International
കൊളംബോ: അനധികൃതമായി മത്സ്യബന്ധനത്തിലേർപ്പെട്ടെന്നാരോപിച്ച് 35 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ലങ്കൻ സേന അറസ്റ്റ് ചെയ്തു. ബോട്ടുകളും വലകളും പിടിച്ചെടുത്തു.
വടക്കൻ ജാഫ്നയ്ക്കു സമീപം കങ്കേശൻതുറൈയിൽനിന്ന് തിങ്കളാഴ്ച പുലർച്ചെയാണ് ഇവർ പിടിയിലായതെന്നു നാവികസേന കമാൻഡർ ബുദ്ധിക സന്പത്ത് പറഞ്ഞു.
ഒക്ടോബർ ഒന്പതിന് തലൈമാന്നാറിൽനിന്ന് 47 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ലങ്കൻ സേന പിടികൂടിയിരുന്നു.
District News
വൈപ്പിൻ: എൻജിൻ നിലച്ചതിനെ തുടർന്നു കടലിൽ ഒഴുകിയ വള്ളത്തിലെ അഞ്ചു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. അതുവഴി വന്ന മത്സ്യബന്ധന ബോട്ടാണ് തൊഴിലാളികൾക്ക് രക്ഷകനായി മാറിയത്. ചെല്ലാനം മിനി ഫിഷിംഗ് ഹാർബറിൽനിന്ന് ഇന്നു ഇന്നലെ പുലർച്ചെ മത്സ്യബന്ധനത്തിന് പോയ അർത്തുങ്കൽ സ്വദേശിയുടെ ഇമ്മാനുവൽ എന്ന മത്സ്യബന്ധന വള്ളമാണ് കൊച്ചിക്ക് പടിഞ്ഞാറ് 18 ഫാതം അകലെ കടലിൽ എൻജിൻ നിലച്ച് ഒഴുകിയത്.
കണ്ടക്കടവ് സ്വദേശികളായ പൊള്ളയിൽ ഫ്രാൻസിസ്(50), അരിപ്പാട് പറമ്പ് കുഞ്ഞുമോൻ (54), അരയശേരി ആന്റപ്പൻ (62), അറക്കൽ ഷെബിൻ (40) , പൊള്ളക്കടവ് പ്രിൻസ് (42) പൊള്ളക്കടവ് എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. രാവിലെ 11 ഓടെ ചെല്ലാനം ഹാർബറിൽ അടുക്കേണ്ട വള്ളം വൈകിട്ട് ആറ് ആയിട്ടും തീരമണയാതെ വന്നതിനെതുടർന്ന് ഫോർട്ട് കൊച്ചി, അർത്തുങ്കൽ മേഖലയിലെ കോസ്റ്റൽ പോലീസും ഫിഷറീസ് അധികൃതരും കടലിൽ തെരച്ചിൽ നടത്തി വരികയായിരുന്നു.
രാത്രി ഒൻപതോടെ അഞ്ചു മത്സ്യത്തൊഴിലാളികളെയും വള്ളവും വൈപ്പിൻ സ്വദേശിയായ സിനിൽജോസിന്റെ നാഥൻ എന്ന മത്സ്യബന്ധന ബോട്ട് രക്ഷപ്പെടുത്തി കൊണ്ടുവരുന്നതായി വിവരം ലഭിച്ചു. തുടർന്ന് രാത്രി 11:30 ഓടെ തൊഴിലാളികളെ വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിൽ സുരക്ഷിതമായി എത്തിച്ചു. ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഫിഷറീസ് അധികൃതർ അറിയിച്ചു.
District News
കോഴിക്കോട് ജില്ലയിലെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കടപ്പുറത്ത് തിരമാലകളുടെ ശക്തി വർധിച്ചിട്ടുണ്ട്. തെക്കൻ കേരള തീരങ്ങളിൽ രൂപപ്പെട്ട ന്യൂനമർദ്ദം അറബിക്കടലിലേക്ക് നീങ്ങുന്നതാണ് തിരമാലകൾ ഉയരാൻ കാരണം.
മീൻപിടിത്തക്കാർ കടലിൽ പോകരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടു. തീരദേശവാസികൾക്ക് ആവശ്യമായ സുരക്ഷാ നിർദേശങ്ങൾ നൽകുകയും അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തിട്ടുണ്ട്.
ദുരന്തനിവാരണ സേനയും കോസ്റ്റൽ പോലീസും തീരപ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും, പൊതുജനങ്ങൾ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു