Family Health
നമ്മുടെ ദൈനംദിന ജീവിതത്തിലെ പല ശീലങ്ങളും അറിയാതെയാണെങ്കിലും മാരകമായ കാൻസർ രോഗത്തിലേക്ക് നമ്മെ നയിച്ചേക്കാം. ചർമം, ശ്വാസകോശം, വായ, കുടൽ, കരൾ, രക്തം, സ്തനം, ഗർഭപാത്രം, തലച്ചോർ തുടങ്ങി ശരീരത്തിന്റെ ഏതു ഭാഗത്തെയും ഈ രോഗം ബാധിക്കാം. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, കാൻസറിനു കാരണമാകുന്ന ഘടകങ്ങളെ പ്രധാനമായും രണ്ടായി തിരിക്കാം: നമുക്കു നിയന്ത്രിക്കാൻ കഴിയുന്നവയും അല്ലാത്തവയും.
നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങൾ
പുക
കാൻസർ സാധ്യതകളെക്കുറിച്ചു ചിന്തിക്കുമ്പോൾ ഏറ്റവും ഭയാനകമായ വില്ലൻ പുക തന്നെയാണ്, പുകവലി, പുകയില ഉൽപ്പന്നങ്ങൾ ഇവയിൽ പെടും. സിഗരറ്റിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ മിക്കവയും കാൻസറിനു കാരണമാകുന്നവയാണ്. ഇവ ഓരോ തവണ ശ്വസിക്കുമ്പോഴും ശരീരകോശങ്ങൾക്കു നാശം സംഭവിക്കുന്നു. പുകവലിക്കുന്നവർ മാത്രമല്ല, ആ പുക ശ്വസിക്കുന്നവരും തുല്യമായ അപകടസാധ്യത നേരിടുന്നുണ്ട്. കുട്ടികളെയും ഗർഭിണികളെയും ഇതു ഗുരുതരമായി ബാധിക്കാം. അമിതമായി പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിക്കുന്നതും കാൻസറിനു കാരണമാകുന്നു.
മദ്യപാനം
അർബുദത്തിനു കാരണമാകുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് മദ്യപാനം. മദ്യപാനശീലം കേവലം കരളിലെ കാൻസറിൽ മാത്രം ഒതുങ്ങുന്നതല്ല. വായ, തൊണ്ട, അന്നനാളം, സ്തനം, കുടൽ തുടങ്ങിയ ശരീരഭാഗങ്ങളെയും ഇതു ബാധിക്കാം.
Family Health
സ്ത്രീ ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്ന ആരോഗ്യപ്രശ്നമാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം. പ്രധാനമായും ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ദിവസവും 45 മിനിട്ട് വ്യായാമത്തിന് മാറ്റിവയ്ക്കണം. പിസിഒഡിയുള്ളവർ ആഹാരശീലങ്ങളിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...
കടുംചുവപ്പ് നിറത്തിലുള്ള പഴങ്ങള്‍
ആന്റി ഓക്സിഡന്റുകള്‍ സമ്പുഷ്ടമായ പഴങ്ങള്‍ (മഞ്ഞയും, ചുവപ്പും നിറത്തിലുള്ളവ) പിസിഒഡി പ്രശ്നങ്ങള്‍ക്ക് വളരെ ഗുണകരമാണ്. ദിവസം കുറഞ്ഞത് രണ്ട് സെര്‍വിംഗ് പഴങ്ങളെങ്കിലും കഴിക്കണം.
പഴങ്ങള്‍ അഡ്രിനല്‍ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ ഇല്ലാതാക്കുന്നു. കടുംചുവപ്പ് നിറത്തിലുള്ള പഴങ്ങള്‍ അണ്ഡോത്പാദനത്തിന് സഹായിക്കുന്നു (ചുവന്ന മുന്തിരി, ബ്ലൂബെറി, ബ്ലാക്ബറി, ചെറി).
പച്ച ഇലക്കറികൾ, പച്ചക്കറികൾ
പച്ച ഇലക്കറികളിലും പച്ചക്കറികളിലും വിറ്റമിന്‍ കെ, ഫോളേറ്റ്, ഇരുമ്പ് ഉള്‍പ്പെടെ ആവശ്യ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്.
ഒരു ദിവസം കുറഞ്ഞത് രണ്ടര കപ്പ് പച്ചക്കറികള്‍ എങ്കിലും കഴിക്കണം. ലഘുഭക്ഷണത്തിനായി പച്ചയായ സാലഡുകള്‍ ഉപയോഗിക്കാം. കിഴങ്ങുവര്‍ഗങ്ങള്‍ (മരച്ചീനി, ചേമ്പ്, ഉരുളക്കിഴങ്ങ്, കാച്ചില്) പോലുള്ളവ നിയന്ത്രിച്ച് മാത്രം ഉപയോഗിക്കാം.
പാടനീക്കിയ പാലുത്പന്നങ്ങൾ
പാടനീക്കിയ പാലുത്പന്നങ്ങള്‍ എന്നിവ 200 മില്ലി ലിറ്റർ എന്ന ക്രമത്തില്‍ മാത്രമേ ഉപയോഗിക്കാവൂ. പാലുത്പന്നങ്ങളായ തൈര്, മോര് എന്നിവയില്‍ കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്.
ഇത് ശരിയായ ആരോഗ്യം സംരക്ഷിക്കുന്നു.
ഒഴിവാക്കേണ്ട ആഹാരങ്ങള്‍
വിവരങ്ങൾ: പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം തിരുവനന്തപുരം.
Womens Corner
സ്ത്രീകളുടെ ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം. പ്രധാനമായും ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇത് ചികിത്സിച്ചില്ലെങ്കില്‍ കാലക്രമേണ പ്രമേഹം, ഗര്‍ഭാശയ ഭിത്തിയിലെ അര്‍ബുദബാധ എന്നിവയ്ക്കു സാധ്യതയുണ്ട്.
പ്രധാന കാരണം...
നേരത്തേയുള്ള രോഗനിര്‍ണയവും ചികിത്സയും രോഗലക്ഷണങ്ങൾ നിയന്ത്രിക്കാനും ദീര്‍ഘകാല പ്രശ്നങ്ങള്‍ തടയാനും സഹായിക്കും. പിസിഒഡിക്ക് പ്രധാനമായും കാരണമാകുന്നത് അമിതവണ്ണം അല്ലെങ്കില്‍ പൊണ്ണത്തടിയാണ്.
അതുകൊണ്ട് നല്ല ആരോഗ്യമുള്ള ശരീരഭാരം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. ഏകദേശം 10% സ്ത്രീകളിലും പിസിഒഡി വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്.
ചെറുധാന്യങ്ങൾ
കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കണം. തവിട് നീക്കാത്ത ധാന്യങ്ങള്‍, തൊലിയോട് കൂടിയ മില്ലെറ്റുകൾ (ചെറുധാന്യങ്ങള്‍) എന്നിവ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിനും ഹോര്‍മോണ്‍ വ്യതിയാനം വരാതിരിക്കുന്നതിനും സഹായിക്കും.
മുഴുധാന്യങ്ങളില്‍ ധാരാളം ആന്റിഓക്സിഡന്റുകളും സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ് തുടങ്ങിയ ധാതുക്കളും ഉണ്ട്. മാത്രമല്ല സസ്യ സംയുക്തങ്ങളായ പോളിഫിനോള്‍സ്, സ്റ്റാനോളുകള്, സ്റ്റിറോളുകള്‍ എന്നിവ ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥയ്ക്ക് സഹായിക്കുന്നു.
തൊലി കളയാത്ത പയറുവര്‍ഗങ്ങള്‍
തൊലി കളയാത്ത പയറുവര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് പിസിഒഡി തകരാറിനെ കുറയ്ക്കുന്നു. സോയാബീനിലുള്ള ഐസോഫ്ലേവോണുകള്‍ പ്രത്യുത്പാദന ക്ഷമത വര്‍ധിപ്പിക്കുന്നു. കുറഞ്ഞത് അരക്കപ്പ് പയറുവര്‍ഗങ്ങള്‍ ദിവസേനയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
പ്രോട്ടീനുകള്‍
പിസിഒഡിയുടെ ആഹാരപരിപാലനത്തില് പ്രധാനമായും ഉള്‍പ്പെടുത്തേണ്ട ഒരു ഘടകമാണ് പ്രോട്ടീനുകള്‍. കൊഴുപ്പില്ലാത്ത പ്രോട്ടീനുകളായ മുട്ടവെള്ള, മത്സ്യം, ടോഫു (സോയാ പനീര്‍), തൊലി നീക്കിയിട്ടുള്ള കോഴിയിറച്ചി, പയര്‍ വര്‍ഗങ്ങള്‍ എന്നിവ തെരഞ്ഞെടുക്കാം.
കശുവണ്ടി, ബദാം, വാൽനട്സ് എന്നിവ നിയന്ത്രണവിധേയമായി ഉള്‍പ്പെടുത്താം. ഇതിലുള്ള സിങ്ക്, മഗ്നീഷ്യം എന്നീ ലവണങ്ങള്‍ ഹോര്‍മോണ്‍ വ്യതിയാനം കുറയ്ക്കാന്‍ സഹായിക്കുന്നു.
കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിപ്പിക്കും.
വിവരങ്ങൾ: പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം തിരുവനന്തപുരം.
Family Health
കാൻസർ പ്രതിരോധം-2
സ്ക്രീനിംഗും പ്രതിരോധവും കുറയുമ്പോൾ
ഇന്ത്യയിൽ, ഒമ്പതിൽ ഒരാൾക്ക് ജീവിതകാലത്ത് കാൻസർ വരാൻ സാധ്യതയുണ്ട്. പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കാണുന്നത് ശ്വാസകോശാർബുദവും സ്ത്രീകളിൽ സ്തനാർബുദവുമാണ്.
കുട്ടികളിലെ (0-14 വർഷം) അർബുദങ്ങളിൽ, ലിംഫോയ്ഡ് രക്താർബുദമാണ് (ആൺകുട്ടികൾ: 29.2%, പെൺകുട്ടികൾ: 24.2%) മുൻനിരയിൽ. 2020 നെ അപേക്ഷിച്ച് 2025 കഴിയുമ്പോഴേക്കും കാൻസർ കേസുകളുടെ എണ്ണം 12.8 ശതമാനം വർധിക്കുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.
സ്ക്രീനിംഗിന്റെയും പ്രതിരോധ നടപടികളുടെയും കുറവുകൾ കാരണം സെർവിക്കൽ കാൻസറും സ്ത്രീകളിൽ വ്യാപകമാണ്. പ്രതിവർഷം ഏകദേശം 1.5 ദശലക്ഷം പുതിയ കേസുകൾ കണ്ടെത്തുന്നു.
ഈ ഭയാനകമായ സ്ഥിതിവിവരക്കണക്ക് വർധിച്ച ബോധവത്കരണത്തിന്റെയും കാൻസർ പരിചരണ സൗകര്യങ്ങളിലേക്കുള്ള പ്രവേശനത്തിന്റെയും അടിയന്തര ആവശ്യകത എടുത്തുകാണിക്കുന്നു.
ഇന്ത്യയിൽ കാൻസർ ബാധിതരുടെ എണ്ണം വർധിക്കുകയാണ്.നേരത്തേയുള്ള കണ്ടെത്തൽ, അപകടസാധ്യത കുറയ്ക്കൽ, മാനേജ്മെന്റ് എന്നിവയുടെ ഇടപെടലിലൂടെ കാൻസർ പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിന് പുതിയ കണക്കുകൾ സഹായകമാകും.
ഓരോ കാൻസറിന്റെയും രോഗാവസ്ഥയും മരണനിരക്കും കാൻസറിന്റെ തരത്തെയും ഘട്ടത്തെയും ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. സ്റ്റേജ് 1 പോലെയുള്ള പ്രാരംഭഘട്ട കാൻസറുകൾക്ക് പൊതുവെ മെച്ചപ്പെട്ട ഫലങ്ങളാണുള്ളത്.
അതിജീവിക്കാനുള്ള ഉയർന്ന സാധ്യതയും സങ്കീർണതകൾ കുറവുമാണ്.
എന്നാൽ, സ്റ്റേജ് 4 പോലെയുള്ള വികസിത-ഘട്ട കാൻസറുകൾ, കുറഞ്ഞ അതിജീവന നിരക്കും വർധിച്ച ചികിത്സാ വെല്ലുവിളികളുമായി ബന്ധപ്പെട്ടിരിക്കുന്നു.
വിവരങ്ങൾ: ഡോ. ദീപ്തി ടി. ആർ.
പ്രിവന്റീവ് ഓങ്കോളജി സ്പെഷലിസ്റ്റ്, ഓൺക്യൂർ ഇന്റഗ്രേറ്റഡ് ഹെൽത്ത്
സ്ക്രീനിംഗ് സെന്റർ താണ, കണ്ണൂർ.
ഫോൺ: 6238265965
Family Health
ജീവിതശൈലീരോഗങ്ങൾ - കാരണങ്ങൾ
* വ്യായാമക്കുറവ്
* അമിതവണ്ണം
* കൊളസ്ട്രോൾ അസന്തുലിതാവസ്ഥ
* ഇലവർഗങ്ങളുടെയും പച്ചക്കറികളുടെയും പഴങ്ങളുടെയും കുറഞ്ഞ ഉപയോഗം
* പുകയിലയുടെ ഉപയോഗം
* മദ്യപാനം
* കടുത്ത മാനസിക സംഘർഷം
* അമിതഭക്ഷണവും കൊഴുപ്പിന്റെയും എണ്ണയുടെയും അമിത ഉപയോഗവും
ജീവിതശൈലീരോഗങ്ങൾ
* പ്രമേഹം(ഡയബറ്റിസ് മെലിറ്റസ്)
* ഹൃദ്രോഗങ്ങൾ
* ഉയർന്ന രക്തസമ്മർദം, രക്താതിമർദം(ഹൈപ്പർ ടെൻഷൻ)
* സന്ധിരോഗങ്ങൾ(ഓസ്റ്റിയോ ആർത്രൈറ്റിസ്)
* പക്ഷാഘാതം(സ്ട്രോക്ക്)
* വൃക്കരോഗങ്ങൾ (ക്രോണിക് കിഡ്നി ഡിസീസസ്)
* അർബുദ രോഗങ്ങൾ
* ശ്വാസകോശരോഗങ്ങൾ(ക്രോണിക് ലംഗ്സ് ഡിസീസസ്)
അമിതവണ്ണം തിരിച്ചറിയാൻ
ബോഡി മാസ് ഇൻഡക്സ് (ബിഎംഐ)
വ്യക്തിയുടെ കിലോഗ്രാമിലുള്ള തൂക്കത്തെ മീറ്ററിലുള്ള പൊക്കത്തിന്റെ ഇരട്ടികൊണ്ടു ഹരിക്കുക. ഉദാഹരണത്തിന് ഒരാളുടെ പൊക്കം 60 കിലോയും പൊക്കം 1.6 മീറ്ററുമാണെങ്കിൽ ബോഡി മാസ് ഇൻഡക്സ് 23.4 ആയിരിക്കും.
ബോഡി മാസ് ഇൻഡക്സ് സൂചന
18 ൽ താഴെ ഭാരക്കുറവ്
18 മുതൽ 24 വരെ ശരിയായ ഭാരം
24 മുതൽ 30 വരെ ഭാരക്കൂടുതൽ
30 മുതൽ 35 വരെ അമിതവണ്ണം
35 മുതൽ 40 വരെ ഗുരുതരമായ
അമിതവണ്ണം
40 ൽ കൂടുതൽ അപകടകരമായ അമിതവണ്ണം
ജീവിതശൈലീരോഗങ്ങൾ തടയാം
1. വീട്ടുജോലികൾ കുടുംബത്തിൽ എല്ലാവരും ചേർന്നു ചെയ്യുന്ന ശീലം വളർത്തിയെടുക്കുക
2. ഓരോ വീടിനും ഓരോ പച്ചക്കറിത്തോട്ടം, അടുക്കളത്തോട്ടം. ശരീരത്തിനു വ്യായാമവും ആഹാരത്തിനു പച്ചക്കറികളും
3. ടിവി, മൊബൈലിന്റെ മുന്പിലിരിക്കുന്ന സമയം കുറയ്ക്കുക
4. നടക്കാൻ ലഭിക്കുന്ന അവസരം പാഴാക്കരുത്
5. ആഴ്ചയിൽ അഞ്ച് ആറ് ദിവസം അര മണിക്കൂർ നടക്കുക
6. വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക
7. പ്രായഭേദമെന്യേ വ്യായാമത്തിലും കായിക വിനോദത്തിലും ഏർപ്പെടുക
കുട്ടികളിലെ പൊണ്ണത്തടി തടയാം
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ
Family Health
കാൻസർ രോഗത്തിനെതിരെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കുന്നതിനും അതുവഴി കാൻസർ മൂലമുള്ള മരണങ്ങൾ തടയുന്നതിനും വേണ്ടി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതു പ്രധാനമാണ്.
ഇന്ത്യയിൽ 9 പേരിൽ ഒരാൾക്ക് അവരുടെ ജീവിത കാലത്ത് കാൻസർ സാധ്യത ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. 2025 ഓടെ രാജ്യത്തെ കാൻസർ കേന്ദ്രങ്ങളിൽ 12.8% വർധന ഉണ്ടാകുമെന്നാണ് കണക്കുകൾ.
മനുഷ്യമനസിൽ ഭീതി പടർത്തുന്ന കാൻസർ പല രൂപങ്ങളിൽ ശരീരത്തെ കീഴ്പ്പെടുത്തുന്നു. അതുകൊണ്ടുതന്നെ കാൻസർ എന്ന് കേട്ടാൽ മരണം ഉറപ്പ് എന്ന് ചിന്തിക്കുന്ന ആളുകളുള്ള ഈ സമൂഹത്തിൽ കാൻസറിനെയും അതിന്റെ ചികിത്സാ രീതികളെയും പറ്റി അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്.
എന്നാൽ അർബുദം നിയന്ത്രിച്ച് നിർത്താനുള്ള നിരവധി മാർഗങ്ങൾ ഇന്ന് വൈദ്യശാസ്ത്ര രംഗത്തുണ്ട്. നേരത്തെയുള്ള രോഗനിർണയം, ചികിത്സ, രോഗപ്രതിരോധം, എന്നിവയിലൂടെ കാൻസറിനെ നിയന്ത്രണ വിധേയമാക്കാവുന്നതാണ്.
ശരീരത്തിലെ സാധാരണ കോശങ്ങൾ അനിയന്ത്രിതമായി വളർന്ന് മറ്റു ശരീര ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന അവസ്ഥയാണ് കാൻസർ അഥവാ അർബുദം.
രോഗ ലക്ഷണങ്ങൾ
ശരീരത്തിൽ അസാധാരണമായി മുഴകൾ വളരുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. കഴുത്തിലും സ്തനങ്ങളിലും കക്ഷങ്ങളിലും ഉണ്ടാകുന്ന തടിപ്പുകൾ അവഗണിക്കരുത്. എന്നാൽ എല്ലാ മുഴകളും കാൻസർ ലക്ഷണം അല്ലെന്നും ഓർക്കുക.
അസാധാരണമായ രക്തസ്രാവം- കഫം, മൂത്രം, മലം, ഛർദി എന്നിവയിൽ രക്തം പോയാൽ വിദഗ്ധ വൈദ്യ സഹായം ലഭ്യമാക്കണം. മലം കറുത്ത നിറത്തിൽ പോയാലും വൈദ്യോപദേശം തേടണം.
അസാധാരമായ രീതിയിൽ സ്രവങ്ങൾ ഉണ്ടാകുന്നുവെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്, പ്രത്യേകിച്ചും സ്തനങ്ങളിൽ നിന്നുണ്ടാകുന്ന സ്രവങ്ങൾ.
ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് നേരിടുക, ചാർമ്മത്തിന്റെ നിറം മാറുക, ശരീരത്തിലെ വ്രണങ്ങൾ, വിട്ടുമാറാത്ത മലബന്ധം, നീണ്ടു നിൽക്കുന്ന ചുമ, ഛർദി, പനി, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നെങ്കിൽ വൈകാതെ വൈദ്യപരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്.
ഏതു രോഗവും അതിന്റെ മൂർധന്യാവസ്ഥയിൽ എത്തിയാൽ അപകടമാണ്. ആരംഭത്തിൽ ചികിത്സിച്ചാൽ കാൻസർ പൂർണമായും ഭേദമാക്കാം. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് മതിയായ ടെസ്റ്റുകൾ നടത്തി രോഗനിർണയം നടത്തുക എന്നതാണ് പ്രധാനം.
കാൻസറിന് സമാനമായ ലക്ഷണത്തോടു കൂടി മറ്റു രോഗങ്ങളും ഉണ്ട്. അതുകൊണ്ട് ഡോക്ടർ നിർദ്ദേശിക്കുന്ന പരിശോധനകൾ നടത്തേണ്ടത് അനിവാര്യമാണ്.
രോഗത്തിന്റെ പ്രാരംഭാവസ്ഥയിൽ തന്നെ രോഗനിർണയം നടത്തി ശരിയായ ചികിത്സ കൃത്യസമയത്ത് ലഭിക്കുകയാണെങ്കിൽ കാൻസർ രോഗത്തെ നിയന്ത്രിച്ച് നിർത്താനും അതിജീവിക്കാനും സാധിക്കും.
Family Health
കാൻസർ പലപ്പോഴും ഇന്ത്യയിൽ ഒരു പ്രധാന സാമൂഹിക മിഥ്യാധാരണയായി നിലനിൽക്കുന്നു. രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മൂലം രോഗികളും അവരുടെ കുടുംബങ്ങളും വിവേചനവും ഒറ്റപ്പെടലും നേരിടേണ്ടി വന്നേക്കാം.
ഇത് രോഗനിർണയത്തിനും ചികിത്സയ്ക്കും കാലതാമസം വരുത്താൻ ഇടയാക്കും. ഈ മിഥ്യാധാരണകളെ ഇല്ലാതാക്കുന്നതിലും ദേശീയ കാൻസർ അവബോധ ദിനം ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ഇന്ത്യയിൽ, ആയുർവേദം, പ്രകൃതിചികിത്സ, ഹോമിയോപ്പതി തുടങ്ങിയ പരമ്പരാഗതവും ബദൽ ചികിത്സകളും ശക്തമായ സാംസ്കാരിക സാന്നിധ്യമാണ്. ഈ ചികിത്സകൾ കാൻസർ ലക്ഷണങ്ങളിൽ നിന്നും പരമ്പരാഗത ചികിത്സകളുടെ പാർശ്വഫലങ്ങളിൽ നിന്നും കുറച്ച് ആശ്വാസം പ്രദാനം ചെയ്യുമെങ്കിലും, അവ ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള വൈദ്യ പരിചരണത്തിന് പകരമാവില്ല.
ആരോഗ്യ സംരക്ഷണ വിദഗ്ധരുമായി കൂടിയാലോചിക്കുകയും സാധാരണ കാൻസർ ചികിത്സകൾക്കൊപ്പം യോഗ, ഫിസിയോതെറാപ്പി പോലുള്ള ചികിത്സകൾ ആവശ്യമെങ്കിൽ ചെയ്യാവുന്നതുമാണ്.
രോഗലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനും രോഗികളുടെ മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്തുന്നതിനും ഇതര ചികിത്സകൾ സഹായിക്കുമെങ്കിലും, അവ കാൻസറിനുള്ള പ്രാഥമിക ചികിത്സയായി ഒരിക്കലും കണക്കാക്കരുത്.
കാൻസർ ഒരു സങ്കീർണ രോഗമാണ്, അതിന്റെ ചികിത്സയ്ക്ക് സാധാരണയായി ശസ്ത്രക്രിയ, റേഡിയേഷൻ, കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി, ടാർഗെറ്റഡ് തെറാപ്പി എന്നിവയുടെ സംയോജനം ആവശ്യമാണ്.
കാൻസറിനെ അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* പുകയിലയുടെ ഉപയോഗവും മദ്യപാനവും വർജിക്കുക.
* ഭക്ഷണത്തിൽ ധാരാളം പച്ചക്കറിയും പഴവർഗങ്ങളും ഉൾപ്പെടുത്തുക. ചുവന്ന വിഭാഗത്തിൽപ്പെട്ട ഇറച്ചിയുടെ (ബീഫ്, മട്ടൻ, പോർക്ക്) ഉപയോഗം കുറയ്ക്കുക.
* എല്ലാ ദിവസവും ഒരു മണിക്കൂർ വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുക. മാനസിക പിരിമുറുക്കം ഒഴിവാക്കിയുള്ള ദിനചര്യ പാലിക്കാൻ ശ്രദ്ധിക്കുക.
* കൃത്യമായ വിശ്രമം, ആറ് മുതൽ എട്ടു മണിക്കൂർ വരെ രാത്രി സുഖനിദ്ര ശീലമാക്കുക.
* ശരീരത്തിൽ മാറ്റം വരുന്ന മുഴകൾ, ശരീരത്തിലെ വിവിധ ദ്വാരങ്ങളിൽ നിന്നുണ്ടാകുന്ന രക്തസ്രാവം, ദീർഘമായുള്ള അസാധാരണ മലമൂത്ര വിസർജനം തുടങ്ങിയവ കണ്ടാൽ ഉടനെ പരിശോധന നടത്തുക.
* സ്ത്രീകൾ എല്ലാ മാസവും സ്വയം സ്തന പരിശോധന ശീലമാക്കുക, 40 വയസ് കഴിഞ്ഞ സ്ത്രീകൾ മാമോഗ്രാം പരിശോധന നടത്തുക.
* മാസത്തിലൊരിക്കൽ വായ പരിശോധിച്ചു വെള്ളയോ ചുമപ്പോ ആയ പാടുകളോ വ്രണങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തുക.
* 21 വയസ് കഴിഞ്ഞ സ്ത്രീകൾ ഗർഭാശയഗള കാൻസർ പരിശോധന മൂന്നുവർഷത്തിലൊരിക്കൽ നടത്തുക.
