Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indore

ഇന്‍ഡോര്‍ മലിനജല ദുരന്തം: അന്വേഷണത്തിനായി ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച് മധ്യപ്രദേശ് ഹൈക്കോടതി

ഇൻഡോർ: ഇന്‍ഡോറിലെ ഭഗീരഥ്പുരയില്‍ മലിനജലം ഉപയോഗിച്ചതിനെത്തുടര്‍ന്നുണ്ടായ മരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ച് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുശീല്‍ കുമാര്‍ ഗുപ്തയാണ് ഏകാംഗ കമ്മീഷന്‍.

ഭഗീരഥ്പുരയില്‍ കുടിവെള്ളം മലിനമാകാന്‍ ഉണ്ടായ യഥാര്‍ത്ഥ കാരണം, മലിനീകരണത്തിന്‍റെ സ്വഭാവം, മലിനജലം കുടിവെള്ള പൈപ്പുമായി കലര്‍ന്നതാണോ എന്നത്, ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ എന്നിവരെക്കുറിച്ച് കമ്മീഷന്‍ അന്വേഷിക്കും.

സര്‍ക്കാരിന്‍റെ കണക്കനുസരിച്ച് 16 മരണങ്ങളാണ് ഈ ദുരന്തവുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ 24ലധികം ആളുകള്‍ മരിച്ചതായി നാട്ടുകാര്‍ ആരോപിക്കുന്നു. വാര്‍ഡിലെ നൂറുകണക്കിന് ആളുകള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ചിരുന്നു.

കുടിവെള്ളത്തില്‍ മലിനജലം കലരുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന 'ജീവിക്കാനുള്ള അവകാശത്തിന്‍റെ' ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. നിഷ്പക്ഷവും വിശ്വസനീയവുമായ ഒരു അതോറിറ്റിയുടെ അന്വേഷണം അത്യാവശ്യമാണെന്ന് കോടതി വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നേരത്തെ ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. ഒരു പൊതു ശൗചാലയത്തില്‍ നിന്നുള്ള മലിനജലം കുടിവെള്ള പൈപ്പില്‍ കലര്‍ന്നതാണ് പ്രശ്‌നകാരണമെന്നും ആ ശുചിമുറി പൊളിച്ചുമാറ്റിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഈ റിപ്പോര്‍ട്ടിലെ ശാസ്ത്രീയമായ തെളിവുകളെ കോടതി ചോദ്യം ചെയ്തു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കമ്മീഷന്‍ സമര്‍പ്പിക്കും. നിലവില്‍ ദുരിതബാധിതര്‍ക്ക് സൗജന്യ ചികിത്സയും ശുദ്ധമായ കുടിവെള്ളവും ഉറപ്പാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

Sports

ഇന്ത്യ x ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം ഇന്ന്‌

ഇൻഡോർ: നാട്ടിൽ അജയ്യരെന്ന പ്രതിച്ഛായയ്ക്ക് അടുത്ത കാലത്തായി ഇന്ത്യൻ ക്രിക്കറ്റ് ടീം വെല്ലുവിളി നേരിടുന്ന സമയത്ത് മറ്റൊരു ജീവൻമരണ പോരാട്ടം ഇന്നു നടക്കും.

മൂന്ന് മത്സര ഏകദിന പരന്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. പരന്പര 1-1 തുല്യതയിലായിരിക്കേ ജയിക്കുന്ന ടീമിന് സ്വന്തമാകും. ബറോഡയിൽ ആദ്യമത്സരം ജയിച്ച ഇന്ത്യ രാജ്കോട്ടിൽ രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടു.

അതേസമയം ന്യൂസിലൻഡ് പര്യടനത്തിന് മുന്പ് ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്ക ഏകദിന ട്വന്‍റി20 പരന്പരയിൽ ആതിഥേയരെ വിറപ്പിച്ചു. ടെസ്റ്റ് പരന്പര തൂത്തുവാരുകയും ചെയ്തിരുന്നു. ന്യൂസിലൻഡ് ജയിച്ചാൽ ഇൻഡോറിൽ ചരിത്രം കുറിക്കും.

ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്ന സ്റ്റേഡിയമാണ് ഇൻഡോറിലേത്. ഇവിടെ കളിച്ച ഏഴ് ഏകദിനങ്ങളിലും ഇന്ത്യ വിജയിച്ചു. രോ- കോ സഖ്യത്തിലേക്കാണ് വീണ്ടും ആരാധക കണ്ണുകൾ പ്രതീക്ഷയർപ്പിക്കുന്നത്. മികച്ച തുടക്കമാണ് രണ്ട് മത്സരത്തിലും രോഹിത് ശർമ നൽകിയത്. വ്യക്തിഗത വലിയ സ്കോറിലേക്ക് രോഹിതിന് മുന്നേറാനായിരുന്നില്ല. കോഹ്‌ലിയാകട്ടെ രണ്ടു മത്സരത്തിലും തകർപ്പൻ ബാറ്റിംഗാണ് പുറത്തെടുത്തത്. ഒപ്പം ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്‍റെ ഫോമും കരുത്താകും.

ന്യൂസിലൻഡ് മികച്ച പ്രകടനമാണ് ഇന്ത്യൻ മണ്ണിൽ കാഴ്ചവയ്ക്കുന്നത്. കെയ്ൻ വില്യംസണ്‍, രചിൻ രവീന്ദ്ര, മിച്ചൽ സാന്‍റനർ എന്നിവരില്ലാതെ പര്യടനത്തിനെത്തിയ കിവീസ് ഇന്ത്യക്ക് വെല്ലുവിളിയുയർത്തി. അരങ്ങേറ്റക്കാരൻ ജയ്ഡൻ ലെന്നോക്സ് ഉൾപ്പെടെയുള്ള കിവി സ്പിന്നർമാരുടെ ഫോം അവർക്ക് പ്രതീക്ഷയാണ്. ഡാരൽ മിച്ചൽ ഇന്ത്യൻ ബൗളർമാർക്ക് വെല്ലുവിളിയാകും.

National

ഇന്‍ഡോർ ജലമലിനീകരണ ദുരന്തം; രോഗികളെയും ബന്ധുകളെയും സന്ദർശിച്ച് രാഹുൽ ഗാന്ധി

ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിലെത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജലമലിനീകരണത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന രോഗികളെയും അവരുടെ ബന്ധുകളെയും രാഹുൽ സന്ദർശിച്ചു.

ഇൻഡോറിലെ ബോംബെ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന നാല് രോഗികളെ രാഹുൽ കണ്ടു. തുടർന്ന് അവരുടെ ബന്ധുകളെയും കണ്ടതിന് ശേഷമാണ് മടങ്ങിയത്. മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരിയും പാർട്ടി നേതാവ് ഉമംഗ് സിംഘറും രാഹുലിനൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞ മാസം രോഗം റിപ്പോർട്ട് ചെയ്ത ഭാഗീരത്പുര എന്ന സ്ഥലവും രാഹുൽ സന്ദർശിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ കാണുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. രാഹുലിന്‍റെ സന്ദർശനത്തിനൊടനുബന്ധിച്ച് പ്രദേശത്ത് പോലീസ് വലിയ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു

National

ഇൻഡോർ മലിനജലദുരന്തം: സുപ്രീംകോടതി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്

 ന്യൂഡൽഹി: കുറഞ്ഞത് 18 പേരെങ്കിലും മരണപ്പെട്ട ഇൻഡോർ മലിനജലദുരന്തത്തിൽ സുപ്രീംകോടതിതലത്തിലുള്ള സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. കേന്ദ്ര, അന്തർദേശീയ ധനസഹായം ഗണ്യമായി ലഭിച്ചിട്ടും സുരക്ഷിതമായ കുടിവെള്ളം നൽകുകയെന്ന അടിസ്ഥാന കടമ നിർവഹിക്കുന്നതിൽ മധ്യപ്രദേശിലെ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും ബിജെപി സർക്കാരിനെ വിഷയത്തിൽ ബാധ്യസ്ഥരാക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.

