Health
ഡയാലിസിസ്-1
ഡയാലിസിസ് ചെയ്യുന്നത് എന്തിന് ?
നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട അവയവങ്ങളാണ് വൃക്കകള്‍. വൃക്കകള്‍ തകരാറിലായി പ്രവര്‍ത്തനരഹിതമായ ഒരവസ്ഥയിലേക്ക് എത്തുന്നതിനെ നാം സ്ഥായിയായ വൃക്ക സ്തംഭനം അഥവാ എന്‍ഡ്സ്റ്റേജ് റീനല്‍ ഡിസീസ് (ESRD) എന്നു പറയും. ഈ സാഹചര്യത്തില്‍ ശരീരത്തില്‍ ദ്രാവകങ്ങളും പാഴ് വസ്തുക്കളും മാരകമായ തോതില്‍ അടിഞ്ഞു കൂടുകയും ചെയ്യും. ഇത്തരമൊരു സാഹചര്യത്തില്‍ രണ്ടു മാര്‍ഗങ്ങളെ മുന്നിലുള്ളൂ- വൃക്ക മാറ്റിവയ്ക്കുക, ഡയാലിസിസ് (രക്തം ശുദ്ധീകരിക്കുന്ന പ്രക്രിയ ആണ്).
ഡയാലിസിസ് രണ്ടുതരം
1. രക്ത ഡയാലിസിസ് (ഹീമോ ഡയാലിസിസ് - HD)
2. കണ്ടിന്യൂവസ് ആംബുലേറ്ററി പെരിടോണിയല്‍ ഡയാലിസിസ് - CAPD.
ഹീമോ ഡയാലിസിസ് (HD)
രക്തം പുറത്തേക്ക് വലിച്ചെടുത്ത് കൃത്രിമ വൃക്കയിലൂടെ കടത്തി ശുദ്ധീകരിച്ച് തിരിച്ച് ശരീരത്തിലേക്കു കയറ്റുന്ന പ്രക്രിയയാണിത്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ജേക്കബ് ജോർജ്,
സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം
Health
തൊഴിൽസമ്മർദവും ഹൃദ്രോഗവും-3
ഉറക്കമില്ലായ്മയുംഹൃദയാരോഗ്യവും തമ്മിൽ
ശരീരം അനങ്ങാതെയുള്ള ജീവിതശൈലി ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ഇതിന്റെ മറ്റൊരു പാർശ്വഫലമാണ് ഉറക്കമില്ലായ്മ. ഇത് മനസിനും ശരീരത്തിനും വേണ്ടത്ര വിശ്രമം ഇല്ലാതാക്കും. ഉറക്കത്തിനിടയില്‍ ഹൃദയം അതിന്റെ ഉച്ചസ്ഥായിയില്‍ പ്രവർത്തിക്കുന്നതിനാല്‍ ഉറക്കക്കുറവ് ഹൃദയാരോഗ്യത്തിന് ഹാനികരമാണ്.
അനാരോഗ്യകരമായ ഭക്ഷണശീലം...
മോശമായ ഭക്ഷണശീലം, കലോറി കൂടിയ ഭക്ഷണം, മധുരപദാർഥങ്ങള് തുടങ്ങിയ അനാരോഗ്യകരമായ പ്രവണതകളും അമിതവണ്ണം ഉണ്ടാക്കുന്നതിനൊപ്പം ഹൃദയരോഗ്യത്തെയും സാരമായി ബാധിക്കും.
ഹൃദയാരോഗ്യത്തിന് എന്തു ചെയ്യണം?
ദൈർഘ്യമേറിയ ജോലി സമയത്തിന്റെ പശ്ചാത്തലത്തില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനും സ്വയം പരിചരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
*ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുന്നത്
ഹൃദയാഘാതം തടയാന്‍ സഹായിക്കും.
*പുകവലിയും മദ്യത്തിന്റെ ഉപയോഗവും നിർത്തുക.
*മതിയായ ഉറക്കം നേടുക.
*സമീകൃതാഹാരം ശീലമാക്കാം.
*വ്യായാമത്തില്‍ ഏർപ്പെടുക.
വിവരങ്ങൾ: ഡോ. രാജശേഖർ വർമ,
സീനിയർ കൺസൾട്ടന്റ്,
ഇന്റർവെൻഷണൽ കാർഡിയോളജി
ആസ്റ്റർ മെഡിസിറ്റി, കൊച്ചി
District News
അടൂർ: സാമൂഹികമായ വെല്ലുവിളികളെ നേരിടുന്നതിൽ കേരളത്തിലെ ആരോഗ്യ മേഖല തനതായ ശൈലിയാണ് സ്വീകരിച്ചുവരുന്നതെന്ന് കേരള ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.കെ.സി. നായർ. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റിയും അടൂർ മൗണ്ട് സിയോൺ മെഡിക്കൽ കോളജും ചേർന്ന് മൗണ്ട് സിയോൺ മെഡിക്കൽ കോളജിൽ സംഘടിപ്പിച്ച ആരോഗ്യ സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പട്ടിണി, വസൂരി തുടങ്ങിയ കാലഘട്ടങ്ങളെ കേരളം നേരിട്ടത് തനതായ ശൈലിയിലൂടെയാണ്. ഇതിന്റെ അനന്തരഫലമായി ആരോഗ്യ മേഖലയെ കൂടുതൽ സജ്ജമാക്കാനും നമുക്കു കഴിഞ്ഞുവെന്ന് ഡോ.എം.കെ.സി. നായർ ചൂണ്ടിക്കാട്ടി.
