National
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പിന്തുണ ആവശ്യമില്ലെന്ന് കോൺഗ്രസ്. തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ. സെൽവപ്പെരുന്തഗൈയാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകുന്ന കാര്യം ടിവികെ പരിഗണിക്കുന്നുണ്ടെന്ന് വിജയ്യുടെ അച്ഛൻ എസ്.എ. ചന്ദ്രശേഖർ പറഞ്ഞിരുന്നു. കോൺഗ്രസിന് ചരിത്രവും പാരമ്പര്യവുമുണ്ട്. എന്നാൽ കോൺഗ്രസ് ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്.
ടിവികെ അവരെ പിന്തുണച്ചാൽ ഈ നിലമാറും. അങ്ങനെ പഴയ പ്രതാപം വീണ്ടെടുക്കാമെന്നും ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. ഇതിനെതിരെയാണ് പാർട്ടിയുടെ സംസ്ഥാനനേതൃത്വം പ്രതികരണവുമായി രംഗത്തെത്തിയത്.
National
ചെന്നൈ: വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി. ചിത്രത്തിന് ഉടൻ "യുഎ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സെൻസർ ബോർഡ് നൽകിയ അപ്പീലിലാണ് വിധി.
സിനിമയ്ക്ക് എതിരായ പരാതിയിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ പരിഗണിക്കുമ്പോൾ, സെൻസർ ബോർഡിന് തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള മതിയായ അവസരം നൽകേണ്ടതായിരുന്നു എന്ന് കോടതി അഭിപ്രായപ്പെട്ടു. സ്വാഭാവിക നീതി ഉറപ്പാക്കുന്നതിനായി കേസ് വീണ്ടും സിംഗിൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് അയച്ചു. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
ചിത്രത്തിന് 'യുഎ' സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിന്റെ പരിശോധനാ സമിതി ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ, സമിതിയിലെ ഒരംഗത്തിന്റെ പരാതിയെത്തുടർന്ന് സിബിഎഫ്സി ചെയർമാൻ ചിത്രം പുനഃപരിശോധനയ്ക്കായി റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചു. ഇതിനെതിരെ നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചു.
ചെയർമാന്റെ നടപടി തെറ്റാണെന്നും ഉടൻ സർട്ടിഫിക്കറ്റ് നൽകണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവുമിട്ടു. എന്നാൽ, സെൻസർ ബോർഡ് നൽകിയ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.
നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഈ നടപടിയിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോഴത്തെ ഈ നടപടി.
National
ചെന്നൈ: ഒരു മാസത്തിന് ശേഷം പാർട്ടി യോഗത്തിൽ പങ്കെടുക്കാനൊരുങ്ങി ടിവികെ അധ്യക്ഷൻ വിജയ്. ഇന്ന് രാവിലെ 10.30ഓടെ മഹാബലിപുരത്താണ് യോഗം. സിബിഐ ചോദ്യം ചെയ്യൽ കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് വിജയ് ടിവികെ ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുക്കുന്നത്.
ജനനായകൻ, സിബിഐ ചോദ്യംചെയ്യൽ വിഷയങ്ങളിൽ വിജയ് പ്രതികരിക്കുമോ എന്നതിന്റെ ആകാംക്ഷയിലാണ് രാഷ്ട്രീയകേന്ദ്രങ്ങൾ. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ടിവികെ പ്രവർത്തനങ്ങലിൽ വീണ്ടും സജീവമാകുകയാണ് വിജയ്.
ടിവികെയ്ക്ക് തെരഞ്ഞടുപ്പ് കമ്മീഷൻ വിസിൽ ചിഹ്നം അനുവദിച്ചതിനുശേഷമുള്ള ആദ്യ യോഗം കൂടിയാണ് ഇന്നത്തേത്. ഡിസംബർ 18ന് ഈറോഡിൽ നടന്ന പൊതുയോഗത്തിൽ ആണ് വിജയ് ഒടുവിൽ രാഷ്ട്രീയം പറഞ്ഞത്.
നാല് ദിവസങ്ങൾക്ക് ശേഷം മഹാബലിപുരത്ത് ടിവികെയൂടെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തെങ്കിലും ബൈബിൾ വചനങ്ങളോടെ പ്രസംഗം ഒതുക്കിയിരുന്നു. അവസാന ചിത്രമായ ജനനായകന്റെ റിലീസ് സെൻസർ ബോർഡ് കുരുക്കിൽ കുടുങ്ങിയത് തിരിച്ചടിയായിരുന്നു.
സിനിമയുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ചൊവ്വാഴ്ച ഉത്തരവ് പറയുമെങ്കിലും സുപ്രീം കോടതിയിലേക്ക് നിയമപോരാട്ടം നീളാനാണ് സാധ്യത. ഇതിനിടയിൽ കരൂർ കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ സിബിഐയുടെ ഡൽഹി ഓഫീസിൽ വിജയ് ഹാജരാവുകയും ചെയ്തിരുന്നു.
National
ചെന്നൈ: തമിഴ് നടന് വിജയ് നായകനാകുന്ന 'ജനനായകന്' എന്ന സിനിമയിലെ സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റലുകളുമായി ബന്ധപ്പെട്ട കേസില്‍ മദ്രാസ് ഹൈക്കോടതി വാദം പൂര്‍ത്തിയാക്കി. കേസില്‍ വരും ദിവസങ്ങളില്‍ നിര്‍ണ്ണായകമായ വിധി പ്രസ്താവം ഉണ്ടാകുമെന്നും കോടതി അറിയിച്ചു.
സെന്‍സര്‍ ബോര്‍ഡിന്റെ അപ്പീലും സിനിമയുടെ നിര്‍മാതാക്കളുടെ വാദങ്ങളും വിശദമായി കേട്ട ശേഷമാണ് ജസ്റ്റിസ് എ.ഡി. ജഗദീഷ് ചന്ദ്ര ഉള്‍പ്പെട്ട ബെഞ്ച് കേസ് വിധി പറയാനായി മാറ്റിയത്.
സിനിമയില്‍ നിലവിലെ തമിഴ്നാട് സര്‍ക്കാരിനെ ലക്ഷ്യം വെച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെന്ന സെന്‍സര്‍ ബോര്‍ഡിന്റെ വാദം കോടതി പരിശോധിച്ചു. എന്നാല്‍ രാഷ്ട്രീയ വിമര്‍ശനം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന നിലപാടില്‍ നിര്‍മാതാക്കള്‍ ഉറച്ചുനിന്നു.
സിനിമയുടെ ക്ലിപ്പുകള്‍ പരിശോധിച്ച കോടതി, സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ട മാറ്റങ്ങള്‍ ന്യായമാണോ എന്ന് പരിശോധിച്ച ശേഷമാകും അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക. വിജയ് രാഷ്ട്രീയ പാര്‍ട്ടിയായ 'തമിഴക വെട്രി കഴകം' രൂപീകരിച്ച ശേഷം പുറത്തിറങ്ങുന്ന സിനിമയായതിനാൽ രാഷ്ട്രീയ കേന്ദ്രങ്ങളും ഈ വിധിക്കായി ഉറ്റുനോക്കുകയാണ്.
National
ചെന്നൈ: വിജയ് ചിത്രം ജനനായകന്റെ സെൻസർ ബോർഡ് അനുമതിയുമായി ബന്ധപ്പെട്ട കേസ് ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. ചിത്രത്തിന് പ്രദർശനാനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സെൻട്രൽ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷൻ (സിബിഎഫ്സി) നൽകിയ അപ്പീൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.
ഇന്ന് രാവിലെ പതിനൊന്നരയോടെ കേസ് കോടതി പരിഗണിച്ചേക്കും. സെൻസർ ബോർഡ് റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടത്തോടെ ആണ് ഈ മാസം ഒമ്പതിന് റിലീസ് തീരുമാനിച്ചിരുന്ന ജനനായകൻ ചിത്രം പ്രതിസന്ധിയിലായത്.
ഇതോടെ സിനിമയുടെ റിലീസ് മാറ്റുകയായിരുന്നു. നേരത്തെ കേസ് പരിഗണിച്ചപ്പോൾ നിർമാതാക്കൾക്ക് പ്രതികൂലമായ പരാമർശങ്ങളാണ് ബെഞ്ചിൽ നിന്ന് ഉണ്ടായത്. ജനനായകന്റെ നിര്‍മ്മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം നൽകുകയായിരുന്നു.
ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ഡിവിഷൻ ബെഞ്ച് തീരുമാനമെടുക്കട്ടെയെന്നായിരുന്നു ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്. 20നുള്ളില്‍ ഹര്‍ജി പരിഗണിക്കണമെന്നും മദ്രാസ് ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്കി.
ചിത്രത്തിന്റെ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷന്‍സാണ് സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭ്യമാക്കാന്‍ ഇടപെടല്‍ തേടി സുപ്രീംകോടതിയെ സമീപിച്ചത്. 500 കോടിയോളം മുതൽമുടക്കി നിർമിച്ച ചിത്രം റിലീസ് ചെയ്യാൻ കഴിയാത്തതിനാൽ വൻ നഷ്ടം നേരിടുകയാണെന്നും ഹർജിയിൽ നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.
സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഇന്ന് കേസ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.
National
ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്യെ സമ്മർദത്തിലാക്കി ഒപ്പമെത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ. സിബിഐ വീണ്ടും വിജയ്യെ ചോദ്യം ചെയ്യുന്നതൊക്കെ ആ ശ്രമത്തിന്റെ ഭാഗമാണെന്നും ഇളങ്കോവൻ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ബിജെപി കേന്ദ്ര ഏജൻസികളെ ദുരൂപയോഗം ചെയ്യുകയാണെന്നും ഇളങ്കോവൻ കുറ്റപ്പെടുത്തി.
"വിജയ്യെ ബിജെപി ഭീഷണിപ്പെടുത്തുകയാണ്. ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. താരത്തിന്റെ അവസാന ചിത്രം ജനനായകന്റെ റിലീസൊക്കെ കരുതിക്കൂട്ടി തടയുകയാണ്. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് കൊടുക്കാത്തത് അതിനാലാണ്. ഏങ്ങനെയും വിജയ്യെ ഒപ്പമെത്തിനാണ് ശ്രമം.'-ഇളങ്കോവൻ വിമർശിച്ചു.
"രാഷ്ട്രീയ എതിരാളികളെ കള്ളക്കേസുകളിൽ കുടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അവരോടൊപ്പം ചേരുന്നില്ലെങ്കിൽ കേന്ദ്ര ഏജൻസികളെ രംഗത്തിറക്കും. അവരൊടോപ്പം ചേർന്നാൽ എല്ലാ കേസും അവസാനിപ്പിക്കും. പക്ഷെ അവരുടെ ശ്രമങ്ങൾ ഒന്നും തമിഴ്നാട്ടിൽ വിജയിക്കില്ല.'-ഇളങ്കോവൻ പറഞ്ഞു.
National
ന്യൂഡൽഹി: കരൂർ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ നടനും തമിഴ് വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് പ്രതിയാകുമെന്ന് സൂചന. കേസിൽ ഫെബ്രുവരി രണ്ടാം വാരത്തോടെ സിബിഐ കുറ്റപത്രം സമർപ്പിക്കും.
നിലവിൽ ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് വിജയ്യെ രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരിക്കുകയാണ്. മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തേക്കുമെന്നാണ് സൂചന.
വിജയ്ക്കൊപ്പം തമിഴ്നാട് പോലീസിലെ എഡിജിപി ഉൾപ്പെടെയുള്ള രണ്ട് ഉന്നത ഉദ്യോഗസ്ഥരെയും കേസിൽ പ്രതിചേർത്തേക്കുമെന്ന് റിപ്പോർട്ടുണ്ട്. മനപ്പൂർവ്വമല്ലാത്ത നരഹത്യ വകുപ്പുകൾ ചുമത്തിയാകും ഇവർക്കെതിരെ കുറ്റപത്രം തയ്യാറാക്കുക.
ജനുവരി 12-ന് നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലിൽ വിജയ്ക്ക് മുൻപാകെ 90 ചോദ്യങ്ങളാണ് സിബിഐ ഉന്നയിച്ചിരുന്നത്. ഇതിൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് ഇപ്പോൾ വീണ്ടും ചോദ്യം ചെയ്യുന്നത്.
National
ന്യൂഡൽഹി: വിജയ് ചിത്രം ജനനായകന് സുപ്രീംകോടതിയിൽ തിരിച്ചടി. സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ഇടപെടല്‍ തേടിക്കൊണ്ടുള്ള നിർമാതാക്കളുടെ ഹർജി തള്ളിയ സുപ്രീം കോടതി മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം നൽകി.
ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ഡിവിഷൻ ബെഞ്ച് തീരുമാനമെടുക്കട്ടെയെന്ന് ജസ്റ്റീസുമാരായ ദിപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഈമാസം 20നുള്ളില്‍ ഹര്‍ജി പരിഗണിക്കണമെന്നും മദ്രാസ് ഹൈക്കോടതിക്ക് സുപ്രീകോടതി നിര്‍ദ്ദേശം നല്കി.
500 കോടിയോളം മുതൽമുടക്കി നിർമിച്ച ചിത്രം റിലീസ് ചെയ്യാൻ കഴിയാത്തതിനാൽ വൻ നഷ്ടം നേരിടുകയാണെന്നാണ് ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷന്‍സ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.
Kerala
ന്യൂഡൽഹി: വിജയ് ചിത്രം ജനനായകന്റെ റിലീസ് വിവാദത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. ചിത്രത്തിന്റെ റിലീസ് തടഞ്ഞ സംഭവത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്.
തമിഴ് സംസ്കാരത്തിന് മേലുള്ള കടന്നാക്രമണമെന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താൻ മോദിക്ക് കഴിയില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. സാമൂഹ്യമാധ്യമമായ എക്സിലൂടെയായിരുന്നു രാഹുൽ ഗാന്ധി നിലപാട് അറിയിച്ചത്.
ഡിഎംകെ - കോൺഗ്രസ് ബന്ധം വഷളായിരിക്കെയാണ് രാഹുലിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരം ലഭിച്ചാൽ ഭരണം പങ്കിടണമെന്ന് കോൺഗ്രസ് ഡിഎംകെയോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം ബിജെപിയോടുള്ള സമീപനത്തിൽ ടിവികെ നിലപാട് മാറില്ലെന്ന് ജോയിന്റ് ജനറൽ സെക്രട്ടറി സി.ടി.ആർ. നിർമൽ കുമാർ വ്യക്തമാക്കി.
National
ചെന്നൈ: കരൂരിൽ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ടിവികെ അധ്യക്ഷൻ വിജയ്യെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാവാനാണ് സിബിഐ നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസില്‍ മൊഴി നൽകാൻ വിജയ് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരായിരുന്നു.
അഞ്ച് മണിക്കൂറാണ് സിബിഐ വിജയ്യെ ചോദ്യം ചെയ്യുന്നത്. ദുരന്തത്തിന് പിന്നിലെ സുരക്ഷാ വീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് സിബിഐ പ്രധാനമായും പരിശോധിക്കുന്നത്. വിജയ്യെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്റെ പ്രചാരണ വാഹനം കഴിഞ്ഞ ദിവസം സിബിഐ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
വീണ്ടും ചോദ്യം ചെയ്യും എന്നുള്ള കാര്യം സിബിഐ വ്യക്തമാക്കിയിരുന്നെങ്കിലും പൊങ്കൽ കഴിഞ്ഞ ഹാജരാകാൻ കഴിയൂ എന്ന് വിജയ് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് പുതിയ നോട്ടീസ്. ദുരന്തത്തിന് തനിക്കോ പാർട്ടിക്കോ ഉത്തരവാദിത്വമില്ല എന്നാണ് വിജയുടെ നിലപാട്.
കൂടുതൽ കാര്യങ്ങൾ വിജയിയിൽ നിന്ന് ശേഖരിക്കാനാണ് വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ തദ്ദേശീയമായ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്ന് സുപ്രീം കോടതി ഇടപെടുകയും കേസ് സിബിഐക്ക് കൈമാറാൻ ഉത്തരവിടുകയുമായിരുന്നു.
വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അജയ് രസ്തോഗിയുടെ മേൽനോട്ടത്തിലാണ് നിലവിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നത്. നേരത്തെ പാർട്ടിയുടെ മുതിർന്ന ഭാരവാഹികളിൽ നിന്നും സിബിഐ മൊഴിയെടുത്തിരുന്നു.
സമ്മേളനത്തിന് ആവശ്യമായ അനുമതികൾ വാങ്ങുന്നതിലോ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലോ വീഴ്ചയുണ്ടായോ എന്നാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. വിജയ്യുടെ മൊഴി രേഖപ്പെടുത്തുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് സിബിഐ വൃത്തങ്ങൾ കരുതുന്നത്.
National
ന്യൂഡല്‍ഹി: നടന് വിജയ്യുടെ പുതിയ ചിത്രമായ ജനനായകന്റെ റിലീസ് വൈകിപ്പിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും. തമിഴ് സിനിമയെ അടിച്ചമര്‍ത്തുന്നതിലൂടെ തമിഴ് സംസ്കാരത്തെയും അഭിമാനത്തെയും അപമാനിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം പുറത്തിറങ്ങുന്ന പ്രധാന ചിത്രമായ 'ജനനായകന്' ജനുവരി ഒന്‍പതിന് റിലീസ് ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകിയത് റിലീസിനെ ബാധിച്ചു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ സെന്‍സര്‍ ബോര്‍ഡിനെ ഉപയോഗിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. 2017-ല്‍ വിജയ് ചിത്രം 'മെര്‍സലി'നെതിരെ ബിജെപി രംഗത്ത് വന്നപ്പോഴും രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. തമിഴ് സിനിമയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് തമിഴ് ജനതയോടുള്ള വെല്ലുവിളിയാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. കോണ്‍ഗ്രസ് എംപിമാരായ ജ്യോതിമണി, മാണിക്കം ടാഗോര്‍ തുടങ്ങിയവരും ഇതിനെ അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്നാണ് വിശേഷിപ്പിച്ചത്.
എന്നാല്‍ ഇത് നിയമപരമായ നടപടിക്രമങ്ങള്‍ മാത്രമാണെന്നും രാഷ്ട്രീയവല്‍ക്കരിക്കേണ്ടതില്ലെന്നുമാണ് ബിജെപിയുടെ നിലപാട്.
തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വിജയിയുടെ പാര്‍ട്ടിയായ ടിവികെ ജനപിന്തുണ നേടുന്ന സാഹചര്യത്തിലാണ് ഈ വിവാദവും ശക്തമാകുന്നത്. തിരഞ്ഞെടുപ്പ് റാലിയുടെ ഭാഗമായി തമിഴ്നാട്ടിലെ കരൂരില്‍ വിജയ് പങ്കെടുത്ത പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്. ഈ വിഷയത്തിലാണ് വിജയ് കഴിഞ്ഞ ദിവസം ഡല്‍ഹി സിബിഐ ആസ്ഥാനത്ത് എട്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിന് വിധേയനായത്.
Kerala
ന്യൂഡൽഹി: കരൂരിൽ 41 പേർ മരിച്ച ആൾക്കൂട്ട ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്യുടെ മൊഴിയെടുത്ത് സിബിഐ. ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് വച്ചാണ് വിജയ്യുടെ മൊഴിയെടുത്തത്. ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂർ നീണ്ടു.
ചൊവ്വാഴ്ചയും ചോദ്യം ചെയ്യാൻ ഹാജരാകണമെന്നായിരുന്നു സിബിഐ നിർദേശം. എന്നാൽ, പൊങ്കൽ ഉത്സവം കണക്കിലെടുത്ത് നാട്ടിലേക്ക് മടങ്ങണമെന്ന വിജയ്യുടെ ആവശ്യം പരിഗണിച്ച് സിബിഐ നിർദേശം പിൻവലിച്ചു.
തീയതി മാറ്റി നൽകണമെന്ന് വിജയ്യുടെ അഭിഭാഷക സംഘം സിബിഐയെ അറിയിച്ചു. മറ്റൊരു തീയതി നൽകി പിന്നീട് വീണ്ടും വിളിപ്പിക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. വിജയ്യുടെ ചോദ്യം ചെയ്യലിനിടെ സിബിഐ ഓഫീസിന് പുറത്ത് ആരാധകരും ടിവികെ പ്രവർത്തകരും പ്രതിഷേധം നടത്തി.
