ശ്രീനഗർ: ജമ്മുകാഷ്മീരിലെ കത്വ ജില്ലയിൽ ജെയ്ഷെ മുഹമ്മദ് ഭീകരനെ സുരക്ഷാസേന വധിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
സാധാരണക്കാരെ ബന്ദിയാക്കി രക്ഷപെടാൻ ശ്രമിച്ച പാക്കിസ്ഥാൻ പൗരനായ ഉസ്മാനെ സാഹസികമായാണ് സുരക്ഷാസേന വധിച്ചത്.
2024ൽ ഇന്ത്യയിലേക്ക് കടന്ന ഉസ്മാൻ ആറ് ഭീകരാക്രമണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. സുരക്ഷാസേനയുടെ കൈയിൽ പിടിയിലാകാതിരിക്കാൻ ഗുഹകളിലാണ് ഇയാൾ താമസിച്ചിരുന്നത്.
കത്വ ജില്ലയിലെ ബാനി, ഭില്ലവാർ പ്രദേശങ്ങളിൽ ഇയാൾക്കായി സുരക്ഷാസേന വലവിരിച്ചിരുന്നു. എന്നാൽ ഇയാൾ പിടിയിലാകാതെ രക്ഷപെട്ടു. ജനുവരി ഏഴിന് പർവതപ്രദേശമായ ഭില്ലവാർ മേഖലയിലെ ഇയാളുടെ മൂന്ന് ഒളിത്താവളങ്ങൾ സൈന്യം തകർത്തു. ഇതോടെ ഇയാൾ ഉസ്മാൻ ഗ്രാമീണരുടെ വീടുകളിൽ അഭയം തേടുകയായിരുന്നു.
കത്വ ജില്ലയിലെ ബാനി, ഭില്ലവാർ പ്രദേശങ്ങളിൽ ഇയാൾക്കായി സുരക്ഷാസേന വലവിരിച്ചിരുന്നു. എന്നാൽ ഇയാൾ പിടിയിലാകാതെ രക്ഷപെട്ടു. ജനുവരി ഏഴിന് പർവതപ്രദേശമായ ഭില്ലവാർ മേഖലയിലെ ഇയാളുടെ മൂന്ന് ഒളിത്താവളങ്ങൾ സൈന്യം തകർത്തു. ഇതോടെ ഇയാൾ ഉസ്മാൻ ഗ്രാമീണരുടെ വീടുകളിൽ അഭയം തേടുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്, ഭനേതർ ഗ്രാമത്തിലെ ഒരു വീട്ടിൽ ഉസ്മാൻ ഉണ്ടെന്ന് സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചു. സുരക്ഷാസേന വീട് വളഞ്ഞപ്പോൾ ഇയാൾ വീട്ടിലുള്ളവരെ ബന്ദിയാക്കി ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു. തുടർന്ന് സൈന്യം ഇയാളെ വധിച്ച് വീട്ടിലുള്ളവരെ രക്ഷിക്കുകയായിരുന്നു.
Tags : Terrorist J&K Home Family death