Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Peace

സമാധാനത്തിന് ട്രംപിന്‍റെ 10 ബില്യൺ

വാഷിംഗ്ടണ്‍ ഡിസി: ഗാസയുടെ പുനര്‍നിര്‍മാണത്തിനായി രൂപവത്കരിച്ച അന്താരാഷ്‌ട്ര സംഘടനയായ ബോര്‍ഡ് ഓഫ് പീസിലേക്ക് അമേരിക്ക പത്തു ബില്യണ്‍ (1000 കോടി) ഡോളറിന്‍റെ സഹായം നല്‍കുമെന്നും പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.

ചൈനയെയും റഷ്യയെയും ബോര്‍ഡില്‍ ചേരാന്‍ ട്രംപ് ക്ഷണിക്കുകയും ചെയ്തു.

വാഷിംഗ്ടൺ ഡിസിയില്‍ നടന്ന ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘യുദ്ധച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതു വളരെ ചെറിയ സംഖ്യയാണ്- ട്രംപ് കൂട്ടിച്ചേര്‍ത്തു.

International

കലിപ്പ് തീരുന്നില്ലല്ലോ..! ; നൊബേൽ തന്നില്ല, സമാധാനത്തിന് സൗകര്യമില്ലെന്ന് ട്രംപ്

വാഷിംഗ്ടൺ: സമാധാന നൊബേൽ പുരസ്കാരം നിഷേധിച്ചതുകൊണ്ട് സമാധാനത്തിനായി പ്രവർത്തിക്കേണ്ട ബാധ്യത തനിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നോർവീജിയൻ പ്രധാനമന്ത്രി യോനാസ് ഗാർ ടൂറയ്ക്കു കത്തെഴുതി.

എട്ടിലധികം യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് സമാധാന പുരസ്കാരം നൽകേണ്ടതില്ലെന്ന് നോർവേ തീരുമാനിച്ചതിനാൽ സമാധാനത്തെക്കുറിച്ച് ചിന്തിക്കേണ്ട ബാധ്യത എനിക്കില്ല- ട്രംപ് എഴുതി.

നാഷണൽ സെക്യൂരിറ്റി കൗൺസിൽ വാഷിംഗ്ടൺ ഡിസിയിലെ യൂറോപ്യൻ അംബാസഡർമാർക്കും കത്ത് കൈമാറി. ഇനിയങ്ങോട്ട് സമാധാനത്തെക്കുറിച്ചു ചിന്തിച്ച് സമയം കളയേണ്ടതില്ലെന്നും തന്‍റെ രാജ്യത്തിന് ആവശ്യമായതിനെക്കുറിച്ചു മാത്രമായിരിക്കും ചിന്തിക്കുകയെന്നും ട്രംപ് വ്യക്തമാക്കി.

ഗ്രീൻലൻഡിനെക്കുറിച്ചുള്ള അവകാശവാദങ്ങളും സമാധാന നൊബേൽ കിട്ടാത്തതുമായി ട്രംപ് ബന്ധിപ്പിച്ചു. ഗ്രീൻലൻഡ് ദ്വീപിനുമേൽ ഡെന്മാർക്കിന് അവകാശമില്ല.

റഷ്യയിൽനിന്നോ ചൈനയിൽനിന്നോ ആ ഭൂമിയെ സംരക്ഷിക്കാൻ ഡെന്മാർക്കിന് കഴിയില്ല, അല്ലെങ്കിലും അവർക്ക് എങ്ങനെയാണ് അവകാശം ലഭിക്കുന്നത്? രേഖാമൂലമുള്ള തെളിവുകളൊന്നുമില്ല.

നൂറുകണക്കിനു വർഷങ്ങൾക്കു മുമ്പ് ഒരു ബോട്ട് അവിടെ വന്നിറങ്ങി എന്നതിനപ്പുറം അവർക്ക് ഗ്രീൻലാൻഡിൽ അവകാശമൊന്നുമില്ല. അങ്ങനെ നോക്കിയാൽ ഞങ്ങളുടെ ബോട്ടുകളും അവിടെ എത്തിയിട്ടുണ്ട്- ട്രംപ് കത്തിൽ പറയുന്നു.

Kerala

ഗ്ലോബല്‍ പീസ് പാര്‍ലമെന്റ് സമ്മേളനം സമാപിച്ചു

കോട്ടയം: സമാധാനത്തിനു വേണ്ടിയുള്ള ഏത് പരിശ്രമവും, പ്രവർത്തനങ്ങളും ദൈവത്തിന്‍റെ-സൃഷ്ടികർമത്തിന്‍റെ തുടർച്ചയാണെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്. വേൾഡ് പീസ് മിഷൻ സംഘടിപ്പിച്ച ഗ്ലോബൽ പീസ് പാർലമെന്‍റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമാധാനത്തിന്‍റെ പൂർണവും സുതാര്യവുമായ ഒരു ലോകം സൃഷ്ടിക്കുകയെന്നത് അത്ര എളുപ്പമല്ലെന്നും ആത്മപരിശോധനയും ആത്മീയ നിയന്ത്രണവും മാത്രമാണ് ഇതിനെല്ലാം പരിഹാരമെന്നും മുഖ്യാതിഥിയും നയതന്ത്ര വിദഗ്ധനുമായ ടി.പി. ശ്രീനിവാസൻ പറഞ്ഞു. വേൾഡ് പീസ് മിഷൻ സ്ഥാപകനും ചെയർമാനും സംഗീത സംവിധായകനുമായ ഡോ. സണ്ണി സ്റ്റീഫൻ സ്വാഗതം പറഞ്ഞു.