National
ന്യൂഡൽഹി: കരൂർ ദുരന്തത്തിൽ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്യെ ചോദ്യം ചെയ്യുന്നത് ആരംഭിച്ചു. സിബിഐ ആസ്ഥാനത്ത് ഉദ്യോഗസ്ഥരുടെ മൂന്നംഗ സംഘമാണ് ചോദ്യം ചെയ്യുന്നത്.
ചെന്നൈയിൽ നിന്നും ചാർട്ടേഡ് വിമാനത്തിലാണ് വിജയ് ഡൽഹിയിലെത്തിയത്. എന്തുകൊണ്ട് കരൂരിൽ എത്താൻ താമസിച്ചു, ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പരാജയപ്പെട്ടു എന്നതടക്കമുള്ള ചോദ്യങ്ങളിൽ വിജയ് വിശദീകരണം നൽകേണ്ടിവരും.
അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ വൈകി എന്ന ആരോപണത്തിലും വിജയ് ഉത്തരം നൽകേണ്ടിവരും. നിലവിൽ വിജയ്യെ കേസിലെ സാക്ഷിയായാണ് സിബിഐ ഉൾപ്പെടുത്തിയിരിക്കുന്നത്.
ടിവികെ നേതാക്കളായ ബുസി ആനന്ദ്, നിര്‍മ്മല്‍ കുമാര്‍, ആധവ് അര്‍ജുന എന്നിവരെ സിബിഐ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു.
നേരത്തെ വിജയ്യുടെ പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാരവാനിലടക്കം സിബിഐ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു.
National
ചെന്നൈ: കരൂർ ദുരന്തത്തിൽ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ് ഇന്ന് സിബിഐയ്ക്ക് മുൻപിൽ ഹാജരാകും.
മൊഴി നൽകാനായാണ് വിജയ് ഡൽഹിയിലെ സിബിഐ ആസ്ഥാത്തെത്തുക. നിലവിൽ വിജയ് പ്രത്യേക ചാർട്ടേർഡ് വിമാനത്തിൽ ഡൽഹിയിലേക്ക് പുറപ്പെട്ടു.
ഡൽഹിയിലെത്തുന്ന വിജയ്ക്ക് കർശന സുരക്ഷയൊരുക്കണമെന്ന് ടിവികെ നേതാക്കൾ ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ് എത്തുന്ന സമയവും മറ്റും സിബിഐയെ നേരത്തെ അറിയിച്ചുകഴിഞ്ഞു.
എന്തുകൊണ്ട് കരൂരിൽ എത്താൻ താമസിച്ചു, ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പരാജയപ്പെട്ടു എന്നതടക്കമുള്ള ചോദ്യങ്ങളിൽ വിജയ് വിശദീകരണം നൽകേണ്ടിവരും. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ വൈകി എന്ന ആരോപണത്തിലും വിജയ് ഉത്തരം നൽകേണ്ടിവരും. നിലവിൽ വിജയ്യെ കേസിലെ സാക്ഷിയായാണ് സിബിഐ ഉൾപ്പെടുത്തിയിരിക്കുന്നത്.
കരൂര്‍ ദുരന്തമുണ്ടായി നാലുമാസങ്ങള്‍ക്ക് ശേഷമാണ് ആദ്യമായാണ് വിജയ് ഒരു അന്വേഷണ സംഘത്തിനുമുന്നില്‍ ഹാജരാകാന്‍ പോകുന്നത്. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച അന്വേഷണ സംഘത്തിന് മുന്നില്‍ വിജയ് എത്തിയിരുന്നില്ല. ടിവികെ നേതാക്കളായ ബുസി ആനന്ദ്, നിര്‍മ്മല്‍ കുമാര്‍, ആധവ് അര്‍ജുന എന്നിവരെ സിബിഐ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു.
നേരത്തെ വിജയ്യുടെ പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാരവാനിലടക്കം സിബിഐ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയും സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ ശേഖരിക്കുകയും ചെയ്തിരുന്നു.
National
ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്ത കേസിൽ ടിവികെ അധ്യക്ഷനും തമിഴ് സൂപ്പർതാരവുമായ വിജയ് തിങ്കളാഴ്ച സിബിഐയ്ക്ക് മുന്നിൽ ഹാജരാകും. ഡൽഹി സിബിഐ ഓഫീസാണ് വിജയ് ഹാജരാകുക.
നേരത്തെ ടിവികെ ഭാരവാഹികൾ ആയ ബുസി ആനന്ദ്, ആധവ് അർജുന, സിടിആർ നിർമൽകുമാർ, മതിയഴകൻ എന്നിവരെ സിബിഐ ചോദ്യം ചെയ്തിരുന്നു. ശനിയാഴ്ച ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള സംഘം വിജയ്യുടെ കാരവാനിൽ അടക്കം ഫോറൻസിക് പരിശോധന നടത്തിയിരുന്നു.
41 പേർ മരിച്ച ദുരന്തത്തിൽ, ടിവികെ അവശ്യപ്രകാരമാണ് സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. വിജയ് നായകനായ ജനനായകൻ സിനിമയ്ക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകണം എന്നാവശ്യപ്പെട്ടുള്ള അപ്പീലും തിങ്കളാഴ്ച സുപ്രീം കോടതിക്ക് മുന്നിൽ എത്തിയേക്കും.
SUNDAY DEEPIKA
സിനിമയിൽ ഫസ്റ്റ് ഹാഫ് വെട്രിനേടിയ ദളപതി വിജയ് രാഷ്ട്രീയമെന്ന സെക്കൻഡ് ഹാഫിലേക്ക്. അവസാനചിത്രമെന്ന പ്രഖ്യാപനവുമായി ഒരുക്കിയ പുതിയ ചിത്രം "ജനനായക'ന്റെ റിലീസ് അനിശ്ചിതത്വത്തിൽ തുടരുന്പോൾ വിജയിന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.., ഒപ്പം തമിഴ് രാഷ്ട്രീയത്തിലേക്കും...
തമിഴ് സംവിധായകൻ എസ്.എ. ചന്ദ്രശേഖറിന്റെയും ശോഭയുടെയും മകനായി 1974ലാണ് ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന വിജയ് ജനിച്ചത്. ഒരു സഹോദരിയുണ്ടായിരുന്നത് രണ്ടു വയസിൽ മരിച്ചു. ചെന്നൈ ലയോള കോളജിൽ ഡിഗ്രി പഠനം പാതിവഴിയിലുപേക്ഷിച്ചു. അച്ഛൻ സംവിധാനംചെയ്ത വെട്രി എന്ന ചിത്രത്തിലൂടെ പത്താംവയസിൽ അഭിനയരംഗത്തെത്തി. അച്ഛന്റെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘നാളയ തീർപ്പ്’ എന്ന ചിത്രത്തിലൂടെ ആദ്യമായി നായകനാകുമ്പോൾ വയസു 18. തുടർന്ന് ഇന്നോളം 69 ചിത്രങ്ങൾ മാത്രം. തന്റെ 51 -ാംവയസിൽ അഭിനയം അവസാനിപ്പിക്കുന്നുവെന്നു പ്രഖ്യാപിക്കുമ്പോൾ ഇന്ത്യൻ സിനിമാ വ്യവസായത്തിലെ ഏറ്റവും വിലപിടിപ്പുള്ള താര ങ്ങളിലൊരാളാണ് വിജയ്.
തുടക്കചിത്രങ്ങൾ വിജയം കണ്ടിരുന്നുവെങ്കിലും ആദ്യം നല്ല സംവിധായകരുടെ കണ്ണിലൊന്നും വിജയ് പെട്ടില്ല. 1996ൽ വിക്രമൻ സംവിധാനംചെയ്ത ‘പൂവേ ഉനക്കാകെ’ എന്ന ചിത്രത്തിലൂടെയാണ് ഒരു പൊതുസമ്മതി ലഭിക്കുന്നത്. തുടർന്ന് മലയാളി സംവിധായകരായ ഫാസിലിന്റെ കാതലുക്ക് മര്യാദൈ, സിദ്ദിഖിന്റെ ഫ്രണ്ട്സ്, തുള്ളാത മനവും തുള്ളും എന്നീ ചിത്രങ്ങളിലൂടെ വിജയനായകനായി. തുടർന്നു തിരുമലൈ, ഗില്ലി, തിരുപ്പാച്ചി തുടങ്ങിയ ചിത്രങ്ങളിലൂടെ ദളപതിയായി ഉയർന്നു. പോക്കിരി, നൻപൻ, തുപ്പാക്കി തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് മക്കളുടെ രജനീകാന്തിനുശേഷമുള്ള പ്രിയനായകനായി വിജയ്.
തലൈവ, കത്തി, ജില്ലാ, സർക്കാർ, മെർസൽ തുടങ്ങിയ ചിത്രങ്ങളുടെ വൻവിജയത്തോടെ രജനിയെപ്പോലും ഭയപ്പെടുത്തുന്ന ബോക്സ് ഓഫീസ് രാജാവായി.
തായ്, തങ്കച്ചി പാസവും മാസ് ഡയലോഗും ചേർന്ന ഫോർമുല ചിത്രങ്ങളായി വിജയ് പടങ്ങൾ മാറിയതോടെ രജനിയോ, വിജയ്യോ എന്ന ചോദ്യംതന്നെ തമിഴ്നാട്ടിൽ ഉടലെടുത്തു. എന്നാൽ ഇത് അവിടെമാത്രം മുഴങ്ങുന്ന ഒരു ചോദ്യമല്ലായിരുന്നു. തെന്നിന്ത്യ മുഴുവൻ വിജയ് വെന്നിക്കൊടി പാറിച്ചു. പ്രത്യേകിച്ചു ചെറുപ്പക്കാർക്കിടയിൽ. അടിപൊളി സീനുകളും പാട്ടും ഡാൻസും സംഘട്ടനവും നായികമാരും ചേരുംപടി ചേർന്ന വിജയ് പടങ്ങൾ തെലുങ്കിലും കന്നടയിലും മലയാളത്തിലും ഹിറ്റുകളായി.
നാങ്ക അപ്പൻ പേച്ചേ കേക്കമാട്ടോം, ആനാ അപ്പനക്കു എതാവത് വന്താ യെവൻ പേച്ചയും കേക്ക മാട്ടോം...
വിജയ്യുടെ അഭിനയജീവിതത്തിലെ നിർണായകശക്തി പിതാവ് ചന്ദ്രശേഖർ തന്നെയാണ്. മകനെ നായകനാക്കണം, വിജയിപ്പിക്കണം, മുഖ്യമന്ത്രിയാക്കണം എന്നുറപ്പിച്ചുതന്നെയാണ് ചന്ദ്രശേഖർ വിജയ്യെ പിച്ചവയ്പ്പിച്ചത്. ആഗ്രഹം ആളിക്കത്തിക്കാൻ, സംഭവം മാസ് ആകാൻ ഒരു കഥയുമുണ്ട്. ഏതോ ഒരു നിർമാതാവ് വിജയ്യെ പരിഹസിച്ചുവത്രേ. ഈ മുഖം കാണാൻ ആരെങ്കിലും തിയറ്ററിൽ പോകുമോ എന്നായിരുന്നു ചോദ്യം. ആദ്യകാലത്തു ചന്ദ്രശേഖർ തന്നെയാണ് കഥ കേട്ടിരുന്നത്. പിന്നീട് കഥ മാത്രമല്ല, സംവിധായകരെയും നടീനടന്മാരെയുമെക്കെ നിശ്ചയിച്ചിരുന്നതും അച്ഛൻ തന്നെയായിരുന്നുവെന്നാണ് കഥ. ഇക്കാര്യം ചന്ദ്രശേഖർ പൊതുവേദിയിൽ പറഞ്ഞിട്ടുമുണ്ട്.
എന്തും മാനത്തുകണ്ടിരുന്ന ചന്ദ്രശേഖർ 2020ൽ "ദളപതി വിജയ് മക്കൾ ഇയക്കം’ എന്ന പാർട്ടി രജിസ്റ്റർ ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകുന്നു. എന്നാൽ അച്ഛനെയും തമിഴകത്തേയും ഞെട്ടിച്ചുകൊണ്ട് ഇതിനെതിരേ വിജയ് രംഗത്തുവന്നു. മാത്രമല്ല തന്റെ പേരോ, ചിത്രമോ ഉപയോഗിക്കുന്നതിൽനിന്ന് മാതാപിതാക്കളെ തടയണമെന്നാവശ്യപ്പെട്ട് ചെന്നൈ സിറ്റി സിവിൽ കോർട്ടിൽ ഇന്ജങ്ഷൻ ഫയൽ ചെയ്തു. തുടർന്ന് മകനെതിരെ ചന്ദ്രശേഖർ പരസ്യ പ്രതികരണം ആരംഭിച്ചു. വിജയ്യുടെ സമീപകാല ചിത്രങ്ങളെവരെ വിമർശിച്ചു. ഇക്കാര്യങ്ങളെല്ലാം വാർത്തകളിൽ കുറച്ചുകാലം തുടർന്നെങ്കിലും ചന്ദ്രശേഖറിന് അസുഖംബാധിച്ചതോടെ വിജയ് രമ്യതയിലെത്തി.
സിനിമയും രാഷ്ട്രീയവും ഒന്ന്
സിനിമയും രാഷ്ട്രീയവും ഒന്നായൊഴുകുന്ന തമിഴ്നാട്ടിൽ സിനിമയിൽനിന്ന് രാഷ്ട്രീയത്തിലേക്കെത്തുന്ന നടന്മാരിലെ ഇന്നത്തെ കണ്ണിയാണ് വിജയ്. ഡിഎംകെ സ്ഥാപകനായ അണ്ണാദുരൈ, കരുണാനിധി, എഐഎഡിഎംകെ സ്ഥാപകനായ എംജിആർ, എം.ആർ. രാധ, രാജേന്ദ്രൻ, ശിവാജി ഗണേശൻ, ജയലളിത തുടങ്ങി കമലഹാസൻ, വിജയകാന്ത്, രാധാരവി, ശരത് കുമാർ, രാധിക, ഖുഷ്ബു കരുണാസ്, നെപ്പോളിയൻ, വിശാൽ വരെയുള്ള നടീനടന്മാമാർ രാഷ്ട്രീയ രംഗത്ത് ഏറിയും കുറഞ്ഞും ശക്തികാണിച്ചവരാണ്. ഇതിൽ മിക്കവരും ഡിഎംകെയിലും ബാക്കിയുള്ളവർ എഐഎഡിഎംകെയിലും ചേർന്നു പ്രവർത്തിച്ചു. പിന്നെയും ചിലർ സ്വന്തം പാർട്ടി രൂപീകരിച്ചു. അവരും ഡിഎംകെയിലോ, എഐഎഡിഎംകെയിലോ സഖ്യകക്ഷികളായിരുന്നു.
മിക്കവർക്കും പരമാവധി എംഎൽഎ സ്ഥാനംകൊണ്ട് തൃപ്തിപ്പെടാനായിരുന്നു വിധി. ഭാഗ്യരാജ് വടിവേലു, ടി. രാജേന്ദർ തുടങ്ങിയ നടന്മാർ പ്രമുഖ പാർട്ടികൾക്കുവേണ്ടി പ്രാസംഗികരായും രംഗത്തുവന്നു. കാലാകാലങ്ങളിൽ ജനപ്രീതിനേടുന്ന നടീനടന്മാരെ തങ്ങൾക്കുവേണ്ടി ഉപയോഗിക്കുക എന്നത് തമിഴക രാഷ്ട്രീയപാർട്ടികൾ നിരന്തരം ചെയ്യുന്ന വിദ്യയാണ്. ഇതിൽ വിജയകാന്ത് മാത്രം സ്വന്തം പാർട്ടി രൂപീകരിച്ചുമത്സരിച്ച് ജയിക്കുകയും ഡിഎംകെ സഹായത്തോടെ പ്രതിപക്ഷനേതാവായി ഉയരുകയുംചെയ്തു. പിന്നീട് കൂറുമാറി ജയലളിതയുടെ പാർട്ടിയിൽ ലയിച്ചതോടെ അദ്ദേഹത്തിന്റെ സർവവും അവസാനിച്ചു.
എംജിആറും രജനിയും വിജയും
കാര്യമായ അഭിനയസിദ്ധിയോ, കഥയുടെ നിലവാരമോ ഇല്ലെങ്കിലും തമിഴകമക്കളുടെ വികാരങ്ങളെ ഇളക്കി അവരുടെ കണ്ണിലുണ്ണിയായിത്തീർന്നു രക്ഷകസ്ഥാനത്തേക്കുയർന്ന എംജിആറിന്റെയും രജനിയുടെയും പിൻമുറക്കാരനായാണ് വിജയ് വാഴ്ത്തപ്പെടുന്നത്. എംജിആറിന്റെ ജീവിതം അക്ഷരാർഥത്തിൽ ഇതിഹാസമായിരുന്നു. കൊടും ദാരിദ്ര്യത്തിൽനിന്ന് തമിഴ് ജനതയുടെ "ദൈവ'മായിവരെ അദ്ദേഹം വളർന്നു. കയറിയ ഒരു പടിയും തിരിച്ചിറങ്ങേണ്ടി വന്നതുമില്ല. അഭിനയജീവിതത്തിന്റെ തുടക്കകാലം മുതൽ അദ്ദേഹം ഒരുകൈ രാഷ്ട്രീയത്തിലും മുറുകെ പിടിച്ചിരുന്നു. ആദ്യം കോൺഗ്രസിലും പിന്നീട് ഡിഎംകെയിലും. ഡിഎംകെയെകൊണ്ട് എംജിആർ വളർന്നു, എംജിആറിനെകൊണ്ട് ഡിഎംകെയും.
എംജിആറിന്റെ വളരുന്ന ജനപ്രീതി തിരിച്ചറിഞ്ഞ അണ്ണാദുരൈ തന്ത്രത്തിൽ എംജിആറിനെ തന്നോടൊപ്പം നിർത്തുകയായിരുന്നു. എംജിആറിനെ കാണാൻവരുന്ന ജനങ്ങൾ തന്റെ പാർട്ടിയെ വളർത്തുമെന്ന് അദ്ദേഹത്തിന് മുൻകൂട്ടി കാണാൻ സാധിച്ചു. തമിഴ്നാട്ടിലെ മഹാഭൂരിപക്ഷമുള്ള ഏഴൈകൾ (പാവപ്പെട്ടവർ) ഒഴുകിയെത്തുന്ന ഡിഎംകെ യോഗങ്ങൾ തന്റെ വളർച്ചയ്ക്ക് ഉതകുമെന്ന് എംജിആറിനും മനസിലായി. 1967ൽ എം.ആർ. രാധയുടെ വെടിയേറ്റ എംജിആറിന്റെ ചിത്രം പതിച്ചുള്ള പ്രചരണമാണ് ഡിഎംകെയെ ആദ്യമായി തമിഴ്നാട്ടിൽ ഭരണത്തിൽ എത്തിച്ചത്.
രണ്ടുവർഷം കഴിഞ്ഞ് മുഖ്യമന്ത്രി അണ്ണാദുരൈ മരിച്ചതോടെ രണ്ടാമനായ കരുണാനിധി എത്തുകയും എംജിആറുമായി അകലാൻ ആരംഭിക്കുകയുംചെയ്തു. അങ്ങനെ 1972ൽ എംജിആറിനെ പുറത്താക്കി. തമിഴകവും എംജിആറും ആദ്യമൊന്ന് ഞെട്ടിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ എംജിആർ പുതിയ പാർട്ടി പ്രഖ്യാപിച്ചു. അഞ്ചുവർഷത്തെ നിരന്തര പ്രചാരണംകൊണ്ട് 1977ൽ എംജിആർ ഭരണംപിടിച്ചു, മുഖ്യമന്ത്രിയായി. ഇതിനായി മുഖ്യ ആയുധമായി അദ്ദേഹം ഉപയോഗിച്ചത് തന്റെ സിനിമകൾ തന്നെയാണ്.
എംജിആർ സിനിമാജീവിതം അവസാനിപ്പിച്ചപ്പോൾ ഉദിച്ചുയർന്ന താരമാണ് രജനീകാന്ത്. വളരെക്കുറച്ച് സമയംകൊണ്ടുതന്നെ എംജിആറിന്റെ സ്ഥാനം തമിഴ് മക്കൾ രജനിക്ക് നൽകി. എങ്കിലും രജനി തന്റെ രാഷ്ട്രീയ താൽപര്യം ഒരിക്കലും വെളിപ്പെടുത്തിയിരുന്നില്ല. 1996ലെ തെരഞ്ഞെടുപ്പിൽ ജയലളിതയ്ക്കെതിരേ ആഞ്ഞടിച്ചതോടെയാണ് രജനീകാന്ത് ആദ്യമായി രാഷ്ട്രീയരംഗത്തുവരുന്നത്. ജയലളിതയുടെ അഴിമതിയും ഏകാധിപത്യവും കിരാതഭരണവും ചൂണ്ടിക്കാണിച്ച് രജനികാന്ത് നടത്തിയ ഒരു പത്രസമ്മേളനം. അതുപക്ഷേ തമിഴ്നാട്ടിൽ തരംഗം സൃഷ്ടിച്ചു. ജയലളിത തകർന്നടിഞ്ഞു.
