Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Uefa

ഇന്‍റര്‍ മിലാനെയും വീഴ്ത്തി ബോഡോ ഗ്ലിംന്‍റ്

ബോഡോ/ബാക്കു: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നോര്‍വീജിയന്‍ ക്ലബ്ബായ ബോഡോ ഗ്ലിംന്‍റ് മിന്നല്‍ പ്രകടനം തുടരുന്നു. പ്രീക്വാര്‍ട്ടര്‍ യോഗ്യതയ്ക്കായുള്ള ആദ്യപാദ പ്ലേഓഫില്‍ ഗ്ലിംന്‍റ് നിലവിലെ ഫൈനലിസ്റ്റുകളായ ഇറ്റാലിയന്‍ ക്ലബ് ഇന്‍റര്‍ മിലാനെ വീഴ്ത്തി.

ഹോം ഗ്രൗണ്ടില്‍ അരങ്ങേറിയ മത്സരത്തില്‍ 3-1നായിരുന്നു ഗ്ലിന്‍റിന്‍റെ ജയം. സോന്ദ്രെ ബ്രണ്‍സ്റ്റാഡ് ഫെറ്റ് (20), ജെന്‍സ് പീറ്റര്‍ ഹ്യൂജ് (61), കാസ്പര്‍ ഹോഗ് (64) എന്നിവരായിരുന്നു ഗ്ലിംന്‍റിനായി വലകുലുക്കിയത്. പിയൊ എസ്‌പോസിറ്റോയുടെ (30) വകയായിരുന്നു ഇന്‍റര്‍ മിലാന്‍റെ ഏക ഗോള്‍.

യുവേഫ ചാമ്പ്യന്‍സ് ലീഗ് 2025-26 സീസണില്‍ വമ്പന്‍ ക്ലബ്ബുകള്‍ക്കെതിരേ ബോഡോ ഗ്ലിംന്‍റ് നേടുന്ന തുടര്‍ച്ചയായ മൂന്നാം ജയമാണ്. ജനുവരി 20ന് ഹോം ഗ്രൗണ്ടില്‍വച്ച് ഇംഗ്ലീഷ് ഗ്ലമാര്‍ ടീമായ മാഞ്ചസ്റ്റര്‍ സിറ്റിയെയും (3-1) 29ന് എവേ പോരാട്ടത്തില്‍ സ്പാനിഷ് കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിനെയും (2-1) ഗ്ലിംന്‍റ് കീഴടക്കിയിരുന്നു.

ന്യൂകാസില്‍, അത്‌ലറ്റിക്കോ

ആന്‍റണി ഗോര്‍ഡന്‍ നാലു ഗോള്‍ സ്വന്തമാക്കിയ മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബ്ബായ ന്യൂകാസില്‍ യുണൈറ്റഡ് 6-1ന് അസര്‍ബൈജാന്‍ സംഘമായ ഖാരബാഗിനെ തകര്‍ത്തെറിഞ്ഞു. മൂന്ന്, 32 (പെനാല്‍റ്റി), 33, 45+1 (പെനാല്‍റ്റി) മിനിറ്റുകളിലായിരുന്നു ഗോര്‍ഡന്‍റെ ഗോളുകള്‍. മാലിക് തിയാവ് (8), ജേക്കബ് മര്‍ഫി (72) എന്നിവരും ന്യൂകാസിലിനായി ലക്ഷ്യംകണ്ടു.

അതേസമയം, ബെല്‍ജിയത്തില്‍നിന്നുള്ള ക്ലബ് ബ്രൂഗുമായി അത്‌ലറ്റിക്കോ മാഡ്രിഡ് 3-3നു സമനിലയില്‍ പിരിഞ്ഞു. ബ്രൂഗിന്‍റെ ഹോം ഗ്രൗണ്ടിലായിരുന്നു മത്സരം. ജൂലിയന്‍ ആല്‍വരസ് (8 പെനാല്‍റ്റി), അഡെമോള ലുക്ക്മാന്‍ (45+4) എന്നിവരായിരുന്നു അത്‌ലറ്റിക്കോയുടെ ഗോള്‍ നേട്ടക്കാര്‍. ഒരു ഗോള്‍ സെല്‍ഫിലൂടെയും എത്തി. 89-ാം മിനിറ്റിലായിരുന്നു ബ്രൂഗിന്‍റെ സമനില ഗോള്‍.

ജര്‍മന്‍ ക്ലബ്ബായ ബയേര്‍ ലെവര്‍കൂസെന്‍ എവേ പോരാട്ടത്തില്‍ 2-0നു ഗ്രീസില്‍നിന്നുള്ള ഒളിമ്പ്യാകസിനെ തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം പാട്രിക് ഷിക്ക് (60, 63) മൂന്നു മിനിറ്റിനിടെ രണ്ടു തവണ വലകുലുക്കിയാണ് ലെവര്‍കൂസെനെ ജയത്തിലെത്തിച്ചത്.

Sports

ആഴ്‌സണല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍

മിലാന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് 2025-26 സീസണില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കുന്ന ആദ്യടീമായി ഇംഗ്ലീഷ് ക്ലബ് ആഴ്‌സണല്‍ എഫ്‌സി.

