Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Father

തമിഴ് നടി വിഷ്ണുപ്രിയയുടെ അച്ഛൻ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

ചെന്നൈ: തമിഴ് നടി വിഷ്ണുപ്രിയയുടെ അച്ഛൻ സൂര്യനാരായണനെ മരിച്ച നിലയിൽ കണ്ടെത്തി.കൊടൈക്കനാലിലെ ബംഗ്ലാവിൽ ആണ് സൂര്യനാരായണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗ്ലാവിലെ സ്വിമ്മിംഗ് പൂളിന് സമീപം മുഖത്തു ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം.

ബംഗ്ലാവ് വിനോദ സഞ്ചരികൾക്ക് താമസത്തിന് നൽകാറുണ്ട്. കഴിഞ്ഞ രണ്ടു ദിവസം അഞ്ചുപേര്‍ ബംഗ്ലാവിൽ താമസിച്ചിരുന്നു. ഇവരാണ് കൊല ചെയ്തതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

വിഷ്ണുപ്രിയയുടെ കാമുകനെ കൊന്ന കേസിൽ 2018ൽ അച്ഛൻ സൂര്യനാരായണൻ അറസ്റ്റിലായിരുന്നു. ഇതിന് പ്രതികാരമായി സൂര്യനാരായണനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.

ബംഗ്ലാവിലുണ്ടായിരുന്ന ആഭരണങ്ങളും സിസിടിവി ഹാർഡ് ഡിസ്‌കും മോഷണം പോയ നിലയിലാണ്. സ്ഥലത്ത് പോലീസെത്തി ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു. തുടർന്ന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

National

ഉന്നാവ് അതിജീവിതയുടെ പിതാവിന്‍റെ കസ്റ്റഡി മരണക്കേസ്; കുൽദീപ് സിംഗ് സെൻഗാറിന്‍റെ ഹർജി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ജാമ്യം തേടി കുൽദീപ് സിംഗ് സെൻഗാർ സുപ്രീംകോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും. ഉന്നാവ് ബലാല്‍സംഗക്കേസിലെ അതിജീവിതയുടെ പിതാവിന്‍റെ കസ്റ്റഡി മരണക്കേസിലാണ് സെൻഗാർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

കേസില്‍ 10 വര്‍ഷം തടവുശിക്ഷ അനുഭവിക്കുകയാണ് സെന്‍ഗാർ. ജനുവരി 19ന് കേസില്‍ വാദം കേട്ട ഡൽഹി ഹൈക്കോടതി സെൻഗാറിന്‍റെ 10 വർഷത്തെ തടവ് ശിക്ഷ മരവിപ്പിക്കാൻ വിസമ്മതിച്ചിരുന്നു. 2020 മാർച്ച് 13നാണ് കേസില്‍ ട്രയൽ കോടതി സെൻഗാറിന് 10 വർഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചത്.

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെതിരായ ഗൂഢാലോചനയും കസ്റ്റഡിയിലെ മരണവുമാണ് സെൻഗാറിനെതിരായി ഈ കേസിലെ ആരോപണം. കൂടാതെ ബലാത്സംഗ കേസിൽ സെൻഗാറിന് ജീവപര്യന്തം ശിക്ഷയുമുണ്ട്. ഡൽഹി ഹൈക്കോടതി 2025 ഡിസംബർ 23ന് ആ ശിക്ഷ മരവിപ്പിച്ച് ചെയ്ത് ജാമ്യം അനുവദിച്ചെങ്കിലും 2025 ഡിസംബർ 29ന് സുപ്രീം കോടതി ആ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.

National

സ്വത്തിനെ ചൊല്ലി കുടുംബവഴക്ക്; മകനെ പിതാവ് കൊലപ്പെടുത്തി

ലക്നോ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ സ്വത്തിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ 12 വയസുള്ള മകനെ പിതാവ് കൊലപ്പെടുത്തി. ലഹരി മരുന്നിന് അടിമയായ രാജേഷ് ആണ് മകൻ മായങ്കിനെ കൊന്നത്.

രാജേഷും ഭാര്യ ഊർമ്മിളയും ഏറെ കാലമായി സ്വത്തിനെ ചൊല്ലി തർക്കം നിലനിന്നിരുന്നു. സംഭവം നടക്കുമ്പോൾ രാജേഷും മായങ്കും വീട്ടിൽ തനിച്ചായിരുന്നു. ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയായ ഊർമ്മിള ജോലിക്ക് പോയിരുന്നു.