അതിന്റെ ഗുണഭോക്താവായ കരുണാനിധി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വേളയിൽ നന്ദിപറഞ്ഞ കൂട്ടത്തിൽ ഒന്ന് രജനീകാന്തിന്റെ ആരാധകരോടുമായിരുന്നു. അത്രത്തോളം സ്വാധീനശക്തി രജനിക്കന്ന് തമിഴ്നാട്ടിലുണ്ടായിരുന്നു. തുടർന്ന് രജനിയെ കൂടെനിർത്താൻ കരുണാനിധി ശ്രമിച്ചെങ്കിലും രജനി പിടികൊടുത്തില്ല. പിന്നീട് രജനി വളരുംതോറും രാഷ്ട്രീയത്തിലേക്ക് ഇന്നു വരും നാളെ വരും എന്ന് എല്ലാവരും ആഗ്രഹിച്ചു. രജനി സ്വതസിദ്ധമായ ശൈലിയിൽ ഒഴിഞ്ഞുമാറിക്കൊണ്ടേയിരുന്നു.
കേന്ദ്രത്തിൽ ബിജെപി ഭരണത്തിലെത്തിയപ്പോൾ ബിജെപിയുമായും പ്രത്യേകിച്ച് നരേന്ദ്രമോദിയുമായും രജനീകാന്ത് അടുത്തബന്ധം പുലർത്തിയിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. പതിറ്റാണ്ടുകൾക്കുശേഷം കരുണാനിധിയും ജയലളിതയും വിടപറഞ്ഞശേഷമാണ് രജനി രാഷ്ട്രീയത്തിലേക്ക് വരാം എന്ന് പ്രഖ്യാപിച്ചത്. തമിഴ്നാടിനു വീണ്ടും ഉത്സവമായി. പക്ഷേ ദിവസങ്ങൾക്കുള്ളിൽ അടുത്ത പ്രഖ്യാപനംവന്നു. ആരോഗ്യപരമായ കാരണങ്ങളാൽ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് രജനീകാന്ത് പ്രഖ്യാപിച്ചു.
സുവർണാവസരം!
ഇതാണ് ഉചിതമായ സമയമെന്ന് മനസിലാക്കിയാണ് 2020ൽ വിജയുടെ അച്ഛൻ ചന്ദ്രശേഖർ വിജയ്യുടെ പേരിൽ പാർട്ടി പ്രഖ്യാപിക്കാൻ രംഗത്തിറങ്ങുന്നതും വിജയ് എതിർക്കുന്നതും. എംജിആറിനെയും രജനിയെയും പോലെ, സിനിമയിലെ തങ്ങളുടെ ഇഷ്ടനായകൻ തങ്ങളെ രക്ഷിക്കുന്നതും കാത്തിരിക്കുന്ന തമിഴ് മക്കൾക്ക് കുറച്ചുപേർക്കെങ്കിലും വിജയുടെ വരവ് പ്രത്യാശ പകർന്നു. കരുണാനിധിയും ജയലളിതയും വിടപറഞ്ഞു.
ഇരു പാർട്ടികൾക്കും നാഥനില്ലാത്ത അവസ്ഥയായി. ആകെ പേരിനുള്ള കരുണാനിധിയുടെ പിൻതലമുറക്കാരനായ സ്റ്റാലിൻ സാധാരണക്കാർക്ക് അത്ര പ്രിയപ്പെട്ടവനല്ല. കമലഹാസനു ഒട്ടും ചലനം സൃഷ്ടിക്കാൻ കെല്പില്ല. ഭയപ്പെടേണ്ടിയിരുന്ന രജനീകാന്താണെങ്കിൽ രാഷ്ട്രീയത്തിലേക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതാണ് സുവർണാവസരമെന്ന് വിജയ്യും മനസിലാക്കിക്കാണണം, നേരിട്ട് രാഷ്ട്രീയ പ്രഖ്യാപനംനടത്തി.
എംജിആറിനുശേഷം സ്വന്തം പാർട്ടി പ്രഖ്യാപിച്ച സൂപ്പർതാരമായി വിജയ് മാറി. തലേന്നുവരെ യാതൊരുവിധ രാഷ്ട്രീയ, സാമൂഹിക പ്രവർത്തനവും വിജയ് നടത്തിയതായി ആർക്കും അറിവില്ല. അതും ഒരു മുന്നണിയുമായി സഖ്യംപോലുമില്ലാതെ. അതുപോലെ സംസ്ഥാനം ഭരിക്കുന്ന ഡിഎംകെയേയും കേന്ദ്രത്തേയും വെല്ലുവിളിച്ചുകൊണ്ടാണ് വിജയിന്റെ വരവ്.
തമിഴ്നാട്ടിൽ ഉടനീളം രാഷ്ട്രീയ പ്രചാരണയോഗങ്ങൾ മാത്രമേ ഇതുവരെ വിജയ് നടത്തിയിട്ടുള്ളൂ. തങ്ങളുടെ പ്രതിനിധിയായി ഒരാളെ നിർത്തി ജയിപ്പിക്കുകയോ, അല്ലെങ്കിൽ ഏതെങ്കിലും തെരഞ്ഞെടുപ്പിൽ ആർക്കെങ്കിലും പിന്തുണ നൽകി ശക്തി തെളിയിക്കുകയോ ചെയ്തിട്ടില്ല എന്നർഥം. അങ്ങനെയുള്ള എല്ലാം പയറ്റിയാണ് എംജിആർ സ്വന്തം പാർട്ടിയുടെ ബലത്തിൽ തെരഞ്ഞെടുപ്പിൽ നിൽക്കാൻ ധൈര്യം കാണിച്ചതെന്നും ഇവിടെ ഓർക്കേണ്ടതുണ്ട്. ജയിച്ച ശേഷമാണ് എംജിആർ സിനിമ വിടുന്നതായി പ്രഖ്യാപിച്ചത്.
ഇവിടെ തെരഞ്ഞെടുപ്പിന് മാസങ്ങൾക്കുമുന്നേ തന്റെ അവസാന ചിത്രമാണ് ജനനായകൻ എന്ന് വിജയ് പ്രഖ്യാപിച്ചുകഴിഞ്ഞു. സിനിമയിൽനിന്ന് പുറത്തായശേഷമല്ല താൻ രാഷ്ട്രീയത്തിലേക്ക് എത്തുന്നതെന്നും ഇന്ന് ഇന്ത്യയിൽതന്നെ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന, ഏറ്റവുമധികം മാർക്കറ്റുള്ള തന്റെ സിനിമാജീവിതം ഉപേക്ഷിക്കുന്നത് ജനങ്ങളോട് തിരിച്ചു നന്ദികാണിക്കാൻ മാത്രമാണെന്നും വിജയ് പ്രഖ്യാപിച്ചു.
അമിത ആത്മവിശ്വാസമോ?
ഇതെല്ലാം വളരെ അമിതമായ ആത്മവിശ്വാസമാണെന്നു ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. എംജിആറിനെപ്പോലെ സിനിമയിലും രാഷ്ട്രീയത്തിലും സാമൂഹത്തിലും സൽപ്പേര് സൃഷ്ടിച്ച് പടിപടിയായി ഉയർന്ന് അന്നും ഇന്നും ഒരുപോലെ നിലനിൽക്കുന്ന ആളല്ല വിജയ്. കുറച്ചുകാലം സിനിമയിൽ സൂപ്പർനായകനായി നിലനിന്നുവെന്നുമാത്രം. അതിലുപരി രാഷ്ട്രീയത്തിലോ, സമൂഹത്തിലോ കാര്യമായ യാതൊരു ചലനവും സൃഷ്ടിക്കാൻ ഇതുവരെ വിജയിക്കായിട്ടില്ല.
ഇഡി നടത്തിയ റെയ്ഡിലൂടെ കേന്ദ്രംഭരിക്കുന്ന ബിജെപി ഭയപ്പെടുന്ന ശക്തനാണ് താനെന്ന ഒരു പ്രതീതിയുളവാക്കാൻ സാധിച്ചതാണ് ആദ്യ നേട്ടം. ബിജെപിയെ എതിർത്തതിന്റെ പേരിൽ വിജയ്യുടെ പേരിനു മുന്നിൽ ജോസഫ് എന്നുകൂടി ഉണ്ടെന്ന് പ്രതിയോഗികൾ ആരോപിച്ചതോടെ തന്റെ പേര് ജോസഫ് വിജയ് എന്നുതന്നെയാണെന്ന് പരസ്യപ്പെടുത്തി, താൻ മതേതരത്വ മുഖമുള്ളവനാണെന്ന് തെളിയിച്ചതാണ് മറ്റൊരു നേട്ടം.
കാരൂരിൽ നടത്തിയ പ്രചാരണ യോഗത്തിൽ പങ്കെടുത്ത ജനങ്ങളുടെ തിക്കിലുംതിരക്കിലുംപെട്ട് 41 പേർ മരിച്ചതും 60 പേർക്ക് പരിക്കേറ്റതും തന്റെ ജനപ്രീതിയുടെ തെളിവായി വിജയ്യിന് പറയാതെ പറയാം. അതുതന്നെ ആയുധമാക്കി ബിജെപിയും ഡിഎംകെയും വിജയിനെെതിരേ പയറ്റുകയാണ്. കാരൂർ ദുരന്തത്തിന്റെ പേരിൽ ചോദ്യംചെയ്യലിനു നേരിട്ട് ഹാജരാവാൻ സിബിഐ വിജയ്യോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഏറ്റവുമൊടുവിൽ സെൻസർ ബോർഡ് നിർദേശപ്രകാരം വെള്ളിയാഴ്ച പുറത്തിറങ്ങേണ്ടിയിരുന്ന, എല്ലാവരും ഉറ്റുനോക്കുന്ന, അവസാനചിത്രമെന്നു പ്രഖ്യാപിച്ച ജനനായകന്റെ റിലീസും തടഞ്ഞിരിക്കുന്നു. വിജയ് എന്ന രാഷ്ട്രീയ നേതാവ് അവസാനിക്കുമോ, അതോ ദളപതി വിജയ് എന്ന സൂപ്പർതാരം അവസാനിക്കുമോയെന്ന് കാത്തിരുന്നു കാണാം.
Movies
വിജയ് നായകനാകുന്ന ജനനായകൻ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ തുടരുന്നതിനിടെ എങ്ങനെയാണ് ചിത്രം പ്രതിസന്ധിയിലായതെന്ന് വെളിപ്പെടുത്തി നിർമാതാവ് വെങ്കട്ട് കെ. നാരായണ.
സെൻസർ ബോർഡുമായുള്ള അപ്രതീക്ഷിത നിയമതർക്കം മൂലം ചിത്രത്തിന്റെറിലീസ് വൈകുന്ന സാഹചര്യത്തിലാണ് വെങ്കട്ടിന്റെ വിശദ്ദീകരണം.
കെവിഎൻ പ്രൊഡക്ഷൻസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
ഞങ്ങളുടെ ജനനായകൻ എന്ന സിനിമയ്ക്കായി വലിയ സ്നേഹത്തോടും ആകാംക്ഷയോടും കൂടി കാത്തിരിക്കുന്ന എല്ലാവരോടും ഞങ്ങൾ ഹൃദയപൂർവം നന്ദി പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞങ്ങൾക്ക് ലഭിക്കുന്ന എണ്ണമറ്റ സന്ദേശങ്ങളും കോളുകളും ഈ സിനിമയെ നിങ്ങൾ എത്രത്തോളം സ്നേഹിക്കുന്നു എന്ന് ഞങ്ങളെ ഓർമ്മിപ്പിക്കുന്നു.
ഈ വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലായതിനാൽ ചില പരിമിതികളുണ്ട്, എങ്കിലും ഏതാനും വസ്തുതകൾ നിങ്ങളുടെ മുന്നിൽ വയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
2025 ഡിസംബർ 18-ന് ഞങ്ങൾ സിനിമ സെൻസർ ബോർഡിന് സമർപ്പിച്ചു. ഡിസംബർ 22-ന് സിനിമ കണ്ട എക്സാമിനിംഗ് കമ്മിറ്റി, ചില മാറ്റങ്ങളോടെ യു എ 16+ സർട്ടിഫിക്കറ്റ് നൽകാമെന്ന് ഞങ്ങളെ ഇമെയിൽ വഴി അറിയിച്ചു. അവർ നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തി ഞങ്ങൾ സിനിമ വീണ്ടും സമർപ്പിച്ചു. എന്നാൽ റിലീസ് നിശ്ചയിച്ചിരുന്ന തീയതി അറിയാമായിരുന്നിട്ടും ജനുവരി അഞ്ചിന് വൈകുന്നേരം, ഒരു പരാതിയുടെ അടിസ്ഥാനത്തിൽ സിനിമ റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടതായി ഞങ്ങളെ അറിയിച്ചു.
ഇത് ചോദ്യം ചെയ്തുകൊണ്ട് ഞങ്ങൾ ഹൈക്കോടതിയെ സമീപിക്കുകയും ജനുവരി ആറ്, ഏഴ് തീയതികളിൽ വാദം കേട്ട കോടതി യു എ 16+ സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ സെൻസർ ബോർഡ് ഈ തീരുമാനത്തെ ഉടൻ തന്നെ ചോദ്യം ചെയ്യുകയും ഇപ്പോൾ ആ ഉത്തരവിന് സ്റ്റേ നിലനിൽക്കുകയുമാണ്. ഞങ്ങളോടൊപ്പം നിന്ന പ്രേക്ഷകർക്കും വിതരണക്കാർക്കും തിയേറ്റർ ഉടമകൾക്കും ഉണ്ടായ പ്രയാസത്തിൽ ഞങ്ങൾ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു.
ദളപതി വിജയ് സർ പതിറ്റാണ്ടുകളായി നേടിയെടുത്ത സ്നേഹത്തിന് അർഹമായ ഒരു യാത്രയയപ്പ് അദ്ദേഹത്തിന് ലഭിക്കണമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. നീതിന്യായ വ്യവസ്ഥയിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്, എത്രയും വേഗം സിനിമ നിങ്ങളുടെ മുന്നിലെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വെങ്കട്ട് കെ. നാരായണ വീഡിയോയിൽ പറഞ്ഞു.
Kerala
ചെന്നൈ: കരൂരിൽ ടിവികെയുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തു.
ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്തു നിന്നാണ് വാഹനം പിടിച്ചെടുത്തത്. തുടർന്ന് പരിശോധനകൾക്കായി വാഹനം കരൂരിലെ സിബിഐ ക്യാമ്പ് ഓഫീസിലേക്ക് മാറ്റി.
കഴിഞ്ഞ സെപ്റ്റംബർ 27-നാണ് കരൂരിൽ ദുരന്തമുണ്ടായത്. സംഭവത്തിൽ സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. വിരമിച്ച സുപ്രീംകോടതി ജഡ്ജി അജയ് രസ്തോഗിയുടെ മേൽനോട്ടത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഈ മാസം 12-ന് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് നേരിട്ട് ഹാജരാകാൻ വിജയ്യ്ക്ക് നേരത്തെ തന്നെ നോട്ടിസ് അയച്ചിരുന്നു. ദുരന്തത്തിന് പിന്നിലെ സുരക്ഷാവീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് പ്രധാനമായും സിബിഐ പരിശോധിക്കുന്നത്.
നേരത്തെ പാർട്ടി ഭാരവാഹികളിൽ നിന്ന് സിബിഐ വിവരങ്ങൾ ശേഖരിച്ചിരുന്നു. വിജയ്യെ ചോദ്യം ചെയ്യുന്നതിന്റെ മുന്നോടിയായാണ് വാഹനം പിടിച്ചെടുത്തത്.
National
ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ്യുടെ സിനിമ കരിയറിലെ അവസാന ചിത്രമായ ജനനായകൻ പൊങ്കലിന് റീലിസിനെത്തില്ല. ചിത്രം റീലീസ് ചെയ്യാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് താൽക്കാലികമായി സ്റ്റേ ചെയ്തു.
ചിത്രത്തിന് യു/ എ സർട്ടിഫിക്കറ്റ് നൽകാൻ നിർദേശിച്ചുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തത്. കേസ് 21-ന് വീണ്ടും പരിഗണിക്കും.
ഷയത്തിൽ നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
National
ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകാൻ കോടതി നിർദേശിച്ചു.
സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടും. സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നത് വൈകിപ്പിക്കുന്ന സെൻസർ ബോർഡ് നടപടിക്കെതിരെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ആണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
നേരത്തെ, കേസ് പരിഗണിക്കവെ സെൻസർ ബോർഡിന്റെ നടപടികളെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സർട്ടിഫിക്കറ്റ് നൽകാമെന്ന് ഉറപ്പ് നൽകിയശേഷം ചിത്രം പെട്ടന്ന് റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടത് എന്തിനാണെന്ന് ഹർജി പരിഗണിച്ച ജസ്റ്റീസ് പി.ടി.ആശ ചോദിച്ചു.
കമ്മിറ്റിയിലെ അംഗം തന്നെ പരാതിക്കാരനാകുന്നത് ശരിയായ പ്രവണതയല്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് മുൻപ് എപ്പോൾ വേണമെങ്കിലും ചെയർമാന് ഇടപെടാൻ അധികാരം ഉണ്ടെന്നാണ് സിബിഎഫ്സി നിലപാട് സ്വീകരിച്ചത്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജന നായകനില്‍ മലയാളി നടി മമിത ബൈജുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക.ബോബി ഡിയോള്‍ ആണ് വില്ലന്‍ വേഷത്തിലെത്തുന്നത്. വിജയ് അഭിനയിക്കുന്ന അവസാന സിനിമയെന്ന നിലയില്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ജന നായകന്.
National
ചെന്നൈ: വിജയ് ചിത്രം ജനനായകന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെതിരായ കേസില്‍ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും.
രാവിലെ 10.30ന് ജസ്റ്റീസ് പി.ടി. ആശയാണ്വിധി പറയുക. കേസില്‍ നിര്‍മാതാക്കളുടെയും സെന്‍സര്‍ ബോഡിന്റെയും വാദം ബുധനാഴ്ച പൂര്‍ത്തിയായിരുന്നു.
സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിയ്ക്കാത്ത സാഹചര്യത്തില്‍, ഇന്ന് പ്രഖ്യാപിച്ചിരുന്ന ജനനായകന്റെ റിലീസ്, മാറ്റിവച്ചിരുന്നു. വിജയുടെ അവസാന ചിത്രം എന്ന നിലയില്‍ ഇന്നത്തെ വിധി ഏറെ നിര്‍ണായകമാണ്.
National
ചെന്നൈ: വിജയ് ചിത്രം ജനനായകന്റെ റിലീസ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇന്നു ചിത്രം റിലീസ് ചെയ്യാനിരുന്നതാണ്.
സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണു റിലീസ് മാറ്റിവയ്ക്കാൻ കാരണം. നിർമാതാക്കളുടെ ഹർജിയിൽ ഇന്നു കോടതി വിധി പറയും.
Movies
വിജയ്യുടെ കരിയറിലെ അവസാന ചിത്രമെന്ന് പറയപ്പെടുന്ന ജനനായകന്റെ റിലീസ് പ്രതിസന്ധിയിൽ പ്രതികരണവുമായി രവി മോഹൻ. വിജയ്യ്ക്ക് ഒരു തിയതിയുടെ ആവശ്യമില്ലെന്നും ഇത് റിലീസ് ആകുന്നതെന്നാണോ അന്നാണ് പൊങ്കലെന്നും രവി മോഹൻ പറയുന്നു.
സെൻസർ ബോർഡിന്റെ അപ്രതീക്ഷിത തീരുമാനങ്ങളിൽ റിലീസ് വൈകിയതിൽ ഹൃദയം തകരുന്നുവെന്ന് അദ്ദേഹം കുറിച്ചു.
