Kerala
തൃശൂർ: അക്ഷരശ്ലോകത്തിന്റെയും പദ്യപാരായണത്തിന്റെയും ഈരടികൾ മുഴങ്ങിയ കലോത്സവ വേദികളിൽ തിരുവനന്തപുരം നീഹാരം കുടുംബത്തിനിത് വിജയത്തിന്റെ പൂരക്കാലം. ഒരേ വീട്ടിലേക്ക് മൂന്നു പ്രതിഭകളാണ് എ ഗ്രേഡ് തിളക്കവുമായി മടങ്ങുന്നത്.
ഹൈസ്കൂൾ വിഭാഗം സംസ്കൃതം അക്ഷരശ്ലോകത്തിൽ കന്നിയങ്കത്തിനിറങ്ങിയ തിരുവനന്തപുരം പിരപ്പൻകോട് ജിവിഎച്ച്എസ്എസിലെ എട്ടാം ക്ലാസുകാരൻ പ്രണത് രാജീവൻ എ ഗ്രേഡ് നേടി വിജയത്തുടക്കമിട്ടു. പിന്നാലെ ചേച്ചി ഉത്തര രാജീവൻ മലയാളം അക്ഷരശ്ലോകത്തിൽ തുടർച്ചയായ മൂന്നാം വർഷവും എ ഗ്രേഡ് നിലനിർത്തി ഹാട്രിക് തിളക്കം പൂർത്തിയാക്കി.
അയിരൂപ്പാറ ജിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിയാണ് ഉത്തര. മാധ്യമപ്രവർത്തകനായ രാജീവന്റെയും രേഖയുടെയും മക്കളാണ് ഇരുവരും. ഇവർക്കൊപ്പം രാജീവന്റെ സഹോദരപുത്രൻ എം. ദേവദത്തനും എ ഗ്രേഡ് നേടി.
ഇംഗ്ലീഷ് പദ്യംചൊല്ലലിലാണ് തിരുവനന്തപുരം കഴക്കൂട്ടം ജിഎച്ച്എസ്എസിലെ എട്ടാം ക്ലാസുകാരനായ ദേവദത്തൻ മികവു തെളിയിച്ചത്. മനു–സുജിത ദമ്പതികളുടെ മകനാണ്. സാഹിത്യ അക്കാദമി സമഗ്ര അവാർഡ് ജേതാവ് ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടിയുടെ കുടുംബത്തിൽനിന്നുള്ളവരാണ് ഈ കൊച്ചുതാരങ്ങൾ.
District News
വൈക്കം: സീനിയർ ചേംബർ വൈക്കം ലീജിയന്റെ നേതൃത്വത്തിൽ കുടുംബസംഗമം നടത്തി. ദേശീയ പ്രസിഡന്റ് ജയേഷാ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. വൈക്കം ലിജിയൻ പ്രസിഡന്റ് എസ്.ഡി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജനപ്രതിനിധികളെ അനുമോദിച്ചു.
വൈസ് പ്രസിഡന്റ് കെ.പി. വേണുഗോപാൽ, സമ്പത്ത്കുമാർ, അജിമോൻ കെ. വർഗീസ്, ഡോ. പ്രമോദ്, സെക്രട്ടറി എൻ. സിദ്ധാർഥൻ, അഡ്വ. എം.പി. മുരളീധരൻ, നാരായണൻ നായർ, ഗീത ഗോപകുമാർ, സുജാത ശ്രീകുമാർ, ക്യാപ്റ്റൻ പീതംബരൻ, ശിവപ്രസാദ്, മനോജ് കൈമൾ, അമ്പുജാക്ഷൻ, രാജേന്ദ്രപ്രസാദ് എന്നിവർ പ്രസംഗിച്ചു.
District News
പാറത്തോട്: വിമുക്തഭട സംഘടനയായ നാഷണൽ എക്സ് സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി പാറത്തോട് യൂണിറ്റ് കുടുംബസംഗമം നടത്തി. സംസ്ഥാന ഉപദേശകസമിതി ചെയർമാൻ കെ.എസ്. തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബോബിൻ മാത്യു അധ്യക്ഷത വഹിച്ചു.
താലൂക്ക് സെക്രട്ടറി ഇ.ജി. പ്രകാശ് ബോധവത്കരണ ക്ലാസ് നയിച്ചു. എ.ആർ. വിജയൻനായർ, ബി. ചന്ദ്രശേഖരൻനായർ, ജോസ് പടിയറ, എം.എ. ഗോപാലകൃഷ്ണൻനായർ, സി.എൻ. വിശ്വനാഥൻ, ടി.കെ. പദ്മകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.
District News
കൊല്ലം: കൊല്ലം എൽഡേഴ്സ് ഫോറം അംഗങ്ങൾ കുടുംബസംഗമവും ക്രിസ്മസ്പുതുവത്സരാഘോഷവും നടത്തി. റേഡിയോ ബെൻസിഗർ ഡയറക്ടർ ഫാ.ഫെർഡിനാൻഡ് പീറ്റർ ഉദ്ഘാടനം നിർവഹിച്ച് ക്രിസ്മസ് സന്ദേശം നൽകി.
സുവനീറി ന്റെ വിതരണോഘാടനം കെ.പി. അയ്യപ്പൻ പിള്ളയ്ക്ക് നൽകി കൊണ്ട് ഫാ. ഫെർഡിനാൻഡ് പീറ്റർ നിർവഹിച്ചു.എൻ. രാമചന്ദ്രൻ രചിച്ച ശ്രീനാരായണ ഗുരുദേവന്റെ ജീവിതം ഒറ്റനോട്ടത്തിൽ, ശ്രീനാരായണഗുരുദേവ െ ന്റ ജീവിതമഹത്വം എന്നീ കൃതികളുടെ പ്രകാശനവും നടന്നു.
സാഹിത്യകാരൻ പ്രഫ. ഡോ. ആർ.എസ്. രാജീവ് പുതുവത്സര സന്ദേശം നൽകി.
ഫോറം പ്രസിഡന്റ് ആർ. രാധാകൃഷ്ണപൈ അധ്യക്ഷത വഹിച്ചു. പ്രഫ. ജി. മോഹൻദാസ്, എൻ. ദാമോദരൻ നായർ, അഡ്വ. എച്ച്.രാജു, വിഎൻജി പിള്ള, പി.ജെ. ബാസ്റ്റ്യൻ, ലക്ഷ്മി പിള്ള എന്നിവർ പ്രസംഗിച്ചു.
NRI
ന്യൂയോർക്ക്: സ്റ്റാറ്റൻ ഐലൻഡ് സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിൽ സംഘടിപ്പിച്ച മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ 25-ാമത് വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്ക് ഓഫ് വൻ വിജയമായി
2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് ചിന്താവിഷയം
കോൺഫറൻസ് പ്രചാരണത്തിന്റെ ഭാഗമായി സ്റ്റാറ്റൻ ഐലൻഡ് സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ടീം അംഗങ്ങളായ റിംഗിൾ ബിജു (ജോയിന്റ് ട്രഷറർ), ആശ ജോർജ് (ജോയിന്റ് സെക്രട്ടറി), അകില സണ്ണി, ഉമ്മൻ സ്കറിയ എന്നിവർ സന്ദർശനം നടത്തി.
Kerala
കണ്ണൂർ: രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ. കെ.ടി. കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കളായ ഹിമ (അഞ്ച്), കണ്ണൻ (രണ്ട്) എന്നിവരാണ് മരിച്ചത്.
മുതിർന്ന രണ്ടു പേരും തൂങ്ങിയ നിലയിലും കുട്ടികൾ താഴെ കിടക്കുന്ന നിലയിലുമായിരുന്നു. രാത്രി എട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകമറിയുന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മുതിർന്നവർ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
സംഭവമറിഞ്ഞ് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണകാരണത്തെക്കുറിച്ച് നിലവിൽ വ്യക്തതയില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റും.
NRI
ഷിക്കാഗോ: കഴിഞ്ഞ ജൂണിൽ ഒരു പ്രതിയെ പിന്തുടരുന്നതിനിടെ ജീവിത പങ്കാളിയും സഹപ്രവർത്തകനുമായ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മരിച്ച ഷിക്കാഗോ പോലീസ് ഉദ്യോഗസ്ഥ ക്രിസ്റ്റൽ റിവേരയുടെ കുടുംബം ഡിപ്പാർട്ട്മെന്റിനും വെടിവച്ച ഓഫീസർക്കുമെതിരേ നഷ്ടപരിഹാര കേസ് ഫയൽ ചെയ്തു.
റിവേരയുടെ പങ്കാളിയായ കാർലോസ് ബേക്കർ വക്കുപ്പിൽ സേവനമനുഷ്ഠിക്കാൻ യോഗ്യനല്ലെന്ന് ആരോപിച്ചാണ് കുക്ക് കൗണ്ടിയിൽ ബുധനാഴ്ച കേസ് ഫയൽ ചെയ്തത്. ജൂൺ അഞ്ചിന് നഗരത്തിൽ ഒരു പ്രതിയെ പിന്തുടരുന്നതിനിടെയായിരുന്നു സംഭവം.
ബേക്കർ വെടിവച്ചപ്പോൾ അത് റിവേരയുടെ പുറത്തുകൊള്ളുകയായിരുന്നു. മനപൂർവമല്ലാതെ അപകട മരണമാണ് ഇതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇരുവരും തമ്മിലുള്ള പ്രണയബന്ധം തകർന്നതിലുള്ള പ്രശ്നങ്ങളാണ് വെടിവയ്പിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു.