മതം മനുഷ്യനെ വിഭജിക്കാൻ വേണ്ടിയല്ല, മനുഷ്യനെ മനുഷ്യനോട് ചേർക്കാനാണെന്ന് മിയാവോ ബിഷപ് ഡോ. ജോർജ് പള്ളിപ്പറമ്പിൽ പറഞ്ഞു. സാഹിത്യ സമ്മേളനം ഫാ. ബോബി ജോസ്, പ്രഫ. ജോർജ് തോമസ്, ഷിജി ജോൺസൺ, രേഖ കെ. എന്നിവരടങ്ങുന്ന പാനൽ നിയന്ത്രിച്ചു.

റിലിജിയസ് പാർലമെന്‍റിൽ സിസ്റ്റർ ഡോ. ആർദ്ര, സിസ്റ്റർ ജെസി മരിയ, ബിഷപ് മാർ ജോർജ് പള്ളിപ്പറമ്പിൽ, പ്രഫ. കവിയൂർ ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.
വിമൻസ് പാർലമെന്‍റിൽ ദയാ ബായി, സിസ്റ്റർ ഡോ. ജോവാൻ ചുങ്കപുര എന്നിവരും മീഡിയ പാർലമെന്‍റിൽ ബ്ലെസി, ഡോ.ബിബു നാരായണൻ, ബിജോയ് ചെറിയാൻ, ജോസ് ഡേവിഡ് എന്നിവരും വിദ്യാഭ്യാസ പാർലമെന്‍റിൽ പ്രഫ. ഡോ. റൂബിൾ രാജ്, ഡോ. കെ. കമല, അഭിലാഷ് ജോസഫ്, ഡോ.തോമസ് ഏബ്രഹാം, ഡോ. ജിജി കൂട്ടുമ്മൽ എന്നിവരും പങ്കെടുത്തു.

International

പലസ്തീനികളില്ലാതെ ട്രംപിന്‍റെ ഗാസ സമാധാന ബോർഡ്

വാഷിംഗ്ടൺ ഡിസി: ഗാസയുടെ ഇടക്കാലഭരണത്തിന്‍റെ മേൽനോട്ടച്ചുമതലയ്ക്ക് ഉദ്ദേശിച്ചുള്ള ‘സമാധാന ബോർഡ്’ അംഗങ്ങളെ അമേരിക്കയിലെ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചുതുടങ്ങി. പ്രസിഡന്‍റ് ട്രംപാണ് സമിതിയുടെ ചെയർമാൻ.

അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയർ, ട്രംപിന്‍റെ മരുമകൻ ജാരദ് കുഷ്നർ, ട്രംപിന്‍റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ശതകോടീശ്വരൻ മാർക്ക് റോവൻ, ലോകബാങ്ക് പ്രസിഡന്‍റ് അജയ് ബംഗ, ട്രംപിന്‍റെ ഉപദേഷ്ടാവ് റോബർട്ട് ഗബ്രിയേൽ എന്നിവരാണ് അംഗങ്ങൾ. മുൻ യുഎൻ പശ്ചിമേഷ്യാ പ്രതിനിധി നിക്കോളായ് മ്ലാദനോവ് ഗാസയുടെ ഉന്നത പ്രതിനിധിയായി പ്രവർത്തിക്കും. സമിതിയിൽ പലസ്തീൻകാർ ഇല്ല. സമിതി അംഗങ്ങളുടെ ചുമതലകൾ വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല. വരുന്ന ആഴ്ചകളിൽ കൂടുതൽ അംഗങ്ങളുടെ പേരുകൾ പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്.

പ്രസിഡന്‍റ് ട്രംപിന്‍റെ ഗാസ സമാധാന പദ്ധതി പ്രകാരമാണ് സമാധാന ബോർഡ് രൂപീകരിക്കുന്നത്. യുഎൻ രക്ഷാസമിതി ഒക്‌ടോബറിൽ ബോർഡിന് അംഗീകാരം നല്കിയിരുന്നു. ഗാസ ഭരണത്തിനുള്ള 15 അംഗ വിദഗ്ധ സമിതിയുടെ മേൽനോട്ടച്ചുമതലയാണ് ബോർഡിന്‍റെ പ്രധാന ഉത്തരവാദിത്വം. പലസ്തീൻ അഥോറിറ്റിയിലെ മുൻ മന്ത്രിയും സിവിൽ എൻജിനിയറുമായ ഡോ. അലി ഷാത്ത് നേതൃത്വം നല്കുന്ന വിദഗ്ധ സമിതി അടുത്തിടെയാണ് ചുമതലയേറ്റത്.