ഉച്ചകഴിഞ്ഞ് തിരിച്ചെത്തിയ ഊർമ്മിള വീടിനുള്ളിൽ രക്തക്കറകൾ കണ്ടെതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പെട്ടിക്കുള്ളിൽ മായങ്കിന്‍റെ മൃതദേഹം കണ്ടെത്തിയത്.

ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് അയച്ചു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് മായങ്കിനെ കൊലപ്പെടുത്തിയതെന്ന് പ്രാഥമിക അന്വേ‍ഷണത്തിൽ നിന്ന് വ്യക്തമായി.

ഊർമ്മിളയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രാജേഷിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതിക്കായി തിരച്ചിൽ നടന്നുവരികയാണ്.

Kerala

മഞ്ചേശ്വരം കൊലപാതകം: പിതാവിന്‍റെ വെട്ടേറ്റ മകൾക്ക് പിന്നാലെ ബന്ധുവും മരിച്ചു

കാസർഗോഡ്: കുടുംബവഴക്കിനിടെ പിതാവിന്‍റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ട സംഭവത്തിൽ പരിക്കേറ്റ ബന്ധുവും മരിച്ചു. വെട്ടേറ്റ് മരിച്ച പെണ്‍കുട്ടിയുടെ മാതാവിന്‍റെ സഹോദരീ ഭര്‍ത്താവ് മഞ്ചേശ്വരം സ്വദേശി ഷേക്ക് അബ്ബ (55) ആണ് മരിച്ചത്.

ഷേക്ക് അബ്ബയുടെ വീട്ടിൽ വെച്ചാണ് തിങ്കളാഴ്ച രാത്രി ഉമ്മര്‍ ഫറൂഖ് തന്‍റെ മകളായ 18കാരി മറിയം ജുമൈലയെ വെട്ടിക്കൊലപ്പെടുത്തിയത്. തര്‍ക്കത്തിനിടെ ഷേക്ക് അബ്ബയെ ആണ് ഉമ്മര്‍ ഫാറൂഖ് ആദ്യം ആക്രമിച്ചത്. ഇതിനിടെയാണ് മറിയം ജുമൈലയ്ക്ക് വെട്ടേറ്റത്.

ഷേയ്ക്ക് അബ്ബയുടെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

അതേസമയം, പ്രതിയായ മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശി ഉമര്‍ ഫറൂഖിന്‍റെ അറസ്റ്റ് മഞ്ചേശ്വരം പോലീസ് രേഖപ്പെടുത്തി. കൊലപാതകത്തിന് പുറമേ പെൺകുട്ടിയുടെ മാതാവ് താഹിറയെ കൊല്ലാൻ ശ്രമിച്ചതിന് കൊലപാതക ശ്രമവും അതിക്രമിച്ചു കടക്കൽ വകുപ്പുകളും പോലീസ് ചുമത്തിയിട്ടുണ്ട്. ഇയാളെ ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുക്കും.

ഉമറും കുടുംബവും ഭാര്യാസഹോദരിയുടെ വീട്ടിലാണ് താമസം. തിങ്കളാഴ്ച ഭാര്യാസഹോദരിയുടെ ഭർത്താവും ഉമറും തമ്മിൽ സ്വത്തിനെച്ചൊല്ലി തർക്കമുണ്ടായി. ഇതിനിടെ ഉമർ ആയുധം ഉപയോഗിച്ച് ഭാര്യാസഹോദരിയുടെ ഭർത്താവിനെ ആക്രമിക്കുമ്പോൾ മകൾ ജുമൈല തടയാൻ ശ്രമിക്കുകയും ഇതിനിടെ വെട്ടേൽക്കുകയുമായിരുന്നു.

കഴുത്തിലും കാലിനും ഗുരുതരമായി പരിക്കേറ്റ ജുമൈലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ജുമൈലയുടെ മൃതദേഹം നിലവില്‍ മഞ്ചേശ്വരത്തെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Kerala

രണ്ടാനച്ഛൻ വീടിന് തീകൊളുത്തി; സഹോദരിയെ 15 വയസുകാരൻ രക്ഷിച്ചത് സഹാസികമായി

പത്തനംതിട്ട: കോന്നിയിൽ രണ്ടാനച്ഛൻ തീകൊളുത്തിയ വീട്ടിൽ നിന്നും സഹോദരിയെ 15 വയസുകാരനായ സഹോദരൻ രക്ഷിച്ചത് സാഹസികമായി.

