Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Approved

കിഫ്ബി വഴി 14 പദ്ധതികള്‍ക്ക് അനുമതി

തിരുവനന്തപുരം: ഇന്നലെ ചേര്‍ന്ന 56-ാമത് കിഫ്ബി ബോര്‍ഡ് യോഗത്തില്‍ 689.45 കോടി രൂപയുടെ 14 പദ്ധതികള്‍ക്ക് ധന അനുമതി നല്‍കി. ഇതോടെ ഇതുവരെ ആകെ 98,836.83 കോടി രൂപയുടെ 1237 പദ്ധതികള്‍ക്കാണു കിഫ്ബി അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഇതിനുപുറമെ 8081 കോടി രൂപയുടെ 11 പദ്ധതികള്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി തത്വത്തിലുള്ള അംഗീകാരം നല്‍കിയതായും മന്ത്രി പറഞ്ഞു. ഇതിനുമുന്പ് തത്വത്തില്‍ അംഗീകാരം നല്‍കിയ പദ്ധതികള്‍ക്ക് അന്തിമ അംഗീകാരം നല്‍കുന്നതിനുള്ള നടപടികള്‍ തുടര്‍ന്നുവരികയാണ്.

ശബരി റെയില്‍വേ പദ്ധതിക്കായി 1900 കോടി രൂപ മാറ്റിവയ്ക്കുന്നതിനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗം തീരുമാനിച്ചു. ഈ പദ്ധതിക്കായി ഇനി പ്രത്യേകം ധനാനുമതിയുടെ ആവശ്യമില്ലെന്നും പദ്ധതി നടപ്പിലാക്കുമെന്ന് ഉറപ്പാണെന്നും ധനമന്ത്രി വ്യക്തമാക്കി.

കിഫ്ബി ഏറ്റെടുത്തിരിക്കുന്ന ആകെ പദ്ധതികളുടെ മൂല്യം ഒരു ലക്ഷം കോടി രൂപയില്‍നിന്ന് 1.10 ലക്ഷം കോടി രൂപയായി വര്‍ധിച്ചതായും മന്ത്രി പറഞ്ഞു. ശബരി റെയില്‍വേ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ കിഫ്ബി സിഇഒയെ യോഗം ചുമതലപ്പെടുത്തി.

കേന്ദ്ര ബജറ്റില്‍ ഈ പദ്ധതിയോട് അവഗണനയാണുണ്ടായതെങ്കിലും ശബരിമല തീര്‍ഥാടകര്‍ക്കും വിവിധ ജില്ലകളിലെ ജനങ്ങള്‍ക്കും ഗുണകരമാകുന്ന രീതിയില്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാണു സംസ്ഥാനസര്‍ക്കാരിന്‍റെ തീരുമാനമെന്നും ധനമന്ത്രി പറഞ്ഞു.

University News

പരീക്ഷാ കേന്ദ്രം അനുവദിച്ചു

28 മുതല്‍ ആരംഭിക്കുന്ന മോഡല്‍ ഒന്ന് ബിഎ, ബിഎസ്‌സി, ബികോം (ആനുവല്‍ സ്‌കീം- റെഗുലര്‍ 1992 മുതല്‍ 1997 വരെ അഡ്മിഷനുകള്‍) ബിഎ, ബികോം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (ആനുവല്‍ സ്‌കീം 1992 മുതല്‍ 1997 വരെ അഡ്മിഷനുകള്‍) പാര്‍ട്ട്-3 മെയിന്‍ ആന്‍ഡ് സബ്‌സിഡറി അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്) ഡിസംബര്‍ 2024 പരീക്ഷകള്‍ക്കുള്ള കേന്ദ്രങ്ങള്‍ അനുവദിച്ചു. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍. പരീക്ഷകള്‍ക്കുള്ള കേന്ദ്രങ്ങള്‍ അനുവദിച്ചു. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.

