National
ഷില്ലോംഗ്: മേഘാലയയിൽ അനധികൃത കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 18 തൊഴിലാളികൾ മരിച്ചു. ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിൽ ഇന്നലെ പുലർച്ചെയായിരുന്നു അപകടം.
നിരവധി പേർ ഖനിക്കുള്ളിൽ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തനം നടന്നുവരികയാണ്.
ഖനിക്കുള്ളിലായിരുന്നു സ്ഫോടനം. ഇതുവരെ 16 മൃതദേഹങ്ങൾ കണ്ടെടുത്തു. പരിക്കേറ്റ ഒരാളെ ഷില്ലോംഗിലെ ആശുപത്രിയിലേക്കു മാറ്റി. സ്ഫോടനത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്. മരിച്ചവരെല്ലാം ആസാം സ്വദേശികളാണ്.
അപകടസമയത്ത് എത്ര തൊഴിലാളികൾ ഉണ്ടായിരുന്നു എന്നതു സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല.
National
ഷില്ലോംഗ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ അനധികൃത കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 18 തൊഴിലാളികൾ കൊല്ലപ്പെട്ടു. നിരവധി പേർ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണു വിവരം.
ഇതുവരെ 18 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും സ്ഫോടന സമയത്ത് എത്ര തൊഴിലാളികൾ ഖനിക്കുള്ളിൽ ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ലെന്നും സംസ്ഥാന പോലീസ് മേധാവി ഐ. നോംഗ്റാം പറഞ്ഞു.
തംഗ്സ്കു മേഖലയിൽ വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഖനി നിയമവിരുദ്ധമായാണ് പ്രവർത്തിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി എസ്പി വികാസ് കുമാർ പറഞ്ഞു.
കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുകയാണ്. പരിക്കേറ്റവരെ ഷില്ലോംഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പാലോട് പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി. പടക്കം കെട്ടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ പടക്ക നിർമാണശാലയുടെ ഉടമയായ ആനക്കുഴി സ്വദേശി സജിന്‍ ഗുരുതര പരിക്കേറ്റു.
രാവിലെ ഒമ്പതിനാണ് അപകടം സംഭവിക്കുന്നത്. പടക്ക നിർമാണശാലയിൽ ഉണ്ടായ തീപ്പോരിയാണ് പൊട്ടിത്തെറിക്ക് കാരണമായത്.
ശരീരത്തിൽ 50 ശതമാനത്തിലധികം പൊള്ളലേറ്റ സജിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. തുടർച്ചയായി ഈ മേഖലയിൽ അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസങ്ങളിൽ പരിശോനധ നടത്തിയിരുന്നു.
National
ജയ്പുർ: ഫാക്ടറിയിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നു മരണം. വിശ്വകർമ ഇൻഡസ്ട്രിയൽ ഏരിയയിൽ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് അപകടം. ഉഗ്രസ്ഫോടനത്തിൽ ഫാക്ടിയുടെ മേൽക്കൂര പറന്നുപോയി.
ഒരു തൊഴിലാളി സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ മറ്റൊരു തൊഴിലാളിയെയും മാനേജരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു
International
കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റു.
എംബസികളും ഷോപ്പിംഗ് കോംപ്ലക്സുകളും ഓഫീസ് ബിൽഡിംഗുകളും സ്ഥിതി ചെയ്യുന്ന ഷെഹർ - ഇ - നവ് എന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഇസ്ലാമാബാദിനടുത്ത് വിവാഹവീട്ടിലുണ്ടായ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിൽ നവവരനും വധുവും ഉൾപ്പെടെ എട്ടുപേർ മരിച്ചു. ഇസ്ലാമാബാദിലെ ക്രിസ്ത്യൻ കോളനിയിൽ പ്രാദേശികസമയം ഇന്നലെ പുലർച്ചെ ഹാനിഫ് മസിഹ് എന്നയാളുടെ വീട്ടിലായിരുന്നു സംഭവം.