ഭാര്യയെയും മക്കളെയും മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം രണ്ടാനച്ഛനായ വടശേരിക്കര അരീക്കക്കാവ് സ്വദേശി തെങ്ങുംപള്ളിയില്‍ സിജുപ്രസാദ് ആണ് വീടിന് തീയിട്ടത്.

ആളിപ്പടര്‍ന്ന തീയ്ക്കുള്ളില്‍ നിന്ന് അനുജത്തിയെ വലിച്ചെടുത്ത് വീടിന്‍റെ കഴുക്കോലില്‍ തൂങ്ങി ഓട് പൊളിച്ചാണ് സഹോദരന്‍ പുറത്തിറക്കിയത്. പൊള്ളലേറ്റെങ്കിലും കുട്ടി അമ്മയെയും മുകളിലേക്ക് വലിച്ചുകയറ്റാന്‍ നോക്കിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് പൊള്ളലേറ്റ അമ്മയെ നാട്ടുകാരാണ് കതക് തകര്‍ത്ത് പുറത്തിറക്കിയത്.

ടി.കെ.സിജുപ്രസാദ് (43) ആണ് ഭാര്യ രജനി (40), മകന്‍ പ്രവീണ്‍ (15), ഇളയ മകള്‍ എന്നിവരെ മുറിക്കുള്ളിലിട്ട് പൂട്ടിയശേഷം തീപ്പന്തമെറിഞ്ഞ് കത്തിച്ചത്. കോന്നി പോലീസ് ഇയാളെ അറസ്റ്റുചെയ്തു.

പൊള്ളലേറ്റ രജനിയും മകനും കോന്നി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിക്ക് പരിക്കില്ല. വകയാര്‍ കൊല്ലന്‍പടി കനകമംഗലത്ത് ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം.

Kerala

ഫരീദാബാദിൽ പിതാവിന്‍റെ മർദനമേറ്റ് നാലര വയസുകാരി മരിച്ചു 

ചണ്ഡീഗഡ്: ഫരീദാബാദിൽ ഒന്നു മുതൽ 50 വരെയുള്ള സംഖ്യകൾ ശരിയായി എഴുതാൻ കഴിയാത്തതിന് നാലര വയസുകാരിയെ പിതാവ് ചപ്പാത്തി കോലുപയോഗിച്ച് മർദിച്ച് കൊലപ്പെടുത്തി. ജാഡ്‌സെന്‍റടാലിയിൽ  വാടക വീട്ടിൽ കഴിയുന്ന കൃഷ്ണ ജെസ്വാൾ (31) ആണ് മകൾ വൻഷികയെ കൊലപ്പെടുത്തിയത്. കൃഷ്ണയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു. 

ബുധനാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്. വൻഷികയെ സ്കൂളിൽ ചേർക്കാത്തിനാൽ കൃഷ്ണ ജെസ്വാളാണ് പഠിപ്പിച്ചിരുന്നത്. കുട്ടിയെ പഠിപ്പിക്കുന്നതിനിടെ ഒന്ന് മുതൽ 50 വരെയുള്ള സംഖ്യകൾ എഴുതാൻ ആവശ്യപ്പെടുകയും വാൻഷികയ്ക്ക് ശരിയായി എഴുതാൻ കഴിയാതെ വന്നതോടെ ചപ്പാത്തി കോൽ ഉപയോഗിച്ച് അടിക്കുകയുമായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഇയാൾ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതാണെന്നാണ് ഇയാൾ ഭാര്യ രഞ്ചിതയോടും ഡോക്ടർമാരോടും പറഞ്ഞത്. 

എന്നാൽ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന വൻഷികയുടെ ഏഴ് വയസുള്ള സഹോദരൻ കൃഷ്ണ വൻഷികയെ മർദിച്ച വിവരം രഞ്ചിതയോട് പറഞ്ഞു. ഉടൻ തന്നെ രഞ്ചിത പോലീസിൽ വിവരമറിയിക്കുകയും കൃഷ്ണയ്ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. 
സംഭവത്തിൽ ബന്ധുക്കളുടെയും അയൽക്കാരുടെയും മൊഴികൾ രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും പോലീസ് പറഞ്ഞു. 