9 വയസ് കഴിഞ്ഞ കുട്ടികൾ എച്ച്.പി. വി വാക്സിൻ കുത്തിവയ്ക്കുക. 40 വയസ് കഴിഞ്ഞവർ സ്ക്രീനിംഗ് നടത്തി രോഗസാധ്യത അറിയുക.
ഡോ. ദീപ്തി ടി. ആർ.
പ്രിവന്റീവ് ഓങ്കോളജി സ്പെഷലിസ്റ്റ്, ഓൺക്യൂർ
ഇന്റഗ്രേറ്റഡ് ഹെൽത്ത് സ്ക്രീനിംഗ് സെന്റർ
താണ, കണ്ണൂർ.
ഫോൺ: 6238265965
Family Health
ഇന്ത്യയിൽ, ഒമ്പതിൽ ഒരാൾക്ക് ജീവിതകാലത്ത് കാൻസർ വരാൻ സാധ്യതയുണ്ട്. പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കാണുന്നത് ശ്വാസകോശാർബുദവും സ്ത്രീകളിൽ സ്തനാർബുദവുമാണ്.
കുട്ടികളിലെ (0-14 വർഷം) അർബുദങ്ങളിൽ, ലിംഫോയ്ഡ് രക്താർബുദമാണ് (ആൺകുട്ടികൾ: 29.2%, പെൺകുട്ടികൾ: 24.2%) മുൻനിരയിൽ. 2020 നെ അപേക്ഷിച്ച് 2025 കഴിയുമ്പോഴേക്കും കാൻസർ കേസുകളുടെ എണ്ണം 12.8 ശതമാനം വർധിക്കുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.
സ്ക്രീനിംഗിന്റെയും പ്രതിരോധ നടപടികളുടെയും കുറവുകൾ കാരണം സെർവിക്കൽ കാൻസറും സ്ത്രീകളിൽ വ്യാപകമാണ്. പ്രതിവർഷം ഏകദേശം 1.5 ദശലക്ഷം പുതിയ കേസുകൾ കണ്ടെത്തുന്നു.
ഈ ഭയാനകമായ സ്ഥിതിവിവരക്കണക്ക് വർധിച്ച ബോധവൽക്കരണത്തിന്റെയും കാൻസർ പരിചരണ സൗകര്യങ്ങളിലേക്കുള്ള പ്രവേശനത്തിന്റെയും അടിയന്തര ആവശ്യകതയെ എടുത്തുകാണിക്കുന്നു.
കാൻസറിന്റെ തരം, ഘട്ടം...
ഇന്ത്യയിൽ കാൻസർ ബാധിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെയുള്ള കണ്ടെത്തൽ, അപകടസാധ്യത കുറയ്ക്കൽ, മാനേജ്മെന്റ് എന്നിവയുടെ ഇടപെടലിലൂടെ കാൻസർ പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിന് പുതിയ കണക്കുകൾ സഹായകമാകും.
ഓരോ കാൻസറിന്റെയും രോഗാവസ്ഥയും മരണനിരക്കും കാൻസറിന്റെ തരത്തെയും ഘട്ടത്തെയും ആശ്രയിച്ച് രോഗാവസ്ഥയും മരണനിരക്കും വ്യത്യാസപ്പെടുന്നു.
സ്റ്റേജ് 1 പോലെയുള്ള പ്രാരംഭ-ഘട്ട കാൻസറുകൾക്ക് പൊതുവെ മെച്ചപ്പെട്ട ഫലങ്ങളാണുള്ളത്. അതിജീവിക്കാനുള്ള ഉയർന്ന സാധ്യതയും സങ്കീർണതകൾ കുറവുമാണ്.
എന്നാൽ, സ്റ്റേജ് 4 പോലെയുള്ള വികസിത-ഘട്ട കാൻസറുകൾ, കുറഞ്ഞ അതിജീവന നിരക്കും വർധിച്ച ചികിത്സാ വെല്ലുവിളികളുമായി ബന്ധപ്പെട്ടിരിക്കുന്നു.
നേരത്തേ കണ്ടെത്തിയാൽ...
നേരത്തെയുള്ള രോഗനിർണയം കാൻസർ ചികിത്സയിലെ ഒരു പ്രധാന ഘടകമാണ്. ഘട്ടം 1 ൽ കാൻസർ കണ്ടെത്തുമ്പോൾ, പൂർണമായ വീണ്ടെടുക്കലിനുള്ള ഉയർന്ന സാധ്യതയും കുറഞ്ഞ പാർശ്വഫലങ്ങളുമാണുള്ളത്.
ഇതിനു വിപരീതമായി, വികസിത-ഘട്ട കാൻസർ (ഘട്ടം 4) പലപ്പോഴും മെറ്റാസ്റ്റാസിസ് (വ്യാപനം) ഉൾക്കൊള്ളുന്നു. ഇതു ചികിത്സിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കുകയും മൊത്തത്തിലുള്ള അതിജീവന നിരക്ക് കുറയുകയും ചെയ്യുന്നു.
നേരത്തെയുള്ള കണ്ടുപിടിത്തം രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഡോ. ദീപ്തി ടി. ആർ.
പ്രിവന്റീവ് ഓങ്കോളജി സ്പെഷലിസ്റ്റ്,
ഓൺക്യൂർ ഇന്റഗ്രേറ്റഡ് ഹെൽത്ത്
സ്ക്രീനിംഗ് സെന്റർ
താണ, കണ്ണൂർ.
ഫോൺ: 6238265965
Family Health
എല്ലാ വർഷവും ഫെബ്രുവരി നാലിന് ആഗോളതലത്തിൽ ലോക കാൻസർ ദിനം ആചരിച്ചു വരുന്നു. ജനങ്ങളിൽ അവബോധം വളർത്തുന്നതിനും കാൻസറിനെതിരായ പ്രവർത്തനങ്ങളെ പ്രചോദിപ്പിക്കുന്നതിനുമാണ് ദിനാചരണം.
"യുണൈറ്റഡ് ബൈ യുണീക്ക് " എന്നതാണ് 2026ലെ തീം. കാൻസറിനെതിരായ പോരാട്ടത്തിൽ വ്യക്തിഗത അനുഭവങ്ങൾ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം ഈ തീം എടുത്തുകാണിക്കുന്നു.
ലോകമെമ്പാടുമുള്ള ആരോഗ്യരംഗത്തെ ഏറ്റവും രൂക്ഷമായ വെല്ലുവിളികളിൽ ഒന്നാണു കാൻസർ. ഭയപ്പെടുത്തുന്ന സ്ഥിതിവിവരക്കണക്കുകൾ വർധിച്ചു വരുന്ന കാൻസർ നിരക്കുകളെ സൂചിപ്പിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, 2022ൽ കാൻസറിന്റെ ആഗോളഭാരം 20 ദശലക്ഷം പുതിയ കേസുകളിലും ഏകദേശം 10 ദശലക്ഷം മരണങ്ങളിലും എത്തി.
ഈ സംഖ്യകൾ കാൻസർ തോത് ഇനിയും വർധിക്കുമെന്നു പ്രവചിക്കപ്പെടുന്നു. ഇന്ത്യയിൽ, 2022ൽ ഏകദേശം 1.46 ദശലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ജനസംഖ്യയെ ബാധിക്കുന്ന, ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒന്നാണ് സ്തനാർബുദം, ശ്വാസകോശം, ഓറൽ, സെർവിക്കൽ കാൻസറുകൾ.
അത്യാധുനിക ആരോഗ്യ സംരക്ഷണ സംവിധാനത്തിന് പേരുകേട്ട കേരളത്തിലും ക്യാൻസറുകളുടെ എണ്ണം കൂടി വരികയാണ് .
എന്താണ് കാൻസർ?
യാതൊരു നിയന്ത്രണവുമില്ലാതെ ശരീര കോശങ്ങൾ പെറ്റുപെരുകുന്ന അസുഖങ്ങൾക്ക് പൊതുവെ പറയുന്ന പേരാണ് കാൻസർ.
പ്രധാന ലക്ഷണങ്ങൾ
-ശരീരദ്വാരങ്ങളിലൂടെ രക്തസ്രാവം
-ശരീരത്തില്‍ കാണുന്ന മുഴകള്‍
-ദീർഘകാലം ഉണങ്ങാതെ നില്ക്കുന്ന വ്രണങ്ങള്‍
-അരിമ്പാറ, കാക്കാപ്പുളി എന്നിവയില്‍ മാറ്റം കാണുക
-വിഴുങ്ങുവാനുള്ള വിഷമം
-മൂത്രസംബന്ധമായ ലക്ഷണങ്ങള്‍, രക്തം പോക്ക്
-മലശോധനസംബന്ധമായ തകരാറുകള്‍
-കൂടിക്കൂടിവരുന്ന ശബ്ദമടപ്പ്
-കാരണം ഇല്ലാത്ത ശരീര മെലിച്ചിൽ.
-കാരണമൊന്നുമില്ലാതെ നീണ്ടുനില്കുന്ന പനി
കാൻസർ കണക്കുകൾ
നാഷണൽ കാൻസർ രജിസ്റ്ററി പഠനങ്ങൾ പ്രകാരം 2022ൽ ഇന്ത്യയിൽ കാൻസർ ബാധിച്ചവരുടെ എണ്ണം കണക്കാക്കിയിരിക്കുന്നത് 14,61,427 എന്നാണ് (ക്രൂഡ് നിരക്ക്: 100,000 ന് 100.4).
ഡോ. ദീപ്തി ടി. ആർ.
പ്രിവന്റീവ് ഓങ്കോളജി സ്പെഷ്യലിസ്റ്റ്, ഓൺക്യൂർ
ഇന്റഗ്രേറ്റഡ് ഹെൽത്ത് സ്ക്രീനിംഗ് സെന്റർ
താണ, കണ്ണൂർ.
ഫോൺ: 6238265965
Family Health
മലയാളികളുടെ പ്രഭാതഭക്ഷണങ്ങളിൽ ഇഡ്ഡലിക്കുള്ള സ്ഥാനം ഒന്നു വേറെതന്നെയാണ്. ലഘുവായതും എളുപ്പത്തിൽ ദഹിക്കുന്നതുമായ ഇഡ്ഡലിയെ ഒരു -സൂപ്പർ ഫുഡ്- ആക്കി മാറ്റിയാലോ? ഇതാ, പരമ്പരാഗത രുചിയും ആധുനിക പോഷകാഹാര രീതിയും കൈകോർക്കുന്ന ചിക്കൻ ഇഡ്ഡലി.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ജിമ്മിൽ പോകുന്നവർക്കും ഒരുപോലെ അനുയോജ്യമായ ഈ വിഭവം ആരോഗ്യകരം മാത്രമല്ല, രുചികരവുമണ്.
ഇഡ്ഡലിയിലെ കാർബോഹൈഡ്രേറ്റും ചിക്കനിലെ ലീൻ പ്രോട്ടീനും ചേരുമ്പോൾ അതൊരു സമ്പൂർണ ഭക്ഷണമായി മാറുന്നു. ഇതിന്റെ പ്രധാന ഗുണങ്ങൾ നോക്കാം. മാവ് പുളിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന പ്രോബയോട്ടിക് ഗുണങ്ങൾ ദഹനം എളുപ്പമാക്കുന്നു.
ചിക്കനിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, അമിനോ ആസിഡുകൾ എന്നിവ പേശികളുടെ വളർച്ചയ്ക്കും പുനരുജ്ജീവനത്തിനും സഹായിക്കുന്നു. വിറ്റാമിൻ ബി 12, അയൺ എന്നിവയാൽ സമ്പുഷ്ടമായതിനാൽ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഉന്മേഷം നൽകുന്നു.
ആവിയിൽ വേവിക്കുന്നതിനാൽ എണ്ണയുടെ ഉപയോഗം കുറവാണ്. ഇത് അനാവശ്യ കൊഴുപ്പ് അകറ്റി നിർത്താൻ സഹായിക്കുന്നു.
ആവശ്യമായ ചേരുവകൾ
വളരെ ലളിതമായ ചേരുവകൾ ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ ചിക്കൻ ഇഡ്ഡലി തയാറാക്കാം.
തയാറാക്കുന്ന വിധം
ചിക്കൻ അല്പം വെള്ളം ചേർത്ത് പാനിൽ വേവിക്കുക. വെന്ത ശേഷം ചൂടാറാനായി വയ്ക്കുക. ചൂടാറിക്കഴിയുന്പോൾ ചിക്കനിലേക്ക് ഇഞ്ചി-പച്ചമുളക് പേസ്റ്റ്, കുരുമുളക് പൊടി, ഉപ്പ്, മല്ലിയില എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
ശേഷം ഇഡ്ഡലി തട്ടിൽ അല്പം എണ്ണ പുരട്ടിയ ശേഷം മുക്കാൽ ഭാഗത്തോളം മാവ് ഒഴിക്കുക. ഇതിന് മുകളിലായി തയാറാക്കിയ ചിക്കൻ വിതറുക (അല്ലെങ്കിൽ മാവിനോടൊപ്പം ചിക്കൻ ചേർത്ത് ഇളക്കയും ഒഴിക്കാം).
തുടർന്ന് ഇഡ്ഡലി പാത്രത്തിൽ വച്ച് 12-15 മിനിറ്റ് ആവിയിൽ വേവിക്കുക. രണ്ട് മിനിറ്റ് ചൂടാറാൻ വച്ച ശേഷം ഇഡ്ഡലി എടുക്കാം. തേങ്ങ ചമ്മന്തി അല്ലെങ്കിൽ സാമ്പാറിനൊപ്പം കഴിക്കാം.
Family Health
ഡിമെന്‍ഷ്യ പൂര്‍ണമായും ചികിത്സിച്ചുഭേദമാക്കാന്‍ സാധിക്കില്ലെങ്കിലും കൃത്യമായ മരുന്നുകള്‍ ഉപയോഗിച്ചു രോഗലക്ഷണങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുന്നു. ആന്റിഡിപ്രസന്റ്, ആന്റി സൈക്കോട്ടിക്ക്, അന്സിയോലൈറ്റിക് മരുന്നുകളാണ് ഡോക്ടറുടെ നിര്‍ദേശപ്രകാരം സാധാരണയായി നല്‍കുന്നത്.
മരുന്നുകള്‍ ഇല്ലാതെ ചികിത്സ സാധ്യമോ?
മരുന്നുകളോടൊപ്പമാണ് മാനസികാരോഗ്യ വിദഗ്ധന്‍ മറ്റു ചികിത്സാരീതികള്‍ പാലിക്കുന്നത്. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, തുടര്‍ന്ന് വിഷാദം, ഉത്കണ്ഠ എന്നിവ ഉണ്ടായാല്‍ reminiscence therapy, റിയാലിറ്റി ഓറിയന്റേഷൻ തെറാപ്പി എന്നിവയാണ് മരുന്നിനോടൊപ്പം രോഗനിയന്ത്രണത്തിന് പ്രയോജനപ്രദമാകുന്നത്.
രോഗികളെ അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുക, (സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യുക, പാട്ട് കേള്‍ക്കുക, ചെടിക്ക് വെള്ളം ഒഴിക്കുക, തുടങ്ങിയവ) വ്യായാമം ശീലിക്കുക എന്നിവ രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ വളരെയധികം സഹായകമാണ്.
രോഗിയെ പരിചരിക്കുന്നവർക്ക് ബോധവത്കരണം
രോഗിയെ പരിചരിക്കുന്നവരെ മാനസികമായി പിന്തുണയ്ക്കേണ്ടത് അനിവാര്യമാണ്. പരിചരണം നല്കുമ്പോള് സ്വയം സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ പ്രാപ്തരായിരിക്കണം. അതിനായി രോഗത്തെപ്പറ്റിയുള്ള കൃത്യമായ ബോധവത്കരണം അവരില്‍ ഉണ്ടാക്കിയെടുക്കേണ്ടതാണ്.
മനോരോഗ വിദഗ്ധനുമായിട്ടുള്ള ഫലപ്രദമായ ആശയവിനിമയത്തിലൂടെ ഇത് സാധ്യമാകുന്നു. ഇതുകൂടാതെ ഇവരെ പിന്തുണയ്ക്കുന്നതിനായി നിരവധി സപ്പോര്‍ട്ട് ഗ്രൂപ്പുകളും നിലവിലുണ്ട്.
സമഗ്രമായ സമീപനം
ഡെമെന്‍ഷ്യ രോഗത്തിന്റെ പരിചരണത്തിന് മെഡിക്കല്‍, മനഃശാസ്ത്രപരം, സാമൂഹിക ഇടപെടലുകള്‍ എന്നിവയുടെ സമഗ്രമായ സമീപനമാണ് ആവശ്യമായിട്ടുള്ളത്. രോഗം മൂര്‍ച്ഛിക്കുന്നതിനനുസരിച്ച് ചികിത്സാ രീതികള്‍ ആസൂത്രണം ചെയ്യേണ്ടതാണ്.
രോഗികള്‍ക്കും പരിചരണം നല്കുന്നവര്ക്കും വേണ്ട പിന്തുണ നല്കുന്നതില് മനോരോഗ വിദഗ്ധര്‍, നാഡീവിദഗ്ധര്, സാമൂഹിക പ്രവര്‍ത്തകര്‍, മറ്റ് ആരോഗ്യ സംരക്ഷണ വിദഗ്ധര്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ കൂട്ടായ പരിചരണവും നിര്‍ദേശങ്ങളും അനിവാര്യമാണ്.
കൃത്യമായി അറിയാം
ഡിമെന്‍ഷ്യ എന്ന രോഗത്തെക്കുറിച്ചു ബോധവല്‍ക്കരണം നടത്തേണ്ടതിന്റെ പ്രാധാന്യം എല്ലാവരും മനസിലാക്കുക. രോഗത്തെപ്പറ്റിയുള്ള കൃത്യമായ അറിവുണ്ടെങ്കില്‍ രോഗലക്ഷണങ്ങളുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ അതു തിരിച്ചറിഞ്ഞ് ഡോക്ടറുടെ സഹായം തേടാന്‍ സാധിക്കുന്നു.
ഓര്‍ക്കുക, രോഗിയോടൊപ്പം തന്നെ രോഗിയെ പരിചരിക്കുന്നവരെയും പിന്തുണയ്ക്കേണ്ടത് അനിവാര്യമാണ്.
വിവരങ്ങൾ: ഡോ. ശ്രീലക്ഷ്മി എസ്.
ജൂണിയർ കൺസൾട്ടന്റ്, സൈക്യാട്രി
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Family Health
ശരീരത്തിന് അത്യന്താപേക്ഷിതമായ മൂലകമാണ് അയൺ അഥവാ ഇരുമ്പ്. എന്നാൽ അയൺ സപ്ലിമെന്റുകൾ കഴിക്കുന്ന കാര്യത്തിൽ നമ്മളിൽ പലരും അശ്രദ്ധരാകാറുണ്ട്. അയൺ ഗുളികകൾ ദിവസവും കഴിക്കുന്നതിനേക്കാൾ ഗുണകരം ഒന്നിടവിട്ട ദിവസങ്ങളിൽ കഴിക്കുന്നതാണെന്ന് പോഷകാഹാര വിദഗ്ധർ അഭിപ്രായപ്പെടുന്നു.
സാധാരണഗതിയിൽ 40എംജിയിൽ കൂടുതൽ അയൺ ഉള്ളിൽ ചെല്ലുമ്പോൾ ശരീരം ഹെപ്സിഡിൻ എന്നൊരു ഹോർമോൺ പുറപ്പെടുവിക്കുന്നു. ഈ ഹോർമോൺ അയണിന്റെ ആഗിരണം താത്കാലികമായി തടയുന്നു.
ഒന്നിടവിട്ട ദിവസങ്ങളിൽ മരുന്നു കഴിക്കുമ്പോൾ, അടുത്ത ഡോസ് എടുക്കുന്നതിന് മുൻപ് ഹെപ്സിഡിന്റെ അളവ് കുറയാൻ ശരീരത്തിനു സമയം ലഭിക്കുന്നു. ഇത് അയൺ കൂടുതൽ ഫലപ്രദമായി ആഗിരണം ചെയ്യാൻ സഹായിക്കും. ദിവസവും കഴിക്കുമ്പോഴുണ്ടാകുന്ന വയറിലെ അസ്വസ്ഥതകൾ ഒഴിവാക്കാനും ഈ രീതി സഹായിക്കും.
ശരീരത്തിലെ ഓക്സിജൻ വിതരണം, ഊർജസ്വലത, മെറ്റബോളിസം എന്നിവയ്ക്ക് അയൺ അത്യാവശ്യമാണ്. ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിന്റെ പ്രധാന ഘടകമാണിത്.
അയണിന്റെ കുറവുണ്ടെങ്കിൽ കടുത്ത ക്ഷീണവും തളർച്ചയും ശ്വാസംമുട്ടൽ, ഹൃദയമിടിപ്പ് കൂടുക, ഏകാഗ്രത കുറയുക, മുടികൊഴിച്ചിൽ, വിളറിയ ചർമം തുടങ്ങിയവ അനുഭവപ്പെടാം.
റെഡ് മീറ്റ്, മുട്ട, ചിക്കൻ തുടങ്ങിയവ അയണിന്റെ മികച്ച സ്രോതസുകളാണ്. എന്നാൽ നാം കഴിക്കുന്ന ഭക്ഷണത്തിലെ ചില ഘടകങ്ങൾ അയൺ ആഗിരണത്തെ തടസപ്പെടുത്താറുണ്ട്. ചായ, കാപ്പി, കൊക്കോ, പയറുവർഗങ്ങൾ എന്നിവയിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ അയൺ ആഗിരണം കുറയ്ക്കും.
അതിനാൽ ഇവ അയൺ ഗുളികകൾക്കൊപ്പം ഒഴിവാക്കുന്നതാണ് നല്ലത്. അയൺ കുറവുള്ള ഒരാൾ ഗുളിക കഴിച്ചുതുടങ്ങിയാൽ രണ്ട് ആഴ്ചയ്ക്കുള്ളിൽ തന്നെ മാറ്റങ്ങൾ കണ്ടുതുടങ്ങും. എന്നാൽ ചിലരിൽ ഇത് മാസങ്ങൾ എടുത്തേക്കാം.
കഠിനമായ വിളർച്ച ഉള്ളവർ സ്വയം ചികിത്സയ്ക്കു നിൽക്കാതെ ഒരു ഡോക്ടറുടെ നിർദേശം തേടേണ്ടത് അനിവാര്യമാണ്.
Family Health
ഡിമെന്‍ഷ്യ/മേധാക്ഷയം എന്നത് വര്‍ധിച്ചുവരുന്ന ഒരു നാഡീവ്യവസ്ഥാരോഗമാണ്. സ്വാഭാവിക ഓര്‍മക്കുറവില്‍ നിന്നു വളരെയധികം വിഭിന്നമാണ് ഡിമെന്‍ഷ്യ എന്ന അവസ്ഥ. രോഗിക്ക് ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥയാണ് പ്രാരംഭഘട്ടത്തില്‍ പ്രകടമാകുന്നത്.
രോഗം വർധിക്കുന്ന അവസ്ഥയില്‍ ഓര്മ, യുക്തി, പെരുമാറ്റം എന്നിവയെ ഡിമെന്‍ഷ്യ സാരമായി ബാധിക്കുന്നു. ഡിമെന്‍ഷ്യ / മേധാക്ഷയം ഗണത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗാവസ്ഥയാണ് ആൽസ്ഹൈമേഴ്സ്.
പെരുമാറ്റത്തിലും സ്വഭാവത്തിലും കാര്യമായ മാറ്റങ്ങള്‍
ഇത് വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ക്കും കാര്യമായ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു. ഇതു കൂടാതെ സ്വതസിദ്ധമായ പെരുമാറ്റത്തിലും സ്വഭാവത്തിലും കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാം.
മേധാക്ഷയത്തില്‍ സാധാരണയായി കേട്ടുവരാറുള്ള സ്മൃതിനാശം / ഓര്‍മക്കുറവ് മാത്രമായിരിക്കില്ല, മറിച്ച് (Attention / Concentration Difficulties) ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ചെയ്യാനുള്ള ബുദ്ധിമുട്ട്, ഭാഷാസംബന്ധമായ ബുദ്ധിമുട്ടുകള്‍, സ്ഥലവും കാലവും തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്, ചിന്തകളിലെ വ്യതിയാനങ്ങള്‍, സാഹചര്യത്തിനൊത്തവണ്ണം തീരുമാനങ്ങള്‍ എടുക്കാനുള്ള ബുദ്ധിമുട്ട്, മറവിമൂലം സ്വന്തം ജോലിയിലോ ദൈനംദിന ജീവിതത്തിലോ പ്രശ്നങ്ങള്‍ ഉണ്ടാവുക, സ്വതവേയുള്ള സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റം സംഭവിക്കുക (ദേഷ്യം, സങ്കടം, വൈഷമ്യം, മൗനം എന്നിവ) എന്നിവയും ഉള്‍പ്പെടും.
അകാരണമായ ദേഷ്യം, പേടി
സാധനങ്ങള്‍ സൂക്ഷിച്ചുവച്ചിട്ട് മറന്നുപോവുക, മറ്റാരെങ്കിലും മോഷ്ടിച്ചെന്ന് ആരോപിക്കുക, അടുത്തകാലത്തുനടന്ന കാര്യങ്ങള്‍ മറന്നുപോവുക, ഭക്ഷണം കഴിച്ചിട്ടും അത് മറന്നു പോവുക, അകാരണമായ ദേഷ്യം, പേടി തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകാം. ഈ അവസരത്തില്‍ സമഗ്രമായ മാനസിക പരിചരണം ആവശ്യമാണ്.
മുന്‍കൂട്ടിയുള്ള പരിശോധനയും രോഗ നിര്‍ണയവും
ഫലപ്രദമായി രോഗം നിയന്ത്രിക്കുന്നതിന് മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം അനിവാര്യമാണ്. ഡിമെന്‍ഷ്യ നിര്‍ണയിക്കുന്നതിനും അതിനു സമാനമായ മറ്റു രോഗലക്ഷണങ്ങളില്‍ നിന്നു വേര്‍തിരിക്കുന്നതിനും മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടേണ്ടതാണ്.
