Sports
അഡ്ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിലും ഓസ്ട്രേലിയ വിജയത്തിലേയ്ക്ക് നീങ്ങുന്നു. ഓസ്ട്രേലിയക്കെതിരെ 429 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെന്ന നിലയിലാണ്.
രണ്ട് റണ്‍സോടെ വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്തും 11 റൺസുമായി വില്‍ ജാക്സും ആണ് ക്രീസില്‍. നാലു വിക്കറ്റും ഒരു ദിവസവും ശേഷിക്കെ ജയത്തിലേക്ക് ഇംഗ്ലണ്ടിന് ഇനിയും 228 റണ്‍സ് കൂടി വേണം.
429 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ(4) നഷ്ടമായി. ഒല്ലി പോപ്പിനും(17) വൈകാതെ പുറത്തായി. പാറ്റ് കമിന്‍സായിരുന്നു ഇരുവരെയും മടക്കിയത്.
എന്നാല്‍ സാക്ക് ക്രോളിയും ജോ റൂട്ടും പിടിച്ചു നിന്നതോടെ ഇംഗ്ലണ്ടിന് ചെറിയ പ്രതീക്ഷയായി. ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 100 കടത്തി. എന്നാല്‍ നാലം ദിനം ചായക്ക് ശേഷം ജോ റൂട്ടിനെ(39) കൂടി മടക്കി പാറ്റ് കമിന്‍സ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ തകര്‍ത്തു.
ഹാരി ബ്രൂക്ക് പിടിച്ചു നിന്നെങ്കിലും നഥാന്‍ ലിയോണിനെ റിവേഴ്സ് സ്വീപ്പ് ചെയ്യാനുള്ള ശ്രമം വിനയായി. 30 റണ്‍സെടുത്ത ഹാരി ബ്രൂക്ക് പുറത്തായതിന് പിന്നാലെ ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ്(5), സാക് ക്രോളി(85) എന്നിവരെ കൂടി ലിയോണ്‍ മടക്കിയതോടെ1 177-3ല്‍ നിന്ന് ഇംഗ്ലണ്ട് 194-6ലേക്ക് കൂപ്പുകുത്തി. ഓസീസിനായി പാറ്റ് കമിൻസും നഥാന്‍ ലിയോണും മൂന്വ് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ 271-4 എന്ന ശക്തമായ നിലയിലാണ് ഓസീസ് നാലാം ദിനം ക്രീസിലിറങ്ങിയത്. 170 റണ്‍സടിച്ച ട്രാവിസ് ഹെഡും 72 റണ്‍സടിച്ച അലക്സ് ക്യാരിയും ചേര്‍ന്ന് ഓസീസ് ലീഡ് 400 കടത്തിയെങ്കിലും പിന്നീടാര്‍ക്കും പിടിച്ചു നില്ക്കാനായില്ല.
District News
മണ്ണാർക്കാട്: കെ-ടെറ്റ് യോഗ്യത ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അധ്യാപകർക്കുള്ള ആശങ്ക പരിഹരിക്കണമെന്നും അതിനാവശ്യമായ നിയമനിർമാണം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈക്കൊള്ളണമെന്നും ദേശീയ അധ്യാപക സംഘടനയുടെ സീനിയർ വൈസ് പ്രസിഡന്റ് പി. ഹരിഗോവിന്ദൻ.
ടെറ്റ് അഭിരുചി പരീക്ഷയാണ്. അത് പരിശീലനത്തിന് മുമ്പാണ് നടത്തേണ്ടത്. പരിശീലനം കഴിഞ്ഞ് യോഗ്യതാ സർട്ടിഫിക്കറ്റും നേടി ജോലിയിൽ പ്രവേശിച്ച അധ്യാപകരുടെ സീനിയോരിറ്റി പരിഗണിക്കാതെ പ്രമോഷൻ തടഞ്ഞുവെക്കുന്നത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കെപിഎസ്ടിഎ മണ്ണാർക്കാട് ഉപജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി വിഷയം പരിഹരിക്കാതെ വർഷങ്ങളോളം ശമ്പളവും അംഗീകാരവും നൽകാതെ കബളിപ്പിക്കുകയും ക്ഷാമബത്ത, ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ജീവനക്കാരന്റെ ആവശ്യങ്ങളോട് പുറംതിരിഞ്ഞ് നിന്ന സർക്കാരിനേറ്റ തിരിച്ചടിയാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപജില്ലാ പ്രസിഡന്റ് എം. പ്രദീപ് അധ്യക്ഷത വഹിച്ചു. ഷാജി എസ്. തെക്കേതിൽ മുഖ്യപ്രഭാഷണം നടത്തി.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കെപിഎസ്ടിഎ അംഗങ്ങൾക്ക് സ്വീകരണം നൽകി. മികച്ച നേട്ടങ്ങൾ കൈവരിച്ച അംഗങ്ങളെ ആദരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ജാസ്മിൻ കബീർ ഉപഹാരം നൽകി. പഴയ കൗൺസിൽ യോഗം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജി. രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സർവീസ് സെൽ കൺവീനർ ബിജു അമ്പാടി മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബിജു ജോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന റിസോഴ്സ് സെൽ കോ-ഓർഡിനേറ്റർ പി. സുധീർ മുഖ്യപ്രഭാഷണം നടത്തി.
