Kerala
പാലക്കാട്: മലമ്പുഴയിൽ സ്കൂള്‍ വിദ്യാർഥിയെ അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ.
പീഡന വിവരം പോലീസിൽ അറിയിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അധ്യാപികയ്ക്ക് ഉണ്ടായത് കുറ്റകരമായ വീഴ്ചയെന്നാണ് കണ്ടെത്തൽ.
അതേസമയം, കേസിൽ പ്രതിയായ അധ്യാപകനെ പുറത്താക്കാൻ എഇഒ ശിപാർശ നൽകും. സ്കൂള്‍ മാനേജരെ അയോഗ്യനാക്കും. ഇതിനുള്ള നടപടികൾ ഒരാഴ്ചക്കകം തുടങ്ങും.
പീഡന വിവരം അറിഞ്ഞിട്ടും സ്കൂള്‍ അധികൃതര്‍ ദിവസങ്ങളോളം സംഭവം മറച്ചുവച്ചെന്നാണ് പോലീസ് കണ്ടെത്തൽ. പോലീസ് അന്വേഷിച്ച് എത്തിയപ്പേഴാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയത്.
ഡിസംബർ 18നാണ് വിദ്യാർഥി സഹപാഠിയോട് പീഡന വിവരം തുറന്നുപറഞ്ഞത്. അന്നേ ദിവസം തന്നെ സ്കൂൾ അധികൃതർ വിവരമറിഞ്ഞിരുന്നു. തുടര്‍ന്ന് 19 ന് അധ്യാപകനെതിരെ മാനേജ്മെന്റ് മുഖേന നടപടിയെടുക്കുകയും ചെയ്തു. എന്നാൽ, സംഭവം പോലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാൻ വൈകിയെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തൽ.
National
ന്യൂഡല്‍ഹി: ദേശീയ തലത്തിലുള്ള പിസ്റ്റള്‍ ഷൂട്ടിംഗ് കോച്ച് അങ്കുഷ് ഭരദ്വാജിനെതിരെ 17 വയസ്സുകാരി ഷൂട്ടര്‍ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഹരിയാന പോലീസ് കേസെടുത്തു. പരാതിയെ തുടര്‍ന്ന് നാഷണല്‍ റൈഫിള്‍ അസോസിയേഷന് ഓഫ് ഇന്ത്യ (എന്‍ആര്‍എഐ) കോച്ചിനെ താത്കാലികമായി സസ്പെന്‍ഡ് ചെയ്തു.
ഡല്‍ഹിയിലെ ഡോ. കര്‍ണി സിംഗ് ഷൂട്ടിംഗ് റേഞ്ചില്‍ നടന്ന ദേശീയ മത്സരത്തിന് ശേഷം ഫരീദാബാദിലെ ഒരു ഹോട്ടലില്‍ വച്ചാണ് സംഭവം നടന്നതെന്നാണ് പരാതി. പ്രകടനം വിലയിരുത്തുന്നതിന്റെ ഭാഗമായി ഹോട്ടല്‍ ലോബിയില്‍ വിളിച്ചുവരുത്തിയ ശേഷം മുറിയിലേക്ക് നിര്‍ബന്ധിച്ച് കയറ്റി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി ആരോപിക്കുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കരിയര്‍ നശിപ്പിക്കുകയും കുടുംബത്തിന് ദ്രോഹം ചെയ്യുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
പെണ്‍കുട്ടിയുടെ കുടുംബം നല്കിയ പരാതിയില്‍ ഫരീദാബാദ് വനിതാ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പോക്സോ നിയമത്തിലെ സെക്ഷന്‍ 6, ഭാരതീയ ന്യായ സംഹിതയിലെ 351(2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഹോട്ടല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതടക്കമുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
മറ്റൊരു വനിതാ ഷൂട്ടറും കോച്ചിനെതിരെ സമാന ആരോപണം ഉന്നയിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മാധ്യമ റിപ്പോര്‍ട്ടുകള്‍ വഴി വിവരം ലഭിച്ചയുടന്‍ കോച്ചിനെ എല്ലാ ഡ്യൂട്ടികളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി എന്‍ആര്‍എഐ സെക്രട്ടറി ജനറല്‍ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പുതിയ അസൈന്മെന്റുകളൊന്നും നല്‍കില്ലെന്നും വ്യക്തമാക്കി.
