Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HeartWarming

Special

അമ്മയുപേക്ഷിച്ച പഞ്ചിനെ ലോകം ഏറ്റെടുത്തു; ഒടുവിൽ ആ കൊച്ചു കുരങ്ങൻ തേടിയ സ്നേഹം അവനെ തേടിയെത്തി

ലോകമെമ്പാടുമുള്ള മൃഗസ്‌നേഹികളുടെ ഹൃദയം കവർന്ന ഒരു കൊച്ചു കുരങ്ങന്‍റെ അതിജീവനത്തിന്‍റെ കഥയാണിത്. ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ 'പഞ്ച്' എന്ന ആറുമാസം പ്രായമുള്ള ജാപ്പനീസ് മക്കാക്ക് കുരങ്ങനാണ് ഇന്ന് ഇന്‍റർനെറ്റിലെ താരം.

ജനിച്ചയുടനെ സ്വന്തം അമ്മ ഉപേക്ഷിച്ചതോടെയാണ് പഞ്ചിന്‍റെ ജീവിതം പ്രതിസന്ധിയിലായത്. സാധാരണഗതിയിൽ കൂട്ടമായി ജീവിക്കുന്ന കുരങ്ങുകൾക്കിടയിൽ ഒരമ്മയുടെ തണലില്ലാതെ വളരുക എന്നത് പഞ്ചിനെ സംബന്ധിച്ചിടത്തോളം ദുഷ്കരമായിരുന്നു.

ഇതിനിടയിൽ പഞ്ചിനെ മറ്റ് കുരങ്ങുകളുടെ കൂട്ടത്തിലേക്ക് വിട്ടപ്പോൾ അവർ അവനെ സ്വീകരിക്കാൻ തയ്യാറാകാതിരുന്നതും മറ്റ് കുരങ്ങുകൾ അവനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി.

സ്നേഹത്തിനായി കൊതിച്ച പഞ്ച് ഒരു ഒറാങ്ങുട്ടാൻ പാവയെ കെട്ടിപ്പിടിച്ചു കിടക്കുന്ന ചിത്രങ്ങൾ കണ്ടു പലരുടെയും കണ്ണുനിറച്ചു. എന്നാൽ ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനും പ്രാർഥനകൾക്കും ഒടുവിൽ പഞ്ചിന്‍റെ ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങൾ സംഭവിച്ചിരിക്കുകയാണ്.

'ഓൺസിംഗ്' എന്ന് പേരുള്ള മുതിർന്ന കുരങ്ങൻ പഞ്ചിനെ സ്വീകരിക്കുകയും അവനെ ചേർത്തുപിടിക്കുകയും ചെയ്തതോടെ പഞ്ചിന്‍റെ ഒറ്റപ്പെടൽ അവസാനിച്ചു. ഓൺസിംഗ് പഞ്ചിനെ സ്നേഹത്തോടെ ആലിംഗനം ചെയ്യുന്ന വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു.

ഇപ്പോൾ കൂട്ടത്തിലെ മറ്റ് കുട്ടി കുരങ്ങന്മാരോടൊപ്പം ഓടിക്കളിക്കാനും മുതിർന്നവരുടെ പരിചരണം ഏറ്റുവാങ്ങാനും പഞ്ചിന് സാധിക്കുന്നുണ്ട്. പണ്ട് അവനെ അകറ്റിനിർത്തിയവർ തന്നെ ഇന്ന് അവനെ തങ്ങളുടെ കൂട്ടത്തിന്‍റെ ഭാഗമായി അംഗീകരിച്ചിരിക്കുന്നു.

സ്നേഹവും കരുതലും ഉണ്ടെങ്കിൽ ഏതൊരു പ്രതിസന്ധിയെയും അതിജീവിക്കാമെന്ന് ഈ കൊച്ചു കുരങ്ങൻ ലോകത്തിന് കാണിച്ചുതരുന്നു.

Viral

വൈദ്യുതി ലൈനിൽ കുടുങ്ങിയ പക്ഷിക്ക് തുണയായി ക്രെയിൻ ഓപ്പറേറ്ററുടെ സാഹസികത

പഞ്ചാബിലെ ഗുരുദ്വാരയ്ക്ക് സമീപം നടന്ന ഹൃദയസ്പർശിയായ ഒരു രക്ഷാപ്രവർത്തനത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള ആളുകളുടെ കണ്ണുനിറയ്ക്കുന്നത്.

യൂണിഫോമോ ആയുധങ്ങളോ ഇല്ലാത്ത സാധാരണക്കാരിലും അത്ഭുതകരമായ ഹീറോയിസം ഒളിഞ്ഞു കിടപ്പുണ്ടെന്ന് ഈ സംഭവം വീണ്ടും തെളിയിക്കുന്നു.

ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള വൈദ്യുതി ലൈനിലെ കമ്പികൾക്കിടയിൽ ചിറകു കുരുങ്ങി പറക്കാനാകാതെ പിടയുകയായിരുന്നു ഒരു പക്ഷി.

മരണത്തെ മുഖാമുഖം കണ്ട ആ പക്ഷിയുടെ ജീവൻ രക്ഷിക്കാൻ ഒരു ക്രെയിൻ ഓപ്പറേറ്റർ കാണിച്ച അസാമാന്യ ധൈര്യമാണ് ഇവിടുത്തെ പ്രധാന കാഴ്ച.

വൈദ്യുതി ലൈനുകൾക്ക് സമീപം പോകുന്നത് അങ്ങേയറ്റം അപകടകരമാണെന്ന് അറിഞ്ഞിട്ടും, ആ മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം ക്രെയിനിൽ തൂങ്ങിക്കിടന്ന് മുകളിലേക്ക് ഉയരുകയായിരുന്നു.

അതീവ ശ്രദ്ധയോടെയും കരുതലോടെയും നടത്തിയ ഈ നീക്കത്തിനൊടുവിൽ പക്ഷിയെ മോചിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. മോചനം ലഭിച്ച പക്ഷി ആകാശത്തേക്ക് പറന്നുയർന്ന നിമിഷം കണ്ടുനിന്നവർക്കെല്ലാം വലിയ ആശ്വാസമാണ് നൽകിയത്.

ഭക്തിസാന്ദ്രമായ ഗുരുദ്വാരയുടെ പശ്ചാത്തലത്തിൽ നടന്ന ഈ കാരുണ്യപ്രവർത്തിക്ക് വലിയ തോതിലുള്ള വൈകാരിക പ്രാധാന്യമാണ് സോഷ്യൽ മീഡിയ നൽകുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ച ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറലായി മാറി.

പ്രത്യാശയും സ്നേഹവും വറ്റിപ്പോകുന്നു എന്ന് പരാതിപ്പെടുന്ന വർത്തമാനകാലത്ത്, ഇത്തരം വാർത്തകൾ മനുഷ്യത്വത്തിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നു എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നത്.

സാധാരണയായി ഇത്തരം സന്ദർഭങ്ങളിൽ ഫയർഫോഴ്‌സിനെയോ മറ്റ് വിദഗ്ധരെയോ വിളിക്കാനാണ് നിർദ്ദേശിക്കാറുള്ളതെങ്കിലും, പ്രായോഗിക ബുദ്ധിയോടെയും സ്വന്തം ജീവൻ പണയപ്പെടുത്തിയും ഈ യുവാവ് നടത്തിയ ഇടപെടൽ ആരെയും അമ്പരപ്പിക്കുന്നതാണ്.

നിയമങ്ങൾക്കും സുരക്ഷാ മുന്നറിയിപ്പുകൾക്കുമപ്പുറം സ്നേഹത്തിന് വലിയൊരു സ്ഥാനമുണ്ടെന്ന് ഈ ക്രെയിൻ ഓപ്പറേറ്റർ തന്‍റെ പ്രവർത്തിയിലൂടെ ലോകത്തിന് കാണിച്ചുകൊടുത്തു.

Viral

കാൻസർ ബാധിച്ച തെരുവ് നായ സ്വയം നടന്നെത്തിയത് ആശുപത്രിയിലേക്ക്: പരിക്കേറ്റ കാൽ ഉയർത്തിക്കാട്ടി ഡോക്ടറെ ഞെട്ടിച്ചു

വേദന സഹിക്കവയ്യാതെ ഒരു മിണ്ടാപ്രാണി സ്വയം ചികിത്സ തേടി ആശുപത്രിയിലെത്തിയ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് ബ്രസീലിലെ ജുവാസീറോ ഡോ നോർട്ടെയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കാലിന് ഗുരുതരമായി പരിക്കേറ്റ ഒരു തെരുവ് നായ യാതൊരു പേടിയും കൂടാതെ നഗരത്തിലെ ഒരു മൃഗാശുപത്രിയിലേക്ക് നടന്നു കയറുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ ഈ സംഭവം അത്ഭുതപ്പെടുത്തുന്നതാണ്. ആശുപത്രിയിലെത്തിയ നായ ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്‍റെ പരിക്കേറ്റ കാൽ ഉയർത്തിക്കാട്ടി സഹായം അഭ്യർഥിച്ചു.

ആദ്യകാഴ്ചയിൽ ചെറിയൊരു പരിക്കാണെന്ന് ജീവനക്കാർ കരുതിയെങ്കിലും വിശദമായ പരിശോധനയിലാണ് നായയുടെ കാലിൽ മാരകമായ കാൻസർ ട്യൂമർ ബാധിച്ചതാണെന്ന നടുക്കുന്ന വിവരം പുറത്തുവരുന്നത്.