ലീഗ് റൗണ്ടിലെ ഏഴാം മത്സരത്തില്‍ നിലവിലെ ഫൈനലിസ്റ്റുകളായ ഇന്‍റര്‍ മിലാനെ അവരുടെ തട്ടകത്തില്‍വച്ച് 3-1നു കീഴടക്കിയാണ് പീരങ്കിപ്പട നോക്കൗട്ടില്‍ പ്രവേശിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടേബിള്‍ ടോപ്പര്‍മാരായ ഗണ്ണേഴ്‌സ് ചാമ്പ്യന്‍സ് ലീഗ് സീസണില്‍ കളിച്ച ഏഴ് മത്സരത്തിലും ജയം നേടിയെന്നതും ശ്രദ്ധേയം.

മിലാനില്‍ നടന്ന മത്സരത്തില്‍ ഗബ്രിയേല്‍ ജീസസിന്‍റെ (10, 31) ഇരട്ടഗോളാണ് ആഴ്‌സണലിന് ആധികാരിക ജയം സമ്മാനിച്ചത്. വിക്ടര്‍ ഗ്യോകെരെസിന്‍റെ (84) വകയായിരുന്നു മൂന്നാം ഗോള്‍. 18-ാം മിനിറ്റില്‍ പീറ്റര്‍ സൂസിക്ക് ഇന്‍റര്‍ മിലാനുവേണ്ടി ഒരു ഗോള്‍ മടക്കി. ഗബ്രിയേല്‍ ജീസസിന്‍റെ ആദ്യ ഗോളില്‍ ആഴ്‌സണല്‍ ലീഡ് എടുത്തതിനു പിന്നാലെയായിരുന്നു സൂസിക്ക് തിരിച്ചടിച്ചത്.

ലീഗ് ചാമ്പ്യന്‍ പട്ടം

36 ടീമുകള്‍ മത്സരിക്കുന്ന, എട്ട് മത്സരങ്ങള്‍ വീതമുള്ള ലീഗ് റൗണ്ടില്‍ ആഴ്‌സണലിന് ഒരു മത്സരംകൂടി ശേഷിക്കുന്നുണ്ട്. അടുത്ത വ്യാഴാഴ്ച പുലര്‍ച്ചെ കസാക്കിസ്ഥാന്‍ ക്ലബ്ബായ കൈരാട്ടിനെതിരേയാണ് ആഴ്‌സണലിന്‍റെ അവസാന മത്സരം. അന്ന് സമനില നേടിയാല്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി ഗണ്ണേഴ്‌സിനു ലീഗ് റൗണ്ട് പൂര്‍ത്തിയാക്കാം.

ചരിത്രത്തില്‍ ആദ്യമായാണ് ആഴ്‌സണല്‍ ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി ഏഴ് മത്സരങ്ങളില്‍ ജയം നേടുന്നത്. ഇംഗ്ലീഷ് ടീമുകളില്‍ ഏറ്റവും കൂടുതല്‍ തുടര്‍ജയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്‌സിയുടെ (10) പേരിലാണ്.

Sports

യുവേഫ ചാമ്പ്യൻസ് ലീഗ്: ബാഴ്സലോണയെ തകർത്ത് ചെൽസി

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ എഫ്സി ബാഴ്സലോണയെ തകർത്ത് ചെൽസി. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്.

എസ്റ്റേവയോയും ലിയാം ഡെലാപുമാണ് ചെൽസിക്ക് വേണ്ടി ഗോളുകൾ നേടിയത്. ബാഴ്സ താരം ജൂൽസ് കോണ്ടെയുടെ ഓൺ ഗോളും ചെൽസിയുടെ ഗോൾപട്ടികയിലുണ്ട്.

വിജയത്തോടെ ചെൽസിക്ക് 10 പോയിന്‍റായി. ആദ്യ റൗണ്ടിലെ പോയിന്‍റ് ടേബിളിൽ ചെൽസി അഞ്ചാം സ്ഥാനത്താണ്.

Sports

യുവേഫ ചാമ്പ്യൻസ് ലീഗ്: മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം

മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ജർമൻ ടീമായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് സിറ്റി തോൽപ്പിച്ചത്.

സിറ്റിക്ക് വേണ്ടി ഫിൽ ഫോഡൻ രണ്ട് ഗോളുകളും എർലിംഗ് ഹാലണ്ട് റയാൻ ചെർക്കി എന്നിവർ ഓരോ ഗോൾ വീതവും നേടി. ബൊറൂസിയയ്ക്ക് വേണ്ടി വാൾഡിമർ ആന്‍റൻ ആണ് ഗോൾ സ്കോർ ചെയ്തത്.

ജയത്തോടെ ലീഗ് പ്രാഥമിക ഘട്ടത്തിന്‍റെ പോയിന്‍റ് ടേബിളിൽ മാഞ്ചസ്റ്റർ സിറ്റി നാലാം സ്ഥാനത്തെത്തി. നിലവിൽ 10 പോയിന്‍റാണ് സിറ്റിക്കുള്ളത്.

Latest News

Up