National
ബംഗുളൂരു: കർണാടകയിൽ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണത്തിൽ പുഴുക്കൾ. കൊപ്പൽ ജില്ലയിലെ സ്കൂളിലാണ് സംഭവം.
സംഭവത്തിൽ പാചകക്കാരനെയും രണ്ട് ജീവനക്കാരെയും ജില്ലാ ഭരണകൂടം സസ്പെൻഡ് ചെയ്തു. കൊപ്പൽ ഡെപ്യൂട്ടി കമ്മീഷണർ സുരേഷ് ബി. ഇറ്റ്നാൽ ഭക്ഷ്യ വിതരണ ഗോഡൗണുകളിൽ പരിശോധന നടത്തി.
സ്കൂളുകളിലേക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെയും മറ്റ് വസ്തുക്കളുടെയും ഗുണനിലവാരം അദ്ദേഹം പരിശോധിച്ചു.
പരിശോധനയ്ക്ക് ശേഷം കടുത്ത അതൃപ്തി പ്രകടിപ്പിച്ച ഡെപ്യൂട്ടി കമ്മീഷണർ, കുട്ടികൾക്ക് ഇത്തരം ഭക്ഷണം എങ്ങനെ വിളമ്പാൻ കഴിയുമെന്നും അവർ തന്നെ അത്തരം ഭക്ഷണം കഴിക്കുമോ എന്നും ഉദ്യോഗസ്ഥരോട് ചോദിച്ചു.
കൊപ്പൽ താലൂക്കിലെ ബിസരള്ളി ഗ്രാമത്തിലെ സർക്കാർ-എയ്ഡഡ് സ്കൂളിലെ അടുക്കളയും ഭക്ഷണം തയാറാക്കുന്ന സ്ഥലവും അദ്ദേഹം പരിശോധിക്കുകയും വിദ്യാർഥികളുമായി സംവദിക്കുകയും വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് അഭിപ്രായം ശേഖരിക്കുകയും ചെയ്തു.
പരിശോധനയിൽ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (ബിഇഒ), മറ്റ് മുതിർന്ന ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കൂടുതൽ നടപടിയിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കോൺഗ്രസ് പാർട്ടി നിയമ സംവിധാനത്തിൽ വിശ്വസിക്കുന്നു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുലിനെതിരെ എടുക്കാൻ പറ്റുന്ന നടപടികൾ നേരത്തെ തന്നെ എടുത്തു. പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിൽ ചില നടപടിക്രമങ്ങളുണ്ട്. രാഹുലിനെതിരേ നേരിട്ട് പരാതി ലഭിച്ചത് ചൊവ്വാഴ്ചയാണ്. അതിൽ വ്യക്തത ഇല്ലായിരുന്നു. പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നും സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടത് വ്യക്തി ആണ്. രാജി തീരുമാനിക്കേണ്ടത് രാഹുൽ ആണ്. കോണ്‍ഗ്രസിന്റെ മേൽക്കൈ രാഹുൽ വിഷയത്തിൽ ഇല്ലാതായിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, സിപിഎം പ്രതികളെ പാർട്ടിയുടെ തണലിൽ സംരക്ഷിക്കുകയാണെന്നും കോൺഗ്രസ് അങ്ങനെയല്ല ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല കേസിലെ പ്രതികളെ സിപിഎം സംരക്ഷിക്കുന്നു. അവരാണ് കോൺഗ്രസിനെ ഉപദേശിക്കുന്നതെന്നും കെപിസിസി അധ്യക്ഷൻ വിമര്‍ശിച്ചു.
Kerala
തിരുവനന്തപുരം: ലൈംഗീക ആരോപണത്തിൽ കോൺഗ്രസിൽ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടം എംഎൽഎയെ പിന്തുണച്ച് വീണ്ടും കെ. സുധാകരൻ.
രാഹുലിനെ പാർട്ടിയിൽ നിന്നും സസ്പെന്‍ഡ് ചെയ്തത് തന്റെ അറിവോടെയല്ലെന്നും രാഹുലിനെതിരെ നടപടിയെടുക്കാൻ കൂടിയ യോഗത്തിൽ താൻ പങ്കെടുത്തില്ലെന്നും കെ. സുധാകരൻ പറഞ്ഞു. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുലിനൊപ്പം വേദി പങ്കിടും. തെളിവുകള്‍ ഉണ്ടാക്കാന്‍ ആര്‍ക്കും പറ്റും. അതുവിശ്വസിച്ച് രാഷ്ട്രീയപ്രവര്‍ത്തകനെ തളര്‍ത്താനില്ല. തെറ്റ് തിരുത്തി കൂടെ നിര്‍ത്തുകയാണ് ചെയ്യേണ്ടത്. രാഷ്ട്രീയത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ഒരിക്കലും പറയില്ലെന്നും കെ.സുധാകരന് പറഞ്ഞു.