ശരിയായ പരിചരണമില്ലാതെ തെരുവിൽ കഴിഞ്ഞിരുന്ന ആ ജീവന് അടിയന്തര ചികിത്സ അത്യാവശ്യമായിരുന്നു. സാധാരണഗതിയിൽ തെരുവ് നായ്ക്കൾക്ക് അപ്രാപ്യമായ കീമോതെറാപ്പി ഉൾപ്പെടെയുള്ള സങ്കീർണ്മായ ചികിത്സാ നടപടികൾ ക്ലിനിക്കിലെ ഡോക്ടർമാർ യാതൊരു മടിയും കൂടാതെ ആരംഭിച്ചു.

മൃഗങ്ങളുടെ തീക്ഷ്ണമായ സഹജവാസനയാണ് തന്നെ സുരക്ഷിതമായ ഒരിടത്തേക്ക് നയിച്ചതെന്ന് തെളിയിക്കുന്നതായിരുന്നു ഈ നായയുടെ പ്രവർത്തി.

നിലവിൽ ആരോഗ്യനില മെച്ചപ്പെട്ട നായയെ പൂർണമായി സുഖം പ്രാപിച്ച ശേഷം ദത്തെടുക്കാൻ പുതിയൊരു കുടുംബത്തെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് ആശുപത്രി ജീവനക്കാർ.

സോഷ്യൽ മീഡിയയിലൂടെ ഈ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്നും അഭിനന്ദന പ്രവാഹമാണ് ഒഴുകുന്നത്.

മനുഷ്യരെപ്പോലും അതിശയിപ്പിക്കുന്ന വിധത്തിൽ നായ പ്രകടിപ്പിച്ച ബുദ്ധിശക്തിയെയും, നായയെ ചേർത്തുപിടിച്ച ക്ലിനിക്കിലെ ജീവനക്കാരുടെ മനുഷ്യത്വത്തെയും ആളുകൾ വാനോളം പുകഴ്ത്തുന്നു.

 

Viral

നിശബ്ദമായ പ്രാർഥനകളിൽ നിന്നും കുടുംബത്തിന്‍റെ പൂർണതയിലേക്ക്; ഒരു ദത്തെടുക്കൽ യാത്രയുടെ വിഷ്വൽ ഡയറി കണ്ണുനിറയ്ക്കുന്നു

ബെംഗളൂരുവിലെ ഒരു ദമ്പതികളുടെ മനോഹരമായ ദത്തെടുക്കൽ കഥ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുകയാണ്. നാടകീയമായ ആഖ്യാനങ്ങളോ വലിയ അവകാശവാദങ്ങളോ ഇല്ലാതെ, ലളിതമായി ചിത്രീകരിച്ച ഒരു വിഷ്വൽ ഡയറിയിലൂടെയാണ് ഈ കുടുംബം തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്.

കാത്തിരിപ്പിന്‍റെയും പ്രത്യാശയുടെയും നാളുകൾ കടന്ന് തങ്ങളുടെ മകളിലേക്ക് എത്തിയ ആ സുദീർഘമായ യാത്ര ഒരേസമയം വൈകാരികവും പ്രചോദനാത്മകവുമാണ്.

വീട്ടിലിരുന്ന് സമാധാനമായി പ്രാർഥിക്കുന്ന ദമ്പതികളിൽ നിന്നാണ് ഈ ദൃശ്യരേഖ ആരംഭിക്കുന്നത്. പിന്നീട് ദത്തെടുക്കലിന്‍റെ ഔദ്യോഗിക നടപടിക്രമങ്ങളിലേക്ക് അവർ കടക്കുന്നു.

സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയുടെ വെബ്സൈറ്റിലൂടെ അപേക്ഷ നൽകുന്നതും, ഓരോ ഘട്ടത്തിലും വരുന്ന നിർദ്ദേശങ്ങൾ ശ്രദ്ധയോടെ വായിക്കുന്നതും, ഒടുവിൽ തങ്ങളുടെ കുഞ്ഞിനെ തിരഞ്ഞെടുക്കുന്ന നിമിഷവുമെല്ലാം വീഡിയോയിൽ തെളിയുന്നുണ്ട്.

കുഞ്ഞിനെ വരവേൽക്കാൻ തയ്യാറെടുക്കുന്ന ആ ദിവസങ്ങളിൽ അവർ നടത്തുന്ന ചെറിയ ഷോപ്പിംഗും യാത്രയ്ക്കായുള്ള ഒരുക്കങ്ങളും കാണുന്നവരുടെ മനസിൽ വലിയൊരു ആകാംക്ഷ ജനിപ്പിക്കുന്നുണ്ട്.

