Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kaduthuruthy

കേരള കോണ്‍ഗ്രസ്-എമ്മിന് പ്രസക്തിയില്ല; അവരില്ലെങ്കിലും യുഡിഎഫ് ജയിക്കും: മോന്‍സ് ജോസഫ് എംഎല്‍എ

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരിച്ചെടുക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ്. കേരള കോണ്‍ഗ്രസ് എമ്മിന് പ്രസക്തിയില്ലെന്നും അവരില്ലെങ്കിലും യുഡിഎഫിന് ജയിക്കാൻ സാധിക്കുമെന്നും മോൻസ് ജോസഫ് പറഞ്ഞു. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ചര്‍ച്ചകള്‍ നടത്തരുതെന്നും മോന്‍സ് ജോസഫ് കൂട്ടിച്ചേര്‍ത്തു.

"രാഷ്ട്രീയമായി ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെല്ലാം അടിസ്ഥാനരഹിതമാണ്. ആരാണ് ഇവരെ ക്ഷണിക്കുന്നത്. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ചര്‍ച്ചകള്‍ നല്ലതല്ലെന്ന് ഞങ്ങളുടെ പാര്‍ട്ടി പറഞ്ഞു. ഇന്ന് കേരളത്തില്‍ ഈ കക്ഷികളൊന്നും ഇല്ലാതെയല്ലേ ഇത്ര വലിയ വിജയമുണ്ടായത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടു. അവരില്ലാതെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം യുഡിഎഫ് കരസ്ഥമാക്കി.'-മോൻസ് ജോസഫ് പറഞ്ഞു.

"അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് അധികാരത്തില്‍ വരണമെന്നാണ് കേരള ജനത ആഗ്രഹിക്കുന്നത്. നിശ്ചയമായും ഈ കക്ഷികളില്ലാതെ തന്നെ വരും. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്‍റെ സ്വാധീനമേഖലകളെല്ലാം യുഡിഎഫ് തൂത്തുവാരി. ജനങ്ങളുടെ ശക്തമായ പിന്തുണ നേടി.'-മോന്‍സ് ജോസഫ് പറഞ്ഞു.

District News

ശാസ്ത്ര പ്രദര്‍ശനം : കടുത്തുരുത്തി എസ്കെപിഎസിന് ഓവറോൾ

കടുത്തുരുത്തി: കോട്ടയം സഹോദയ സയന്‍സ് എക്‌സ്‌പോ ഇന്‍സ്‌പെയര്‍-2025ല്‍ കടുത്തുരുത്തി സെന്‍റ് കുര്യാക്കോസ് പബ്ലിക് സ്‌കൂളിന് തുടര്‍ച്ചയായ മിന്നും വിജയം. മൂന്നു ജില്ലകളിലെ വിവിധ സ്‌കൂളുകളില്‍നിന്നായി ആയിരത്തിലേറെ കുട്ടികള്‍ പങ്കെടുത്ത ശാസ്ത്രപ്രദര്‍ശനത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയാണ് വര്‍ഷങ്ങളായി തുടരുന്ന തങ്ങളുടെ മേധാവിത്വം ഇത്തവണയും എസ്‌കെപിഎസ് നിലനിര്‍ത്തിയത്.

മത്സരയിനങ്ങളില്‍ എല്ലാത്തിലും സമ്മാനം നേടാന്‍ സ്‌കൂളിന് കഴിഞ്ഞു. എരുമേലി നിര്‍മല പബ്ലിക് സ്‌കൂളില്‍ രണ്ടു ദിവസമായി നടന്ന പ്രദര്‍ശനത്തിലാണ് ബെസ്റ്റ് സ്റ്റോള്‍, വര്‍ക്കിംഗ് മോഡല്‍, സ്റ്റില്‍ മോഡല്‍, സാലഡ് മേക്കിംഗ്, ചാര്‍ട്ട് മേക്കിംഗ്, ഫ്‌ളവര്‍ അറേഞ്ചുമെന്‍റ്, വെജിറ്റബിള്‍ കാര്‍വിംഗ്, റീസൈക്ലിംഗ്, കൊളാഷ് തുടങ്ങിയ ഇനങ്ങളില്‍ ഒന്നാമതെത്തി സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്.

കഴിഞ്ഞ പത്തു വര്‍ഷമായി എസ്‌കെപിഎസ് സ്‌കൂളിനാണ് കോട്ടയം സഹോദയ ശാസ്ത്രമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍പട്ടം. എഐ റോബോട്ടിക്‌സ്, മാലിന്യസംസ്‌കരണം, റീസൈക്ലിംഗ്, ശാസ്ത്ര പുരോഗതിക്കുള്ള നൂതന മാര്‍ഗങ്ങള്‍, വിവിധ ആര്‍ട്ട് മോഡലുകള്‍ തുടങ്ങിയ മാതൃകകളാണ് കുട്ടികള്‍ പ്രദര്‍ശിപ്പിച്ചത്.