ബേക്കർ അവിഹിതം കാണിച്ചതിനെത്തുടർന്ന് ബന്ധം അവസാനിപ്പിക്കാൻ റിവേര തീരുമാനിച്ചിരുന്നതായും ഈ വിവരം ബേക്കറുടെ കാമുകിയെ അറിയിക്കുമെന്ന് റിവേര ഭീഷണിപ്പെടുത്തിയിരുന്നതായും സൂചനയുണ്ട്.
ബേക്കറുമായുള്ള പ്രശ്നം റിവേര ഡിപ്പാർട്ട്മെന്റിനെ അറിയിച്ചിരുന്നതായും ഈ മുന്നറിയിപ്പുകൾ അവഗണിച്ച ഷിക്കാഗോ പോലീസ് ഡിപ്പാർട്ട്മെന്റിനും കേസിൽ ഉത്തരവാദിത്തമുണ്ടെന്നും കുടുംബം പറയുന്നു.
ബേക്കറിന് മൂന്ന് വർഷത്തിൽ താഴെയുള്ള സർവീസ് കാലയളവിൽ 11 തവണ മോശം പെരുമാറ്റത്തിന് പരാതി ലഭിച്ചിരുന്നു. ബേക്കറിനെ ഓഗസ്റ്റിൽ പോലീസ് ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിർത്തിയിരുന്നു.
Kerala
കൊച്ചി: സംസ്ഥാനത്ത് പക്ഷിക്കടത്ത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് 11 അപൂര്‍വയിനം പക്ഷികളെ കസ്റ്റംസ് പിടികൂടിയത്. തായ്ലന്ഡില് നിന്നാണ് ഇവയെ കൊച്ചിയിലേക്ക് കടത്തിയത്.
ക്വലാലംപുരില്‍ നിന്ന് എത്തിയ യാത്രക്കാരായ കുടുംബത്തെ എക്സിറ്റ് പോയിന്റില്‍ വച്ചു പിടികൂടുകയായിരുന്നു. ചെക്കിന് ബാഗേജില്‍ ഒളിപ്പിച്ചിരുന്ന പക്ഷികളെ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ പട്ടികയില്‍ പെടുന്നതാണ്.
കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കുടുംബത്തെയും പക്ഷികളെയും പിന്നീട് വനം വകുപ്പിന് കൈമാറി. വനം വകുപ്പ് ഇവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു. പക്ഷികളെ എത്തിച്ചത് കച്ചവട ലക്ഷ്യത്തോടെയാണോയെന്നും അന്വേഷിക്കുന്നുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡില്‍ കാമുകനെ കൊലപ്പെടുത്തി പെൺകുട്ടിയുടെ കുടുംബം. നന്ദേഡ് സ്വദേശിയായ സാക്ഷം(20) എന്ന യുവാവിനെയാണ് കാമുകിയുടെ കുടുംബം ക്രൂരമായി കൊലപ്പെടുത്തിയത്.
കാമുകി അഞ്ചലിന്റെ പിതാവും സഹോദരന്മാരും ചേര്‍ന്ന് യുവാവിനെ മര്‍ദിച്ച ശേഷം വെടിവച്ച് കൊല്ലുകയായിരുന്നു. സാക്ഷത്തിന്റെ ശവസംസ്കാരത്തിനെത്തിയ അഞ്ചല്‍ മൃതദേഹത്തില്‍ മഞ്ഞള്‍ പുരട്ടി കുങ്കുമം തൊട്ട് ഇയാളെ വിവാഹം ചെയ്തതായി പ്രഖ്യാപിച്ചു.
ജീവിതകാലം മുഴുവന്‍ സാക്ഷമിന്റെ വീട്ടില്‍ അയാളുടെ ഭാര്യയായി കഴിയുമെന്നും പെണ്‍കുട്ടി പറഞ്ഞു. സാക്ഷമിന്റെ കൊലപാതകികള്‍ ആരായാലും അവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും അഞ്ചല്‍ ആവശ്യപ്പെട്ടു.
അഞ്ചലിന്റെ സഹോദരന്മാര് വഴിയാണ് ഇരുവരും തമ്മില്‍ പരിചയത്തിലാകുന്നത്. പിന്നീട് പ്രണയത്തിലായി. മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ജാതിയുടെ പേരില്‍ വീട്ടില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. എന്നാല്‍, ഭീഷണിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നെങ്കിലും അഞ്ചല്‍ അവളുടെ പ്രണയത്തില്‍ ഉറച്ചുനിന്നു.
അഞ്ചല്‍ പ്രണയത്തില്‍ നിന്ന് പിന്മാറില്ലെന്ന് വ്യക്തമായതോടെ അവളുടെ സഹോദരന്മാരും പിതാവും ചേര്‍ന്ന് സാക്ഷമിനെ അതിക്രൂരമായി കൊലപ്പെടുത്തി. സംഭവത്തില്‍ ആറ് പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തു. പ്രതികള്‍ അറസ്റ്റിലായി.