ലക്ഷ്യസ്ഥാനമായ ധർമ്മപുരിയിലെ നിർമല ഗേൾസ് ഹോമിലേക്ക് തിരിക്കും മുൻപും അവർ പ്രാർഥനയ്ക്കായി സമയം കണ്ടെത്തുന്നുണ്ട്.

എല്ലാ ഔദ്യോഗിക രേഖകളിലും ഒപ്പുവെച്ച് കാത്തിരിക്കുന്ന ദമ്പതികളുടെ അടുത്തേക്ക് കെയർടേക്കർ കുഞ്ഞിനെ കൊണ്ടുവരുന്ന നിമിഷമാണ് വീഡിയോയിലെ ഏറ്റവും ഹൃദയസ്പർശിയായ ഭാഗം.

അതുവരെ ഒരു കുഞ്ഞിനായി കാത്തിരുന്ന ദമ്പതികൾ ഒരു നിമിഷം കൊണ്ട് അമ്മയും അച്ഛനുമായി മാറുന്ന ആ മാറ്റം കാണുന്നവരുടെ കണ്ണുനിറയ്ക്കും.

സ്നേഹപൂർവ്വം അവർ അവളെ ചേർത്തുപിടിക്കുമ്പോൾ ആ ദമ്പതികളുടെ മുഖത്ത് വിരിയുന്ന സന്തോഷം വാക്കുകൾക്ക് അപ്പുറമാണ്.

തുടർന്ന് ആ കുഞ്ഞ് പുതിയ വീട്ടിൽ ലയിച്ചുചേരുന്ന കാഴ്ചകളാണ് വീഡിയോ വിവരിക്കുന്നത്. അവൾക്ക് ചുറ്റും നിറയുന്ന കളിപ്പാട്ടങ്ങളും വീടിനുള്ളിലെ ചെറിയ കുസൃതികളും അച്ഛനമ്മമാരോടൊപ്പമുള്ള യാത്രകളും ആ കൊച്ചു കുടുംബത്തിന്‍റെ സന്തോഷം വെളിപ്പെടുത്തുന്നു.

ബീച്ചിലെ കളികളും നീന്തൽ പരിശീലനവും ബൈക്ക് യാത്രകളും പിയാനോ വായിക്കുന്ന നിമിഷങ്ങളുമെല്ലാം ചേർന്ന് സ്നേഹം നിറഞ്ഞൊരു ലോകമാണ് അവൾക്കായി അവർ ഒരുക്കിയിരിക്കുന്നത്.

2025 ജനുവരി ഒന്നിനാണ് ഈ കുഞ്ഞുമാലാഖ തങ്ങളുടെ ജീവിതത്തിലേക്ക് എത്തിയതെന്ന് ദമ്പതികൾ സ്മരിക്കുന്നു. കഴിഞ്ഞ ഒരു വർഷം തങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ മാത്രമാണ് സംഭവിച്ചതെന്നും അവർ വിശ്വസിക്കുന്നു.

ദത്തെടുക്കൽ എന്നത് കേവലം ഒരു സൽകർമ്മം എന്നതിലുപരി മനുഷ്യനെ ഉള്ളിൽ നിന്ന് പരിവർത്തനം ചെയ്യുന്ന ഒരു പ്രക്രിയയാണെന്നും, അഡ എന്ന തങ്ങളുടെ മകൾ ദൈവത്തിന്‍റെ വലിയൊരു ദാനമാണെന്നും അവർ കുറിക്കുന്നു.

2026-ന്‍റെ തുടക്കത്തിൽ പങ്കുവെക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കി സോഷ്യൽ മീഡിയയിൽ തരംഗമായി തുടരുകയാണ്.

Viral

മരണത്തിന്‍റെ പ്ലാസ്റ്റിക് കുരുക്കിൽ നിന്ന് ആ കുഞ്ഞുജീവൻ രക്ഷപെട്ടു; പർവതാരോഹകർ രക്ഷകരായ നിമിഷം

പ്ലാസ്റ്റിക് മലിനീകരണം വന്യജീവികളുടെ നിലനിൽപ്പിന് എത്രത്തോളം ഭീഷണിയാകുന്നു എന്നതിന്‍റെ ഞെട്ടിക്കുന്നതും എന്നാൽ ആശ്വാസകരവുമായ ഒരു ദൃശ്യമാണ് ഇപ്പോൾ ലോകശ്രദ്ധ നേടുന്നത്.