അതേസമയം, രാഹുലിന്റെ വിഷയത്തെക്കുറിച്ച് താന്‍ അന്വേഷിച്ചെന്നും രാഹുല്‍ നിരപരാധിയാണെന്നുമാണ് സുധാകരന് നേരത്തെ പറഞ്ഞത്. രാഹുല്‍ കോണ്‍ഗ്രസില്‍ സജീവമായി രംഗത്തുവരണം. കോണ്‍ഗ്രസ് രാഹുലിനെ അവിശ്വസിക്കുന്നില്ലെന്നും സുധാകരന് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ഡോ. എ. ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്റെ പേരിൽ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടി. ആറ് മാസത്തേക്ക് കേന്ദ്ര സർക്കാരാണ് സസ്പെൻഷൻ നീട്ടിയത്.
ഐഎഎസ് ഉദ്യോഗസ്ഥനെ ഒരു വർഷമാണ് സംസ്ഥാനത്തിന് സസ്പെൻഡ് ചെയ്യാൻ കഴിയുക. എൻ. പ്രശാന്തിനെതിരെ വകുപ്പുതല അന്വേഷണം തുടരുന്നതിനാൽ സസ്പെൻഷൻ നീട്ടണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുര്‍ന്നാണ് കേന്ദ്ര സർക്കാര്‍ എൻ. പ്രശാന്തിന്റെ സസ്പെൻഷൻ ആറ് മസത്തേക്ക് കൂടി നീട്ടിയത്.
ഡോ. എ ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനം ഉന്നയിച്ചത് ചൂണ്ടിക്കാട്ടി 2024 നവംബര്‍ 11 നാണ് പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത്. മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ കെ. ഗോപാലകൃഷ്ണനെയും ഇതേ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
എന്നാൽ ഗോപാലകൃഷ്ണന്റെ സസ്പെൻഷൻ പിൻവലിച്ച സർക്കാർ പ്രശാന്തിന്റേത് ആദ്യം നാല് മാസത്തേക്ക് കൂടി നീട്ടി. പിന്നീട് പല ഘട്ടങ്ങളിലായുള്ള നീട്ടലാണ് ഒരു വർഷത്തിലെത്തി നിൽക്കുന്നത്.
Kerala
കൊച്ചി: സസ്പെൻഷനെതിരേ കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ നല്കിയ ഹര്‍ജിയില്‍ സര്‍ക്കാരിനും സര്‍വകലാശാലയ്ക്കും വൈസ് ചാന്ലര്ക്കുമടക്കം എതിര്‍കക്ഷികള്‍ക്കു ഹൈക്കോടതി നോട്ടീസ് അയച്ചു.
നാലു മാസമായി സസ്പെന്‍ഷനിലായ തന്നെ തിരിച്ചെടുക്കാന്‍ സിന്‍ഡിക്കറ്റ് യോഗം ചേര്‍ന്നു തീരുമാനമെടുത്തിട്ടും വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ വിഷയം ചാന്‍സലറായ ഗവർണര്‍ക്കു വിട്ടിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
കുറ്റാരോപണ മെമ്മോ നല്‍കാത്തപക്ഷം ഇത്തരം തസ്തികയിലുള്ളവരുടെ സസ്പെന്ഷന് മൂന്നു മാസത്തിലധികം നീളില്ലെന്ന സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ട്. കോടതി നിര്‍ദേശപ്രകാരം ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗമാണു സസ്പെന്ഷന് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, സസ്പെന്ഷന് കാലയളവില്‍ പല ഫയലുകളിൽ ഒപ്പുവച്ച് ഹര്ജിക്കാരന് ക്രമക്കേട് കാട്ടിയെന്നാണു വിസിയുടെ ആരോപണം.
Kerala
കൊച്ചി: കേരള സര്‍വകലാശാലയില്‍ നവംബര്‍ ഒന്നിനു ചേരുന്ന സിന്‍ഡിക്കറ്റ് യോഗത്തില്‍ രജിസ്ട്രാറെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുമെന്ന് വൈസ് ചാന്‍സലര്‍ ഹൈക്കോടതിയെ അറിയിച്ചു.
