Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Survival

അതിജീവനത്തിന്‍റെ കേരള സ്റ്റോറി

ആധുനിക കേരളത്തിന്‍റെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടേണ്ട രണ്ടു ദിനങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. ലൈഫ് മിഷൻ മുഖേന പത്തുവർഷത്തിനുള്ളിൽ അഞ്ചുലക്ഷം വീടുകൾ പൂർത്തീകരിച്ചെന്ന പ്രഖ്യാപനം. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ടവർക്കായി കൽപ്പറ്റയിൽ സർക്കാർ നിർമിച്ച ടൗണ്‍ഷിപ്പിന്‍റെ ഉദ്ഘാടനം. ഇത് രണ്ടും കേവലമായ ചടങ്ങുകളല്ല. മനുഷ്യന്‍റെ അതിജീവനത്തെയും ജീവനോപാധികളെയും ഉറപ്പാക്കുന്ന സാമൂഹിക ഇടപെടലുകളുടെ സാക്ഷാത്കാരമാണ്.
സ്വന്തമായി ഒരു തുണ്ട് ഭൂമിയും അതിൽ സുരക്ഷിതമായ വീടും എന്നത് സാധാരണ മനുഷ്യന്‍റെ ഏറ്റവും വലിയ സ്വപ്നമാണ്. ആ സ്വപ്നം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളുടെ ഏകോപിതമായ രൂപം എന്ന നിലയിലാണ് 2017ൽ സംസ്ഥാന സർക്കാർ ലൈഫ് മിഷൻ ആരംഭിച്ചത്. ഭവന നിർമാണത്തെ ഒരു ക്ഷേമപദ്ധതിയായി മാത്രമല്ല, ഒരു അവകാശമായി കൈകാര്യം ചെയ്തു. അഞ്ചു ലക്ഷം വീടുകൾ എന്ന അഭിമാന സംഖ്യയിൽ നേട്ടം എത്തുന്പോൾ എണ്ണപ്പെടുന്നത് ചുവരുകളും മേൽക്കൂരകളും അല്ല. ഇരുപതു ലക്ഷത്തിൽപരം മനുഷ്യരുടെ ജീവിതമാണ്.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ മനുഷ്യന്‍റെ നിസഹായതയുടെ ആഴം കാണിച്ച ദുരന്തമായിരുന്നു. പ്രകൃതിയുടെ താണ്ഡവത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണുനീർ നമ്മുടെയാകെ വേദനയായി. ഇന്ന് കൽപ്പറ്റ പട്ടണത്തിനു സമീപം ഉയർന്ന ടൗണ്‍ഷിപ്പ് സാങ്കേതികമായി ഒരു കെട്ടിടസമുച്ചയം ആണെന്ന് വിശേഷിപ്പിക്കാമെങ്കിലും അത് ‘ആരും ഒറ്റയ്ക്കല്ല’ എന്ന സമൂഹത്തിന്‍റെ ഉറച്ച വാക്കാണ്. ദുരന്തനിവാരണവും പുനരധിവാസവും വെറും അടിയന്തര സഹായമായി ഒതുങ്ങാതെ, മാന്യമായ ജീവിതത്തിലേക്കുള്ള പൂർണ പുനഃപ്രവേശനമാകണം എന്ന തീരുമാനത്തിന്‍റെ പ്രായോഗിക രൂപമാണ് അത്.

കിടപ്പാടമില്ലാത്തവർക്ക് വീടും ദുരന്തബാധിതർക്കു സുരക്ഷിതമായ പുനരധിവാസവും സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ യാഥാർഥ്യമാകുന്പോൾ, പറഞ്ഞത് ചെയ്യും എന്ന വാക്കാണ് പാലിക്കപ്പെടുന്നത്. നാടിന്‍റെ വികസനം എന്നത് കൂട്ടിയും കിഴിച്ചും അവതരിപ്പിക്കുന്ന കണക്കുകളല്ല; മറിച്ച് പിന്നിലായവരെ മുന്നിലാക്കുന്നതാണ് എന്ന തിരിച്ചറിവാണ് ഈ നേട്ടങ്ങളുടെ അടിസ്ഥാനം. ഇതിനെ ഭരണനേട്ടത്തിന്‍റെ ആഘോഷം മാത്രമായി കാണുന്നതിന് പകരം മനുഷ്യജീവിതത്തിന്‍റെ ഗൗരവവും മനുഷ്യത്വത്തിന്‍റെ പ്രാധാന്യവും സംരക്ഷിക്കാനുള്ള രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ തെളിവായി സർക്കാർ കാണുകയാണ്. നാടിന്‍റെ പല ഭാഗങ്ങളിലും ദുരന്തങ്ങൾ സംഭവിക്കാറുണ്ട്; പുനരധിവാസ വാഗ്ദാനങ്ങൾ ഉയരാറുണ്ട്. എന്നാൽ, വാഗ്ദാനങ്ങൾ വീടുകളായും പുതുജീവിതങ്ങളായും മാറുന്ന ഇടപെടലുകൾ എളുപ്പം കണ്ടെത്താനാവില്ല. ആ അർഥത്തിൽ കേരളത്തിന്‍റെ ദുരന്തനിവാരണ മാതൃകയും പൊതുവായ ക്ഷേമപ്രവർത്തനങ്ങളും രാജ്യത്തെ ഏറ്റവും തിളക്കമുള്ളതാണ്.