മഞ്ഞുമൂടിയ മലനിരകളിലൂടെ സാഹസിക യാത്രയിലായിരുന്ന രണ്ട് പർവതാരോഹകരുടെ കണ്ണിൽപ്പെട്ടത് തല പ്ലാസ്റ്റിക് പാത്രത്തിനുള്ളിൽ കുടുങ്ങി ശ്വാസം മുട്ടുന്ന ഒരു കുറുക്കൻ കുഞ്ഞിനെയാണ്.

ആഹാരം തേടിയുള്ള അലച്ചിലിനിടയിൽ ആരോ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് അവശിഷ്ടത്തിനുള്ളിൽ തല അകപ്പെട്ടുപോയ ആ കുറുക്കൻ കുഞ്ഞ്, രക്ഷപെടാൻ കഴിയാതെ തളർന്ന് മഞ്ഞിൽ വീണുകിടക്കുകയായിരുന്നു.

കുറുക്കന്‍റെ ശരീരത്തിലാകെ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ചുറ്റിക്കിടന്നത് ആ ജീവൻ എത്രത്തോളം അപകടത്തിലായിരുന്നു എന്നതിന്‍റെ തെളിവായിരുന്നു. മനുഷ്യ സാമീപ്യം കണ്ട് ഭയന്നോടാൻ പോലും കരുത്തില്ലാതെ വിറച്ചുനിന്ന ആ ജീവിയെ രക്ഷിക്കാൻ പർവതാരോഹകർ ഒട്ടും വൈകിയില്ല.

അങ്ങേയറ്റം ക്ഷമയോടും കരുതലോടെയും കുറുക്കനെ സമീപിച്ച രക്ഷകരിൽ ഒരാൾ അതിന്‍റെ തലയിലെ പ്ലാസ്റ്റിക് പാത്രം അതിവേഗം നീക്കം ചെയ്തു.

പാത്രം നീക്കം ചെയ്ത നിമിഷം തന്നെ മരണപ്പിടുത്തത്തിൽ നിന്ന് മോചിതനായ ആ കുറുക്കൻ കുഞ്ഞ് ഊർജ്ജസ്വലനായി മഞ്ഞിലേക്ക് ഓടിമറയുന്ന ദൃശ്യം കണ്ടുനിൽക്കുന്നവരുടെ കണ്ണുനിറയ്ക്കുന്നതാണ്.

ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ലക്ഷക്കണക്കിന് ആളുകളാണ് പർവതാരോഹകരുടെ മനുഷ്യത്വപരമായ പ്രവൃത്തിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. എങ്കിലും, ഈ സംഭവം വലിയൊരു ചർച്ചയ്ക്കും വഴിതുറന്നിട്ടുണ്ട്.

മനുഷ്യർ വിനോദസഞ്ചാരത്തിന് എത്തുന്ന പരിസ്ഥിതിലോലമായ പ്രദേശങ്ങളിൽ അശ്രദ്ധമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ വന്യജീവികളുടെ ജീവന് എങ്ങനെ വില്ലനാകുന്നു എന്നത് ഈ ദൃശ്യം വീണ്ടും ഓർമ്മിപ്പിക്കുന്നു.

ഉത്തരവാദിത്തമില്ലാത്ത ടൂറിസവും മാലിന്യ നിക്ഷേപവും ഇത്തരത്തിൽ മിണ്ടാപ്രാണികളുടെ ദാരുണ അന്ത്യത്തിന് കാരണമാകുന്നുവെന്ന ആശങ്കയാണ് പരിസ്ഥിതി പ്രവർത്തകർ പങ്കുവെക്കുന്നത്.

പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്‍റെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കേണ്ടതിന്‍റെയും അനിവാര്യത ഈ കുറുക്കൻ കുഞ്ഞിന്‍റെ അതിജീവനം നമ്മെ പഠിപ്പിക്കുന്നു.

Viral

മോളേ, പേടിക്കണ്ട ഞാൻ കൂടെയുണ്ട്; ടാക്സി ഡ്രൈവർ ലോകത്തിന് കാണിച്ചുകൊടുത്ത കൊൽക്കത്ത മാതൃക

മനുഷ്യത്വവും ഉത്തരവാദിത്തബോധവും കൈവിടാത്ത സാധാരണക്കാരായ മനുഷ്യരാണ് ഒരു നഗരത്തെ സുരക്ഷിതമാക്കുന്നത് എന്നതിന് തെളിവായി കൊൽക്കത്തയിൽ നിന്നുള്ള ഹൃദയസ്പർശിയായ ഒരു ദൃശ്യം സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്.

അമിതമായി മദ്യപിച്ച് അവശയായ യുവതിയെ സ്വന്തം മകളെപ്പോലെ കരുതി സുരക്ഷിതമായി വീട്ടിലെത്തിച്ച ടാക്സി ഡ്രൈവറാണ് ഇന്ന് ഇന്‍റർനെറ്റിലെ താരം.