ഇതിനായി കൊഗ്നിറ്റീവ് ടെസ്റ്റുകൾ, ക്ലിനിക്കൽ ഇവാല്യുവേഷൻ, ന്യൂറോ ഇമേജിംഗ് എന്നിവ ചെയ്യേണ്ടതായിവരും. രോഗനിര്‍ണയം മുന്‍കൂട്ടി നടത്തുന്നതിലൂടെ രോഗം പുരോഗമിക്കുന്നത് നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുന്നു.
വിവരങ്ങൾ: ഡോ. ശ്രീലക്ഷ്മി എസ്.
ജൂണിയർ കൺസൾട്ടന്റ് , സൈക്യാട്രി എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Family Health
ലോകത്തെ കീഴടക്കാന്‍ പുതിയ സൂപ്പര്‍ഫുഡ്..! ഭക്ഷണപ്രേമികള്‍ക്കിടയിലും ആരോഗ്യരംഗത്തും ഇപ്പോള്‍ ചര്‍ച്ചാവിഷയം ചൈനീസ് വിഭവങ്ങളിലെ ഒരു ചേരുവ മാത്രമല്ല, മറിച്ച് ഭൂമിയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സസ്യമായ മുളയാണ്.
മുളങ്കൂമ്പുകള്‍ വെറുമൊരു നാടന്‍ വിഭവമല്ലെന്നും, ആഗോളതലത്തില്‍ തന്നെ വന്‍ സ്വീകാര്യത ലഭിക്കാന്‍ പോകുന്ന ഒരു - സൂപ്പര്‍ ഫുഡ് - ആണെന്നുമാണ് പുതിയ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്.
യുകെ ആംഗ്ലിയ റസ്കിന് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് മുളങ്കൂമ്പിന്റെ വിസ്മയിപ്പിക്കുന്ന ഗുണങ്ങളെക്കുറിച്ച് വെളിപ്പെടുത്തിത്. മുളങ്കൂമ്പ് പതിവായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹം, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനം തെളിയിക്കുന്നു.
ഏഷ്യന്‍ രാജ്യങ്ങളില്‍, പ്രത്യേകിച്ച് ചൈനയിലും ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മുളങ്കൂമ്പ് പണ്ടുമുതലേ ഭക്ഷണത്തിന്റെ ഭാഗമാണ്. ഇതിന്റെ പോഷകഗുണങ്ങള്‍ നിരവധിയാണ്. പേശികളുടെ ആരോഗ്യത്തിന് അത്യാവശ്യമായ പ്രോട്ടീനാല്‍ സമ്പന്നമാണ് മുളങ്കൂമ്പുകള്‍.
ഇതിനു കൊഴുപ്പ് കുറവാണ്. അതായത്, തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമമായ ആഹാരം. നാരുകളാല്‍ സമ്പന്നമായ ഇവ ദഹനം സുഗമമാക്കാനും മലബന്ധം കുറയ്ക്കാനും സഹായിക്കുന്നു. വിറ്റാമിനുകളും ധാതുക്കളും മുളങ്കൂമ്പില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
വിറ്റാമിന്‍ എ, ബി6, ഇ എന്നിവയ്ക്കും പൊട്ടാസ്യം എന്നിവയ്ക്കും പുറമെ അമിനോ ആസിഡുകളുടെ കലവറ കൂടിയാണ് മുളങ്കൂമ്പുകള്‍. മുളങ്കൂമ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
കൂടാതെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഇതിനു സാധിക്കും. ഇത് ഹൃദ്രോഗ സാധ്യതയെ വലിയ തോതില്‍ പ്രതിരോധിക്കുന്നു. ശരീരത്തിലെ വീക്കങ്ങള്‍ കുറയ്ക്കാനുള്ള കഴിവും ഇതിനുണ്ട്.
മുളങ്കൂമ്പിന് ആഗോളതലത്തില്‍ ആരോഗ്യകരവും സുസ്ഥിരവുമായ ഒരു ഭക്ഷണമായി മാറാന്‍ വലിയ സാധ്യതയുണ്ട്. എന്നാല്‍ അത് ശരിയായ രീതിയില്‍ പാകം ചെയ്യണമെന്ന് ഗവേഷകര്‍ പറയുന്നു. മുളങ്കൂമ്പ് കഴിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഗവേഷകര്‍ മുന്നറിയിപ്പായി നല്കുന്നു.
പച്ചമുളങ്കൂമ്പ് ഒരിക്കലും നേരിട്ട് കഴിക്കരുത്. പച്ച മുളങ്കൂമ്പില്‍ സയനൈഡിന്റെ അംശം അടങ്ങിയിട്ടുണ്ടാകാം. ഇത് തൈറോയ്ഡ് പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിച്ചേക്കാം. എന്നാല്‍ പേടിക്കേണ്ടതില്ല, മുളങ്കൂമ്പ് കഷണങ്ങളാക്കി നന്നായി തിളപ്പിച്ച ശേഷം പാകം ചെയ്താല്‍ ഈ വിഷാംശങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാം.
ഭാവിയില്‍ പ്രമേഹത്തിനും മറ്റ് ജീവിതശൈലീ രോഗങ്ങള്‍ക്കുമെതിരേ പോരാടാന്‍ മുളങ്കൂമ്പുകള്‍ നമ്മുടെ തീന്മേശകളിലെ പ്രധാന വിഭവമായി മാറുമെന്ന് ഉറപ്പാണ്.
Family Health
എച്ച്ഐവി ബാധിതര്‍ക്ക് ആയുഷ്കാലം മുഴുവന്‍ മരുന്നുകള്‍ കഴിക്കേണ്ടി വരുന്ന അവസ്ഥയ്ക്കു വിരാമമാകുന്നു. ഏറ്റവും പുതിയ ക്ലിനിക്കല്‍ ട്രയലുകള്‍ നല്കുന്ന സൂചനകളാണിത്.
വൈറസിനെ പൂര്‍ണമായി ഇല്ലാതാക്കുന്നതിനു പകരം, മരുന്നുകളുടെ സഹായമില്ലാതെ തന്നെ ദീര്‍ഘകാലം വൈറസിനെ ശരീരത്തില്‍ നിയന്ത്രിച്ചു നിര്‍ത്തുന്ന ഫംഗ്ഷണല്‍ ക്യുര്‍ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് ശാസ്ത്രലോകം.
ലോകമെമ്പാടുമുള്ള നാലു കോടിയോളം വരുന്ന എച്ച്ഐവി ബാധിതര്‍ക്കു വലിയ ആശ്വാസം നല്‍കുന്നതാണ് ദക്ഷിണാഫ്രിക്കയിലും ബ്രിട്ടനിലും നടന്ന പുതിയ പരീക്ഷണങ്ങള്‍.
എന്താണ് ഫംഗ്ഷണല്‍ ക്യുര്‍
എച്ച്ഐവി ബാധിതര്‍ നിലവില്‍ ആന്റി റിട്രോവൈറല്‍ മരുന്നുകളെയാണ് ആശ്രയിക്കുന്നത്. ദിവസേനയുള്ള ഗുളികകളോ അല്ലെങ്കില്‍ മാസത്തിലൊരിക്കലുള്ള കുത്തിവയ്പോ വഴി വൈറസിനെ നിയന്ത്രിക്കാന്‍ മാത്രമേ കഴിയൂ.
എന്നാല്‍ മരുന്നുകള്‍ നിര്‍ത്തിയാലും വൈറസ് പെരുകാത്ത അവസ്ഥയെയാണ് ഫംഗ്ഷണല്‍ ക്യുര്‍ എന്നു വിളിക്കുന്നത്. പ്രത്യേക തരം ആന്റിബോഡികള്‍ ഉപയോഗിച്ചാണ് ഈ നേട്ടം കൈവരിച്ചത്.
വഴിത്തിരിവായ രണ്ടു പരീക്ഷണങ്ങൾ
ഫ്രഷ് ട്രയൽ: ദക്ഷിണാഫ്രിക്കയിലെ ക്വാ സുലു-നറ്റല് സര്‍വകലാശാലയിലെ ഗവേഷകര്‍, രോഗബാധയുടെ ആദ്യ ഘട്ടത്തില്‍ ചികിത്സ തുടങ്ങിയ യുവതികളിലാണ് പഠനം നടത്തിയത്.
ഇവര്‍ക്ക് നല്കിയ പ്രത്യേക ആന്റിബോഡി കുത്തിവയ്പിലൂടെ, മരുന്നുകള്‍ നിര്‍ത്തിയിട്ടും ഒന്നര വര്‍ഷത്തിലേറെ വൈറസ് നില നിയന്ത്രണവിധേയമായി തുടര്‍ന്നു.
റിയോ ട്രയല്‍: ബ്രിട്ടനിലും ഡെന്മാര്ക്കിലും നടന്ന പരീക്ഷണത്തില്‍, രണ്ടു വര്‍ഷത്തിലേറെയായി മരുന്നുകളില്ലാതെ വൈറസിനെ പ്രതിരോധിക്കാന്‍ ആറു രോഗികള്‍ക്ക് സാധിച്ചു.
ആന്റിബോഡികള്‍ ശരീരത്തില്‍നിന്ന് അപ്രത്യക്ഷമായിട്ടും പ്രതിരോധ സംവിധാനം വൈറസിനെ നേരിടാന്‍ സ്വയം സജ്ജമായി എന്നതാണ് ഇതിലെ അത്ഭുതകരമായ വസ്തുത.
നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാന്‍ മിടുക്കുണ്ട് എച്ച്ഐവി വൈറസിന്. എന്നാല്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത ബ്രോഡ്ലി ന്യൂട്രലൈസിംഗ് ആന്റിബോഡികള്‍ വൈറസിന്റെ സുപ്രധാന ഭാഗങ്ങളെ ലക്ഷ്യം വയ്ക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നു.
കൂടാതെ, ഈ ആന്റിബോഡികള്‍ ശരീരത്തിലെ ടി സെല്ലുകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇത് ഒരു വാക്സിന് നല്കുന്ന ഫലമാണ് നല്‍കുന്നത്.
ഒളിഞ്ഞിരിക്കുന്ന വൈറസുകളെയും തുരത്താം
എച്ച്ഐവി ചികിത്സയിലെ ഏറ്റവും വലിയ വെല്ലുവിളി ശരീരത്തിലെ കോശങ്ങള്‍ക്കുള്ളില്‍ സജീവമല്ലാതെ ഒളിഞ്ഞിരിക്കുന്ന വൈറസ് ശേഖരങ്ങളാണ്. മരുന്നുകള്‍ നിര്‍ത്തുമ്പോള്‍ ഇവ പുറത്തുവരികയും വീണ്ടും രോഗം വര്‍ധിക്കുകയും ചെയ്യും.
എന്നാല്‍ പുതിയ ചികിത്സാ രീതി ഈ റിസര്‍വോയറുകളെയും ആക്രമിക്കുന്നു എന്നത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഈ പരീക്ഷണങ്ങള്‍ ചെറിയൊരു വിഭാഗം ആളുകളിലാണ് നടത്തിയതെങ്കിലും ഫലം തികച്ചും ആവേശകരമാണ്.
ഇനി വരാനിരിക്കുന്ന വലിയ തോതിലുള്ള പരീക്ഷണങ്ങള്‍ വിജയിക്കുകയാണെങ്കില്‍, ദിവസേനയുള്ള മരുന്നുകള്‍ക്ക് പകരം വല്ലപ്പോഴും നല്കുന്ന കുത്തിവയ്പിലൂടെ എച്ച്ഐവി നിയന്ത്രിക്കാന്‍ സാധിക്കും.
ചികിത്സാ രംഗത്തെ വലിയ മാറ്റമായിരിക്കുമിതെന്ന് പരീക്ഷണങ്ങള്‍ക്കു നേതൃത്വം നല്കിയ ലണ്ടൻ ഇംപീരിയല്‍ കോളജിലെ ഡോ. സാറ ഫിഡ്ലർ പറഞ്ഞു.
ഒരു പൂര്‍ണ രോഗശമനത്തിലേക്ക് എത്താന്‍ ഇനിയും ദൂരമുണ്ടെങ്കിലും എച്ച്ഐവി ബാധിതര്‍ക്ക് സാധാരണ ജീവിതം നയിക്കാനുള്ള ഫലപ്രദ മാര്‍ഗമായി ഗവേഷകർ ഇതിനെ വിശേഷിപ്പിക്കുന്നു.
Family Health
കുട്ടികളെ ആദ്യമായി ദന്ത ഡോക്ടറെ കാണിക്കേണ്ടത് ആദ്യപല്ലു വരുമ്പോൾ അല്ലെങ്കിൽ ഒരു വയസിനു മുമ്പായി. പല്ലുകൾ വരുന്നതിനു മുന്‍പായി രോഗാണുവിമുക്തമായ ഒരു തുണി ഉപയോഗിച്ച് കുട്ടിയുടെ മോണ വ്യത്തിയാക്കണം.
രാത്രിയിൽ പാൽ കുടിച്ചാൽ
രാത്രിയിൽ പാൽ കൊടുത്ത് ഉറക്കുന്നത് പല്ലുകൾക്കും മോണയ്ക്കും ദോഷമുണ്ടാക്കും. ഇത്തരത്തിൽ പാലു കൊടുക്കേണ്ടതായി വന്നാൽ രോഗാണുവിമുക്തമായ തുണി ഉപയോഗിച്ച് കുട്ടിയുടെ മോണയും പല്ലുകളും വൃത്തിയാക്കണം.
ടൂത്ത് പേസ്റ്റ് എപ്പോൾ?
കുഞ്ഞ് തുപ്പാൻ തുടങ്ങുമ്പോൾ തൊട്ട് ടൂത്ത്പേസ്റ്റ് ഉപയോഗിക്കാം. മൂന്നു വയസിൽ താഴെയുള്ള കുട്ടികൾക്ക് പേസ്റ്റിന്റെ ഒരു മയം മതിയാവും. ഒരു പയർമണി വലിപ്പത്തിൽ പേസ്റ്റ് മൂന്ന് വയസിന് ശേഷം ഉപയോഗിപ്പിക്കാം.
ബ്രഷിംഗ് എപ്പോൾ?
ശരിയായ രീതിയിൽ ദിവസത്തിൽ രണ്ടുനേരം ബ്രഷ് ചെയ്യിപ്പിക്കാൻ ചെറുപ്പം മുതലേ ശീലിപ്പിക്കുക. ചെറുതും വലുതുമായി എന്ത് കഴിച്ചാലും കഴുകാൻ പരിശീലിപ്പിക്കുക. മാതാപിതാക്കൾ കുട്ടിയെ മടിയിലിരുത്തി ഒരു കണ്ണാടിക്ക് അഭിമുഖമായി ബ്രഷ് ചെയ്യാൻ പഠിപ്പിക്കണം.
ദൈർഘ്യം മൂന്നു മുതൽ അഞ്ചു മിനിറ്റ് വരെ ആകാം. ആറു വയസു മുതൽ ഫ്ലോസ്റ്റിംഗും പഠിപ്പിക്കണം.
പോട് ഒഴിവാക്കാൻ
പല്ലുകളിൽ പോട് ഉണ്ടാകാതിരിക്കുവാൻ പിറ്റ് & ഫിഷർ സീലാൻഡ് ചികിൽസയും ഫ്ലൂറൈഡ് ആപ്ലിക്കേഷനും നടത്തേണ്ടതാണ്.
ആറു മാസത്തിലൊരിക്കൽ
സമയോചിതമായ നിർദ്ദേശങ്ങൾക്ക് ആറുമാസത്തിലൊരിക്കൽ ദന്തഡോക്ടറെ കാണണം. കുട്ടികൾക്ക് മറ്റെന്തെങ്കിലും അസുഖങ്ങളോ ഏതെങ്കിലും മരുന്നുകളോ കഴിക്കുന്നുണ്ടെങ്കിൽ അത് ഡോക്ടറെ അറിയിക്കണം.
ചില ശീലങ്ങൾ തുടർന്നാൽ
നിലനിൽക്കുന്ന ശീലങ്ങൾ ആയിട്ടുള്ള വായ തുറന്നു ഉറക്കം, വിരൽ കുടി, ചുണ്ട് കടി, നാക്ക് തള്ളൽ ഇവയ്ക്ക് സമയത്ത് പരിഹാരം കാണണം.
അലർജിയുണ്ടെങ്കിൽ
ഏതെങ്കിലും തരത്തിലുള്ള ദന്ത ചികിത്സ നടത്തുന്നതിന് മുമ്പ് മരുന്നുകൾക്ക് അലർജിയോ ഇഞ്ചക്ഷൻ അലർജിയോ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഡോക്ടറോട് പറയേണ്ടതാണ്.
ഭയപ്പെടുത്തരുത്
വളരെ വൈദഗ്ധ്യമുള്ള ഡോക്ടർമാർ പരിശോധിച്ച് ചികിത്സ നടത്തി കുട്ടികളുടെ ദന്ത ചികിത്സാ ഭീതി മാറ്റിയെടുത്താണ് ചികിത്സ നടത്തുന്നത്. ഇത് തുടർന്നുള്ള ചികിത്സയ്ക്കും പ്രയോജനം ചെയ്യും.
കുട്ടികൾ ഏതെങ്കിലും തരത്തിൽ വീട്ടിൽ വഴക്കുകൾ ഉണ്ടാക്കുന്ന സമയത്ത് ഡോക്ടറുടെ അടുത്തു കൊണ്ടു പോയി കുത്തിവയ്പ്പിക്കും എന്നു പറഞ്ഞ് ഭയപ്പെടുത്തരുത്.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല 9447219903
Family Health
സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനി നിയന്ത്രിക്കാം. വീടിന്റെ അകത്തും പുറത്തും കൊതുകിന് മുട്ടയിടാനുള്ള സൗകര്യങ്ങൾ നമ്മളായി ഒരുക്കിക്കൊടുക്കുന്നില്ല എന്നുറപ്പാക്കൂ.
കുറച്ചുസമയം കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കാനായി ചിലവാക്കൂ.
വെള്ളം കെട്ടിനിൽക്കാൻ ഇടം ഒരുക്കരുത്
• ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിട്ടുപെരുകുന്നത്. അതിനാൽ വെള്ളം കെട്ടി നിൽക്കുന്ന ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ, പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന മറ്റ് വസ്തുക്കൾ മുതലായവ നീക്കം ചെയ്യുക.
• മാലിന്യങ്ങൾ വലിച്ചെറിയാതെ കഴിവതും ഉറവിടത്തിൽത്തന്നെ സംസ്കരിക്കുക.
വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ
• വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ, സിമന്റുതൊട്ടികൾ തുടങ്ങിയവ ആഴ്ചയിലൊരിക്കൽ നന്നായി ഉരച്ചു കഴുകിയ ശേഷം വെള്ളം ശേഖരിക്കുക.
കൊതുക് കടക്കാത്ത രീതിയിൽ വലയോ ,തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവയ്ക്കുക.
കൊതുകുകടി ഏൽക്കാതിരിക്കാൻ
• കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
• ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക
• ജനലുകളും വാതിലുകളും അടച്ചിടുക. ജനലുകൾക്കും വാതിലുകൾക്കും കൊതുകു കടക്കാതിരിക്കുന്നതിനുള്ള സ്ക്രീനുകൾ ഉപയോഗിക്കുക
• പകൽ ഉറങ്ങുമ്പോളും കൊതുകുവല ഉപയോഗിക്കുക
ഫ്രിഡ്ജിനു പുറകിലെ ട്രേയിൽ....
• ഫ്രിഡ്ജിനു പുറകിലെ ട്രേ, ചെടിച്ചട്ടികൾക്കടിയിലെ പാത്രം, വാട്ടർ കൂളറുകൾ, ഫ്ലവർ വേസുകൾ, വളർത്തുമൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്ന പാത്രം മുതലായവയിലെ വെള്ളം ആഴ്ചയിൽ ഒരിക്കലെങ്കിലും മാറ്റണം.
വീടിന്റെ ടെറസ്, സൺഷേഡ്
• വീടിന്റെ ടെറസ്, സൺഷേഡ്എന്നിവിടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കുക.
• വീടിനു ചുറ്റും കാണുന്ന പാഴ്ച്ചെടികളും ചപ്പുചവറുകളും മാലിന്യങ്ങളും യഥാസമയം നീക്കം ചെയ്യുക.
ആഴ്ചയിലൊരിക്കൽ
• ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിട നശീകരണം നടത്തി ഡ്രൈഡേ ആചരിക്കുക. വാർഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതി പ്രവർത്തനങ്ങളിൽ പങ്കാളികളാവുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്
Family Health
ആണിരോഗം ധാരാളം പേരെ വിട്ടുമാറാതെ ഉപദ്രവിക്കാറുണ്ട്. സാധാരണയായി മർദം കൂടുതൽ ഏൽക്കുന്ന സ്ഥലങ്ങളിലാണ് ആണിരോഗം കാണപ്പെടുന്നത്.
ചില നാട്ടിൽ കാലിന്റെ അടിയിലെ തഴമ്പിനല്ല, വേദനയോടെ നടുക്ക് ഒരു കുഴിയുമായ് ഉണ്ടാകുന്ന കല്ലിപ്പിനാണ് ആണിരോഗമെന്നു പറയാറുള്ളത്.
കട്ടിയുള്ളതും മൃദുലമായതും
ആണിരോഗം പൊതുവേ രണ്ടുതരം - കട്ടിയുള്ളതും( heloma durum), മൃദുലമായതും (heloma molle). കട്ടിയുള്ള തരം ആണിരോഗത്തിന്റെ നടുക്കായി കണ്ണു പോലെ ഭാഗമുണ്ടാവും.
ഏറ്റവും കൂടുതൽ മർദമനുഭവപ്പെടുന്ന ഭാഗത്താണു സാധാരണ ഇതു കാണാറുള്ളത്. കാലിന്റെ വിവിധ ഭാഗങ്ങളിൽ ഇതു വരാറുണ്ട്. മൃദുവായത് സാധാരണയായി കാൽ വിരലുകൾക്കിടയിലാണു കാണാറുള്ളത്. പ്രധാനമായും നാലാമത്തെയും അഞ്ചാമത്തെയും വിരലുകൾ ക്കിടയിൽ.
കാൽവിരലിന്റെ അഗ്രത്തിൽ വരുന്നത് (heloma Apical), നഖത്തിനോടു ചേർന്നു വരുന്നത് (heloma ungum), വിരലുകളുടെ പുറം ഭാഗത്തുവരുന്നത് (heloma dorsalis) എന്നിങ്ങനെ അവയുടെ സ്ഥാനമനുസരിച്ച് ഇവയ്ക്ക് ഇംഗ്ലീഷിൽ പേരു വ്യത്യാസവുമുണ്ട്.
കാലിന്റെ അടിയിൽ സമ്മർദ ഭാഗങ്ങളിൽ അരിമ്പാറ വന്നാലും ആണി പോലെ തന്നെ തോന്നാം. അരിമ്പാറയാണെങ്കിൽ അവയിൽ അമർത്തിയാൽ വേദനയുണ്ടാവില്ല. പുറത്തേക്കു വലിച്ചാലാണു വേദന തോന്നുക.
എന്നാൽ ആണിയിൽ അമർത്തുമ്പോൾ വേദന തോന്നും. പുറത്തേക്കു വലിച്ചാൽ വേദനയുണ്ടാകില്ല.
എല്ലാവരിലും ഉണ്ടാകാത്തത്...
ത്വക്കിന്റെ ഉപരിഭാഗത്ത് അനുഭവപ്പെടുന്ന ഉരസലും മർദവുമാണു കാരണമെന്നു പൊതുവെ പറയാറുണ്ടെങ്കിലും എന്തുകൊണ്ട് എല്ലാവർക്കും ഉണ്ടാകുന്നില്ല എന്നതിനുത്തരം സുവ്യക്തമല്ല.
ഈ ഭാഗങ്ങളിൽ കാണുന്ന ചില വൈറസുകളുടെ സാന്നിദ്ധ്യവും ചിലതരം മുള്ളുകൾ കാലിൽ തറച്ചാൽ ഇതു വരുന്നു എന്നതും ആണിയുള്ള ഒരാളുടെ ചെരിപ്പുപയോഗിച്ചതിനു ശേഷം വന്നു എന്ന രോഗികളൂടെ പറച്ചിലും കണക്കിലെടുത്താൽ ഇവ എങ്ങനെയുണ്ടാകുന്നു എന്നതിന് ഇന്നു കരുതപ്പെടുന്ന ഉത്തരങ്ങൾ പൂണമായും ശരിയാണെന്നു തോന്നുന്നില്ല.
പരിഹാരമെന്ത്?
നന്നായി കുതിർത്ത ശേഷം പരുപരുത്ത വസ്തുക്കൾ കൊണ്ട് ഉരച്ചു കളയുന്നതാണു താൽക്കാലിക പരിഹാരം. കോണ്‍ റിമൂവൽ പ്ലാസ്റ്ററിൽ അടങ്ങിയിരിക്കുന്ന 0.04 ഗ്രാം സാലിസിലിക് ആസിഡ് ആ ഭാഗത്തെ ത്വക്കിനെ ദ്രവിപ്പിച്ച് കട്ടി കുറയ്ക്കുന്നു.
ചിലപ്പോൾ അസുഖമില്ലാത്ത ഭാഗങ്ങളിലെയും തോലിളകി പോവുകയോ പഴുപ്പു ബാധിക്കുകയോ ചെയ്യാറുണ്ട്. അതിനാൽ ഒരു പാദരോഗ വിദഗ്ധന്റെ സഹായത്തോടെയേ ഇത്തരം പരിപാടികൾ ചെയ്യാവൂ.
