മുംബൈ: മഹാരാഷ്ട്രയിൽ മകളുടെ കാമുകനെ കൊന്ന സംഭവത്തിൽ യുവതിയുടെ മാതാപിതാക്കൾ ഉൾപ്പടെ ആറുപേർ അറസ്റ്റിൽ.
നന്ദേഡ് സ്വദേശിയായ സാക്ഷം എന്ന യുവാവിനെയാണ് കാമുകിയുടെ കുടുംബം ക്രൂരമായി കൊലപ്പെടുത്തിയത്. കാമുകി അഞ്ചലിന്റെ പിതാവും സഹോദരന്മാരും ചേര്‍ന്നായിരുന്നു യുവാവിനെ മര്‍ദിച്ച ശേഷം വെടിവച്ച് കൊലപ്പെടുത്തിയത്.
അഞ്ചലിന്റെ പിതാവ് ഗജാനൻ ബാലാജി മാമിദ്വാർ, മാതാവ് ജയശ്രീ മാമിദ്വാർ, മുതിർന്ന സഹോദരൻ സാഹിൽ ഗജാനൻ മാമിദ്വാർ, സോമേഷ് സുഭാഷ്, വേദാന്ത് അശോക് കുന്ദേക്കർ, ചേതൻ ബാലാജി മാമിദ്വാർ, പേര് വെളിപ്പെടുത്താത്ത ഒരാൾ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
അഞ്ചലിന്റെ 17കാരനായ ഇളയ സഹോദരനും പ്രതികളിൽ ഉൾപ്പെടുന്നു. ആറ് പേരെ പിടികൂടിയെങ്കിലും രണ്ടുപേർ ഒളിവിലാണ്.
വ്യാഴാഴ്ച വൈകിട്ടാണ് അഞ്ചലിന്റെ കാമുകൻ സാക്ഷാം ടേറ്റ് കൊല്ലപ്പെട്ടത്. എന്നാൽ സാക്ഷത്തിന്റെ ശവസംസ്കാരത്തിനെത്തിയ അഞ്ചല്‍ മൃതദേഹത്തില്‍ മഞ്ഞള്‍ പുരട്ടി കുങ്കുമം തൊട്ട് ഇയാളെ വിവാഹം ചെയ്തതായി പ്രഖ്യാപിച്ചു.
ജീവിതകാലം മുഴുവന്‍ സാക്ഷമിന്റെ വീട്ടില്‍ അയാളുടെ ഭാര്യയായി കഴിയുമെന്നും പെണ്‍കുട്ടി പറഞ്ഞു. സാക്ഷമിന്റെ കൊലപാതകികള്‍ ആരായാലും അവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും അഞ്ചല്‍ ആവശ്യപ്പെട്ടു.
അഞ്ചലിന്റെ സഹോദരന്മാര് വഴിയാണ് ഇരുവരും തമ്മില്‍ പരിചയത്തിലാകുന്നത്. പിന്നീട് ഇരുവരും സുഹൃത്തുക്കളാവുകയും പ്രണയത്തിലാവുകയും ചെയ്തു. മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ജാതിയുടെ പേരില്‍ വീട്ടില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. എന്നാല്‍, ഭീഷണിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നെങ്കിലും അഞ്ചല്‍ പ്രണയത്തില്‍ ഉറച്ചുനിന്നു.
അഞ്ചല്‍ പ്രണയത്തില്‍ നിന്ന് പിന്മാറില്ലെന്ന് വ്യക്തമായതോടെ സഹോദരന്മാരും പിതാവും ചേര്‍ന്ന് സാക്ഷമിനെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മർദിച്ചതിന് ശേഷം വെടിവച്ചാണ് ഇവർ സാക്ഷമിനെ കൊന്നത്.
Tags : Parents Brother Arrest Maharashtra Lover Murder