ഹാനിഫിന്റെ മകന്റെ വിവാഹം ശനിയാഴ്ചയായിരുന്നു. വൈകുന്നേരം നടന്ന വിവാഹസൽക്കാരത്തിനും ആഘോഷങ്ങൾക്കുംശേഷം പുലർച്ചെ മൂന്നിനാണ് കുടുംബാംഗങ്ങൾ ഉറങ്ങാൻ കിടന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീഴുകയും ഭിത്തികൾ ചിതറിത്തെറിക്കുകയും ചെയ്തു.
പാചകവാതകം ചോർന്ന് മുറികളിലേക്കു വ്യാപിക്കുകയും വൻ സ്ഫോടനമുണ്ടാകുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. തൊട്ടടുത്തുള്ള മൂന്ന് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഫോടനത്തിനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
National
ബെളഗാവി: കർണാടകയിലെ ബെളഗാവിയിൽ പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. മാരാകുംബിയിലെ ഇനാംഗാർ ഷുഗർ ഫാക്ടറിയിൽ ബുധനാഴ്ചയാണ് സ്ഫോടനമുണ്ടായത്.
മൂന്നു പേർ അന്നുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന അഞ്ചു പേർകൂടി ഇന്നലെ മരിച്ചു.
Kerala
തൃശൂർ: മാടക്കത്തറ സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടർന്ന് തൃശൂർ ജില്ലയുടെ പലഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെട്ടു. ചാലക്കുടി, കുന്നംകുളം അടക്കമുള്ള സ്ഥലങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്.
തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി. വലിയ രീതിയിലുള്ള ശബ്ദത്തോടെ സബ്സ്റ്റേഷനിൽ പൊട്ടിത്തെറി ഉണ്ടായെന്ന് നാട്ടുകാർ പറഞ്ഞു.
പൊട്ടിത്തെറിയുടെ കാരണം കണ്ടെത്താൻ പരിശോധന ആരംഭിച്ചെന്നും രാത്രിയോടുകൂടി വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.
International
കാരക്കാസ്: ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ യുഎസ് ബോംബാക്രമണം. തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ സ്ഫോടനങ്ങൾ നടന്നതായും നാല് വിമാനത്താവളങ്ങൾ ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.
ശനിയാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കാരക്കാസ്, മിറാൻഡ, അറാഹുവ, ലാഗുവൈറെ സംസ്ഥാനങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് വെനസ്വേല പ്രസ്താവനയിൽ അറിയിച്ചു. സൈനിക താവളത്തിനു സമീപമുള്ള നഗരത്തിലാണ് ആക്രമണമുണ്ടായത്.
വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ രാജ്യം വിടാൻ ഒരു രീതിയിലും അനുവദിക്കാത്ത തരത്തിലുള്ള ആക്രമണമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്. വെനസ്വേലയ്ക്കെതിരെ കരയാക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ആക്രമണത്തെ കുറിച്ച് യുഎസ് സൈന്യമോ വെനസ്വേലയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കരീബിയൻ കടലിലും കിഴക്കൻ പസഫിക് സമുദ്രത്തിലും ലഹരിമരുന്ന് കള്ളക്കടത്ത് ആരോപിച്ച് വെനസ്വേലയുടെ ബോട്ടുകൾ യുഎസ് സൈന്യം നേരത്തെ ആക്രമിച്ചിരുന്നു.
International
ബേൺ: പുതുവർഷാഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലുണ്ടായ സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. ക്രാൻസ് മൊണ്ടാനയിലെ റിസോർട്ടിലെ ബാറിലുണ്ടായ സ്ഫോടനത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
പ്രാദേശികസമയം വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടന സമയത്ത് നൂറിലേറെ പേർ ബാറിലുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. മരണസംഖ്യ ഉയർന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.
സ്വിറ്റ്സർലൻഡിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ക്രാൻസ് മൊണ്ടാന. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് വക്താവ് പറഞ്ഞു.