ലൈഫ് ഭവനപദ്ധതി

സന്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയാണ് ലൈഫ് മിഷൻ. 2026 ഫെബ്രുവരി 21 വരെ 6,04,046 കുടുംബങ്ങൾക്ക് ഈ പദ്ധതിയിലൂടെ ഭവനനിർമാണ ധനസഹായം അനുവദിച്ചു. ഇതിൽ അഞ്ചു ലക്ഷത്തിലധികം വീടുകളുടെ നിർമാണം പൂർത്തീകരിച്ചതിന്‍റെ പ്രഖ്യാപനമാണ് ഇന്നു നടക്കുന്നത്. സ്വതന്ത്രമായ വീടുകൾക്ക് പുറമെ ഭവന സമുച്ചയങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നു. നാല് ഭവനസമുച്ചയങ്ങളുടെ നിർമാണം പൂർത്തീകരിച്ചു. ഒരു ഭവനസമുച്ചയം വിലയ്ക്കു വാങ്ങി ഗുണഭോക്താക്കൾക്ക് കൈമാറി. 10 ഭവനസമുച്ചയങ്ങളുടെ നിർമാണം വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുന്നു. ഇതിനുപുറമെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ/സന്നദ്ധ സംഘടനകൾ, പാർട്ട്ണർഷിപ്പ്/ സ്പോണ്‍സർഷിപ്പ് എന്നിവയിലൂടെ 13 ഭവനസമുച്ചയങ്ങളുടെ നിർമാണം പൂർത്തിയാക്കി ഭൂരഹിത ഭവനരഹിതർക്ക് കൈമാറിയിട്ടുണ്ട്.

വിവിധ പദ്ധതികൾ സംയോജിപ്പിച്ച് സമഗ്ര പദ്ധതിയായിട്ടാണ് സംസ്ഥാനത്ത് ‘ലൈഫ്’ നടപ്പിലാക്കുന്നത്. എല്ലാം ചേർത്ത് ഗുണഭോക്താക്കൾക്ക് നാലു ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുന്നു. സങ്കേതങ്ങളിലും ദുർഘട പ്രദേശങ്ങളിലും വസിക്കുന്ന പട്ടികവർഗ കുടുംബങ്ങൾക്ക് ആറു ലക്ഷം രൂപയാണ് ആനുകൂല്യം.

ലൈഫ് ഭവനപദ്ധതിക്കായി 2017-18 വർഷം മുതൽ ഇക്കഴിഞ്ഞ ദിവസം വരെയുള്ള ആകെ ചെലവ് 20,831.60 കോടി രൂപയാണ്. അതിൽ 2,488.90 കോടി രൂപയാണ് കേന്ദ്ര വിഹിതം. ബാക്കി 18,342.70 കോടി രൂപ സംസ്ഥാന വിഹിതമാണ്. അതിൽ ഹഡ്കോയിൽ നിന്നെടുത്ത വായ്പയും ഉൾപ്പെടും. പരിമിതമായി ലഭിക്കുന്ന പിഎംഎവൈ ഗ്രാമീണ, നഗര പദ്ധതികളുടെ വിഹിതം, പിഎംജൻ പദ്ധതിയിൽ നിന്നുള്ള 2.11 കോടി രൂപ എന്നിവ ഒഴിച്ചാൽ നമ്മുടെ സംസ്ഥാനത്തിന്‍റെ പദ്ധതിയാണിത്.
കേരളം ഇവിടെ വേറിട്ട് നിൽക്കുകയാണ്. ഇത്തരമൊരു സന്പൂർണ പാർപ്പിട-സുരക്ഷാ പദ്ധതി രാജ്യത്തിന്‍റെ മറ്റൊരു ഭാഗത്തും ഇല്ല. ഉള്ള ചില പദ്ധതികൾ ഇതുപോലെ ലക്ഷ്യത്തിലെത്തുന്നുമില്ല.