National
അഹമ്മദാബാദ്: ഗുജറാത്തിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ആയി നിയോഗിക്കപ്പെട്ട അധ്യാപകൻ ജീവനൊടുക്കി. ഗിർ സോമനാഥ് ജില്ലയിലാണ് സംഭവം.
അരവിന്ദ് വധേർ ആണ് മരിച്ചത്. കൊഡിനാർ താലൂക്കിലെ ദേവ്ലി ഗ്രാമത്തിലുള്ള വീട്ടിൽ അരവിന്ദ് വധേറിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. എസ്ഐആറുമായി ബന്ധപ്പെട്ട അമിത ജോലിയും മാനസിക സംഘർഷത്തെയും തുടർന്നാണ് അരവിന്ദ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു.
കൊടിനാറിലെ ഛാര ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിൽ അധ്യാപകനായിരുന്നു അരവിന്ദ്. അടുത്തിടെയാണ് സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) ജോലിക്കായി അരവിന്ദിനെ ബിഎൽഒ ആയി നിയോഗിച്ചത്.
ഭാര്യയ്ക്കായി എഴുതിയ ആത്മഹത്യാക്കുറിപ്പിൽ എസ്ഐആറുമായി ബന്ധപ്പെട്ട ജോലി സമ്മർദത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് അരവിന്ദ് എഴുതിയിട്ടുണ്ട്.
"ഇനി എനിക്ക് എസ്ഐആർ ജോലി ചെയ്യാൻ കഴിയില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്ക് ക്ഷീണവും മാനസിക സമ്മർദ്ദവും അനുഭവപ്പെടുന്നു. ദയവായി നമ്മുടെ മകനെ പരിപാലിക്കണം. ഈ നടപടി സ്വീകരിക്കുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ല'. അരവിന്ദ് കുറിപ്പിൽ എഴുതി.
അരവിന്ദിന്റെ മരണത്തെ കുറിച്ചുള്ള എല്ലാ വശങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് ഗിർ സോമനാഥ് കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ എൻ.വി. ഉപാധ്യായ പറഞ്ഞു. ജില്ലയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ബിഎൽഒമാരിൽ ഒരാളായിരുന്നു അരവിന്ദ് എന്നും അദ്ദേഹം ഇതിനോടകം തന്നെ 40 ശതമാനത്തിലധികം ജോലി പൂർത്തിയാക്കിയെന്നും ഉപാധ്യായ വ്യക്തമാക്കി.
സംഭവത്തെത്തുടർന്ന്, സർക്കാർ പ്രൈമറി അധ്യാപകരുടെ സംഘടനയായ ഗുജറാത്ത് രാജ്യ പ്രാഥമിക് ശിക്ഷക് സംഘിന്റെ പ്രതിനിധി സംഘം ഗാന്ധിനഗറിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കാണുകയും ബിഎൽഒമാരായി ജോലി ചെയ്യുന്ന അധ്യാപകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് നിവേദനം നൽകുകയും ചെയ്തു.
National
ബംഗുളൂരു: ഹോൺ മുഴക്കിയതിന്റെ ദേഷ്യത്തിൽ മൂന്നംഗ കുടുംബം സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചു തെറുപ്പിച്ച് കാർ യാത്രികൻ. കർണാടകയിലെ ബംഗുളൂരുവിലെ എംഎസ് രാമയ്യ ആശുപത്രിക്ക് സമീപമാണ് സംഭവം.
സംഭവത്തിൽ കാർ ഡ്രൈവറായ സുകൃത്(23)നെതിരെ പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. കഴിഞ്ഞ മാസമാണ് സംഭവം.
ദമ്പതികളും കുട്ടിയും സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ പിന്നിലൂടെ അമിതവേഗതയിൽ കാറിലെത്തിയ സുകൃത് സ്കൂട്ടർ ഇടിച്ചുതെറുപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാൾ വാഹനം നിർത്താതെ പോയി.
സാരമായ പരിക്കേറ്റ ദമ്പതികളെയും കുട്ടിയെയും പ്രദേശവാസികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിൽ സുകൃതിനെ പിടികൂടി. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ, നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണമുന്നയിച്ച ടി.വി. പ്രശാന്തൻ എന്നിവർക്കെതിരേ കുടുംബം മാനനഷ്ടത്തിന് ഹർജി ഫയൽ ചെയ്തു.
65 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് പത്തനംതിട്ട സബ് കോടതിയിൽ നൽകിയിരിക്കുന്ന ഹർജിയിൽ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ദിവ്യയ്ക്കും പ്രശാന്തിനും നോട്ടീസ് അയച്ചു. ഹര്‍ജി അടത്ത മാസം 11ന് പരിഗണിക്കും.