NRI

ഉറങ്ങാൻ പറഞ്ഞത് ഇഷ്‌ടമായില്ല; പിതാവിനെ വെടിവച്ച് കൊലപ്പെടുത്തി 11 വയസുകാരനായ വളർത്തുമകൻ

പെൻസിൽവേനിയ: അമേരിക്കയിലെ പെൻസിൽവേനിയയിൽ ഉറങ്ങാൻ ആവശ്യപ്പെട്ടതിനും ഗെയിം കളിക്കുന്നത് തടഞ്ഞതിനും 11 വയസുകാരനായ വളർത്തുമകൻ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തി. 42 വയസുകാരനായ ഡഗ്ലസ് ഡയറ്റ്‌സ് ആണ് മരിച്ചത്.

2018ലാണ് ഡയറ്റ്‌സും ഭാര്യയും ചേർന്ന് കുട്ടിയെ ദത്തെടുത്തത്. കുട്ടിയുടെ ജന്മദിനത്തിലാണ് ദാരുണമായ ഈ സംഭവം നടന്നത്. രാത്രി ജന്മദിനാഘോഷങ്ങൾക്ക് ശേഷം ഗെയിം കളിക്കാൻ അനുവദിക്കാതെ മാതാപിതാക്കൾ കുട്ടിയെ ഉറങ്ങാൻ അയച്ചു.

ഇതിൽ പ്രകോപിതനായ കുട്ടി, പിതാവ് സൂക്ഷിച്ചിരുന്ന തോക്കെടുത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന അദ്ദേഹത്തിന്‍റെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു. പിതാവിന്‍റെ ഡ്രോയറിൽ നിന്ന് സേഫിന്‍റെ താക്കോൽ കണ്ടെത്തിയ കുട്ടി, അതിനുള്ളിലുണ്ടായിരുന്ന തോക്ക് ലോഡ് ചെയ്താണ് കൃത്യം നടത്തിയത്.

കുട്ടി മാതാവിനോടും പോലീസിനോടും കുറ്റം സമ്മതിച്ചു. വെടിവയ്ക്കുമ്പോൾ എന്ത് സംഭവിക്കുമെന്ന് താൻ ചിന്തിച്ചിരുന്നില്ലെന്നും ദേഷ്യം കാരണമാണ് ഇത് ചെയ്തതെന്നും കുട്ടി പോലീസിനോട് പറഞ്ഞു. നിലവിൽ പെറി കൗണ്ടി ജയിലിൽ കഴിയുന്ന കുട്ടിയെ ഈ മാസം 22ന് കോടതിയിൽ ഹാജരാക്കും.

Kerala

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണം; പിതാവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണത്തിൽ ദുരൂഹത. സംഭവത്തിൽ കുഞ്ഞിന്‍റെ പിതാവ് ഷിജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷിജിൻ നൽകിയ ബിസ്‌കറ്റ് കഴിച്ച ശേഷം കുഞ്ഞ് മരിച്ചുവെന്നാണ് ആരോപണം.

ശനിയാഴ്ചയാണ് കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തത്. രാത്രിയിലും നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഷിജിനെ ചോദ്യം ചെയ്തു. കുട്ടിയുടെ മരണകാരണം ഫോറൻസിക് ഡോക്‌ടർമാരുമായുളള ചർച്ചക്ക് ശേഷമേ സ്ഥിരീകരിക്കൂ എന്ന് പോലീസ് അറിയിച്ചു.

നെയ്യാറ്റിൻകര കവളാകുളം സ്വദേശിയായ ഷിജിൻ്റെയും കൃഷ്ണപ്രിയയുടേയും മകൻ ഇഖാൻ വെള്ളിയാഴ്ച രാത്രിയാണ് കുഴഞ്ഞുവീണ് മരിച്ചത്. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Kerala

അച്ഛൻ ഈണമിട്ടു; മകൻ പാടി: ഗസലിൽ സാൻഗിന് എ ഗ്രേഡ്

തൃശൂർ: അച്ഛൻ ഈണംനൽകിയ ഗസൽവരികൾക്കു കൈയടി നേടി സാൻഗിൻ ബിജേഷ്. ഉറുദു ഗസലിൽ എളയാവൂർ സിഎച്ച്എം എച്ച്എസ്എസിലെ സാൻഗിൻ എ ഗ്രേഡ് നേടിയതു ഗുരു കൂടിയായ അച്ഛന്‍റെ ശിക്ഷണത്തിലാണ്.