സമാധാന ബോർഡിന് പുറമേ 11 അംഗ ഗാസ എക്സിക്യൂട്ടീവ് ബോർഡും വൈറ്റ് ഹൗസ് ഇന്നലെ പ്രഖ്യാപിച്ചു. തുർക്കി വിദേശകാര്യമന്ത്രി ഹാകാൻ ഫിദാൻ, യുഎഇ മന്ത്രി റീം അൽ ഹാഷിമി, ഇസ്രേലി ശതകോടീശ്വരൻ യാക്കിർ ഗാബേ തുടങ്ങിയവരാണ് എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങൾ. ഗാസ ഉന്നത പ്രതിനിധി നിക്കോളാസ് മ്ലാദനോവിനും ഗാസ വിദഗ്ധ സമിതിക്കും വേണ്ട സഹായം നല്കാനാണ് എക്സിക്യൂട്ടീവ് ബോർഡ്.

ഗാസയുടെ പുനരുദ്ധാരണം, ഹമാസ് അടക്കമുള്ള ഭീകര സംഘടനകളുടെ നിരായുധീകരണം തുടങ്ങിയ കാര്യങ്ങളാണ് ഈ സമിതികളെല്ലാം ചേർന്നു നിർവഹിക്കേണ്ടത്.

International

സമാധാനത്തിനുള്ള സഭയുടെ പ്രതിബദ്ധത ആവർത്തിച്ച് മാർപാപ്പ

വത്തിക്കാൻ സിറ്റി: സമാധാനം എന്നതു കേവലം സംഘർഷത്തിന്‍റെ അഭാവം മാത്രമല്ല മറിച്ച് ഹൃദയത്തിനുള്ളിലും ഹൃദയത്തിൽനിന്നും പണിതുയർത്തേണ്ടുന്ന സജീവവും സൂക്ഷ്മശ്രദ്ധ ആവശ്യമുള്ളതുമായ ഒരു ദാനമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ.

ഉസ്ബെക്കിസ്ഥാൻ, മൊൾഡോവ, ബഹറിൻ, ശ്രീലങ്ക, പാക്കിസ്ഥാൻ, ലൈബീരിയ, തായ്‌ലൻഡ്, ലെസോത്തോ, ദക്ഷിണാഫ്രിക്ക, ഫിജി, മൈക്രോനേഷ്യ, ലാത്വിയ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിൽനിന്നു പുതുതായി വത്തിക്കാനിലേക്കു നിയമിതരായ സ്ഥാനപതികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ.

വത്തിക്കാൻ സിറ്റി: സമാധാനം എന്നതു കേവലം സംഘർഷത്തിന്‍റെ അഭാവം മാത്രമല്ല മറിച്ച് ഹൃദയത്തിനുള്ളിലും ഹൃദയത്തിൽനിന്നും പണിതുയർത്തേണ്ടുന്ന സജീവവും സൂക്ഷ്മശ്രദ്ധ ആവശ്യമുള്ളതുമായ ഒരു ദാനമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഉസ്ബെക്കിസ്ഥാൻ, മൊൾഡോവ, ബഹറിൻ, ശ്രീലങ്ക, പാക്കിസ്ഥാൻ, ലൈബീരിയ, തായ്‌ലൻഡ്, ലെസോത്തോ, ദക്ഷിണാഫ്രിക്ക, ഫിജി, മൈക്രോനേഷ്യ, ലാത്വിയ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിൽനിന്നു പുതുതായി വത്തിക്കാനിലേക്കു നിയമിതരായ സ്ഥാനപതികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ.      

താൻ സഭാധ്യക്ഷനായുള്ള ശുശ്രൂഷ ഏറ്റെടുത്തനാൾ മുതൽ പറയുന്ന, ‘സമാധാനം നിങ്ങളോടുകൂടെ’ എന്ന ഉത്ഥിതനായ ഈശോമിശിഹായുടെ വാക്കുകൾ വീണ്ടും ഓർമിപ്പിക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ മാർപാപ്പ, ആഗോള സമൂഹത്തിലെ ഗുരുതരമായ അസമത്വങ്ങൾ, അനീതികൾ,  മൗലികമായ മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയ്ക്കുനേരേ  പരിശുദ്ധ സിംഹാസനത്തിനു നിശബ്‌ദ കാഴ്ചക്കാരനായിരിക്കുക  സാധ്യമല്ലെന്നും വ്യക്തമാക്കി. അഹങ്കാരവും പ്രതികാരവും ഉപേക്ഷിക്കാനും വാക്കുകൾ ആയുധങ്ങളായി ഉപയോഗിക്കാനുള്ള പ്രലോഭനത്തെ ചെറുക്കാനും മാർപാപ്പ അഭ്യർഥിച്ചു.

ഭൗമരാഷ്‌ട്രീയ പിരിമുറുക്കവും ശിഥിലീകരണവും രാജ്യങ്ങളെ ഭാരപ്പെടുത്തുകയും കുടുംബബന്ധങ്ങൾ വഷളാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സമാധാനത്തിനുള്ള ആവശ്യം അടിയന്തരമായി പരിണമിച്ചിരിക്കുന്നുവെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.ഈ സാഹചര്യങ്ങൾ ഏറ്റവും ദുരിതത്തിലേക്ക് തള്ളിവിടുന്ന ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ആളുകളെ മറന്നുപോകരുത്.

