Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alcohol

മെട്രോ സ്റ്റേഷനും ഇനി മദ്യമയം

കൊച്ചി: മദ്യശാലകളുടെ എണ്ണവും പ്രവർത്തനസമയവും കൂട്ടിയതിനു പിന്നാലെ കൊച്ചിയുടെ പരിഷ്കൃത ഗതാഗത സംവിധാനമായ മെട്രോ റെയിലിന്‍റെ സ്റ്റേഷനുകളിലും ഇനി മദ്യം സുലഭമാക്കും. തിരക്കേറിയ വൈറ്റില, തൃപ്പൂണിത്തുറ വടക്കേക്കോട്ട സ്റ്റേഷനുകളിലാണ് ബിവറേജസ് കോർപറേഷന്‍റെ വില്പനശാല തുറക്കുന്നത്.

വൈറ്റില മെട്രോ സ്റ്റേഷനിൽ 4,000 ചതുരശ്ര അടി വിസ്തീർണത്തിലാണു ബെവ്കോ പ്രീമിയം മദ്യവില്പനശാല തുറക്കുന്നത്. ഔട്ട്‌ലെറ്റിന്‍റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി. ഇന്നുമുതൽ മദ്യവില്പന ആരംഭിക്കുമെന്ന് ബെവ്കോ അധികൃതർ വ്യക്തമാക്കി.

മദ്യവില്പനയ്ക്ക് മെട്രോ സ്റ്റേഷനുകളിൽ സ്ഥലം നൽകുന്നതിനെതിരേ മദ്യവിരുദ്ധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. മദ്യം സുലഭമാക്കുന്ന അപകടകരമായ സർക്കാർ നയത്തിന്‍റെ ഭാഗമാണു മെട്രോ സ്റ്റേഷനിലും മദ്യശാല ആരംഭിക്കുന്നതെന്ന് മദ്യനിരോധന ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് രാധാകൃഷണൻ കടവുങ്കൽ പറഞ്ഞു.

കൊച്ചിയിലെത്തുന്നവർക്ക് സൗകര്യപ്രദമായ യാത്രാമാർഗമാണു മെട്രോ. എന്നാൽ മെട്രോ ട്രെയിനുകളിലും ഇനി മദ്യപരുടെ ശല്യം പ്രതീക്ഷിക്കാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മെട്രോ സ്റ്റേഷനുകളിലെ ഒഴിവുള്ള ഏരിയകൾ വ്യാപാരശാലകൾക്കും സ്ഥാപനങ്ങൾക്കും നൽകാൻ നേരത്തേ കെഎംആർഎൽ തീരുമാനിച്ചിരുന്നു. വരുമാനം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനമെന്ന് കെഎംആർഎൽ അധികൃതർ പറഞ്ഞു. വിവിധ കച്ചവടശാലകൾ മെട്രോ സ്റ്റേഷനുകളിൽ തുറന്നിട്ടുണ്ട്. എന്നാൽ മദ്യശാലയ്ക്കായി മെട്രോ സ്റ്റേഷന്‍റെ സ്ഥലം വിട്ടുനൽകുന്നത് ആദ്യമാണ്.

Kerala

മദ്യം നിഷേധിച്ചു, പിന്നാലെ സംഘർഷം, കത്തിക്കുത്ത്; മൂന്നു പേർക്ക് പരിക്ക്

പയ്യന്നൂര്‍: മരണാനന്തര ചടങ്ങിനെത്തിയവർ കൂട്ടുകൂടി മദ്യപിക്കുന്നതിനിടെ മദ്യം ചോദിച്ചെത്തിയ ആളെ തിരിച്ചയച്ച വിരോധത്തിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. മൂന്നു പേർക്ക് കുത്തേറ്റു.

ശനിയാഴ്ച രാത്രി പതിനൊന്നരയോടെ പയ്യന്നൂരിനടുത്ത കുന്നരുവിലാണ് സംഭവം. അഴീക്കോട് സ്വദേശി കെ ജിതിൻ, കൂടെയുണ്ടായിരുന്ന ഗോകുൽ, ഹരിദാസ് എന്നിവർക്കാണ് കുത്തേറ്റത്. ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് യദുവിന് മർദനമേറ്റു. കുത്തേറ്റ മൂന്നു പേരും കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സ തേടി.

ജിതിനിന് നെഞ്ചത്തും ഗോകുലിന് കണ്ണിന് സമീപവും ഹരിദാസിന് തലയ്ക്കും വയറിനുമാണ് കുത്തേറ്റത്.

മദ്യപിക്കുന്നതിനിടെ തനിക്കു കൂടി വേണമെന്നാവശ്യപ്പെട്ട് രാഹുൽ എന്നയാൾ സമീപിച്ചപ്പോൾ നൽകാതെ തിരിച്ചയച്ച വിരോധത്തിൽ മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തി പരിക്കേൽപ്പിച്ചെന്നാണ് ചികിത്സയിൽ കഴിയുന്ന ജിതിൻ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. പയ്യന്നൂർ പോലീസ് സംഭവത്തിൽ കേസെടുത്തു.