നവീൻ ബാബുവിനെ അഴിമതിക്കാരനെന്ന് തെറ്റായി പൊതു സമൂഹത്തിന് മുന്നിൽ ചിത്രീകരിച്ചു, മരണശേഷവും പ്രശാന്തൻ പലതവണ ഇത് ആവർത്തിച്ചു എന്നിവയാണ് ഹര്‍ജിയിലെ ആരോപണങ്ങൾ.
National
ജയ്പുർ: രാജസ്ഥാനിലെ ടോങ്ക് ജില്ലയിൽ ഗർഭിണിയായ യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച പുലർച്ചെ 12.30 ഓടെ ഓൾഡ് ടോങ്ക് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
മനീഷ ആണ് മരിച്ചത്. മകളെ ഭർത്താവ് മർദിച്ച് കൊന്നതാണെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി.
ആറ് മാസം മുമ്പാണ് കുൽദീപ് നായക്ക് എന്നയാളുമായി മനീഷയുടെ വിവാഹം നടന്നത്. കുൽദീപ് സ്ത്രീധനം ആവശ്യപ്പെട്ട് മനീഷയെ മർദിച്ചിരുന്നതായി മനീഷയുടെ സഹോദരൻ പ്രഹ്ലാദ് പറഞ്ഞു.
മാതാപിതാക്കളുമായി സംസാരിക്കാൻ കുൽദീപ് പലപ്പോഴും അനുവദിക്കാറില്ലായിരുന്നുവെന്നും പ്രഹ്ലാദ് ആരോപിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
Leader Page
ഒരിക്കൽ നെൽസൺ മണ്ടേല പറയുകയുണ്ടായി "ലോകത്തെ മാറ്റിമറിക്കാൻ കഴിയുന്ന ഏറ്റവും ശക്തമായ ആയുധം വിദ്യാഭ്യാഭ്യാസമാണ്'. അദ്ദേഹത്തിന്റെ വാക്കുകൾ അടിവരയിട്ടുകൊണ്ട് നമുക്ക് പറയാൻ സാധിക്കും വിദ്യാഭാസത്തിന്റെ ശക്തി ക്രിയാത്മകവും ചാലനാത്മകവുമായ മൂല്യബോധമുള്ള ഒരു ലോകത്തെ സൃഷ്ടിക്കാൻ പര്യാപ്തമാണെന്ന്. കുട്ടികളുടെ വിദ്യാഭ്യാസം എവിടെനിന്ന് തുടങ്ങണം, ആരു തുടങ്ങണം എന്നുള്ളത് വളരെ പ്രസക്തമായ ഒരു ചോദ്യമാണ്.
ആത്യന്തികമായി ഒരു കുട്ടിയെ വിദ്യാഭ്യാസം നൽകി വളർത്തിയെടുക്കുക എന്നുള്ള കർത്തവ്യം ഓരോ സമൂഹത്തിലും നിക്ഷിപ്തമായിരിക്കുന്നു. കുട്ടികളുടെ അറിവിന്റെ തുടക്കം സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബത്തിൽ നിന്ന്, അതായതു മാതാപിതാക്കളിൽനിന്ന് തുടങ്ങണമെന്നർഥം. വിദ്യാഭ്യാസത്തിലൂടെ മക്കളുടെ ഭാവി നിർണയിക്കുന്നതിന് രക്ഷിതാക്കൾക്കുള്ള പങ്ക് നിർണായകമാണ്.
കുട്ടികളോടൊപ്പം സമയം ചെലവഴിക്കാം
കേൾക്കുമ്പോൾ ലളിതമെന്നു തോന്നാമെങ്കിലും പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. ചില മാതാപിതാക്കളെങ്കിലും ചിന്തിക്കുന്നത് കുട്ടികളുടെ പഠന നിലവാരം ഉറപ്പാക്കേണ്ടത് അധ്യാപകരുടെ മാത്രം കടമയാണെന്നാണ്. യാഥാർഥ്യം മറിച്ചാണ് . കുട്ടികളുടെ ആദ്യത്തെ അധ്യാപകർ മാതാപിതാക്കളാണ്. അവർ ആദ്യം പാഠമാക്കുന്നത് രക്ഷിതാക്കളുടെ ജീവിതവും ശൈലികളുമാണ്.
അതുകൊണ്ട് ചെറുപ്പം മുതൽത്തന്നെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കാനും കളിചിരികളിലൂടെ അവരെ കൊച്ചു കൊച്ചു കാര്യങ്ങൾ പഠിപ്പിക്കാനും ശ്രദ്ധിക്കേണ്ടതാണ്. അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഇത് സഹായിക്കും. ഭാവി ജീവിതത്തിൽ വിജയം കൈവരിക്കാൻ മാതാപിതാക്കളുടെ ഇത്തരം പിന്തുണ കുട്ടികൾക്ക് ഊർജം പകരും. കുട്ടികളുടെ സമഗ്രമായ വളർച്ചയ്ക്ക് അവരോടൊപ്പം സമയം ചെലവഴിക്കേണ്ടത് അത്യന്താപേക്ഷിക്കമാണ്.