ദ്രുതഗതിയിലുള്ള സാമ്പത്തികവും സാങ്കേതികവുമായ മാറ്റങ്ങളാൽ സമൂഹത്തിൽനിന്ന് അദൃശ്യരാക്കപ്പെടുന്നവരിൽനിന്ന് നമ്മുടെ ദൃഷ്‌ടികൾ മറയ്ക്കരുത്. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായി സ്ഥാപിതമായ അന്താരാഷ്‌ട്ര സംഘടനകളെ പുനരുജ്ജീവിപ്പിക്കുന്നതിന് സ്ഥാനപതികളുമായുള്ള ബന്ധം സഹായകമാകട്ടേയെന്നും മാർപാപ്പ ആശംസിച്ചു.

Leader Page

ഗാസയിലെ പൊൻപുലരി

ഗാസ യുദ്ധം അടക്കം നിരവധി സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ചതിനു സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം വേണമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ അതിമോഹം കരിഞ്ഞുണങ്ങിയതില്‍ അധികമാര്‍ക്കും ദുഃഖമുണ്ടാകില്ല. മേധാവിത്വം സ്ഥാപിക്കാന്‍ നികുതിയുദ്ധം അടക്കം ട്രംപ് നടത്തുന്ന സാമ്പത്തിക തീവ്രവാദം ലോകത്തിനാകെ ഭീഷണിയാണ്.

ലാറ്റിനമേരിക്കന്‍ രാജ്യമായ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവര്‍ത്തകയുമായ മരിയ മച്ചാഡോയ്ക്ക് ആണ് 2025ലെ സമാധാന നൊബേല്‍ പുരസ്‌കാരം. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനങ്ങളിലെ രാഷ്‌ട്രീയം മറനീക്കുന്നതാണു പുതിയ വിവാദം.

പറക്കട്ടെ, വെള്ളരിപ്രാവുകള്‍

എങ്കിലും ചോരപ്പുഴയൊഴുകിയ ഗാസയില്‍ സമാധാനത്തിന്‍റെ വെള്ളരിപ്രാവുകള്‍ പറന്നുതുടങ്ങിയതില്‍ ആശ്വസിക്കാം. രണ്ടു വര്‍ഷത്തിലേറെ നീണ്ട മനുഷ്യക്കുരുതികള്‍ക്ക് അറുതി വരുന്നുവെന്നതു സന്തോഷകരമാണ്. ഗാസ മുനമ്പിന്‍റെ പ്രധാന ഭാഗങ്ങളില്‍നിന്ന് ഇസ്രയേല്‍ സൈന്യം ഇന്നലെ പിന്‍വാങ്ങിത്തുടങ്ങി.

മധ്യ ഗാസയിലെ നുസൈറാത്ത് ക്യാമ്പിലെയും തെക്കന്‍ ഗാസയിലെയും കുടുംബങ്ങൾ വടക്കന്‍ ഗാസയിലേക്കു നീങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. എങ്കിലും, ഇസ്രയേല്‍ സൈന്യം മുമ്പു പ്രവര്‍ത്തിച്ചിരുന്ന നെറ്റ്‌സാരിം ഇടനാഴിയിലെ പ്രദേശങ്ങളിലേക്കു പ്രവേശിക്കാന്‍ അവര്‍ കാത്തിരിക്കുകയാണ്. മാനുഷിക സഹായങ്ങളുമായി പ്രതിദിനം 400 മുതല്‍ 600 വരെ ട്രക്കുകള്‍ ഗാസയിലെത്തും.

നിര്‍ണായകം 72 മണിക്കൂര്‍

ഈജിപ്തില്‍ മൂന്നു ദിവസത്തെ ചര്‍ച്ചകള്‍ക്കുശേഷം കഴിഞ്ഞയാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് ഗാസയില്‍ 20 ഇന സമാധാന പദ്ധതി അവതരിപ്പിച്ചത്. തടവുകാരെ കൈമാറുകയും ഗാസയുടെ ചില ഭാഗങ്ങളില്‍നിന്ന് ഇസ്രയേല്‍ പിന്‍വാങ്ങുകയും ചെയ്യുന്ന ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്‍റെ ഒന്നാംഘട്ടത്തിന് ഇസ്രയേല്‍ സര്‍ക്കാര്‍ ഇന്നലെ പുലര്‍ച്ചെ അംഗീകാരം നല്‍കി.

ജീവിച്ചിരിപ്പുണ്ടെന്നു കരുതുന്ന 20 ഇസ്രേലി ബന്ദികളെയും മോചിപ്പിക്കാന്‍ ഹമാസിന് 72 മണിക്കൂര്‍ സമയമുണ്ട്. ബന്ദികളായിരിക്കേ കൊല്ലപ്പെട്ട 28 ഇസ്രയേലുകാരുടെ മൃതദേഹങ്ങളും തിരിച്ചെത്തിക്കും. നൂറുകണക്കിനു ഹമാസ്, പലസ്തീന്‍ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന 250ഓളം പലസ്തീന്‍ തടവുകാരെയും ഗാസയില്‍നിന്നുള്ള 1,700 തടവുകാരെയും ഇസ്രയേല്‍ മോചിപ്പിക്കും.