കൽപ്പറ്റ ടൗണ്‍ഷിപ്പ്

വയനാട് ജില്ലയിലെ മുണ്ടക്കൈ-ചൂരൽമല മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടൽ ലോക മനഃസാക്ഷിയെ ഞെട്ടിച്ച ദുരന്തമായിരുന്നു. അനവധി ജീവനുകളും സ്വപ്നങ്ങളും നഷ്ടപ്പെട്ട ആ ദുരന്തം സംഭവിച്ച ദിനം മുതൽ തന്നെ സർക്കാർ സാധ്യമായ എല്ലാ ഊർജവും വിനിയോഗിച്ചു. വിവിധ രക്ഷാപ്രവർത്തന ഏജൻസികൾ, സന്നദ്ധസംഘടനകൾ, ജനങ്ങളുടെ നിസീമമായ സഹകരണം -ഇവയെല്ലാം ചേർന്നാണ് ആദ്യഘട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമായി പൂർത്തീകരിച്ചത്.

അതിനു പിന്നാലെ, പുനരധിവാസം എന്ന ദൗത്യം സർക്കാർ ഏറ്റെടുത്തു. ദുരന്തബാധിതർക്കു സുരക്ഷിതവും മാന്യവുമായ ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൽപ്പറ്റയിലെ എൽസ്റ്റണ്‍ എസ്റ്റേറ്റിൽ മാതൃകാ ടൗണ്‍ഷിപ്പ് പടുത്തുയർത്തുകയാണ്. 2025 മാർച്ച് 27ന് തറക്കല്ലിട്ട ഈ ടൗണ്‍ഷിപ്പിന്‍റെ ആദ്യഘട്ട ഉദ്ഘാടനം മാർച്ച് ഒന്നിന് നടക്കും.

64.47 ഹെക്ടർ ഭൂമിയിൽ ഉയർന്നുവരുന്ന ഈ ടൗണ്‍ഷിപ്പിൽ ആകെ 410 വീടുകളാണ് നിർമിക്കുന്നത്. ഇതിൽ 178 വീടുകൾ പൂർത്തിയായി. 410 വീടുകളുടെയും പണി തീരുന്നതോടെ 1,662ലധികം ആളുകൾക്ക് സുരക്ഷിത കിടപ്പാടം ലഭ്യമാകും. എന്നാൽ ഇത് വെറും വീടുകളുടെ സമുച്ചയം മാത്രമല്ല. പൊതുറോഡുകൾ, ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്‍ററുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ സമഗ്ര പാർപ്പിട പദ്ധതിയാണ്. വയനാടിന്‍റെ ഭൂപ്രകൃതിയുടെയും കാലാവസ്ഥയുടെയും പ്രത്യേകതകൾ പരിഗണിച്ചാണ് നിർമാണം നടക്കുന്നത്. കൂടാതെ, ഇവിടെ പണിയുന്ന വീടുകൾ ചെറിയ ഭൂകന്പങ്ങളെ പ്രതിരോധിക്കുന്ന തരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.

പുനരധിവാസ പ്രവർത്തനം വീടുകൾ നിർമിച്ചു നൽകുന്നതിൽ ഒതുങ്ങുന്നതല്ലെന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ദുരന്തത്തിൽ ഉപജീവനമാർഗം നഷ്ടപ്പെട്ടവർക്കായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് ഉറപ്പാക്കി. കടമുറികൾ നഷ്ടപ്പെട്ടവർക്ക് ഏഴു ലക്ഷം രൂപ വീതവും ഒന്നിൽ കൂടുതൽ കടമുറികൾ നഷ്ടമായാൽ അധികമുള്ള ഓരോ മുറിക്കും 2.5 ലക്ഷം രൂപ വീതവും അനുവദിക്കുന്നു. സംരംഭകർക്ക് ഉണ്ടായ നഷ്ടത്തിന്‍റെ 50 ശതമാനം വരെ നഷ്ടപരിഹാരം നൽകും. മാനുഫാക്ചറിംഗ് മേഖലയിൽ പരമാവധി 20 ലക്ഷം രൂപ, സർവീസ് മേഖലയിലാണെങ്കിൽ 10 ലക്ഷം രൂപ, ട്രേഡ് മേഖലയിലാണെങ്കിൽ ഏഴു ലക്ഷം രൂപ എന്നിങ്ങനെയാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. ഈ തുക മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് അനുവദിക്കുന്നത്.