ആവണക്കെണ്ണ പുരട്ടുന്നതും കോണ്‍ പ്ലാസ്റ്റർ ഉപയോഗിക്കുന്നതും രോഗം ഒഴിവാക്കാൻ സഹായിക്കുമെങ്കിലും വീണ്ടും വരുന്ന പ്രവണത തടയാനാവില്ല.
ഹോമിയോപ്പതിയിൽ
ഹോമിയോപ്പതി വൈദ്യശാസ്ത്ര ചിന്തയനുസരിച്ച് നമ്മുടെ തനതായ ശരീരപ്രകൃതം കൊണ്ടാണിതു വരുന്നത്. അതു മാറ്റിയാൽ മാത്രമേ ഇതു വീണ്ടും വരാതെയിരിക്കുകയുള്ളു. അതിനു ബാഹ്യലേപനങ്ങൾ മാത്രം പോര.
ശാരീരിക മാനസിക പ്രകൃതമനുസരിച്ചുള്ള ആന്തരിക മരുന്നുകൾ കൂടി കഴിക്കേണ്ടി വരും. ഹോമിയോപ്പതി ചികിൽസ കൊണ്ടു തീർത്തും ഇല്ലായ്മ ചെയ്യാവുന്ന രോഗമാണ് ആണി രോഗം.
ഡോ. റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, ആറളം, കണ്ണൂർ
ഫോൺ - 9447689239 [email protected]
Family Health
ശരീരത്തിന്റെ ശേഷി, ഊർജം എന്നിവ അനുവദിക്കുന്നതിനേക്കാൾ കൂടുതലായി അധ്വാനിക്കുക, വയർ, അരക്കെട്ട് എന്നിവിടങ്ങളിലെ പേശികൾക്കുണ്ടാകുന്ന ബലക്കുറവ് എന്നിവയും പുറംവേദനയ്ക്കു കാരണമാകുന്നു. നല്ല ആരോഗ്യത്തിനു നല്ലതല്ലാത്ത ജീവിതശൈലിയുടെ ഫലമായും പുറംവേദന ഉണ്ടാകും.
ചികിത്സയുടെ ഭാഗമായി മരുന്നുകൾ, ആഹാരക്രമീകരണം, വ്യായാമം, മാനസിക സംഘർഷം കൈകാര്യം ചെയ്യാനുള്ള പരിശീലനം എന്നിവ ഡോക്ടറുടെ നിർദേശമനുസരിച്ചു മാത്രം ആയിരിക്കണം.
എങ്കിലും ചില കാര്യങ്ങൾ ഇവിടെ കുറിക്കുകയാണ്.
കിടക്കുമ്പോൾ
നല്ല ഉറപ്പുള്ള പ്രതലത്തിൽ കിടക്കുകയാണു നല്ലത്. മൂന്നിഞ്ചു കനമുള്ള പഞ്ഞിമെത്തയും മൂന്നിഞ്ചു കനമുള്ള തലയിണയും ഉപയോഗിക്കാം.
എണ്ണ പുരട്ടാം
നൂറു മില്ലി നല്ലെണ്ണയിൽ ഒരു ടീസ്പൂണ്‍ കുന്തിരിക്കമിട്ട് തിളപ്പിക്കുക. ചൂടാറിയശേഷം കുപ്പിയിലാക്കി വയ്ക്കുക. അതിൽനിന്ന് അൽപമെടുത്തു ചെറുതായി ചൂടാക്കി വേദനയുള്ള ഭാഗത്ത് പുരട്ടി അഞ്ചുമിനിറ്റ് നേരം മൃദുവായി തടവുക.
ചൂടുവെള്ളത്തിൽ കുളിക്കുക. കുളികഴിഞ്ഞ ഉടനെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുകയും ചെയ്യുക.
വ്യായാമം ചെയ്യുമ്പോൾ...
വേദന പൂർണമായി മാറിയശേഷം ഡോക്ടർ പറഞ്ഞിട്ടുള്ള വ്യായാമങ്ങൾ ആരംഭിക്കാവുന്നതാണ്. എന്നാൽ, വ്യായാമം ചെയ്തുതുടങ്ങിയശേഷം വേദന അനുഭവപ്പെടുകയാണെങ്കിൽ വ്യായാമം ചെയ്യുന്നതു നിർത്തിവയ്ക്കണം.
ആയാസകരമായ ജോലി ചെയ്യുമ്പോൾ
ഭാരം പൊക്കുകയോ മറ്റ് ആയാസകരമായ ജോലികൾ ചെയ്യുകയോ ആണെങ്കിൽ തോൾ, പുറം, നടുവ് എന്നീ ഭാഗങ്ങളിൽ സമ്മർദം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ഇരുന്നു ജോലി ചെയ്യുന്നവർ
ഇരുന്നു ജോലി ചെയ്യുന്നവർ കസേര, മേശ എന്നിവ ശരിയായ രീതിയിൽ ഉയരമുള്ളവയായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
മാത്രമല്ല, മണിക്കൂറിൽ ഒരു പ്രാവശ്യമെങ്കിലും എഴുന്നേൽക്കുകയും കുറച്ചുസമയം നിൽക്കുകയോ നടക്കുകയോ ചെയ്യുകയും വേണം.
വെയിൽ കൊള്ളണം
ദിവസവും രാവിലെ ഒൻപതു മണിക്കുമുൻപ് ഇരുപതു മിനിറ്റുനേരം വെയിൽ കൊള്ളുന്നതു നല്ലതാണ്.
എള്ളും പുഴുങ്ങിയ കോഴിമുട്ടയുടെ വെള്ളയും...
സൗകര്യപ്പെടുന്ന സമയങ്ങളിൽ ഒരു ടീസ്പൂണ്‍ എള്ള്, പുഴുങ്ങിയ കോഴിമുട്ടയുടെ വെള്ള എന്നിവ കഴിക്കാവുന്നതാണ്.
പുൽത്തൈലം
വൈകുന്നേരം അല്പം ചൂടുവെള്ളത്തിൽ നാലോ അഞ്ചോ തുള്ളി പുൽത്തൈലം ചേർത്ത് അതിൽ തുണിമുക്കി ശരീരം മുഴുവൻ തുടയ്ക്കുകയും നല്ലതുപോലെ തോർത്തിയശേഷം ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുകയും ചെയ്യുക.
ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച വെള്ളം
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393.
Family Health
സാധാരണ പുറംവേദന വലിയ ചികിത്സ ചെയ്തില്ലെങ്കിലും, വിശ്രമിച്ചാൽതന്നെ രണ്ടോ മൂന്നോ ദിവസംകൊണ്ടു മാറുന്നതു കാണാം.
ചികിത്സ ചെയ്തിട്ടും പുറംവേദന മൂന്നു മാസത്തിൽ കൂടുതൽ അനുഭവപ്പെടുകയാണെങ്കിൽ അതു ഗൗരവമായി കാണുകയും ശരിയായ രീതിയിലുള്ള ചികിത്സ സ്വീകരിക്കുകയുംവേണം.
ശാസ്ത്രീയമായി ചികിത്സ ചെയ്യാതിരിക്കുന്നവരിലാണ് ഭാവിയിൽ സങ്കീർണതകൾ ഉണ്ടാകാറുള്ളത്.
ചികിത്സ രോഗത്തിനല്ല!
പുറംവേദനയ്ക്കുള്ള ചികിത്സയുടെ ആദ്യഭാഗമായി, ജോലിചെയ്യുന്പോഴും ഇരിക്കുന്പോഴും കിടക്കുമ്പോഴും സ്വീകരിക്കേണ്ട ശരിയായ പൊസിഷനുകൾ പറഞ്ഞുകൊടുക്കണം.
ആവശ്യമാണെന്നു കാണുകയാണെങ്കിൽ മരുന്നുകൾ കൊടുക്കാവുന്നതാണ്. മാനസിക സംഘർഷം ഉള്ളവർക്ക് അതു കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്നു പറഞ്ഞുകൊടുക്കണം.
ഈ രീതിയിലുള്ള ചികിത്സയിലൂടെ സന്ധികളിൽ ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള താളപ്പിഴകളെ പ്രതിരോധിക്കാൻകൂടി കഴിയുന്നതാണ്. മാനസികസംഘർഷം ഒഴിവാക്കുകയും ആത്മവിശ്വാസം വീണ്ടെടുക്കുകയും ചെയ്യുന്നവരിൽ രോഗശമനം വളരെ വേഗമാണ്.
അവരുടെ തൊഴിലുകളിൽ കൂടുതൽ കർമനിരതരാകാനും സാധിക്കും. ഇവിടെയാണ് ചികിത്സ നല്കേണ്ടതു രോഗത്തിനല്ല, രോഗവുമായി വരുന്ന വ്യക്തിക്കായിരിക്കണം എന്നു പറയുന്നതിന്റെ സാരാംശം.
ഹോളിസ്റ്റിക് ചികിത്സാരീതിയുടെ ലക്ഷ്യം ഇങ്ങനെയാണ്.
രോഗിയുടെ മനസിൽകടന്ന്...
പുറംവേദന അനുഭവിക്കുന്നവരിൽ എണ്പതു ശതമാനത്തിൽ അധികം പേർക്കും സന്തോഷകരമല്ലാത്ത മാനസികാവസ്ഥയാണെന്നാണു പറയാറുള്ളത്.
അസന്തുഷ്ടി നിറഞ്ഞ മാനസികാവസ്ഥയുടെ ഫലമായി പുറംവേദനയുടെ ഗൗരവം അനേകമടങ്ങു കൂടുന്നതാണ്. കുറേപ്പരിൽ അതോടൊപ്പം ചില സങ്കീർണതകളും കണ്ടെന്നുവരാം.
ദൗർഭാഗ്യകരമെന്നു പറയട്ടെ, രോഗികളുടെ മനസിലേക്കു കടന്നുചെല്ലാനും അവിടെ പ്രശ്നങ്ങളുണ്ടെങ്കിൽ അതു മനസിലാക്കാനും വിശദമായി ചർച്ച ചെയ്യാനും പലർക്കും സമയം കിട്ടാറില്ല.
രോഗവിവരം മുഴുവൻ പറഞ്ഞുതീരുന്നതിനുമുൻപുതന്നെ ഡോക്ടർ കുറിപ്പെഴുതിയിട്ടുണ്ടാകും എന്നു ചിലരൊക്കെ പറയുകയുണ്ടായിട്ടുണ്ട്.
രോഗികളുടെ നീണ്ട നിര മുന്നിലുള്ളപ്പോൾ പല ഡോക്ടർമാർക്കും അങ്ങനെ മാത്രമേ കഴിയൂ എന്നുള്ളതാണു സത്യം.
ശരീരം അനങ്ങാതെ...
പുറംവേദന അനുഭവിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും സംഖ്യ ഒരുപോലെയാണ്.
ഇരിക്കുന്നതിനും കിടക്കുന്നതിനും ശരിയായ രീതി പാലിക്കാതിരിക്കുക, മാനസിക സംഘർഷം, വ്യായാമം തീരെ ചെയ്യാതിരിക്കുന്ന സ്വഭാവം, ശരീരത്തിന് ആവശ്യമായ കാൽസ്യം ലഭിക്കാതിരിക്കുക, ശരീരം അനങ്ങാതെയുള്ള ജീവിതശൈലി എന്നിവയെല്ലാം പുറംവേദനയ്ക്ക് കാരണമാകുന്ന ഘടകങ്ങളാണ്.
മുപ്പതു വയസു കഴിഞ്ഞവരിലാണു പുറംവേദന കൂടുതലായി കണ്ടുവന്നിരുന്നത്. എന്നാലിപ്പോൾ ഇരുപതു വയസിനു താഴെ പ്രായമുള്ളവരിൽപോലും പുറംവേദന ഉണ്ടാകുന്നതായി കാണുന്നുണ്ട്.
പുറംവേദനയുടെ ഫലമായി വികസിത രാജ്യങ്ങളിൽപോലും പലരും ജോലി ചെയ്യാൻ കഴിയാത്തവരായി മാറുന്നുണ്ട് എന്നു കേൾക്കാറുണ്ട്.
ഈയിടെയായി കേട്ട വേറൊരു കാര്യം പല ആശുപത്രികളിലും വരുന്ന മൊത്തം രോഗികളിൽ ഇറുപതു ശതമാനത്തിനു മുകളിലുള്ളവർ പുറംവേദനക്കാർ ആണെന്നാണ്.
ഇവരിൽ പകുതിയിലേറെ പേരിലും പുറംവേദനയുടെ അടിസ്ഥാനകാരണം മാനസിക സംഘർഷം ആണെന്നുമാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ. ഫോൺ - 9846073393.
Family Health
പുറംവേദന ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ പലതാണ്. കുറെയേറെ പേരിൽ കാരണമാകാറുള്ളത് നട്ടെല്ലിന്റെ ഏറ്റവും അടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. കഴുത്തിനു പിൻവശത്ത് നട്ടെല്ലിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ തുടർന്നും പുറംവേദന ഉണ്ടാകും.
പുറത്തു മുഴുവനും വേദന അനുഭവപ്പെടുന്നു എന്നാണു കുറേപ്പേർ പറയുക. പുറത്തെ പേശികളിൽ ഏൽക്കുന്ന സമ്മർദം, കോച്ചിവലി എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങൾ.
ഒരു ശ്രദ്ധയുമില്ലാതെ ഭാരം ഉയർത്തുക, ഭാരം എടുത്തോ അല്ലാതെയോ പെട്ടെന്ന് ഒരു വശത്തേക്കു തിരിയുക, പൊണ്ണത്തടി തുടങ്ങിയവ പുറംവേദന ഉണ്ടാകുന്നതിനു മതിയായ കാരണങ്ങളാണ്. ഗർഭിണികളിൽ പലർക്കും പുറംവേദന ഉണ്ടാകാറുണ്ട്.
ഡിസ്ക് സ്ഥാനംതെറ്റൽ
കശേരുക്കൾക്കിടയിലുള്ള മാർദവമുള്ള ഭാഗത്തെയാണ് ഡിസ്ക് എന്നു പറയുന്നത്. ഡിസ്ക്കിനു സംഭവിക്കുന്ന സ്ഥാനംതെറ്റൽ, നട്ടെല്ലിനു വളവു സംഭവിക്കുന്ന അവസ്ഥ (സ്കോളിയോസിസ്) എന്നിവയുടെ ഫലമായും പുറംവേദനയുണ്ടാകും.
ഒരുപാടു പുറംവേദനക്കാരിൽ പുറംവേദനയ്ക്കൊപ്പം കൈകാലുകളിൽ മരവിപ്പ്, വേദന എന്നിവയും അനുഭവപ്പെടുന്നതാണ്. ഇങ്ങനയെുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർ കഴിയുന്നതും നേരത്തേ ഒരു ഡോക്ടറെ കാണുകയാണു നല്ലത്.
രക്തപരിശോധന, എക്സ്റേ എന്നീ പരിശോധനകളിലൂടെ രോഗം നിർണയിക്കുകയും വേണം.
ചെറുപ്പക്കാരിലും!
വലിയ പ്രശ്നങ്ങളില്ലാത്ത നടുവേദനകൾക്കു ലളിതമായ ചികിത്സയിലൂടെ ആശ്വാസം ലഭിക്കുന്നതാണ്. സ്വയംചികിത്സ ചെയ്യാതിരിക്കുകയാണു നല്ലത്. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ചികിത്സ ചെയ്യുന്നതാണു നല്ലത്.
പുറംവേദന ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. പുറംവേദനയ്ക്ക് ചികിത്സയ്ക്കായി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണവും കൂടിവരികയാണ്.
ചെറുപ്പക്കാരിലും ഇപ്പോൾ പുറംവേദന കാണാൻ തുടങ്ങിയിരിക്കുന്നു.
മാനസിക സംഘർഷം
പുതിയ പഠനങ്ങളിൽനിന്ന് അറിയുന്നത് കുറെയേറെ പുറംവേദനക്കാരിൽ വേദനയ്ക്കു കാരണമാകുന്നത് മാനസിക സംഘർഷം ആണെന്നാണ്. ഉറക്കംപിടിക്കുന്ന സമയത്ത് ഞെട്ടൽ അനുഭവപ്പെടുന്നവരും ഭയപ്പെടുത്തുന്ന സ്വപ്നങ്ങൾ കാണുന്നവരും മാനസിക സംഘർഷം അനുഭവിക്കുന്നവരാകാനുള്ള സാധ്യത കൂടുതലാണ്.
ഉറക്കംപിടിക്കുന്ന സമയത്ത് ഞെട്ടൽ അനുഭവപ്പെടുന്പോൾ യഥാർഥത്തിൽ സംഭവിക്കുന്നത് ശരീരത്തിലെ എല്ലാ അസ്ഥി സന്ധികളിലും കുലുക്കം അനുഭവപ്പെടുകയാണ്. നട്ടെല്ലിനു താങ്ങായി നിലനിൽക്കാൻ മറ്റു സന്ധികളിലുള്ളതുപോലെ കൂടുതൽ പേശികൾ ഇല്ലാത്തതിനാൽ ഈ കുലുക്കത്തിന്റെ ദൂഷ്യഫലം നട്ടെല്ലിനെ കൂടുതൽ പ്രതികൂലമായി ബാധിക്കുകയുംചെയ്യും.
പരിഹാരം..?
പുറംവേദനക്കാർക്കു ലളിതമായ ചികിത്സയോടൊപ്പം പുറംവേദനയ്ക്ക് അവരിൽ സംഭവിച്ച കാരണങ്ങൾ, മാനസിക സംഘർഷത്തിനുള്ള സ്വാധീനം എന്നിങ്ങനെയുള്ള വസ്തുതകൾ പറഞ്ഞുകൊടുക്കാം.
അതോടൊപ്പം നീർക്കെട്ട് പ്രതിരോധിക്കാനും പൊണ്ണത്തടിയുള്ളവരിൽ അതു കുറയ്ക്കാനും സഹായിക്കുന്ന ആഹാരരീതി എന്നിവയും കൂടിയാകുന്പോൾ വളരെവേഗം പുറംവേദനയ്ക്ക് ആശ്വാസം ലഭിക്കും.
പുറംവേദനയ്ക്ക് ആശ്വാസം ലഭിച്ചശേഷം ലളിതമായ ചില വ്യായാമങ്ങൾ പതിവാക്കിയാൽ പുറംവേദന വീണ്ടും ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാകും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ. ഫോൺ - 9846073393.
Family Health
കൂടുതൽ കൊഴുപ്പ് അടങ്ങിയ ആഹാരം കഴിക്കാതിരിക്കുന്നത് കരളിന്റെ ആരോഗ്യം നല്ല നിലയിൽ നിലനിർത്താൻ സഹായിക്കും. മദ്യം കഴിക്കാതിരിക്കുന്നതും പുകയില പോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കുന്നതും പ്രധാനപ്പെട്ടതാണ്.
കരളിന്റെ ആരോഗ്യം തകരുന്നത്...
ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി വൈറസുകൾ, മദ്യപാനം, മറ്റുള്ള ലഹരി പദാർഥങ്ങളുടെ ഉപയോഗം എന്നിവയിലൂടെയാണ് കൂടുതൽ പേരിലും കരളിന്റെ ആരോഗ്യം തകരുന്നതും രോഗങ്ങൾ ബാധിക്കുന്നതും.
ജനിതക രോഗങ്ങളുടെ തുടർച്ചയായും ചിലർ ചിലപ്പോൾ കരൾ രോഗികൾ ആകാറുണ്ട്.
കരൾവീക്കം അഥവാ സിറോസിസ്
കരളിലുണ്ടാകുന്ന രോഗങ്ങൾ മുന്നോട്ട് പോയി സങ്കീർണതകൾ നിറഞ്ഞ അവസ്ഥയാണ് കരൾവീക്കം അഥവാ സിറോസിസ്. ഈ ഘട്ടത്തിൽ എത്തുന്നവരിലാണ് ഇപ്പോൾ കരൾ മാറ്റ ശസ്ത്രക്രിയകളെ കുറിച്ച് സംസാരിക്കുന്നത്.
കരളിലെ കോശങ്ങൾക്ക് സാരമായി നാശം സംഭവിക്കുകയും അതിന്റെ തുടർച്ചയായി കരളിന് വീക്കവും ചിലപ്പോൾ പഴുപ്പും ഉണ്ടാകുന്ന അവസ്ഥയാണ് സിറോസിസ്.
വിഷാംശം പുറത്തു കളയാനാകാതെ...
കരളിന് ശരിയായ രീതിയിൽ പ്രവർത്തനം നടത്താൻ കഴിയാതെ വരുമ്പോൾ ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയാൻ കഴിയാതാവും. ഇതിന്റെ ഭാഗമായി ശരീരത്തിലെ ജൈവ രാസ പ്രക്രിയകൾ താളം തെറ്റാനിടയാകുന്നു.
അതിന്റെ ഫലമായി സംഭവിക്കുന്ന സങ്കീർണതകൾ മുന്നോട്ടു പോകുകയാണ് എങ്കിൽ രോഗിയുടെ ബോധം ക്രമേണ ഇല്ലാതാകുകയും മരണം വരെ സംഭവിക്കുകയും ചെയ്യും.
രോഗനിർണയ പരിശോധനകൾ
വൈദ്യപരിശോധനയിൽ വയറിനു മുകളിൽ വലതു വശത്ത് കൈപ്പത്തി കൊണ്ട് അമർത്തി നോക്കിയാൽ കരളിൽ വീക്കം ഉണ്ടായിട്ടുണ്ടോ എന്ന് മനസിലാക്കാൻ കഴിയും. മുൻകാലങ്ങളിൽ അത് പരിശോധനയുടെ ഒരു പ്രധാന ഭാഗം ആയിരുന്നു.
ഇപ്പോൾ അൾട്രാസൗണ്ട് സ്കാനിംഗ്, ലിവർ ഫംഗ്ഷൻ പരിശോധന എന്നിവയിലൂടെ രോഗനിർണയം വളരെ വ്യക്തതയോടെയും വേഗത്തിലും സാധിക്കുന്നുണ്ട്.
അൾട്രാസൗണ്ട്
കരളിന് രോഗമുണ്ടോ എന്നു സംശയം തോന്നിയാൽ ആദ്യമേ തന്നെ രോഗിയുടെ രക്തം, മൂത്രം എന്നിവ പരിശോധന നടത്തണം. അതോടൊപ്പം അൾട്രാസൗണ്ട് പരിശോധനയും ആകാവുന്നതാണ്.
മദ്യപാനം ഉപേക്ഷിക്കാം
ചികിത്സയുടെ ആദ്യ ഭാഗമായി, മദ്യം കുടിക്കുന്നവർ ആ ശീലം ഉപേക്ഷിക്കാൻ തയാറാകണം. ആഹാരം, ശരിയായ രീതിയിൽ... ഡോക്ടർ പറയുന്നത് അനുസരിച്ച് ക്രമീകരിക്കുകയും വേണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ. ഫോൺ - 9846073393.
Family Health
സൂര്യാതപം, സൂര്യാഘാതം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവ ചൂടുകാലത്ത് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പുവരുത്തണം.
ജലനഷ്ടം കാരണം നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. ചൂടുമൂലമുള്ള ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ പോലും അവഗണിക്കരുത്.
താപനിയന്ത്രണം തകരാറിലായാൽ...
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശിവലിവ് അനുഭവപ്പെടുകയും ചെയ്യും.
നിര്‍ജലീകരണം മൂലം ശരീരത്തിലെ ലവണാംശം കുറയാന്‍ സാധ്യതയുണ്ട്. ഇതുമൂലം ക്ഷീണവും തളര്‍ച്ചയും ബോധക്ഷയം വരെയും ഉണ്ടാകുകയും ചെയ്യുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ എത്രയും വേഗം ആശുപത്രിയിലെത്തിക്കണം.
ശരീരത്തിലെ താപനില അമിതമായി ഉയരുന്നതിലൂടെ ശരീരത്തിന്റെ ആന്തരിക പ്രവര്‍ത്തനം താളംതെറ്റാം. ചൂടുകാരണം അമിത വിയര്‍പ്പും ചര്‍മരോഗങ്ങളും ഉണ്ടാകാം. ശ്രദ്ധിച്ചില്ലെങ്കില്‍ മരണംവരെ സംഭവിച്ചേക്കാം.
ഇതൊക്കെ ശ്രദ്ധിക്കാം
* തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. യാത്രാവേളയില്‍ വെള്ളം കരുതുന്നത് നല്ലത്.
* കടകളില്‍ നിന്നും പാതയോരങ്ങളില്‍ നിന്നും ജ്യൂസ് കുടിക്കുന്നവര്‍ ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പുവരുത്തുക.
കുടിവെള്ളത്തിന്റെ ശുദ്ധിയും ഉറപ്പുവരുത്തുക.
* വീട്ടിലെ ചടങ്ങുകളിലും ആഘോഷങ്ങളിലും ഭക്ഷണപാനീയങ്ങൾ തയാറാക്കാൻ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പുവരുത്തുക.
* നേരിട്ടുള്ള വെയിലേല്‍ക്കാതിരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക.
* കട്ടി കുറഞ്ഞതും വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.
* 11 മുതല്‍ മൂന്ന് വരെയുള്ള സമയം നേരിട്ടുള്ള വെയില് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
* പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗം ഉള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
* കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക.
* വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.
* ചൂട് പുറത്തു പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനാലകളും തുറന്നിടുക.
* ക്ഷീണമോ സൂര്യാഘാതം ഏറ്റതായോ തോന്നിയാല്‍ തണലിലേക്ക് മാറിയിരുന്ന് വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക.
* വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയും ശരീരം തണുപ്പിക്കുകയും വേണം.
* ഫാന്‍, എസി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക.
* പഴങ്ങളും സാലഡുകളും കഴിക്കുക.
* ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന് വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുക.
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യ കേരളം ആൻഡ് സംസ്ഥാന ആരോഗ്യ വകുപ്പ്.
Family Health
ഏകദേശം പതിനഞ്ച് കോടി ജനങ്ങളാണ് ഇന്ത്യയിൽ കാൽമുട്ടുകളിൽ നീർക്കെട്ടും വേദനയും അതോടനുബന്ധിച്ചുള്ള ദുരിതങ്ങളും അനുഭവിക്കുന്നത്.