സമാധാന കരാര്‍ തുടക്കം

ഗാസ കരാര്‍ വലിയൊരു തീരുമാനമാണ്. പക്ഷേ, തുടക്കം മാത്രമാണിത്. കരാര്‍ പ്രകാരം, സമ്മതിച്ച രേഖയിലേക്കു പിന്‍വാങ്ങാന്‍ ഇസ്രയേല്‍ സൈന്യത്തിന് 24 മണിക്കൂര്‍ സമയമുണ്ട്. സ്ട്രിപ്പിന്‍റെ 53 ശതമാനം നിയന്ത്രണമുള്ള ഘട്ടത്തിലേക്കു സൈന്യം പിന്‍വാങ്ങുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ ഓഫീസ് പറഞ്ഞു. മൂന്നു ഘട്ടങ്ങളിലായുള്ള ഇസ്രേലി പിന്മാറ്റത്തിൽ ആദ്യത്തേതാണിതെന്നാണു കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസ് വിതരണം ചെയ്ത ഭൂപടം സൂചിപ്പിക്കുന്നത്.

എന്നാല്‍, ശാശ്വത സമാധാനം എങ്ങനെ കൈവരുമെന്നതിന്‍റെ വിശദാംശങ്ങള്‍ വ്യക്തമല്ല. അമേരിക്കന്‍ സൈന്യത്തിന്‍റെ മേല്‍നോട്ടത്തില്‍ ഏകദേശം 200 സൈനികരുടെ ബഹുരാഷ്‌ട്ര സേന ഗാസ വെടിനിര്‍ത്തല്‍ നിരീക്ഷിക്കുമെന്നാണ് അമേരിക്ക വ്യക്തമാക്കിയത്. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി, യുഎഇ എന്നിവിടങ്ങളില്‍നിന്നുള്ള സൈനികരാകും സേനയില്‍ ഉള്‍പ്പെടാന്‍ സാധ്യത. ഗാസയില്‍ അമേരിക്കന്‍ സൈന്യം നിലയുറപ്പിക്കില്ലെന്നു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പലസ്തീനികളെ കൈവിടരുത്

ട്രംപിന്‍റെ ഇരുപതിന സമാധാന പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായാല്‍, പിന്നീടുള്ള ഘട്ടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കും. എന്നാല്‍ ഇവയില്‍ പലതിലും കരാറിലെത്തുക പ്രയാസമാകും. ഗാസയിലെ എല്ലാ സൈനിക, ഭീകര, ആക്രമണ അടിസ്ഥാനസൗകര്യങ്ങളും നശിപ്പിക്കുമെന്ന് ഇസ്രയേല്‍ പറയുന്നു. ട്രംപിന്‍റെ നേതൃത്വത്തില്‍ യുകെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഉള്‍പ്പെട്ട സമാധാന ബോര്‍ഡിന്‍റെ മേല്‍നോട്ടത്തില്‍ പലസ്തീന്‍ ടെക്‌നോക്രാറ്റുകളുടെ താത്കാലിക പരിവര്‍ത്തന സമിതിയാണ് ഗാസ ഭരിക്കേണ്ടതെന്നാണ് ട്രംപിന്‍റെ പദ്ധതിയില്‍ പറയുന്നത്.

പദ്ധതിപ്രകാരം ഭാവിയില്‍ ഗാസയുടെ ഭരണത്തില്‍ ഹമാസിനു നേരിട്ടോ അല്ലാതെയോ പങ്കുണ്ടാകില്ല. ഗാസ മുനമ്പിന്‍റെ ഭരണം ഒടുവില്‍ പലസ്തീന്‍ അഥോറിറ്റിക്കു കൈമാറും. ഐക്യരാഷ്‌ട്രസഭാ ഉച്ചകോടിയില്‍ പലസ്തീനെ സ്വതന്ത്രരാജ്യമായി ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങള്‍ നേരത്തേ അംഗീകരിച്ചിരുന്നു. ഹമാസ് അംഗങ്ങള്‍ക്കു മറ്റൊരു രാജ്യത്തേക്കു പോകാന്‍ പൊതുമാപ്പു വാഗ്ദാനം ചെയ്യും. പലസ്തീനികള്‍ക്കു ഗാസയില്‍ തുടരാം. ഗാസ പുനര്‍നിര്‍മിക്കാനുള്ള ട്രംപ് സാമ്പത്തിക വികസന പദ്ധതിക്കു വിദഗ്ധ സമിതി രൂപംനല്‍കും.

