Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MurderCase

ടി.പി. കേസിലെ ഒന്നാം പ്രതി എം.സി. അനൂപിന് പരോൾ

കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ഒന്നാം പ്രതി എം.സി. അനൂപിന് വീണ്ടും പരോൾ. 20 ദിവസത്തേക്കാണ് പരോൾ നൽകിയിരിക്കുന്നത്.

നടപടി സ്വാഭാവികമാണെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.ശനിയാഴ്ചയാണ് പരോള്‍ അനുവദിച്ചത്.

നേരത്തെ, പ്രതികളായ രജീഷ്, ഷാഫി, ഷിനോജ് എന്നിവർക്ക് പരോൾ ലഭിച്ചിരുന്നു. തുടർന്ന് നടപടി ചട്ടപ്രകാരമല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതേസമയം, ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ജ്യോതിബാബുവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

Kerala

വാളയാറിൽ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്കും പങ്കെന്ന് പോലീസ്

പാലക്കാട്: വാളയാറിൽ ഇതരസംസ്ഥാന തൊഴിലാളി ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ സ്ത്രീകൾക്കും പങ്കെന്ന് പോലീസ് നിഗമനം.

രണ്ടു മണിക്കൂർ നീണ്ട ആക്രമണത്തിൽ ചത്തിസ്ഗഡ് സ്വദേശി രാംനാരായണനെ ചില സ്ത്രീകളും മർദിച്ചെന്നാണ് പോലീസിനു ലഭിച്ച വിവരം. അന്വേഷണമേറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യം പരിശോധിക്കും.

ആക്രമണത്തിൽ പതിനഞ്ചോളം പേർ പങ്കാളികളായെന്നും ഇതിൽ ചിലർ നാടുവിട്ടെന്നുമാണ് പോലീസ് കരുതുന്നത്. മോഷ്ടാവാണെന്നു സംശയിച്ചാണ് ആൾക്കൂട്ടം രാംനാരായണനെ മർദിച്ചത്.

സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും വാളയാർ പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് സംഭവം.

National

ബുർഖ ധരിക്കാത്തതിന് യുവതിയെ കൊന്ന സംഭവം; പ്രതി ആധാർ കാർഡിന് അപേക്ഷിക്കാൻ ഭാര്യയെ അനുവദിച്ചിരുന്നില്ലെന്ന് പോലീസ്

ലക്നോ: ഉത്തർപ്രദേശിലെ ഷംലിയിൽ ബുർഖ ധരിക്കാത്തതിന് ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ ഗൃഹനാഥൻ, ആധാറിന് അപേക്ഷിക്കാൻ ഭാര്യയെ അനുവദിച്ചിരുന്നില്ലെന്ന് പോലീസ്.

ആധാർ കാർഡിൽ ചിത്രം വരുമെന്നതിനാലാണ് ഇയാൾ ഭാര്യയെ വിലക്കിയത്. ഭാര്യ താഹിറ(32) എപ്പോഴും ഒരു ബുർഖ ധരിക്കണമെന്ന് ഫാറൂഖ് നിർബന്ധം പിടിച്ചിരുന്നു.

ആധാർ, റേഷൻ കാർഡ് പോലുള്ള ഒരു തിരിച്ചറിയൽ രേഖയും ഉണ്ടാക്കാൻ 18 വർഷമായി അയാൾ യുവതിയെ അനുവദിച്ചിരുന്നില്ല.

അഫ്രീൻ (14), അസ്മീൻ (10), സെഹ്രീൻ (ഏഴ്), ബിലാൽ (ഒൻപത്), അർഷാദ് (അഞ്ച്) എന്നിവരായിരുന്നു ദമ്പതികളുടെ മക്കൾ. ഭാര്യയെയും അഫ്രീനെയും വെടിവച്ചും സെഹ്രീനെ കഴുത്ത് ഞെരിച്ചുമാണ് ഇയാൾ കൊന്നത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തു.

വിവാഹ ചടങ്ങുകൾക്ക് പാചകക്കാരനായി ജോലി ചെയ്തിരുന്ന ഫാറൂഖ്, ഭാര്യ ബുർഖ ധരിക്കാതെ മാതാപിതാക്കളുടെ വീട്ടിൽ പോയതായി അറിഞ്ഞപ്പോൾ പ്രകോപിതനാവുകയായിരുന്നു.

ഇടയ്ക്ക് വീട്ടിലെത്തുന്ന സ്വന്തം പിതാവിനെ കാണാൻ പോലും ഇയാൾ താഹിറയെ അനുവദിച്ചിരുന്നില്ല. താഹിറയെയും രണ്ട് പെൺമക്കളെയും ദിവസങ്ങളോളം കാണാതിരുന്നതിനെ തുടർന്നാണ് കൊലപാതകം പുറത്തറിഞ്ഞത്.

ഭാര്യയെയും പെൺമക്കളെയും കുറിച്ച് പിതാവ് ദാവൂദ് പലതവണ ചോദിച്ചെങ്കിലും ഷംലിയിലെ ഒരു വാടക വീട്ടിൽ അവരെ താമസിപ്പിച്ചതായി അയാൾ പിതാവിനോട് പറഞ്ഞു.

തന്‍റെ മകൻ കൊലപാതകം നടത്തിയെന്ന് സംശയിക്കുന്നതായി ദാവൂദ് ആണ് പോലീസിനെ അറിയിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കുറ്റം സമ്മതിച്ചത്.

വീട് നടത്തിക്കൊണ്ടുപോകാൻ ഭാര്യ ആഗ്രഹിച്ചതിനാൽ താനും ഭാര്യയും പലപ്പോഴും വീട്ടുകാര്യങ്ങളിൽ വഴക്കിട്ടിരുന്നതായി ഫാറൂഖ് പോലീസിനോട് പറഞ്ഞു. ഒരു മാസം മുമ്പ്, താഹിറ ബുർഖ ധരിക്കാതെ മാതാപിതാക്കളുടെ വീട്ടിൽ പോയി. അത് തന്‍റെ അന്തസ് നശിപ്പിച്ചതായി അയാൾ പോലീസിനോടു പറഞ്ഞു.

ഇതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് ഇയാൾ ഡിസംബർ 10 ന് ഭാര്യയെ വെടിവച്ച് കൊന്നത്. വെടിയൊച്ച കേട്ടാണ് മൂത്ത മകൾ അഫ്രീൻ ഉണർന്നത്. അടുക്കളയിലേക്ക് വന്ന അഫ്രീനെയും വെടിവച്ചു കൊന്നു.

ശബ്ദം കേട്ട് രണ്ടാമത്തെ മകൾ സെഹ്‌റീൻ എത്തിയപ്പോൾ കഴുത്തുഞെരിച്ചും കൊന്നു. പിന്നീട് മുറ്റത്ത് ശുചിമുറിക്കായി കുഴിച്ച ഒമ്പത് അടി ആഴമുള്ള കുഴിയിൽ ഫാറൂഖ് അവരുടെ മൃതദേഹങ്ങൾ കുഴിച്ചിടുകയും അതിന് മുകളിൽ ഒരു ഇഷ്ടികകൾ നിരത്തുകയുമായിരുന്നു.

Kerala

അരിഷ്ടം കുടിച്ചതി‍ന്‍റെ പണം ചോദിച്ചതിന് തലയ്ക്ക് അടിച്ചു; ചികിത്സയിൽ കഴിഞ്ഞ വയോധികൻ മരിച്ചു

കൊല്ലം: അരിഷ്ടം കുടിച്ചതി‍ന്‍റെ പണം ചോദിച്ചതിന് തലയ്ക്ക് അടിയേറ്റ വയോധികൻ ചികിത്സയ്ക്കിടെ മരിച്ചു. കൊല്ലം കടയ്ക്കലിലാണ് സംഭവം.

അരിഷ്ടക്കടയിലെ ജീവനക്കാരൻ കടയ്ക്കൽ മണലുവട്ടം സ്വദേശി സത്യബാബു(70)വാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് 20 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു സത്യബാബു.

സംഭവത്തിൽ കടയ്ക്കൽ തുടയന്നൂർ സ്വദേശി സിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

National

പൂനെയിൽ കാമുകിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

മുംബൈ: പൂനെയിൽ കാമുകിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ബീഡ് സ്വദേശിനി ദിവ്യ നിഗോട്ട്(20) ആണ് കൊല്ലപ്പെട്ടത്. ഗണേഷ് കാലെ(21)ആണ് ജീവനൊടുക്കിയത്.

പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. ഗണേഷ് കാലെ ടെക്നീഷ്യനും ദിവ്യ ക്ലിനിക്കിലെ നഴ്‌സുമായിരുന്നു.

ദിവ്യയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. തിരച്ചിലിനിടെ, സംഗമവാടി പ്രദേശത്തെ ഗണേഷിന്‍റെ വീട്ടിൽ നിന്ന് ദിവ്യയുടെ മൃതദേഹം കണ്ടെത്തി. തലേഗാവ് റെയിൽവേ ട്രാക്കിന് സമീപമാണ് ഗണേഷിന്‍റെ മൃതദേഹം കണ്ടെത്തിയത്.

ദിവ്യയുടെ മൂക്കിലും മുഖത്തും ആക്രമണത്തിന്‍റെ പാടുകളുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.

National

പ്രണയത്തിൽ നിന്നും പിന്മാറിയില്ല; യുവാവിനെ കൊലപ്പെടുത്തി പെൺകുട്ടിയുടെ കുടുംബം, മൃതദേഹത്തെ വിവാഹം ചെയ്ത് പെൺകുട്ടി

മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡില്‍ കാമുകനെ കൊലപ്പെടുത്തി പെൺകുട്ടിയുടെ കുടുംബം. നന്ദേഡ് സ്വദേശിയായ സാക്ഷം(20) എന്ന യുവാവിനെയാണ് കാമുകിയുടെ കുടുംബം ക്രൂരമായി കൊലപ്പെടുത്തിയത്.

കാമുകി അഞ്ചലിന്‍റെ പിതാവും സഹോദരന്‍മാരും ചേര്‍ന്ന് യുവാവിനെ മര്‍ദിച്ച ശേഷം വെടിവച്ച് കൊല്ലുകയായിരുന്നു. സാക്ഷത്തിന്‍റെ ശവസംസ്‌കാരത്തിനെത്തിയ അഞ്ചല്‍ മൃതദേഹത്തില്‍ മഞ്ഞള്‍ പുരട്ടി കുങ്കുമം തൊട്ട് ഇയാളെ വിവാഹം ചെയ്തതായി പ്രഖ്യാപിച്ചു.

ജീവിതകാലം മുഴുവന്‍ സാക്ഷമിന്‍റെ വീട്ടില്‍ അയാളുടെ ഭാര്യയായി കഴിയുമെന്നും പെണ്‍കുട്ടി പറഞ്ഞു. സാക്ഷമിന്‍റെ കൊലപാതകികള്‍ ആരായാലും അവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും അഞ്ചല്‍ ആവശ്യപ്പെട്ടു.

അഞ്ചലിന്‍റെ സഹോദരന്മാര്‍ വഴിയാണ് ഇരുവരും തമ്മില്‍ പരിചയത്തിലാകുന്നത്. പിന്നീട് പ്രണയത്തിലായി. മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ജാതിയുടെ പേരില്‍ വീട്ടില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. എന്നാല്‍, ഭീഷണിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നെങ്കിലും അഞ്ചല്‍ അവളുടെ പ്രണയത്തില്‍ ഉറച്ചുനിന്നു.

അഞ്ചല്‍ പ്രണയത്തില്‍ നിന്ന് പിന്മാറില്ലെന്ന് വ്യക്തമായതോടെ അവളുടെ സഹോദരന്മാരും പിതാവും ചേര്‍ന്ന് സാക്ഷമിനെ അതിക്രൂരമായി കൊലപ്പെടുത്തി. സംഭവത്തില്‍ ആറ് പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തു. പ്രതികള്‍ അറസ്റ്റിലായി.

National

ആൺസുഹൃത്തുക്കളുമായി തുടർച്ചയായി ഫോണിൽ സംസാരം; യുവതിയെ സഹോദരൻ കൊന്നു

ലക്നോ: ആൺസുഹൃത്തുക്കളുമായി ഫോണിൽ സംസാരിക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനൊടുവിൽ യുവാവ് സഹോദരിയെ കൊന്നു. ഉത്തർപ്രദേശിലെ ഷാജഹാൻപുർ ജില്ലയിലെ ഇറ്റോറ ഗോട്ടിയ ഗ്രാമത്തിലാണ് സംഭവം.