National
ബംഗളൂരു: മൈസൂരു പാലസിനുമുന്നിൽ ബലൂണിൽ നിറയ്ക്കുന്ന വാതകം നിറച്ച സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടു മരിക്കാനിടയായ സംഭവം എൻഐഎ അന്വേഷിക്കും. സിലിണ്ടർ കൊണ്ടുവന്ന ഉത്തർപ്രദേശ് സ്വദേശി സലിം ഉൾപ്പെടെ രണ്ടു പേരാണു മരിച്ചത്.
24 ന് വൈകുന്നേരമുണ്ടായ സ്ഫോടനത്തിൽ നാലു പേർക്ക് പരിക്കേറ്റിരുന്നു. സലിമിനൊപ്പം ലഷ്കർ മൊഹല്ലയിൽ താമസിച്ചുവന്ന രണ്ടുപേരെ എൻഐഎ ഇന്നലെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.
വ്യാപാരമേളകളിലും മറ്റും എത്തുന്ന ഇക്കൂട്ടരെ പരിശോധിക്കാൻ നിലവിൽ സംവിധാനങ്ങളൊന്നുമില്ലെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. കൂടുതൽ വിനോദസഞ്ചാരികളെത്തുന്പോൾ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് രൂപരേഖ തയാറാക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ടെന്ന് പരമേശ്വര കൂട്ടിച്ചേർത്തു.
International
ഡമാസ്കസ്: സിറിയയിലെ ഹോംസ് നഗരത്തിലെ മോസ്കിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെയുണ്ടായ ബോംബ് ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു.
21 പേർക്കു പരിക്കേറ്റു. മുൻ പ്രസിഡന്റ് ബഷർ അസാദിന്റെ അലാവി വിഭാഗക്കാർക്കു ഭൂരിപക്ഷമുള്ള മേഖലയിലെ മോസ്കിലാണു സ്ഫോടനമുണ്ടായത്.
മോസ്കിനുള്ളിൽ സ്ഥാപിച്ച സ്ഫോടകവസ്തുവാണു പൊട്ടിത്തെറിച്ചതെന്ന് സിറിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
District News
പാലോട്: ഹോട്ടലിൽ ഗ്യാസ് ലീക്കായി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു.
ഇതോടെ മരണം മൂന്നായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരി പാലോട് പ്ലാവറ കുന്നുംപുറത്ത് വീട്ടില്‍ രാജി (47) ആണ് മരിച്ചത്. മറ്റൊരു ജീവനക്കാരി പാലോട് പ്ലാവറ സ്വദേശിനി സിമി സന്തോഷ് (44) ഇന്നലെ മരിച്ചിരുന്നു. ഗ്യാസ് പൊട്ടിത്തെറിച്ച കടയിലെ ജീവനക്കാരാണ് ഇരുവരും. കഴിഞ്ഞ ദിവസം നവാസ് എന്നയാളും മരിച്ചിരുന്നു. ഈ മാസം 14 നാണ് അപകടം നടന്നത്.
പൊട്ടിത്തെറിയിൽ മൂന്നുപേർക്കായിരുന്നു പരിക്കേറ്റത്. അഴീക്കോടുള്ള ഒറേസാ ഹോട്ടലിൽ രാവിലെ ചായ ഉണ്ടാക്കാനായി ഗ്യാസ് കത്തിച്ചപ്പോഴായിരുന്നു അപകടം. ഗ്യാസ് ലീക്കായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ജീവനക്കാരായ സിമി, രാജി എന്നിവർക്കൊപ്പം ചായകുടിക്കാനെത്തിയ നവാസിനും അപകടത്തിൽ പരുക്കേൽക്കുകയായിരുന്നു. ഗുരുതര പൊള്ളലേറ്റ ഇവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മൂവരും മരണപ്പെടുകയായിരുന്നു.