ഗാസയില്‍ അനിശ്ചിതത്വം

ആയുധങ്ങള്‍ പൂര്‍ണമായി താഴെവയ്ക്കാനും ഭീകരാക്രമണം അവസാനിപ്പിക്കാനും ഹമാസും ഇതര ഭീകര ഗ്രൂപ്പുകളും തയാറാകുമെന്നു കരുതാനാകില്ല. ചര്‍ച്ചകളില്‍ നിരായുധീകരണത്തെക്കുറിച്ച് ഹമാസ് പരാമര്‍ശിക്കാത്തതില്‍ കാര്യം വ്യക്തം. പലസ്തീന്‍ രാഷ്‌ട്രം സ്ഥാപിതമായതിനുശേഷം മാത്രമേ ആയുധങ്ങള്‍ താഴെ വയ്ക്കൂവെന്നതാണു പരസ്യമായ നിലപാട്. ഏകീകൃത പലസ്തീന്‍ പ്രസ്ഥാനത്തിന്‍റെ ഭാഗമായി ഗാസയില്‍ ഭാവിയില്‍ ചില പങ്കുണ്ടായിരിക്കുമെന്ന് ഹമാസ് പറഞ്ഞിട്ടുമുണ്ട്.

യുദ്ധാനന്തര ഗാസയില്‍ പലസ്തീനിയന്‍ ഏജന്‍സിയുടെ പങ്കാളിത്തം നെതന്യാഹുവും ഉറപ്പിച്ചു പറയുന്നില്ല. ഇസ്രയേല്‍ സൈന്യത്തിന്‍റെ പിന്‍വലിക്കലിന്‍റെ വ്യാപ്തിയും തര്‍ക്കവിഷയമാണ്. ആദ്യഘട്ടത്തില്‍ ഗാസയുടെ 53 ശതമാനം നിയന്ത്രണം നിലനിര്‍ത്തുമെന്ന് ഇസ്രയേല്‍ പറയുന്നു. വൈറ്റ് ഹൗസ് പദ്ധതി പ്രകാരം പിന്‍വലിക്കല്‍ ഏകദേശം 40 ശതമാനവും പിന്നീട് 15 ശതമാനം വരെയുമാണ്. ഭീകര ഭീഷണിയില്‍നിന്ന് ഗാസയെ സുരക്ഷിതമാക്കുന്നതുവരെ നിലനില്‍ക്കുമെന്നാണ് ഇസ്രയേല്‍ പറയുന്നത്. ഇസ്രയേലിന്‍റെ സമ്പൂര്‍ണ പിന്‍വലിക്കലിനു വ്യക്തമായ സമയപരിധി നല്‍കുന്നുമില്ല.

തീക്കൊള്ളികൊണ്ടു ചൊറിയല്‍

2023 ഒക്‌ടോബര്‍ ഏഴിന് ദക്ഷിണ ഇസ്രയേലില്‍ കടന്ന് 38 കുട്ടികളടക്കം 1,195 പേരെ വധിക്കുകയും 251 ആളുകളെ ബന്ദിയാക്കുകയും ചെയ്ത ഹമാസ് തീവ്രവാദികളുടെ നടപടിയുടെ ബാക്കിപത്രം അതിഭീകരമായിരുന്നു. തീക്കൊള്ളികൊണ്ട് തലചൊറിഞ്ഞതുപോലെ. പിന്നീടിങ്ങോട്ട് ഇസ്രയേല്‍ നടത്തിയ കൂട്ടക്കുരുതിയില്‍ 67,139 മനുഷ്യർ മരിച്ചുവീണതായാണ് ഹമാസ് ആരോഗ്യമന്ത്രാലയം അറിയിച്ചത്. മരിച്ചവരിലേറെയും കുട്ടികളും സ്ത്രീകളുമാണെന്നതു ദുഃഖകരം. രണ്ടു വര്‍ഷത്തിനിടെ ഹമാസ് നടത്തിയ ആക്രമണങ്ങളില്‍ ഇസ്രയേലില്‍ 2,291 പേരും കൊല്ലപ്പെട്ടു.

ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിനു രണ്ടു വര്‍ഷവും രണ്ടു ദിവസവും കഴിഞ്ഞാണു യുദ്ധം അവസാനിച്ചത്. ഗാസയിലെ ആശുപത്രികളും സ്‌കൂളുകളും ഭവനസമുച്ചയങ്ങളും തവിടുപൊടിയായി. കെട്ടിടാവശിഷ്‌ടങ്ങള്‍ നീക്കാനും കുടിവെള്ള ലഭ്യത ഉറപ്പാക്കാനും ആഴ്ചകളെടുക്കും. ഭീകരതയുടെ ശേഷിപ്പായ ചോര വീണ ഭൂമിയെയും സാധാരണക്കാരായ ജനതയെയും നമുക്കു വിസ്മരിക്കാനാകില്ല.

ഭീകരതയ്ക്കു മതമില്ല

മതതീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരേ ലോകം ഒന്നിക്കേണ്ട അവസരമാണു കൈവരുന്നത്. എല്ലാത്തരം തീവ്രവാദവും ഭീകരതയും എതിര്‍ക്കപ്പെടണം. ഹമാസും ഇസ്‌ലാമിക് സ്റ്റേറ്റും (ഐഎസ്) ബൊക്കോ ഹറാമും ജെയ്‌ഷെ മുഹമ്മദും ലഷ്കര്‍ ഇ തൊയിബയും മുതല്‍ പോപ്പുലര്‍ ഫ്രണ്ട് വരെയുള്ള എല്ലാ തീവ്ര, ഭീകര ശക്തികളുടെയും അടിവേരറക്കാതെ സമാധാനം കൈവരില്ല. ഭീകരതയ്ക്കു മതമില്ല. തീവ്രവാദത്തിനും ഭീകരതയ്ക്കും ഒരു മതത്തിന്‍റെയും മറയും പരിരക്ഷയും ന്യായീകരണങ്ങളും പാടില്ല.

