Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KIIFB

Kollam

തീരസംരക്ഷണം: കിഫ്ബി 9.77കോടി രൂപ അനുവദിച്ചു

കൊല്ലം: മുണ്ടക്കൽ പാപനാശം മുതൽ കൊല്ലം ബീച്ച്‌വരെയുള്ള മേഖലയിൽ തീരസംരക്ഷണ പ്രവർത്തനങ്ങൾക്കു കിഫ്ബി 9.77കോടി രൂപ അനുവദിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് തുക അനുവദിച്ചത്‌.

തീരത്ത് നിശ്ചിതകേന്ദ്രങ്ങളിലാണ് പുതിയ പുലിമുട്ടുകൾ നിർമിക്കുന്നത്‌. നിലവിലുള്ള പുലിമുട്ടുകൾ പുനരുദ്ധരിക്കുകയും ചെയ്യും. 50 മുതൽ 100 മീറ്റർ വരെയാണ് ഓരോ പുലിമുട്ടിന്‍റെയും നീളം. രണ്ടുമുതൽ മൂന്നുടൺ വരെ ഭാരമുള്ള ഭീമൻപാറകൾ അടുക്കിയാണ് പുലിമുട്ടുകൾ നിർമിക്കുന്നത്‌. പുലിമുട്ടിന്‍റെ അഗ്രഭാഗത്ത് രണ്ടുടൺ ഭാരമുള്ള ടെട്രാപ്പോഡുകളായിരിക്കും അടുക്കുക. തീരദേശ വികസന കോർപറേഷനാണ് നിർവഹണ ഏജൻസി.

തീരദേശ വികസന കോർപറേഷൻ ചെന്നൈ ഐഐടിയിലെ ഓഷ്യൻ എൻജിനിയറിംഗ് സെന്‍റർ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് പദ്ധതിയും അടങ്കലും തയാറാക്കിയത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വെടിക്കുന്ന്‌ മേഖലയിലെ തീരസംരക്ഷണത്തിനായി ശാസ്ത്രീയമായ പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്.

പുതിയതായി ആറു പുലിമുട്ടാണ് നിർമിക്കുക. 60മീറ്റർ നീളമുള്ള രണ്ടു പുലിമുട്ടും 30മീറ്റർ നീളമുള്ള നാലു പുലിമുട്ടും. ടെട്രാപോഡുകൾ ഉപയോഗിച്ച് പുലിമുട്ടുകൾക്ക് ആവരണകവചം നിർമിക്കും.

ടെട്രാപോഡുകളുടെ ആവരണമുള്ളതിനാൽ പുലിമുട്ടുകൾക്ക് എത്ര ശക്തമായ കടലാക്രമണത്തെയും പ്രതിരോധിക്കാനാകും. തീരദേശ വികസന കോർപറേഷനാണ് നിർവഹണ ഏജൻസി.

Kerala

കിഫ്ബിയുടെ ഹര്‍ജി ഇടക്കാല ഉത്തരവിനായി മാറ്റി

കൊച്ചി: കിഫ്ബി മസാല ബോണ്ട് ഇടപാടിലെ ഇഡി അഡ്ജ്യൂഡിക്കേഷന്‍ കമ്മിറ്റി നോട്ടീസിനെതിരേ കിഫ്ബി ഹൈക്കോടതില്‍ നല്‍കിയ ഹര്‍ജി ഇടക്കാല ഉത്തരവിനായി മാറ്റി. ഹര്‍ജിയില്‍ അന്തിമ തീരുമാനമാകുംവരെ നോട്ടീസ് നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.

മസാല ബോണ്ട് വഴി സമാഹരിച്ച പണം സംസ്ഥാനത്തെ വികസന പദ്ധതികള്‍ക്കാണ് ഉപയോഗിച്ചതെന്നാണു കിഫ്ബി വാദം. ഇതുപയോഗിച്ച് റിയല്‍ എസ്റ്റേറ്റ് കച്ചവടം നടത്തിയെന്ന ഇഡി കണ്ടെത്തല്‍ ശരിയല്ല. ഭൂമി വാങ്ങുകയല്ല വികസന പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുകയാണു ചെയ്തത്.

എന്നാല്‍ മസാല ബോണ്ടുവഴി സമാഹരിച്ച പണം വികസനപദ്ധതികള്‍ക്കായി മാത്രമേ ഉപയോഗിക്കാന്‍ കഴിയൂവെന്ന് ഇഡി അറിയിച്ചു. ഇതുപയോഗിച്ച് ഭൂമി വാങ്ങിയതു നിയമപരമായി ശരിയല്ലെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.

മസാലബോണ്ടിലൂടെ സമാഹരിച്ച പണം അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കു വിനിയോഗിച്ചത് വിദേശനാണ്യ വിനിമയചട്ടത്തിന്‍റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഇഡി നോട്ടീസ്. വിശദീകരണം തേടുക മാത്രമാണു ചെയ്തതെന്നും ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും ഇഡി വിശദീകരിച്ചു. ഹര്‍ജി വീണ്ടും അടുത്ത ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി.

Kerala

കിഫ്ബി മസാല ബോണ്ടില്‍ ഫെമ ചട്ടലംഘനമെന്ന് കണ്ടെത്തല്‍; മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്

തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നൽകിയത്. കിഫ്ബിയുടെ ചെയർമാനാണ് മുഖ്യമന്ത്രി.

കിഫ്ബി ധനസമാഹരണം ലക്ഷ്യമിട്ട് മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇഡി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് കണ്ടെത്തിയത്. അന്വേഷണത്തിൽ ഫെമ ചട്ട ലംഘനവും കണ്ടെത്തി.

ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്‍റെ തുടർച്ചയായിട്ടാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകൻ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നൽകാൻ അവസരമുണ്ട്. കേസിൽ തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

2019ൽ 9.72ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ മസാലബോണ്ടിറക്കി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് മാസാലബോണ്ട് ഇറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്. വിഷയത്തിൽ തോമസ് ഐസക്കിന് ഇഡി നേരത്തെയും സമൻസ് അയച്ചിരുന്നു.

Latest News

Up