ദുരന്തബാധിതരുടെ കടബാധ്യതയും സർക്കാർ ഏറ്റെടുത്തു. 155 കുടുംബങ്ങളുടെ 1620 വായ്പകൾ ഏറ്റെടുത്തു. ഇതിന് ഏകദേശം 18.75 കോടി രൂപ ചെലവായി. കേന്ദ്രസർക്കാർ കടബാധ്യത എഴുതിത്തള്ളാൻ കഴിയില്ലെന്ന നിലപാട് എടുത്തപ്പോഴും സംസ്ഥാന സർക്കാർ നിസംഗമായി നിന്നില്ല. കേരള ബാങ്ക് നേരത്തേതന്നെ വായ്പകൾ എഴുതിത്തള്ളിയിരുന്നു. അതിനു പുറമെയുള്ള കടങ്ങൾ തീർക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് തുക കണ്ടെത്തിയത്.

വീട് നഷ്ടപ്പെട്ടവർക്ക് വാടകവീട്ടിൽ കഴിയാൻ ഇതുവരെ 6.16 കോടിയിൽപരം രൂപ നൽകിയിട്ടുണ്ട്. ജീവകാരുണ്യ സഹായമായി ഒരാൾക്ക് 300 രൂപ വീതം 1184 പേർക്ക് വിതരണം തുടരുന്നു; ഇതിനായി ഇതിനകം 17.7 കോടി രൂപ ചെലവായി. ദുരന്തത്തിൽ മരണമടഞ്ഞവരുടെ ബന്ധുക്കൾക്ക് 13 കോടിയിൽപരം രൂപ നഷ്ടപരിഹാരമായി നൽകി. മാതാപിതാക്കൾ നഷ്ടപ്പെട്ട 21 കുട്ടികൾക്ക് 10 ലക്ഷം രൂപ വീതം ഡിപ്പോസിറ്റായി അനുവദിച്ചു. 958 പേർക്ക് ഇപ്പോഴും ഭക്ഷണ കൂപ്പണുകൾ നൽകുന്നു. സർക്കാർ നിർമിക്കുന്ന ടൗണ്‍ഷിപ്പിൽ വീട് വേണ്ടെന്നു പറഞ്ഞ 14 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നൽകി.

വിവിധ സർക്കാർ വകുപ്പുകളും സർക്കാർ ഇതര ഏജൻസികളും തൊഴിലാളികളും ചേർന്ന ഏകോപിതമായ പ്രവർത്തനഫലമാണ് മാതൃകാ ടൗണ്‍ഷിപ്പ്. ദുരന്തം സംഭവിച്ച് ഒന്നര വർഷത്തിനുള്ളിൽ ഇത്രയും വലിയ പുനർനിർമാണ ദൗത്യം യാഥാർഥ്യമാക്കാൻ കഴിഞ്ഞത് കൂട്ടായ്മയുടെ വിജയമാണ്. ദുരന്തങ്ങളെ അതിജീവിച്ച് മുന്നേറുന്ന ഒരു സമൂഹത്തിന്‍റെ കരുത്തിനും ജനപക്ഷ സർക്കാരിന്‍റെ പ്രതിബദ്ധതയ്ക്കും തെളിവായി ഈ പദ്ധതി നിലകൊള്ളുന്നു.

കൽപ്പറ്റ ടൗണ്‍ഷിപ്പ് ഉദ്ഘാടനഘട്ടത്തിൽ ആ ദുരന്തത്തെ നമ്മുടെ നാട് എങ്ങനെ നേരിട്ടു എന്നുകൂടി ഓർക്കേണ്ടതുണ്ട്. മഹാദുരന്തത്തിന്‍റെ ആദ്യ നാളുകളിൽ തന്നെ കേരളം ഒറ്റക്കെട്ടായി ഉയർന്നുനിന്നു. മന്ത്രിമാർ, ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, സേനാസംവിധാനങ്ങൾ, സന്നദ്ധപ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ തുടങ്ങി നാനാ മേഖലകളിൽ നിന്നുള്ളവർ ജീവൻപണയംവച്ച് രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നത് നമ്മുടെ നാടിന്‍റെ കൂട്ടായ്മയുടെ ഉജ്വലമായ ഉദാഹരണമാണ്.