ഗാസയിലോ ഇസ്രയേലിലോ ജമ്മു കാഷ്മീരിലോ നൈജീരിയയിലോ, മറ്റെവിടെയോ ആയാലും കൂട്ടക്കുരുതികളെ ആരും ന്യായീകരിക്കരുത്. ഒറ്റക്കെട്ടായി എതിര്‍ക്കണം. ഗാസയില്‍ ജീവന്‍ പൊലിഞ്ഞ പതിനായിരങ്ങള്‍ക്കുവേണ്ടി ലോകത്തെ സമാധാനപ്രേമികളും കേരളം അടക്കമുള്ള സര്‍ക്കാരുകളും ഒന്നിച്ചതില്‍ അഭിമാനിക്കാം. പക്ഷേ, നൈജീരിയയില്‍ ഉള്‍പ്പെടെ ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ കൊല്ലപ്പെടുന്ന നിരപരാധികള്‍ക്കു വേണ്ടിക്കൂടി ഇനി ഒറ്റക്കെട്ടായി ശബ്‌ദമുയര്‍ത്താന്‍ നമുക്കു കഴിയണം.

നൈജീരിയയിലും മനുഷ്യരാണ്

നൈജീരിയയില്‍ 2009നു ശേഷം അരലക്ഷം ക്രൈസ്തവരെ ബൊക്കോ ഹറാം അടക്കമുള്ള ഭീകര ഇസ്‌ലാമിക സായുധ ഗ്രൂപ്പുകള്‍ കൊന്നൊടുക്കിയെന്നാണ് അമേരിക്കന്‍ സെനറ്റര്‍ ടെഡ് ക്രൂസ് ചൂണ്ടിക്കാട്ടിയത്. 18,000 പള്ളികളും 2,000 സ്‌കൂളുകളും തകര്‍ത്തതായി അദ്ദേഹം പറഞ്ഞു. ക്രൈസ്തവ കൂട്ടക്കുരുതിക്ക് നൈജീരിയന്‍ സര്‍ക്കാരിന്‍റെ സഹായമുണ്ടെന്നാണ് ആരോപണം. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ 48 ശതമാനം വരുന്ന ക്രൈസ്തവരെയാണ് വംശഹത്യ ചെയ്യുന്നതെന്നതു കൂടുതല്‍ ഗൗരവമുള്ളതാണ്.

നൈജീരിയയിലെ സുരക്ഷാപ്രശ്‌നങ്ങളെ വിദേശഗ്രൂപ്പുകള്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് അവിടത്തെ സര്‍ക്കാരിന്‍റെ വാദം. വടക്കു കിഴക്കന്‍ മേഖലയില്‍ സായുധ ബൊക്കോ ഹറാം വിമതപോരാട്ടം നടത്തുകയാണത്രേ. വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ ക്രിമിനല്‍ സംഘങ്ങളുടെ വിളയാട്ടമാണെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു. കഷ്‌ടംതന്നെ. ബൊക്കോ ഹറാമിനെ ഭീകര സംഘടനയായി 2013ല്‍ അമേരിക്ക പ്രഖ്യാപിച്ചിരുന്നു.

മതം നോക്കിയാകരുത് മനുഷ്യത്വം

ഗാസയില്‍ കൂട്ടക്കൊല നടത്തിയ ഇസ്രയേലിനു പിന്തുണയും കവചവുമൊരുക്കിയ അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് സമാധാനത്തിന്‍റെ മാടപ്രാവാകാന്‍ ശ്രമിച്ചതുപോലുള്ള വൈരുധ്യം ലോകം തിരിച്ചറിയും. പലസ്തീനികളുടെ അവകാശങ്ങള്‍ കവരാന്‍ ആരു ശ്രമിച്ചാലും അംഗീകരിക്കാനാകില്ല. അതേപോലെ ഫാസിസത്തിന്‍റെ തീച്ചൂളയില്‍നിന്ന് അതിജീവനത്തിന്‍റെ അദ്ഭുതസാക്ഷ്യമായ യഹൂദ ജനതയ്ക്കും ജീവിക്കാന്‍ അവകാശമുണ്ട്.

ആഗോള-പ്രാദേശിക രാഷ്‌ട്രീയ, സാമ്പത്തിക താത്പര്യങ്ങള്‍ നോക്കിയുള്ള രാജ്യങ്ങളുടെ നിലപാടുകളിലെ ചാഞ്ചാട്ടങ്ങള്‍പോലെതന്നെ അപകടകരമാണ് വോട്ടുബാങ്കു നോക്കിയുള്ള സര്‍ക്കാരുകളുടെയും രാഷ്‌ട്രീയ പാര്‍ട്ടികളുടെയും കാപട്യങ്ങള്‍. തീവ്രവാദത്തിനും ഭീകരതയ്ക്കും മതവും രാഷ്‌ട്രീയവും പാടില്ല. മതം നോക്കിയാകരുത് മനുഷ്യത്വം. നമുക്കു വേണ്ടതു സമാധാനവും സുരക്ഷയുമാണ്.