നഗരങ്ങളിലെ സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ, മാതൃകാപരമായ പെരുമാറ്റത്തിലൂടെ ഈ ഡ്രൈവർ കൈയടി നേടുകയാണ്.

വാഹനത്തിലെ ഡാഷ്ക്യാമിൽ പതിഞ്ഞ ദൃശ്യങ്ങൾ പ്രകാരം, തനിക്ക് ലഹരി കൂടുതലാണെന്നും സുരക്ഷിതമായി വീട്ടിലെത്തിക്കണമെന്നും യുവതി പരിഭ്രമത്തോടെ ഡ്രൈവറോട് ആവശ്യപ്പെടുന്നുണ്ട്.

എന്നാൽ യാതൊരു പരിഭ്രമവുമില്ലാതെ, വളരെ ശാന്തനായി "ബേട്ടാ' (മോളേ) എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം മറുപടി നൽകിയത്. താൻ കൂടെയുള്ളപ്പോൾ പേടിക്കേണ്ടതില്ലെന്നും മിണ്ടാതിരുന്നാൽ കൃത്യമായി വീട്ടിലെത്തിക്കാമെന്നും അദ്ദേഹം ആവർത്തിച്ച് ഉറപ്പുനൽകുന്നു.

യാത്രയ്ക്കിടയിൽ യുവതിയുടെ അമ്മ ഫോണിൽ വിളിച്ചപ്പോൾ ഡ്രൈവർ തന്നെ ഫോൺ വാങ്ങി സംസാരിക്കുകയും വീട്ടുകാരുടെ ആധി അകറ്റാൻ തന്‍റെ ലൈവ് ലൊക്കേഷൻ അവർക്ക് അയച്ചുനൽകുകയും ചെയ്തു.

വൈകി എത്തുന്നതിന് അമ്മ വഴക്കുപറയുമെന്ന് യുവതി പറഞ്ഞപ്പോൾ, ഒരു പിതാവിനുള്ള അധികാരത്തോടെ അദ്ദേഹം നൽകിയ തമാശരൂപേണയുള്ള മറുപടികളും യാത്രയിലുടനീളം അദ്ദേഹം പുലർത്തിയ കരുതലും കാഴ്ചക്കാരുടെ മനസ് നിറയ്ക്കുന്നതാണ്.

വീടിന് മുന്നിലെത്തിയപ്പോൾ നന്ദി പറഞ്ഞ യുവതിയോട്, ഇതൊരു ഔദാര്യമല്ലെന്നും താൻ പണം വാങ്ങി ചെയ്യുന്ന ജോലിയുടെ ഭാഗമായുള്ള ഉത്തരവാദിത്തം മാത്രമാണെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

യുവതി വീടിന്‍റെ ഗേറ്റിനുള്ളിൽ സുരക്ഷിതമായി കയറിയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഈ വീഡിയോ വൈറലായതോടെ കൊൽക്കത്ത വീണ്ടും ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരമായി മാറുന്നത് ഇത്തരം മനുഷ്യർ ഉള്ളതുകൊണ്ടാണെന്ന് പലരും അഭിപ്രായപ്പെട്ടു.

Viral

അതിഥി ദേവോ ഭവഃ: അമേരിക്കൻ യുവതിയെ കരയിച്ച ഇന്ത്യൻ സ്‌നേഹം

വിദേശ സഞ്ചാരികൾക്ക് ഇന്ത്യയെക്കുറിച്ച് പലപ്പോഴും സമ്മിശ്രമായ അഭിപ്രായങ്ങളാണുണ്ടാകാറുള്ളതെങ്കിലും, തനിക്കുണ്ടായ അനുഭവം ലോകത്തോട് വിളിച്ചുപറയുമ്പോൾ അമേരിക്കൻ യുവതിയായ താന്യ സംഘാനിയുടെ ശബ്ദത്തിൽ വല്ലാത്തൊരു വിറയലുണ്ടായിരുന്നു.

ഗുജറാത്തിലെ ഒരു പ്രമുഖ റിസോർട്ടിൽ താമസിക്കവേ അപ്രതീക്ഷിതമായി തളർന്നുപോയ താന്യയെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്നത് അവിടുത്തെ ജീവനക്കാരുടെ അസാധാരണമായ കരുതലും സ്നേഹവുമാണ്.

വെറുമൊരു ഔദ്യോഗിക സേവനത്തിനപ്പുറം, ആപത്ഘട്ടത്തിൽ താന്യയെ സഹായിക്കാൻ ജീവനക്കാർ കാണിച്ച ശുഷ്കാന്തിയാണ് ഈ കഥയെ ഹൃദ്യമാക്കുന്നത്.