Kerala
പിണറായി: കണ്ണൂർ പിണറായിയിൽ സിപിഎം പ്രവർത്തകൻ വിപിൻ രാജിന്റെ കൈപ്പത്തി തകർന്നതിന് കാരണമായ സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. അനധികൃതമായി നിർമ്മിച്ച സ്ഫോടക വസ്തുവാണ് അപകടത്തിന് കാരണമെന്ന് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.
റീൽസ് ചിത്രീകരണത്തിനിടെയാണ് സ്ഫോടനം. പൊട്ടിയത് പടക്കം എന്നായിരുന്നു പോലീസിന്റെയും സിപിഎമ്മിന്റെയും വാദം. കനാല്‍ക്കരയില്‍ ആളൊഴിഞ്ഞ ഭാഗത്തുണ്ടായ സ്ഫോടനത്തിലാണ് വിപിന്‍ രാജിന്റെ വലത് കൈപ്പത്തിക്ക് സാരമായി പരിക്കേറ്റത്.
ഇയാളെ ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാൽ ഓലപ്പടക്കം പൊട്ടിക്കുമ്പോള്‍ അപകടമുണ്ടായെന്നാണ് യുവാവ് ആശുപത്രിയിലും പോലീസിലും അറിയിച്ചത്.
പോലീസ് എഫ്ഐആറിലും അപകട കാരണം പടക്കം പൊട്ടിയതാണെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പാനൂര്‍ ഉള്‍പ്പടെയുളള മേഖലയില്‍ പ്രയോഗിക്കാന്‍ സിപിഎം വ്യാപകമായി ബോംബ് നിര്‍മിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപണം രൂക്ഷമായ സമയത്താണ് സ്ഫോടനം നടന്നത്.
NRI
ഐഡഹോ: ഐഡഹോയിലെ പാർക്കിംഗ് ഏരിയയിൽ യു-ഹോൾ ട്രക്ക് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ശനിയാഴ്ച പുലർച്ചെ ലെവിസ്റ്റൺ നഗരത്തിലാണ് അപകടമുണ്ടായത്.
ട്രക്കിൽ സൂക്ഷിച്ചിരുന്ന ഗ്യാസോലിൻ, പ്രൊപ്പെയ്ൻ ടാങ്കുകൾ ഉൾപ്പെടെയുള്ള കത്തുന്ന വസ്തുക്കൾ കാരണമാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
സ്ഫോടനത്തിൽ സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
Kerala
കാസര്‍ഗോഡ്: സിപിഐ സ്ഥാനാര്‍ഥിയുടെ വീടിനുസമീപം സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വളര്‍ത്തുനായ ചത്തു.
ജില്ലാ പഞ്ചായത്ത് ബദിയഡുക്ക ഡിവിഷന് സ്ഥാനാര്‍ഥി കുംബഡാജെ കാടരബള്ളിയിലെ പ്രകാശ് കുംബഡാജെയുടെ വീട്ടുവളപ്പില്‍ വോട്ടെടുപ്പ് ദിവസം രാവിലെ 6.45ഓടെയാണ് ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനമുണ്ടായത്.
ശബ്ദംകേട്ട് ആളുകള്‍ ഓടിയെത്തിയപ്പോഴാണ് തലതകര്‍ന്ന നിലയില്‍ ചത്തുകിടക്കുന്ന പ്രകാശിന്റെ വളര്‍ത്തുനായയെ കണ്ടത്. സമീപത്ത് പന്നിപ്പടക്കം പോലെ തോന്നിക്കുന്ന മൂന്നു സ്ഫോടകവസ്തുക്കള്‍ വേറെയുമുണ്ടായിരുന്നു.
ബദിയഡുക്ക പോലീസെത്തി സ്ഫോടകവസ്തുക്കള്‍ കസ്റ്റഡിയിലെടുക്കുകയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംശയത്തിന് വഴിവയ്ക്കുന്ന ഇത്തരം നടപടികള്‍ക്കെതിരേ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി സി.പി. ബാബു ആവശ്യപ്പെട്ടു.
National
ചായിബാസ: ജാർഖണ്ഡിലുണ്ടായ സ്ഫോടനത്തിൽ യുവതി കൊല്ലപ്പെട്ടു. രണ്ടു യുവതികൾക്കു പരിക്കേറ്റു.
വെസ്റ്റ് സിംഗ്ഭും ജില്ലയിൽ സരാന്ദ വനമേഖലയിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഫൂലൻ ധൻവാർ (18) ആണു കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡിയിൽ ഫൂലൻ അബദ്ധത്തിൽ ചവിട്ടുകയായിരുന്നു.
Kerala
തിരുവന്തപുരം: കാട്ടായിക്കോണത്ത് വീട്ടിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ 11നാണ് അപകടം.
കാട്ടായിക്കോണം വാഴവിളയിൽ താമസിക്കുന്ന കഴക്കൂട്ടം സ്വദേശി ബാലകൃഷ്ണൻ നായർക്ക് (60) ആണ് പരിക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന കതിനയിൽ തീപിടിച്ചാണ് പൊട്ടിത്തെറിയുണ്ടായത്. കരിമരുന്ന് ഉണക്കാനിട്ടിരുന്നതിന് സമീപം ഇരുമ്പ് കമ്പി കട്ടർ കൊണ്ട് മുറിക്കുന്നതിനിടെ തീപ്പൊരി വീണാണ് തീപ്പിടിച്ചത്.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രത്തിലെ ജീവനക്കാരനാണ് ബാലകൃഷ്ണൻ നായര്‍.
National
ശ്രീനഗർ: ശ്രീനഗർ നൗഗാം പോലീസ് സ്റ്റേഷനിൽ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്.
ഡൽഹി ചെങ്കോട്ട സ്ഫോടന കേസിൽ ഉൾപ്പെടെ അറസ്റ്റിലായവരിൽ നിന്ന് ജമ്മു കഷ്മീർ പോലീസ്
പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെയാണ് സ്ഫോടനം. പോലീസും ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ സംഘവുമാണ് പരിശോധന നടത്തിയത്.
സ്ഫോടനത്തെ തുടർന്ന് പോലീസ് സ്റ്റേഷൻ തകർന്നിട്ടുണ്ട്. സമീപത്തുള്ള കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഇന്ത്യൻ ആർമിയുടെ 92 ബേസ് ആശുപത്രിയിലും ഷേർ-ഇ-കഷ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും പ്രവേശിപ്പിച്ചു.
International
ജക്കാർത്ത: ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെ മോസ്കിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെയുണ്ടായ സ്ഫോടനങ്ങളിൽ 55 പേർക്കു പരിക്കേറ്റു.
വടക്കൻ ജക്കാർത്തയിലെ കെലാപാ ഗേഡിംഗ് എന്ന സ്ഥലത്ത് സർക്കാർ ഹൈസ്കൂൾ വളപ്പിൽ സ്ഥിതിചെയ്യുന്ന മോസ്കിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. പരിക്കേറ്റവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്.
സ്ഫോടനത്തിന്റെ കാരണം എന്താണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു. അതേസമയം, ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.
തോക്കുകൾ പോലുള്ള രണ്ടു വസ്തുക്കൾ സ്ഫോടനമേഖലയിൽനിന്നു കണ്ടെത്തിയതായി ഇന്തോനേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇവ കളിത്തോക്കുകളാണെന്ന് സ്ഥലം സന്ദർശിച്ച ഒരു മന്ത്രി പിന്നീട് പറഞ്ഞു.
സ്കൂളിൽ സഹപാഠികളുടെ കളിയാക്കൽ നേരിടുന്ന ഒരു വിദ്യാർഥി നാടൻ ബോംബ് കൊണ്ടുവന്നതായി മറ്റൊരു വിദ്യാർഥി ഇന്തോനേഷ്യൻ മാധ്യമങ്ങളോടു പറഞ്ഞു.