വിവിധ ഹൗസ് ക്യാപ്റ്റന്‍മാരുടെയും സയന്‍സ്, ആര്‍ട്ട് അധ്യാപകരുടെയും നേതൃത്വത്തിലാണ് ശാസ്ത്രപ്രദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. വിജയികളെയും നേതൃത്വം നല്‍കിയ അധ്യാപകരെയും സ്‌കൂള്‍ മാനേജര്‍ ഫാ. ബിനോ ചേരിയില്‍, അസിസ്റ്റന്‍റ് മാനേജര്‍ ഫാ. ജിന്‍സ് പുതുപ്പള്ളിമ്യാലില്‍, പ്രിന്‍സിപ്പള്‍ അജീഷ് കുഞ്ചിറക്കാട്ട്, പിടിഎ പ്രസിഡന്‍റ് കെന്നി തുടങ്ങിയവര്‍ അഭിനന്ദിച്ചു.

District News

കടുത്തുരുത്തി-മാന്നാര്‍ തെക്കുംപുറം പാടശേഖരത്തിന് 28 ലക്ഷം രൂപ അനുവദിച്ചു

കടുത്തുരുത്തി: കടുത്തുരുത്തി-മാന്നാര്‍ തെക്കുംപുറം പാടശേഖരത്തില്‍ വെര്‍ട്ടിക്കല്‍ ആക്‌സിസ് ഫ്‌ളോ പമ്പും ട്രാന്‍സ്‌ഫോര്‍മറും സ്ഥാപിക്കാന്‍ ജില്ലാ പഞ്ചായത്ത് 28 ലക്ഷം രൂപ അനുവദിച്ചു. കടുത്തുരുത്തി- മാന്നാര്‍ തെക്കുംപുറം പാടശേഖരത്തില്‍ അമിതമായ മഴമൂലം ഉണ്ടാകുന്ന വെള്ളപ്പൊക്കം നിയന്ത്രിക്കാനാണ് ആധുനിക നിലവാരത്തിലുള്ള വെര്‍ട്ടിക്കല്‍ ആക്‌സിസ് ഫ്‌ളോ പമ്പും ട്രാന്‍സ്‌ഫോര്‍മറും സ്ഥാപിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോസ് പുത്തന്‍കാലാ പറഞ്ഞു.

തുക പാടശേഖരസമിതിക്ക് കൈമാറിയെന്നും പദ്ധതി പൂര്‍ത്തീകരിച്ചുവെന്നും ജോസ് പുത്തന്‍കാലാ അറിയിച്ചു. പലപ്പോഴും കാലം തെറ്റി പെയ്യുന്ന മഴയും അതേത്തുടര്‍ന്നുണ്ടാകുന്ന വെള്ളപ്പൊക്കവുംമൂലം നെല്‍ച്ചെടികള്‍ വെള്ളത്തിനടിയിലാവുക പതിവാണ്. പാടത്ത് നിറയുന്ന വെള്ളം യഥാസമയത്ത് വറ്റിച്ചു നെല്‍ച്ചെടികളെ സംരക്ഷിക്കാന്‍ നിലവിലുള്ള മോട്ടോര്‍, പെട്ടി, പറ സംവിധാനങ്ങള്‍ പര്യാപ്തമല്ല. നെല്‍ച്ചെടികള്‍ ദിവസങ്ങളോളം വെള്ളത്തില്‍ കിടക്കുന്നതാണ് കൃഷിനാശത്തിനു കാരണം.

ഇതുമൂലം കനത്ത സാമ്പത്തിക നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാകുന്നത്. 130 നിലമുടമകളും 210 ഏക്കര്‍ വിസ്തൃതിയുമുള്ള തെക്കുംപുറം പാടത്തിന് ആധുനിക സാങ്കേതിക നിലവാരമുള്ള വെര്‍ട്ടിക്കല്‍ ആക്‌സിസ് ഫ്‌ളോ പമ്പ് ലഭ്യമായതോടെ പാടത്തുണ്ടാകുന്ന വെള്ളക്കെട്ടിനും കൃഷിനാശത്തിനും പരിഹാരമാകുമെന്നും ജോസ് പുത്തന്‍കാലാ പറഞ്ഞു.

Latest News

Up