District News

മദ്യപിക്കാൻ പണം കൊടുത്തയാളെ കുത്തി പരിക്കേൽപ്പിച്ചയാൾ പിടിയിൽ

കരുനാഗപ്പള്ളി: മദ്യപിക്കാൻ പണം കൊടുക്കാത്തയാളെ കുത്തി പരിക്കേൽപ്പിച്ചയാൾ പിടിയിൽ. കല്ലേലി ഭാഗം പുതിയവീട്ടിൽ വടക്കതിൽ ഷാൻ (44 )ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. ഇക്കഴിഞ്ഞ ദിവസം മാരാരി തോട്ടത്ത് നൗഫലിനെ തടഞ്ഞു നിർത്തി മദ്യപിക്കാനായി പണം ആവശ്യപ്പെട്ടു.

അതു കൊടുക്കാത്തതിന്‍റെ വിരോധത്താൽ പ്രതിയായ ഷാൻ നൗഫലിനെ ചെകിടത്തടിക്കുകയും കൈയിൽ കരുതിയ ഏതോ മൂർച്ചയുള്ള ആയുധം വച്ചു കുത്തുകയുമായിരുന്നു. കുത്തിയതു കൈകൊണ്ട് തടഞ്ഞതിനാൽ ഇടത് കൈയ്ക്കാണ് പരിക്കേറ്റത്.

കരുനാഗപ്പള്ളി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് മാളിയേക്കൽ ജംഗഷനു സമീപം വച്ച് പ്രതിയെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി എസ്എച്ച്ഒ അനൂപിന്‍റെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ, ജയേഷ് ,ആഷിഖ്, സുരേഷ് കുമാർ, എസ് സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Kerala

മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച സംഭവം: സ്കൂളിനെതിരേ എഇഒയുടെ റിപ്പോർട്ട്

പാലക്കാട്: അധ്യാപകൻ ആറാംക്ലാസ് വിദ്യാർഥിയെ മദ്യംനൽകി പീഡിപ്പിച്ച സംഭവത്തിൽ സ്കൂളിനെതിരേ ഗുരുതര കണ്ടെത്തലുമായി എഇഒയുടെ റിപ്പോർട്ട്. വിവരം പോലീസിനെ അറിയിക്കുന്നതിൽ സ്കൂളിനു വീഴ്ച പറ്റി.

അധ്യാപകനെ സസ്പെൻഡ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. രക്ഷിതാക്കളുടെ നിസഹകരണവും വിഷയത്തിൽ പ്രശ്നമായെന്നാണ് എഇഒയുടെ റിപ്പോർട്ട്. വിവരമറിഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷമാണു വിഷയത്തിൽ പരാതി നൽകിയതെന്നു റിപ്പോർട്ടിൽ പറയുന്നു.

രക്ഷിതാക്കളുടെ നിസഹകരണമുണ്ടായിരുന്നെങ്കിലും സ്കൂൾ അധികൃതർക്കു പരാതി നൽകാമായിരുന്നു. സംഭവം അറിഞ്ഞതോടെ അധ്യാപകന്‍റെ രാജി എഴുതിവാങ്ങി. അധ്യാപകനെ സസ്പെൻഡ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. ജനുവരി മൂന്നിനാണ് വിദ്യാഭ്യാസവകുപ്പിനു പരാതി നൽകിയത്.

ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് എഇഒ സമർപ്പിച്ച റിപ്പോർട്ടിലാണ് സ്കൂളിനെതിരേ ഗുരുതര പരാമർശങ്ങളുള്ളത്. കഴിഞ്ഞ നവംബർ 29നാണു കേസിനാസ്പദമായ സംഭവം.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥിയെ ക്വാർട്ടേഴ്സിലെത്തിച്ച് അധ്യാപകൻ അനിൽ മദ്യംനൽകി പീഡിപ്പിക്കുകയായിരുന്നു. ദിവസങ്ങൾക്കുശേഷം സ്പെഷൽ ബ്രാഞ്ചിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകൻ പിടിയിലാകുന്നത്.

അധ്യാപകനു സസ്പെൻഷൻ

മലന്പുഴയിൽ അധ്യാപകൻ വിദ്യാർഥിയെ മദ്യംനൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്. എഇഒയുടെ റിപ്പോർട്ടിനെത്തുടർന്നാണ് വകുപ്പുതല നടപടി.

സ്കൂൾ മാനേജരെ അയോഗ്യനാക്കണമെന്നു എഇഒ വിദ്യാഭ്യാസ ഉപഡയറക്ടർക്കു ശിപാർശ നൽകിയിട്ടുണ്ട്. വിഷയം അറിഞ്ഞിട്ടും മറച്ചുവച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണു മാനേജർക്കെതിരേ നടപടിക്കു ശിപാർശ നൽകിയത്.

സംഭവത്തിൽ അധ്യാപകർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. സ്കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചർ എന്നിവർക്കാണു വിദ്യാഭ്യാസവകുപ്പ് നോട്ടീസ് ലഭിച്ചത്. മൂന്നു ദിവസത്തിനകം വിശദീകരണം നൽകാനും നിർദേശിച്ചു. സമയബന്ധിതമായി മറുപടി നൽകിയില്ലെങ്കിൽ വകുപ്പുതലനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.