ദിനചര്യകൾ ചെയ്യാൻപോലും ബുദ്ധിമുട്ടും അംഗവൈകല്യം ഉൾപ്പെടെയുള്ള പ്രയാസങ്ങളും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളിൽ നാലാം സ്ഥാനത്താണ് ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന പേരിൽ അറിയപ്പെടുന്ന സന്ധിവാതരോഗത്തിന്റെ ഭാഗംകൂടിയായ കാൽമുട്ടുവേദന.
വില്ലൻ അമിതഭാരമോ?
കാൽമുട്ടുകളുടെ പ്രവർത്തനം കൂടുതലാകുന്നത് ഈ രോഗം വരുന്നതിന് ഒരു പ്രധാന കാരണമാണ്. കൂടുതൽ സമയം കാൽമുട്ടിൽ അമിതമായ അധ്വാനഭാരം ചെലുത്തുന്ന സ്വഭാവമാണ് മറ്റൊന്ന്. കൂടുതൽ സമയം കുത്തിയിരിക്കുന്നതും ചമ്രംപടിഞ്ഞിരിക്കുന്നതും കാൽമുട്ടുകളിൽ കൂടുതൽ അധ്വാനഭാരം വരുത്തുന്ന പ്രവർത്തനങ്ങളാണ്.
ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങൾ, പൊണ്ണത്തടി, കാൽമുട്ടിലേൽക്കുന്ന പരിക്കുകൾ, അസ്ഥികളിൽ കാത്സ്യത്തിന്റെ ശേഖരത്തിലുണ്ടാകുന്ന കുറവ് (പ്രത്യേകിച്ച് ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ) എന്നിവയാണ് കാരണങ്ങൾ.
പ്രായം കൂടുന്നതിന്റെ ഭാഗമായി അസ്ഥിസന്ധികളുടെ ധർമങ്ങൾ ക്ഷയിച്ചുകൊണ്ടിരിക്കുന്നത് വേറൊരു പ്രധാന കാരണമാണ്.
ആർത്തവവിരാമം പ്രശ്നമാകുമോ?
ശരിയായ രീതിയിലുള്ള രോഗനിർണയവും ബോധവത്കരണവും മൂലം രോഗവ്യാപനം തടയാനാവും. ഈ പ്രശ്നം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്.
ആർത്തവവിരാമശേഷം അസ്ഥികളിലെ കാത്സ്യം ശേഖരത്തിൽ കാര്യമായ കുറവ് സംഭവിക്കുന്നതാണ് ഇതിനു കാരണം. ഗർഭാശയം നേരത്തേ നീക്കം ചെയ്യുന്നവരിൽ ഇതിന്റെ ഗൗരവം കൂടുതലാകാവുന്നതാണ്.
സ്വയംചികിത്സ അപകടമോ?
കാൽമുട്ടുകളിൽ വേദന ആരംഭിക്കുന്ന അവസരത്തിൽ കൂടുതൽ പേരും അതു വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കാറില്ല. മരുന്നുകടകളിൽ പോയി വിവരം പറഞ്ഞ് മരുന്നുവാങ്ങി കഴിച്ചും തൈലമോ ഓയിന്റ്മെന്റോ പുരട്ടിയും പലരും താത്കാലികാശ്വാസം കണ്ടെത്തുകയാണു ചെയ്യാറുള്ളത്.
എന്നാൽ, അതോടൊപ്പം രോഗം മുന്നോട്ടുസഞ്ചരിക്കുന്നുണ്ടാവും. അക്കാര്യം ഇവരൊന്നും അറിയുകയില്ല. അവസാനം വെറുതെ ഇരിക്കുമ്പോൾപോലും വേദന ബുദ്ധിമുട്ടിക്കുമ്പോഴാവും പലരും ഡോക്ടറെ കാണണോ എന്നുപോലും ചിന്തിക്കാറുള്ളത്.
പടികൾ കയറാനും കൂടുതൽ സമയം നിൽക്കാനും പ്രയാസം നേരിടുന്ന അവസ്ഥയിൽ എത്തുമ്പോൾ മാത്രമാണ് പലരും ഇപ്പോഴും ഡോക്ടർമാരെ കാണാറുള്ളത്.
പരിഹാരമെന്ത്?
അമിത ശരീരഭാരവും പൊണ്ണത്തടിയും ഉണ്ടെങ്കിൽ കുറയ്ക്കുക എന്നതാണ് ചികിത്സയുടെ ഏറ്റവും പ്രധാന ഭാഗം. കുത്തിയിരിക്കുന്ന ശീലം പൂർണമായി ഒഴിവാക്കണം.
കയറ്റം കയറുക, ഓടുക, ഇറക്കം ഇറങ്ങുക, പടികൾ കയറുക, ചമ്രംപടിഞ്ഞിരിക്കുക എന്നിവ പ്രശ്നം സങ്കീർണമാക്കുമെന്ന് രോഗികൾ അറിഞ്ഞിരിക്കണം.
ഡോക്ടർ നിർദേശിക്കുന്ന വ്യായാമങ്ങൾ കൃത്യമായി ചെയ്യണം. ആർത്തവവിരാമശേഷം സ്ത്രീകളിൽ അസ്ഥികളിലെ കാത്സ്യം ശേഖരം കുറയുന്നതിന് കാരണമാകുന്നത് ഈസ്ട്രജൻ എന്ന ഹോർമോണിന്റെ അഭാവമാണ്. മരുന്നുകൾ ഡോക്ടറുടെ നിർദേശം അനുസരിച്ചു മാത്രമേ ആകാവൂ.
ഡോക്ടറുടെ നിർദേശങ്ങൾ രോഗികൾ അനുസരിക്കാൻ തയാറാവുകയാണെങ്കിൽ വളരെ ലളിതമായ ചികിത്സയിലൂടെ കാൽമുട്ടിലെ വേദനയും പ്രശ്നങ്ങളും വളരെ ചെറിയ കാലയളവിനകം പൂർണമായും സുഖമാക്കാനാവും.
ആശുപത്രിയിൽ കിടക്കേണ്ടിവരികയുമില്ല.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം.പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393.
Family Health
ഇടനേരങ്ങളിൽ കുട്ടികൾക്കു കഴിക്കാൻ നട്സ്
ഫാസ്റ്റ് ഫുഡ് തീരെ ഒഴിവാക്കാനാവില്ല. അപ്പോൾ അതിനെ ആരോഗ്യജീവിതത്തിനു സഹായകമായ രീതിയിൽ മാറ്റിയെടുക്കണം. പുറത്തുനിന്നു വാങ്ങുന്ന മിക്ക ഫാസ്റ്റ് ഫുഡ് വിഭവങ്ങളും വീട്ടിൽത്തന്നെ തയാറാക്കാനാകും.
ചീസ് ഒഴിവാക്കി പിസ
പിസ ആരോഗ്യകരമായ രീതിയിൽ വീട്ടിൽ തയാറാക്കാനാകും. പിസബേസ് വാങ്ങി അതിൽ പച്ചക്കറികളും വേവിച്ച ചിക്കനും ചേർത്ത് നമുക്കുതന്നെ തയാറാക്കാം. കൊഴുപ്പു കുറയ്ക്കാൻ പിസയിൽ ചീസ് ഒഴിവാക്കാം.
സ്കൂൾ കുട്ടികൾക്ക്...
ഇടനേരങ്ങളിൽ കഴിക്കാൻ ഫാസ്റ്റ് ഫുഡ് വാങ്ങി കുട്ടികൾക്കു സ്കൂളിൽ കൊടുത്തയയ്ക്കുന്ന ശീലം മാതാപിതാക്കൾ ഉപേക്ഷിക്കണം. ഇത്തരം ഭക്ഷണത്തിൽനിന്നു പോഷകങ്ങൾ കിട്ടുന്നില്ല.
ഇടഭക്ഷണം കൊഴുപ്പു കൂടിയവയായതിനാൽ പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ശരിക്കു കഴിക്കാനുമാവില്ല.
ഇടനേരങ്ങളിൽ നട്സ്...
ഇടനേരങ്ങളിൽ കഴിക്കാൻ അനുയോജ്യം നട്സ് ആണ്. ഏതു തരം നട്സ് ആണെങ്കിലും അതിൽ പ്രോട്ടീന്റെ അളവു കൂടുതലാണ്. ശരീരത്തിനാവശ്യമായ മൈക്രോ ന്യൂട്രിയന്റ്സ് എല്ലാമുണ്ട്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിത മോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Family Health
നമ്മുടെ ദൈനംദിന ജീവിതത്തിലെ പല ശീലങ്ങളും അറിയാതെയാണെങ്കിലും മാരകമായ കാൻസർ രോഗത്തിലേക്ക് നമ്മെ നയിച്ചേക്കാം. ചർമം, ശ്വാസകോശം, വായ, കുടൽ, കരൾ, രക്തം, സ്തനം, ഗർഭപാത്രം, തലച്ചോർ തുടങ്ങി ശരീരത്തിന്റെ ഏതു ഭാഗത്തെയും ഈ രോഗം ബാധിക്കാം. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, കാൻസറിനു കാരണമാകുന്ന ഘടകങ്ങളെ പ്രധാനമായും രണ്ടായി തിരിക്കാം: നമുക്കു നിയന്ത്രിക്കാൻ കഴിയുന്നവയും അല്ലാത്തവയും.
നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങൾ
പുക
കാൻസർ സാധ്യതകളെക്കുറിച്ചു ചിന്തിക്കുമ്പോൾ ഏറ്റവും ഭയാനകമായ വില്ലൻ പുക തന്നെയാണ്, പുകവലി, പുകയില ഉൽപ്പന്നങ്ങൾ ഇവയിൽ പെടും. സിഗരറ്റിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ മിക്കവയും കാൻസറിനു കാരണമാകുന്നവയാണ്. ഇവ ഓരോ തവണ ശ്വസിക്കുമ്പോഴും ശരീരകോശങ്ങൾക്കു നാശം സംഭവിക്കുന്നു. പുകവലിക്കുന്നവർ മാത്രമല്ല, ആ പുക ശ്വസിക്കുന്നവരും തുല്യമായ അപകടസാധ്യത നേരിടുന്നുണ്ട്. കുട്ടികളെയും ഗർഭിണികളെയും ഇതു ഗുരുതരമായി ബാധിക്കാം. അമിതമായി പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിക്കുന്നതും കാൻസറിനു കാരണമാകുന്നു.
മദ്യപാനം
അർബുദത്തിനു കാരണമാകുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് മദ്യപാനം. മദ്യപാനശീലം കേവലം കരളിലെ കാൻസറിൽ മാത്രം ഒതുങ്ങുന്നതല്ല. വായ, തൊണ്ട, അന്നനാളം, സ്തനം, കുടൽ തുടങ്ങിയ ശരീരഭാഗങ്ങളെയും ഇതു ബാധിക്കാം.
Family Health
സ്ത്രീ ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്ന ആരോഗ്യപ്രശ്നമാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം. പ്രധാനമായും ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ദിവസവും 45 മിനിട്ട് വ്യായാമത്തിന് മാറ്റിവയ്ക്കണം. പിസിഒഡിയുള്ളവർ ആഹാരശീലങ്ങളിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...
കടുംചുവപ്പ് നിറത്തിലുള്ള പഴങ്ങള്‍
ആന്റി ഓക്സിഡന്റുകള്‍ സമ്പുഷ്ടമായ പഴങ്ങള്‍ (മഞ്ഞയും, ചുവപ്പും നിറത്തിലുള്ളവ) പിസിഒഡി പ്രശ്നങ്ങള്‍ക്ക് വളരെ ഗുണകരമാണ്. ദിവസം കുറഞ്ഞത് രണ്ട് സെര്‍വിംഗ് പഴങ്ങളെങ്കിലും കഴിക്കണം.
പഴങ്ങള്‍ അഡ്രിനല്‍ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ ഇല്ലാതാക്കുന്നു. കടുംചുവപ്പ് നിറത്തിലുള്ള പഴങ്ങള്‍ അണ്ഡോത്പാദനത്തിന് സഹായിക്കുന്നു (ചുവന്ന മുന്തിരി, ബ്ലൂബെറി, ബ്ലാക്ബറി, ചെറി).
പച്ച ഇലക്കറികൾ, പച്ചക്കറികൾ
പച്ച ഇലക്കറികളിലും പച്ചക്കറികളിലും വിറ്റമിന്‍ കെ, ഫോളേറ്റ്, ഇരുമ്പ് ഉള്‍പ്പെടെ ആവശ്യ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്.
ഒരു ദിവസം കുറഞ്ഞത് രണ്ടര കപ്പ് പച്ചക്കറികള്‍ എങ്കിലും കഴിക്കണം. ലഘുഭക്ഷണത്തിനായി പച്ചയായ സാലഡുകള്‍ ഉപയോഗിക്കാം. കിഴങ്ങുവര്‍ഗങ്ങള്‍ (മരച്ചീനി, ചേമ്പ്, ഉരുളക്കിഴങ്ങ്, കാച്ചില്) പോലുള്ളവ നിയന്ത്രിച്ച് മാത്രം ഉപയോഗിക്കാം.
പാടനീക്കിയ പാലുത്പന്നങ്ങൾ
പാടനീക്കിയ പാലുത്പന്നങ്ങള്‍ എന്നിവ 200 മില്ലി ലിറ്റർ എന്ന ക്രമത്തില്‍ മാത്രമേ ഉപയോഗിക്കാവൂ. പാലുത്പന്നങ്ങളായ തൈര്, മോര് എന്നിവയില്‍ കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്.
ഇത് ശരിയായ ആരോഗ്യം സംരക്ഷിക്കുന്നു.
ഒഴിവാക്കേണ്ട ആഹാരങ്ങള്‍
വിവരങ്ങൾ: പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം തിരുവനന്തപുരം.
Family Health
കാൻസർ പ്രതിരോധം-2
സ്ക്രീനിംഗും പ്രതിരോധവും കുറയുമ്പോൾ
ഇന്ത്യയിൽ, ഒമ്പതിൽ ഒരാൾക്ക് ജീവിതകാലത്ത് കാൻസർ വരാൻ സാധ്യതയുണ്ട്. പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കാണുന്നത് ശ്വാസകോശാർബുദവും സ്ത്രീകളിൽ സ്തനാർബുദവുമാണ്.
കുട്ടികളിലെ (0-14 വർഷം) അർബുദങ്ങളിൽ, ലിംഫോയ്ഡ് രക്താർബുദമാണ് (ആൺകുട്ടികൾ: 29.2%, പെൺകുട്ടികൾ: 24.2%) മുൻനിരയിൽ. 2020 നെ അപേക്ഷിച്ച് 2025 കഴിയുമ്പോഴേക്കും കാൻസർ കേസുകളുടെ എണ്ണം 12.8 ശതമാനം വർധിക്കുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.
സ്ക്രീനിംഗിന്റെയും പ്രതിരോധ നടപടികളുടെയും കുറവുകൾ കാരണം സെർവിക്കൽ കാൻസറും സ്ത്രീകളിൽ വ്യാപകമാണ്. പ്രതിവർഷം ഏകദേശം 1.5 ദശലക്ഷം പുതിയ കേസുകൾ കണ്ടെത്തുന്നു.
ഈ ഭയാനകമായ സ്ഥിതിവിവരക്കണക്ക് വർധിച്ച ബോധവത്കരണത്തിന്റെയും കാൻസർ പരിചരണ സൗകര്യങ്ങളിലേക്കുള്ള പ്രവേശനത്തിന്റെയും അടിയന്തര ആവശ്യകത എടുത്തുകാണിക്കുന്നു.
ഇന്ത്യയിൽ കാൻസർ ബാധിതരുടെ എണ്ണം വർധിക്കുകയാണ്.നേരത്തേയുള്ള കണ്ടെത്തൽ, അപകടസാധ്യത കുറയ്ക്കൽ, മാനേജ്മെന്റ് എന്നിവയുടെ ഇടപെടലിലൂടെ കാൻസർ പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിന് പുതിയ കണക്കുകൾ സഹായകമാകും.
ഓരോ കാൻസറിന്റെയും രോഗാവസ്ഥയും മരണനിരക്കും കാൻസറിന്റെ തരത്തെയും ഘട്ടത്തെയും ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. സ്റ്റേജ് 1 പോലെയുള്ള പ്രാരംഭഘട്ട കാൻസറുകൾക്ക് പൊതുവെ മെച്ചപ്പെട്ട ഫലങ്ങളാണുള്ളത്.
അതിജീവിക്കാനുള്ള ഉയർന്ന സാധ്യതയും സങ്കീർണതകൾ കുറവുമാണ്.
എന്നാൽ, സ്റ്റേജ് 4 പോലെയുള്ള വികസിത-ഘട്ട കാൻസറുകൾ, കുറഞ്ഞ അതിജീവന നിരക്കും വർധിച്ച ചികിത്സാ വെല്ലുവിളികളുമായി ബന്ധപ്പെട്ടിരിക്കുന്നു.
വിവരങ്ങൾ: ഡോ. ദീപ്തി ടി. ആർ.
പ്രിവന്റീവ് ഓങ്കോളജി സ്പെഷലിസ്റ്റ്, ഓൺക്യൂർ ഇന്റഗ്രേറ്റഡ് ഹെൽത്ത്
സ്ക്രീനിംഗ് സെന്റർ താണ, കണ്ണൂർ.
ഫോൺ: 6238265965
Family Health
ജീവിതശൈലീരോഗങ്ങൾ - കാരണങ്ങൾ
* വ്യായാമക്കുറവ്
* അമിതവണ്ണം
* കൊളസ്ട്രോൾ അസന്തുലിതാവസ്ഥ
* ഇലവർഗങ്ങളുടെയും പച്ചക്കറികളുടെയും പഴങ്ങളുടെയും കുറഞ്ഞ ഉപയോഗം
* പുകയിലയുടെ ഉപയോഗം
* മദ്യപാനം
* കടുത്ത മാനസിക സംഘർഷം
* അമിതഭക്ഷണവും കൊഴുപ്പിന്റെയും എണ്ണയുടെയും അമിത ഉപയോഗവും
ജീവിതശൈലീരോഗങ്ങൾ
* പ്രമേഹം(ഡയബറ്റിസ് മെലിറ്റസ്)
* ഹൃദ്രോഗങ്ങൾ
* ഉയർന്ന രക്തസമ്മർദം, രക്താതിമർദം(ഹൈപ്പർ ടെൻഷൻ)
* സന്ധിരോഗങ്ങൾ(ഓസ്റ്റിയോ ആർത്രൈറ്റിസ്)
* പക്ഷാഘാതം(സ്ട്രോക്ക്)
* വൃക്കരോഗങ്ങൾ (ക്രോണിക് കിഡ്നി ഡിസീസസ്)
* അർബുദ രോഗങ്ങൾ
* ശ്വാസകോശരോഗങ്ങൾ(ക്രോണിക് ലംഗ്സ് ഡിസീസസ്)
അമിതവണ്ണം തിരിച്ചറിയാൻ
ബോഡി മാസ് ഇൻഡക്സ് (ബിഎംഐ)
വ്യക്തിയുടെ കിലോഗ്രാമിലുള്ള തൂക്കത്തെ മീറ്ററിലുള്ള പൊക്കത്തിന്റെ ഇരട്ടികൊണ്ടു ഹരിക്കുക. ഉദാഹരണത്തിന് ഒരാളുടെ പൊക്കം 60 കിലോയും പൊക്കം 1.6 മീറ്ററുമാണെങ്കിൽ ബോഡി മാസ് ഇൻഡക്സ് 23.4 ആയിരിക്കും.
ബോഡി മാസ് ഇൻഡക്സ് സൂചന
18 ൽ താഴെ ഭാരക്കുറവ്
18 മുതൽ 24 വരെ ശരിയായ ഭാരം
24 മുതൽ 30 വരെ ഭാരക്കൂടുതൽ
30 മുതൽ 35 വരെ അമിതവണ്ണം
35 മുതൽ 40 വരെ ഗുരുതരമായ
അമിതവണ്ണം
40 ൽ കൂടുതൽ അപകടകരമായ അമിതവണ്ണം
ജീവിതശൈലീരോഗങ്ങൾ തടയാം
1. വീട്ടുജോലികൾ കുടുംബത്തിൽ എല്ലാവരും ചേർന്നു ചെയ്യുന്ന ശീലം വളർത്തിയെടുക്കുക
2. ഓരോ വീടിനും ഓരോ പച്ചക്കറിത്തോട്ടം, അടുക്കളത്തോട്ടം. ശരീരത്തിനു വ്യായാമവും ആഹാരത്തിനു പച്ചക്കറികളും
3. ടിവി, മൊബൈലിന്റെ മുന്പിലിരിക്കുന്ന സമയം കുറയ്ക്കുക
4. നടക്കാൻ ലഭിക്കുന്ന അവസരം പാഴാക്കരുത്
5. ആഴ്ചയിൽ അഞ്ച് ആറ് ദിവസം അര മണിക്കൂർ നടക്കുക
6. വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക
7. പ്രായഭേദമെന്യേ വ്യായാമത്തിലും കായിക വിനോദത്തിലും ഏർപ്പെടുക
കുട്ടികളിലെ പൊണ്ണത്തടി തടയാം
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ
Family Health
കാൻസർ രോഗത്തിനെതിരെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കുന്നതിനും അതുവഴി കാൻസർ മൂലമുള്ള മരണങ്ങൾ തടയുന്നതിനും വേണ്ടി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതു പ്രധാനമാണ്.
ഇന്ത്യയിൽ 9 പേരിൽ ഒരാൾക്ക് അവരുടെ ജീവിത കാലത്ത് കാൻസർ സാധ്യത ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. 2025 ഓടെ രാജ്യത്തെ കാൻസർ കേന്ദ്രങ്ങളിൽ 12.8% വർധന ഉണ്ടാകുമെന്നാണ് കണക്കുകൾ.
മനുഷ്യമനസിൽ ഭീതി പടർത്തുന്ന കാൻസർ പല രൂപങ്ങളിൽ ശരീരത്തെ കീഴ്പ്പെടുത്തുന്നു. അതുകൊണ്ടുതന്നെ കാൻസർ എന്ന് കേട്ടാൽ മരണം ഉറപ്പ് എന്ന് ചിന്തിക്കുന്ന ആളുകളുള്ള ഈ സമൂഹത്തിൽ കാൻസറിനെയും അതിന്റെ ചികിത്സാ രീതികളെയും പറ്റി അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്.
എന്നാൽ അർബുദം നിയന്ത്രിച്ച് നിർത്താനുള്ള നിരവധി മാർഗങ്ങൾ ഇന്ന് വൈദ്യശാസ്ത്ര രംഗത്തുണ്ട്. നേരത്തെയുള്ള രോഗനിർണയം, ചികിത്സ, രോഗപ്രതിരോധം, എന്നിവയിലൂടെ കാൻസറിനെ നിയന്ത്രണ വിധേയമാക്കാവുന്നതാണ്.
ശരീരത്തിലെ സാധാരണ കോശങ്ങൾ അനിയന്ത്രിതമായി വളർന്ന് മറ്റു ശരീര ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന അവസ്ഥയാണ് കാൻസർ അഥവാ അർബുദം.
രോഗ ലക്ഷണങ്ങൾ
ശരീരത്തിൽ അസാധാരണമായി മുഴകൾ വളരുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. കഴുത്തിലും സ്തനങ്ങളിലും കക്ഷങ്ങളിലും ഉണ്ടാകുന്ന തടിപ്പുകൾ അവഗണിക്കരുത്. എന്നാൽ എല്ലാ മുഴകളും കാൻസർ ലക്ഷണം അല്ലെന്നും ഓർക്കുക.
അസാധാരണമായ രക്തസ്രാവം- കഫം, മൂത്രം, മലം, ഛർദി എന്നിവയിൽ രക്തം പോയാൽ വിദഗ്ധ വൈദ്യ സഹായം ലഭ്യമാക്കണം. മലം കറുത്ത നിറത്തിൽ പോയാലും വൈദ്യോപദേശം തേടണം.
അസാധാരമായ രീതിയിൽ സ്രവങ്ങൾ ഉണ്ടാകുന്നുവെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്, പ്രത്യേകിച്ചും സ്തനങ്ങളിൽ നിന്നുണ്ടാകുന്ന സ്രവങ്ങൾ.
ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് നേരിടുക, ചാർമ്മത്തിന്റെ നിറം മാറുക, ശരീരത്തിലെ വ്രണങ്ങൾ, വിട്ടുമാറാത്ത മലബന്ധം, നീണ്ടു നിൽക്കുന്ന ചുമ, ഛർദി, പനി, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നെങ്കിൽ വൈകാതെ വൈദ്യപരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്.
ഏതു രോഗവും അതിന്റെ മൂർധന്യാവസ്ഥയിൽ എത്തിയാൽ അപകടമാണ്. ആരംഭത്തിൽ ചികിത്സിച്ചാൽ കാൻസർ പൂർണമായും ഭേദമാക്കാം. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് മതിയായ ടെസ്റ്റുകൾ നടത്തി രോഗനിർണയം നടത്തുക എന്നതാണ് പ്രധാനം.
കാൻസറിന് സമാനമായ ലക്ഷണത്തോടു കൂടി മറ്റു രോഗങ്ങളും ഉണ്ട്. അതുകൊണ്ട് ഡോക്ടർ നിർദ്ദേശിക്കുന്ന പരിശോധനകൾ നടത്തേണ്ടത് അനിവാര്യമാണ്.
രോഗത്തിന്റെ പ്രാരംഭാവസ്ഥയിൽ തന്നെ രോഗനിർണയം നടത്തി ശരിയായ ചികിത്സ കൃത്യസമയത്ത് ലഭിക്കുകയാണെങ്കിൽ കാൻസർ രോഗത്തെ നിയന്ത്രിച്ച് നിർത്താനും അതിജീവിക്കാനും സാധിക്കും.