ആഗ ബിസ്മിലിന്‍റെ വരികൾക്കു സ്കൂളിലെ സംഗീത അധ്യാപകൻകൂടിയായ അച്ഛൻ ടി.പി. വിനയകൃഷ്ണനാണ് സംഗീതം നൽകിയത്.

ഒരുപാടു ശിഷ്യരെ സംസ്ഥാനതലത്തിൽ എത്തിച്ചിട്ടുണ്ടെങ്കിലും മകന്‍റെ കന്നിയങ്കത്തിലെ നേട്ടം വിനയകൃഷ്ണന് ഇരട്ടിമധുരമായി. ഗായികയായ ചൈതന്യയാണ് അമ്മ.

Kerala

കോഴിക്കോട്ട് മകനെ കുത്തിപ്പരിക്കേൽപ്പിച്ചു; പിതാവും സഹോദരനും കസ്റ്റഡിയിൽ

കോഴിക്കോട്: പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു. പരിക്കേറ്റ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

കോഴിക്കോട് മൂന്നാലിങ്കലിലാണ് സംഭവം. പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്തിനാണ് കുത്തേറ്റത്. സംഭവത്തിൽ യാസിന്‍റെ പിതാവ് അബൂബക്കര്‍ സിദ്ദീഖിനെയും മറ്റൊരു മകൻ മുഹമ്മദ് ജാബിറിനെയും പോലീസ് കസറ്റഡിയിലെടുത്തു.

അതേസമയം, മകൻ യാസിൻ ആക്രമിക്കാൻ ശ്രമിച്ചപ്പോള്‍ താനും മകനും ചേര്‍ന്ന് പ്രതിരോധിച്ചതാണെന്നാണ് മൊഴി. മകൻ യാസിൻ നിരന്തരം ആക്രമിക്കാൻ ശ്രമിക്കുന്നതായി കാണിച്ച് പിതാവ് നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു.

Kerala

അച്ഛനും മകനും ഒരേ ദിവസം മരിച്ചു

കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് മകനും അച്ഛനും ഒരേ ദിവസം മരിച്ചു. അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒലിയപ്പുറം ആക്കത്തടത്തില്‍ എ.എന്‍. റെജി (44)യും പിതാവ് എ.ആര്‍. നാരായണനു (72) മാണ് അന്തരിച്ചത്.

ഒക്ടോബര്‍ ആറിനു രാത്രി ഏഴോടെ കൂത്താട്ടുകുളം ചമ്പോന്തയില്‍താഴം കാര്‍ വര്‍ക്ക്‌ഷോപ്പിനു സമീപം മണ്ണുമാന്തിയന്ത്രം ഇലക്‌ട്രിക് സ്‌കൂട്ടറിലിടിച്ചു പരിക്കേറ്റ് ചികിത്സയിലിരുന്നു റെജി.

കോട്ടയം മെഡിക്കല്‍ കോളജിലെ ചികിത്സയ്ക്കുശേഷം വീട്ടില്‍ കൊണ്ടുവന്ന റെജിയുടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ ഒമ്പതോടെ മരിച്ചു. അസുഖത്തെത്തുടര്‍ന്നു കിടപ്പിലായിരുന്ന അച്ഛൻ നാരായണന്‍ വൈകുന്നേരം അഞ്ചോടെയും മരിച്ചു.

സുമതിയാണു നാരായണന്‍റെ ഭാര്യ. മകൾ: ജിഷ. സിനിയാണു റെജിയുടെ ഭാര്യ. നാരായണന്‍റെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനും റെജിയുടെ സംസ്‌കാരം നാലിനും നടക്കും.

Kerala

ഹോണടിച്ചതിൽ പ്രകോപനം; തൃശൂരിൽ പിതാവിനും മകനും സുഹൃത്തിനും കുത്തേറ്റു

തൃശൂര്‍: ഹോണടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ പിതാവിനും മകനും സുഹൃത്തിനും കുത്തേറ്റു. തൃശൂർ പേരാമംഗലത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. 