നൈന ദേവി(22)ആണ് മരിച്ചത്. സഹോദരി ഫോണിൽ നിരവധി പുരുഷന്മാരുമായി സംസാരിച്ചിരുന്നുവെന്നും വിവാഹാലോചനകൾ നിരസിച്ചിരുന്നുവെന്നും പ്രതിയായ ഷേർ സിംഗ് അവകാശപ്പെട്ടതായി എസ്പി രാജേഷ് ദ്വിവേദി പറഞ്ഞു.

സഹോദരിയുടെ ഫോണിലെ റിക്കാർഡിംഗുകൾ കേട്ടതിനെത്തുടർന്ന് ഷേർ സിംഗ് പ്രകോപിതനായിരുന്നു. ഫോൺ എടുക്കാൻ വന്നപ്പോൾ, മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഷേർ സിംഗ്, നൈനാ ദേവിയുടെ കഴുത്തിൽ കുത്തി.

ചൊവ്വാഴ്ച രാത്രി അറസ്റ്റിലായ ഷേർ സിംഗിനെതിരെ ബിഎൻഎസ് സെക്ഷൻ 103(1) (കൊലപാതകം) പ്രകാരം കേസെടുത്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു.

National

പാറ്റ്നയിൽ വൃദ്ധനെ വെടിവച്ചുകൊന്നു; ജനക്കൂട്ടം ആക്രമികളെ തല്ലിക്കൊന്നു

പാറ്റ്ന: ബിഹാറിലെ പാറ്റ്നയിൽ വീടിന് പുറത്തിരിക്കുകയായിരുന്ന വൃദ്ധനെ വെടിവച്ച് കൊന്ന് ആക്രമികൾ. സംഭവത്തിന് പിന്നാലെ അക്രമാസക്തരായ ജനക്കൂട്ടം ആക്രമികളായ രണ്ടുപേരെ മർദിച്ചു കൊന്നു.

മികച്ച ഭരണം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി നിതീഷ് കുമാർ വീണ്ടും അധികാരത്തിൽ വന്നതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. ഗോപാൽപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദൊമ്മൻചക് ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പാറ്റ്ന പോലീസ് സൂപ്രണ്ട് (ഈസ്റ്റ്) പരിചയ് കുമാർ പറഞ്ഞു.

ദൊമ്മൻചക് ഗ്രാമത്തിലെ അഷർഫി റായി (80) എന്നയാളെയാണ് ബൈക്കിലെത്തിയ രണ്ടുപേർ വെടിവച്ചു കൊലപ്പെടുത്തി‍യത്. സംഭവത്തിന് ശേഷം ആക്രമികൾ സ്ഥലത്ത് നിന്നും രക്ഷപെട്ടു. എന്നാൽ പിന്തുടർന്നെത്തിയ ജനക്കൂട്ടം ഇരുവരെയും തല്ലിക്കൊന്നു.

വെടിയേറ്റ അഷർഫി റായിയെ പാറ്റ്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണംസംഭവിച്ചു.

ആദ്യം കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഫൊറൻസിക് സംഘം നിർവീര്യമായ വെടിയുണ്ടകൾ കണ്ടെടുത്തു. രണ്ടാമത്തെ സ്ഥലത്ത് നിന്നും ഇഷ്ടികകൾ, കല്ലുകൾ, വടികൾ എന്നിവയും കണ്ടെടുത്തു. സമീപ പ്രദേശങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

ജനക്കൂട്ടത്തിന്‍റെ മർദനമേറ്റ് മരിച്ചവരെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് മൃതദേഹങ്ങളും പോസ്റ്റുമോർട്ടം ചെയ്യും.

National

‌ആഭരണങ്ങൾക്കായി വൃദ്ധയെ കൊലപ്പെടുത്തി; ബംഗളൂരുവിൽ യുവതി അറസ്റ്റിൽ‌

ബംഗളൂരു: സർജാപുരിൽ വൃദ്ധയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ കവർന്ന കേസിൽ യുവതി പിടിയിലായി. കുഗുർ ഗ്രാമവാസിയായ ഭദ്രമ്മ (68) ആണ് കൊല്ലപ്പെട്ടത്.

കുഗുർ സ്വദേശിനിയായ ദീപ എന്ന യുവതിയാണ് ഭദ്രമ്മയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്. ഉത്സവ മധുരപലഹാരമായ 'കജ്ജയ' രുചിച്ചുനോക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തി വൃദ്ധയെ കൊലപ്പെടുത്തുകയായിരുന്നു.

തുടർന്ന് ഭദ്രമ്മയുടെ ആഭരണങ്ങൾ കവർന്ന ശേഷം മൃതദേഹം രണ്ട് ദിവസം ദീപ വീട്ടിൽ സൂക്ഷിച്ചു. പിന്നാലെ തിമ്മസാന്ദ്ര തടാകത്തിൽ മൃതദേഹം ഉപേക്ഷിച്ചു. കുടുംബം ഭദ്രമ്മയെ കാണാനില്ലെന്ന് കാട്ടി നൽകിയ പരാതിയെ തുടർന്ന് പോലീസ് ദീപയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം പുറത്തുവന്നത്.

National

യുപിയിൽ കൃഷിയിടത്ത് യുവാവ് കൊല്ലപ്പെട്ട സംഭവം; ഭാര്യയും കാമുകനും പിടിയിലായി

മീററ്റ്: യുപി മീററ്റിൽ യുവാവിനെ വെടിയുതിർത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും പിടിയിലായി. കൊല്ലപ്പെട്ട രാഹുലിന്‍റെ ഭാര്യയും കാമുകൻ അജയ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അജയ്‌യും രാഹുലിന്‍റെ ഭാര്യ അഞ്ജലിയും തമ്മിലുള്ള ബന്ധം പുറത്തായതിനെ തുടർന്നായിരുന്നു കൊലപാതകം. ദേഹത്ത് മൂന്ന് തവണ വെടിയേറ്റ നിലയിലായിരുന്നു രാഹുലിന്‍റെ മൃതദേഹം കൃഷിയിടത്ത് കാണപ്പെട്ടത്.