ഓട്ടിസം സ്പെക്ടർ ഡിസോർഡർ ഇന്ന്, നാളെ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിനും ഡോ. എം.കെ.സി. നായർ നേതൃത്വം നൽകി. പരസ്പരമുള്ള കൂടിച്ചേരലുകളും ആശയ സംവേദനവും സൗഹൃദങ്ങളും പരിമിതപ്പെടുന്പോൾ കുട്ടികൾ അടച്ചിട്ട മുറികളിലേക്ക് ഒതുങ്ങുന്നത് അവരുടെ വളർച്ചയെ സാരമായി ബാധിക്കുന്ന ഘടകങ്ങളാണെന്ന് ഡോ. എം.കെ.സി. നായർ പറഞ്ഞു.
ഉദ്ഘാടന യോഗത്തിൽ കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ബിജു കുര്യൻ അധ്യക്ഷത വഹിച്ചു. മൗണ്ട് സിയോൻ ഗ്രൂപ്പ് ചെയർമാൻ ഡോ.ഏബ്രഹാം കലമണ്ണിൽ ആമുഖപ്രഭാഷണം നടത്തി. മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ.എൻ. ശ്രീദേവി, കെയുഡബ്ല്യുജെ സംസ്ഥാന സമിതിയംഗം ബോബി ഏബ്രഹാം, ജില്ലാ സെക്രട്ടറി ജി. വിശാഖൻ, മുൻ സംസ്ഥാന സമിതിയംഗം ജി. രാജേഷ് കുമാർ, മൗണ്ട് സിയോൻ ഗ്രൂപ്പ് എംഡി ജോ ഏബ്രഹാം, വൈസ് ചെയർമാൻ സാം ഏബ്രഹാം, ഡയറക്ടർ ഷിജു വർഗീസ് പ്രഫ.ഡി.കെ. ജോൺ എന്നിവർ പ്രസംഗിച്ചു.
പീ്ഡിയാട്രിക്സ് വിഭാഗം മേധാവി ഡോ. പി. സവിധ, സൈക്യാട്രി വിഭാഗം മേധാവി ഡോ. വി.സതീഷ്, അസിസ്റ്റന്റ് പ്രഫസർ ഡോ.അഞ്ജന ടി. നായർ, സീനിയർ കൺസൾട്ടന്റ് ഡോ.വിദ്യ സുഭാഷ്, സീനിയർ സൈക്കോളജിസ്റ്റ് ഡോ.പി.എം. അഞ്ജു തുടങ്ങിയവർ ചർച്ചകൾ നയിച്ചു.
Health
കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിലെ ഏറ്റവും അഭിമാനകരമായ ഒന്നായി സാന്ത്വന പരിചരണ (Palliative Care) രംഗത്തെ മാതൃകാപരമായ പ്രവർത്തനങ്ങൾ തുടരുന്നു. ലോകത്ത് തന്നെ ഏറ്റവും മികച്ച സാന്ത്വന പരിചരണ സംവിധാനങ്ങളുള്ള പ്രദേശങ്ങളിലൊന്നായി കേരളം അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
രോഗം കാരണം വേദന അനുഭവിക്കുന്നവർക്കും, ജീവിതകാലം മുഴുവൻ കിടപ്പിലായവർക്കും, മറ്റ് ഗുരുതരമായ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്കും ആശ്വാസം നൽകുന്ന ഈ സംരംഭം, ആരോഗ്യപരമായ ഒരു സാമൂഹിക പ്രതിബദ്ധതയുടെ ഉത്തമ ഉദാഹരണമായി ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുകയാണ്.
കേവലം ചികിത്സ എന്നതിലുപരി, രോഗികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ആവശ്യങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ഒരു സമഗ്രമായ സമീപനമാണ് കേരളത്തിലെ സാന്ത്വന പരിചരണത്തിൽ സ്വീകരിക്കുന്നത്. ഈ രംഗത്തെ സംസ്ഥാനത്തിന്റെ വിജയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പങ്കാളിത്തത്തിന്റേതാണ്.
വീടുകളിലെത്തി പരിചരണം നൽകുന്ന "ഹോം കെയർ' സംവിധാനം, വേദന നിയന്ത്രിക്കുന്നതിനുള്ള മരുന്നുകളുടെ (പ്രത്യേകിച്ച് ഓപ്പിയോയിഡുകൾ) തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കൽ, രോഗികൾക്കും കുടുംബാംഗങ്ങൾക്കും കൗൺസിലിംഗ്, സാമൂഹികവും വൈകാരികവുമായ പിന്തുണ എന്നിവയെല്ലാം ഈ മാതൃകയുടെ തനിമയാണ്. ഇത് രോഗിയുടെയും കുടുംബത്തിന്റെയും ജീവിതനിലവാരം ഉയർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.
കേരളത്തിലെ ഈ മാതൃക ലോകാരോഗ്യ സംഘടനയുടെയും (WHO) മറ്റ് പ്രമുഖ അന്താരാഷ്ട്ര ഏജൻസികളുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. പല രാജ്യങ്ങളും കേരളത്തിന്റെ ഈ രീതികൾ പഠിക്കാനും അവരവരുടെ ആരോഗ്യ സംവിധാനങ്ങളിൽ നടപ്പിലാക്കാനും താല്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു.
അടുത്തിടെ, സാന്ത്വന പരിചരണ മേഖലയിൽ കൂടുതൽ വിദഗ്ധരെ വാർത്തെടുക്കുന്നതിനും ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി പരിചരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പുതിയ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. പരിശീലനം ലഭിച്ച കൂടുതൽ നഴ്സുമാരെയും വോളണ്ടിയർമാരെയും ഈ രംഗത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.