‘‘ഹൃദയം തകർന്നു വിജയ് അണ്ണാ.. ഒരു സഹോദരൻ എന്ന നിലയിൽ, അങ്ങയുടെ കൂടെയുള്ള ലക്ഷക്കണക്കിന് സഹോദരങ്ങളിൽ ഒരാളായി ഞാനും ഒപ്പമുണ്ട്. അങ്ങേയ്ക്ക് ഒരു തീയതിയുടെ ആവശ്യമില്ല.. അങ്ങ് തന്നെയാണ് തുടക്കം. ആ തീയതി എന്നാണോ, അന്ന് മുതലാണ് പൊങ്കൽ തുടങ്ങുന്നത്.’’രവി മോഹൻ കുറിച്ചു.
സിനിമയിൽ നിന്നും വിജയ്യ്ക്ക് പരസ്യമായ പിന്തുണ പ്രഖ്യാപിക്കുന്ന ആദ്യ നടൻ കൂടിയാണ് രവി.
പൊങ്കൽ റിലീസ് ആയി ഈ വെള്ളിയാഴ്ച തിയറ്ററിലെത്താനിരുന്ന ചിത്രമാണ് ജനനായകൻ. എന്നാൽ ഒഴിവാക്കാനാകാത്ത ചില സാഹചര്യങ്ങൾ കാരണം റിലീസ് തീയതി നീട്ടുകയാണെന്ന് നിർമ്മാതാക്കളായ കെവിഎൻ (KVN) പ്രൊഡക്ഷൻസ് ഔദ്യോഗികമായി അറിയിച്ചു.
ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകുന്നതാണ് റിലീസ് മുടങ്ങാൻ പ്രധാന കാരണമായത്. ഇതുമായി ബന്ധപ്പെട്ട് നിർമാതാക്കൾ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി പരിഗണിക്കുകയാണ്. ഹർജിയിൽ വെള്ളിയാഴ്ച രാവിലെ മാത്രമേ വിധി പറയൂ എന്ന് കോടതി വ്യക്തമാക്കിയതോടെയാണ് റിലീസ് മാറ്റാൻ നിർമാതാക്കൾ നിർബന്ധിതരായത്.
അതേസമയം രവി മോഹനും ശിവകാർത്തികേയനും പ്രധാനവേഷത്തിലെത്തുന്ന പരാശക്തിയുടെ റിലീസും പ്രതിസന്ധിയിലായിട്ടുണ്ട്. ചിത്രം ജനുവരി പത്തിനായിരുന്നു റിലീസ് ചെയ്യേണ്ടത്. എന്നാൽ ചിത്രത്തിന് ഇതുവരെയും സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല.
Movies
റിലീസ് മാറ്റിവച്ച ജനനായകൻ ചിത്രത്തിന് പിന്തുണയുമായി സംവിധായകൻ അജയ് ജ്ഞാനമുത്തു. തലൈവർ എപ്പോൾ വരുന്നോ അപ്പോൾ തിയറ്ററിലേയ്ക്ക് പോകുമെന്നും നൂറുകണക്കിന് ആളുകളുടെ പരിശ്രമമാണ് ഒരു സിനിമയെന്നും അദ്ദേഹം പറഞ്ഞു.
ഡിമോണ്ടി കോളനി, കോബ്ര തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനെന്ന നിലയിൽ ശ്രദ്ധേയനാണ് അജയ്.
"പൂർണമായ അധികാര ദുർവിനിയോഗം.. ഏതൊരു സിനിമയും ഒരാളുടേത് മാത്രമല്ല, നൂറുകണക്കിന് ആളുകളുടെ പരിശ്രമങ്ങളും പണവുമാണ് ഒരു സിനിമ തിയേറ്ററുകളിൽ എത്താൻ ആവശ്യമായി വരുന്നത്.
ടീമിന് എല്ലാ പിന്തുണയും. ഇത് ദളപതിയുടെ സിനിമയാണ്. അദ്ദേഹത്തിന്റെ വിടവാങ്ങൽ ചിത്രവുമാണ്, അത് എപ്പോൾ റിലീസ് ചെയ്താലും നമ്മൾ മുമ്പത്തേക്കാൾ ആഘോഷിക്കും!! തലൈവരുടെ എപ്പോൾ വരുന്നോ, അപ്പോൾ തിയേറ്ററിലേക്ക് പോകും" അജയ് ജ്ഞാനമുത്തു കുറിച്ചു.
#PongalPostponed #JanaNayagan എന്നീ ഹാഷ്ടാഗുകളും അദ്ദേഹം ഒപ്പം ചേർത്തിട്ടുണ്ട്.
അതേസമയം സിനിമയുടെ റിലീസ് വെള്ളിയാഴ്ച ഉണ്ടാകില്ല. റിലീസ് മാറ്റിവെച്ചതായി കെവിഎൻ പ്രൊഡക്ഷൻസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും നിർമാതാക്കൾ വ്യക്തമാക്കി.
ചിത്രത്തിന് സെൻസർബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് തീരുമാനം. സെൻസർബോർഡിന്റെ നടപടിക്കെതിരേ കെവിഎൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമാപിച്ചിരുന്നു. വാദം കേട്ട കോടതി വിധി പറയാൻ മാറ്റിവെച്ചിരിക്കുകയാണ്.
ഇതിനുപിന്നാലെയാണ് റിലീസ് മാറ്റിക്കൊണ്ടുള്ള നിർമാതാക്കളുടെ നടപടി. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയെത്തുടർന്ന് ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിടാൻ സെൻസർ ബോർഡ് തീരുമാനിച്ചിരുന്നു. തുടർന്നാണ് അന്യായമായി സെൻസർ ബോർഡ് അനുമതി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. എച്ച്. വിനോദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Movies
നടനും ടിവികെ നേതാവുമായ വിജയ്യുടെ ആരാധകൻ എന്ന നിലയിൽ ശ്രദ്ധേയനായ യൂട്യൂബർക്കെതിരെ വന്‍ തട്ടിപ്പ് ആരോപണം.
ഫോളോവേഴ്സില്‍ നിന്നും പണം തട്ടിയെന്നാണ് 15കാരനായ കൊടുവായ് അൻപിനെതിരെ ഉയരുന്ന പരാതി.
കൊടുവായ് അൻപിന് ഇന്‍സ്റ്റഗ്രാമില്‍ 0.6 മില്ല്യണും യൂട്യൂബില്‍ 2.9 മില്ല്യണ്‍ ഫോളോവേഴ്സും ഉണ്ട്. തമിഴ്നാട്ടിലെ തിരുപ്പൂരിലെ കൊടുവൈ എന്ന സ്ഥലമാണ് അന്പിന്റെ സ്വദേശം.
ചെറിയ തുക നിക്ഷേപിച്ചാൽ ചുരുങ്ങിയ കാലയളവിനുള്ളിൽ അത് ഇരട്ടിയായി തിരികെ നൽകാമെന്ന് അൻപ് വിശ്വസിപ്പിച്ചതായി പരാതികളിൽ പറയുന്നു.
ജോലി അല്ലെങ്കിൽ പെട്ടെന്നുള്ള ലാഭം വാഗ്ദാനം ചെയ്തതിനെത്തുടർന്ന് 1,000 മുതൽ 10,000 രൂപ വരെ ആളുകൾക്ക് നഷ്ടപ്പെട്ടു. പണം കൈപ്പറ്റിയ ശേഷം അൻപ് ഫോൺ കോളുകളോടോ സന്ദേശങ്ങളോടോ പ്രതികരിക്കാറില്ലെന്നും ജോലിയോ ലാഭവിഹിതമോ ആർക്കും ലഭിച്ചിട്ടില്ലെന്നും പരാതിക്കാർ പറയുന്നു. പല യുവാക്കളെയും താന്‍ വിജയ് ആരാധകനാണ് അതിനാല്‍ പറ്റിക്കുമോ എന്ന് പറഞ്ഞാണ് വിശ്വസിപ്പിച്ചത്.
തട്ടിപ്പിന് ഇരയായ പലരും സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ആദ്യകാലത്ത് ചലഞ്ച് വീഡിയോകളിലൂടെയും മറ്റും അളുകളെ കൂട്ടിയ അന്പ് അടുത്തകാലത്തായി നടന് വിജയ്യുടെ കടുത്ത ആരാധകനായും, ടിവികെ പ്രവര്‍ത്തകനുമായാണ് പ്രത്യക്ഷപ്പെട്ടത്.
അടുത്തിടെ അമ്മയ്ക്ക് മഹീന്ദ്ര ഥാർ കാർ സമ്മാനമായി നൽകിയതിന്റെ വീഡിയോ വൈറലായതോടെ അൻപ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടി. എന്നാൽ ഈ വാഹനം വാങ്ങാൻ ഉപയോഗിച്ച പണം ഇത്തരം തട്ടിപ്പുകളിലൂടെ സമ്പാദിച്ചതാണെന്നാണ് ഇപ്പോൾ ഉയരുന്ന വിമർശനം.
എന്നാൽ താൻ ആരെയും പറ്റിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് അൻപ് ഒരു വീഡിയോയിലൂടെ വിശദീകരിച്ചു. താന്‍ ബെറ്റിംഗ് ആപ്പ് വഴിയാണ് പണം ഉണ്ടാക്കിയതെന്നും ഫോളോവേഴ്സില്‍ നിന്നും വാങ്ങിയ പണം ഘട്ടംഘട്ടമായി തിരികെ നൽകുമെന്നും തന്റെ പുതിയ കാർ കണ്ടുള്ള അസൂയയാണ് ഈ വിവാദങ്ങൾക്ക് പിന്നിലെന്നും അൻപ് അവകാശപ്പെട്ടു.
National
ചെന്നൈ: കരൂരിൽ ടിവികെയുടെ റാലിക്കിടെയുണ്ടായ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്ക് സമൻസ് അയച്ച് സിബിഐ. ഈ മാസം 12ന് ഡൽഹിയിലെ സിബിഐ ഓഫീസിൽ എത്തണമെന്നാണ് സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന അന്വേഷണങ്ങളുടെ തുടർച്ചയായാണ് ഈ നടപടി. നേരത്തെ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണത്തോട് വിജയ് സഹകരിച്ചിരുന്നില്ല. വിജയ് കൂടി ആവശ്യപ്പെട്ടതിന് തുടർന്നാണ് ദുരന്തത്തിൽ സിബിഐ അന്വേഷണം തുടങ്ങിയത്.
വിജയ്യുടെ തമിഴക വെട്രി കഴകം പാർട്ടിയുടെ രാഷ്ട്രീയ പാർട്ടിയുടെ പ്രചാരണ റാലിക്കിടെയാണ് കരൂരിൽ വൻ ദുരന്തമുണ്ടായത്. 2025 സെപ്റ്റംബർ 27ന് നടന്ന ദുരന്തത്തിൽ കുട്ടികളടക്കം 41 പേർ മരിച്ചിരുന്നു. വിജയ് എത്താൻ വൈകിയതും പോലീസ് അനുവദിച്ചതിലേറെ ജനങ്ങൾ എത്തിയതും ദുരന്തത്തിലേക്ക് നയിച്ചുവെന്നാണ് ആരോപണം.
മദ്രാസ് ഹൈക്കോടതി നിർദേശപ്രകാരം ആദ്യം പോലീസ് അന്വേഷിച്ച കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. സംസ്ഥാന സർക്കാരിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞ് ടിവികെ സുപ്രീം കോടതിയെ സമീപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.
Movies
നടൻ വിജയയുടെ കരിയറിലെ അവസാന ചിത്രം ജനനായകന്റെ ട്രെയിലർ പുറത്തുവിട്ടു. ആക്ഷൻ ത്രില്ലർ ശ്രേണിയിലൊരുക്കിയിരിക്കുന്ന സംവിധാനം ചെയ്യുന്നത് എച്ച്. വിനോദ് ആണ്.
ചിത്രത്തിൽ വിജയ്യുടെ മകളുടെ വേഷത്തിൽ മലയാളി താരം മമിത ബൈജു എത്തുന്നുണ്ട്. പോലീസ് വേഷം ഉൾപ്പടെ വിവിധ കഥാപാത്രങ്ങളെയാണ് സിനിമയിൽ വിജയ് അവതരിപ്പിക്കുന്നത്. ജനുവരി ഒൻപതിന് സിനിമ തീയറ്ററുകളിലെത്തും.
കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ നിർമിക്കുന്ന ചിത്രത്തിൽ വിജയ്ക്കൊപ്പം പൂജ ഹെഗ്ഡെ, തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ബോളിവുഡ് താരം ബോബി ഡിയോൾ, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയാമണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
അനിരുദ്ധാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം. ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിംഗ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്സ്: അറിവ്, കോസ്റ്റിയൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ.
National
ചെന്നൈ: 2026ൽ തമിഴ്നാട്ടിൽ ടിവികെ അധികാരത്തിലെത്തുമെന്ന് പുതുതായി പാർട്ടിയിലെത്തിയ കെ. എ. ശെങ്കോട്ടയ്യൻ. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആകുന്നത് തടയാൻ ആർക്കും സാധിക്കില്ലെന്നും ശെങ്കോട്ടയ്യൻ പറഞ്ഞു. എഐഎഡിഎംകെയിൽ നിന്നാണ് ശെങ്കോട്ടയ്യൻ ടിവികെയിലെത്തിയത്.
വിജയ്യെ മുഖ്യമന്ത്രി ആക്കുകയാണ് തന്റെ ലക്ഷ്യമെന്നും അടുത്ത തെരഞ്ഞെടുപ്പിന് ശേഷം അത് സാധിക്കുമെന്നും ശെങ്കോട്ടയ്യൻ അവകാശപ്പെട്ടു. ജനങ്ങൾ ടിവികെയൊടൊപ്പമാണെന്നും സംസ്ഥാനത്തെ എല്ലാ സീറ്റിലും ടിവികെ തന്നെ വിജയിക്കുമെന്നും ശെങ്കോട്ടയ്യൻ പറഞ്ഞു.
നവംബർ 27നാണ് ശെങ്കോട്ടയ്യൻ ടിവികെയിൽ ചേർന്നത്. ഒൻപത് തവണ എംഎൽഎ ആയിട്ടുള്ള നേതാവാണ് ശെങ്കോട്ടയ്യൻ.
National
പുതുച്ചേരി: ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴക വെട്രി കഴകം പാർട്ടിയുടെ അധ്യക്ഷൻ വിജയ്. ഡിഎംകെയെ ഒരിക്കലും വിശ്വക്കരുതെന്നും അവർക്ക് ചതിക്കാൻ മാത്രമാണ് അറിയാവുന്നതെന്നും വിജയ് പറഞ്ഞു.
പുതുച്ചേരിയിൽ നടന്ന ടിവികെയുടെ പൊതുസമ്മേളനത്തിലായിരുന്നു വിജയ്യുടെ പ്രതികരണം. ഉപ്പളം എക്സ്പോ ഗ്രൗണ്ടിലായിരുന്നു ടിവികെയുടെ സമ്മേളനം. പുതുച്ചേരിക്കാരോട് ടിവികെയെ വിശ്വസിക്കണമെന്നും വിജയ് ആവശ്യപ്പെട്ടു.
പുതുച്ചേരിക്കാരെ കേന്ദ്രം വഞ്ചിച്ചെന്നും വിജയ് കുറ്റപ്പെടുത്തി. പൂർണ സംസ്ഥാന പദവി അനുവദിക്കാം എന്ന് പറഞ്ഞാണ് പുതുച്ചേരിക്കാരെ കേന്ദ്രസർക്കാർ പറ്റിച്ചതെന്നും വിജയ് പറഞ്ഞു.
എന്നാൽ പുതുച്ചേരിയിൽ അധികാരത്തിലുള്ള എൻഡിഎ സർക്കാരിനെ വിജയ് അഭിനന്ദിച്ചു. എതിർച്ചേരിയിലുള്ള പാർട്ടിയുടെ പരിപാടിയായിട്ടും വേണ്ട സുരക്ഷ അവർ ഒരുക്കിതന്നുവെന്നാണ് വിജയ് പറഞ്ഞത്. സർക്കാരിന് വജയ് നന്ദിയും പറഞ്ഞു. തമിഴ് നാട് സർക്കാർ ഇത് കണ്ട് പഠിക്കണമെന്നും വിജയ് കൂട്ടിച്ചേർത്തു.
National
പുതുച്ചേരി: വിജയ്യുടെ തമിഴക വെട്രി കഴകത്തിന്റെ പുതുച്ചേരിയിലെ പൊതുയോഗം ചൊവ്വാഴ്ച നടക്കും. പുതുച്ചേരിയിലെ പഴയ തുറമുഖത്തിന് സമീപത്തെ ഗ്രൗണ്ടിലാണ് യോഗത്തിന് അനുമതി നൽകിയിരിക്കുന്നത്.
അതേസമയം, പൊതുയോഗം നടത്തുന്നതിന് കർശന നിബന്ധനകളാണ് പോലീസ് ഏർപ്പെടുത്തിയട്ടുള്ളത്. വിജയ് എത്തുന്ന സമയം കൃത്യമായി അറിയിക്കണമെന്ന് നിബന്ധനയിൽ പറയുന്നു.
പൊതുയോഗത്തിൽ പങ്കെടുക്കാൻ 5000 പേർക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. കൂടുതൽ പേർ എത്താൻ പാടില്ല. ക്യു ആർ കോഡ് ഉപയോഗിച്ച് മാത്രമായിരിക്കും ആളുകൾക്ക് പ്രവേശനം അനുവദിക്കുന്നത്.
500 പേർ വീതമുള്ള പത്ത് ബ്ലോക്കുകളായി പ്രവർത്തകരെ ഇരുത്തണം. ഗർഭിണികൾ, കുട്ടികൾ, പ്രായമേറിയവർ പങ്കെടുക്കരുതെന്നും നിബന്ധനയിൽ പറയുന്നു. അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ടിവികെ ഒരുക്കണമെന്നാണ് നൽകിയിരിക്കുന്ന നിർദേശം.
National
ചെന്നൈ: അടുത്ത വർഷം നടക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ടിവികെ വൻ വിജയം നേടുമെന്ന് പുതുതായി പാർട്ടിയിലെത്തിയ മുൻ എംഎൽഎ കെ.എ. ശെങ്കോട്ടയ്യൻ. വൻ ഭൂരിപക്ഷത്തോടെയായിരിക്കും ടിവികെ അധികാരത്തിലെത്തുകയെന്നും ശെങ്കോട്ടയ്യൻ പറഞ്ഞു.
"സംസ്ഥാനത്തെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഡിഎംകെയുടെ ജനദ്രോഹ ഭരണം അവസാനിപ്പിക്കണമെന്ന് അവർ തീരുമാനിച്ചു കഴിഞ്ഞു. അവരുടെ മുന്നിലുള്ള ഒരേ ഒരു വഴി തമിഴക വെട്രി കഴകവും വിജയ്യും ആണ്. വിജയ് തന്നെ സംസ്ഥാനത്തെ നയിക്കും '.-ശെങ്കോട്ടയ്യൻ അവകാശപ്പെട്ടു.
ടിവികെയ്ക്ക് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തള്ളതെന്നും ശെങ്കോട്ടയ്യൻ കൂട്ടിച്ചേർത്തു. വിജയ്യുടെ നേതൃത്വമാണ് സംസ്ഥാനത്ത് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എഐഎഡിഎംകെ നേതാവായിരുന്നു ശെങ്കോട്ടയ്യൻ.
National
ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്യുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച് പുതുച്ചേരി പോലീസ്. ടിവികെയുടെ അപേക്ഷയിൽ ഡിഐജി സർക്കാരിനെ നിലപാട് അറിയിച്ചു. വിജയ്ക്ക് പൊതുയോഗത്തിൽ പ്രസംഗിക്കാം. അതിനായി ഒരു സ്ഥലം തെരഞ്ഞെടുക്കാമെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച നടത്താൻ തീരുമാനിച്ച, ടിവികെയുടെ റോഡ് ഷോയ്ക്കാണ് പുതുച്ചേരി പൊലീസ് അനുമതി നിഷേധിച്ചത്. പകരം ഒരു തുറന്ന വേദിയിൽ പൊതുയോഗം നടത്താൻ പൊലീസ് അനുമതി നൽകി.
പുതുച്ചേരിയിൽ വിജയ്യുടെ രാഷ്ട്രീയ മുന്നേറ്റത്തിന് തുടക്കമിടാൻ ലക്ഷ്യമിട്ട ഈ പരിപാടിയുടെ മുന്നൊരുക്കങ്ങൾക്കായി മുതിർന്ന നേതാക്കളായ ബൂസി ആനന്ദ്, ആദവ് അർജുന എന്നിവർ എത്തിയിരുന്നു. പൊലീസിന്റെ തീരുമാനം പാർട്ടിയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുകയാണ്.
