Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lover

യുവതിയെ പങ്കാളി വെടിവച്ചു കൊന്നു

ഋഷികേശ്: ഉത്തരാഖണ്ഡിലെ ഋഷികേശിൽ യുവതിയെ പങ്കാളി വെടിവച്ചു കൊന്നു. എയിംസ് ആശുപത്രിയിലെ ജീവനക്കാരി പ്രീതി റാവത്ത് (32) ആണ് കൊല്ലപ്പെട്ടതെന്ന് ഡെറാഡൂൺ സീനിയർ പോലീസ് സൂപ്രണ്ട് അജയ് സിംഗ് പറഞ്ഞു.

വിവാഹമോചിതയായ പ്രീതി, ശിവാജി നഗർ പ്രദേശത്തെ ഒരു വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഋഷികേശിൽ വച്ച് വിവാഹിതനായ സുരേഷ് ഗുപ്ത എന്നയാളെ പ്രീതി പരിചയപ്പെട്ടു.

തുടർന്ന് ഇവർ പ്രണയത്തിലായി. പ്രീതിയെ വിവാഹം ചെയ്യാൻ ഭാര്യയിൽ നിന്നും വിവാഹമോചനം നേടാൻ ഇയാൾ അപേക്ഷ നൽകി. ഇതിനിടെ ബന്ധത്തെ കുറിച്ച് അറിഞ്ഞ പ്രീതിയുടെ ബന്ധുക്കൾ, വിവാഹത്തിന് മുമ്പ് ഋഷികേശിൽ ഒരു വീട് വാങ്ങാൻ സുരേഷിനോടു ആവശ്യപ്പെട്ടു.

ഇതിനായി ഹരിദ്വാറിലെ ലക്സറിലുള്ള തന്‍റെ സ്വത്തുക്കൾ 35 ലക്ഷം രൂപയ്ക്ക് വിറ്റ അദ്ദേഹം ഋഷികേശിൽ വീട് അന്വേഷിച്ചുവരികയായിരുന്നു. എന്നാൽ, അനുയോജ്യമായ വീട് കണ്ടെത്താൻ സുരഷിന് കഴിഞ്ഞില്ല.

ഇതേചൊല്ലി സുരേഷും പ്രീതിയും തമ്മിൽ വഴക്ക് പതിവായി. പ്രീതിയെ വിവാഹം കഴിക്കാൻ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടാൻ കഴിയാത്തതിനാലും സ്വത്തുക്കൾ മുഴുവൻ വിറ്റിട്ടും ഋഷികേശിൽ ഒരു വീട് വാങ്ങാൻ സാധിക്കാത്തതിലുമുണ്ടായ വിഷാദം മൂലമാണ് ഗുപ്ത, പ്രീതിയെ കൊലപ്പെടുത്തിയതെന്ന് അജയ് സിംഗ് പറഞ്ഞു.

പ്രീതിയുടെ കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ, ഋഷികേശ് പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 103(1) (കൊലപാതകം) പ്രകാരം ഗുപ്തയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

National

കാമുകൻ ഭീഷണിപ്പെടുത്തി; ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളികാമറ വച്ച യുവതി പിടിയിൽ

ചെന്നൈ: വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളികാമറ വച്ച യുവതി പിടിയിൽ. ഒഡീഷ സ്വദേശിയായ നീലുകുമാരി ഗുപ്തയാണ് (21) പിടിയിലായത്. തമിഴ്നാട് കൃഷ്ണഗിരിയിൽ ടാറ്റാ ഇലക്ട്രോണിക്സിന്‍റെ വനിതാ ഹോസ്റ്റലിലാണ് കാമുകന്‍റെ നിർബന്ധപ്രകാരം യുവതി ഒളികാമറ വച്ചത്.

സംഭവത്തിൽ ഒഡീഷ സ്വദേശിയായ യുവതിയുടെ കാമുകനും അറസ്റ്റിലായി. ബെംഗളുരുവിൽ മണ്ണുമാന്തി യന്ത്രത്തിന്‍റെ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന സന്തോഷ് (25) ആണ് സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിക്കൊണ്ട് ഒളികാമറ സ്ഥാപിച്ചത്. ദൃശ്യങ്ങൾ കാമുകന് കൈമാറിയിട്ടില്ലെന്നാണ് യുവതിയുടെ മൊഴി.

ഹോസ്റ്റലിലെ എല്ലാ മുറികളിലും പോലീസ് പരിശോധന നടത്തി. ടാറ്റാ ഇലക്ട്രോണിക്സ് 6500 വനിതാ ജീവനക്കാർക്കായി നാഗമംഗലത്ത് നടത്തുന്ന ഹോസ്റ്റലിലാണ് സംഭവം. 11 ബ്ലോക്കുകളുള്ള ഹോസ്റ്റലിലെ ഒരു മുറിയിൽ നാല് പേരാണ് താമസിക്കുന്നത്. ഞായറാഴ്ച ശുചിമുറിയിൽ ഒളികാമറ കണ്ടെത്തിയ മഹാരാഷ്ട്ര സ്വദേശി നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്.

Kerala

കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ പോലീസ് സ്റ്റേഷനു സമീപത്തുവച്ച് ആക്രമിച്ച് ഭര്‍ത്താവ്

പത്തനംതിട്ട: കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ പോലീസ് സ്റ്റേഷൻ പരിസരത്തുവച്ച് ആക്രമിച്ച് ഭർത്താവ്. പത്തനംതിട്ട അടൂരിലാണ് സംഭവം.

ആക്രമണത്തിൽ അടൂർ മൂന്നാളം സ്വദേശിനിക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ 22നാണ് യുവതി ഭർത്താവിന്‍റെ സുഹൃത്തായ കാമുകനൊപ്പം പോകുന്നത്. തുടർന്ന് ഭർത്താവിന്‍റെ അമ്മ യുവതിയെ കാണാതായി എന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ യുവതിയെ കണ്ടെത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന സമയത്താണ് ഭർത്താവ് ആക്രമിച്ചത്. വിദേശത്തായിരുന്ന ഭർത്താവ് ഭാര്യയെ കാണാനില്ലെന്ന് അറിഞ്ഞതിനെ തുടർന്നാണ് നാട്ടിലെത്തിയത്.

പോലീസ് സ്റ്റേഷനിൽ എത്തിച്ച യുവതിയെ പോലീസ് സംരക്ഷണത്തിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകവേയാണ് ആക്രമണം ഉണ്ടായത്. ഉടൻതന്നെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയും ഭർത്താവും പ്രണയിച്ച് വിവാഹിതരായവരാണ്.

Latest News

Up