Family Health
കാൻസർ പലപ്പോഴും ഇന്ത്യയിൽ ഒരു പ്രധാന സാമൂഹിക മിഥ്യാധാരണയായി നിലനിൽക്കുന്നു. രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മൂലം രോഗികളും അവരുടെ കുടുംബങ്ങളും വിവേചനവും ഒറ്റപ്പെടലും നേരിടേണ്ടി വന്നേക്കാം.
ഇത് രോഗനിർണയത്തിനും ചികിത്സയ്ക്കും കാലതാമസം വരുത്താൻ ഇടയാക്കും. ഈ മിഥ്യാധാരണകളെ ഇല്ലാതാക്കുന്നതിലും ദേശീയ കാൻസർ അവബോധ ദിനം ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ഇന്ത്യയിൽ, ആയുർവേദം, പ്രകൃതിചികിത്സ, ഹോമിയോപ്പതി തുടങ്ങിയ പരമ്പരാഗതവും ബദൽ ചികിത്സകളും ശക്തമായ സാംസ്കാരിക സാന്നിധ്യമാണ്. ഈ ചികിത്സകൾ കാൻസർ ലക്ഷണങ്ങളിൽ നിന്നും പരമ്പരാഗത ചികിത്സകളുടെ പാർശ്വഫലങ്ങളിൽ നിന്നും കുറച്ച് ആശ്വാസം പ്രദാനം ചെയ്യുമെങ്കിലും, അവ ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള വൈദ്യ പരിചരണത്തിന് പകരമാവില്ല.
ആരോഗ്യ സംരക്ഷണ വിദഗ്ധരുമായി കൂടിയാലോചിക്കുകയും സാധാരണ കാൻസർ ചികിത്സകൾക്കൊപ്പം യോഗ, ഫിസിയോതെറാപ്പി പോലുള്ള ചികിത്സകൾ ആവശ്യമെങ്കിൽ ചെയ്യാവുന്നതുമാണ്.
രോഗലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനും രോഗികളുടെ മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്തുന്നതിനും ഇതര ചികിത്സകൾ സഹായിക്കുമെങ്കിലും, അവ കാൻസറിനുള്ള പ്രാഥമിക ചികിത്സയായി ഒരിക്കലും കണക്കാക്കരുത്.
കാൻസർ ഒരു സങ്കീർണ രോഗമാണ്, അതിന്റെ ചികിത്സയ്ക്ക് സാധാരണയായി ശസ്ത്രക്രിയ, റേഡിയേഷൻ, കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി, ടാർഗെറ്റഡ് തെറാപ്പി എന്നിവയുടെ സംയോജനം ആവശ്യമാണ്.
കാൻസറിനെ അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* പുകയിലയുടെ ഉപയോഗവും മദ്യപാനവും വർജിക്കുക.
* ഭക്ഷണത്തിൽ ധാരാളം പച്ചക്കറിയും പഴവർഗങ്ങളും ഉൾപ്പെടുത്തുക. ചുവന്ന വിഭാഗത്തിൽപ്പെട്ട ഇറച്ചിയുടെ (ബീഫ്, മട്ടൻ, പോർക്ക്) ഉപയോഗം കുറയ്ക്കുക.
* എല്ലാ ദിവസവും ഒരു മണിക്കൂർ വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുക. മാനസിക പിരിമുറുക്കം ഒഴിവാക്കിയുള്ള ദിനചര്യ പാലിക്കാൻ ശ്രദ്ധിക്കുക.
* കൃത്യമായ വിശ്രമം, ആറ് മുതൽ എട്ടു മണിക്കൂർ വരെ രാത്രി സുഖനിദ്ര ശീലമാക്കുക.
* ശരീരത്തിൽ മാറ്റം വരുന്ന മുഴകൾ, ശരീരത്തിലെ വിവിധ ദ്വാരങ്ങളിൽ നിന്നുണ്ടാകുന്ന രക്തസ്രാവം, ദീർഘമായുള്ള അസാധാരണ മലമൂത്ര വിസർജനം തുടങ്ങിയവ കണ്ടാൽ ഉടനെ പരിശോധന നടത്തുക.
* സ്ത്രീകൾ എല്ലാ മാസവും സ്വയം സ്തന പരിശോധന ശീലമാക്കുക, 40 വയസ് കഴിഞ്ഞ സ്ത്രീകൾ മാമോഗ്രാം പരിശോധന നടത്തുക.
* മാസത്തിലൊരിക്കൽ വായ പരിശോധിച്ചു വെള്ളയോ ചുമപ്പോ ആയ പാടുകളോ വ്രണങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തുക.
* 21 വയസ് കഴിഞ്ഞ സ്ത്രീകൾ ഗർഭാശയഗള കാൻസർ പരിശോധന മൂന്നുവർഷത്തിലൊരിക്കൽ നടത്തുക.
9 വയസ് കഴിഞ്ഞ കുട്ടികൾ എച്ച്.പി. വി വാക്സിൻ കുത്തിവയ്ക്കുക. 40 വയസ് കഴിഞ്ഞവർ സ്ക്രീനിംഗ് നടത്തി രോഗസാധ്യത അറിയുക.
ഡോ. ദീപ്തി ടി. ആർ.
പ്രിവന്റീവ് ഓങ്കോളജി സ്പെഷലിസ്റ്റ്, ഓൺക്യൂർ
ഇന്റഗ്രേറ്റഡ് ഹെൽത്ത് സ്ക്രീനിംഗ് സെന്റർ
താണ, കണ്ണൂർ.
ഫോൺ: 6238265965
Family Health
ഇന്ത്യയിൽ, ഒമ്പതിൽ ഒരാൾക്ക് ജീവിതകാലത്ത് കാൻസർ വരാൻ സാധ്യതയുണ്ട്. പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കാണുന്നത് ശ്വാസകോശാർബുദവും സ്ത്രീകളിൽ സ്തനാർബുദവുമാണ്.
കുട്ടികളിലെ (0-14 വർഷം) അർബുദങ്ങളിൽ, ലിംഫോയ്ഡ് രക്താർബുദമാണ് (ആൺകുട്ടികൾ: 29.2%, പെൺകുട്ടികൾ: 24.2%) മുൻനിരയിൽ. 2020 നെ അപേക്ഷിച്ച് 2025 കഴിയുമ്പോഴേക്കും കാൻസർ കേസുകളുടെ എണ്ണം 12.8 ശതമാനം വർധിക്കുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.
സ്ക്രീനിംഗിന്റെയും പ്രതിരോധ നടപടികളുടെയും കുറവുകൾ കാരണം സെർവിക്കൽ കാൻസറും സ്ത്രീകളിൽ വ്യാപകമാണ്. പ്രതിവർഷം ഏകദേശം 1.5 ദശലക്ഷം പുതിയ കേസുകൾ കണ്ടെത്തുന്നു.
ഈ ഭയാനകമായ സ്ഥിതിവിവരക്കണക്ക് വർധിച്ച ബോധവൽക്കരണത്തിന്റെയും കാൻസർ പരിചരണ സൗകര്യങ്ങളിലേക്കുള്ള പ്രവേശനത്തിന്റെയും അടിയന്തര ആവശ്യകതയെ എടുത്തുകാണിക്കുന്നു.
കാൻസറിന്റെ തരം, ഘട്ടം...
ഇന്ത്യയിൽ കാൻസർ ബാധിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെയുള്ള കണ്ടെത്തൽ, അപകടസാധ്യത കുറയ്ക്കൽ, മാനേജ്മെന്റ് എന്നിവയുടെ ഇടപെടലിലൂടെ കാൻസർ പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിന് പുതിയ കണക്കുകൾ സഹായകമാകും.
ഓരോ കാൻസറിന്റെയും രോഗാവസ്ഥയും മരണനിരക്കും കാൻസറിന്റെ തരത്തെയും ഘട്ടത്തെയും ആശ്രയിച്ച് രോഗാവസ്ഥയും മരണനിരക്കും വ്യത്യാസപ്പെടുന്നു.
സ്റ്റേജ് 1 പോലെയുള്ള പ്രാരംഭ-ഘട്ട കാൻസറുകൾക്ക് പൊതുവെ മെച്ചപ്പെട്ട ഫലങ്ങളാണുള്ളത്. അതിജീവിക്കാനുള്ള ഉയർന്ന സാധ്യതയും സങ്കീർണതകൾ കുറവുമാണ്.
എന്നാൽ, സ്റ്റേജ് 4 പോലെയുള്ള വികസിത-ഘട്ട കാൻസറുകൾ, കുറഞ്ഞ അതിജീവന നിരക്കും വർധിച്ച ചികിത്സാ വെല്ലുവിളികളുമായി ബന്ധപ്പെട്ടിരിക്കുന്നു.
നേരത്തേ കണ്ടെത്തിയാൽ...
നേരത്തെയുള്ള രോഗനിർണയം കാൻസർ ചികിത്സയിലെ ഒരു പ്രധാന ഘടകമാണ്. ഘട്ടം 1 ൽ കാൻസർ കണ്ടെത്തുമ്പോൾ, പൂർണമായ വീണ്ടെടുക്കലിനുള്ള ഉയർന്ന സാധ്യതയും കുറഞ്ഞ പാർശ്വഫലങ്ങളുമാണുള്ളത്.
ഇതിനു വിപരീതമായി, വികസിത-ഘട്ട കാൻസർ (ഘട്ടം 4) പലപ്പോഴും മെറ്റാസ്റ്റാസിസ് (വ്യാപനം) ഉൾക്കൊള്ളുന്നു. ഇതു ചികിത്സിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കുകയും മൊത്തത്തിലുള്ള അതിജീവന നിരക്ക് കുറയുകയും ചെയ്യുന്നു.
നേരത്തെയുള്ള കണ്ടുപിടിത്തം രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഡോ. ദീപ്തി ടി. ആർ.
പ്രിവന്റീവ് ഓങ്കോളജി സ്പെഷലിസ്റ്റ്,
ഓൺക്യൂർ ഇന്റഗ്രേറ്റഡ് ഹെൽത്ത്
സ്ക്രീനിംഗ് സെന്റർ
താണ, കണ്ണൂർ.
ഫോൺ: 6238265965
Family Health
എല്ലാ വർഷവും ഫെബ്രുവരി നാലിന് ആഗോളതലത്തിൽ ലോക കാൻസർ ദിനം ആചരിച്ചു വരുന്നു. ജനങ്ങളിൽ അവബോധം വളർത്തുന്നതിനും കാൻസറിനെതിരായ പ്രവർത്തനങ്ങളെ പ്രചോദിപ്പിക്കുന്നതിനുമാണ് ദിനാചരണം.
"യുണൈറ്റഡ് ബൈ യുണീക്ക് " എന്നതാണ് 2026ലെ തീം. കാൻസറിനെതിരായ പോരാട്ടത്തിൽ വ്യക്തിഗത അനുഭവങ്ങൾ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം ഈ തീം എടുത്തുകാണിക്കുന്നു.
ലോകമെമ്പാടുമുള്ള ആരോഗ്യരംഗത്തെ ഏറ്റവും രൂക്ഷമായ വെല്ലുവിളികളിൽ ഒന്നാണു കാൻസർ. ഭയപ്പെടുത്തുന്ന സ്ഥിതിവിവരക്കണക്കുകൾ വർധിച്ചു വരുന്ന കാൻസർ നിരക്കുകളെ സൂചിപ്പിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, 2022ൽ കാൻസറിന്റെ ആഗോളഭാരം 20 ദശലക്ഷം പുതിയ കേസുകളിലും ഏകദേശം 10 ദശലക്ഷം മരണങ്ങളിലും എത്തി.
ഈ സംഖ്യകൾ കാൻസർ തോത് ഇനിയും വർധിക്കുമെന്നു പ്രവചിക്കപ്പെടുന്നു. ഇന്ത്യയിൽ, 2022ൽ ഏകദേശം 1.46 ദശലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ജനസംഖ്യയെ ബാധിക്കുന്ന, ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒന്നാണ് സ്തനാർബുദം, ശ്വാസകോശം, ഓറൽ, സെർവിക്കൽ കാൻസറുകൾ.
അത്യാധുനിക ആരോഗ്യ സംരക്ഷണ സംവിധാനത്തിന് പേരുകേട്ട കേരളത്തിലും ക്യാൻസറുകളുടെ എണ്ണം കൂടി വരികയാണ് .
എന്താണ് കാൻസർ?
യാതൊരു നിയന്ത്രണവുമില്ലാതെ ശരീര കോശങ്ങൾ പെറ്റുപെരുകുന്ന അസുഖങ്ങൾക്ക് പൊതുവെ പറയുന്ന പേരാണ് കാൻസർ.
പ്രധാന ലക്ഷണങ്ങൾ
-ശരീരദ്വാരങ്ങളിലൂടെ രക്തസ്രാവം
-ശരീരത്തില്‍ കാണുന്ന മുഴകള്‍
-ദീർഘകാലം ഉണങ്ങാതെ നില്ക്കുന്ന വ്രണങ്ങള്‍
-അരിമ്പാറ, കാക്കാപ്പുളി എന്നിവയില്‍ മാറ്റം കാണുക
-വിഴുങ്ങുവാനുള്ള വിഷമം
-മൂത്രസംബന്ധമായ ലക്ഷണങ്ങള്‍, രക്തം പോക്ക്
-മലശോധനസംബന്ധമായ തകരാറുകള്‍
-കൂടിക്കൂടിവരുന്ന ശബ്ദമടപ്പ്
-കാരണം ഇല്ലാത്ത ശരീര മെലിച്ചിൽ.
-കാരണമൊന്നുമില്ലാതെ നീണ്ടുനില്കുന്ന പനി
കാൻസർ കണക്കുകൾ
നാഷണൽ കാൻസർ രജിസ്റ്ററി പഠനങ്ങൾ പ്രകാരം 2022ൽ ഇന്ത്യയിൽ കാൻസർ ബാധിച്ചവരുടെ എണ്ണം കണക്കാക്കിയിരിക്കുന്നത് 14,61,427 എന്നാണ് (ക്രൂഡ് നിരക്ക്: 100,000 ന് 100.4).
ഡോ. ദീപ്തി ടി. ആർ.
പ്രിവന്റീവ് ഓങ്കോളജി സ്പെഷ്യലിസ്റ്റ്, ഓൺക്യൂർ
ഇന്റഗ്രേറ്റഡ് ഹെൽത്ത് സ്ക്രീനിംഗ് സെന്റർ
താണ, കണ്ണൂർ.
ഫോൺ: 6238265965
Family Health
മലയാളികളുടെ പ്രഭാതഭക്ഷണങ്ങളിൽ ഇഡ്ഡലിക്കുള്ള സ്ഥാനം ഒന്നു വേറെതന്നെയാണ്. ലഘുവായതും എളുപ്പത്തിൽ ദഹിക്കുന്നതുമായ ഇഡ്ഡലിയെ ഒരു -സൂപ്പർ ഫുഡ്- ആക്കി മാറ്റിയാലോ? ഇതാ, പരമ്പരാഗത രുചിയും ആധുനിക പോഷകാഹാര രീതിയും കൈകോർക്കുന്ന ചിക്കൻ ഇഡ്ഡലി.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ജിമ്മിൽ പോകുന്നവർക്കും ഒരുപോലെ അനുയോജ്യമായ ഈ വിഭവം ആരോഗ്യകരം മാത്രമല്ല, രുചികരവുമണ്.
ഇഡ്ഡലിയിലെ കാർബോഹൈഡ്രേറ്റും ചിക്കനിലെ ലീൻ പ്രോട്ടീനും ചേരുമ്പോൾ അതൊരു സമ്പൂർണ ഭക്ഷണമായി മാറുന്നു. ഇതിന്റെ പ്രധാന ഗുണങ്ങൾ നോക്കാം. മാവ് പുളിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന പ്രോബയോട്ടിക് ഗുണങ്ങൾ ദഹനം എളുപ്പമാക്കുന്നു.
ചിക്കനിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, അമിനോ ആസിഡുകൾ എന്നിവ പേശികളുടെ വളർച്ചയ്ക്കും പുനരുജ്ജീവനത്തിനും സഹായിക്കുന്നു. വിറ്റാമിൻ ബി 12, അയൺ എന്നിവയാൽ സമ്പുഷ്ടമായതിനാൽ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഉന്മേഷം നൽകുന്നു.
ആവിയിൽ വേവിക്കുന്നതിനാൽ എണ്ണയുടെ ഉപയോഗം കുറവാണ്. ഇത് അനാവശ്യ കൊഴുപ്പ് അകറ്റി നിർത്താൻ സഹായിക്കുന്നു.
ആവശ്യമായ ചേരുവകൾ
വളരെ ലളിതമായ ചേരുവകൾ ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ ചിക്കൻ ഇഡ്ഡലി തയാറാക്കാം.
തയാറാക്കുന്ന വിധം
ചിക്കൻ അല്പം വെള്ളം ചേർത്ത് പാനിൽ വേവിക്കുക. വെന്ത ശേഷം ചൂടാറാനായി വയ്ക്കുക. ചൂടാറിക്കഴിയുന്പോൾ ചിക്കനിലേക്ക് ഇഞ്ചി-പച്ചമുളക് പേസ്റ്റ്, കുരുമുളക് പൊടി, ഉപ്പ്, മല്ലിയില എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
ശേഷം ഇഡ്ഡലി തട്ടിൽ അല്പം എണ്ണ പുരട്ടിയ ശേഷം മുക്കാൽ ഭാഗത്തോളം മാവ് ഒഴിക്കുക. ഇതിന് മുകളിലായി തയാറാക്കിയ ചിക്കൻ വിതറുക (അല്ലെങ്കിൽ മാവിനോടൊപ്പം ചിക്കൻ ചേർത്ത് ഇളക്കയും ഒഴിക്കാം).
തുടർന്ന് ഇഡ്ഡലി പാത്രത്തിൽ വച്ച് 12-15 മിനിറ്റ് ആവിയിൽ വേവിക്കുക. രണ്ട് മിനിറ്റ് ചൂടാറാൻ വച്ച ശേഷം ഇഡ്ഡലി എടുക്കാം. തേങ്ങ ചമ്മന്തി അല്ലെങ്കിൽ സാമ്പാറിനൊപ്പം കഴിക്കാം.
Family Health
ഡിമെന്‍ഷ്യ പൂര്‍ണമായും ചികിത്സിച്ചുഭേദമാക്കാന്‍ സാധിക്കില്ലെങ്കിലും കൃത്യമായ മരുന്നുകള്‍ ഉപയോഗിച്ചു രോഗലക്ഷണങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുന്നു. ആന്റിഡിപ്രസന്റ്, ആന്റി സൈക്കോട്ടിക്ക്, അന്സിയോലൈറ്റിക് മരുന്നുകളാണ് ഡോക്ടറുടെ നിര്‍ദേശപ്രകാരം സാധാരണയായി നല്‍കുന്നത്.
മരുന്നുകള്‍ ഇല്ലാതെ ചികിത്സ സാധ്യമോ?
മരുന്നുകളോടൊപ്പമാണ് മാനസികാരോഗ്യ വിദഗ്ധന്‍ മറ്റു ചികിത്സാരീതികള്‍ പാലിക്കുന്നത്. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, തുടര്‍ന്ന് വിഷാദം, ഉത്കണ്ഠ എന്നിവ ഉണ്ടായാല്‍ reminiscence therapy, റിയാലിറ്റി ഓറിയന്റേഷൻ തെറാപ്പി എന്നിവയാണ് മരുന്നിനോടൊപ്പം രോഗനിയന്ത്രണത്തിന് പ്രയോജനപ്രദമാകുന്നത്.
രോഗികളെ അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുക, (സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യുക, പാട്ട് കേള്‍ക്കുക, ചെടിക്ക് വെള്ളം ഒഴിക്കുക, തുടങ്ങിയവ) വ്യായാമം ശീലിക്കുക എന്നിവ രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ വളരെയധികം സഹായകമാണ്.
രോഗിയെ പരിചരിക്കുന്നവർക്ക് ബോധവത്കരണം
രോഗിയെ പരിചരിക്കുന്നവരെ മാനസികമായി പിന്തുണയ്ക്കേണ്ടത് അനിവാര്യമാണ്. പരിചരണം നല്കുമ്പോള് സ്വയം സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ പ്രാപ്തരായിരിക്കണം. അതിനായി രോഗത്തെപ്പറ്റിയുള്ള കൃത്യമായ ബോധവത്കരണം അവരില്‍ ഉണ്ടാക്കിയെടുക്കേണ്ടതാണ്.
മനോരോഗ വിദഗ്ധനുമായിട്ടുള്ള ഫലപ്രദമായ ആശയവിനിമയത്തിലൂടെ ഇത് സാധ്യമാകുന്നു. ഇതുകൂടാതെ ഇവരെ പിന്തുണയ്ക്കുന്നതിനായി നിരവധി സപ്പോര്‍ട്ട് ഗ്രൂപ്പുകളും നിലവിലുണ്ട്.
സമഗ്രമായ സമീപനം
ഡെമെന്‍ഷ്യ രോഗത്തിന്റെ പരിചരണത്തിന് മെഡിക്കല്‍, മനഃശാസ്ത്രപരം, സാമൂഹിക ഇടപെടലുകള്‍ എന്നിവയുടെ സമഗ്രമായ സമീപനമാണ് ആവശ്യമായിട്ടുള്ളത്. രോഗം മൂര്‍ച്ഛിക്കുന്നതിനനുസരിച്ച് ചികിത്സാ രീതികള്‍ ആസൂത്രണം ചെയ്യേണ്ടതാണ്.
രോഗികള്‍ക്കും പരിചരണം നല്കുന്നവര്ക്കും വേണ്ട പിന്തുണ നല്കുന്നതില് മനോരോഗ വിദഗ്ധര്‍, നാഡീവിദഗ്ധര്, സാമൂഹിക പ്രവര്‍ത്തകര്‍, മറ്റ് ആരോഗ്യ സംരക്ഷണ വിദഗ്ധര്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ കൂട്ടായ പരിചരണവും നിര്‍ദേശങ്ങളും അനിവാര്യമാണ്.
കൃത്യമായി അറിയാം
ഡിമെന്‍ഷ്യ എന്ന രോഗത്തെക്കുറിച്ചു ബോധവല്‍ക്കരണം നടത്തേണ്ടതിന്റെ പ്രാധാന്യം എല്ലാവരും മനസിലാക്കുക. രോഗത്തെപ്പറ്റിയുള്ള കൃത്യമായ അറിവുണ്ടെങ്കില്‍ രോഗലക്ഷണങ്ങളുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ അതു തിരിച്ചറിഞ്ഞ് ഡോക്ടറുടെ സഹായം തേടാന്‍ സാധിക്കുന്നു.
ഓര്‍ക്കുക, രോഗിയോടൊപ്പം തന്നെ രോഗിയെ പരിചരിക്കുന്നവരെയും പിന്തുണയ്ക്കേണ്ടത് അനിവാര്യമാണ്.
വിവരങ്ങൾ: ഡോ. ശ്രീലക്ഷ്മി എസ്.
ജൂണിയർ കൺസൾട്ടന്റ്, സൈക്യാട്രി
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Family Health
ശരീരത്തിന് അത്യന്താപേക്ഷിതമായ മൂലകമാണ് അയൺ അഥവാ ഇരുമ്പ്. എന്നാൽ അയൺ സപ്ലിമെന്റുകൾ കഴിക്കുന്ന കാര്യത്തിൽ നമ്മളിൽ പലരും അശ്രദ്ധരാകാറുണ്ട്. അയൺ ഗുളികകൾ ദിവസവും കഴിക്കുന്നതിനേക്കാൾ ഗുണകരം ഒന്നിടവിട്ട ദിവസങ്ങളിൽ കഴിക്കുന്നതാണെന്ന് പോഷകാഹാര വിദഗ്ധർ അഭിപ്രായപ്പെടുന്നു.
സാധാരണഗതിയിൽ 40എംജിയിൽ കൂടുതൽ അയൺ ഉള്ളിൽ ചെല്ലുമ്പോൾ ശരീരം ഹെപ്സിഡിൻ എന്നൊരു ഹോർമോൺ പുറപ്പെടുവിക്കുന്നു. ഈ ഹോർമോൺ അയണിന്റെ ആഗിരണം താത്കാലികമായി തടയുന്നു.
ഒന്നിടവിട്ട ദിവസങ്ങളിൽ മരുന്നു കഴിക്കുമ്പോൾ, അടുത്ത ഡോസ് എടുക്കുന്നതിന് മുൻപ് ഹെപ്സിഡിന്റെ അളവ് കുറയാൻ ശരീരത്തിനു സമയം ലഭിക്കുന്നു. ഇത് അയൺ കൂടുതൽ ഫലപ്രദമായി ആഗിരണം ചെയ്യാൻ സഹായിക്കും. ദിവസവും കഴിക്കുമ്പോഴുണ്ടാകുന്ന വയറിലെ അസ്വസ്ഥതകൾ ഒഴിവാക്കാനും ഈ രീതി സഹായിക്കും.
ശരീരത്തിലെ ഓക്സിജൻ വിതരണം, ഊർജസ്വലത, മെറ്റബോളിസം എന്നിവയ്ക്ക് അയൺ അത്യാവശ്യമാണ്. ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിന്റെ പ്രധാന ഘടകമാണിത്.
അയണിന്റെ കുറവുണ്ടെങ്കിൽ കടുത്ത ക്ഷീണവും തളർച്ചയും ശ്വാസംമുട്ടൽ, ഹൃദയമിടിപ്പ് കൂടുക, ഏകാഗ്രത കുറയുക, മുടികൊഴിച്ചിൽ, വിളറിയ ചർമം തുടങ്ങിയവ അനുഭവപ്പെടാം.
റെഡ് മീറ്റ്, മുട്ട, ചിക്കൻ തുടങ്ങിയവ അയണിന്റെ മികച്ച സ്രോതസുകളാണ്. എന്നാൽ നാം കഴിക്കുന്ന ഭക്ഷണത്തിലെ ചില ഘടകങ്ങൾ അയൺ ആഗിരണത്തെ തടസപ്പെടുത്താറുണ്ട്. ചായ, കാപ്പി, കൊക്കോ, പയറുവർഗങ്ങൾ എന്നിവയിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ അയൺ ആഗിരണം കുറയ്ക്കും.