നഗര ജലവിതരണ, പരിസ്ഥിതി മെച്ചപ്പെടുത്തൽ പദ്ധതിക്കായി മധ്യപ്രദേശ് സർക്കാരിനു 2003ൽ 200 ദശലക്ഷം യുഎസ് ഡോളറും 2008ൽ 71 ദശലക്ഷം യുഎസ് ഡോളറും ഏഷ്യൻ ഡെവലപ്മെന്‍റ് ബാങ്ക് (എഡിബി) വായ്പ നൽകിയെന്നും ഈ പണത്തിന് എന്തുസംഭവിച്ചുവെന്നും കോണ്‍ഗ്രസ് നേതാവ് ചോദിച്ചു.

എഡിബി രേഖകൾ പ്രകാരം ദശലക്ഷക്കണക്കിന് പൗരന്മാർക്ക് ജലലഭ്യത, ശുചിത്വം, മാലിന്യ സംസ്കരണം എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം ലക്ഷ്യമിടുന്നതെന്ന് ചൂണ്ടിക്കാട്ടുന്നുണ്ടെന്നും എന്നാൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മധ്യപ്രദേശിൽ ജല ഗുണനിലവാര പരിശോധനയും നിരീക്ഷണ റിപ്പോർട്ട് തയാറാക്കലുകളും നിർണായക അടിസ്ഥാനസൗകര്യ പദ്ധതികളും കൃത്യമായി പൂർത്തിയാക്കിയിട്ടില്ലെന്ന് പവൻ പറഞ്ഞു.

Sports

കേരളത്തിനു ജയം

ഇന്‍ഡോര്‍: അണ്ടര്‍-15 വനിതാ ഏകദിന ക്രിക്കറ്റില്‍ മൂന്നാം വിജയവുമായി കേരളം. ഇന്നലെ കേരളം 63 റണ്‍സിന് ചണ്ഡിഗഡിനെ തോല്‍പ്പിച്ചു.

ആദ്യം ബാറ്റ് ചെയ്ത കേരളം 35 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് നേടി. ചണ്ഡിഗഡിന് മറുപടി 35 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സില്‍ അവസാനിച്ചു.

കേരളത്തിനായി ആര്യനന്ദ 118 പന്തില്‍ 22 ഫോറും രണ്ട് സിക്‌സും അടക്കം 138 റണ്‍സ് നേടി.

National

ഇൻഡോർ മലിനജല ദുരന്തം: മരിച്ചവരുടെ എണ്ണം 17 ആയി

ഭോപ്പാൽ: ഇന്‍ഡോറില്‍ മലിനജലം കുടിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 17 ആയി. പുതുതായി രോഗം സ്ഥിരീകരിച്ച 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

15 പേര്‍ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. നിലവില്‍ 142 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും പുതിയ രോഗികള്‍ ചികിത്സയ്ക്ക് എത്തുന്നതും ആളുകള്‍ മരിക്കുന്നതും ആശങ്ക വർധിപ്പിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.

രോഗികളുടെ എണ്ണവും മരണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇന്‍ഡോറിലെ 85 വാര്‍ഡുകളിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. മെഴുകുതിരി മാര്‍ച്ച് ഉള്‍പ്പെടെ നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം.

National

ഇൻഡോർ മലിനജല ദുരന്തം: മരണം 15 ആയി

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ മലിനമായ കുടിവെള്ളം ഉള്ളിൽച്ചെന്നതിനെത്തുടർന്നുള്ള മരണം 14 ആയതായി റിപ്പോർട്ട്. ആറു മാസം പ്രായമുള്ള പിഞ്ചുകുട്ടി ഉൾപ്പെടെ 15 പേർ മരിച്ചതായി പ്രദേശവാസികളാണു വ്യക്തമാക്കിയത്. അതേസമയം, നാലുപേർ മരിച്ചുവെന്നാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചതെങ്കിലും പത്തുപേർ മരിച്ചതായി വിവരം ലഭിച്ചുവെന്ന് ഇൻഡോർ മേയർ പുഷ്യമിത്ര ഭാർഗവ് അറിയിച്ചു.