പ്രാക്ടിക്കല്‍

ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്‌സി ഇന്‍ കംപ്യൂട്ടര്‍ സയന്‍സ്- ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഡാറ്റാ സയന്‍സ് (പുതിയ സ്‌കീം-2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി) നവംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നാളെ മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ ബിവോക് ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് മാനേജ്‌മെന്റ്, ബിവോക് ഫാഷന്‍ ടെക്‌നോളജി, ബിവോക് ഫാഷന്‍ ടെക്‌നോളജി ആന്‍ഡ് മെര്‍ച്ചന്‍ഡൈസിംഗ് (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 15 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ ബിഎ മള്‍ട്ടിമീഡിയ, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ഓഡിയോഗ്രഫി ആന്‍ഡ് ഡിജിറ്റല്‍ എഡിറ്റിംഗ് (സിബിസിഎസ്) (2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 20, 21 തീയതികളില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ ബിഎ മോഹിനിയാട്ടം, കഥകളി വേഷം (സിബിസിഎസ്) (പുതിയ സ്‌കീം-2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം 21, 23 തീയതികളില്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

 

National

പ്രതിരോധ വികസനത്തിന് 79,000 കോടി

ന്യൂഡൽഹി: പ്രതിരോധമേഖലയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി 79000 കോടി രൂപയുടെ പദ്ധതി കേന്ദ്രസർക്കാർ അംഗീകരിച്ചു.

പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ നടന്ന ഡിഫൻസ് അക്വിസിഷൻ കൗണ്‍സിലാണ് (ഡിഎസി) മൂന്നു സേനകൾക്കുമായുള്ള വിവിധ നിർദേശങ്ങൾക്ക് അംഗീകാരം നൽകിയത്.

മൂന്നു സേനകൾക്കും അത്യാധുനിക യുദ്ധോപകരണങ്ങൾ വാങ്ങുന്നതിനും വിവിധ പ്രതിരോധ പദ്ധതികൾ വികസിപ്പിക്കുന്നതിനുമാണ് അനുമതി നൽകിയത്.

ആർട്ടിലറി റെജിമെന്‍റുകൾക്കുള്ള ലോയിറ്റർ മുനിഷൻ സിസ്റ്റം, ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാറുകൾ, പിനാക്ക മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റം, കരസേനയ്ക്കായി ഇന്‍റഗ്രേറ്റഡ് ഡ്രോണ്‍ ഡിറ്റക്‌ഷൻ ആൻഡ് ഇന്‍റർഡിക്‌ഷൻ സിസ്റ്റം എംകെ 2 എന്നിവ വാങ്ങുന്നതിനുള്ള നിർദേശങ്ങൾക്കും ഡിഎസി അംഗീകാരം നൽകി.

International

പാക്കിസ്ഥാനിൽ ന്യൂനപക്ഷ അവകാശ നിയമം പാർലമെന്‍റ് അംഗീകരിച്ചു

ഇസ്‌ലാമാബാദ്: ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ന്യൂനപക്ഷ അവകാശ കമ്മീഷൻ സ്ഥാപിക്കുന്നതിനുമുള്ള നിയമഭേദഗതി ബില്ല് പാക്കിസ്ഥാൻ പാർലമെന്‍റ് അംഗീകരിച്ചു. 

കഴിഞ്ഞദിവസം നടന്ന പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തിലാണ് 160 വോട്ടുകളോടെ പ്രമേയം പാസാക്കിയത്. 79 അംഗങ്ങൾ പ്രമേയത്തെ എതിർത്തു. പാക്കിസ്ഥാനിലെ ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് നാഴികക്കല്ലാണു പാർലമെന്‍റ് പാസാക്കിയ നിയമമെന്ന് വിലയിരുത്തപ്പെടുന്നു. പ്രതീക്ഷ നൽകുന്ന ഒരു ചുവടുവയ്പാണിതെന്ന് പാക്കിസ്ഥാൻ മെത്രാൻ സമിതി പ്രസിഡന്‍റും പാക് ഹൈദരാബാദ് ബിഷപ്പുമായ സാംസൺ ഷുക്കാർഡിൻ പ്രതികരിച്ചു. 

രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും ഇതിനായി ദേശീയ ന്യൂനപക്ഷ കമ്മീഷൻ രൂപീകരിക്കണമെന്നും 2014ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ക്രൈസ്തവരുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കും ആരാധനാലയങ്ങൾക്കുമെതിരേ ആക്രമണം പതിവായതോടെ ന്യൂനപക്ഷ അവകാശങ്ങൾക്കായി പ്രത്യേക കമ്മീഷൻ സ്ഥാപിക്കാൻ വിവിധ രാഷ്‌ട്രീയപാർട്ടികൾ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് കോടതി ഇക്കാര്യത്തിൽ ഉത്തരവിറക്കിയത്. എന്നാൽ, ചില കോണുകളിൽനിന്നുള്ള എതിർപ്പിനെത്തുടർന്ന് കോടതിനിർദേശം നടപ്പാക്കുന്നത് വൈകി. കഴിഞ്ഞ വർഷം ഷഹബാസ് ഷെരീഫ് സർക്കാർ അധികാരത്തിലേറിയതോടെ കോടതിവിധി നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു.