അതിനാൽ ഇവ അയൺ ഗുളികകൾക്കൊപ്പം ഒഴിവാക്കുന്നതാണ് നല്ലത്. അയൺ കുറവുള്ള ഒരാൾ ഗുളിക കഴിച്ചുതുടങ്ങിയാൽ രണ്ട് ആഴ്ചയ്ക്കുള്ളിൽ തന്നെ മാറ്റങ്ങൾ കണ്ടുതുടങ്ങും. എന്നാൽ ചിലരിൽ ഇത് മാസങ്ങൾ എടുത്തേക്കാം.
കഠിനമായ വിളർച്ച ഉള്ളവർ സ്വയം ചികിത്സയ്ക്കു നിൽക്കാതെ ഒരു ഡോക്ടറുടെ നിർദേശം തേടേണ്ടത് അനിവാര്യമാണ്.
Family Health
ഡിമെന്‍ഷ്യ/മേധാക്ഷയം എന്നത് വര്‍ധിച്ചുവരുന്ന ഒരു നാഡീവ്യവസ്ഥാരോഗമാണ്. സ്വാഭാവിക ഓര്‍മക്കുറവില്‍ നിന്നു വളരെയധികം വിഭിന്നമാണ് ഡിമെന്‍ഷ്യ എന്ന അവസ്ഥ. രോഗിക്ക് ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥയാണ് പ്രാരംഭഘട്ടത്തില്‍ പ്രകടമാകുന്നത്.
രോഗം വർധിക്കുന്ന അവസ്ഥയില്‍ ഓര്മ, യുക്തി, പെരുമാറ്റം എന്നിവയെ ഡിമെന്‍ഷ്യ സാരമായി ബാധിക്കുന്നു. ഡിമെന്‍ഷ്യ / മേധാക്ഷയം ഗണത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗാവസ്ഥയാണ് ആൽസ്ഹൈമേഴ്സ്.
പെരുമാറ്റത്തിലും സ്വഭാവത്തിലും കാര്യമായ മാറ്റങ്ങള്‍
ഇത് വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ക്കും കാര്യമായ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു. ഇതു കൂടാതെ സ്വതസിദ്ധമായ പെരുമാറ്റത്തിലും സ്വഭാവത്തിലും കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാം.
മേധാക്ഷയത്തില്‍ സാധാരണയായി കേട്ടുവരാറുള്ള സ്മൃതിനാശം / ഓര്‍മക്കുറവ് മാത്രമായിരിക്കില്ല, മറിച്ച് (Attention / Concentration Difficulties) ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ചെയ്യാനുള്ള ബുദ്ധിമുട്ട്, ഭാഷാസംബന്ധമായ ബുദ്ധിമുട്ടുകള്‍, സ്ഥലവും കാലവും തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്, ചിന്തകളിലെ വ്യതിയാനങ്ങള്‍, സാഹചര്യത്തിനൊത്തവണ്ണം തീരുമാനങ്ങള്‍ എടുക്കാനുള്ള ബുദ്ധിമുട്ട്, മറവിമൂലം സ്വന്തം ജോലിയിലോ ദൈനംദിന ജീവിതത്തിലോ പ്രശ്നങ്ങള്‍ ഉണ്ടാവുക, സ്വതവേയുള്ള സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റം സംഭവിക്കുക (ദേഷ്യം, സങ്കടം, വൈഷമ്യം, മൗനം എന്നിവ) എന്നിവയും ഉള്‍പ്പെടും.
അകാരണമായ ദേഷ്യം, പേടി
സാധനങ്ങള്‍ സൂക്ഷിച്ചുവച്ചിട്ട് മറന്നുപോവുക, മറ്റാരെങ്കിലും മോഷ്ടിച്ചെന്ന് ആരോപിക്കുക, അടുത്തകാലത്തുനടന്ന കാര്യങ്ങള്‍ മറന്നുപോവുക, ഭക്ഷണം കഴിച്ചിട്ടും അത് മറന്നു പോവുക, അകാരണമായ ദേഷ്യം, പേടി തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകാം. ഈ അവസരത്തില്‍ സമഗ്രമായ മാനസിക പരിചരണം ആവശ്യമാണ്.
മുന്‍കൂട്ടിയുള്ള പരിശോധനയും രോഗ നിര്‍ണയവും
ഫലപ്രദമായി രോഗം നിയന്ത്രിക്കുന്നതിന് മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം അനിവാര്യമാണ്. ഡിമെന്‍ഷ്യ നിര്‍ണയിക്കുന്നതിനും അതിനു സമാനമായ മറ്റു രോഗലക്ഷണങ്ങളില്‍ നിന്നു വേര്‍തിരിക്കുന്നതിനും മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടേണ്ടതാണ്.
ഇതിനായി കൊഗ്നിറ്റീവ് ടെസ്റ്റുകൾ, ക്ലിനിക്കൽ ഇവാല്യുവേഷൻ, ന്യൂറോ ഇമേജിംഗ് എന്നിവ ചെയ്യേണ്ടതായിവരും. രോഗനിര്‍ണയം മുന്‍കൂട്ടി നടത്തുന്നതിലൂടെ രോഗം പുരോഗമിക്കുന്നത് നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുന്നു.
വിവരങ്ങൾ: ഡോ. ശ്രീലക്ഷ്മി എസ്.
ജൂണിയർ കൺസൾട്ടന്റ് , സൈക്യാട്രി എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Family Health
ലോകത്തെ കീഴടക്കാന്‍ പുതിയ സൂപ്പര്‍ഫുഡ്..! ഭക്ഷണപ്രേമികള്‍ക്കിടയിലും ആരോഗ്യരംഗത്തും ഇപ്പോള്‍ ചര്‍ച്ചാവിഷയം ചൈനീസ് വിഭവങ്ങളിലെ ഒരു ചേരുവ മാത്രമല്ല, മറിച്ച് ഭൂമിയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സസ്യമായ മുളയാണ്.
മുളങ്കൂമ്പുകള്‍ വെറുമൊരു നാടന്‍ വിഭവമല്ലെന്നും, ആഗോളതലത്തില്‍ തന്നെ വന്‍ സ്വീകാര്യത ലഭിക്കാന്‍ പോകുന്ന ഒരു - സൂപ്പര്‍ ഫുഡ് - ആണെന്നുമാണ് പുതിയ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്.
യുകെ ആംഗ്ലിയ റസ്കിന് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് മുളങ്കൂമ്പിന്റെ വിസ്മയിപ്പിക്കുന്ന ഗുണങ്ങളെക്കുറിച്ച് വെളിപ്പെടുത്തിത്. മുളങ്കൂമ്പ് പതിവായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹം, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനം തെളിയിക്കുന്നു.
ഏഷ്യന്‍ രാജ്യങ്ങളില്‍, പ്രത്യേകിച്ച് ചൈനയിലും ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മുളങ്കൂമ്പ് പണ്ടുമുതലേ ഭക്ഷണത്തിന്റെ ഭാഗമാണ്. ഇതിന്റെ പോഷകഗുണങ്ങള്‍ നിരവധിയാണ്. പേശികളുടെ ആരോഗ്യത്തിന് അത്യാവശ്യമായ പ്രോട്ടീനാല്‍ സമ്പന്നമാണ് മുളങ്കൂമ്പുകള്‍.
ഇതിനു കൊഴുപ്പ് കുറവാണ്. അതായത്, തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമമായ ആഹാരം. നാരുകളാല്‍ സമ്പന്നമായ ഇവ ദഹനം സുഗമമാക്കാനും മലബന്ധം കുറയ്ക്കാനും സഹായിക്കുന്നു. വിറ്റാമിനുകളും ധാതുക്കളും മുളങ്കൂമ്പില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
വിറ്റാമിന്‍ എ, ബി6, ഇ എന്നിവയ്ക്കും പൊട്ടാസ്യം എന്നിവയ്ക്കും പുറമെ അമിനോ ആസിഡുകളുടെ കലവറ കൂടിയാണ് മുളങ്കൂമ്പുകള്‍. മുളങ്കൂമ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
കൂടാതെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഇതിനു സാധിക്കും. ഇത് ഹൃദ്രോഗ സാധ്യതയെ വലിയ തോതില്‍ പ്രതിരോധിക്കുന്നു. ശരീരത്തിലെ വീക്കങ്ങള്‍ കുറയ്ക്കാനുള്ള കഴിവും ഇതിനുണ്ട്.
മുളങ്കൂമ്പിന് ആഗോളതലത്തില്‍ ആരോഗ്യകരവും സുസ്ഥിരവുമായ ഒരു ഭക്ഷണമായി മാറാന്‍ വലിയ സാധ്യതയുണ്ട്. എന്നാല്‍ അത് ശരിയായ രീതിയില്‍ പാകം ചെയ്യണമെന്ന് ഗവേഷകര്‍ പറയുന്നു. മുളങ്കൂമ്പ് കഴിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഗവേഷകര്‍ മുന്നറിയിപ്പായി നല്കുന്നു.
പച്ചമുളങ്കൂമ്പ് ഒരിക്കലും നേരിട്ട് കഴിക്കരുത്. പച്ച മുളങ്കൂമ്പില്‍ സയനൈഡിന്റെ അംശം അടങ്ങിയിട്ടുണ്ടാകാം. ഇത് തൈറോയ്ഡ് പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിച്ചേക്കാം. എന്നാല്‍ പേടിക്കേണ്ടതില്ല, മുളങ്കൂമ്പ് കഷണങ്ങളാക്കി നന്നായി തിളപ്പിച്ച ശേഷം പാകം ചെയ്താല്‍ ഈ വിഷാംശങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാം.
ഭാവിയില്‍ പ്രമേഹത്തിനും മറ്റ് ജീവിതശൈലീ രോഗങ്ങള്‍ക്കുമെതിരേ പോരാടാന്‍ മുളങ്കൂമ്പുകള്‍ നമ്മുടെ തീന്മേശകളിലെ പ്രധാന വിഭവമായി മാറുമെന്ന് ഉറപ്പാണ്.
Family Health
എച്ച്ഐവി ബാധിതര്‍ക്ക് ആയുഷ്കാലം മുഴുവന്‍ മരുന്നുകള്‍ കഴിക്കേണ്ടി വരുന്ന അവസ്ഥയ്ക്കു വിരാമമാകുന്നു. ഏറ്റവും പുതിയ ക്ലിനിക്കല്‍ ട്രയലുകള്‍ നല്കുന്ന സൂചനകളാണിത്.
വൈറസിനെ പൂര്‍ണമായി ഇല്ലാതാക്കുന്നതിനു പകരം, മരുന്നുകളുടെ സഹായമില്ലാതെ തന്നെ ദീര്‍ഘകാലം വൈറസിനെ ശരീരത്തില്‍ നിയന്ത്രിച്ചു നിര്‍ത്തുന്ന ഫംഗ്ഷണല്‍ ക്യുര്‍ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് ശാസ്ത്രലോകം.
ലോകമെമ്പാടുമുള്ള നാലു കോടിയോളം വരുന്ന എച്ച്ഐവി ബാധിതര്‍ക്കു വലിയ ആശ്വാസം നല്‍കുന്നതാണ് ദക്ഷിണാഫ്രിക്കയിലും ബ്രിട്ടനിലും നടന്ന പുതിയ പരീക്ഷണങ്ങള്‍.
എന്താണ് ഫംഗ്ഷണല്‍ ക്യുര്‍
എച്ച്ഐവി ബാധിതര്‍ നിലവില്‍ ആന്റി റിട്രോവൈറല്‍ മരുന്നുകളെയാണ് ആശ്രയിക്കുന്നത്. ദിവസേനയുള്ള ഗുളികകളോ അല്ലെങ്കില്‍ മാസത്തിലൊരിക്കലുള്ള കുത്തിവയ്പോ വഴി വൈറസിനെ നിയന്ത്രിക്കാന്‍ മാത്രമേ കഴിയൂ.
എന്നാല്‍ മരുന്നുകള്‍ നിര്‍ത്തിയാലും വൈറസ് പെരുകാത്ത അവസ്ഥയെയാണ് ഫംഗ്ഷണല്‍ ക്യുര്‍ എന്നു വിളിക്കുന്നത്. പ്രത്യേക തരം ആന്റിബോഡികള്‍ ഉപയോഗിച്ചാണ് ഈ നേട്ടം കൈവരിച്ചത്.
വഴിത്തിരിവായ രണ്ടു പരീക്ഷണങ്ങൾ
ഫ്രഷ് ട്രയൽ: ദക്ഷിണാഫ്രിക്കയിലെ ക്വാ സുലു-നറ്റല് സര്‍വകലാശാലയിലെ ഗവേഷകര്‍, രോഗബാധയുടെ ആദ്യ ഘട്ടത്തില്‍ ചികിത്സ തുടങ്ങിയ യുവതികളിലാണ് പഠനം നടത്തിയത്.
ഇവര്‍ക്ക് നല്കിയ പ്രത്യേക ആന്റിബോഡി കുത്തിവയ്പിലൂടെ, മരുന്നുകള്‍ നിര്‍ത്തിയിട്ടും ഒന്നര വര്‍ഷത്തിലേറെ വൈറസ് നില നിയന്ത്രണവിധേയമായി തുടര്‍ന്നു.
റിയോ ട്രയല്‍: ബ്രിട്ടനിലും ഡെന്മാര്ക്കിലും നടന്ന പരീക്ഷണത്തില്‍, രണ്ടു വര്‍ഷത്തിലേറെയായി മരുന്നുകളില്ലാതെ വൈറസിനെ പ്രതിരോധിക്കാന്‍ ആറു രോഗികള്‍ക്ക് സാധിച്ചു.
ആന്റിബോഡികള്‍ ശരീരത്തില്‍നിന്ന് അപ്രത്യക്ഷമായിട്ടും പ്രതിരോധ സംവിധാനം വൈറസിനെ നേരിടാന്‍ സ്വയം സജ്ജമായി എന്നതാണ് ഇതിലെ അത്ഭുതകരമായ വസ്തുത.
നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാന്‍ മിടുക്കുണ്ട് എച്ച്ഐവി വൈറസിന്. എന്നാല്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത ബ്രോഡ്ലി ന്യൂട്രലൈസിംഗ് ആന്റിബോഡികള്‍ വൈറസിന്റെ സുപ്രധാന ഭാഗങ്ങളെ ലക്ഷ്യം വയ്ക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നു.
കൂടാതെ, ഈ ആന്റിബോഡികള്‍ ശരീരത്തിലെ ടി സെല്ലുകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇത് ഒരു വാക്സിന് നല്കുന്ന ഫലമാണ് നല്‍കുന്നത്.
ഒളിഞ്ഞിരിക്കുന്ന വൈറസുകളെയും തുരത്താം
എച്ച്ഐവി ചികിത്സയിലെ ഏറ്റവും വലിയ വെല്ലുവിളി ശരീരത്തിലെ കോശങ്ങള്‍ക്കുള്ളില്‍ സജീവമല്ലാതെ ഒളിഞ്ഞിരിക്കുന്ന വൈറസ് ശേഖരങ്ങളാണ്. മരുന്നുകള്‍ നിര്‍ത്തുമ്പോള്‍ ഇവ പുറത്തുവരികയും വീണ്ടും രോഗം വര്‍ധിക്കുകയും ചെയ്യും.
എന്നാല്‍ പുതിയ ചികിത്സാ രീതി ഈ റിസര്‍വോയറുകളെയും ആക്രമിക്കുന്നു എന്നത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഈ പരീക്ഷണങ്ങള്‍ ചെറിയൊരു വിഭാഗം ആളുകളിലാണ് നടത്തിയതെങ്കിലും ഫലം തികച്ചും ആവേശകരമാണ്.
ഇനി വരാനിരിക്കുന്ന വലിയ തോതിലുള്ള പരീക്ഷണങ്ങള്‍ വിജയിക്കുകയാണെങ്കില്‍, ദിവസേനയുള്ള മരുന്നുകള്‍ക്ക് പകരം വല്ലപ്പോഴും നല്കുന്ന കുത്തിവയ്പിലൂടെ എച്ച്ഐവി നിയന്ത്രിക്കാന്‍ സാധിക്കും.
ചികിത്സാ രംഗത്തെ വലിയ മാറ്റമായിരിക്കുമിതെന്ന് പരീക്ഷണങ്ങള്‍ക്കു നേതൃത്വം നല്കിയ ലണ്ടൻ ഇംപീരിയല്‍ കോളജിലെ ഡോ. സാറ ഫിഡ്ലർ പറഞ്ഞു.
ഒരു പൂര്‍ണ രോഗശമനത്തിലേക്ക് എത്താന്‍ ഇനിയും ദൂരമുണ്ടെങ്കിലും എച്ച്ഐവി ബാധിതര്‍ക്ക് സാധാരണ ജീവിതം നയിക്കാനുള്ള ഫലപ്രദ മാര്‍ഗമായി ഗവേഷകർ ഇതിനെ വിശേഷിപ്പിക്കുന്നു.
Family Health
കുട്ടികളെ ആദ്യമായി ദന്ത ഡോക്ടറെ കാണിക്കേണ്ടത് ആദ്യപല്ലു വരുമ്പോൾ അല്ലെങ്കിൽ ഒരു വയസിനു മുമ്പായി. പല്ലുകൾ വരുന്നതിനു മുന്‍പായി രോഗാണുവിമുക്തമായ ഒരു തുണി ഉപയോഗിച്ച് കുട്ടിയുടെ മോണ വ്യത്തിയാക്കണം.
രാത്രിയിൽ പാൽ കുടിച്ചാൽ
രാത്രിയിൽ പാൽ കൊടുത്ത് ഉറക്കുന്നത് പല്ലുകൾക്കും മോണയ്ക്കും ദോഷമുണ്ടാക്കും. ഇത്തരത്തിൽ പാലു കൊടുക്കേണ്ടതായി വന്നാൽ രോഗാണുവിമുക്തമായ തുണി ഉപയോഗിച്ച് കുട്ടിയുടെ മോണയും പല്ലുകളും വൃത്തിയാക്കണം.
ടൂത്ത് പേസ്റ്റ് എപ്പോൾ?
കുഞ്ഞ് തുപ്പാൻ തുടങ്ങുമ്പോൾ തൊട്ട് ടൂത്ത്പേസ്റ്റ് ഉപയോഗിക്കാം. മൂന്നു വയസിൽ താഴെയുള്ള കുട്ടികൾക്ക് പേസ്റ്റിന്റെ ഒരു മയം മതിയാവും. ഒരു പയർമണി വലിപ്പത്തിൽ പേസ്റ്റ് മൂന്ന് വയസിന് ശേഷം ഉപയോഗിപ്പിക്കാം.
ബ്രഷിംഗ് എപ്പോൾ?
ശരിയായ രീതിയിൽ ദിവസത്തിൽ രണ്ടുനേരം ബ്രഷ് ചെയ്യിപ്പിക്കാൻ ചെറുപ്പം മുതലേ ശീലിപ്പിക്കുക. ചെറുതും വലുതുമായി എന്ത് കഴിച്ചാലും കഴുകാൻ പരിശീലിപ്പിക്കുക. മാതാപിതാക്കൾ കുട്ടിയെ മടിയിലിരുത്തി ഒരു കണ്ണാടിക്ക് അഭിമുഖമായി ബ്രഷ് ചെയ്യാൻ പഠിപ്പിക്കണം.
ദൈർഘ്യം മൂന്നു മുതൽ അഞ്ചു മിനിറ്റ് വരെ ആകാം. ആറു വയസു മുതൽ ഫ്ലോസ്റ്റിംഗും പഠിപ്പിക്കണം.
പോട് ഒഴിവാക്കാൻ
പല്ലുകളിൽ പോട് ഉണ്ടാകാതിരിക്കുവാൻ പിറ്റ് & ഫിഷർ സീലാൻഡ് ചികിൽസയും ഫ്ലൂറൈഡ് ആപ്ലിക്കേഷനും നടത്തേണ്ടതാണ്.
ആറു മാസത്തിലൊരിക്കൽ
സമയോചിതമായ നിർദ്ദേശങ്ങൾക്ക് ആറുമാസത്തിലൊരിക്കൽ ദന്തഡോക്ടറെ കാണണം. കുട്ടികൾക്ക് മറ്റെന്തെങ്കിലും അസുഖങ്ങളോ ഏതെങ്കിലും മരുന്നുകളോ കഴിക്കുന്നുണ്ടെങ്കിൽ അത് ഡോക്ടറെ അറിയിക്കണം.
ചില ശീലങ്ങൾ തുടർന്നാൽ
നിലനിൽക്കുന്ന ശീലങ്ങൾ ആയിട്ടുള്ള വായ തുറന്നു ഉറക്കം, വിരൽ കുടി, ചുണ്ട് കടി, നാക്ക് തള്ളൽ ഇവയ്ക്ക് സമയത്ത് പരിഹാരം കാണണം.
അലർജിയുണ്ടെങ്കിൽ
ഏതെങ്കിലും തരത്തിലുള്ള ദന്ത ചികിത്സ നടത്തുന്നതിന് മുമ്പ് മരുന്നുകൾക്ക് അലർജിയോ ഇഞ്ചക്ഷൻ അലർജിയോ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഡോക്ടറോട് പറയേണ്ടതാണ്.
ഭയപ്പെടുത്തരുത്
വളരെ വൈദഗ്ധ്യമുള്ള ഡോക്ടർമാർ പരിശോധിച്ച് ചികിത്സ നടത്തി കുട്ടികളുടെ ദന്ത ചികിത്സാ ഭീതി മാറ്റിയെടുത്താണ് ചികിത്സ നടത്തുന്നത്. ഇത് തുടർന്നുള്ള ചികിത്സയ്ക്കും പ്രയോജനം ചെയ്യും.
കുട്ടികൾ ഏതെങ്കിലും തരത്തിൽ വീട്ടിൽ വഴക്കുകൾ ഉണ്ടാക്കുന്ന സമയത്ത് ഡോക്ടറുടെ അടുത്തു കൊണ്ടു പോയി കുത്തിവയ്പ്പിക്കും എന്നു പറഞ്ഞ് ഭയപ്പെടുത്തരുത്.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല 9447219903
Family Health
സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനി നിയന്ത്രിക്കാം. വീടിന്റെ അകത്തും പുറത്തും കൊതുകിന് മുട്ടയിടാനുള്ള സൗകര്യങ്ങൾ നമ്മളായി ഒരുക്കിക്കൊടുക്കുന്നില്ല എന്നുറപ്പാക്കൂ.
കുറച്ചുസമയം കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കാനായി ചിലവാക്കൂ.
വെള്ളം കെട്ടിനിൽക്കാൻ ഇടം ഒരുക്കരുത്
• ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിട്ടുപെരുകുന്നത്. അതിനാൽ വെള്ളം കെട്ടി നിൽക്കുന്ന ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ, പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന മറ്റ് വസ്തുക്കൾ മുതലായവ നീക്കം ചെയ്യുക.
• മാലിന്യങ്ങൾ വലിച്ചെറിയാതെ കഴിവതും ഉറവിടത്തിൽത്തന്നെ സംസ്കരിക്കുക.
വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ
• വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ, സിമന്റുതൊട്ടികൾ തുടങ്ങിയവ ആഴ്ചയിലൊരിക്കൽ നന്നായി ഉരച്ചു കഴുകിയ ശേഷം വെള്ളം ശേഖരിക്കുക.
കൊതുക് കടക്കാത്ത രീതിയിൽ വലയോ ,തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവയ്ക്കുക.
കൊതുകുകടി ഏൽക്കാതിരിക്കാൻ
• കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
• ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക
• ജനലുകളും വാതിലുകളും അടച്ചിടുക. ജനലുകൾക്കും വാതിലുകൾക്കും കൊതുകു കടക്കാതിരിക്കുന്നതിനുള്ള സ്ക്രീനുകൾ ഉപയോഗിക്കുക
• പകൽ ഉറങ്ങുമ്പോളും കൊതുകുവല ഉപയോഗിക്കുക
ഫ്രിഡ്ജിനു പുറകിലെ ട്രേയിൽ....
• ഫ്രിഡ്ജിനു പുറകിലെ ട്രേ, ചെടിച്ചട്ടികൾക്കടിയിലെ പാത്രം, വാട്ടർ കൂളറുകൾ, ഫ്ലവർ വേസുകൾ, വളർത്തുമൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്ന പാത്രം മുതലായവയിലെ വെള്ളം ആഴ്ചയിൽ ഒരിക്കലെങ്കിലും മാറ്റണം.
വീടിന്റെ ടെറസ്, സൺഷേഡ്
• വീടിന്റെ ടെറസ്, സൺഷേഡ്എന്നിവിടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കുക.
• വീടിനു ചുറ്റും കാണുന്ന പാഴ്ച്ചെടികളും ചപ്പുചവറുകളും മാലിന്യങ്ങളും യഥാസമയം നീക്കം ചെയ്യുക.
ആഴ്ചയിലൊരിക്കൽ
• ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിട നശീകരണം നടത്തി ഡ്രൈഡേ ആചരിക്കുക. വാർഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതി പ്രവർത്തനങ്ങളിൽ പങ്കാളികളാവുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്
Family Health
ആണിരോഗം ധാരാളം പേരെ വിട്ടുമാറാതെ ഉപദ്രവിക്കാറുണ്ട്. സാധാരണയായി മർദം കൂടുതൽ ഏൽക്കുന്ന സ്ഥലങ്ങളിലാണ് ആണിരോഗം കാണപ്പെടുന്നത്.
ചില നാട്ടിൽ കാലിന്റെ അടിയിലെ തഴമ്പിനല്ല, വേദനയോടെ നടുക്ക് ഒരു കുഴിയുമായ് ഉണ്ടാകുന്ന കല്ലിപ്പിനാണ് ആണിരോഗമെന്നു പറയാറുള്ളത്.
