സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇംഗ്ലണ്ട് പൊരുതുന്നു. രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് നാലാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 302 എന്ന നിലയിലാണ്. ഓസീസിനെക്കാൾ 119 റൺസിന് മുന്നിലാണ് നിലവിൽ ഇംഗ്ലണ്ട്.
സെഞ്ചുറി നേടിയ ജേക്കബ് ബെഥലും മാത്യൂ പോട്ട്സുമാണ് ക്രീസിൽ. ബെഥൽ 142 റൺസ് എടുത്തിട്ടുണ്ട്. 15 ബൗണ്ടറിയാണ് താരം ഇതുവരെ അടിച്ചത്. കരിയറിലെ കന്നിസെഞ്ചുറിയാണ് ബെഥൽ ഇന്ന് സ്വന്തമാക്കിയത്. പോട്ട്സിന് റൺസൊന്നും എടുക്കാൻ സാധിച്ചിട്ടില്ല.
ഹാരി ബ്രൂക്കും ബെൻ ഡക്കറ്റ് ഡക്കറും 42 റൺസ് വീതമെടുത്ത് പുറത്തായി. ജാമി സ്മിത്ത് 26 റൺസും സ്കോർ ചെയ്തു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ബ്യൂ വെബ്സ്റ്റർ മൂന്ന് വിക്കറ്റെടുത്തു. സ്കോട്ട് ബോളണ്ട് രണ്ട് വിക്കറ്റും മൈക്കൽ നെസെറും മിച്ചൽ സ്റ്റാർക്കും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 567 റൺസിൽ അവസാനിച്ചിരുന്നു. ഏഴിന് 518 എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് 49 റൺസ് മാത്രമാണ് ഇന്ന് കൂട്ടിച്ചേർക്കാനായത്. 183 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഓസീസിനുണ്ടായിരുന്നത്.
ട്രാവിസ് ഹെഡിന്റെയും സ്റ്റീവ് സ്മിത്തിന്റെയും സെഞ്ചുറികളുടെയും അർധ സെഞ്ചുറി നേടിയ ബ്യൂ വെബ്സ്റ്ററിന്റെയും മികവിലാണ് ഓസ്ട്രേലിയ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഹെഡ് 163 റൺസും സ്മിത്ത് 138 റൺസും വെബ്സ്റ്റർ 71 റൺസുമാണെടുത്തത്.
48 റൺസെടുത്ത മാർനസ് ലബുഷെയ്നും മികച്ച പ്രകടനമാണ് പുറത്തെടുത്ത്. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 384 റൺസാണ് എടുത്തത്.
Tags : ashes test sydney australia england jacob bethell