Kerala
കണ്ണൂർ: പാട്യം മൗവഞ്ചേരി പീടികയിൽ നടുറോഡിൽ സ്ഫോടനം. സ്ഫോടനത്തിൽ സമീപത്തെ രണ്ട് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. ഇന്ന് പുലർച്ചെ 12.15നായിരുന്നു സംഭവം.
സ്ഫോടനത്തെ തുടർന്ന് ചിതറിതെറിച്ച ചീളുകളും കല്ലും പതിച്ചാണ് ജനൽ ചില്ലുകൾ തകർന്നത്. സിപിഎം - ബിജെപി സ്വാധീന മേഖലയിലാണ് സംഭവം.
കോണ്‍ഗ്രസ് - സിപിഎം അനുഭാവി കുടുംബങ്ങളുടെ വീടുകൾക്കാണ് കേടുപാടുകൾ പറ്റിയത്. എന്നാൽ ഏറുപടക്കമാണോ ബോംബാണോ പൊട്ടിയതെന്ന് പോലീസ് പരിശോധിക്കുകയാണ്. സംഭവത്തിൽ ആർക്കും പരിക്കില്ല. സംഭവത്തിൽ കതിരൂർ പോലീസ് അന്വേഷണം തുടങ്ങി.
National
ലക്നോ: ഉത്തര്‍പ്രദേശിലെ ലക്നോവില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഗുഡാംബ സ്റ്റേഷന് പരിധിയില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.
സ്ഫോടനത്തില്‍ അഞ്ച് പേര് മരിച്ചിരിക്കാമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും രണ്ട് മരണങ്ങള് മാത്രമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും പോലീസും പ്രാദേശിക അധികാരികളും സ്ഥലത്തെത്തിയിരുന്നു.
NRI
റോം: ഇറ്റലിയുടെ തലസ്ഥാനമായ റോമിലെ പെട്രോൾ പമ്പിൽ പൊട്ടിത്തെറി. ഒന്‍പതു പോലീസുകാർക്കും ഒരു അഗ്നിശമന സേനാംഗത്തിനുമടക്കം 45 പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. തെക്കുകിഴക്കൻ റോമിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
ദ്രവീകൃത പ്രകൃതിവാതകം ചോർന്നതാണ് അപകടത്തിനു കാരണമെന്നു പറയുന്നു.
International
ഓസ്റ്റിൻ: പരീക്ഷണത്തിനിടെ എലോൺ മസ്കിന്റെ സ്പേസ് എക്സ് സ്റ്റാർഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു. ബുധനാഴ്ച രാത്രി പതിനൊന്നോടെ ടെക്സസിൽ വച്ചായിരുന്നു സംഭവം. ഓസ്റ്റിൻ: പരീക്ഷണത്തിനിടെ എലോൺ മസ്കിന്റെ സ്പേസ് എക്സ് സ്റ്റാർഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു. ബുധനാഴ്ച രാത്രി പതിനൊന്നോടെ ടെക്സസിൽ വച്ചായിരുന്നു സംഭവം. സ്റ്റാറ്റിക് ഫയർ ടെസ്റ്റ് നടന്നുകൊണ്ടിരിക്കവേയായിരുന്നു റോക്കറ്റ് പൊട്ടിത്തെറിച്ച് തീഗോളമായി ആകാശത്തേക്കുയർന്നത്. ജീവനക്കാരെല്ലാവരും സുരക്ഷിതരാണെന്ന് സ്പേസ് എക്സ് സമൂഹമാധ്യമമായ എക്സിൽ അറിയിച്ചു. സമീപത്തെ ജനവാസകേന്ദ്രങ്ങളിൽ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും സംഭവം നടന്നയിടത്തേക്ക് ജനങ്ങൾ കടന്നുചെല്ലാൻ ശ്രമിക്കരുതെന്ന് ഏലൺ മസ്ക് മുന്നറിയിപ്പ് നൽകി. സ്ഫോടനത്തിനു ശേഷം, പ്രാദേശിക അധികൃതരുമായി ചേർന്ന് കന്പനി തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.