മുണ്ടൂർ സ്വദേശി ബിനീഷ് (46) , മകൻ അഭിനവ് (19) , സുഹൃത്ത് അഭിജിത്ത് (29) എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ ആക്രമിച്ച കേച്ചേരി സ്വദേശി കൃഷ്ണ കിഷോർ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. 

മുണ്ടൂരിലെ പച്ചക്കറി കടയിലെ ജീവനക്കാരനാണ് അക്രമി. രണ്ടു ബൈക്കുകളിലായാണ് അച്ഛനും മകനും സുഹൃത്തും യാത്ര ചെയ്തിരുന്നത്. ബാഡ്മിന്‍റണ്‍ കളിച്ചു മടങ്ങുകയായിരുന്നു ഇവർ. ബൈക്കിലാണ് ആക്രമിയും എത്തിയത്. 

അഭിനവ് ഹോണടിച്ചതിൽ അക്രമി പ്രകോപിതനാവുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് തടഞ്ഞുനിര്‍ത്തി വാക്കുതർക്കമുണ്ടായി. തുടര്‍ന്നായിരുന്നു ആക്രമണം. തമിഴ് നാട്ടിലേയ്ക്കു കടന്ന അക്രമിക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Kerala

ആലപ്പുഴയില്‍ മകന്‍റെ വെട്ടേറ്റ് പിതാവ് മരിച്ചു; മാതാവിന് ഗുരുതര പരിക്ക്

കായംകുളം: ആലപ്പുഴ പുല്ലുകുളങ്ങരയില്‍ അഭിഭാഷകനായ മകന്‍റെ വെട്ടേറ്റ് പിതാവ് മരിച്ചു. മാതാവിനെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്ലുകുളങ്ങര കളരിക്കല്‍ ജംഗ്ഷന്‍ പീടികചിറയില്‍ നടരാജനാണ് (60) മരിച്ചത്. ഭാര്യ സിന്ധുവിനാണ് (56) ഗുരുതര പരിക്കേറ്റത്. ഞായറാഴ്ച രാത്രി 9.30ഓടെയാണ് സംഭവം.

വെട്ടേറ്റ നിലയില്‍ ഇവരെ കായംകുളം ഗവ. ആശുപത്രിയിലും തുടര്‍ന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും നടരാജനെ രക്ഷിക്കാനായില്ല. അഭിഭാഷകനായ മകന്‍ നവജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

മാതാപിതാക്കളെ ആക്രമിച്ച ശേഷം വെട്ടുകത്തിയുമായി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പോലീസ് എത്തിയാണ് കീഴ്‌പ്പെടുത്തി കസ്റ്റഡിയലെടുത്തത്. ആക്രമണ കാരണം വ്യക്തമായിട്ടില്ല. പ്രതി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് സമീപവാസികള്‍ പറഞ്ഞതായി പോലീസ് പറയുന്നു.

Kerala

പിതാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു; ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

ആലപ്പുഴ: പിതാവിനെ ആക്രമിച്ച് പരിക്കേൽപ്പ കേസിലെ പ്രതി ഏഴ് വർഷങ്ങൾക്ക് ശേഷം പിടിയിൽ. വള്ളികുന്നം വില്ലേജിലെ കടുവിനാൽ മുറിയിൽ വില്ലകത്ത് വീട്ടിൽ അജേഷിനെയാണ് (37) പോലീസ് അറസ്റ്റ് ചെയ്തത്.

2018 ഒക്ടോബർ 18 ന് വീട്ടിലിരുന്ന് മദ്യപിച്ച് ബഹളമുണ്ടാക്കിയത് പിതാവ് ചോദ്യം ചെയ്തതിനെ തുടർന്ന് വെട്ടുകത്തിയെടുത്ത് പിതാവിന്‍റെ വലതു തോളിൽ വെട്ടി മുറിവേൽപ്പിച്ച കേസിലെ പ്രതിയാണ് ഇയാൾ.