കുടിവെള്ള പൈപ്പ് ചോർന്ന് മലിനജലവുമായി കൂടിക്കലർന്നുവെന്ന് സ്ഥിരീകരിച്ചതായി ഇൻഡോർ മെഡിക്കൽ കോളജിലെ പരിശോധനയിൽ കണ്ടെത്തിയതായി ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ (സിഎംഎച്ച്ഒ) ഡോ. മാധവ് പ്രസാദ് ഹസാനി പറഞ്ഞു. വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല. കൂടുതൽ വിശദീകരണത്തിനില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

ഭരീരഥ്പുര പോലീസ് ഔട്ട്പോസ്റ്റിനു സമീപം കുടിവെള്ള വിതരണശൃംഖലയിലെ മുഖ്യലൈനിലാണു ചോർച്ച കണ്ടെത്തിയത്. ഒരു ശുചിമുറിയും തൊട്ടടുത്തുണ്ട്. ശുചിമുറി മാലിന്യം കുടിവെള്ളവുമായി കൂടിക്കലർന്നതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.

ഒന്പത് ദിവസത്തിനിടെ ഛർദിയും വയറിളക്കവും ബാധിച്ച 1400 ലധികം പേർ ചികിത്സ തേടി. ഇതിൽ 272 പേർ ആശുപത്രിയിൽ തുടരുകയാണ്.

വൃത്തിയുടെ നഗരമെന്ന് അവകാശപ്പെടുന്ന ഇൻഡോറിലുണ്ടായ നാണക്കേടിൽനിന്നു രക്ഷപ്പെടാൻ സർക്കാർ കടുത്ത നടപടി തുടങ്ങി. അഡീഷണൽ കമ്മീഷണർ ഉൾപ്പെടെ ഏതാനും ജീവനക്കാരെ സ്ഥലംമാറ്റി. കോർപറേഷൻ കമ്മീഷണർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽ‌കി.

സ്ഥിതിഗതികൾ നിയന്ത്രിക്കാൻ മൂന്ന് അഡീഷണൽ കമ്മീഷണർമാരെ അധികമായി നിയോഗിച്ചിട്ടുമുണ്ട്.

National

ഇൻഡോർ മലിനജല ദുരന്തം; വെള്ളം ചേർത്ത പാൽ കുടിച്ച പിഞ്ചുകുഞ്ഞും മരിച്ചു

ഭോപാൽ: ഇൻഡോർ മലിനജല ദുരന്തത്തിൽ അഞ്ചര മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനും ജീവൻ നഷ്ടപ്പെട്ടു. നിവാസികളായ സുനിൽ സാഹു - കിഞ്ചൽ ദമ്പതികളുടെ കുഞ്ഞ് അവ്യാനാണ് മരിച്ചത്.
വെള്ളം ചേർത്ത പാക്കറ്റ് പാൽ കുടിച്ചതിനെ തുടർന്ന് തിങ്കളാഴ്ചയാണ് അവ്യാൻ മരിച്ചത്.

അമ്മയ്ക്ക് മുലപ്പാൽ നൽകാൻ കഴിയാതെ വന്നതോടെ ഡോക്ടറുടെ നിർദേശ പ്രകാരമാണ് പാക്കറ്റ് പാൽ അൽപം വെള്ളം ചേർത്ത് നൽകിയത്. അടുത്ത ദിവസം പനിയും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ഡോക്ടർ കുഞ്ഞിനെ മരുന്നു നൽകി മടക്കി വിടുകയായിരുന്നു.