ഉന്നതതല അവലോകനത്തിന് ശേഷമാണ് ഈ തീരുമാനം എടുത്തതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പുതുച്ചേരി മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
റോഡ് ഷോയ്ക്ക് എന്തുകൊണ്ട് അനുമതി നൽകിയില്ലെന്ന ചോദ്യത്തിന് പുതുച്ചേരിയിലെ വീതി കുറഞ്ഞ റോഡുകൾക്ക് വിജയ് അണിനിരത്തുന്ന വൻ ജനക്കൂട്ടത്തെ ഉൾക്കൊള്ളാൻ കഴിയില്ല എന്നായിരുന്നു മറുപടി.
അതേസമയം പൊതുയോഗം മാത്രമാണെങ്കിൽ സുരക്ഷാ നടപടികൾ എളുപ്പമാണെന്നും കൂടുതൽ മികച്ച രീതിയിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയുമെന്നും പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ടിവികെ ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
National
ചെന്നൈ: എഐഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട് മുൻ എംഎൽഎ കെ.എ. സെങ്കോട്ടയ്യൻ ഇന്ന് ടിവികെയിൽ ചേരും. ചെന്നൈയിലെ ടിവികെ ഓഫീസിൽ രാവിലെ 10ന് വിജയ്യിൽ നിന്നാണ് സെങ്കോട്ടയ്യൻ അംഗത്വം സ്വീകരിക്കുക.
കഴിഞ്ഞ ദിവസം വിജയ്യുമായി സെങ്കോട്ടയ്യൻ രണ്ട് മണിക്കൂർ ചർച്ച നടത്തിയിരുന്നു. ടിവികെയിലേക്കെത്തുന്ന സെങ്കോട്ടയ്യന് സംഘടന സെക്രട്ടറി സ്ഥാനവും കോർ കമ്മിറ്റി കോ ഓർഡിനേറ്റർ പദവിയും നൽകുമെന്നാണ് റിപ്പോർട്ടുകൾ.
ഗോബിചെട്ടിപ്പാളയത്ത് നിന്ന് ഒൻപത് തവണയാണ് സെങ്കോട്ടയ്യൻ നിയമസഭാംഗമായത്. സെങ്കോട്ടയ്യനെ ഡിഎംകെയിലെത്തിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നീക്കങ്ങൾ നടത്തിയിരുന്നു.
National
ചെന്നൈ: എഐഎഡിഎംകെയിൽ നിന്നും പുറത്താക്കപ്പെട്ട കെ.എ. സെങ്കോട്ടയ്യൻ തമിഴക വെട്രി കഴകം(ടിവികെ) നേതാവും നടനുമായ വിജയുമായി കൂടിക്കാഴ്ച നടത്തി. ഒൻപത് തവണ എംഎൽഎയായ സെങ്കോട്ടയ്യൻ ടിവികെയിൽ ചേരുമെന്ന അഭ്യൂഹം ശക്തമാണ്.
വി.കെ. ശശികല, ഒ. പനീർ ശെൽവം, ടി.ടി.വി. ദിനകരൻ എന്നിരെ പാർട്ടിയിൽ തിരികയെത്തിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സെങ്കോട്ടയ്യനെ എഐഎഡിഎംകെയിൽ നിന്നും പുറത്താക്കിയത്.
എംജിആർ എഐഎഡിഎംകെ സ്ഥാപിച്ചത് മുതൽ സജീവ സാന്നിധ്യമായിരുന്ന സെങ്കോട്ടയ്യൻ പാർട്ടിയുടെ പ്രധാനനേതാവു കൂടിയാണ്. എംജിആറിന്റെ അടുത്ത അനുയായിയായിരുന്ന സെങ്കോട്ടയ്യൻ ജയലളിതയുടെയും വിശ്വസ്തനായിരുന്നു.
ഒമ്പത് തവണ നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സെങ്കോട്ടയ്യൻ എംജിആർ, ജയലളിത മന്ത്രിസഭകളിലും അംഗമായിരുന്നു. സർക്കാരിലും പാർട്ടിയിലും നിർണായക സ്ഥാനങ്ങൾ വഹിച്ച നേതാവ് കൂടിയാണ് സെങ്കോട്ടയ്യൻ.
സ്പീക്കർ എം. അപ്പാവുവിനെ നേരിൽ കണ്ടായിരുന്നു സെങ്കോട്ടയ്യൻ എംഎൽഎ സ്ഥാനം രാജി വച്ചത്.
National
ചെന്നൈ: തമിഴകം വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്യുടെ സേലത്തെ പൊതുയോഗത്തിന് അനുമതിയില്ല. ഡിസംബർ നാലിന് പൊതുയോഗം സംഘടിപ്പിക്കാൻ ടിവികെ നൽകിയ അപേക്ഷ ജില്ലാ പോലീസ് മേധാവി നിരസിച്ചു.
കാർത്തിക ദീപം ആയതിനാൽ തിരുവണ്ണാമല ക്ഷേത്രത്തിലെ സുരക്ഷാ ജോലിക്ക് പോലീസുകാരെ നിയോഗിക്കണം എന്നാണ് വിശദീകരണം. ബാബ്റി മസ്ജിദ് ദിനമായ ഡിസംബർ ആറിന് പൊതുയോഗം അനുവദിക്കില്ലെന്നും എസ്പി അറിയിച്ചു.
എന്നാൽ, മറ്റൊരു ദിവസത്തേക്ക് അപേക്ഷ നൽകിയാൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നും പോലീസ് സൂചിപ്പിച്ചു. ഡിസംബർ രണ്ടാം വാരത്തേക്ക് പുതിയ അപേക്ഷ ടിവികെ നൽകിയേക്കും. കരൂർ ദുരന്തത്തിനുശേഷം ടിവികെയുടെ ആദ്യ യോഗം ആണ് സേലത്ത് നിശ്ചയിരുന്നത്.
Movies
കരൂർ ദുരന്തത്തിനുശേഷം വീണ്ടും സംസ്ഥാന പര്യടനത്തിനൊരുങ്ങി നടനും തമിഴകം വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്. ഡിസംബർ ആദ്യ വാരം പൊതുയോഗം നടത്താനാണ് നീക്കം.
രണ്ട് ജില്ലകളിൽ രണ്ട് യോഗങ്ങൾ വീതമായിരിക്കും നടത്തുക. സേലത്ത് മൂന്ന് സ്ഥലങ്ങൾ ടിവികെ നിർദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അപേക്ഷ സേലം പോലീസിന് ടിവികെ നൽകി.
ഡിസംബർ നാലിന് സേലത്തുവച്ച് പൊതുയോഗം നടത്താനാണ് നിലവിലെ നീക്കം. ആഴ്ചയിൽ നാല് യോഗം വീതമാണ് ഉണ്ടാകുക. ബുധനാഴ്ചയും ശനിയാഴ്ചയും യോഗങ്ങൾ നടത്താനാണ് ആലോചന. കരൂർ ദുരന്തത്തോടെ വിജയ് പര്യടനം നിർത്തിവെച്ചിരുന്നു.
National
ചെന്നൈ: തമിഴ്നാട്ടിലെ കരൂർ സംഭവത്തെ പറ്റി താൻ പറഞ്ഞ വാക്കുകൾ വിജയ്യെ എതിർത്തുകൊണ്ടല്ല എന്ന് നടൻ അജിത് കുമാർ. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് അടുത്തിടെ നൽകിയ അഭിമുഖത്തിൽ അജിത് പറഞ്ഞ വാക്കുകൾ ഏറെ ചർച്ചാവിഷയമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.
"ഞാൻ എന്നും വിജയ്ക്ക് നന്മ വരണമെന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. എന്റെ അഭിമുഖം അദ്ദേഹത്തിനെതിരെ തിരിക്കുന്നവർ ദയവായി ഇത് നിർത്തണം'. -അജിത്, രംഗരാജ് പാണ്ഡെയുമായി നടത്തിയ ഓഡിയോ അഭിമുഖത്തിൽ വ്യക്തമാക്കി.
കരൂർ സംഭവത്തിന് കാരണം ആ ഒരു പ്രത്യേക വ്യക്തി മാത്രമല്ല, നാമെല്ലാവരുമാണ്. ആളുകളെ അനാവശ്യമായി കൂട്ടുന്ന പ്രവൃത്തിയിൽ എല്ലാവരും അഭിരമിച്ചിരിക്കുന്നു. തന്റെ ശക്തി കാണിക്കാൻ എല്ലാവരും ഇങ്ങനെ ആളുകളെ കൂട്ടുന്നത് നിർത്തണമെന്നുമായിരുന്നു ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.
അതേസമയം, അജിത്തിന്റെ പ്രസ്താവനയോട് വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
National
ചെന്നൈ: ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയിനെ തെരഞ്ഞെടുത്തു. ഇന്ന് മഹാബലിപുരത്ത് നടന്ന ടിവികെയുടെ ജനറല്‍ കൗൺസിലാണ് വിജയിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തെരഞ്ഞെടുത്തത്. ഇതോടെ 2026ല്‍ തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമാകുമെന്ന് വ്യക്തമായിരിക്കുകയാണ്.
അതേസമയം മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ ആരോപണവുമായി വിജയ് രംഗത്തെത്തി. കരൂർ ദുരന്തം രാഷ്ട്രീയവത്കരിക്കില്ലെന്നാണ് സ്റ്റാലിന് പറഞ്ഞതെന്നും എന്നാൽ നിയമസഭയിൽ മുഖ്യമന്ത്രി എന്താണ് പ്രസംഗിച്ചതെന്നും അദ്ദേഹം ചോദിച്ചു.
തമിഴ്നാട്ടിലെ ജനങ്ങൾ എല്ലാം കാണുന്നുണ്ട്, 2026 ൽ മത്സരം ഡിഎംകെയും ടിവികെയും തമ്മിൽ മാത്രമാണ്. 100 ശതമാനം വിജയം നമുക്കൊപ്പമാണ് എന്നും വിജയ് പറഞ്ഞു. ജനറല്‍ കൗണ്‍സിലിന് പിന്നാലെയാണ് വിജയ്യുടെ പ്രതികരണം.
Movies
കരൂര്‍ ദുരന്തത്തില്‍ വിജയ് മാത്രമല്ല ഉത്തരവാദിയെന്ന് നടൻ അജിത് കുമാർ. ജനക്കൂട്ടത്തെ അമിതമായി പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കും ദുരന്തത്തിൽ ഉത്തരവാദിത്തമുണ്ടെന്നും ജനകൂട്ടത്തെ ഉപയോഗിക്കുന്ന സമൂഹത്തിന്റെ പ്രവണത മാറണമെന്നും അജിത് വ്യക്തമാക്കി.
ദ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജിത്.
'ആരേയും താഴ്ത്തിക്കെട്ടാനല്ല ഞാന്‍ ഇത് പറയുന്നത്. പക്ഷേ കരൂര്‍ ദുരന്തത്തെ തുടർന്ന് തമിഴ്നാട്ടില്‍ പലതും നടക്കുന്നുണ്ട്. ആ വ്യക്തി (വിജയ്) മാത്രമല്ല ഇതിന് ഉത്തരവാദി. സംഭവത്തിൽ നമുക്ക് എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. മാധ്യമങ്ങൾക്കും ഇതിൽ പങ്കുണ്ട്.
സ്വാധീനം തെളിയിക്കാൻ ആൾക്കൂട്ടത്തെ ഉപയോഗിക്കുന്നവരായി സമൂഹം മാറിയിട്ടുണ്ട്, ആൾക്കൂട്ടങ്ങൾ അമിതമായി പ്രോത്സാഹിപ്പിക്കുന്ന സമൂഹമായി മാറിയിട്ടുണ്ട്. ഈ രീതി അവസാനിക്കണം.
താരങ്ങൾക്ക് ആരാധകരുടെ സ്നേഹം വേണം. സിനിമക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നതും രാത്രിയില്‍ ഷൂട്ട് ചെയ്യുന്നതും കുടുംബത്തില്‍ നിന്നും വേര്‍പെട്ടിരിക്കുന്നതുമെല്ലാം ജനങ്ങളുടെ സ്നേഹത്തിനായാണ്.
ജനകൂട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രവണത മാധ്യമങ്ങളും അവസാനിപ്പിക്കണം. സിനിമാ താരങ്ങൾ വരുന്നിടത്തു മാത്രം എങ്ങനെ അപകടം ഉണ്ടാകുന്നു. ക്രിക്കറ്റ് കാണാന്‍ പോകുന്ന ജനങ്ങളെ കണ്ടിട്ടില്ലേ. അവിടെ ഇതൊന്നും സംഭവിക്കുന്നില്ലല്ലോ.
എന്തുകൊണ്ടാണ് തിയറ്ററുകളില്‍ മാത്രം ഇത് കാണുന്നത്. സെലിബ്രിറ്റികള്‍ക്കും സിനിമാ താരങ്ങള്‍ക്കും മാത്രം ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടാണ്? ഇത് സിനിമാ മേഖലയെ ആകെ മോശം നിലയിലാക്കി കാണിക്കുന്നു. ഇതൊന്നും ഞങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളല്ല'. അജിത്ത് പറഞ്ഞു.
National
ചെന്നൈ: കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ ഡിഎംകെ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് തമിഴക വെട്രി കഴകം നേതാവ് വിജയ്. ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരായ എതിര്‍പ്പ് വളര്‍ന്നുവരികയാണ്. തമിഴ് ജനത ഡിഎംകെ നേതാക്കളെ വീട്ടിലിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകരുടെ വിളകള്‍ സംരക്ഷിക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതില്‍ സംസ്ഥാന ഭരണകൂടം പരാജയപ്പെട്ടു. മാസങ്ങളുടെ കഠിനാധ്വാനത്തിലൂടെ വിളവെടുത്ത നെല്ല് സംഭരണം വൈകിപ്പിച്ചുകൊണ്ട് കര്‍ഷകരുടെ ഉപജീവനമാര്‍ഗം നശിപ്പിച്ചത് എന്തിനാണ്.
ഡിഎംകെ സര്‍ക്കാരിന്റെ അനാസ്ഥ കാരണമാണ് കര്‍ഷകരുടെ കൃഷിഭൂമികള്‍ വെള്ളത്തിനടിയിലായതും അവരുടെ കഠിനാധ്വാനം പാഴായിപ്പോയതും. ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരായ എതിര്‍പ്പ് വളര്‍ന്നുവരികയാണ്.
പ്രചാരണങ്ങള്‍ നടത്തുന്നതിന് പകരം മഴക്കാലത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
National
ചെന്നൈ: ടിവികെ നിർവാഹക സമിതി പുനഃസംഘടിപ്പിച്ച് പാർട്ടി അധ്യക്ഷൻ വിജയ്. കരൂർ ദുരന്തത്തിന് ശേഷം പാർട്ടിക്കുള്ളിൽ നിന്നുയർന്ന വിമർശനത്തിന് പിന്നാലെ ടിവികെ നിർവ്വാഹക സമിതി പുനഃസംഘടിപ്പിച്ചത്.
കൂടുതൽ ജില്ലാ സെക്രട്ടറിമാരെയും ഉൾപ്പെടുത്തി 28 അംഗ നിർവാഹക സമിതിയാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ആൾക്കൂട്ട ദുരന്തത്തിൽ അറസ്റ്റുചെയ്യപ്പെട്ട കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനും പുതിയ സമിതിയിലുണ്ട്.
ജനറൽ സെക്രട്ടറിയായി ബുസി ആനന്ദ്ത തുടരും. ആനന്ദ് അടക്കമുള്ള നേതാക്കൾക്കെതിരെ പാർട്ടിയുടെ സൈബർ പോരാളികൾ വിജയ്ക്ക് തുറന്ന കത്ത് അയച്ചിരുന്നു.
ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ചതിന് പിന്നാലെ തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാനൊരുങ്ങിയിരിക്കുകയാണ് വിജയ്. കരൂർ അപകടത്തിന് ശേഷം ചെന്നൈയിലെ പനയൂരിലെ ഓഫീസിലും നീലങ്കരൈയിലെ വസതിയിലുമായി കഴിഞ്ഞിരുന്ന വിജയ്, കനത്ത മഴയിൽ നെൽകൃഷി നശിക്കുന്നതിനെതിരെ ഡിഎംകെ സർക്കാറിനെതിരെ രംഗത്തെത്തി.
ഇന്ന് രണ്ട് പേജുള്ള വിശദമായ പ്രസ്താവനയുമായാണ് സംസ്ഥാന സർക്കാറിനെതിരെ വിജയ് രംഗത്തെത്തിയത്. എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ നെൽകർഷകരുടെ ഉപജീവനമാർഗം സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ദരിദ്രരുടെ ദുരവസ്ഥയോട് സംസ്ഥാന സർക്കാർ കാണിക്കുന്നത് കടുത്ത അവഗണനയും നിസംഗതയുമാണെന്നും കുറ്റപ്പെടുത്തി.
Movies
സൂപ്പർതാരവും ടിവികെ അധ്യക്ഷനുമായ വിജയ് തമിഴ്നാട്ടിലെ കരൂരിൽ നടത്തിയ രാഷ്ട്രീയ റാലിയിൽ തിരക്കിൽപ്പെട്ട് 41 പേരുടെ ജീവൻ നഷ്ടമായിട്ട് ഒരുമാസമായിട്ടില്ല. നൂറിലധികംപേർ പരിക്കേറ്റ് ചികിത്സയിലുമായിരുന്നു. മറ്റേതു സംസ്ഥാനമായാലും വിജയ്യേയും അയാളുടെ തൊട്ടിലിൽകിടക്കുന്ന പാർട്ടിയേയും എന്നന്നേക്കും വെറുക്കാൻ ഈയൊരു ദുരന്തം മതി. എന്നാൽ തമിഴ്നാട്ടിൽ അതിനെ എത്രത്തോളം കൗശലപൂർവം കൈകാര്യം ചെയ്യുന്നുവെന്നതനുസരിച്ചിരിക്കും വിജയ്യുടെ വെട്രി. അതാണ് തമിഴ്നാട്, തമിഴ് രാഷ്ട്രീയം !
തമിഴ്നാട്ടിൽ സിനിമ വിനോദോപാധിയെന്നതിലുപരി, രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ശക്തമായ ആയുധമായിട്ടു നൂറ്റാണ്ടാവാറായി. ദ്രാവിഡ പ്രസ്ഥാനത്തിന്റെ കാലത്ത് ആരംഭിച്ച ഈ ബന്ധം അണ്ണാദുരൈ, കരുണാനിധി, എം.ജി.ആർ മുതൽ ഏറ്റവുമൊടുവിലെ കണ്ണിയായ വിജയ് വരെ എത്തിനിൽക്കുന്നു. സ്വന്തം പാർട്ടി തുടങ്ങിയവരും അല്ലാത്തവരുമായ സിനിമാ താരങ്ങളുടെ നിലപാടും തമിഴ് സാംസ്കാരിക-രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഭാഗമാണ്.
നാടകത്തിൽ തുടക്കം
മറ്റു സംസ്ഥാനങ്ങൾ പോലെ സംഗീതവും നാടകവുംതന്നെയായിരുന്നു ആദ്യകാല തമിഴ് വംശീയതയുടേയും ദേശീയതയുടേയും ആദ്യ ആയുധം. ‘തന്തൈ പെരിയോർ’ എന്നു വാഴ്ത്തുന്ന ഇ.വി. രാമസ്വാമി നായ്ക്കർ തുടക്കമിട്ട ദ്രാവിഡ കഴകത്തിന്റെ പ്രചരണത്തിനായി പ്രഥമ ശിഷ്യൻ അണ്ണാദുരൈയാണ് സാമൂഹിക പ്രസക്തിയുള്ള നാടകാവതരണങ്ങൾക്ക് തുടക്കമിട്ടത്. എം.ആർ. രാധയെന്ന അന്നത്തെ ഏറ്റവും ജനപ്രിയനടനും കണ്ണദാസൻ എന്ന മഹാകവിയും അടക്കം ഒരു നീണ്ടനിര കലാകാരന്മാർ തങ്ങളുടെ സൃഷ്ടിയുമായി ദ്രാവിഡ പ്രസ്ഥാനത്തോടു ചേർന്നു.