കവർച്ചസംഘം കൊലപ്പെടുത്തിയതെന്നായിരുന്നു പോലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ മൊഴിയെടുക്കാൻ വിളിക്കുന്പോൾ അഞ്ജലി സ്ഥലത്തില്ലാതിരുന്നതാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അജയ്‌യുമായുള്ള യുവതിയുടെ ബന്ധം കണ്ടെത്തുന്നത്.

രാഹുലിന്‍റെ മൃതദേഹം സംസ്കരിച്ചതിന് പിന്നാലെ ഒളിവിൽ പോയ ഇരുവരെയും കണ്ടെത്തി ചോദ്യം ചെയ്തതോടെ അജയ് കുറ്റസമ്മതം നടത്തി. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

 

 

 

 

 

District News

മദ്യപാനത്തിനിടെ തർക്കം; വയോധികൻ തലയ്ക്കടിയേറ്റ് മരിച്ചു

കൊല്ലം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ വയോധികൻ തലയ്ക്കടിയേറ്റ് മരിച്ചു. കൊല്ലം കടയ്ക്കലിൽ ഞായറാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ തൃക്കണ്ണാപുരം നെല്ലിക്കുന്നത്തു വീട്ടിൽ ശശി (58) ആണ് കൊല്ലപ്പെട്ടത്.

പ്രതി കുന്താലി രാജുവിനായുള്ള തെരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും അത് കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.

അതിനിടെ സമീപത്തുണ്ടായിരുന്ന പലകകഷണം എടുത്ത് രാജു ശശിയുടെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

District News

യുവാവിനെ കഴുത്തറുത്ത് കൊന്നു; ഒരാൾ കസ്റ്റഡിയിൽ

മലപ്പുറം: കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊന്നു. മഞ്ചേരി ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണ്‍ (40) കൊല്ലപ്പെട്ട സംഭവത്തിൽ മഞ്ചേരി ചാരങ്കാവ് സ്വദേശി മൊയ്തീൻ കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാവിലെ ഏഴിനായിരുന്നു ദാരുണ സംഭവമുണ്ടായത്. കാടുവെട്ട് തൊഴിലാളികളാണ് പ്രവീണും മൊയ്തീനും. രാവിലെ ഇരുവരും ഒരുമിച്ച് ബൈക്കില്‍ ജോലിക്ക് പോകുകയായിരുന്നു. ഇതിനിടെ ഇവർ തമ്മില്‍ തര്‍ക്കമുണ്ടായി.

തുടർന്ന് മൊയ്തീന്‍ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിന്‍റെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

District News

ഭാര്യയെ കൊന്ന് കുഴിച്ച് മൂടി; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ഭാര്യയെ കൊന്ന് കുഴിച്ച് മൂടിയ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം - അയർക്കുന്നം ഇളപ്പാനിയിലുണ്ടായ സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശിനി അൽപ്പാനയാണ് കൊല്ലപ്പെട്ടത്.

ഇവരുടെ ഭർത്താവ് സോണിയെ പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്. ഭാര്യയെ കാണാനില്ലെന്ന് ഇയാൾ പരാതി നൽകിയിരുന്നു.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് പോലീസ് പറഞ്ഞു.

District News

അഞ്ചുവയസുകാരിയുടെ കൊലപാതകം: വധശിക്ഷ റദ്ദാക്കണമെന്ന അപ്പീലുമായി അസഫാക്ക് ആലം

കൊച്ചി: എറണാകുളം ആലുവയില്‍ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ ഏക പ്രതിയായ അസഫാക്ക് ആലം വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

വിചാരണക്കോടതിയുടെ വധശിക്ഷ ഇതുവരെ ഹൈക്കോടതി സ്ഥിരീകരിച്ചിട്ടില്ല. നിയപരമായി വിചാരണ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി അംഗീകരിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ചുള്ള നടപടികള്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് പ്രതി അപ്പീല്‍ സമര്‍പ്പിച്ചിട്ടുള്ളത്.

ആലുവ മാര്‍ക്കറ്റിനുള്ളില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി 2023 ജൂലൈ 29 നാണ് അറസ്റ്റിലായത്. വധശിക്ഷ കഠിനവും നീതീകരിക്കാനാവാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് 110 ദിവസത്തിനുള്ളില്‍ വിചാരണ കോടതി അനാവശ്യ തിടുക്കത്തില്‍ വിചാരണ നടത്തി, കേസ് വാദിക്കാനുള്ള ന്യായവും നീതിയുക്തവുമായ അവസരം നഷ്ടപ്പെടുത്തിയെന്നും അപ്പീലില്‍ പറയുന്നു.

വിചാരണ കോടതി നിയമിച്ച വിവര്‍ത്തകന്‍ തനിക്കെതിരെ പക്ഷപാതപരമായി പെരുമാറി. ഒരു മാധ്യമ അഭിമുഖത്തില്‍, വിവര്‍ത്തകന്‍ തന്നെ പരസ്യമായി തൂക്കിക്കൊല്ലണം, വധശിക്ഷ പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞിരുന്നു. അത്തരമൊരു വ്യക്തിയെ നിഷ്പക്ഷനായി കണക്കാക്കാന്‍ കഴിയില്ലെന്നും അപ്പീലില്‍ പറയുന്നു.

സാക്ഷികളുടെ മൊഴികളിലെ പൊരുത്തക്കേട്, മെഡിക്കല്‍ തെളിവുകളുടെ പോരായ്മ, അന്വേഷണത്തിലെ പ്രശ്‌നങ്ങള്‍, ശരിയായ രീതിയില്‍ ഫോറന്‍സിക്, കെമിക്കല്‍ പരിശോധനകള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടു തുടങ്ങിയ 60 കാരണങ്ങള്‍ അപ്പീലില്‍ ഉന്നയിച്ചിട്ടുണ്ട്. ശിക്ഷ റദ്ദാക്കണമെന്നും അപ്പീല്‍ പരിഗണിക്കുന്നതുവരെ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.

National

യുപിയിൽ മോഷ്ടാവെന്ന് ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ തല്ലിക്കൊന്നു

ലക്നോ: ഉത്തർപ്രദേശിൽ ഡ്രോൺ ഉപയോഗിച്ച് മോഷണം നടത്തുന്ന ആളെന്ന് ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ആൾക്കുട്ടം തല്ലിക്കൊന്നു.