International

ഗാസയിലെ സമാധാനം: യുഎസ് പദ്ധതിക്ക് പിന്തുണച്ച പിൻവലിച്ച് പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ്: ഗാസയിലെ സമാധാനത്തിനായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കൊണ്ടുവന്ന പദ്ധതിയെ പിന്തുണച്ച നിലപാട് പിൻവലിച്ച് പാക്കിസ്ഥാൻ. പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും ഞങ്ങൾ അംഗീകരിച്ച പദ്ധതിയല്ല ഇതെന്നും ഞങ്ങൾ‌ കണ്ട കരടിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും പാക്ക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദർ പാക്കിസ്ഥാൻ പാർലമെന്‍റ്ൽ പറഞ്ഞു.

യുഎസ് അവതരിപ്പിച്ച 20 ഇന പദ്ധതിയെ പിന്തുണയ്ക്കുന്നില്ലെന്നും നേരത്തെ അവതരിപ്പിച്ച പദ്ധതിയിൽ ട്രംപ് മാറ്റങ്ങൾ വരുത്തിയെന്നും പാക്ക് വിദേശകാര്യ മന്ത്രി ആരോപിച്ചു. ഗാസ സമാധാന പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച പാക്കിസ്ഥാന്‍റെ നടപടിയെ ട്രംപ് അഭിനന്ദിച്ച് ദിവസങ്ങൾക്കമാണ് നയംമാറ്റം.

ട്രംപിന്‍റെ പദ്ധതിക്ക് തുറന്ന പിന്തുണ പ്രഖ്യാപിച്ചതിൽ പാക്കിസ്ഥാനിൽ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഹമാസിനെ നിരായുധീകരിക്കുന്നത് കേന്ദ്രീകരിച്ചുള്ളതാണ് ട്രംപിന്‍റെ സമാധാന നിർദേശം. യുഎസ് പ്രസിഡന്‍റ് നേതൃത്വം നൽകുന്ന ‘ബോർഡ് ഓഫ് പീസ്’ ഗാസയെ നയിക്കുമെന്നാണ് പദ്ധതിയിലെ നിർദേശം. അതേസമയം പലസ്തീനെ രാജ്യമായി അംഗീകരിക്കുന്നതിനെക്കുറിച്ച് പദ്ധതിയിൽ വ്യക്തമായ പരാമർശങ്ങളുമില്ല.

International

മാനവരാശി സമാധാനത്തിനായി കേഴുന്നു: മാർപാപ്പ

വത്തിക്കാൻ സിറ്റി: യുദ്ധത്തിന്‍റെ ദുരന്തം പരിഹരിക്കാനാകാത്ത വിപത്തായി മാറുന്നതിനുമുന്പ് അത് അവസാനിപ്പിക്കാൻ രാജ്യാന്തരസമൂഹത്തോട് അഭ്യർഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ.
ഇന്ന് എക്കാലത്തേക്കാളും കൂടുതലായി മാനവരാശി സമാധാനത്തിനായി കേഴുകയും യാചിക്കുകയും ചെയ്യുന്നുവെന്നും ത്രികാലജപ പ്രാർഥനയ്ക്കുശേഷം വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്തു മാർപാപ്പ പറഞ്ഞു.
ആയുധങ്ങളുടെ ഗർജനത്താലോ സംഘർഷത്തിനു പ്രേരിപ്പിക്കുന്ന പ്രസ്താവനകളാലോ ഈ ആഹ്വാനത്തെ മുക്കിക്കളയരുതെന്ന് അഭ്യർഥിച്ച മാർപാപ്പ, ഇറാനിലെ ആണവകേന്ദ്രങ്ങൾക്കു നേരേ അമേരിക്ക നടത്തിയ ആക്രമണം ആശങ്കപ്പെടുത്തുന്നതാണെന്നും പറഞ്ഞു.
യുദ്ധം പ്രശ്നങ്ങൾക്കു പരിഹാരമല്ല. ഒരു സായുധ വിജയത്തിനും ഒരു അമ്മയുടെ ദുഃഖത്തെയോ ഒരു കുട്ടിയുടെ ഭയത്തെയോ അല്ലെങ്കിൽ തകർക്കപ്പെട്ട ഭാവിയെയോ നികത്താൻ കഴിയില്ല.
നയതന്ത്രം ആയുധങ്ങളെ നിശബ്‌ദമാക്കട്ടെ. രാഷ്‌ട്രങ്ങൾ അവരുടെ ഭാവി രൂപപ്പെടുത്തുന്നത് അക്രമത്തിലൂടെയും രക്തരൂഷിത സംഘർഷങ്ങളിലൂടെയുമാകാതെ സമാധാന പ്രവർത്തനങ്ങളിലൂടെയാകട്ടെ -മാർപാപ്പ പറഞ്ഞു.

Latest News

Up