ചരിത്രപരമായ ചുവടുവയ്പെന്ന് നിയമമന്ത്രി നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റി റൈറ്റ്സ് ബിൽ 2025 എന്ന പേരിലുള്ള നിയമഭേദഗതി ബില്ല് നിയമമന്ത്രി ആസാം നസീർ തരാറാണ് പാർലമെന്‍റിൽ അവതരിപ്പിച്ചത്. ബില്ല് പത്തു വർഷം വൈകിയെന്നും രാഷ്‌ട്രീയപാർട്ടികൾ ഇതു തടസപ്പെടുത്തരുതെന്നുമുള്ള അഭ്യർഥനയോടെയാണ് മന്ത്രി ബില്ല് അവതരിപ്പിച്ചത്. ബിൽ പാസായത് രാജ്യത്തെ ന്യൂനപക്ഷ അവകാശ സംരക്ഷണം ഔപചാരികമാക്കുന്നതിനുള്ള ചരിത്രപരമായ ഒരു ചുവടുവയ്പാണെന്നു പിന്നീട് മന്ത്രി പറഞ്ഞു. തീവ്ര മതപാർട്ടികളിൽനിന്നുള്ള ശക്തമായ എതിർപ്പിനൊടുവിലാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ ബില്ല് പാസായത്. 

 ബിൽപ്രകാരം ന്യൂനപക്ഷ കമ്മീഷനിൽ 16 അംഗങ്ങൾ ഉണ്ടായിരിക്കും. നാല് പ്രവിശ്യകളിൽനിന്നും രണ്ടുവീതം ന്യൂനപക്ഷ അംഗങ്ങളെ നാമനിർദേശം ചെയ്യാം. ഒരു അംഗം ഇസ്‌ലാമാബാദിനെ പ്രതിനിധീകരിച്ച് ചീഫ് കമ്മീഷണർ നാമനിർദേശം ചെയ്യുന്ന വ്യക്തിയായിരിക്കും. മൂന്ന് അംഗങ്ങൾ ദേശീയ മനുഷ്യാവകാശ കമ്മീഷൻ, ദേശീയ വനിതാ കമ്മീഷൻ, ദേശീയ ശൈശവ അവകാശ കമ്മീഷൻ എന്നിവ നാമനിർദേശം ചെയ്യുന്നവരായിരിക്കും.

നിയമം, മതകാര്യം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ന്യൂനപക്ഷ കമ്മീഷനുമായി സഹകരിച്ചുപ്രവർത്തിക്കും. അംഗങ്ങളും ചെയർപേഴ്സനും 35 വയസെങ്കിലും പൂർത്തിയായവർ ആയിരിക്കണമെന്നും ചെയർപേഴ്സൺ മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ അനുഭവമുള്ളയാളായിരിക്കണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. 

നിയമമനുസരിച്ച്, അവകാശലംഘനങ്ങൾ നിരീക്ഷിക്കാനും ദുരുപയോഗങ്ങൾ അന്വേഷിക്കാനും പരാതികൾ പരിശോധിക്കാനും ജയിലുകളും പോലീസ് സ്റ്റേഷനുകളും പരിശോധിക്കാനും നയങ്ങളെക്കുറിച്ച് സർക്കാരിനെ ഉപദേശിക്കാനും വിവേചനം തടയുന്നത് ഉൾപ്പെടെ മതന്യൂനപക്ഷങ്ങളെ പ്രത്യേകമായി ബാധിക്കുന്ന നിയമങ്ങൾ നടപ്പിലാക്കുന്നത് അവലോകനം ചെയ്യാനും കമ്മീഷന് അധികാരമുണ്ട്.

നിർബന്ധിത മതപരിവർത്തനം, നിർബന്ധിത വിവാഹം, മതനിന്ദ നിയമത്തിന്‍റെ ദുരുപയോഗം, പോലീസ് സേനയുടെയും കോടതികളുടെയും വിഭാഗീയ സമീപനം എന്നിവ മുസ്‌ലിം ഇതര സമൂഹങ്ങളുടെ ജീവിതം ദുരിതമയമാക്കുന്നതിനിടെയാണ് പുതിയ നിയമത്തിന് പാർലമെന്‍റ് അംഗീകാരം നൽകിയിരിക്കുന്നത്.

Latest News

Up