അസീസ് ഭീമനാട്, വി. നൗഷാദ് ബാബു, പി.കെ. രാജീവൻ, വി. സുകുമാരൻ, പി.കെ. അബ്ബാസ്, പി. മനോജ് ചന്ദ്രൻ, നൗഫൽ താളിയിൽ, ആർ. ജയമോഹൻ, ഡോ.എൻ.വി. ജയരാജൻ, ബിന്ദു പി. ജോസഫ്, യു.കെ. മുഹമ്മദ് ബഷീർ, എബിൻ ജോസഫ്, എം.രാജേഷ്, എം. ഷാഹിദ്, ടി. മുരളീധരൻ, എം. ധന്യ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: എം. പ്രദീപ്-പ്രസിഡന്റ്, പി.കെ. രാജീവൻ-സെക്രട്ടറി, ബെന്നി എം. ജോസഫ്-ട്രഷറർ.
Sports
ഗോഹട്ടി: ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരന്പരയിലെ രണ്ടാം മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേയ്ക്ക്. രണ്ടാം ദിനത്തിൽ ചായയ്ക്ക് പിരിയുന്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 316 റൺസെടുത്തിട്ടുണ്ട് ദക്ഷിണാഫ്രിക്ക.
സെനുരൻ മുത്തുസ്വാമിയും കൈൽ വെരെയ്നും ആണ് ക്രീസിൽ. സെനുരൻ അർധ സെഞ്ചുറി നേടി. 56 റൺസെുത്തിട്ടുണ്ട് താരം. വെരെയ്ൻ 38 റൺസെടുത്തിട്ടുണ്ട്.
ആറ് വിക്കറ്റ് നഷ്ടത്തിൽ 247 എന്ന നിലയിൽ ആണ് ദക്ഷിണാഫ്രിക്ക രണ്ടാം ദിനത്തിൽ ബാറ്റിംഗ് ആരംഭിച്ചത്. ഇതുവരെ 69 റൺസാണ് ഇന്ന് ദക്ഷിണാഫ്രിക്ക കൂട്ടിച്ചേർത്തത്. മുത്തുസാമിയും വെരെയ്നും ചേർന്നുള്ള സഖ്യം 70 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ഇന്നത്തെ ആദ്യ സെഷനിൽ വിക്കറ്റ് ഒന്നും വീണില്ല.
Sports
പെർത്ത്: പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ നടക്കുന്ന ആഷസ് ടെസ്റ്റിൽ ഇഗ്ലണ്ട് ടോസ് നേടി. അങ്ങനെ പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ വേദി ഒരുങ്ങിയിരിക്കുന്നു - ഇതുവരെയുള്ള എല്ലാ ടെസ്റ്റുകളും ആദ്യം ബാറ്റ് ചെയ്ത ടീം വിജയിച്ച വേദിയിൽ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു.
2021-22ൽ ഇംഗ്ലണ്ട് അവസാനമായി ആഷസിനായി ഓസ്ട്രേലിയയിൽ പര്യടനം നടത്തിയപ്പോൾ അവർ 4-0 ന് പരാജയപ്പെട്ടിരുന്നു.
Sports
ബംഗളൂരു: ഇന്ത്യ എയ്ക്കെതിരായ രണ്ടാം അനൗദ്യോഗിക ചതുർദിന ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്ക എയ്ക്ക് വിജയം. സ്കോര്‍: ഇന്ത്യ എ 255, 382/7 ദക്ഷിണാഫ്രിക്ക എ 221, 417/5
ഇന്ത്യ ഉയര്‍ത്തിയ 417 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. ജോര്‍ദാന്‍ ഹെര്‍മാന്‍ (91), ലൊസേഗോ സെനോക്വാനെ (77), സുബൈര്‍ ഹംസ (77), തെംബ ബവൂമ (59), കോണര്‍ എസ്റ്റെര്ഹുയിസെന് ( 52) എന്നിവരുടെ ഇന്നിംഗ്സുകളാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്.
നാലാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 25 റൺസെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ബാറ്റിംഗ് പുനരാരംഭിച്ചത്. ഓപ്പണർമാരായ ജോർദാൻ ഹെന്നാനും സെനോക്വാനെയും 156 റൺസിന്റെ ശക്തമായി അടിത്തറ ഒരുക്കിയശേഷമാണ് പിരിഞ്ഞത്.
തുടർന്നുവന്നവർ നിലയുറപ്പിച്ച് കളിച്ചതോടെ ദക്ഷിണാഫ്രിക്ക അഞ്ചുവിക്കറ്റിന്റെ ജയം സ്വന്തമാക്കി. പ്രസിദ്ധ് കൃഷ്ണ ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പര 1-1 സമനിലയില്‍ അവസാനിച്ചു.