ഭയന്ന് മുറ്റത്തേക്ക് ഓടിയ പിതാവിനെ പിന്തുടർന്നെത്തിയ പ്രതി തലയിലും വെട്ടി പരിക്കേൽപ്പിച്ചു. സംഭവത്തിൽ വള്ളികുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി അജേഷിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

എന്നാൽ ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോയി. പ്രതിക്കെതിരെ കോടതി ലോംഗ് പെൻഡിംഗ് വാറണ്ട് ഉത്തരവിട്ടിരുന്നു. പ്രതി പത്തനംതിട്ട മല്ലപ്പള്ളി എഴുമറ്റൂർ ഭാഗത്ത് ഒളിച്ചു താമസിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയാണ് വള്ളികുന്നം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Kerala

ആലുവയിൽ പിതാവിനെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ

കൊച്ചി: ആലുവയിൽ സ്വത്തുതർക്കത്തെ തുടർന്ന് പിതാവിനെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ. കൊടികുത്തുമല സ്വദേശി ഹുസൈൻ (48) ആണ് അറസ്റ്റിലായത്.

നൊച്ചിമ കൊടികുത്തുമല സ്വദേശി 84 കാരനായ അലിയാരെയാണ് ഇയാൾ മർദിച്ചത്. ഇരുവരും തമ്മിൽ സ്വത്ത് തർക്കം നേരത്തെയും ഉണ്ടായിരുന്നു എന്നാൽ കഴിഞ്ഞ ദിവസം
തർക്കം രൂക്ഷമാകുകയായിരുന്നു.

മർദനത്തിൽ പിതാവിന്‍റെ വിരലുകൾക്ക് പൊട്ടലുണ്ട്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് മർദന വിവരം പറയുന്നത്. ആശുപത്രി അധികൃതരാണ് പോലീസിനെ വിവരമറിയിക്കുന്നത്. അറസ്റ്റിലായ ഹുസൈനെ കോടതിയിൽ ഹാജരാകും.

National

അഹമ്മദാബാദ് വിമാനാപകടം; പൈലറ്റുമാരെ ആരും കുറ്റപ്പെടുത്തുന്നില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന അപകടത്തിൽ പൈലറ്റുമാരെ ആർക്കും കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീംകോടതി.

ജസ്റ്റീസുമാരായ സുര്യകാന്ത്, ജോയ്മല്യ ബാച്ചി എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചിന്‍റേതാണ് നിരീക്ഷണം. അഹമ്മദാബാദ് വിമാന അപകടത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പൈലറ്റ് സുമീത് സബർവാളിന്‍റെ പിതാവ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

അഹമ്മദാബാദ് വിമാനാപകടം വളരെ നിർഭാഗ്യകരമാണ്. വിമാന അപകടമുണ്ടായത് പൈലറ്റുമാരുടെ പിഴവാണെന്ന് രാജ്യത്തെ ആരും വിശ്വസിക്കുന്നില്ല. വിമാനദുരന്തത്തിൽ മകനെ കുറ്റപ്പെടുത്തുന്നതിന്‍റെ ഭാരം നിങ്ങൾ ചുമക്കേണ്ട കാര്യമില്ല.- ജസ്റ്റീസ് ബാഗ്ചി പറഞ്ഞു.

എയർ ഇന്ത്യയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നില്ലെന്നും ഇന്ധനനിയന്ത്രണ സ്വിച്ച് ആരാണ് ഓഫ് ആക്കിയതെന്ന് ചോദിക്കുമ്പോൾ താനല്ലെന്ന് നിങ്ങളുടെ മകൻ മറുപടി പറയുക മാത്രമാണ് ചെയ്തതെന്നും കോടതി വ്യക്തമാക്കി.

സംഭവത്തിൽ വാൾട്ട് സ്ട്രീറ്റ് ജേണൽ ഉൾപ്പടെയുള്ള വിദേശ മാധ്യമങ്ങൾ നടത്തിയ റിപ്പോർട്ടിങ്ങിനേയും സുപ്രീംകോടതി വിമർശിച്ചു.

വിദേശ മാധ്യമത്തിലെ റിപ്പോര്‍ട്ട് വളരെ മോശമായ രീതിയിലാണെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. എന്നാൽ, ഈ റിപ്പോർട്ട് ഇന്ത്യൻ ജുഡീഷ്യൽ പ്രക്രിയയെ സ്വാധീനിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ വിമാനദുരന്തം സംബന്ധിച്ച് ഇപ്പോൾ ശരിയായ അന്വേഷണമല്ല നടക്കുന്നതെന്ന് കോടതിയിൽ വാദിച്ചു. ഹർജി ഈ മാസം പത്തിന് വീണ്ടും പരിഗണിക്കും.