രാഹുൽഗാന്ധിയുടെ മണ്ഡലമായ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഒക്ടോബർ ഒന്നിനാണ് സംഭവം. ഫത്തേപുർ സ്വദേശി ഹരിഓം(38) ആണ് കൊല്ലപ്പെട്ടത്. യുവാവിനെ മർദിച്ച് അവശനാക്കിയ ആൾക്കൂട്ടം റെയിൽവേ പാളത്തിനരികെ ഉപേക്ഷിക്കുകയായിരുന്നു.

സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൃത്യനിർവഹണത്തിൽ പരാജയപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് ഉംചാർ പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു.

മാനസികാസ്വാസ്ഥ്യമുള്ള ഹരിഓമിനെ ഭാര്യവീട്ടിലേക്ക് പോകുംവഴിയാണ് ജമുനാപുരിൽ ആൾക്കൂട്ടം തടഞ്ഞത്. തുടർന്ന്, ഇയാൾ വീടുകളിൽ ഡ്രോൺ ഉപയോഗിച്ച് മോഷണം നടത്തുന്നയാളാണെന്ന് ആരോപിച്ച് മർദിക്കുകയായിരുന്നു.

മാസസീകാസ്വാസ്ഥ്യമുള്ള ഹരിഓമിന് കൃത്യമായ മറുപടി നൽകാനാവാഞ്ഞതോടെ ജനക്കൂട്ടം മർദനം തുടർന്നു. ഇതിനിടെ ഹരിഓം രാഹുൽ ഗാന്ധിയുടെ പേര് പറഞ്ഞപ്പോൾ ഇത് ബാബയുടെ നാടാണെന്ന് പറഞ്ഞ് വീണ്ടും ആക്രമിച്ചെന്നും റിപ്പോർട്ടുണ്ട്.

പിറ്റേദിവസം രാവിലെ സമീപത്തെ ഗ്രാമവാസികളാണ് വിവസ്ത്രനായ നിലയിൽ ഹരിഓമിനെ റെയിൽവേ പാളത്തിന് സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്.

അക്രമം നടത്തിയവരിൽ ദളിതരും പിന്നാക്കക്കാരും മറ്റുജാതികളിൽപ്പെട്ടവരും ഉണ്ടെന്നും സംഭവത്തിൽ ജാതി അഭ്യൂഹം പ്രചരിപ്പിക്കരുതെന്നും പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ യുവാവിന്‍റെ കുടുംബത്തോട് സംസാരിച്ച രാഹുൽ ഗാന്ധി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

യുപിയിൽ നിലനിൽക്കുന്ന കാട്ടുനീതിയാണ് സംഭവം തുറന്നുകാണിക്കുന്നതെന്ന് തിങ്കളാഴ്ച ഹരിയോമിന്‍റെ കുടുംബത്തെ സന്ദർശിച്ച ശേഷം ഉത്തർപ്രദേശ് കോൺഗ്രസ് പ്രസിഡന്‍റ് അജയ് റായ് പറഞ്ഞു. പോലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും മർദനമേറ്റ് അവശനായ യുവാവിനെ രക്ഷിക്കാൻ തയാറായില്ലെന്നും അജയ് റായ് ആരോപിച്ചു.

യുപിയിലെ ക്രമസമാധാനനില തകർന്നെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും ഇരയുടെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരവും കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും നൽകണമെന്നും കോൺഗ്രസ് മാധ്യമവിഭാഗം മേധാവി പവൻ ഖേര പറഞ്ഞു.

വിവാദമായതോടെ, സംഭവത്തിൽ പ്രതികരണവുമായി ബിജെപിയും രംഗത്തെത്തി. ആദിത്യനാഥിന്‍റെ സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് കോൺഗ്രസ് ശ്രമമെന്ന് ബിജെപി വക്താവ് അവ്‌നിഷ് ത്യാഗി പറഞ്ഞു.

International

അമേരിക്കയിൽ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു. മോട്ടല്‍ മാനേജറായ രാകേഷ് എഹാഗബന്‍ (51) ആണ് കൊലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.

പിറ്റ്‌സ്ബര്‍ഗിലെ മോട്ടല്‍ മാനേജറായ രാകേഷ്, സ്ഥാപനത്തിന് പുറത്ത് നടന്ന തര്‍ക്കത്തില്‍ ഇടപെട്ടതിന് പിന്നാലെയാണ് ആക്രമിക്കപ്പെട്ടത്.

സ്റ്റാന്‍ലി യൂജിന്‍ വെസ്റ്റ് (37) എന്നയാളാണ് രാകേഷിന് എതിരെ വെടിയുതിര്‍ത്തത്. രാകേഷ് മാനേജറായ മോട്ടലിലെ അന്തേവാസിയായ സ്ത്രീയുമായിട്ടായിരുന്നു അക്രമിയുടെ വാക്കുതര്‍ക്കം.

ഇതിൽ ഇടപെട്ട രാകേഷിന്‍റെ തലയ്ക്ക് നേരെ പോയിന്‍റ് ബ്ലാങ്കിൽ അക്രമി വെടിവയ്ക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ രാകേഷ് മരിച്ചു.

സ്ത്രീക്ക് നേരെയും അക്രമി വെടിയുതിര്‍ത്തയായും റിപ്പോര്‍ട്ടുകളുണ്ട്. ഇയാളെ പിന്നീട് പോലീസ് എറ്റുമുട്ടിലൂടെയാണ് പിടികൂടിയത്. പോലീസിന് നേരെയും ഇയാള്‍ വെടിയുതിര്‍ത്തു.

പോലീസുമായുള്ള ഏറ്റമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ അക്രമിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.

 

National

മാലിന്യം വലിച്ചെറിയുന്നതിനെ ചൊല്ലി തർക്കം; യുപിയിൽ യുവാവിനെ സഹോദരനും ഭാര്യയും കൊന്നു

ലക്നോ: ഉത്തർപ്രദേശിലെ ഹാപൂരിൽ മാലിന്യം വലിച്ചെറിയുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഇളയ സഹോദരനും ഭാര്യയും യുവാവിനെ വെട്ടിക്കൊന്നു.