അധ്യാപകരുമായി നല്ല ബന്ധം നിലനിർത്താം
വിദ്യാർഥികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് അവരുടെ ചുറ്റുപാടുകൾക്ക് പ്രധാനപ്പെട്ട ഒരു പങ്കുണ്ട്. തുടക്കത്തിൽ മാതാപിതാക്കളും പിന്നീട് അധ്യാപകരും ചേർന്ന ഒരു ചുറ്റുപാടിന്റെ പ്രയോജനകരമായ ഉപയോഗപ്പെടുത്തലാണ് കുട്ടികളുടെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും ആദരമായിരിക്കുന്നത്. മക്കളുടെ സ്കൂൾ കാലഘട്ടത്തിന്റെ തുടക്കത്തിൽതന്നെ അവരുടെ അധ്യാപകരുമായി ഒരു മികച്ച ബന്ധം സ്ഥാപിക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്.
വർഷത്തിൽ ചുരുങ്ങിയത് രണ്ടോ മൂന്നോ തവണ കുട്ടികളുടെ സ്കൂൾ സന്ദർശിച്ച് അധ്യാപകരുമായി കുട്ടികളുടെ കഴിവുകളെ സംബന്ധിച്ചും അതുപോലെ വ്യക്തിത്വവികാസത്തെകുറിച്ചും മറ്റും മനസിലാക്കേണ്ടതാണ്. പേരന്റ്സ് ടീച്ചർ മീറ്റിംഗുകൾ പോലെയുള്ള അവസരങ്ങൾ ഇത്തരം ആശയവിനിമയങ്ങൾക്കായി തീർച്ചയായും ഉപയോഗിക്കേണ്ടതാണ്. ഈ കാലഘട്ടത്തിൽ ഓൺലൈൻ ആശയവിനിമയ സംവിധാനങ്ങൾ അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ആശയവിനിമയം അയാസരഹിതമാക്കിയിട്ടുണ്ട്.
സർവതോമുഖമായ വളർച്ചയാണ് പഠനത്തിലൂടെ ലക്ഷ്യമിടേണ്ടത്. കേവലം പരീക്ഷയും മാർക്ക്ഷീറ്റും പിന്നെ ഒരു ജോലി നേടുവാനും മാത്രമുള്ളതല്ല വിദ്യാഭ്യാസം എന്നും മാത്സാരാധിഷ്ഠിത ലോകത്തിൽ വിജയിക്കാൻ പ്രാപ്തമായ സവിശേഷ ഗുണങ്ങൾ വാർത്തെടുക്കാനും മാനവിക മൂല്യങ്ങൾ നിലനിർത്താനും കുട്ടികളെ പ്രാപ്തമാക്കുക എന്നുള്ളതാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളായിരിക്കേണ്ടത്.
മാതാപിതാക്കളും അധ്യാപകരും ചേർന്ന കൂട്ടായ പ്രവർത്തനം കുട്ടികൾ നേരിടുന്ന പല പ്രശ്നങ്ങളെയും തടയാനും പരിഹരിക്കാനും അതുവഴി പഠനനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും. ടെക് അഡിക്ഷൻ, ഡ്രഗ് അഡിക്ഷൻ, അമിതമായ ഉത്കണ്ഠ, ആരോഗ്യകരമല്ലാത്ത സൗഹൃദങ്ങൾ തുടങ്ങി കുട്ടികൾ നേരിടുന്ന പലവിധ പ്രശ്നങ്ങൾക്കും മാതാപിതാക്കളുടെയും അധ്യാപകരുടെയും യോജിപ്പ് സഹായിക്കുമെന്നതിൽ സംശയമില്ല.
കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കാം, ലക്ഷ്യബോധം വളർത്താം
കുട്ടികളുടെ അഭിരുചി (Aptitude) കണ്ടെത്തി അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കേണ്ടത് പ്രാഥമികമായി മാതാപിതാക്കളുടെ കർത്തവ്യമാണ്. അഭിരുചി മനസിലാക്കുക, അതിനെ പരിപോഷിപ്പിക്കാനുതകുന്ന മനോഭാവം (attitude) വളർത്തിയെടുക്കുക എന്നുള്ളത് കുട്ടികളുടെ ലക്ഷ്യബോധം നിർണയിക്കുന്നതിൽ പ്രധാനഘടകമാണ്. ഒരുപക്ഷേ മാതാപിതാക്കൾക്ക് ഇക്കാര്യങ്ങൾ ചെയ്യുന്നതിൽ പരിമിതി ഉണ്ടാകാമെങ്കിലും ഇത്തരത്തിലുള്ള കാര്യങ്ങൾക്കു തുടക്കം കുറിക്കാൻ അവർക്കു കഴിയും.
പിന്നീട് അധ്യാപകരുടെയും വിദഗ്ധരുടെയും സഹായം തേടാവുന്നതാണ്. പ്രശസ്ത അമേരിക്കൻ വിദ്യാഭ്യാസവിദഗ്ധനായ സ്റ്റീഫൻ ആർ.കോവെ വ്യക്തികളുടെ ലക്ഷ്യം നിശ്ചയിക്കുന്നതിനെപ്പറ്റി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. "ലക്ഷ്യം നിശ്ചയിക്കുമ്പോൾ തന്നെ അതിൽ നിങ്ങൾക്കു പരമാവധി എത്തിപ്പെടാൻ കഴിയുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കുക ".(Begin with an end in mind) എന്നാണ് അദ്ദേഹം പറഞ്ഞത്.
ദീർഘവീക്ഷണത്തോടു കൂടിയ ലക്ഷ്യങ്ങളാണ് നാം നിശ്ചയിക്കേണ്ടതെന്ന് സാരം. ഇത്തരം ലക്ഷ്യങ്ങൾ നിശ്ചയിക്കാനും അതിനെ വളർത്തിയെടുക്കാനും മാതാപിതാക്കൾക്ക് കുട്ടികളിൽ ചെലുത്താൻ കഴിയുന്ന സ്വാധീനം ചെറുതൊന്നുമല്ല. മാതാപിതാക്കൾ പകർന്നു നൽകുന്ന അച്ചടക്കം, ആത്മീയത, സ്ഥിരോത്സാഹം, പരസ്പരബഹുമാനം, പൗരബോധം, മാറ്റങ്ങൾ ഉൾകൊള്ളാനുള്ള കഴിവ്, അനുകമ്പ തുടങ്ങിയ ഗുണങ്ങൾ കുട്ടികളെ ലക്ഷ്യപ്രാപ്തിയിലേക്ക് നയിക്കും.
താരതമ്യം അരുത്, കഴിവുകൾ അദ്വിതീയമാണ്
രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്തു വിലയിരുത്തൽ നടത്തുന്നത് അർഥശൂന്യമാണ്. ഓരോ വ്യക്തിയുടെയും കഴിവുകൾ അദ്വിതീയമാണ് അഥവാ ഓരോ കുട്ടിയും സവിശേഷ ഗുണഗങ്ങൾ ഉള്ളവരായിരിക്കും. അതുകൊണ്ട് അത്തരം ഗുണങ്ങൾ പരിപോഷിപ്പിക്കേണ്ടതാണ്. അനാവശ്യമായ താരതമ്യപ്പെടുത്തലുകൾ സവിശേഷ ഗുണങ്ങളെ നശിപ്പിക്കുമെന്ന് മാത്രമല്ല വിപരീത ഫലം ഉളവാക്കുകയും ചെയ്യും.
അസൂയ, പ്രതികാരബുദ്ധി, ലക്ഷ്യബോധമില്ലായ്മ, അപകർഷബോധം തുടങ്ങിയ പ്രോത്സാഹജനകമല്ലാത്ത സ്വഭാവങ്ങൾ കുട്ടികളിൽ വളരാൻ ഇത്തരം സാഹചര്യങ്ങൾ ഇടയാക്കും. കുട്ടികളുടെ താത്പര്യങ്ങൾ, കഴിവുകൾ, സവിശേഷതകൾ, ആഗ്രഹങ്ങൾ എന്നിവ പരിഗണിക്കാതെ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ വിലയിരുത്തുമ്പോഴാണ് ഇത്തരം അനാരോഗ്യകരമായ താരതമ്യം ഉണ്ടാകുന്നത്. ഇത് കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കാൻ വളരെയധികം സാധ്യതയുണ്ട്.
മക്കളുടെ കഴിവുകൾക്ക് അനുസരിച്ചുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് മാതാപിതാക്കൾ ശ്രമിക്കേണ്ടത്. ഏബ്രഹാം ലിങ്കൺ തന്റെ മകന്റെ സ്കൂൾ അധ്യാപകന് അയച്ച കത്ത് വളരെ പ്രസിദ്ധമാണ്. ആ കത്തിലെ പ്രതിപദ്യ വിഷയം തന്റെ മകനെ എന്തെല്ലാം കാര്യങ്ങൾ എങ്ങനെയെല്ലാം പഠിപ്പിക്കണമെന്നാണ്. വിശ്വാസം, സ്നേഹം, ധൈര്യം എന്നീ മൂന്നു പ്രധാനപ്പെട്ട ഗുണങ്ങളിലൂന്നിയ വിദ്യാഭ്യാസമാണ് അവനു ലഭിക്കേണ്ടതെന്ന് ലിങ്കൺ ദീർഘവീക്ഷണത്തോടെ ആ കത്തിൽ പറയുന്നുണ്ട്.
