Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mosque

Ernakulam

പറവൂരിൽ മസ്ജിദിന്‍റെ ഭണ്ഡാരം കുത്തിത്തുറന്നു മോഷണം

കരുമാലൂർ: മാഞ്ഞാലി മാട്ടുപുറം ജുമാ മസ്ജിദിന്‍റെ ഭണ്ഡാരം കുത്തിത്തുറന്നു മോഷണം. ഏകദേശം 20,000 രൂപയോളം നഷ്ടപ്പെട്ടതായി കരുതുന്നു. പള്ളിയുടെ പ്രധാന കവാടത്തിനരികിലായി സ്ഥാപിച്ചിരുന്ന ഭണ്ഡരമാണു കമ്പി പാര ഉപയോഗിച്ചു കുത്തിത്തുറന്നു മോഷണം നടത്തിയിരിക്കുന്നത്. ഇന്നലെ പുലർച്ചെയാണു മോഷണം നടന്ന വിവരമറിയുന്നത്.

പരാതിയെ തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി പരിശോധനനടത്തി. സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്. യുവാക്കളുടെസംഘമാണ് മോഷണത്തിനു പിന്നിലെന്നാണു സംശയം. രണ്ടുദിവസം മുൻപ് സമീപ പ്രദേശങ്ങളായ പുറപ്പിള്ളിക്കാവ്, മാഞ്ഞാലി ഭാഗത്തെ വീടുകളിലെ വാട്ടർമീറ്ററുകൾ മോഷണം പോയിരുന്നു അതിനു തൊട്ടു പിന്നാലെയാണ് അടുത്ത മോഷണം.

കഴിഞ്ഞ ഒരു വർഷത്തിനിടെ ചെറുതും വലുതുമായ അൻപതിലേറെമോഷണങ്ങളാണ് ആലങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്നിരിക്കുന്നത്.


ഇതിൽ ഭൂരിഭാഗം സംഭവത്തിലും പൊലീസിനു പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ല. ആലങ്ങാട് പോലീസിന്‍റെ വീഴ്ചയാണ് അടിക്കടി മോഷണംനടക്കാൻ കാരണമെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

National

യുപിയിൽ വീണ്ടും ബുൾഡോസർ രാജ്; മസ്ജിദിന്‍റെ ഒരു ഭാഗം പൊളിച്ചുനീക്കി

ലക്നോ: ഉത്തർപ്രദേശിലെ സംഭലിൽ ബുൾഡോസർ രാജ്. രാരിബുസൂർഗ് ഗ്രാമത്തിലെ ഒരു മസ്ജിദിന്‍റെ ഭാഗം പൊളിച്ചു നീക്കി.

10 വർഷം പഴക്കമുള്ള മസ്ജിദിനെതിരെ അനധികൃത നിർമാണമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സ്ഥലത്ത് വൻ പോലീസ് സന്നാഹം ഏർപ്പെടുത്തി. 30 ദിവസം മുമ്പ് നോട്ടീസ് നൽകിയിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

മസ്ജിദിന്‍റെ ഒരു ഭാഗം സമീപത്തെ തടാകത്തിന് സമീപത്താണ് നിര്‍മിച്ചിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിന് പുറമെ സമീപത്തെ കല്യാണ മണ്ഡപവും പൊളിച്ചുനീക്കുന്നുണ്ട്.

വളരെക്കാലമായി ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുകയായിരുന്നുവെന്നും നോട്ടീസ് നൽകിയിട്ടും അനധികൃത നിർമാണം നീക്കിയില്ലെന്നുമാണ് അധികൃതരുടെ ആരോപണം.

സർക്കാർ ഭൂമിയിലെ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധമായ കൈയേറ്റമോ നിർമാണമോ അനുവദിക്കില്ലെന്ന് അധികൃതർ പറയുന്നു. അസ്‌മോലി പോലീസ് സ്റ്റേൻ പരിധിയിലാണ് പള്ളി പൊളിച്ചുനീക്കുന്നത്. ഡ്രോൺ കാമറയുടെ സഹായത്തോടെ പ്രദേശങ്ങൾ പോലീസ് നിരീക്ഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Latest News

Up