അതുവരെ ചിലപ്പതികാരവും രാജാപ്പാർട്ട് നാടകങ്ങളുമായി അന്യസംസ്ഥാനങ്ങളിൽവരെ പ്രചാരം നേടിയിരുന്ന തമിഴ് നാടകസംഘങ്ങൾക്ക് വേദി കുറഞ്ഞുവന്നു. സിനിമ എന്ന കലാരൂപം ജനങ്ങളിൽ ശ്രദ്ധയാകർഷിച്ചു തുടങ്ങിയെന്ന് മനസ്സിലാക്കിയതോടെ അണ്ണാദുരൈ സിനിമയിലേക്ക് കളംമാറ്റി. പിന്നാലെ സന്തതസഹചാരിയായ കലൈഞ്ജർ കരുണാനിധിയും സിനിമയിലെത്തി.
1952ൽ ‘പരാശക്തി’ എന്ന സിനിമ പുറത്തുവന്നു. അതുവരെ നാടകങ്ങളിൽമാത്രം അഭിനയിച്ചിരുന്ന ശിവാജി ഗണേശൻ എന്ന നടൻ കരുണാനിധിയുടെ സ്ഫോടനാത്മകമായ സംഭാഷണങ്ങൾ ഉരുവിട്ടതോടെ വെള്ളിത്തിരയ്ക്ക് തീപിടിച്ചു, ഒപ്പം തമിഴകത്തിനും. രണ്ടുവർഷത്തിനുശേഷം, എം.ആർ. രാധയുടെ സൂപ്പർഹിറ്റ് നാടകത്തിന്റെ ചലച്ചിത്ര രൂപം ‘രക്തക്കണ്ണീർ’ കൂടി റിലീസായതോടെ സിനിമ ജനങ്ങളുടെ നാവായി.
സിനിമയിലെ പ്രമുഖരെ സമുദായ നേതാക്കളായി മഹാഭൂരിപക്ഷംവരുന്ന ‘എഴൈ ജനത’ ആരാധിക്കാൻ തുടങ്ങി. അതുവരെ രാജാറാണി കഥകളിൽ മാത്രം അഭിനയിച്ചിരുന്ന എം.ജി.ആർ വരെ സാമൂഹിക പ്രസക്തിയുള്ള സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയത് ഇക്കാലത്താണ്. അല്ലെങ്കിൽ നിലനിൽപ്പിനുവേണ്ടി അതു വേണ്ടിവന്നു. ആ എം.ജി.ആർ പിന്നീട് ‘മക്കൾതിലക’മായി എന്നത് ചരിത്രം.
തിരിച്ചറിവുകൾ, കണക്കുകൂട്ടലുകൾ
സിനിമയിലെ തുടക്കം മുതൽതന്നെ രാഷ്ട്രീയമോഹവും എം.ജി.ആറിൽ അങ്കുരിച്ചിരുന്നു. ഗാന്ധിയൻ പാത പിന്തുടർന്ന്, കോൺഗ്രസുകാരനായാണ് എം.ജി.ആറിന്റെ തുടക്കം. സിനിമയിലെ ഉറ്റ സുഹൃത്ത് കരുണാനിധിയുടെ സ്വാധീനമാണ് ദ്രാവിഡ പ്രസ്ഥാനത്തിലേക്കു ശ്രദ്ധ തിരിപ്പിച്ചത്. പുരട്ചിനടനിൽ(വിപ്ലവ നടൻ) ജനങ്ങളുടെ ആരാധന ഏറിവരുന്നത് നിരീക്ഷിച്ച അണ്ണാദുരൈ ക്രമേണ അയാളെ താൻ സ്ഥാപിച്ച ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ഭാഗമാക്കാൻ പ്രയത്നിച്ചു.
എം.ജി.ആറിനെ കാണാൻ വരുന്ന കൂട്ടം തന്റെ പാർട്ടിയുടെ വളർച്ചയ്ക്ക് മറ്റെന്തിനേക്കാൾ ഗുണപ്പെടും എന്നത് രാഷ്ട്രീയ ചാണക്യനായ അണ്ണായ്ക്കു അറിയാമായിരുന്നു. തിരിച്ചു തമിഴ് ജനങ്ങൾ തന്നെ രക്ഷകനായി കാണുന്നുവെന്നു എം.ജി.ആർ മനസിലാക്കിയത് ഈ സമ്മേളങ്ങളിൽ പങ്കെടുത്താണ്.
National
ചെന്നൈ: തമിഴക വെട്രി കഴകം തലവനും നടനുമായ വിജയ് കരൂർ ദുരന്തത്തിലെ ഇരകളുടെ ബന്ധുക്കളെ തിങ്കളാഴ്ച നേരിൽ കാണും. മാമല്ലപുരത്ത് സ്വകാര്യ ഹോട്ടലിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
കരൂരിൽ അപകടത്തിൽപെട്ട് മരിച്ചവരുടെ ബന്ധുക്കളെ ടിവികെ നേതാക്കളുടെ നേതൃത്വത്തിൽ സ്വകാര്യ ബസുകളിൽ ഇവിടേക്ക് എത്തിക്കും. രാവിലെ ഏഴരയോടെ യോഗം ആരംഭിക്കുമെന്നാണ് സൂചന.
ഓരോ കുടുംബത്തെയും വിജയ് നേരിൽ കണ്ട് സംസാരിക്കുമെന്നാണ് പാർട്ടി നേതൃത്വം അറിയിക്കുന്നത്. നേരത്തെ തന്നെ വിജയ് കരൂരിലെ കുടുംബങ്ങളെ കാണാൻ നിശ്ചയിച്ചിരുന്നെങ്കിലും പിന്നീടിതിൽ നിന്ന് പിന്മാറിയിരുന്നു.
National
ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കില്ലെന്ന് വിവരം. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിൽ എത്തിക്കാനാണ് തീരുമാനം. അടുത്താഴ്ച മഹാബലിപുരത്ത് എല്ലാവരെയും വിജയ് ഒന്നിച്ചുകാണുമെന്നും ടിവികെ വൃത്തങ്ങൾ അറിയിച്ചു.
ടിവികെ നേതാക്കൾ ദുരന്തബാധിതരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ചെന്നൈയിലേക്ക് വരാമെന്ന് ഭൂരിഭാഗം കുടുംബങ്ങളും സമ്മതിച്ചെന്ന് സൂചനയാണ് പുറത്തുവരുന്നത്. കരൂരിൽ ടിവികെയ്ക്ക് ഹാൾ ലഭിച്ചില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. രണ്ട് കല്യാണമണ്ഡപങ്ങളുടെ ഉടമകൾ വാക്ക് പറഞ്ഞതിനുശേഷം പിന്മാറി. ഡിഎംകെയുടെ സമ്മർദം കാരണമാണ് ഈ നടപടിയെന്ന് ടിവികെ ആരോപിച്ചു.
നാമക്കലിലെ കല്യാണമണ്ഡപം തയാറാക്കിയെങ്കിലും കരൂരിൽ തന്നെ പരിപാടി നടത്തണമെന്ന് വിജയ് നിർദേശിച്ചു. കരൂർ സന്ദർശനം വൈകുമെന്ന് വ്യക്തമായതോടെയാണ് പുതിയ തീരുമാനം.
National
ചെന്നൈ: ടിവികെ നേതാവും നടനുമായ വിജയ്യുടെ പ്രചരണ വാഹനം പിടിച്ചെടുക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് പിന്നാലെയാണ് കോടതി ബസ് പിടിച്ചെടുക്കാൻ ഉത്തരവിട്ടത്.
വിജയ്യുടെ കാരവാൻ നാമക്കൽ പോലീസ് വൈകാതെ തന്നെ പിടിച്ചെടുക്കുമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട തെളിവുകൾ പ്രത്യേകാന്വേഷണ സംഘത്തിന് പോലീസ് കൈമാറിയിട്ടുണ്ട്.
തിക്കിലും തിരക്കിലും പെട്ട് ബൈക്ക് പ്രചാരണ വാഹനത്തിനടിയിൽ വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബൈക്ക് ബസിനടിയിൽപെട്ടിട്ടും ബസ് നിർത്താതെ മുമ്പോട്ട് എടുത്തുവെന്ന് കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടി. ഇത് സാധാരണഗതിയിലുള്ള ഒരു അപകടമല്ലെന്നും എന്തുകൊണ്ട് കേസ് രജിസ്റ്റർ ചെയ്തില്ലെന്നും കോടതി പോലീസിനോട് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രചാരണ വാഹനം പിടിച്ചെടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്.
പ്രദേശത്തുള്ള സിസിടിവികളും വിജയ് യുടെ പ്രചരണ ബസിനകത്തുനിന്നും പുറത്തുനിന്നുമുള്ള സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.
കരൂരിൽ തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ റാലിക്കിടെ 41 പേർ മരിച്ച സംഭവത്തിൽ നടൻ വിജയ് ഉൾപ്പെടെയുള്ള നേതാക്കളെ മദ്രാസ് ഹൈക്കോടതി രൂക്ഷവിമർശനം നടത്തിയിരുന്നു. ദുരന്തമുണ്ടായ ഉടനെ അണികളെ ഉപേക്ഷിച്ച് സ്ഥലംവിട്ട ടിവികെ നേതാക്കളെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
‘ദുരന്തമുണ്ടായ ഉടൻ നേതാവ് സംഭവസ്ഥലത്തുനിന്ന് അപ്രത്യക്ഷനാവുകയാണ് ചെയ്തത്. അത് നേതാക്കൾക്കു പറ്റിയ ഗുണമല്ലെന്നു പറയേണ്ടിവന്നതിൽ ദുഃഖമുണ്ട്. ആപത്തിൽപ്പെട്ടവരെ രക്ഷിക്കുന്നത് അവരുടെ ഉത്തരവാദിത്വമാണ്. എത്രയോ കുട്ടികൾക്കും സ്ത്രീകൾക്കുമാണ് ജീവൻ നഷ്ടമായത്. പക്ഷേ, നേതാക്കൾക്ക് ഒട്ടും പശ്ചാത്താപമില്ല.’ -കോടതി പറഞ്ഞു.
ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം (എസ്ഐടി) സംഭവം അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച ഉത്തരവിട്ടു.
Movies
കാരൂർ ദുരന്തവുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പകർപ്പ് പുറത്ത്. ടിവികെ അധ്യക്ഷൻ വിജയ്യുടെ കാരവാൻ അടക്കമുള്ളവ പിടിച്ചെടുക്കാനും അതിനുള്ളിലെയും പുറത്തെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനും ഉത്തരവിൽ പറയുന്നു.
അതേസമയം സംഭവത്തിൽ തമിഴ്നാട് സർക്കാരിനും വിജയ്ക്കും എതിരെ കടുത്ത വിമർശനമാണ് കോടതി ഉന്നയിച്ചത്.
ദുരന്തസ്ഥലത്ത് ലഭ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കണം, കരൂർ എസ്ഐയുടെ കൈവശമുള്ള എല്ലാ രേഖകളും എസ്ഐടിക്ക് കൈമാറണം, സംഘത്തിൽ രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തണം, അന്വേഷണച്ചുമതലയുള്ള അശ്ര ഗർഗിന് ഇഷ്ടമുള്ള ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപ്പെടുത്താം തുടങ്ങിയ പ്രധാന നിർദ്ദേശങ്ങളാണ് എസ്ഐടിക്ക് കോടതി നൽകിയത്.
ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയ കോടതി ഐപിഎസ് ഉദ്യോഗസ്ഥയായ അശ്ര ഗർഗിന് അന്വേഷണ ചുമതല നൽകി പ്രത്യേക സംഘത്തെ (എസ്ഐടി) നിയോഗിക്കുകയായിരുന്നു.
Leader Page
തമിഴ്നാട്ടിലെ കരൂരിലുണ്ടായ അപകടം നമ്മെ കാര്യമായി ചിന്തിപ്പിക്കണം, അസ്വസ്ഥതപ്പെടുത്തണം. വിജയ്യുടെ താരപരിവേഷത്തിൽ മയങ്ങി അദ്ദേഹത്തെ കാണാൻ പോയി അപകടത്തിൽപ്പെട്ടവരാണ് അവർ എന്നുള്ള ലളിതവത്കരണം നമ്മുടെ ചില വർത്തമാന യാഥാർഥ്യങ്ങളെ മറച്ചുവയ്ക്കാനേ ഇടയാക്കൂ. താരാധനയെക്കുറിച്ചും ആൾക്കൂട്ട വിഭ്രാന്തിയെക്കുറിച്ചുമൊക്കെ പഠനം നടന്നിട്ടുള്ളത് വികസിതരാജ്യങ്ങളിലെ യഥാർഥ്യങ്ങളുടെയും അനുഭവങ്ങളുടെയും വെളിച്ചത്തിലാണ്.
ഒരു വ്യക്തിയുടെ ഏതെങ്കിലും പ്രത്യേകമായ ജീനിയസിനെ മനസിലാക്കി അതിനോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നതു താരാധനയായി കണക്കാക്കാം. അപ്പോൾ ആ ജീനിയസിനെ മനസിലാക്കാനുള്ള ശേഷി അങ്ങനെയുള്ളവർക്കുണ്ട്. ഇതു സിനിമയിലോ സ്പോർട്സിലൊ മ്യൂസിക്കിലോ ഒക്കെ ആകാം. മഡോണയോട് ആരാധന തോന്നുന്നതും ആയിരങ്ങൾ അവരുടെ പാട്ടുകൾ കേൾക്കാൻ തടിച്ചുകൂടുന്നതുമൊക്കെ നാം കാണുന്നുണ്ട്.
അങ്ങനെയുള്ള ആൾക്കൂട്ടത്തിനിടയ്ക്ക് ചിലപ്പോൾ ആൾക്കൂട്ട വിഭ്രാന്തിയുടെ അനുഭവങ്ങളും സംഭവിക്കാറുണ്ട്. ഇതിന് വലിയ വാണിജ്യപരമായ പ്രാധാന്യമുണ്ട്, ഗവൺമെന്റ് സാധ്യമായ എല്ലാ മുൻകരുതലും എടുക്കാറുമുണ്ട്. അതുകൊണ്ട് കരൂർ അപകടംപോലെയുള്ള ദുഃഖകരമായ സംഭവങ്ങളെ ഈ ഗണത്തിൽപ്പെടുത്താമോയെന്നു സംശയിക്കണം. ഇവിടെ ഒരു താരം ഉണ്ടെന്നതു മാത്രമാണ് മുന്‍പു പറഞ്ഞ സംഭവങ്ങളുമായി സാമ്യമുള്ളത്. കൂടാതെ, ഇതൊരു രാഷ്ട്രീയറാലികൂടിയാണെന്നത് മറ്റൊന്ന്.
ഇത്തരം സംഭവങ്ങളെ ഇന്ത്യയുടെ പ്രത്യേകമായ സാഹചര്യത്തിൽ നിന്നു വേണം മനസിലാക്കാൻ. ഇത്തരം പ്രാകൃതമായ റാലികൾ ഇന്ത്യയിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംസ്കാരത്തിന്റെ ഉത്പന്നങ്ങളായി വേണം മനസിലാക്കാൻ. സ്വാതന്ത്ര്യം ലഭിച്ചിട്ട് ഏതാണ്ട് 79 വർഷങ്ങൾ കഴിഞ്ഞിട്ടും നമ്മുടെ ജനാധിപത്യ സംസ്കാരം എവിടെ നിൽക്കുന്നുവെന്നും ഇതുകൊണ്ട് ഇവിടുത്തെ സാധാരണ ജനങ്ങളുടെ ജീവിതനിലവാരത്തിൽ എന്തു മാറ്റം വരുത്താൻ സാധിച്ചുവെന്നും ആത്മാർഥമായി പരിശോധിക്കാനുള്ള സമയമാണിത്. ഇനിയും ഇങ്ങനെയുള്ള അവസരങ്ങൾ വരുമെന്നുറപ്പാണ്.
നമ്മുടെ രാഷ്ട്രീയത്തിന്റെ ഒരു പ്രധാന പ്രതിസന്ധിയായി വേണം ഇതിനെ കാണാൻ. മാറിമാറി വരുന്ന സർക്കാരുകകളും വികസിച്ചുവരുന്ന പാർട്ടിഫണ്ടും നേതാക്കളും പ്രവർത്തനങ്ങളും സാധാരണ ജനങ്ങളുടെ ജീവിതനിലവാരമുയർത്താൻ സഹായിക്കുന്നുണ്ടോയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. സാങ്കേതികവിദ്യ ഇത്ര വികസിച്ച ഇക്കാലത്തും, ഒരു താരത്തെ, പുതിയ രാഷ്ട്രീയനേതാവിനെ കാണാൻ രാപകൽ ജനങ്ങൾ കാത്തുനിൽക്കുന്നു, ജീവിതംതന്നെ അപകടത്തിലാക്കുന്നുവെന്ന് കാണുമ്പോൾ, ഇത്തരം ജനങ്ങളുടെ ജീവിതനിലവാരം ഊഹിക്കാവുന്നതേയുള്ളൂ.
കലാകാലങ്ങളായി വോട്ട് ചെയ്തു സർക്കാരുകളെ തെരഞ്ഞെടുത്തിട്ടും നേതാക്കളെ ജയിപ്പിച്ചിട്ടും പാർട്ടികളെ പരീക്ഷിച്ചിട്ടും തങ്ങളുടെ ജീവിതനിലവാരം അത്രയ്ക്കു പരിതാപകരമായതുകൊണ്ടായിരിക്കണമല്ലോ എന്തു വിലകൊടുത്തും പുതിയ നേതാവിനെ അല്ലെങ്കിൽ രക്ഷകനെ തേടി ജനം പോകുന്നത്. നിസഹായരായ ഇവരെ നിസാരമായ കാര്യങ്ങൾ കൊടുത്ത് പ്രീണിപ്പിച്ചും പ്രലോഭിപ്പിച്ചും ഇത്തരം പ്രാകൃതസമ്മേളനങ്ങളിലേക്ക് ആട്ടിത്തെളിച്ചു കൊണ്ടുപോകുന്ന മധ്യവർത്തികളും ഇതുകൊണ്ട് ലാഭമുണ്ടാക്കുന്നു. അങ്ങനെ രാഷ്ട്രീയവും രാഷ്ട്രീയപ്രവർത്തനവും അതുകൊണ്ടുള്ള പ്രയോജനവും ഒരു പ്രത്യേക വിഭാഗത്തിന് എന്നും നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇതു മനസിലാക്കാനുള്ള അടിസ്ഥാന വിമർശനബുദ്ധിയോ വിദ്യാഭ്യാസമോ പോലും ഇവർക്കു കൊടുക്കാൻ സാധിച്ചില്ല എന്നുള്ളത് നമുടെ ജനാധിപത്യത്തിനു നാണക്കേടാണ്.
ഷേക്സ്പിയർ പറയുന്നതുപോലെ അവർ വെറും ‘ഫോഡർ ഫോർ ദ കാനൻ’ പീരങ്കിക്കുള്ള തീറ്റ മാത്രമായി അവശേഷിക്കുന്നു. എന്നാൽ, നമ്മുടെ ഭരണകർത്താക്കളും താരപ്രസംഗകരുമൊക്കെ സ്വകാര്യ വിമാനത്തിലും നൂറുകണക്കിന് കാറുകളുടെ അകമ്പടിയോടും അംഗരക്ഷകരോടുംകൂടി അല്പംപോലും വെയിലും മഴയും ഏൽക്കാതെയും ഒരിടത്തും കാത്തുനിൽക്കാൻ കൂട്ടാക്കാതെയും യാത്ര ചെയ്യുമ്പോഴാണ്, നടുറോഡിലുൾപ്പെടെ ഈ റാലികളുടെയും പ്രസംഗങ്ങളുടെയും ചതി തെളിഞ്ഞുവരുന്നത്. ജനങ്ങൾ ശരിക്കും ചതിക്കപ്പെടുകയാണ്.
എന്നിട്ടും അവർ രക്ഷകനെ തെരഞ്ഞുള്ള യാത്ര തുടരുന്നു. ഇത് ഇനിയും ആവർത്തിക്കാതെ നോക്കുന്നതിലാണ് നമ്മുടെ നേതാക്കളും സർക്കാരുകളും ശ്രദ്ധിക്കേണ്ടത്. രാഷ്ട്രീയം മൈക്ക് കെട്ടി പറയേണ്ടതല്ലല്ലോ, പ്രവർത്തിച്ചു കാണിക്കേണ്ടതല്ലേ. അതിനു നയങ്ങളും പദ്ധതികളുമല്ലേ വേണ്ടത്. അതിന്റെ അടിസ്ഥാനത്തിലല്ലേ വോട്ട് ചോദിക്കേണ്ടതും പ്രചാരണം നടത്തേണ്ടതും. അതുകൊണ്ട് ഇത്തരം മനുഷ്യത്വരഹിതവും വിരുദ്ധവുമായ ബഹുജന റാലികളിൽനിന്ന് ഇത്തരം പാവം ജനങ്ങളെ ഒഴിവാക്കാൻ എല്ലാ പാർട്ടികളും നേതാക്കളും തീരുമാനിച്ചാൽ ഇത്തരം പെടുമരണങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നു, ഏതാണ്ട് അതിനു തുല്യമായ ജീവിതസാഹചര്യമാണ് അവർക്കുള്ളതെങ്കിലും.