Kerala

മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

പാലക്കാട്: മലമ്പുഴയിൽ അധ്യാപകൻ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്‍റേതാണ് നടപടി.

സ്‌കൂൾ മാനേജരെ അയോഗ്യനാക്കണമെന്ന് എഇഒ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ശിപാർശ നൽകി. വിഷയം അറിഞ്ഞിട്ടും മറച്ചുവച്ചെന്ന കാരണം ചൂണിക്കാട്ടിയാണ് മാനേജർക്കെതിരെ നടപടിക്ക് ശിപാർശ നൽകിയത്.

സംഭവത്തിൽ അധ്യാപകർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. സ്‌കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചർ എന്നിവർക്കാണ് വിദ്യാഭ്യാസവകുപ്പിന്‍റെ നോട്ടീസ് ലഭിച്ചത്.

സംഭവത്തിൽ മൂന്നു ദിവസത്തിനകം വിശദീകരണം നൽകാൻ നിർദ്ദേശം നൽകി. സമയബന്ധിതമായി മറുപടി നൽകിയില്ലെങ്കിൽ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.

Kerala

ചന്ദനത്തിരി കത്തിച്ച് വീട്ടിൽ ചാരായം വാറ്റ്; ഒരാൾ പിടിയിൽ

അമ്പലപ്പുഴ: വീട്ടിൽ ചാരായം വാറ്റിക്കൊണ്ടിരുന്നയാളെ പോലീസ് കൈയോടെ പിടിച്ചു. ചാരായവും കോടയും വാറ്റുപകരണങ്ങളുമായി പുറക്കാട് സ്വദേശി സുനിലാണ് പിടിയിലായത്. 16 ലിറ്റർ ചാരായവും 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. പുറക്കാട് പഞ്ചായത്ത് 16-ാം വാർഡ് കണിയാംപറമ്പ് വീട്ടിൽ സുനിലിനെ അമ്പലപ്പുഴ പോലീസ് ഇൻസ്പെക്ടർ എം. പ്രതീഷ്കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്.
പുതുവത്സരത്തിനു വിൽക്കാനായി സൂക്ഷിച്ചിരുന്ന 16 ലിറ്റർ ചാരായവും 30 ലിറ്റർ കോടയുമാണ് പിടികൂടിയത്.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന്‍റെ നിർദേശപ്രകരം നടത്തിയ പട്രോളിംഗിനിടയിൽ ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കഴിഞ്ഞ രാത്രി രഹസ്യാന്വേഷണ വിഭാഗം കൈമാറിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സുനിലിന്‍റെ വീട് റെയ്‌ഡ്‌ ചെയ്തപ്പോഴാണ് ചാരായം വാറ്റുകയായിരുന്ന സുനിലിനെ കൈയോടെ പിടികൂടിയത്.

അയൽക്കാർ അറിയാതിരിക്കാൻ മുറി നിറയെ ചന്ദനത്തിരി കത്തിച്ചു വച്ചാണ് സുനിൽ ചാരായം വാറ്റിയിരുന്നത്. വാറ്റാൻ ഉപയോഗിച്ച ഉപകരണങ്ങളും രണ്ടു ഗ്യാസ് കുറ്റിയും സ്റ്റൗവും പിടിച്ചെടുത്തിട്ടുണ്ട്.

Kerala

മദ്യത്തിനു പേരിടാൻ സമ്മാനം: മനുഷ്യാവകാശ കമ്മീഷനും ഹൈക്കോടതിക്കും പരാതി

തൃശൂർ: സർക്കാർ നിർമിക്കുന്ന മദ്യത്തിനു പേരിടാനും ലോഗോയ്ക്കും പൊതുജനങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചതിനെതിരേ ഹൈക്കോടതിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി കെപിസിസി സെക്രട്ടറി ജോണ്‍ ഡാനിയൽ. മികച്ച എൻട്രികൾക്കു സമ്മാനവും വാഗ്ദാനം ചെയ്തിരുന്നു.

ഇതു സംസ്ഥാനത്തിന്‍റെ മദ്യനയത്തിനും നിലവിലുള്ള നിയമങ്ങൾക്കും വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണു പൊതുതാത്പര്യഹർജി അയച്ചത്. അപേക്ഷ ക്ഷണിച്ച നടപടി ഉടൻ പിൻവലിക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു.

മദ്യത്തിനും മറ്റു ലഹരി ഉത്പന്നങ്ങൾക്കും സർക്കാർ ഒരുതരത്തിലുള്ള പ്രോത്സാഹനമോ പരസ്യമോ നൽകാൻ പാടില്ലെന്നതാണു നിലവിലെ നിയമവ്യവസ്ഥയെന്നു പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർക്കെതിരേയും അതിന് അനുമതി നൽകിയ സംസ്ഥാനസർക്കാരിനെതിരെയും അടിയന്തരനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

Latest News

Up