Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Koothattukulam

District News

കൂത്താട്ടുകുളം- നടക്കാവ് ഹൈവേയിൽ അറ്റകുറ്റപ്പണികൾ പുനരാരംഭിച്ചു

കൂത്താട്ടുകുളം : കൂത്താട്ടുകുളം - നടക്കാവ് ഹൈവേയിൽ റോഡിന്റെ അറ്റകുറ്റപ്പണികൾ പുനരാരംഭിച്ചു. കൂത്താട്ടുകുളം മാർക്കറ്റ് റോഡ് മുതൽ ഒലിയപ്പുറം വരെയുള്ള ഭാഗത്തെ കുഴികൾ താൽക്കാലികമായി അടയ്ക്കുന്ന ജോലികളാണ് നടന്നുവരുന്നത്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കുഴികളിൽ വീണ അപകടം ഉണ്ടാകുന്ന സാഹചര്യത്തിലാണ് നഗരസഭയും പിഡബ്ല്യുഡിയും സംയുക്തമായി കുഴിയടയ്ക്കൽ പുനരാരംഭിച്ചത്.

കൂത്താട്ടുകുളം - പാലാ റോഡിൽ നിന്നും നീക്കം ചെയ്ത ടാർ അടങ്ങിയ മിശ്രിതമാണ് റോഡിലെ കുഴികളിൽ നിക്ഷേപിക്കുന്നത്. മുൻപ് ഈ ഭാഗങ്ങളിൽ പാറപ്പൊടി മിശ്രിതം ഉപയോഗിച്ച് കുഴികൾ അടച്ചിരുന്നു ഇവ പൊടി ശല്യം ഉണ്ടാക്കുന്നു എന്ന ആക്ഷേപം തുടർന്നാണ് പഴയ ടാറിങ് മിശ്രിതം ഉപയോഗിച്ച് കുഴികൾ അടയ്ക്കുന്നത്. നിലവിൽ കൂത്താട്ടുകുളം - നടക്കാവ് ഹൈവേയുടെ റീ ടാറിങ്ങിനായി എംഎൽഎ അനൂപ് ജേക്കബിന്റെ ആവശ്യപ്രകാരം ബഡ്ജറ്റിൽ നാലു കോടി 32 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാകുന്നതോടെ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.

പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ റ്റി.വിനീത്, നഗരസഭ ചെയർപേഴ്സൺ കലാ രാജു, നഗരസഭ കൗൺസിലർമാരായ സിബി കൊട്ടാരം, പി.സി.ഭാസ്കരൻ, കേരള കോൺഗ്രസ് ജേക്കബിലെ എം.എ. ഷാജി എന്നിവരുടെ മേൽനോട്ടത്തിലാണ് കുഴി അടയ്ക്കുന്ന ജോലികൾ നടന്നുവരുന്നത്.

Kerala

കൂത്താട്ടുകുളം നഗരസഭ പിടിച്ച് യുഡിഎഫ്; കലാ രാജു അധ്യക്ഷ

കൊച്ചി: കൂത്താട്ടുകുളം നഗരസഭാ ഭരണം പിടിച്ച് യുഡിഎഫ്. നഗരസഭാധ്യക്ഷയായി സിപിഎം വിമത കൗൺസിലർ കലാ രാജു തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച കലാ രാജു 12 വോട്ടുകൾക്ക് എതിരെ 13 വോട്ടുകൾക്കാണ് വിജയിച്ചത്. നഗരസഭ മുൻ അധ്യക്ഷ വിജയ ശിവൻ ആയിരുന്നു എൽഡിഎഫ് സ്ഥാനാർഥി.

ഏറെനാളായി സിപിഎമ്മുമായുള്ള കലഹത്തിനൊടുവിലാണ് കലാ രാജു നഗരസഭ അധ്യക്ഷയാകാനായി പോരാട്ടത്തിനിറങ്ങിയത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേയാണ് നഗരസഭയില്‍ വീണ്ടും അധ്യക്ഷ തെരഞ്ഞെടുപ്പ് നടന്നത്.

ഈ മാസം അഞ്ചിന് നടന്ന അവിശ്വാസ വോട്ടെടുപ്പിലാണ് നഗരസഭയില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായത്. എല്‍ഡിഎഫ് ഭരണ സമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാകുകയായിരുന്നു.

അന്ന് സിപിഎം വിമതയായിരുന്ന കല രാജു യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തു. കലാ രാജുവിനൊപ്പം ഒരു സ്വതന്ത്രനും യുഡിഎഫിന് അനുകൂലമായി വോട്ടുചെയ്തതാടെയാണ് അവിശ്വാസ പ്രമേയം പാസായത്. കലാ രാജുവും സിപിഎം നേതൃത്വവും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ക്കൊടുവിലായിരുന്നു ഇത്.

കലാ രാജുവും സിപിഎം നേതൃത്വവും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ 2025 ജനുവരി 18 നാണ് പരസ്യ പോരിലേക്ക് കടന്നത്. അന്ന് നഗരസഭാ അധ്യക്ഷയ്ക്കും ഉപാധ്യക്ഷനുമെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതും കൗണ്‍സിലര്‍ കലാ രാജുവിനെ നടുറോഡില്‍ നിന്ന് സിപിഎം - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതും വലിയ വിവാദമായിരുന്നു.

യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലായിരുന്നു സിപിഎം - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോകല്‍ നടത്തിയത്. പോലീസ് സംരക്ഷണ ഉത്തരവ് നിലനില്‍ക്കെയായിരുന്നു ആ തട്ടിക്കൊണ്ടുപോകല്‍. പോലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സംഭവത്തില്‍ പിന്നീട് കലാ രാജുവും സിപിഎം നേതൃത്വവും പരസ്യമായി ഏറ്റുമുട്ടുന്നതിനാണ് കൂത്താട്ടുകുളം സാക്ഷ്യം വഹിച്ചത്.

പരസ്യ പോരിനൊടുവില്‍ ഫെബ്രുവരി ആദ്യം ഇനി സിപിഎമ്മിലേക്കില്ലെന്ന് കലാ രാജു പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്‍റെ തുടര്‍ച്ചയായിട്ടാണ് ഈ മാസം അഞ്ചിന് യുഡിഎഫ് വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവന്നതും സിപിഎമ്മിന് ഭരണം നഷ്ടമായതും.

Kerala

പകരംവീട്ടാൻ കലാ രാജു; കൂത്താട്ടുകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് ഇന്ന്

കൊച്ചി: അവിശ്വാസ പ്രമേയത്തിലൂടെ എല്‍ഡിഎഫിന് ഭരണം നഷ്ടമായ കൂത്താട്ടുകുളം നഗരസഭയില്‍ ഇന്ന് ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കും.

സിപിഎം അംഗമായി വിജയിച്ച ശേഷം കോണ്‍ഗ്രസ് പക്ഷത്തേക്ക് കൂറുമാറിയ വിമത കലാ രാജുവാണ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. അവിശ്വാസ പ്രമേയത്തില്‍ യുഡിഎഫിന് ഒപ്പം നിന്ന സ്വതന്ത്ര കൗണ്‍സിലര്‍ പി.ജി. സുനില്‍കുമാറാണ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

ഏറെനാളായി സിപിഎമ്മുമായുള്ള കലഹത്തിനൊടുവിലാണ് കലാ രാജു നഗരസഭ അധ്യക്ഷയാകാനായി പോരാടുന്നത്. അതുകൊണ്ടുതന്നെ കലാ രാജുവിന്‍റെ പ്രതികാരം വിജയിക്കുമോയെന്നറിയാനായി ഏവരും ഉറ്റുനോക്കുകയാണ്. കഴിഞ്ഞ ദിവസം എറണാകുളം ഡിസിസി പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് ഇരുവരെയും മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേയാണ് നഗരസഭയില്‍ വീണ്ടും അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം അഞ്ചിന് നടന്ന അവിശ്വാസ വോട്ടെടുപ്പിലാണ് നഗരസഭയില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായത്. എല്‍ഡിഎഫ് ഭരണ സമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാകുകയായിരുന്നു.

അന്ന് സിപിഎം വിമതയായിരുന്ന കല രാജു യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തു. കലാ രാജുവിനൊപ്പം ഒരു സ്വതന്ത്രനും യുഡിഎഫിന് അനുകൂലമായി വോട്ടുചെയ്തതാടെയാണ് അവിശ്വാസ പ്രമേയം പാസായത്. കലാ രാജുവും സിപിഎം നേതൃത്വവും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ക്കൊടുവിലായിരുന്നു ഇത്.

കലാ രാജുവും സിപിഎം നേതൃത്വവും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ 2025 ജനുവരി 18 നാണ് പരസ്യ പോരിലേക്ക് കടന്നത്. അന്ന് നഗരസഭാ അധ്യക്ഷയ്ക്കും ഉപാധ്യക്ഷനുമെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതും കൗണ്‍സിലര്‍ കലാ രാജുവിനെ നടുറോഡില്‍ നിന്ന് സിപിഎം - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതും വലിയ വിവാദമായിരുന്നു.

യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലായിരുന്നു സിപിഎം - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോകല്‍ നടത്തിയത്. പോലീസ് സംരക്ഷണ ഉത്തരവ് നിലനില്‍ക്കെയായിരുന്നു ആ തട്ടിക്കൊണ്ടുപോകല്‍. പോലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സംഭവത്തില്‍ പിന്നീട് കലാ രാജുവും സിപിഎം നേതൃത്വവും പരസ്യമായി ഏറ്റുമുട്ടുന്നതിനാണ് കൂത്താട്ടുകുളം സാക്ഷ്യം വഹിച്ചത്.

പരസ്യ പോരിനൊടുവില്‍ ഫെബ്രുവരി ആദ്യം ഇനി സിപിഎമ്മിലേക്കില്ലെന്ന് കലാ രാജു പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്‍റെ തുടര്‍ച്ചയായിട്ടാണ് ഈ മാസം അഞ്ചിന് യുഡിഎഫ് വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവന്നതും സിപിഎമ്മിന് ഭരണം നഷ്ടമായതും.

Latest News

Up