സസ്പെന്ഷന് വിഷയം ചര്‍ച്ച ചെയ്യാതിരിക്കാന്‍ സിന്‍ഡിക്കറ്റ് യോഗം വിസി ബോധപൂര്‍വം വൈകിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ഇടത് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ നല്കിയ ഹര്‍ജിയിലാണ് വിസി ഇക്കാര്യം അറിയിച്ചത്.
നവംബറിലെ യോഗത്തിന്റെ അജൻഡയായി വിഷയം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന വിസിയുടെ വിശദീകരണം രേഖപ്പെടുത്തിയ കോടതി ഹര്‍ജി വീണ്ടും നവംബര്‍ പത്തിനു പരിഗണിക്കാന്‍ മാറ്റി.
National
ലക്നോ:ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഗുണ്ടാ നേതാവിന്റെ പിറന്നാൾ ആഘോഷത്തിൽ യുവതിക്കൊപ്പം നൃത്തം ചെയ്ത നാല് പോലീസുകാർക്ക് സസ്പെൻഷൻ. സാഹിബാബാദ് അതിർത്തി ഔട്ട്പോസ്റ്റ് ഇൻചാർജ് ആശിഷ് ജാഡോണിനും മൂന്ന് കോൺസ്റ്റബിൾമാർക്കുമെതിരെയാണ് നടപടി.
കൈയിൽ ബിയർ കുപ്പികളും പിടിച്ച് ഉദ്യോഗസ്ഥർ യുവതിക്കൊപ്പം നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. നിരവധി കേസുകളിൽ പ്രതിയായ ഇർഷാദ് മാലിക് എന്നയാളെയും വീഡിയോയിൽ കാണാം. ഇയാളുടെ പിറന്നാൾ ആഘോഷിക്കാനാണ് പോലീസുകാർ എത്തിയത്.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ട്രാൻസ് ഹിൻഡോൺ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ നിമിഷ് പട്ടേൽ ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു.
Kerala
തിരുവനന്തപുരം: കേരള സർവകലാശാല ജോയിന്റ് രജിസ്ട്രാർ പി.ഹരികുമാർ അവധിയിൽ പ്രവേശിച്ചു. ഞായറാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിനിടെ വിസി സിസ തോമസ് ഇറങ്ങിപ്പോയിട്ടും ഹരികുമാർ യോഗത്തിൽ തുടർന്നിരുന്നു.
ഇതിന് സിസ തോമസ് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഹരികുമാർ നൽകിയിരുന്നില്ല. ഇന്ന് രാവിലെ ഒന്‍പതിനകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. ഇതോടെ അച്ചടക്ക നടപടി നീക്കങ്ങൾക്കിടെയാണ് ഹരികുമാർ അവധിയിൽ പ്രവശിച്ചത്.
കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷനിൽ വിസിയും സിൻഡിക്കേറ്റും രണ്ടുതട്ടിലാണ്. ഞായറാഴ്ച സസ്പെൻഷൻ റദ്ദാക്കിയതായി സിൻഡിക്കേറ്റ് അറിയിച്ചെങ്കിലും സസ്പെൻഷൻ റദ്ദാക്കിയിട്ടില്ലെന്ന് അറിയിച്ച് വൈസ് ചാൻസലറുടെ ചുമതലയിലുള്ള സിസാ തോമസ് രംഗത്തെത്തിയിരുന്നു.
രജിസ്ട്രാറുടെ സസ്പെന്ഷന് ഞായറാഴ്ച വിസിയുടെ അനുമതിയില്ലാതെയാണ് സിന്‍ഡിക്കേറ്റ് റദ്ദാക്കിയത്. വിസിയുടെ വിയോജിപ്പ് സിൻഡിക്കേറ്റ് തള്ളുകയും ചെയ്തിരുന്നു. എന്നാൽ രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കിയിട്ടില്ലെന്നും ഇത് സംബന്ധിച്ച സിന്‍ഡിക്കേറ്റ് തീരുമാനത്തിന് നിയമസാധുതയില്ലെന്നുമായിരുന്നു സിസ തോമസിന്റെ വാദം.
