Movies
രജനീകാന്തും കമൽഹാസനും വീണ്ടും ഒന്നിക്കുന്നു. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടൻ കമൽഹാസൻ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. സിനിമയെ കുറിച്ചുള്ള വിശദാംശങ്ങൾ അടങ്ങിയ ലെറ്റർ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
തലൈവർ 173 എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റും ചേർന്നാണ്.
നടനും സംവിധായകനും നിർമാതാവുമായ സുന്ദർ സി. ആണ് സിനിമ സംവിധാനം ചെയ്യുന്നത്. 2027 പൊങ്കലിനായിരിക്കും സിനിമ തിയറ്ററുകളിലെത്തുക.
Movies
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ഹിമാലയൻ യാത്രയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. രജനികാന്തിന്റെ ആത്മീയ യാത്രകൾ ഇതിനു മുൻപും വൈറലായിട്ടുണ്ട്. എന്നാൽ ഇത്തവണ രജനി ശ്രദ്ധേയമാകുന്നത് അദ്ദേഹത്തിന്റെ ലാളിത്യത്തിലാണ്.
തികച്ചും ഒരു സാധാരണക്കാരനെപ്പോലെ വഴിയരികില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന തലൈവരുടെ ചിത്രങ്ങള്‍ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വലിയ തിരക്കുകൾക്കിടയിലും ഇടവേളയെടുത്ത് ആത്മീയ യാത്രയ്ക്ക് സമയം കണ്ടെത്തുന്ന താരമാണ് രജനി.
Movies
കൂലി സിനിമയിലെ സൗബിന്റെ അഭിനയം തന്നെ ഞെട്ടിച്ചുകളഞ്ഞെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. ആദ്യം സൗബിനെ കണ്ടപ്പോൾ തനിക്ക് തീരെ ആത്മവിശ്വാസമില്ലായിരുന്നുവെന്നും എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ പ്രകടനം കണ്ടപ്പോൾ എല്ലാം മാറിയെന്നും രജനികാന്ത് പറഞ്ഞു.
‘വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ്. ഇതാര് ചെയ്യണം എന്ന് എന്റെ മനസിലും ലോകേഷിന്റെ മനസിലുമുണ്ടായിരുന്നു. എന്റെ അവസാന പടത്തിലും അവരുടെ പടത്തിലും അഭിനയിച്ചിട്ടുണ്ട്, ഫഹദ് ഫാസില്‍.
പക്ഷേ അദ്ദേഹം ഇപ്പോള്‍ വളരെയധികം തിരക്കിലാണ്. പിന്നെ ആര് ചെയ്യുമെന്ന് ആലോചിച്ചു. കുറച്ച് സമയം തരണം എന്നു പറഞ്ഞ് ലോകേഷ് പോയി. പിന്നെ ഇവരെയും കൂട്ടി വന്നു. ‘മഞ്ഞുമ്മല്‍ ബോയ്സി’ല്‍ അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞു.
നോക്കിയപ്പോള്‍ കഷണ്ടിയൊക്കെയുണ്ട്. ഇവരെങ്ങനെ ഈ കഥാപാത്രമാകുമെന്ന് ലോകേഷിനോടു ചോദിച്ചപ്പോള്‍, ‘നോക്കിക്കോ സര് ഗംഭീര ആര്‍ട്ടിസ്റ്റാണ്. എനിക്ക് കുറച്ച് സമയം തരൂ. 100 ശതമാനം നല്ലതായിരിക്കുമെന്ന്’ പറഞ്ഞു. എനിക്ക് തീരേ വിശ്വാസമില്ലായിരുന്നു. അവര്‍ അത്രയും ആത്മവിശ്വാസത്തോടെ പറയുന്നതിനാല്‍ ഞാന്‍ എതിര്‍ത്തില്ല.
അങ്ങനെ സിനിമ തുടങ്ങി, വിശാഖ പട്ടണത്തെ ഷൂട്ടിംഗ് വന്നപ്പോള്‍ എനിക്കു രണ്ട് ദിവസം ഷൂട്ട് ഇല്ലായിരുന്നു. ആ രണ്ട് ദിവസം സൗബിന്റെ ഷൂട്ടായിരുന്നു. മൂന്നാമത്തെ ദിവസം ലോകേഷ് വന്നപ്പോള്‍ ഒരു ലാപ്പ്ടോപ്പും കൈയിൽ ഉണ്ടായിരുന്നു.
സൗബിന് അഭിനയിച്ച രണ്ട് മൂന്ന് സീനുകള്‍ എനിക്കു കാണിച്ചു തന്നു. ഞാന്‍ ആടിപ്പോയി. എന്തൊരു നടനാണ്! മൈ ഗോഡ്! ഹാറ്റ്സ് ഓഫ് ടു യൂ.’’ രജനികാന്ത് പറഞ്ഞു.