വീരേന്ദ്ര (40) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച, ഇളയ സഹോദരൻ സുനിലിന്‍റെ മകൾ വീരേന്ദ്രയുടെ വീടിന് മുന്നിൽ മാലിന്യം വലിച്ചെറിഞ്ഞിരുന്നു. ഇത് വീരേന്ദ്ര എതിർത്തപ്പോൾ, സഹോദരന്മാർ തമ്മിൽ തർക്കമുണ്ടായി.

തുടർന്ന് ഇത് കൈയാങ്കളിയിലേക്ക് നീണ്ടു. സുനിലും ഭാര്യ ഗുഡ്ഡോയും കോടാലിയും വടിയും ഉപയോഗിച്ച് വീരേന്ദ്രയെ ആക്രമിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ വീരേന്ദ്രയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മീററ്റിലെ ഒരു ആശുപത്രിയിലേക്കു മാറ്റിയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മരണം സംഭവിക്കുകയായിരുന്നു.

വീരേന്ദ്രയുടെ ഭാര്യയുടെ പരാതിയിൽ സുനിലിനും ഭാര്യ ഗുഡ്ഡോയ്ക്കുമെതിരെ പോലീസ് കേസെടുത്തു. ഇരുവരും ഒളിവിലാണ്.

District News

മലപ്പുറത്ത് മധ്യവയസ്‌കനെ സുഹൃത്തിൻ്റെ വീട്ടിൽ മരിച്ച നില യിൽ കണ്ടെത്തി; രണ്ട് പേർ കസ്റ്റഡിയിൽ

മലപ്പുറം: ചിന്നക്കലങ്ങാടിയിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി.. കള ത്തിക്കണ്ടി രജീഷ് എന്ന ചെറൂട്ടി (48) ആണ് മരിച്ചത്.
രജീഷിനെ സുഹൃത്തിൻ്റെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു രജീഷിനെ വീടിനുള്ളിൽ മരിച്ച നിലയിൽ ക ണ്ടെത്തിയത്. വിവരം അറിഞ്ഞ് പോലീസെത്തി തുടർ നടപടി സ്വീകരിച്ചു.
സംഭവത്തിൽ സുഹൃത്തുക്കളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മരണ ത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
ചോദ്യം ചെയ്യുന്നതിനായാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു.

District News

ഒണിയൻ പ്രേമൻ കൊലക്കേസ്; ഒൻപത് പ്രതികളെയും വെറു തെവിട്ടു

കണ്ണൂർ: സിപിഎം പ്രവർത്തകൻ ഒണിയൻ പ്രേമനെ വെട്ടിക്കൊന്ന കേസിൽ ബിജെ പി പ്രവർത്തകരായ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. ഒൻപത് ബിജെ പി പ്രവർത്തകരെയാണ് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടത്.
2015 ഫെബ്രുവരി 25നാണ് ചിറ്റാരിപ്പറമ്പിൽ വച്ച് പ്രേമനെ ഒരു സംഘം വെട്ടിപ്പരിക്കേ ൽപ്പിച്ചത്. രണ്ടു കാലുകൾക്കും ഗുരുതര പരിക്കേറ്റ പ്രേമൻ പിറ്റേന്ന് ആശുപത്രിയിൽ വച്ച് മരണപ്പെട്ടു.
കേസിൽ 10 ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ര ണ്ടാം പ്രതിയും എബിവിപി നേതാവുമായ ശ്യാമപ്രസാദ് മറ്റൊരു രാഷ്ട്രീയ സംഘട്ടന ത്തിൽ കൊല്ലപ്പെട്ടിരുന്നു.
സജേഷ്.സി, പ്രജീഷ്, നിഷാന്ത്, ലിബിൻ, വിനീഷ്, രജീഷ്, നിഖിൽ, രഞ്ജയ് രമേശ്, രഞ്ജിത്ത് സി.വി. എന്നിവരെയാണ് ഇന്ന് കോടതി വെറുതെ വിട്ടത്. പ്രതികൾക്ക് കൊലപാതകവുമായി നേരിട്ടു ബന്ധമുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാ ധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Kerala

ഒണിയൻ പ്രേമൻ കൊലക്കേസ്; ഒൻപത് പ്രതികളെയും വെറുതെവിട്ടു

കണ്ണൂർ: സിപിഎം പ്രവര്‍ത്തകൻ ഒണിയൻ പ്രേമനെ വെട്ടിക്കൊന്ന കേസിൽ ബിജെപി പ്രവർത്തകരായ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. ഒൻപത് ബിജെപി പ്രവര്‍ത്തകരെയാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടത്.

2015 ഫെബ്രുവരി 25നാണ് ചിറ്റാരിപ്പറമ്പിൽ വച്ച് പ്രേമനെ ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. രണ്ടു കാലുകള്‍ക്കും ഗുരുതര പരിക്കേറ്റ പ്രേമന്‍ പിറ്റേന്ന് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു.

കേസില്‍ 10 ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ടാം പ്രതിയും എബിവിപി നേതാവുമായ ശ്യാമപ്രസാദ് മറ്റൊരു രാഷ്ട്രീയ സംഘട്ടനത്തിൽ കൊല്ലപ്പെട്ടിരുന്നു.

സജേഷ് .സി, പ്രജീഷ്, നിഷാന്ത്, ലിബിന്‍, വിനീഷ്, രജീഷ്, നിഖില്‍, രഞ്ജയ് രമേശ്, രഞ്ജിത്ത് സി.വി. എന്നിവരെയാണ് ഇന്ന് കോടതി വെറുതെ വിട്ടത്. പ്രതികൾക്ക് കൊലപാതകവുമായി നേരിട്ടു ബന്ധമുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

National

കൗമാരക്കാരിയെ പീഡിപ്പിച്ചു കൊന്നു; പ്രതി അറസ്റ്റിൽ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത 20കാരൻ അറസ്റ്റിൽ.

ജാസ്പൂർ പ്രദേശത്തെ അമിയവാല ഗ്രാമത്തിൽ വച്ചാണ് സംഭവം നടന്നത്. പ്രതി രാജീവ് കുമാറിനെ സംഭവം നടന്ന് 12 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തതായി ഉധം സിംഗ് നഗറിലെ സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) മണികാന്ത് മിശ്ര പറഞ്ഞു.