സിന്‍ഡിക്കേറ്റ് പിരിച്ചുവിട്ട ശേഷമാണ് സസ്പെന്ഷന് റദ്ദാക്കുന്നതില്‍ തീരുമാനമെടുത്തത്. റജിസ്ട്രാറുടെ സസ്പെന്ഷന് വിഷയം പ്രമേയമായി അവതരിപ്പിച്ചപ്പോഴെ യോഗം പിരിച്ചുവിട്ട് താൻ ഇറങ്ങിപ്പോയതാണ് അതിന് ശേഷം എടുക്കുന്ന തീരുമാനത്തിന് നിയമസാധുതയില്ലെന്നും വിസി വ്യക്തമാക്കിയിരുന്നു.
Kerala
തിരുവനന്തപുരം: കേരള സര്‍വകലാശാല റജിസ്ട്രാറുടെ സസ്പെന്ഷന് സര്‍വകലാശാല സിന്‍ഡിക്കേറ്റ് റദ്ദാക്കിയതിന് പിന്നാലെ പ്രതികരണവുമായി താത്ക്കാലിക വിസി ഡോ. സിസ തോമസ്. റജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കിയിട്ടില്ലെന്നും ഇത് സംബന്ധിച്ച സിന്‍ഡിക്കേറ്റ് തീരുമാനത്തിന് നിയമസാധുതയില്ലെന്നും സിസ തോമസ് പ്രതികരിച്ചു.
സിന്‍ഡിക്കേറ്റ് പിരിച്ചുവിട്ട ശേഷമാണ് സസ്പെന്ഷന് റദ്ദാക്കുന്നതില്‍ തീരുമാനമെടുത്തത്. റജിസ്ട്രാറുടെ സസ്പെന്ഷന് വിഷയം പ്രമേയമായി അവതരിപ്പിച്ചപ്പോഴെ താന്‍ യോഗം പിരിച്ചുവിട്ട് താൻ ഇറങ്ങിപ്പോയതാണ് അതിന് ശേഷം എടുക്കുന്ന തീരുമാനത്തിന് നിയമസാധുതയില്ലെന്നും അവർ പറഞ്ഞു.
രജിസ്ട്രാറുടെ സസ്പെൻഷൻ കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. അതുകൊണ്ടുതന്നെ സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ച ചെയ്യാനാകില്ല. സസ്പെൻഷൻ തുടരും.
വിസിയുടെ അസാന്നിധ്യത്തിൽ എടുക്കുന്ന സിൻഡിക്കേറ്റ് യോഗത്തിന് നിയമസാധുതയില്ല. തന്റെ
അസാന്നിധ്യത്തിൽ നടക്കുന്നത് സിൻഡിക്കേറ്റ് യോഗമല്ല കുശലസംഭാഷണങ്ങൾ മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കേരള സര്‍വകലാശാല റജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കി സര്‍വകലാശാല സിന്‍ഡിക്കേറ്റ്. താത്ക്കാലിക വിസി ഡോ.സിസ തോമസിന്റെ വിയോജനക്കുറിപ്പോടെയാണ് പ്രത്യേക സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തീരുമാനം.
യോഗത്തില്‍ ഇടത് അംഗങ്ങളാണ് റജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കാന്‍ പ്രമേയം അവതരിപ്പിച്ചത്. 24 അംഗങ്ങളുള്ള സിന്‍ഡിക്കേറ്റില്‍ 16 പേർ പിന്തുണച്ചതോടെ പ്രമേയം പാസായി.
വിസിയുടെ വിയോജിപ്പ് സിൻഡിക്കേറ്റ് തള്ളുകയും ചെയ്തു. സസ്പെന്ഷന് നടപടി അന്വേഷിക്കാൻ ഡോ. ഷിജുഖാൻ, അഡ്വ.ജി.മുരളീധരൻ, ഡോ.നസീബ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.സെനറ്റ് ഹാളിൽ നടന്ന പരിപാടി ഉൾപ്പെടെയുള്ള കാര്യങ്ങൾ സമിതി അന്വേഷിക്കും.
സിൻഡിക്കേറ്റ് തീരുമാനം കോടതിയെ അറിയിക്കാൻ സ്റ്റാൻഡിംഗ് കൗൺസിലിനെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു.
ഭാരതാംബ ചിത്രവിവാദത്തെ തുടര്‍ന്ന് ജൂണ്‍ 25നാണ് റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാറിനെ വിസി മോഹന്‍ കുന്നുമ്മൽ സസ്പെന്‍ഡ് ചെയ്തത്.