ആ ഘട്ടത്തിൽ തന്നെ, ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ ലോകോത്തര നിലവാരത്തിൽ പുനരധിവസിപ്പിക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. ഇന്ന്, ആ വാഗ്ദാനം യാഥാർഥ്യത്തിലേക്ക് മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. ഈ ചരിത്രനിമിഷം സർക്കാരിന്‍റെ മാത്രം നേട്ടമല്ല. രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്ന ഓരോ കൈയും പുനരധിവാസത്തിനായി അകമഴിഞ്ഞു സഹായം നൽകിയ ഓരോ മനസും ചേർന്നുണ്ടാക്കിയ മഹാനേട്ടമാണ്.

ദുരന്തത്തെ അതിജീവിച്ചും വേദനയെ ശക്തിയാക്കി മാറ്റിയും മുന്നേറുന്ന നമ്മുടെ നാടിന്‍റെ യാത്ര, ഒറ്റക്കെട്ടായി നാം തീർത്ത ഒരു ‘റിയൽ കേരള സ്റ്റോറി’യാണ്. അത് ലോകത്തിന് മുന്നിൽ ഒരു മാതൃകയായി ഉയർന്നുനിൽക്കും. മനുഷ്യസ്നേഹവും ഉത്തരവാദിത്വവും ചേർന്നാൽ ഒരു സമൂഹത്തിന് എത്ര ഉയരത്തിൽ എത്താനാകുമെന്നതിന്‍റെ തെളിവായി തിളങ്ങി നിൽക്കും.

Viral

കൂട്ടുകാരനായി വാനരപ്പട ഒന്നടങ്കം പുഴയിലേക്ക്: മുതലയും തോറ്റുമടങ്ങിയ ഐക്യം

ഒഡീഷയിലെ കേന്ദ്രപാര ജില്ലയിൽ പ്രകൃതിയുടെ വന്യതയ്ക്കിടയിൽ അരങ്ങേറിയ ഒരു അപൂർവ പ്രതിരോധത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ ലോകമെങ്ങും ചർച്ചയാവുകയാണ്.

മഹാനദിയുടെ കൈവഴിയായ ഖരിനാസി നദീതീരത്ത് വെള്ളം കുടിക്കാനെത്തിയ കുരങ്ങൻമാരുടെ സംഘത്തിലെ ഒരാളെ അപ്രതീക്ഷിതമായി എത്തിയ മുതല ആക്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.

നിമിഷനേരം കൊണ്ട് ഇരയെ വെള്ളത്തിനടിയിലേക്ക് വലിച്ചിഴയ്ക്കാൻ മുതല ശ്രമിച്ചെങ്കിലും, ഭയന്നോടുന്നതിന് പകരം അസാമാന്യമായ ഐക്യത്തോടെ തിരിച്ചടിക്കാൻ തീരുമാനിക്കുകയായിരുന്നു ആ വാനരക്കൂട്ടം.

തങ്ങളുടെ കൂട്ടുകാരന്‍റെ ജീവൻ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ നിമിഷം, ഒട്ടും ഭയക്കാതെ മുപ്പതിലധികം വരുന്ന കുരങ്ങൻമാർ ഒന്നിച്ച് നദിയിലേക്ക് എടുത്തുചാടി.

ചതുപ്പും മുതലകളുടെ സാന്നിധ്യവും നിറഞ്ഞ അപകടകരമായ ആ വെള്ളത്തിലേക്ക് സ്വന്തം ജീവൻ പണയപ്പെടുത്തി അവർ നീന്തിച്ചെന്നു. മുതലയെ ചുറ്റും വരിഞ്ഞും ബഹളം വെച്ചും ആക്രമിച്ചും വാനരപ്പട സൃഷ്ടിച്ച അപ്രതീക്ഷിത പ്രതിരോധം മുതലക്ക് വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു.

ഒടുവിൽ വാനരസംഘത്തിന്‍റെ കരുത്തിനു മുന്നിൽ പതറിപ്പോയ മുതല തന്‍റെ ഇരയെ ഉപേക്ഷിച്ച് വെള്ളത്തിനടിയിലേക്ക് പിൻവാങ്ങി. ഭയത്തെ അതിജീവിച്ചുള്ള ഈ കൂട്ടായ പോരാട്ടം വന്യജീവി ലോകത്ത് തന്നെ അത്യപൂർവമായ ഒന്നാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

അപകടത്തിൽപ്പെട്ട സുഹൃത്തിനെ സുരക്ഷിതമായി കരയ്ക്കടുപ്പിച്ച ശേഷം മാത്രമാണ് ആ സംഘം അവിടെ നിന്നും മാറിയത്.