ആധുനിക ലോകത്തും ഈ ആശയങ്ങൾ വളരെ പ്രസക്തമാണ്. നമ്മുടെ കുട്ടികൾ നന്മകൾ ഉള്ളവരായി വളരട്ടെ, ഉത്തരവാദിത്വബോധമുള്ളവരായി വളർന്ന് ലക്ഷ്യം നേടട്ടെ. ധൈര്യത്തോടെ നീതിക്കു വേണ്ടി നിലനിൽക്കുന്നവരായി ഉയരട്ടെ, വെല്ലുവിളികൾ നേരിട്ട് വിജയം കൈവരിക്കാൻ പ്രാപ്തരാകട്ടെ. ദീർഘവീക്ഷണത്തോടെയുള്ള മാതാപിതാക്കളുടെ പിന്തുണ അതിൽ നിർണായക പങ്ക് വഹിക്കുമെന്നതിൽ സംശയമില്ല.
(കരിയർ കൺസൾട്ടന്റും ലീഡർഷിപ് കോച്ചും എഐ എഡ്യൂക്കേറ്ററുമാണ് ലേഖകൻ)
Kerala
തൃശൂർ: ചേലക്കര കൂട്ട ആത്മഹത്യയില്‍ അമ്മയ്ക്കും സഹോദരിക്കും പിന്നാലെ ചികിത്സയിലായിരുന്ന അഞ്ചു വയസുകാരനും മരിച്ചു.
മേപ്പാടം കോല്‍പ്പുറത്ത് വീട്ടില്‍ പ്രദീപിന്റെയും ഷൈലജയുടെയും മകന് അക്ഷയ് ആണ് മരിച്ചത്. വിഷം ഉള്ളില്‍ ചെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അക്ഷയ് ഇന്ന് രാവിലെയാണ് മരിച്ചത്. പ്രദീപിന്റെ മരണത്തെ തുടര്‍ന്നാണ് ഷൈലജ രണ്ട് മക്കള്‍ക്കും വിഷം നല്കിയ ശേഷം ജീവനൊടുക്കിയത്.
വൃക്ക തകരാറിലായതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭര്‍ത്താവ് പ്രദീപ് (സുന്ദരന്‍-42) സെപ്റ്റംബര്‍ രണ്ടിനാണ് മരിച്ചത്. ഭര്‍ത്താവ് മരിച്ചതിന്റെ 20-ാംനാള്‍ ഷൈലജ ഐസ്ക്രീമില് വിഷം ചേര്‍ത്ത് മക്കള്‍ക്ക് നല്‍കിയും സ്വയം കഴിച്ചും ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തു.
സെപ്റ്റംബര്‍ 22-നായിരുന്നു സംഭവം. ഏഴ് വയസുകാരിയായ അണീമ മണിക്കൂറുകള്‍ക്കകം മരിച്ചു. മൂന്ന് ദിവസത്തിന് ശേഷം ചികിത്സയിലിരിക്കെ ഷൈലജയും മരിച്ചു. ഒരാഴ്ചയ്ക്ക് ശേഷം അക്ഷയ്യും മരിച്ചു. സിജിഇഎം എല്‍പി സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ് അക്ഷയ്.
Kerala
കോട്ടയം: ശബരിമല വിഷയത്തിലെ സുകുമാരൻ നായരുടെ നിലപാട് മാറ്റത്തിൽ പ്രതിഷേധിച്ച് എൻഎസ്എസ് അംഗത്വം രാജി വച്ച് കുടുംബം. ചങ്ങനാശേരി പുഴവാതിൽ ഒരു കുടുംബത്തിലെ നാലുപേരാണ് എൻഎസ്എസ് അംഗത്വം രാജിവച്ചത്.
പുഴവാത് സ്വദേശി ഗോപകുമാർ സുന്ദരൻ, ഭാര്യ അമ്പിളി ഗോപകുമാർ, മക്കളായ ആകാശ് ഗോപൻ ഗൗരി ഗോപൻ എന്നിവരാണ് അംഗത്വം രാജിവച്ചത്. സുകുമാരൻ നായരുടെ നിലപാട് മാറ്റത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ഗോപകുമാർ പറഞ്ഞു.
എൻഎസ്എസ് കരയോഗം 253 ലെ അംഗങ്ങളാണ് രാജിവച്ച കുടുംബം. കരയോഗം സെക്രട്ടറിക്കും പ്രസിഡണ്ടിന്റിനും രാജിക്കത്ത് കൈമാറി. ജനറൽ സെക്രട്ടറിയുടെ രാഷ്ട്രീയ ചായ്വും പക്ഷപാതപരമായ അഭിപ്രായപ്രകടനങ്ങളും രാജിക്ക് കാരണമെന്നും കത്തിൽ പറയുന്നു