Sports
ലാഹോർ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ പാക്കിസ്ഥാന് 93 റൺസ് ജയം. 277 റണ്‍സ് വിജയലക്ഷ്യമായി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നാലാം ദിനം 183 റണ്‍സിന് എല്ലാവരും പുറത്തായി. സ്കോര്‍: പാക്കിസ്ഥാന് 378, 167, ദക്ഷിണാഫ്രിക്ക 269, 183.
54 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസും 45 റണ്‍സെടുത്ത റിയാന്‍ റിക്കിള്‍ടണും മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കായി പൊരുതിയത്. നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ക്രീസിലെത്തിയത്.
29 റണ്‍സോടെ റിയാന്‍ റിക്കിള്‍ടണും 16 റണ്‍സോടെ ടോണി ഡി സോര്‍സിയുമായിരുന്നു ക്രീസില്‍. എന്നാല്‍ തുടക്കത്തിലെ തന്നെ ടോണി ഡി സോര്‍സിയെ ഷഹീന് അഫ്രീദി മടക്കി. പിന്നാലെ ട്രിസ്റ്റൻ സ്റ്റബ്സും (രണ്ട്) മടങ്ങിയതോടെ 55/4 എന്ന സ്കോറില്‍ ദക്ഷിണാഫ്രിക്ക പതറി.
തുടർന്ന് ബ്രെവിസും റിക്കിള്‍ടണും ചേര്‍ന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. പാക്കിസ്ഥാനുവേണ്ടി ഷഹീന് അഫ്രീദിയും നോമാന്‍ അലിയും നാലും സാജിദ് ഖാന് രണ്ടും വിക്കറ്റ് വീഴ്ത്തി.
ഇതോടെ രണ്ടു ടെസ്റ്റുകളടങ്ങിയ പരന്പരയിൽ പാക്കിസ്ഥാൻ 1 - 0 മുന്നിലെത്തി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് 20 മുതല്‍ റാവല്‍പിണ്ടിയില്‍ നടക്കും.
National
അഹമ്മദാബാദ്: വിൻഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം. വിന്‍ഡീസിനെ ഇന്നിംഗ്സിനും 140 റണ്‍സിനും തോല്‍പ്പിച്ചു.
വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഇന്നിംഗ്സില്‍ 146ന് പുറത്തായി. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാലും മുഹമ്മദ് സിറാജ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി. ലഞ്ചിനു പിരിയുമ്പോൾ 27 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 66 റൺസെന്ന നിലയിലായിരുന്നു വിൻഡീസ്.
അലിക് അതാനീസ് (38), ജസ്റ്റിൻ ഗ്രീവ്സ് (25) എന്നിവരുടെ ഇന്നിംഗ്സുകളിലായിരുന്നു വിൻഡീസിന്റെ പ്രതീക്ഷ. പക്ഷേ അതും അധികം നീണ്ടില്ല. ബുധനാഴ്ച രണ്ടാം സെഷനിൽ അനാതീസിനെ വാഷിംഗ്ടൺ സുന്ദർ സ്വന്തം പന്തില്‍ ക്യാച്ചെടുത്തു പുറത്താക്കി. പിന്നാലെ മുഹമ്മദ് സിറാജിന്റെ പന്തിൽ ഗ്രീവ്സും ബോൾഡായി.
ജെയ്ഡൻ സീൽസ് (22), യൊഹാൻ ലെയ്ൻ (14), ഖാരി പിയറി (13) റണ്‍സെടുത്തു. രണ്ടിന്നിംഗ്സിലും കൂടി മുഹമ്മദ് സിറാജ് ഏഴു വിക്കറ്റുകൾ സ്വന്തമാക്കി. കുൽദീപ് യാദവിനു രണ്ടും വാഷിംടൺ സുന്ദറിന് ഒരു വിക്കറ്റുമുണ്ട്.
ടാഗ്നരെയ്ൻ ചന്ദർപോൾ (എട്ട്), ബ്രണ്ടൻ കിങ് (അഞ്ച്), റോസ്റ്റൻ ചെയ്സ് (ഒന്ന്), ഷായ് ഹോപ് (ഒന്ന്) എന്നിങ്ങനെയാണ് മറ്റ് വിൻഡീസ് താരങ്ങളുടെ രണ്ടാം ഇന്നിംഗ്സിലെ സ്കോറുകൾ.
കെ.എൽ. രാഹുൽ (100), ധ്രുവ് ജുറേൽ (125), രവീന്ദ്ര ജഡേജ (104 നോട്ടൗട്ട്) എന്നിവരുടെ സെഞ്ചറിക്കരുത്തിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ അഞ്ചിന് 448 എന്ന നിലയിലായിരുന്നു ടീം ഇന്ത്യ.
മൂന്നാം ദിവസം തുടക്കത്തിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത ഇന്ത്യ, വിൻഡീസിനെ രണ്ടാം ഇന്നിംഗ്സിനു വിടുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 286 റൺസ് ലീഡും സ്വന്തമാക്കിയിരുന്നു.