മനുഷ്യർക്കിടയിൽ പോലും ഐക്യദാർഢ്യം കുറഞ്ഞുവരുന്ന ഈ കാലത്ത്, വന്യമൃഗങ്ങൾക്കിടയിലെ ഈ നിസ്വാർഥമായ സ്നേഹവും അച്ചടക്കത്തോടെയുള്ള രക്ഷാപ്രവർത്തനവും വലിയൊരു പാഠമാണെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.

പ്രകൃതിയിലെ ഏറ്റവും കരുത്തരായ വേട്ടക്കാരെ പോലും സ്നേഹവും ഒത്തൊരുമയും കൊണ്ട് പരാജയപ്പെടുത്താമെന്ന് തെളിയിക്കുന്നതാണ് ഒഡീഷയിൽ നിന്നുള്ള ഈ ഹൃദയസ്പർശിയായ കാഴ്ച.

National

അതിജീവിത സുപ്രീംകോടതിയിലേക്ക്

ന്യൂഡൽഹി: ഉന്നാവോ കൂട്ടബലാത്സംഗക്കേസിലെ പ്രതിയായ മുൻ ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിന്‍റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതിയിൽ വിധിയിൽ അതൃപ്തി രേഖപ്പെടുത്തി അതിജീവിത. ഹൈക്കോടതി വിധി കുടുംബത്തിന്‍റെ മരണമാണ്. വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി.

അതിനിടെ വിധിയില്‍ പ്രതിഷേധിച്ച അതിജീവിതയും അമ്മയും ഡല്‍ഹിയില്‍ സിആർപിഎഫിന്‍റെ കൈയേറ്റത്തിന് ഇരയായി.

കോടതി വിധിക്കെതിരേ ഇന്ത്യാ ഗേറ്റിൽ നടന്ന പ്രതിഷേധത്തിന്‍റെ പേരിൽ അതിജീവിതയെയും അമ്മയും സാമൂഹ്യപ്രവർത്തക യോഗിത ഭയാനയെയും ചൊവ്വാഴ്ച അറസ്റ്റ്ചെയ്തിരുന്നു. തുടർന്ന് ഇന്നലെ ഇവരെ സിആർപിഎഫ് ബസിൽ പുറത്തേക്കുകൊണ്ടുവന്നപ്പോഴാണ് അതിക്രമം. ഇതിന്‍റെ ദൃശ്യങ്ങൾ യോഗിത ഭയാന സമൂഹമാധ്യമത്തിൽ പങ്കുവച്ചു.


മാധ്യമങ്ങളോട് സംസാരിക്കാൻ ശ്രമിച്ചതിന്‍റെ പേരിൽ അതിജീവതയുടെ അമ്മയെ സേനാംഗങ്ങൾ തടയുകയും പുറത്തേക്ക് തള്ളിയിടുകയായിരുന്നു. അതിജീവിതയുടെ അമ്മ ബസിന്‍റെ വാതിലിനടുത്തേക്ക് നീങ്ങിയപ്പോള്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കൈമുട്ടു കൊണ്ട് തട്ടുകയും ബസില്‍നിന്ന് ചാടാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇവർ പുറത്തുചാടിയതോടെ ബസ് നിര്‍ത്താതെ അതിജീവിതയുമായി ഉദ്യോഗസ്ഥര്‍ മുന്നോട്ടുപോയി.

അഭിഭാഷകനെ കാണുന്നതിൽ നിന്ന് അതിജീവിതയെ സിആർപിഎഫ് വിലക്കുന്നതായി പറയപ്പെടുന്ന ഓഡിയോ സംഭാഷണവും യോഗിത ഭയാന സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.


ചൊവ്വാഴ്ചയാണു കുല്‍ദീപ് സെന്‍ഗാറിന്‍റെ ജീവപര്യന്തം തടവുശിക്ഷ ഡൽഹി ഹൈക്കോടതി മരവിപ്പിച്ചത്. 2017 മുതൽ തടവിൽക്കഴിയുന്ന സെൻഗാറിനു കോടതി കർക്കശ ഉപാധികളോടെ ജാമ്യം അനുവദിക്കുകയുമായിരുന്നു.

Latest News

Up