പ്രതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കുറ്റകൃത്യത്തിന് ഉപയോഗിച്ച രക്തം പുരണ്ട ബ്ലേഡും കൊലപാതകം നടത്തുന്ന സമയത്ത് അയാൾ ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ട പെൺകുട്ടി, തന്‍റെ വളർത്തുമൃഗങ്ങൾക്ക് കരിമ്പിൻ തൊലി ശേഖരിക്കാൻ വയലിലേക്ക് പോയിരുന്നു. ഇവിടെ വച്ചാണ് രാജീവ് കൃത്യം ചെയ്തത്.

പെൺകുട്ടി ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയപ്പോൾ വീട്ടിൽ നിന്ന് 150 മീറ്റർ അകലെയുള്ള ഒരു കരിമ്പിൻ തോട്ടത്തിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നുവെന്ന് എസ്‌എസ്‌പി പറഞ്ഞു.

ഗ്രാമവാസികൾ സംഭവത്തെക്കുറിച്ച് പോലീസിനെ അറിയിക്കുകയും പെൺകുട്ടിയെ ജാസ്പൂർ കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ എത്തിക്കുകയും ചെയ്തു. എന്നാൽ മരണംസംഭവിച്ചിരുന്നു.

സംഭവത്തിൽ രോഷാകുലരായ ഗ്രാമവാസികൾ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത 74 ഉപരോധിച്ചു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ബിഎൻഎസിലെ 103 (1) (കൊലപാതകത്തിനുള്ള ശിക്ഷ), 64 (1) (ബലാത്സംഗത്തിനുള്ള ശിക്ഷ) വകുപ്പുകളും പോക്സോ നിയമവും പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നടപടി ആരംഭിച്ചു.

 

National

യുപിയിൽ ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു

 

ലക്നോ: ഗോരഖ്പൂരിലെ തിരക്കേറിയ മാർക്കറ്റിൽ ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവം.

ഖജ്നി സ്വദേശി മംമ്ത ചൗഹാനാണ് കൊല്ലപ്പെട്ടത്. ഭർത്താവ് വിശ്വകർമ ചൗഹാനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് കൊലപാതകത്തിലെക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

ഒന്നര വർഷമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഈ ബന്ധത്തിൽ 13വയസ്സുള്ള മകളുണ്ട്. യുവതി മകളോടോപ്പം ഷാപൂർ പ്രദേശത്തെ ഗീത് വാടിക്ക് സമീപത്തുള്ള വാടകമുറിയിലാണ് താമസിച്ചിരുന്നത്. ബാങ്ക് റോഡിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ഇവർ.

ഫോട്ടോ എടുക്കാൻ വീട്ടിൽ നിന്നിറങ്ങിയ മംമ്തയെ വിശ്വകർമ പിന്തുടരുകയായിരുന്നു. സ്റ്റുഡിയോയിൽ നിന്നും പുറത്തിറങ്ങിയെ ഉടനെ ഇരുവരും തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് ശാരീരിക ഉപദ്രവത്തിലെക്ക് വഴിമാറി. വിശ്വകർമ കൈവശം ഒളിപ്പിച്ചിരുന്ന തോക്ക് എടുത്ത് യുവതിക്കു നേരെ വെടിവയ്ക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

National

കാമുകിയെ കൊന്ന് മൃതദേഹം ഓടയിൽ തള്ളി; യുവാവ് അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ കാമുകിയെ കൊന്ന് മൃതദേഹം ഓടയിൽ തള്ളിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഭക്തി ജിതേന്ദ്ര മായേക്കർ(26) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ പാട്ടീൽ എന്നയാളെയും രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 17നാണ് യുവതിയെ കാണാതായത്.

തുടർന്ന് യുവതിയുടെ കുടുംബം പോലീസിൽ പരാതി നൽകി. സുഹൃത്തിനെ കാണാൻ പോവുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടിൽ നിന്നുമിറങ്ങിയത്.

തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ്, മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിക്കുകയും ഖണ്ടാല പ്രദേശത്തിന് സമീപത്ത് നിന്നും ലൊക്കേഷൻ കണ്ടെത്തുകയും ചെയ്തു. പിന്നീടാണ് അന്വേഷണം പാട്ടീലിലേക്ക് തിരിഞ്ഞത്.

ചോദ്യം ചെയ്യലിൽ, ഇയാൾ കുറ്റം സമ്മതിച്ചു. മൃതദേഹം അംബാ ഘട്ടിൽ ഉപേക്ഷിച്ചതായും ഇയാൾ മൊഴി നൽകി.

മറ്റൊരു യുവതിയെ വിവാഹം ചെയ്യാൻ താൻ തീരുമാനിച്ചെന്നും ഇതേചൊല്ലിയുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നുവെന്നും ഇയാൾ പറഞ്ഞു.

National

അവിഹിത ബന്ധമെന്ന സംശയം; ഭാര്യയെ തീകൊളുത്തി കൊന്ന് യുവാവ്

മുംബൈ: അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് തീകൊളുത്തിക്കൊലപ്പെടുത്തി.

മഹാരാഷ്ട്രയിലെ നവിമുംബൈയിലാണ് സംഭവം. യുവതി ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചെങ്കിലും കൊലപാതകത്തിന് സാക്ഷിയായ ദമ്പതികളുടെ മകളുടെ മൊഴി വഴിത്തിരിവായി.

രാജ്കുമാര്‍ രാംശിരോമണി സാഹു(35)ആണ് ഭാര്യ ജാഗ്രണി(32)യെ കൊലപ്പെടുത്തിയത്. ഉരണിലെ പഗോതെഗാവില്‍ ഓഗസ്റ്റ് 25-ാം തീയതി പുലര്‍ച്ചെയായിരുന്നു സംഭവം.

ജാഗ്രണിയുടെ കൈകാലുകള്‍ കെട്ടിയിട്ട് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് രാജ്കുമാര്‍ തീകൊളുത്തുകയായിരുന്നു. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുന്‍പേ മരിച്ചു.