National

മാവോയിസ്റ്റ് ചമഞ്ഞ് പിതാവിന് ഭീഷണി കത്തെഴുതി ലക്ഷങ്ങൾ ആവശ്യപ്പെട്ടു; യുവാവ് അറസ്റ്റിൽ

ഭുവനേശ്വർ: മാവോയിസ്റ്റ് ചമഞ്ഞ് ആൾമാറാട്ടം നടത്തി പിതാവിൽ നിന്നും 35 ലക്ഷംരൂപ തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഒഡീഷയിലെ കലഹണ്ടി ജില്ലയിലെ നാർല പോലീസ് പരിധിയിലാണ് സംഭവം.

കോൺട്രാക്ടറായ ദിനേശ് അഗർവാളിന്‍റെ മകൻ അങ്കുഷ് അഗർവാൾ(24)ആണ് പിടിയിലായത്. പിതാവ് പോലീസിൽ പരാതി നൽകിയതിന് പിന്നാലെ ഒരാഴ്ചയ്ക്കുള്ളിൽ അങ്കുഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഒക്ടോബർ ആറിന് മാവോയിസ്റ്റിന്‍റേതെന്ന വ്യാജേന ഒരു ഭീഷണി കത്തെഴുതി അങ്കുഷ് പിതാവിന്‍റെ കാറിൽ ഉപേക്ഷിച്ചിരുന്നു. 35 ലക്ഷം രൂപ നൽകിയില്ലെങ്കിൽ കുടുംബത്തിലെ എല്ലാവരെയും കൊല്ലുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം.

പിതാവിന്‍റെ ബിസിനസ് പങ്കാളിക്കും സമാനമായ കത്ത് അങ്കുഷ് അയച്ചു. കത്ത് ലഭിച്ചയുടൻ തന്നെ ഇവർ പോലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ കത്ത് എഴുതിയത് അങ്കുഷ് ആണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന മാവോയിസ്റ്റ് അംഗങ്ങളുടെ പേരുകൾ തെറ്റിച്ചാണ് എഴുതിയിരുന്നത്. അതുകൊണ്ട് തന്നെ സംഭവം വ്യാജമാണെന്ന് സംശയം തോന്നിയിരുന്നതായി ഭവാനിപട്ടണ പോലീസ് സൂപ്രണ്ട് നാഗരാജ് ദേവരകൊണ്ട പറഞ്ഞു. കത്തിന്‍റെ ഉള്ളടക്കത്തിനും പക്വതയില്ലെന്ന് തോന്നിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

Kerala

ആഡംബര കാറിന് വേണ്ടി തർക്കം; മകനെ കമ്പിപ്പാരകൊണ്ട് അടിച്ച പിതാവ് അറസ്റ്റിൽ

തിരുവനന്തപുരം: ആഡംബര കാറിന് വേണ്ടിയുള്ള തർക്കത്തിനിടെ മകനെ കമ്പിപ്പാരകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വഞ്ചിയൂർ പോലീസ് പരിധിയിൽ നടന്ന സംഭവത്തിൽ വിനയാനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇയാളുടെ ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ മകൻ ഹൃത്വിക്ക് (28) ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മകൻ ആഡംബര കാര്‍ വേണമെന്നെന്ന് പറഞ്ഞ് വീട്ടിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ലക്ഷങ്ങള്‍ വിലവരുന്ന ബൈക്ക് വിനയാനന്ദൻ മകന് വാങ്ങി കൊടുത്തിരുന്നു. എന്നാൽ തനിക്ക് ഒരു ആഡംബര കാർ വേണമെന്നതായിരുന്നു ഹൃത്വിക്കിന്‍റെ അടുത്ത ആവശ്യം. ഇപ്പോൾ അതിനുള്ള സാന്പത്തിക സ്ഥിതി ഇല്ലെന്ന് അച്ഛൻ പറഞ്ഞത് മകനെ ചൊടിപ്പിച്ചു.

അത് വലിയ വഴക്കിലേക്കും കൈയാങ്കളിയിലേക്കും നയിക്കുകയായിരുന്നു. ഇതിനിടെയാണ് അച്ഛൻ കമ്പിപ്പാരകൊണ്ട് മകന്‍റെ തലയ്ക്കടിച്ചത്.

Latest News

Up