ഞായറാഴ്ച രാത്രി കുഞ്ഞിന്‍റെ നില കൂടൂതൽ വഷളായി. തിങ്കളാഴ്ച രാവിലെ കുഞ്ഞ് മരിച്ചു. പത്തുവർഷം കാത്തിരുന്നു ദമ്പതികൾക്ക് ലഭിച്ച കുഞ്ഞായിരുന്നു അവ്യാൻ. മലിന ജലം കുടിച്ചതിനെ തുടർന്ന് നിരവധി പേരാണ് ഇൻ‌ഡോറിൽ മരിച്ചത്.

National

ഇൻഡോറിലെ മലിനജല ദുരന്തം; പരിശോധിക്കാൻ ഉന്നത സംഘം, ഉദ്യോഗസ്ഥർക്കെതിരെ നടപടി

ഇൻഡോർ: ഇൻഡോറിലെ മലിനജല ദുരന്തത്തെപ്പറ്റി പരിശോധിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ സംഘത്തെ നിയമിച്ച് മധ്യപ്രദേശ് സർക്കാർ. സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനമായി.

ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനിലെ അധികൃതർക്കെതിരെയാണ് നടപടി. ഇൻഡോർ അഡീഷണൽ കമ്മീഷണർ, സൂപ്രണ്ടിംഗ് എൻജിനീയർ ഉൾപ്പെടെയുള്ളവരെ മാറ്റാനാണ് നിർദേശം.

ഇൻഡോറിൽ മലിനജലം കുടിവെള്ളത്തിൽ കലർന്ന സംഭവത്തിൽ പ്രധാന ജലവിതരണ പൈപ്പ്‌ ലൈനിലെ ചോർച്ചയാണ് മലിനീകരണത്തിന് കാരണമെന്ന് ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ (ഐഎംസി) കണ്ടെത്തി. പൈപ്പിന് മുകളിലായി ശുചിമുറി നിർമിച്ചിരുന്നു. ഇവിടെ നിന്നുള്ള മലിനജലം കുടിവെള്ളത്തിൽ കലർന്നതാണ് സംഭവത്തിന് കാരണമെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ മരണം 10 ആയി.

National

ഇൻഡോറിൽ ശുചിമുറിയിലെ മലിനജലം കുടിവെള്ളത്തിൽ കലർന്ന സംഭവം; മരണസംഖ്യ 10 ആയി ഉയർന്നു

ഇൻഡോർ: ഇൻഡോറിൽ മലിന ജലം ഉപയോഗിച്ച് ചികിത്സയിലായിരുന്നവരുടെ മരണസംഖ്യ 10 ആയി ഉയർന്നു. കുടിവെള്ളത്തിൽ മലിനജലം കലർന്നതാണ് രോഗം പടർന്നു പിടിക്കാൻ കാരണമായത്. 1,100 ൽ അധികം പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.

പ്രധാന ജലവിതരണ പൈപ്പ്‌ലൈനിന് മുകളിലായി ശുചിമുറി നിർമിച്ചിരുന്നു. ശുചിമുറിയിൽ‌ നിന്നുള്ള മലിനജലം പ്രധാന ജലവിതരണ പൈപ്പിൽ കലർന്നതോടെയാണ് ഭഗീരത്പുരയിൽ വയറിളക്കവും ഛർദിയും പടർന്നുപിടിച്ചതെന്ന് ഇൻഡോർ മുനിസിപ്പൽ കോർപറേഷൻ കണ്ടെത്തുകയായിരുന്നു.

ഉദ്യോഗസ്ഥരുടെ വീഴ്ചകൾ സമ്മതിച്ച മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയവർഗിയ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ കർ‌ശന നടപടിയെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിജയവർഗിയയുടെ മണ്ഡലമായ ഇൻഡോർ -1 നിയമസഭാ മണ്ഡലത്തിലാണ് ഭഗീരത്പുര സ്ഥിതി ചെയ്യുന്നത്.

 

Latest News

Up