ഭാര്യ മുറിയില്‍ കയറി വാതിലടച്ച് സ്വയം തീകൊളുത്തുകയായിരുന്നു എന്നായിരുന്നു രാജ്കുമാര്‍ പറഞ്ഞത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജ്കുമാര്‍ പറഞ്ഞത് കളവാണെന്ന് കണ്ടെത്തി.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും രാജ്കുമാറിന്‍റെയും ജാഗ്രണിയുടെയും മകളായ ഏഴുവയസുകാരിയുടെ മൊഴിയുമാണ് ഇതില്‍ നിര്‍ണായകമായത്. അമ്മയെ അച്ഛന്‍ തീകൊളുത്തിയെന്നായിരുന്നു മകളുടെ മൊഴിയെന്ന് പോലീസ് പറഞ്ഞു. പിന്നാലെ രാജ്കുമാറിനെ 26-ാം തീയതി അറസ്റ്റ് ചെയ്യുകയായിരുന്നു.

Kerala

ഊന്നുകൽ കൊലക്കേസ്; മുഖ്യപ്രതി പിടിയിൽ

കോതമംഗലം: ഊന്നുകൽ കൊലക്കേസിലെ മുഖ്യപ്രതി രാജേഷ് പോലീസ് പിടിയിൽ. പെരുമ്പാവൂർ കുറുപ്പുംപടി സ്വദേശിനി ശാന്തയെ (61) കൊലപ്പെടുത്തിയ കേസിലാണ് രാജേഷിനെ പോലീസ് പിടികൂടിയത്.

ബംഗളുരുവിലേക്ക് ഒളിവിൽ പോകാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ എറണാകുളം മറൈൻഡ്രൈവിൽ വച്ച് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് രാത്രിയോടെ ഊന്നുകൽ സ്റ്റേഷനിലെത്തിച്ച രാജേഷിനെ വിശദമായി ചോദ്യം ചെയ്തു. ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും.

കൊല്ലപ്പെട്ട ശാന്തയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി പ്രതി രാജേഷ് കുറ്റസമ്മതം നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും മൃതദേഹം കെട്ടിപ്പൊതിഞ്ഞ സാരിയും വഴിയിൽ ഉപേക്ഷിച്ചതായും ഇയാൾ മൊഴി നൽകി.

കഴിഞ്ഞ മാസം 18നാണ് ശാന്തയെ കാണാതായത്. അന്നേ ദിവസം തന്നെയാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. പ്രതിയും കൊല്ലപ്പെട്ട ശാന്തയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും സമീപത്തെ സിസിടിവി ദൃശ്യങ്ങളും കേസിൽ നിർണായക തെളിവുകളായി.

ഒളിവിൽ പോയ രാജേഷിന്‍റെ കാറും, ശാന്തയിൽ നിന്ന് മോഷ്ടിച്ച സ്വർണാഭരണങ്ങളും പോലീസ് കണ്ടെടുത്തു. നേര്യമംഗലത്ത് വാടകയ്ക്ക് താമസിച്ചിരുന്ന രാജേഷ് കൊലപാതകത്തിന് ശേഷം മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഒളിവിൽ കഴിയുകയായിരുന്നു.

Kerala

കളമശേരിയിൽ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു

കൊച്ചി: കളമശേരിയിൽ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. കളമശേരി സുന്ദരഗിരിക്കു സമീപം ബുധനാഴ്ച രാത്രി പതിനൊന്നരയ്ക്കാണ് സംഭവം.

ഞാറയ്ക്കൽ സ്വദേശി നികത്തിത്തറ വീട്ടിൽ വിനോദിന്‍റെ മകൻ വിവേക് (25) ആണ് കൊല്ലപ്പെട്ടത്. സാമ്പത്തിക തർക്കമാണ് കാരണം.

ആക്രമണം നടത്തിയ രണ്ടുപേരും പിടിയിലായി. സനോജും പ്രസാദുമാണ് പിടിയിലായത്. ഇവർ തോപ്പുംപടി സ്വദേശികളാണ്.

മൂവരും കളമശേരിയിൽ വാടകയ്ക്കു താമസിക്കുന്നവരാണ്. ഓട്ടോറിക്ഷാക്കൂലി കൊടുക്കാത്തതിലുള്ള തർക്കമാണ് ആക്രമണത്തിനു കാരണമെന്നു പറയുന്നു.

National

പ്രണയിച്ച് വിവാഹം കഴിച്ചതിൽ പക; യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ മർദിച്ചു കൊന്നു

ഭോപ്പാൽ: മധ്യപ്രദേശിൽ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയെ തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി.

ബെൽഗഢ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹർസി ഗ്രാമത്തിലാണ് സംഭവം. ഓം പ്രകാശ് ബത്തം എന്നയാളാണ് മരിച്ചത്. ഒരാഴ്ച മുൻപാണ് സംഭവം നടന്നത്. ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്.

ശിവാനി ഝ എന്ന യുവതിയെയാണ് ഓം പ്രകാശ് വിവാഹം കഴിച്ചത്. എന്നാൽ ഈ വിവാഹത്തിന് ശിവാനിയുടെ ബന്ധുക്കൾക്ക് താത്പര്യമില്ലായിരുന്നു.

വിവാഹത്തിന് പിന്നാലെ ഇരുവരും ദാബ്രയിലായിരുന്നു താമസിച്ചിരുന്നത്. എന്നാൽ ഓഗസ്റ്റ് 19ന് ഹർസിയിലെത്തിയ ഓം പ്രകാശിനെ ഭാര്യയുടെ ബന്ധുക്കൾ വളഞ്ഞു.

ശിവാനിയുടെ അച്ഛൻ, സഹോദരൻ, മറ്റ് ബന്ധുക്കൾ, അയൽക്കാർ എന്നിവർ ചേർന്ന് ഓം പ്രകാശിനെ ക്രൂരമായി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കുടുംബം ഗ്വാളിയോറിലെ ജയരോഗ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ പരിക്ക് ഗുരുതരമായതിനെ തുടർന്ന് ഓം പ്രകാശ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

മരണത്തെ തുടർന്ന് പോലീസ് കൊലപാതകക്കുറ്റം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശിവാനിയുടെ പരാതിയിൽ നാല് പേർക്കെതിരെ ആക്രമണത്തിന് കേസെടുത്തിരുന്നു. ദ്വാരിക പ്രസാദ് ഝാ, രാജു ഝാ, ഉമ ഓജ, സന്ദീപ് ശർമ എന്നിവരാണ് പ്രതികൾ. ഇവർ ഒളിവിലാണ്. ഇവരെ അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Latest News

Up