യാത്രയ്ക്കിടയിൽ അസുഖം ബാധിച്ച തനിക്ക് ആവശ്യമായ മരുന്നുകൾ എത്തിക്കാനും ആരോഗ്യനില നിരന്തരം അന്വേഷിക്കാനും അവർ കാണിച്ച മനസാണ് ലോകത്തിന് ഇന്ത്യയെക്കുറിച്ചുള്ള പുതിയൊരു പാഠം നൽകുന്നത്.

റൂം സർവീസിനായി എത്തിയ ജീവനക്കാരൻ തനിക്ക് നേരെ വെച്ചുനീട്ടിയ ടേബിൾ സ്പൂണും ഫോർക്കും കണ്ടപ്പോൾ നിയന്ത്രിക്കാനാവാതെ തന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകിയെന്ന് താന്യ വീഡിയോയിൽ വ്യക്തമാക്കുന്നു.

ആ ചെറിയൊരു പ്രവൃത്തിയിൽ പോലുമുണ്ടായിരുന്ന ആദരവും സൗഹൃദവും തന്നെ അത്രയേറെ സ്പർശിച്ചുവെന്നും തന്‍റെ നാടായ അമേരിക്കയിൽ ഇതിന് സമാനമായ അനുഭവം സ്വപ്നം കാണാൻ പോലുമാകില്ലെന്നുമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

വിദേശികൾ ഇന്ത്യയെക്കുറിച്ച് ഓൺലൈനിലൂടെ കേൾക്കുന്ന ഭീതിജനകമായ കഥകൾക്കപ്പുറം സ്നേഹവും മനുഷ്യത്വവും ഓരോ ഭാരതീയന്‍റെയും ശൈലിയാണെന്ന് ഈ വീഡിയോ അടിവരയിടുന്നു.

ആധുനികമായ ആഡംബര സൗകര്യങ്ങളേക്കാൾ താന്യയെ അവിടെ ആകർഷിച്ചത് നിസ്വാർഥമായ സ്നേഹമാണ്. സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ പ്രചരിച്ചതോടെ ലക്ഷക്കണക്കിന് ആളുകളാണ് ഇന്ത്യയുടെ അതിഥി സൽക്കാരത്തെ പ്രകീർത്തിച്ച് രംഗത്തെത്തിയത്.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കാണുന്ന പരുക്കൻ ചിത്രമല്ല യഥാർഥ ഇന്ത്യയെന്നും വിനയവും മനുഷ്യത്വവുമാണ് ഇന്ത്യയുടെ യഥാർഥ മുഖമെന്നും നിരവധി ഉപയോക്താക്കൾ പ്രതികരിക്കുന്നു.

ഗ്രാമങ്ങളിലേക്ക് പോകുന്തോറും ഈ സ്നേഹത്തിന് കൂടുതൽ മാധുര്യമുണ്ടാകുമെന്ന കമന്‍റുകൾ ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെയാണ് ലോകത്തിന് മുന്നിൽ തുറന്നു കാട്ടുന്നത്.

Viral

ഇതിൽ എന്തിനാണ് പേടിക്കുന്നത്?: ഭയപ്പെട്ടെത്തിയ മകൾക്ക് ആശ്വാസമായി അച്ഛന്‍റെ വാക്കുകൾ

വർഷങ്ങളായി മനസിനുള്ളിൽ കൊണ്ടുനടന്ന ഒരു രഹസ്യം മാതാപിതാക്കളോട് തുറന്നുപറയുന്നതിലെ ആശങ്ക പല പെൺകുട്ടികൾക്കും ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്.

പ്രണയം വെളിപ്പെടുത്തുമ്പോൾ ഉണ്ടാകാവുന്ന വിധികല്പന, മാനസിക സമ്മർദ്ദം, അല്ലെങ്കിൽ മാതാപിതാക്കളുടെ എതിർപ്പ് എന്നിവയെക്കുറിച്ചുള്ള ഭയം ആ നിമിഷത്തെ അതീവ ദുഷ്കരമാക്കാറുണ്ട്.

ഈ പശ്ചാത്തലത്തിലാണ്, ഒരു പിതാവും മകളും തമ്മിലുണ്ടായ ഹൃദയസ്പർശിയായ സംഭാഷണം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ദൃഷ്ടി എന്ന യുവതിയാണ് തന്‍റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ വൈകാരിക നിമിഷം ലോകവുമായി പങ്കുവെച്ചത്.

വീഡിയോയിൽ, തന്‍റെ പിതാവിന്‍റെ കൈകളിൽ മുറുകെ പിടിച്ച്, പറയേണ്ടതെല്ലാം ഉള്ളിലൊതുക്കി നിൽക്കുന്ന മകളെ വ്യക്തമായി കാണാം. മകളുടെ മുഖത്തെ പരിഭ്രമം ശ്രദ്ധിച്ച പിതാവ്, പൂർണമായ ശാന്തതയോടെ, മകൾക്ക് സംസാരിക്കാൻ ധൈര്യം നൽകി കാത്തിരുന്നു.

