District News
കോടഞ്ചേരി: നാരങ്ങത്തോട് പതങ്കയത്ത് ഇരുവഞ്ഞി പുഴയിൽ ബിടെക് വിദ്യാർഥി മുങ്ങി മരിച്ചു. കാവന്നൂർ സ്വദേശി മാമ്പുഴക്കൽ അബ്ദുൽ സത്താറിന്റെ മകൻ സൽമാൻ (24) ആണ് മരണപ്പെട്ടത്. കന്യാകുമാരി അണ്ണാമലൈ യൂണിവേഴ്സിറ്റിയിലെ അവസാന വർഷ വിദ്യാഥിയാണ്.
സഹപാഠികളായ ആറു പേർ ഇന്നലെ ഉച്ചയ്ക്ക് 12 നാണ് നാരങ്ങത്തോട് എത്തിയത്. ഇവർ ഒന്നിച്ച് പുഴയിൽ ഇറങ്ങിയെങ്കിലും സൽമാൻ കയത്തിൽപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാരും അഗ്നിശമന സേനയും തെരച്ചിൽ നടത്തിയാണ് സൽമാനെ കണ്ടെത്തിയത്. പ്രദേശത്ത് 30 ഓളം പേരാണ് ഇതുവരെ മുങ്ങി മരിച്ചത്.
നിരവധി സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വർഷത്തിൽ മൂന്ന് അപകടങ്ങളെങ്കിലും ചുരുങ്ങിയത് ഉണ്ടാവാറുണ്ട്.
Kerala
ഇടുക്കി: വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമില്‍ മുങ്ങി മരിച്ചു. കരുണാപുരം ചാലക്കുടിമേട് സ്വദേശി ശ്രീജിത്ത് (20) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
കരുണാപുരം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ അപ്പാപ്പികട രണ്ടാം ബൂത്തിലാണ് ശ്രീജിത്ത് വോട്ട് ചെയ്തത്. തുടർന്ന് മടങ്ങിയ യുവാവ് ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപെട്ടത്.
ഉടൻതന്നെ പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
District News
കൊട്ടിയം: അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തിന് സമീപമുള്ള ബോട്ട് ജെട്ടിയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. വാളത്തുങ്കല്‍ ചേതനാ നഗര്‍ ആനന്ദഭവനം തിട്ടയില്‍ തെക്കതില്‍ ബിജു - അജിത ദമ്പതികളുടെ മകന് ആദിത്യന് (20) ചേതനാനഗര്‍ സര്‍പ്പക്കാവിന് സമീപം ബിജു - സിന്ധു ദമ്പതികളുടെ മകന് അഭിജിത്ത് (17) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം.
ആറുപേർ രാവിലെ മുതല്‍ ജെട്ടിയില്‍ കുളിക്കാനെത്തിയിരുന്നു. ഇവരില്‍ രണ്ടുപേര്‍ വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് കരയില്‍ നില്ക്കുന്ന കുട്ടികളുടെ നിലവിളി കേട്ടെത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സമീപവാസിയും പോലീസ് ഉദ്യോഗസ്ഥനുമായ സഹീര്‍, സഹോദരന് സാജിദ്, അജീര്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
അഗ്നിരക്ഷാസേനാ സംഘവും കൊല്ലത്തുനിന്നുള്ള സ്കൂബാ സംഘവും എത്തുന്നതിന് മുമ്പ് തന്നെ യുവാക്കളെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് മേല്‍ നടപടികള്‍ ആരംഭിക്കുമെന്ന് അഞ്ചാലുംമൂട് പോലീസ് അറിയിച്ചു.
പ്ലസ്ടു കഴിഞ്ഞ് മാടന്നടയില് ഹെല്‍മറ്റ് കടയില്‍ ജോലി നോക്കുകയായിരുന്നു ആദിത്യന്. രാവിലെ എട്ടോടെയാണ് സുഹൃത്തുക്കളുമായി അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തിലേക്ക് പോയത്. കഴിഞ്ഞ ആഴ്ചയും ഇവര്‍ ഒരുമിച്ച് ക്ഷേത്രത്തില്‍ പോയിരുന്നു. ആദിത്യന്റെ അയല്‍വാസിയും സുഹൃത്തുമായ അഭിജിത്ത് മയ്യനാട് എച്ച്എസ്എസിലെ പ്ലസ് വണ്‍ കൊമേഴ്സ് വിദ്യാർഥിയായിരുന്നു. സഹോദരന്: അക്ഷയ്.
Kerala
മലപ്പുറം: ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. മലപ്പുറം അരീക്കോടുണ്ടായ സംഭവത്തിൽ കണ്ണൂർ സ്വദേശി ഉജിത്താണ് മരിച്ചത്.
കെട്ടിട നിർമാണ തൊഴിലാളിയാണ് ഉജിത്ത്. അപകടം നടന്ന ഉടനെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.