National
ചെന്നൈ: കരൂർ ദുരന്തത്തിൽ ടിവികെ നേതാവും നടനുമായ വിജയ്ക്കെതിരെ കേസെടുക്കണമന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ചെന്നൈ സ്വദേശിയായ പി.എച്ച്. ദിനേശ് ആണ് ഹർജി നൽകിയത്.
രാഷ്ട്രീയകാരണങ്ങളാൽ കേസെടുക്കുന്നതിൽ നിന്നും വിജയ്യെ ഒഴിവാക്കിയെന്ന് ഹർജിക്കാരൻ പറയുന്നു. ഹർജി വെള്ളിയാഴ്ച ജസ്റ്റീസ് എൻ. സെന്തിൽകുമാർ പരിഗണിക്കും.
ഏഴ് മണിക്കൂർ ജനക്കൂട്ടം കാത്തുനിന്നത് വിജയ് കാരണമാണ്. ഉച്ചയ്ക്ക് 12ന് വരുമെന്ന് തെറ്റിദ്ധരിപ്പിച്ചു. വിജയ് വെള്ളക്കുപ്പികൾ വലിച്ചെറിഞ്ഞതും അപകടത്തിനു കാരണമായെന്നും ഹർജിക്കാരൻ പറയുന്നു.
കേസിൽ നിന്നും വിജയ്യെ ഒഴിവാക്കിയതിന്റെ കാരണം അധികാരികൾക്ക് മാത്രമേ അറിയൂ. വിജയ്യെ ഒഴിവാക്കുന്നത് ജീവൻ നഷ്ടമായ 41 പേരോടുള്ള അനീതിയാണ്. ബുസി ആനന്ദിനെതിരെ കേസെടുത്ത് കണ്ണിൽ പൊടിയിടാൻ ആണെന്നും ഹർജിയിൽ പറയുന്നു.
National
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഫോൺകോൾ നടനും ടിവികെ നേതാവുമായ വിജയ് അവഗണിച്ചതായി റിപ്പോർട്ട്.
കരൂർ ദുരന്തത്തിന് പിന്നാലെ അമിത് ഷാ, വിജയ്യെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ താത്പര്യമില്ലെന്ന് വിജയ് മറുപടി നൽകിയതായാണ് സൂചന. ദുരന്തത്തിന്റെ പിറ്റേന്നാണ് അമിത് ഷായുടെ ഓഫീസ് വിജയ്യെ ബന്ധപ്പെട്ടത്.
വിജയ്യുടെ അച്ഛൻ ചന്ദ്രശേഖറും സിനിമാമേഖലയിലെ ചിലരും വഴിയാണ് ബന്ധപ്പെട്ടത്. ഇരുവരും തമ്മിൽ ഫോൺ സംഭാഷണത്തിന് വഴിയൊരുക്കാൻ ആവശ്യപ്പെട്ടു. ടിവികെയുടെ മുതിർന്ന നേതാക്കളുമായി ബന്ധപ്പെട്ടു.
എന്നാൽ അമിത് ഷായോട് സംസാരിക്കാൻ താല്പര്യമില്ലെന്ന് വിജയ് പ്രതികരിച്ചു. അതേസമയം, വിജയ് യുടെ അടുത്ത രണ്ടാഴ്ചത്തെ പരിപാടികൾ മാറ്റി. ടിവികെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു.
Movies
കരൂർ ദുരന്തത്തിൽ ടിവികെ നേതാവും സിനിമാതാരവുമായ വിജയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടൻ സത്യരാജ്. തെറ്റ് ചെയ്തവർ അത് തിരുത്താൻ ശ്രമിക്കണമെന്നും അറിയാതെ സംഭവിച്ചതാണെങ്കിൽ ഇനി ആവർത്തിക്കാതെ നോക്കണം എന്നും നടൻ വ്യക്തമാക്കി. അവസാനം ‘ഛെ’ എന്ന് പറഞ്ഞാണ് സത്യരാജ് വിമർശനം അവസാനിപ്പിച്ചത്.
‘പിഴവ് അറിയാതെ സംഭവിക്കുന്നതാണ്. തെറ്റ് അറിഞ്ഞു കൊണ്ട് ചെയ്യുന്നതാണ്. പിഴവ് സംഭവിച്ചവർ തിരുത്താൻ ശ്രമിക്കണം. തെറ്റ് ചെയ്തവർ ആവർത്തിക്കാതിരിക്കാൻ നോക്കണം. ചെറിയ പിഴവാണെങ്കിൽ തിരുത്തണം. അറിയാതെ സംഭവിച്ചതാണെങ്കിൽ ഇനി ആവർത്തിക്കാതെ നോക്കണം. ഛെ’, എന്ന് സത്യരാജ് പറഞ്ഞു.
സംഭവത്തിൽ വിജയ്യെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്ത് എത്തുന്നത്. ദുരന്തത്തിൽ വിജയ്യെ അറസ്റ്റ് ചെയ്യണമെന്ന് നടി ഓവിയ പ്രതികരിച്ചിരുന്നു. നടനും ബിജെപി നേതാവുമായ ശരത്കുമാറും വിജയ്യെ രൂക്ഷമായി വിമർശിച്ചു. മരിച്ച ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് നടൻ വിശാല്‍ ആവശ്യപ്പെട്ടു.
National
ചെന്നൈ: കരൂർ ദുരന്തത്തിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ എംപി കനിമൊഴി. വിജയ് മനുഷ്യത്വം ഇല്ലാത്ത നേതാവാണെന്നും ആദ്യം ഉത്തരവാദിത്തം ഏറ്റെടുക്കാൻ പഠിക്കണം എന്ന് പറഞ്ഞ കനിമൊഴി ദുരന്തത്തിന് ഡിഎംകെയെ പഴിക്കുന്നത് എന്തിന് എന്നും ചോദിച്ചു.
"വിജയ്ക്ക് മനസാക്ഷിയില്ല. സ്വന്തം സുരക്ഷമാത്രം നോക്കി കരൂരിൽ നിന്ന് വിജയ് ചെന്നൈയിലേക്ക് വന്നു. വിജയ്ക്ക് അവിടെ നിൽക്കാൻ കഴിയില്ലെങ്കിൽ മറ്റ് നേതാക്കളെ ആശുപത്രിയിലേക്ക് വിടണമായിരുന്നു. ഉത്തരവാദിത്തമില്ലാത്ത പ്രവർത്തിയാണ് വിജയ്യിൽ നിന്ന് ഉണ്ടായത്. വിജയ് കരൂരിൽ നിൽക്കണമായിരുന്നു.'-കനിമൊഴി കുറ്റപ്പെടുത്തി.
ഇപ്പോഴും ടിവികെ നേതാക്കൾ ആശുപത്രിയിൽ എത്തിയിട്ടില്ല എന്നും കനിമൊഴി പറഞ്ഞു. അതേസമയം കരൂർ ആൾക്കൂട്ട ദുരന്തത്തിൽ സര്‍ക്കാര്‍ കൂടുതൽ നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. ഒരു ടിവികെ പ്രാദേശിക നേതാവിനെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. കരൂർ സ്വദേശി പൗൻ രാജ് ആണ് കസ്റ്റഡിയിൽ ഉളളത്.
പരിപാടിക്ക് അനുമതി തേടി നൽകിയ അപേക്ഷയിൽ ഒപ്പിട്ട ഒരാൾ ആണ് പൗൻരാജ്. കൂടാതെ ഓൺലൈൻ മാധ്യമപ്രവർത്തകൻ ഫെലിക്സ് ജെറാൾഡ് എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബ് വീഡിയോയുടെ പേരിലാണ് രാവിലെ ചെന്നൈ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
National
ചെന്നൈ: ശനിയാഴ്ച കരൂരിലുണ്ടായത് വിജയ് അറിഞ്ഞുകൊണ്ട് വരുത്തിവച്ച ദുരന്തമായിരുന്നുവെന്ന് ഡിഎംകെ സംഘടന സെക്രട്ടറി ആർ.എസ്. ഭാരതി. വിജയ്ക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാൻ സാധിക്കില്ലെന്നും ആളെക്കൂട്ടാൻ മനപ്പൂർവ്വം ഏഴുമണിക്കൂർ വൈകിയെത്തുകയായിരുന്നുവെന്നും ആർ.എസ്. ഭാരതി ആരോപിച്ചു.
വിജയ് അതിനെല്ലാം ഉത്തരം പറയണമെന്നും ആർ.എസ് ഭാരതി ആവശ്യപ്പെട്ടു. വിഷയത്തിൽ സിബിഐ അന്വേഷണം എന്തിനാണെന്നും ആർഎസ്എസ് ഭാരതി ചോദിച്ചു. തമിഴ് നാട് സർക്കാർ നടത്തുന്നത് കുറ്റമറ്റ അന്വേഷണമാണ്. സിബിഐ വേണ്ടെന്നാണ് ഡിഎംകെ നിലപാട്. സിബിഐ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ടൂൾ ആയി മാറുകയാണെന്നും ഭാരതി കുറ്റപ്പെടുത്തി.
വിജയ്യെ വരുതിയിൽ നിർത്താൻ ബിജെപി സിബിഐയെ ഉപയോഗിക്കും. വിജയ്ക്ക് പിന്നിൽ താരാ ആരാധന തലയ്ക്കു പിടിച്ചവരാണ്. അത്തരക്കാരെ കുറിച്ച് പറയാൻ തന്നെ നാണക്കേട് തോന്നുകയാണ്. കരൂരിലടക്കം തിങ്ങി നിറഞ്ഞത് വിദ്യാർഥികൾ ഉൾപ്പെട ചെറുപ്പക്കാർ മാത്രമാണെന്നും ഭാരതി പറഞ്ഞു.
മുതിർന്നവർ കേവലം രണ്ടായിരത്തോളം പേർ മാത്രമായിരുന്നു. വിജയ്യുടെ രാഷ്ട്രീയ ഭാവി എന്തെന്നത് ഡിഎംകെയെ ബാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെക്ക് ടിവികെയെ ഭയമില്ല. ഡിഎംകെ ജനങ്ങൾക്കിടയിൽ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും ആർ.എസ്. ഭാരതി വ്യക്തമാക്കി.
Editorial
രാഷ്ട്രീയഭാരത്താൽ തകർന്നടിഞ്ഞ സിസ്റ്റത്തിന്റെ മോർച്ചറികൾ തിക്കിലും തിരക്കിലും മരിക്കുന്നവർക്കായി രാജ്യമെങ്ങും തുറന്നിട്ടിരിക്കുന്നു.
തകർന്നുവീണ സിസ്റ്റത്തിൽ ശ്വാസംമുട്ടി 40 പേർകൂടി മരിച്ചു. ശനിയാഴ്ച തമിഴ് നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടി ടിവികെ (തമിഴക വെട്രി കഴകം) കരൂരിൽ നടത്തിയ റാലിയിൽ പങ്കെടുത്തവരും കാഴ്ചക്കാരുമാണ് തിക്കിലും തിരക്കിലും പെട്ടു മരിച്ചത്.
രാഷ്ട്രീയത്തിലും മതത്തിലും ആശ്വാസം തേടി തിങ്ങിക്കൂടുന്ന മനുഷ്യർ തിരക്കിൽ ശ്വാസംമുട്ടി മരിക്കുന്നത് ആദ്യമല്ല; അവസാനത്തേതുമായിരിക്കില്ല. കാരണം, ഒന്നിനു പിറകെ മറ്റൊന്നായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്പോഴും സർക്കാരുകൾ ഒരു മുൻകരുതലും സ്വീകരിക്കുന്നില്ല.
ഒരിറ്റു വെള്ളത്തിനും ഒടുവിലൊരു ശ്വാസത്തിനുമായുള്ള മനുഷ്യരുടെ പിടച്ചിൽ നിഷ്ക്രിയ ഭരണകൂടങ്ങളെയും അതിന്റെ ഉത്പന്നമായ ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയെയും നോവിക്കുന്നില്ല. രാഷ്ട്രീയഭാരത്താൽ തകർന്നടിഞ്ഞ സിസ്റ്റത്തിന്റെ മോർച്ചറികൾ തിക്കിലും തിരക്കിലും മരിക്കുന്നവർക്കായി രാജ്യമെങ്ങും തുറന്നിട്ടിരിക്കുന്നു.
നാമക്കലിലെ യോഗത്തിൽ പങ്കെടുത്തശേഷം രാത്രി ഏഴോടെയാണ് ടിവികെ പ്രസിഡന്റ് വിജയ് കരൂരിലെത്തിയത്. കരൂർ വേലുച്ചാമിപുരത്ത് ഉച്ചയ്ക്കു നടക്കേണ്ടിയിരുന്ന റാലി വൈകിയതോടെ രാവിലെ മുതൽ സ്ഥലത്തുണ്ടായിരുന്നവരും പിന്നീട് എത്തിയവരുമായി ആൾക്കൂട്ടം പെരുകി. 10,000 പേരെ പ്രതീക്ഷിച്ചിടത്ത് 1.5 ലക്ഷം പേർ എത്തിയെന്നാണ് ചില കണക്കുകൾ.
നാമക്കലിൽനിന്ന് മറ്റു വാഹനങ്ങളിൽ വിജയ്യെ പിന്തുടർന്നെത്തിയവരും തിരക്കു വർധിപ്പിച്ചു. ഇതിനിടെ ഒരു മരക്കൊന്പ് ഒടിഞ്ഞുവീണതോടെ ആളുകൾ ചിതറിയോടിയെന്നും ഏതാണ്ട് അതേസമയത്ത് പോലീസ് ലാത്തിച്ചാർജ് നടത്തിയെന്നുമൊക്കെ റിപ്പോർട്ടുകളുണ്ട്. ദുരന്തത്തിനുമുമ്പ് കല്ലേറുണ്ടായെന്നും വേദിക്കടുത്ത് പോലീസ് ലാത്തിച്ചാർജ് നടത്തിയതിൽ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ച ടിവികെ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഗൂഢാലോചനാ സിദ്ധാന്തങ്ങളും പാർട്ടികളുടെ ആരോപണ-പ്രത്യാരോപണങ്ങളുമൊക്കെ ഇത്തരം ആൾക്കൂട്ട ദുരന്തങ്ങളുടെ പിന്നാലെ പതിവുള്ളതാണ്. അതിന്റെ യാഥാർഥ്യങ്ങൾ തെളിഞ്ഞാലും, തിരുത്തലുകൾ നടത്തി ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ഒരു നടപടിയും ഉണ്ടാകില്ല.
കഴിഞ്ഞ ജൂൺ നാലിനാണ് ഐപിഎല്ലിൽ ആദ്യമായി കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് സർക്കാരും കർണാടക ക്രിക്കറ്റ് അസോസിയേഷനും ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒരുക്കിയ സ്വീകരണപരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചത്. മേയ് മൂന്നിന് ഉത്തരഗോവയിലെ ശ്രീ ലായ്റായി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും ഏഴുപേർ മരിക്കുകയും 80 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഫെബ്രുവരി 15ന് അർധരാത്രി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 കുംഭമേള തീർഥാടകരെങ്കിലും മരിച്ചു. ജനുവരി 29ന് മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയ 30 പേരാണ് പ്രയാഗ്രാജിൽ തിരക്കിൽപ്പെട്ടു മരിച്ചത്. ആന്ധ്രയിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും ആറു പേർ മരിച്ചത് ജനുവരി എട്ടിന്. ഇതൊക്കെ ഇക്കൊല്ലം മാത്രം സംഭവിച്ചതാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എന്തെങ്കിലും ഉത്തരവാദിത്വമുണ്ടെങ്കിൽ ഈ മനുഷ്യനിർമിത ദുരന്തങ്ങൾ ഇങ്ങനെ തുടർക്കഥയാകില്ലായിരുന്നു.
കരൂർ ദുരന്തത്തിൽ സർക്കാരും വിജയ്യും മരിച്ചവരുടെ കുടുംബങ്ങൾക്ക് ആശ്വാസധനവും പരിക്കേറ്റവർക്ക് ചികിത്സാസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. അതാവശ്യമാണ്. പക്ഷേ, ദുരന്തത്തിൽനിന്നു പാഠങ്ങൾ പഠിച്ച് ഇനി ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലും, അഴിമതിയില്ലാത്തതും കർശനവുമായ നടപടിക്രമങ്ങളും അതുപോലെതന്നെ പ്രധാനമാണ്. തമിഴ് രാഷ്ട്രീയത്തിൽ പുതിയ മുന്നേറ്റത്തിനിറങ്ങിയിരിക്കുന്ന ടിവികെയുടെ പ്രാദേശിക നേതാക്കൾക്കെതിരേ മാത്രമല്ല, പ്രസിഡന്റ് വിജയ്ക്കെതിരേയും കേസെടുക്കണം.
രാവിലെ മുതൽ വേലുച്ചാമിപുരത്തേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്ന ജനക്കൂട്ടത്തിനു സാക്ഷിയായിട്ടും അനുമതി റദ്ദാക്കാതിരുന്ന ഉദ്യോഗസ്ഥരെയെല്ലാം പ്രതികളാക്കണം. മാതൃകാപരമായ ശിക്ഷയുണ്ടായാൽ മരണം വിതയ്ക്കുന്ന കെടുകാര്യസ്ഥത ഒരുപരിധിവരെയെങ്കിലും കുറയും. ജനങ്ങളും തിരിച്ചറിയണം, യഥാർഥ രാഷ്ട്രീയത്തെയും മതത്തെയുമൊന്നും ശ്വാസംമുട്ടിക്കുന്ന ആൾക്കൂട്ടങ്ങളിലല്ല തിരയേണ്ടത്. ആൾദൈവങ്ങളൊന്നും നിങ്ങളില്ലാതാകുന്ന വീടിനു തണലാകില്ല.
രാജ്യത്ത്, ഒന്‍പതു മാസത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിക്കുന്ന ആറാമത്തെ വലിയ ദുരന്തമാണ് കരൂരിലേത്. ഏതാനും സസ്പെൻഷനുകൾ ഒഴിച്ചാൽ ബാക്കി അഞ്ചിലും അന്വേഷണവും നടപടികളുമൊക്കെ ഇഴയുകയാണ്. ആ പട്ടികയിലേക്ക് കരൂരിനെയും ചേർത്തുവയ്ക്കാനാണെങ്കിൽ ഏഴാമത്തേത് എവിടെ, എത്ര മരണം എന്നുകൂടിയേ എഴുതിച്ചേർക്കേണ്ടതുള്ളൂ. ജനം കരുതിയിരിക്കുക.
Movies
നടൻ വിജയ്യുടെ ചെന്നൈ നീലാങ്കരൈയിലെ വസതിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി. ചെന്നൈ പോലീസിനാണ് ഇത് സംബന്ധിച്ച ഫോൺ സന്ദേശം ലഭിച്ചത്. കരൂർ ദുരന്തത്തിന് പിന്നാലെയാണ് നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്യുടെ വീടിന് ബോംബ് ഭീഷണി ഉയർന്നിരിക്കുന്നത്.
ഇതോടെ ബോംബ് സ്ക്വാഡുമായി വസതിയിലെത്തിയ പോലീസ് സംഘം വീടിനകത്തും പുറത്തും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. വിജയ് നീലാങ്കരൈയിലെ വസതിയിൽ ഉണ്ടെന്നാണ് സൂചന.
കരൂരിൽ വിജയ് പങ്കെടുത്ത റാലിയിൽ തിക്കിലും തിരക്കിലുംപ്പെട്ട് 40 പേർ മരിച്ചിരുന്നു. ദുരന്തം ഉണ്ടായതിനു പിന്നാലെ കരൂരിൽനിന്നു ട്രിച്ചിയിലെത്തിയ വിജയ് വിമാനമാർഗം ചെന്നൈയിലേക്ക് പോയിരുന്നു. അതേസമയം ദുരന്തം നടന്ന കരൂരിലേക്ക് പോകാൻ വിജയ് അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്.