നീണ്ട മൗനത്തിനൊടുവിൽ, വിറയ്ക്കുന്ന സ്വരത്തിൽ അവൾ തന്‍റെ രഹസ്യം വെളിപ്പെടുത്തി. “പാപ്പാ, ഇത്രയും വർഷമായി പറയണമെന്ന് വിചാരിക്കുന്നു, പക്ഷേ ഇപ്പോഴാണ് പറയുന്നത്. എനിക്കൊരു ബോയ്ഫ്രണ്ടുണ്ട് പാപ്പാ… 11 വർഷമായി'.

ഈ വാചകങ്ങൾ കേട്ടപ്പോൾ ഏവരും അപ്രതീക്ഷിത പ്രതികരണത്തിനായി കാത്തിരുന്നുവെങ്കിലും, പിതാവിന്‍റെ മറുപടി എല്ലാവരെയും അമ്പരപ്പിച്ചു. ദേഷ്യത്തിനോ പരിഭ്രമത്തിനോ ഒരു സാധ്യതയും നൽകാതെ, അദ്ദേഹം വളരെ വാത്സല്യത്തോടെ മറുപടി നൽകി.

"എല്ലാവർക്കും ഉണ്ടാകും, ഇതിൽ ഇതിൽ പേടിക്കാൻ എന്താണ് ഉള്ളത്'. പിതാവിന്‍റെ ഈ ശാന്തമായ പ്രതികരണം കേട്ട് മകൾ പൊട്ടിക്കരഞ്ഞു. അത് ഭയം കൊണ്ടുള്ള കരച്ചിലായിരുന്നില്ല, വർഷങ്ങളായി മനസിൽ ചുമന്ന ഭാരം ഇറക്കിവെച്ചതിലുള്ള അദമ്യമായ ആശ്വാസമായിരുന്നു.

ഈ സ്നേഹത്തോടെയുള്ള പ്രതികരണത്തിൽ ധൈര്യം ലഭിച്ച ദൃഷ്ടി, തന്‍റെ പ്രണയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പങ്കുവെച്ചു. തന്‍റെ കാമുകന്‍റെ പേര് വിവേക് ആണെന്ന് അവൾ വെളിപ്പെടുത്തി. അപ്പോൾ, ഒരു പുഞ്ചിരിയോടെ അദ്ദേഹം തനിക്ക് വിവേകിനെക്കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് പറയുകയായിരുന്നു.

ഈ വാർത്തയെ "നല്ല വാർത്ത' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മകളും വിവേകും സ്വന്തമായി ജോലിയുള്ള, അവരുടെ ജീവിതത്തിൽ ആവശ്യമായ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള വ്യക്തികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരുമിച്ച് ഒരു ജീവിതം പങ്കിടാനുള്ള പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ, മറ്റ് സാമൂഹിക ചിട്ടവട്ടങ്ങളേക്കാൾ പ്രധാനം വ്യക്തിപരമായ ഇഷ്ടത്തിനും തീരുമാനങ്ങൾക്കുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല, തന്‍റെ മകളുടെ തിരഞ്ഞെടുപ്പിൽ പൂർണ വിശ്വാസമുണ്ടെന്നും, അവൾ എടുക്കുന്ന ഏത് തീരുമാനത്തിലും താൻ സന്തോഷവാനായിരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ജാതി, മതം, പണം എന്നിവയെക്കാൾ മനുഷ്യത്വവും, സ്നേഹവും, ദയയുമാണ് പ്രധാനമെന്നുള്ള പിതാവിന്‍റെ വാക്കുകൾ അനേകരുടെ ഹൃദയത്തിൽ സ്പർശിച്ചു. ഈ വീഡിയോ പെട്ടെന്ന് തന്നെ ഇന്‍റർനെറ്റിൽ തരംഗമായി മാറി.

"നിങ്ങളുടെ അച്ഛന് തീർച്ചയായും ഒരു അവാർഡ് നൽകണം', എന്ന് ഒരാൾ കമന്‍റ് ചെയ്തപ്പോൾ, "ഇതുകണ്ട് എന്‍റെ ടെൻഷൻ മുഴുവൻ ആശ്വാസമായി മാറി' എന്ന് മറ്റൊരാൾ കുറിച്ചു. മനസിലാക്കുന്ന മാതാപിതാക്കൾ ഉണ്ടെന്നുള്ള തിരിച്ചറിവിൽ പലരും വികാരഭരിതരായി.

Latest News

Up