കൊച്ചി: സസ്പെൻഷനെതിരേ കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ നല്കിയ ഹര്‍ജിയില്‍ സര്‍ക്കാരിനും സര്‍വകലാശാലയ്ക്കും വൈസ് ചാന്ലര്ക്കുമടക്കം എതിര്‍കക്ഷികള്‍ക്കു ഹൈക്കോടതി നോട്ടീസ് അയച്ചു.
നാലു മാസമായി സസ്പെന്‍ഷനിലായ തന്നെ തിരിച്ചെടുക്കാന്‍ സിന്‍ഡിക്കറ്റ് യോഗം ചേര്‍ന്നു തീരുമാനമെടുത്തിട്ടും വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ വിഷയം ചാന്‍സലറായ ഗവർണര്‍ക്കു വിട്ടിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
കുറ്റാരോപണ മെമ്മോ നല്‍കാത്തപക്ഷം ഇത്തരം തസ്തികയിലുള്ളവരുടെ സസ്പെന്ഷന് മൂന്നു മാസത്തിലധികം നീളില്ലെന്ന സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ട്. കോടതി നിര്‍ദേശപ്രകാരം ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗമാണു സസ്പെന്ഷന് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, സസ്പെന്ഷന് കാലയളവില്‍ പല ഫയലുകളിൽ ഒപ്പുവച്ച് ഹര്ജിക്കാരന് ക്രമക്കേട് കാട്ടിയെന്നാണു വിസിയുടെ ആരോപണം.
Tags : Suspension Kerala Registrar's petition High Court Kerala University