Movies
വീരാരാധനയാണ് തമിഴ്നാടിന്റെ മുഖമുദ്ര. തമിഴക രാഷ്ട്രീയത്തിലും സിനിമയിലുമെല്ലാം ഇതു പ്രകടമാണ്. സിനിമക്കാർ തമിഴ് രാഷ്ട്രീയത്തിൽ ചെലുത്തിയ സ്വാധീനത്തിന്റെ ഏറ്റവും പുതിയ അടയാളമായി ഒരു തംരംഗം തന്നെ സൃഷ്ടിച്ചായിരുന്നു ദളപതി വിജയ് എന്ന തമിഴ് മക്കൾ വിളിക്കുന്ന വിജയ് ജോസഫിന്റെ രാഷ്ട്രീയ അരങ്ങേറ്റം.
പക്ഷേ ആ വീരാരാധന അതിരുകടന്ന് വൻ ദുരന്തമായി മാറിയപ്പോൾ തമിഴക രാഷ്ട്രീയത്തിൽ അതുണ്ടാക്കുന്ന പ്രതിഫലനം വളരെ വലുതായിരിക്കും. വിജയിന്റെ രാഷ്ട്രീയ പ്രവേശനം ഇന്ത്യൻ രാഷ്ട്രീയരംഗത്ത് വൻ ആകാംക്ഷയാണ് ഉണർത്തിയിരുന്നത്.
സംസ്ഥാനത്ത് സിനിമയും രാഷ്ട്രീയവും തമ്മിൽ ഇഴപിരിഞ്ഞു കിടക്കുന്നു എന്നു പറയുന്പോഴും സമീപകാലത്ത് കമല്‍ഹാസനുൾപ്പടെ പല വന്പൻമാരും തമിഴക രാഷ്ട്രീയത്തിൽ കാലിടറി വീഴുന്നതും കണ്ടു. അവിടെയാണ് വിജയ് ജനസാഗരങ്ങളെ സാക്ഷിയാക്കി തന്റെ രാഷ്ട്രീയപ്രവേശനം നടത്തിയത്. പക്ഷേ അതൊക്കെയും തകർന്നടിയുമോ എന്നതാണ് ഇനിയുള്ള ചോദ്യം.
എം.ജി. രാമചന്ദ്രനും ജയലളിതയും കരുണാനിധിയുമൊക്കെ തമിഴ് രാഷ്ട്രീയത്തിലെ മുടിചൂടാമന്നന്മാരായി മാറിയത് വീരാരാധനയുടെ ഫലമായി മാത്രമായിരുന്നു. 1949ൽ ഡിഎംകെ എന്ന രാഷ്ട്രീയപാർട്ടി തമിഴകത്ത് രൂപം കൊള്ളുന്പോൾ സിനിമയിലെ വീരനായകന്മാരെ പാർട്ടിയിലെടുത്ത് ജനകീയ അടിത്തറ ശക്തിപ്പെടുത്താമെന്ന ആശയം ആദ്യം കൊണ്ടുവന്നത് സി.എൻ. അണ്ണാദുരൈ ആയിരുന്നു. അക്കാലത്തെ അറിയപ്പെടുന്ന തിരക്കഥാകൃത്തായിരുന്ന അദ്ദേഹം തമിഴരുടെ വീരാരാധന നന്നായി മനസിലാക്കി പ്രവർത്തിച്ചു. അങ്ങനെ കരുണാനിധിയും എം.ജി. രാമചന്ദ്രനുമൊക്കെ പാർട്ടിയിലെത്തി.
തമിഴ് സാമൂഹിക പശ്ചാത്തലത്തെ ഏറെ സ്വാധീനിച്ച ഒട്ടേറെ ഹിറ്റ് സിനിമകൾക്ക് തിരക്കഥയൊരുക്കിയ കരുണാനിധിയും തമിഴരുടെ ആരാധനാപാത്രമായിരുന്ന എംജിആറും ചേർന്ന് തമിഴക രാഷ്ട്രീയത്തിൽ നടത്തിയ തേരോട്ടമായിരുന്നു പിന്നീട് കണ്ടത്. അക്കാലത്ത് എല്ലാ അർഥത്തിലും തമിഴ് രാഷ്ട്രീയം സിനിമയുമായി ബന്ധപ്പെട്ടായിരുന്നു. ഇതിനിടയിൽ ഒരുപുഴ പോലെ ഒഴുകിയ ഈ വൻ ശക്തികൾ വഴിപിരിഞ്ഞു. എം.ജി.രാമചന്ദ്രൻ എഐഎഡിഎംകെ എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും ചെയ്തു.
അതോടെ തമിഴക രാഷ്ട്രീയം പുതിയ ദിശയിലേക്കു നീങ്ങി. ഡിഎംകെ-എഐഡിഎംകെ പേരാട്ടമായി തമിഴിന്റെ രാഷ്ട്രീയ ഭൂമിക മാറി. കോൺഗ്രസ് അടക്കം മറ്റുപാർട്ടികൾക്ക് കാര്യമായ റോളില്ലാതായി. എം.ജി. രാമചന്ദ്രന്റെ സിനിമകളിലെ നായികയായിരുന്ന തമിഴ് മക്കൾ ഇദയക്കനി എന്നു വിളിച്ചിരുന്ന ജയലളിത കൂടി രാഷ്ട്രീയത്തിലെത്തിയതോടെ സംസ്ഥാനത്തെ താരരാഷ്ട്രീയം ഏതാണ്ട് പൂർണമായി.
കരുണാനിധിയും എംജിആറും മാറി മാറി ഭരിച്ചിരുന്നപ്പോൾ തന്നെ എല്ലാ രാഷ്ട്രീയ അടിതടവുകളും നന്നായി പഠിച്ച ജയലളിത ഒരു തരംഗം തന്നെ തമിഴകത്ത് സൃഷ്ടിച്ചു. എം.ജി. രാമചന്ദ്രന്റെ മരണവും അനന്തരവകാശിയായി ജയലളിതയുടെ വരവുമൊക്കെ പിന്നെയും രാഷ്ട്രീയത്തെ മാറ്റിമറിച്ചു.
അങ്ങനെ ഒരു സിനിമാനടി മുഖ്യമന്ത്രിക്കസേരയിലെത്തി. എല്ലാ അർത്ഥത്തിലും ജയലളിത തമിഴിന്റെ റാണിയായി മാറി. കേവലം ഒരു സിനിമാനടിക്കപ്പുറം പക്കാ രാഷ്ട്രീയക്കാരിയായും ഭരണാധികാരിയായും ജയലളിത തിളങ്ങി. ജയലളിതയുടെ വിയോഗത്തോടെ എഡിഎംകെ എന്ന രാഷ്ട്രീയ പാർട്ടി തന്നെ തമിഴകത്ത് അപ്രസക്തമാകുന്നുവെന്നത് സമീപകാല ചരിത്രം.
ഇതിനിടയിൽ ഒട്ടേറെ താരങ്ങൾ തമിഴ് രാഷ്ട്രീയത്തിൽ ഭാഗ്യം പരീക്ഷിച്ചിറങ്ങിയെങ്കിലും പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ വീരാരാധന നിലനിൽക്കുന്പോൾ തന്നെ എല്ലാവരേയും രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നവരല്ല തമിഴ് മക്കൾ. തമിഴകത്ത് ആരാധകര്‍ ഏറെയുള്ള രജനീകാന്തിന്റെ രാഷ്ട്രീയമോഹങ്ങളൊന്നും ഇതുവരെ ഫലവത്തായിട്ടില്ല. സ്വന്തമായി പാർട്ടിരൂപീകരിച്ച കമല്‍ഹാസന്റെ സ്ഥിതിയും വ്യത്യസ്തമല്ല.
ശിവാജിഗണേശന്, വിജയകാന്ത്, ശരത്കുമാർ, ഖുശ്ബു തുടങ്ങിയവരും രാഷ്ട്രീയത്തിലെത്തിയെങ്കിലും തരംഗമുണ്ടാക്കാൻ കഴിഞ്ഞില്ല. ഇവിടെയാണ് വിജയിന്റെ പ്രസക്തി. ജയലളിതയ്ക്കുശേഷം തിരശീലയിൽ മുഖം കാണിച്ച ഒരാൾ മുഖ്യമന്ത്രി പദവിയിലെത്തുമോ എന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. താരാരാധന സൃഷ്ടിച്ച ദുരന്തഭുമികയിൽ തമിഴകം വിറങ്ങലിച്ചു നില്ക്കുന്പോൾ വരുംനാളുകൾ അതിനുത്തരം നല്‍കും.
National
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് നടനും ടിവികെ അധ്യക്ഷനുമായ വിജയ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയും പരിക്കേറ്റ നൂറോളം പേർക്ക് രണ്ട് ലക്ഷം രൂപയും നൽകുമെന്ന് വിജയ് അറിയിച്ചു.
എക്സ് അക്കൗണ്ടിൽ കൂടിയാണ് വിജയ് ഇക്കാര്യം അറിയിച്ചത്. "എന്റെ ഹൃദയ വേദന പ്രകടിപ്പിക്കാൻ വാക്കുകൾ കിട്ടാതെ വിഷമിക്കുന്നു. എന്റെ കണ്ണുകളും മനസും ദുഃഖത്താൽ മൂടപ്പെട്ടിരിക്കുന്നു. ഞാൻ കണ്ടുമുട്ടിയ നിങ്ങളുടെയെല്ലാം മുഖങ്ങൾ എന്റെ മനസ്സിൽ മിന്നിമറയുന്നു. വാത്സല്യവും കരുതലും പ്രകടിപ്പിക്കുന്ന എന്റെ പ്രിയപ്പെട്ടവരെക്കുറിച്ച് ഞാൻ കൂടുതൽ ചിന്തിക്കുന്തോറും എന്റെ ഹൃദയം സ്ഥാനത്ത് നിന്ന് കൂടുതൽ വഴുതിപ്പോകുന്നു'.
"ഇത് നമ്മൾക്ക് നികത്താനാവാത്ത നഷ്ടമാണ്. ആരൊക്കെ ആശ്വാസ വാക്കുകൾ നൽകിയാലും, നമ്മുടെ പ്രിയപ്പെട്ടവരുടെ നഷ്ടം താങ്ങാനാവാത്തതാണ്. എന്നിരുന്നാലും, നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗമെന്ന നിലയിൽ, പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട ഓരോ കുടുംബത്തിനും 20 ലക്ഷം രൂപയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് രണ്ട് ലക്ഷം രൂപയും ഞാൻ നൽകും'.-വിജയ് കുറിച്ചു.
National
ചെന്നൈ: കരൂർ ദുരന്തത്തിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്യുടെ അറസ്റ്റ് ഉടനില്ല. അറസ്റ്റ് ഉടൻവേണ്ടന്ന ധാരണയെ തുടർന്നാണ് തീരുമാനം.
സർക്കാർ സംഭവത്തെക്കുറിച്ച് തിങ്കളാഴ്ച കോടതിയെ അറിയിക്കും. കോടതി സ്വമേധയ കേസെടുത്തേക്കുമെന്നാണ് സർക്കാർ തമിഴ്നാട് സർക്കാർ കരുതുന്നത്.
തിടുക്കപ്പെട്ട് കേസെടുത്താൽ അത് വിജയ്ക്ക് അനുകൂല വികാരമുണ്ടാക്കിയേക്കുമെന്നും രാഷ്ട്രീയ പ്രേരിതമായ തീരുമാനമെന്നും വ്യഖ്യാനിക്കപ്പെട്ടേക്കാമെന്ന നിഗമനത്തിലാണ് അറസ്റ്റ് വൈകിപ്പിക്കുന്നത്. വിജയ്യുടെ അറസ്റ്റ് കോടതിനിർദേശം വരെ കാത്തിരിക്കാനാണ് നിലവിലെ തീരുമാനം.
National
ചെന്നൈ: തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്യെ പരിഹസിച്ച് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്.
താന്‍ ശനിയാഴ്ച മാത്രം പുറത്തിറങ്ങുന്ന രാഷ്ട്രീയ നേതാവല്ല എന്നാണ് ഉദയനിധി സ്റ്റാലിന് പറഞ്ഞത്. ആഴ്ച്ചയില്‍ ഒരുദിവസം മാത്രം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നയാളല്ല താനെന്നും മിക്ക ദിവസങ്ങളിലും ജനങ്ങള്‍ക്കൊപ്പമായിരിക്കുമെന്നും ഉദയനിധി പറഞ്ഞു.
ഇന്ന് എന്ത് ആഴ്ച്ചയാണ് എന്നുപോലും തനിക്കറിയില്ലെന്നും ഉദയനിധി സ്റ്റാലിന് പറഞ്ഞു. വിജയ്യുടെ ശനിയാഴ്ചകളിലെ ജില്ലാ പര്യടന പരിപാടിയെ പരിഹസിച്ചായിരുന്നു ഉദയനിധിയുടെ പരാമര്‍ശം.
"ഞാന്‍ ശനിയാഴ്ച മാത്രം പുറത്തിറങ്ങുന്ന രാഷ്ട്രീയ നേതാവല്ല. എല്ലാ ദിവസവും ജനങ്ങളെ കാണുന്നയാളാണ്. ആഴ്ച്ചയില്‍ നാലോ അഞ്ചോ ദിവസം ഞാന്‍ പുറത്തായിരിക്കും. ശനിയാഴ്ച മാത്രമല്ല ഞായറാഴ്ച്ചയും പുറത്തായിരിക്കും. ഇന്ന് എന്ത് ആഴ്ച്ചയാണ് എന്നുപോലും എനിക്കറിയില്ല. ഇന്ന് വെളളിയാഴ്ച്ചയാണോ? എനിക്കറിയില്ല. ഞാനത് നോക്കാറില്ല'.
"ഞാന്‍ പല ജില്ലകളിലും പോകുമ്പോള്‍ അവിടെ നിവേദനങ്ങളുമായി ആളുകള്‍ നില്ക്കുന്നുണ്ടാകും. യുവജനവിഭാഗം നേതാവായിരുന്നപ്പോള്‍ കുറച്ച് നിവേദനങ്ങള്‍ ലഭിച്ചിരുന്നു. എംഎല്‍എ ആയപ്പോള്‍ അത് അധികമായി. മന്ത്രിയായപ്പോള്‍ നിവേദനങ്ങളുടെ എണ്ണം വീണ്ടും വര്‍ധിച്ചു. ഉപമുഖ്യമന്ത്രി ആയപ്പോൾ ലഭിക്കുന്ന നിവേദനങ്ങള്‍ വയ്ക്കാന്‍ വണ്ടിയില്‍ സ്ഥലമില്ലാത്ത അവസ്ഥയായി. എങ്കിലും ഞാന്‍ വണ്ടിനിര്‍ത്തി എന്നെക്കാണാന്‍ വരുന്ന അമ്മപെങ്ങന്മാരോട് സംസാരിക്കും': ഉദയനിധി സ്റ്റാലിന് പറഞ്ഞു.
നേരത്തെ, തമിഴ്നാട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയും വിജയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.
National
ചെന്നൈ: റാലികളും പൊതുയോഗങ്ങളും നടത്താൻ അനുമതി നൽകുന്നതിന് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കുമായി ഏകീകൃത മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ തമിഴ്നാട് സർക്കാരിനോട് നിർദേശം നൽകി മദ്രാസ് ഹൈക്കോടതി.
കൂടാതെ, പൊതു സ്വത്തിന് സംഭവിക്കാവുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കാനാകുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്താനും കോടതി ഉത്തരവിട്ടു.
നടനും തമിഴഗ വെട്രി കഴകം നേതാവുമായ വിജയ് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി ഈ നിർദേശം മുന്നോട്ടുവച്ചത്. തങ്ങളുടെ രാഷ്ട്രീയ റാലികൾക്ക് പോലീസും "കർശനവും പാലിക്കാൻ കഴിയാത്തതുമായ' നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു വിജയ് ഹർജിയിൽ ആരോപിച്ചത്.
പാർട്ടി പ്രവർത്തകർ റാലിക്ക് ശേഷം എങ്ങനെ, എവിടേക്ക് മടങ്ങണമെന്ന് നിർദേശിക്കുക, വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുക, ഗർഭിണികളും വികലാംഗരും പരിപാടിയിൽ പങ്കെടുക്കരുതെന്ന് വ്യവസ്ഥകൾ ഏർപ്പെടുത്തുക തുടങ്ങിയ അനാവശ്യമായ നിയന്ത്രണങ്ങൾ ഉദ്യോഗസ്ഥർ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ടിവികെയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. രാഘവാചാരി വാദിച്ചു.
അവരോട് വരരുതെന്ന് നമുക്ക് എങ്ങനെ പറയാൻ കഴിയുമെന്നും ഇത്തരം വ്യവസ്ഥകൾ വിവേചനത്തിന് തുല്യമാണെന്ന് അദ്ദേഹം വാദിച്ചു.
എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഇത്തരം നിബന്ധനകൾ ബാധകമാണോ എന്ന് ജസ്റ്റീസ് എൻ. സതീഷ് കുമാർ ചോദിച്ചു. "ആരും നിയമത്തിന് അതീതരല്ല. പൊതുയോഗങ്ങൾ നിയമപരമായ പരിധിക്കുള്ളിൽ നടത്തണം. ഗതാഗതം പൂർണമായും തടഞ്ഞാൽ പൊതുജനങ്ങൾ കഷ്ടപ്പെടില്ലേ?' എന്നും ജഡ്ജി ചോദിച്ചു.
സെപ്റ്റംബർ 13ന് തിരുച്ചിയിൽ ടിവികെ നടത്തിയ റാലിയിൽ പൊതുമുതൽ നശിപ്പിച്ചെന്ന ആരോപണവും കോടതി ഗൗരവമായി പരിഗണിച്ചു. "എന്തെങ്കിലും അനിഷ്ടസംഭവങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക?. പാർട്ടി പ്രസിഡന്റ് എന്ന നിലയിൽ വിജയ് ജനക്കൂട്ടത്തെ നിയന്ത്രിക്കണം. നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കിയിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.
സുരക്ഷയുടെ ഭാഗമായി ഇത്തരം വലിയ പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും ഗർഭിണികളെയും വികലാംഗരെയും ഒഴിവാക്കാൻ നേതാക്കൾ മാതൃക കാണിക്കണമെന്നും കോടതി നിരീക്ഷിച്ചു.
Movies
നടൻ വിജയ്ക്ക് പിറന്നാളാശംസകൾ നേർന്ന് തൃഷ. ഹാപ്പി ബർത്ത്ഡേ ബെസ്റ്റെസ്റ്റ് എന്ന അടിക്കുറിപ്പോടെയാണ് തൃഷയുടെ പോസ്റ്റ്. ഇതോടെ ആരാധകരടക്കം തൃഷയുടെ ഇൻസ്റ്റഗ്രാമിൽ കമന്റുകളായി സ്നേഹം അറിയിച്ചു. തൃഷയുടെ വളർത്തുനായ ഇസ്സിയെ കൈയിലെടുത്ത് കൊഞ്ചിക്കുന്ന വിജയ്യെ ചിത്രത്തിൽ കാണാം.നടൻ വിജയ്ക്ക് പിറന്നാളാശംസകൾ നേർന്ന് തൃഷ. ഹാപ്പി ബർത്ത്ഡേ ബെസ്റ്റെസ്റ്റ് എന്ന അടിക്കുറിപ്പോടെയാണ് തൃഷയുടെ പോസ്റ്റ്.
ഇതോടെ ആരാധകരടക്കം തൃഷയുടെ ഇൻസ്റ്റഗ്രാമിൽ കമന്റുകളായി സ്നേഹം അറിയിച്ചു. തൃഷയുടെ വളർത്തുനായ ഇസ്സിയെ കൈയിലെടുത്ത് കൊഞ്ചിക്കുന്ന വിജയ്യെ ചിത്രത്തിൽ കാണാം.
ഈയൊരു ആശംസയ്ക്കായി കാത്തിരിക്കുകയായിരുന്നു, ഇഷ്ട ജോഡികൾ എന്നാണ് ഒരു ആരാധകൻ കുറിച്ചത്.
ചില ബന്ധങ്ങൾ സിനിമാ ചരിത്രത്തിലും നമ്മുടെ ഹൃദയങ്ങളിലും എഴുതപ്പെട്ടിട്ടുണ്ട്. കാലാതീതമായ കെമിസ്ട്രി എന്നാണ് മറ്റൊരു ആരാധിക കുറിച്ചത്. അതേസമയം ഗോസിപ്പ് കോളങ്ങളിലും ഇരുവരുടെയും ചിത്രം വലിയ ചർച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്. ഇരുവരും തമ്മിൽ വല്ല പ്രണയത്തിലുമാണോയെന്നാണ് മറ്റൊരു വിഭാഗം ചോദിക്കുന്നത്.