കട്ടിയുള്ളതും മൃദുലമായതും
ആണിരോഗം പൊതുവേ രണ്ടുതരം - കട്ടിയുള്ളതും( heloma durum), മൃദുലമായതും (heloma molle). കട്ടിയുള്ള തരം ആണിരോഗത്തിന്റെ നടുക്കായി കണ്ണു പോലെ ഭാഗമുണ്ടാവും.
ഏറ്റവും കൂടുതൽ മർദമനുഭവപ്പെടുന്ന ഭാഗത്താണു സാധാരണ ഇതു കാണാറുള്ളത്. കാലിന്റെ വിവിധ ഭാഗങ്ങളിൽ ഇതു വരാറുണ്ട്. മൃദുവായത് സാധാരണയായി കാൽ വിരലുകൾക്കിടയിലാണു കാണാറുള്ളത്. പ്രധാനമായും നാലാമത്തെയും അഞ്ചാമത്തെയും വിരലുകൾ ക്കിടയിൽ.
കാൽവിരലിന്റെ അഗ്രത്തിൽ വരുന്നത് (heloma Apical), നഖത്തിനോടു ചേർന്നു വരുന്നത് (heloma ungum), വിരലുകളുടെ പുറം ഭാഗത്തുവരുന്നത് (heloma dorsalis) എന്നിങ്ങനെ അവയുടെ സ്ഥാനമനുസരിച്ച് ഇവയ്ക്ക് ഇംഗ്ലീഷിൽ പേരു വ്യത്യാസവുമുണ്ട്.
കാലിന്റെ അടിയിൽ സമ്മർദ ഭാഗങ്ങളിൽ അരിമ്പാറ വന്നാലും ആണി പോലെ തന്നെ തോന്നാം. അരിമ്പാറയാണെങ്കിൽ അവയിൽ അമർത്തിയാൽ വേദനയുണ്ടാവില്ല. പുറത്തേക്കു വലിച്ചാലാണു വേദന തോന്നുക.
എന്നാൽ ആണിയിൽ അമർത്തുമ്പോൾ വേദന തോന്നും. പുറത്തേക്കു വലിച്ചാൽ വേദനയുണ്ടാകില്ല.
എല്ലാവരിലും ഉണ്ടാകാത്തത്...
ത്വക്കിന്റെ ഉപരിഭാഗത്ത് അനുഭവപ്പെടുന്ന ഉരസലും മർദവുമാണു കാരണമെന്നു പൊതുവെ പറയാറുണ്ടെങ്കിലും എന്തുകൊണ്ട് എല്ലാവർക്കും ഉണ്ടാകുന്നില്ല എന്നതിനുത്തരം സുവ്യക്തമല്ല.
ഈ ഭാഗങ്ങളിൽ കാണുന്ന ചില വൈറസുകളുടെ സാന്നിദ്ധ്യവും ചിലതരം മുള്ളുകൾ കാലിൽ തറച്ചാൽ ഇതു വരുന്നു എന്നതും ആണിയുള്ള ഒരാളുടെ ചെരിപ്പുപയോഗിച്ചതിനു ശേഷം വന്നു എന്ന രോഗികളൂടെ പറച്ചിലും കണക്കിലെടുത്താൽ ഇവ എങ്ങനെയുണ്ടാകുന്നു എന്നതിന് ഇന്നു കരുതപ്പെടുന്ന ഉത്തരങ്ങൾ പൂണമായും ശരിയാണെന്നു തോന്നുന്നില്ല.
പരിഹാരമെന്ത്?
നന്നായി കുതിർത്ത ശേഷം പരുപരുത്ത വസ്തുക്കൾ കൊണ്ട് ഉരച്ചു കളയുന്നതാണു താൽക്കാലിക പരിഹാരം. കോണ്‍ റിമൂവൽ പ്ലാസ്റ്ററിൽ അടങ്ങിയിരിക്കുന്ന 0.04 ഗ്രാം സാലിസിലിക് ആസിഡ് ആ ഭാഗത്തെ ത്വക്കിനെ ദ്രവിപ്പിച്ച് കട്ടി കുറയ്ക്കുന്നു.
ചിലപ്പോൾ അസുഖമില്ലാത്ത ഭാഗങ്ങളിലെയും തോലിളകി പോവുകയോ പഴുപ്പു ബാധിക്കുകയോ ചെയ്യാറുണ്ട്. അതിനാൽ ഒരു പാദരോഗ വിദഗ്ധന്റെ സഹായത്തോടെയേ ഇത്തരം പരിപാടികൾ ചെയ്യാവൂ.
ആവണക്കെണ്ണ പുരട്ടുന്നതും കോണ്‍ പ്ലാസ്റ്റർ ഉപയോഗിക്കുന്നതും രോഗം ഒഴിവാക്കാൻ സഹായിക്കുമെങ്കിലും വീണ്ടും വരുന്ന പ്രവണത തടയാനാവില്ല.
ഹോമിയോപ്പതിയിൽ
ഹോമിയോപ്പതി വൈദ്യശാസ്ത്ര ചിന്തയനുസരിച്ച് നമ്മുടെ തനതായ ശരീരപ്രകൃതം കൊണ്ടാണിതു വരുന്നത്. അതു മാറ്റിയാൽ മാത്രമേ ഇതു വീണ്ടും വരാതെയിരിക്കുകയുള്ളു. അതിനു ബാഹ്യലേപനങ്ങൾ മാത്രം പോര.
ശാരീരിക മാനസിക പ്രകൃതമനുസരിച്ചുള്ള ആന്തരിക മരുന്നുകൾ കൂടി കഴിക്കേണ്ടി വരും. ഹോമിയോപ്പതി ചികിൽസ കൊണ്ടു തീർത്തും ഇല്ലായ്മ ചെയ്യാവുന്ന രോഗമാണ് ആണി രോഗം.
ഡോ. റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, ആറളം, കണ്ണൂർ
ഫോൺ - 9447689239 [email protected]
Family Health
ശരീരത്തിന്റെ ശേഷി, ഊർജം എന്നിവ അനുവദിക്കുന്നതിനേക്കാൾ കൂടുതലായി അധ്വാനിക്കുക, വയർ, അരക്കെട്ട് എന്നിവിടങ്ങളിലെ പേശികൾക്കുണ്ടാകുന്ന ബലക്കുറവ് എന്നിവയും പുറംവേദനയ്ക്കു കാരണമാകുന്നു. നല്ല ആരോഗ്യത്തിനു നല്ലതല്ലാത്ത ജീവിതശൈലിയുടെ ഫലമായും പുറംവേദന ഉണ്ടാകും.
ചികിത്സയുടെ ഭാഗമായി മരുന്നുകൾ, ആഹാരക്രമീകരണം, വ്യായാമം, മാനസിക സംഘർഷം കൈകാര്യം ചെയ്യാനുള്ള പരിശീലനം എന്നിവ ഡോക്ടറുടെ നിർദേശമനുസരിച്ചു മാത്രം ആയിരിക്കണം.
എങ്കിലും ചില കാര്യങ്ങൾ ഇവിടെ കുറിക്കുകയാണ്.
കിടക്കുമ്പോൾ
നല്ല ഉറപ്പുള്ള പ്രതലത്തിൽ കിടക്കുകയാണു നല്ലത്. മൂന്നിഞ്ചു കനമുള്ള പഞ്ഞിമെത്തയും മൂന്നിഞ്ചു കനമുള്ള തലയിണയും ഉപയോഗിക്കാം.
എണ്ണ പുരട്ടാം
നൂറു മില്ലി നല്ലെണ്ണയിൽ ഒരു ടീസ്പൂണ്‍ കുന്തിരിക്കമിട്ട് തിളപ്പിക്കുക. ചൂടാറിയശേഷം കുപ്പിയിലാക്കി വയ്ക്കുക. അതിൽനിന്ന് അൽപമെടുത്തു ചെറുതായി ചൂടാക്കി വേദനയുള്ള ഭാഗത്ത് പുരട്ടി അഞ്ചുമിനിറ്റ് നേരം മൃദുവായി തടവുക.
ചൂടുവെള്ളത്തിൽ കുളിക്കുക. കുളികഴിഞ്ഞ ഉടനെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുകയും ചെയ്യുക.
വ്യായാമം ചെയ്യുമ്പോൾ...
വേദന പൂർണമായി മാറിയശേഷം ഡോക്ടർ പറഞ്ഞിട്ടുള്ള വ്യായാമങ്ങൾ ആരംഭിക്കാവുന്നതാണ്. എന്നാൽ, വ്യായാമം ചെയ്തുതുടങ്ങിയശേഷം വേദന അനുഭവപ്പെടുകയാണെങ്കിൽ വ്യായാമം ചെയ്യുന്നതു നിർത്തിവയ്ക്കണം.
ആയാസകരമായ ജോലി ചെയ്യുമ്പോൾ
ഭാരം പൊക്കുകയോ മറ്റ് ആയാസകരമായ ജോലികൾ ചെയ്യുകയോ ആണെങ്കിൽ തോൾ, പുറം, നടുവ് എന്നീ ഭാഗങ്ങളിൽ സമ്മർദം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ഇരുന്നു ജോലി ചെയ്യുന്നവർ
ഇരുന്നു ജോലി ചെയ്യുന്നവർ കസേര, മേശ എന്നിവ ശരിയായ രീതിയിൽ ഉയരമുള്ളവയായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
മാത്രമല്ല, മണിക്കൂറിൽ ഒരു പ്രാവശ്യമെങ്കിലും എഴുന്നേൽക്കുകയും കുറച്ചുസമയം നിൽക്കുകയോ നടക്കുകയോ ചെയ്യുകയും വേണം.
വെയിൽ കൊള്ളണം
ദിവസവും രാവിലെ ഒൻപതു മണിക്കുമുൻപ് ഇരുപതു മിനിറ്റുനേരം വെയിൽ കൊള്ളുന്നതു നല്ലതാണ്.
എള്ളും പുഴുങ്ങിയ കോഴിമുട്ടയുടെ വെള്ളയും...
സൗകര്യപ്പെടുന്ന സമയങ്ങളിൽ ഒരു ടീസ്പൂണ്‍ എള്ള്, പുഴുങ്ങിയ കോഴിമുട്ടയുടെ വെള്ള എന്നിവ കഴിക്കാവുന്നതാണ്.
പുൽത്തൈലം
വൈകുന്നേരം അല്പം ചൂടുവെള്ളത്തിൽ നാലോ അഞ്ചോ തുള്ളി പുൽത്തൈലം ചേർത്ത് അതിൽ തുണിമുക്കി ശരീരം മുഴുവൻ തുടയ്ക്കുകയും നല്ലതുപോലെ തോർത്തിയശേഷം ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുകയും ചെയ്യുക.
ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച വെള്ളം
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393.
Family Health
സാധാരണ പുറംവേദന വലിയ ചികിത്സ ചെയ്തില്ലെങ്കിലും, വിശ്രമിച്ചാൽതന്നെ രണ്ടോ മൂന്നോ ദിവസംകൊണ്ടു മാറുന്നതു കാണാം.
ചികിത്സ ചെയ്തിട്ടും പുറംവേദന മൂന്നു മാസത്തിൽ കൂടുതൽ അനുഭവപ്പെടുകയാണെങ്കിൽ അതു ഗൗരവമായി കാണുകയും ശരിയായ രീതിയിലുള്ള ചികിത്സ സ്വീകരിക്കുകയുംവേണം.
ശാസ്ത്രീയമായി ചികിത്സ ചെയ്യാതിരിക്കുന്നവരിലാണ് ഭാവിയിൽ സങ്കീർണതകൾ ഉണ്ടാകാറുള്ളത്.
ചികിത്സ രോഗത്തിനല്ല!
പുറംവേദനയ്ക്കുള്ള ചികിത്സയുടെ ആദ്യഭാഗമായി, ജോലിചെയ്യുന്പോഴും ഇരിക്കുന്പോഴും കിടക്കുമ്പോഴും സ്വീകരിക്കേണ്ട ശരിയായ പൊസിഷനുകൾ പറഞ്ഞുകൊടുക്കണം.
ആവശ്യമാണെന്നു കാണുകയാണെങ്കിൽ മരുന്നുകൾ കൊടുക്കാവുന്നതാണ്. മാനസിക സംഘർഷം ഉള്ളവർക്ക് അതു കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്നു പറഞ്ഞുകൊടുക്കണം.
ഈ രീതിയിലുള്ള ചികിത്സയിലൂടെ സന്ധികളിൽ ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള താളപ്പിഴകളെ പ്രതിരോധിക്കാൻകൂടി കഴിയുന്നതാണ്. മാനസികസംഘർഷം ഒഴിവാക്കുകയും ആത്മവിശ്വാസം വീണ്ടെടുക്കുകയും ചെയ്യുന്നവരിൽ രോഗശമനം വളരെ വേഗമാണ്.
അവരുടെ തൊഴിലുകളിൽ കൂടുതൽ കർമനിരതരാകാനും സാധിക്കും. ഇവിടെയാണ് ചികിത്സ നല്കേണ്ടതു രോഗത്തിനല്ല, രോഗവുമായി വരുന്ന വ്യക്തിക്കായിരിക്കണം എന്നു പറയുന്നതിന്റെ സാരാംശം.
ഹോളിസ്റ്റിക് ചികിത്സാരീതിയുടെ ലക്ഷ്യം ഇങ്ങനെയാണ്.
രോഗിയുടെ മനസിൽകടന്ന്...
പുറംവേദന അനുഭവിക്കുന്നവരിൽ എണ്പതു ശതമാനത്തിൽ അധികം പേർക്കും സന്തോഷകരമല്ലാത്ത മാനസികാവസ്ഥയാണെന്നാണു പറയാറുള്ളത്.
അസന്തുഷ്ടി നിറഞ്ഞ മാനസികാവസ്ഥയുടെ ഫലമായി പുറംവേദനയുടെ ഗൗരവം അനേകമടങ്ങു കൂടുന്നതാണ്. കുറേപ്പരിൽ അതോടൊപ്പം ചില സങ്കീർണതകളും കണ്ടെന്നുവരാം.
ദൗർഭാഗ്യകരമെന്നു പറയട്ടെ, രോഗികളുടെ മനസിലേക്കു കടന്നുചെല്ലാനും അവിടെ പ്രശ്നങ്ങളുണ്ടെങ്കിൽ അതു മനസിലാക്കാനും വിശദമായി ചർച്ച ചെയ്യാനും പലർക്കും സമയം കിട്ടാറില്ല.
രോഗവിവരം മുഴുവൻ പറഞ്ഞുതീരുന്നതിനുമുൻപുതന്നെ ഡോക്ടർ കുറിപ്പെഴുതിയിട്ടുണ്ടാകും എന്നു ചിലരൊക്കെ പറയുകയുണ്ടായിട്ടുണ്ട്.
രോഗികളുടെ നീണ്ട നിര മുന്നിലുള്ളപ്പോൾ പല ഡോക്ടർമാർക്കും അങ്ങനെ മാത്രമേ കഴിയൂ എന്നുള്ളതാണു സത്യം.
ശരീരം അനങ്ങാതെ...
പുറംവേദന അനുഭവിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും സംഖ്യ ഒരുപോലെയാണ്.
ഇരിക്കുന്നതിനും കിടക്കുന്നതിനും ശരിയായ രീതി പാലിക്കാതിരിക്കുക, മാനസിക സംഘർഷം, വ്യായാമം തീരെ ചെയ്യാതിരിക്കുന്ന സ്വഭാവം, ശരീരത്തിന് ആവശ്യമായ കാൽസ്യം ലഭിക്കാതിരിക്കുക, ശരീരം അനങ്ങാതെയുള്ള ജീവിതശൈലി എന്നിവയെല്ലാം പുറംവേദനയ്ക്ക് കാരണമാകുന്ന ഘടകങ്ങളാണ്.
മുപ്പതു വയസു കഴിഞ്ഞവരിലാണു പുറംവേദന കൂടുതലായി കണ്ടുവന്നിരുന്നത്. എന്നാലിപ്പോൾ ഇരുപതു വയസിനു താഴെ പ്രായമുള്ളവരിൽപോലും പുറംവേദന ഉണ്ടാകുന്നതായി കാണുന്നുണ്ട്.
പുറംവേദനയുടെ ഫലമായി വികസിത രാജ്യങ്ങളിൽപോലും പലരും ജോലി ചെയ്യാൻ കഴിയാത്തവരായി മാറുന്നുണ്ട് എന്നു കേൾക്കാറുണ്ട്.
ഈയിടെയായി കേട്ട വേറൊരു കാര്യം പല ആശുപത്രികളിലും വരുന്ന മൊത്തം രോഗികളിൽ ഇറുപതു ശതമാനത്തിനു മുകളിലുള്ളവർ പുറംവേദനക്കാർ ആണെന്നാണ്.
ഇവരിൽ പകുതിയിലേറെ പേരിലും പുറംവേദനയുടെ അടിസ്ഥാനകാരണം മാനസിക സംഘർഷം ആണെന്നുമാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ. ഫോൺ - 9846073393.
Family Health
പുറംവേദന ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ പലതാണ്. കുറെയേറെ പേരിൽ കാരണമാകാറുള്ളത് നട്ടെല്ലിന്റെ ഏറ്റവും അടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. കഴുത്തിനു പിൻവശത്ത് നട്ടെല്ലിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ തുടർന്നും പുറംവേദന ഉണ്ടാകും.
പുറത്തു മുഴുവനും വേദന അനുഭവപ്പെടുന്നു എന്നാണു കുറേപ്പേർ പറയുക. പുറത്തെ പേശികളിൽ ഏൽക്കുന്ന സമ്മർദം, കോച്ചിവലി എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങൾ.
ഒരു ശ്രദ്ധയുമില്ലാതെ ഭാരം ഉയർത്തുക, ഭാരം എടുത്തോ അല്ലാതെയോ പെട്ടെന്ന് ഒരു വശത്തേക്കു തിരിയുക, പൊണ്ണത്തടി തുടങ്ങിയവ പുറംവേദന ഉണ്ടാകുന്നതിനു മതിയായ കാരണങ്ങളാണ്. ഗർഭിണികളിൽ പലർക്കും പുറംവേദന ഉണ്ടാകാറുണ്ട്.
ഡിസ്ക് സ്ഥാനംതെറ്റൽ
കശേരുക്കൾക്കിടയിലുള്ള മാർദവമുള്ള ഭാഗത്തെയാണ് ഡിസ്ക് എന്നു പറയുന്നത്. ഡിസ്ക്കിനു സംഭവിക്കുന്ന സ്ഥാനംതെറ്റൽ, നട്ടെല്ലിനു വളവു സംഭവിക്കുന്ന അവസ്ഥ (സ്കോളിയോസിസ്) എന്നിവയുടെ ഫലമായും പുറംവേദനയുണ്ടാകും.
ഒരുപാടു പുറംവേദനക്കാരിൽ പുറംവേദനയ്ക്കൊപ്പം കൈകാലുകളിൽ മരവിപ്പ്, വേദന എന്നിവയും അനുഭവപ്പെടുന്നതാണ്. ഇങ്ങനയെുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർ കഴിയുന്നതും നേരത്തേ ഒരു ഡോക്ടറെ കാണുകയാണു നല്ലത്.
രക്തപരിശോധന, എക്സ്റേ എന്നീ പരിശോധനകളിലൂടെ രോഗം നിർണയിക്കുകയും വേണം.
ചെറുപ്പക്കാരിലും!
വലിയ പ്രശ്നങ്ങളില്ലാത്ത നടുവേദനകൾക്കു ലളിതമായ ചികിത്സയിലൂടെ ആശ്വാസം ലഭിക്കുന്നതാണ്. സ്വയംചികിത്സ ചെയ്യാതിരിക്കുകയാണു നല്ലത്. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ചികിത്സ ചെയ്യുന്നതാണു നല്ലത്.
പുറംവേദന ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. പുറംവേദനയ്ക്ക് ചികിത്സയ്ക്കായി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണവും കൂടിവരികയാണ്.
ചെറുപ്പക്കാരിലും ഇപ്പോൾ പുറംവേദന കാണാൻ തുടങ്ങിയിരിക്കുന്നു.
മാനസിക സംഘർഷം
പുതിയ പഠനങ്ങളിൽനിന്ന് അറിയുന്നത് കുറെയേറെ പുറംവേദനക്കാരിൽ വേദനയ്ക്കു കാരണമാകുന്നത് മാനസിക സംഘർഷം ആണെന്നാണ്. ഉറക്കംപിടിക്കുന്ന സമയത്ത് ഞെട്ടൽ അനുഭവപ്പെടുന്നവരും ഭയപ്പെടുത്തുന്ന സ്വപ്നങ്ങൾ കാണുന്നവരും മാനസിക സംഘർഷം അനുഭവിക്കുന്നവരാകാനുള്ള സാധ്യത കൂടുതലാണ്.
ഉറക്കംപിടിക്കുന്ന സമയത്ത് ഞെട്ടൽ അനുഭവപ്പെടുന്പോൾ യഥാർഥത്തിൽ സംഭവിക്കുന്നത് ശരീരത്തിലെ എല്ലാ അസ്ഥി സന്ധികളിലും കുലുക്കം അനുഭവപ്പെടുകയാണ്. നട്ടെല്ലിനു താങ്ങായി നിലനിൽക്കാൻ മറ്റു സന്ധികളിലുള്ളതുപോലെ കൂടുതൽ പേശികൾ ഇല്ലാത്തതിനാൽ ഈ കുലുക്കത്തിന്റെ ദൂഷ്യഫലം നട്ടെല്ലിനെ കൂടുതൽ പ്രതികൂലമായി ബാധിക്കുകയുംചെയ്യും.
പരിഹാരം..?
പുറംവേദനക്കാർക്കു ലളിതമായ ചികിത്സയോടൊപ്പം പുറംവേദനയ്ക്ക് അവരിൽ സംഭവിച്ച കാരണങ്ങൾ, മാനസിക സംഘർഷത്തിനുള്ള സ്വാധീനം എന്നിങ്ങനെയുള്ള വസ്തുതകൾ പറഞ്ഞുകൊടുക്കാം.
അതോടൊപ്പം നീർക്കെട്ട് പ്രതിരോധിക്കാനും പൊണ്ണത്തടിയുള്ളവരിൽ അതു കുറയ്ക്കാനും സഹായിക്കുന്ന ആഹാരരീതി എന്നിവയും കൂടിയാകുന്പോൾ വളരെവേഗം പുറംവേദനയ്ക്ക് ആശ്വാസം ലഭിക്കും.
പുറംവേദനയ്ക്ക് ആശ്വാസം ലഭിച്ചശേഷം ലളിതമായ ചില വ്യായാമങ്ങൾ പതിവാക്കിയാൽ പുറംവേദന വീണ്ടും ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാകും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ. ഫോൺ - 9846073393.
Family Health
കൂടുതൽ കൊഴുപ്പ് അടങ്ങിയ ആഹാരം കഴിക്കാതിരിക്കുന്നത് കരളിന്റെ ആരോഗ്യം നല്ല നിലയിൽ നിലനിർത്താൻ സഹായിക്കും. മദ്യം കഴിക്കാതിരിക്കുന്നതും പുകയില പോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കുന്നതും പ്രധാനപ്പെട്ടതാണ്.
കരളിന്റെ ആരോഗ്യം തകരുന്നത്...
ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി വൈറസുകൾ, മദ്യപാനം, മറ്റുള്ള ലഹരി പദാർഥങ്ങളുടെ ഉപയോഗം എന്നിവയിലൂടെയാണ് കൂടുതൽ പേരിലും കരളിന്റെ ആരോഗ്യം തകരുന്നതും രോഗങ്ങൾ ബാധിക്കുന്നതും.
ജനിതക രോഗങ്ങളുടെ തുടർച്ചയായും ചിലർ ചിലപ്പോൾ കരൾ രോഗികൾ ആകാറുണ്ട്.
കരൾവീക്കം അഥവാ സിറോസിസ്
കരളിലുണ്ടാകുന്ന രോഗങ്ങൾ മുന്നോട്ട് പോയി സങ്കീർണതകൾ നിറഞ്ഞ അവസ്ഥയാണ് കരൾവീക്കം അഥവാ സിറോസിസ്. ഈ ഘട്ടത്തിൽ എത്തുന്നവരിലാണ് ഇപ്പോൾ കരൾ മാറ്റ ശസ്ത്രക്രിയകളെ കുറിച്ച് സംസാരിക്കുന്നത്.
കരളിലെ കോശങ്ങൾക്ക് സാരമായി നാശം സംഭവിക്കുകയും അതിന്റെ തുടർച്ചയായി കരളിന് വീക്കവും ചിലപ്പോൾ പഴുപ്പും ഉണ്ടാകുന്ന അവസ്ഥയാണ് സിറോസിസ്.
വിഷാംശം പുറത്തു കളയാനാകാതെ...
കരളിന് ശരിയായ രീതിയിൽ പ്രവർത്തനം നടത്താൻ കഴിയാതെ വരുമ്പോൾ ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയാൻ കഴിയാതാവും. ഇതിന്റെ ഭാഗമായി ശരീരത്തിലെ ജൈവ രാസ പ്രക്രിയകൾ താളം തെറ്റാനിടയാകുന്നു.
അതിന്റെ ഫലമായി സംഭവിക്കുന്ന സങ്കീർണതകൾ മുന്നോട്ടു പോകുകയാണ് എങ്കിൽ രോഗിയുടെ ബോധം ക്രമേണ ഇല്ലാതാകുകയും മരണം വരെ സംഭവിക്കുകയും ചെയ്യും.
രോഗനിർണയ പരിശോധനകൾ
വൈദ്യപരിശോധനയിൽ വയറിനു മുകളിൽ വലതു വശത്ത് കൈപ്പത്തി കൊണ്ട് അമർത്തി നോക്കിയാൽ കരളിൽ വീക്കം ഉണ്ടായിട്ടുണ്ടോ എന്ന് മനസിലാക്കാൻ കഴിയും. മുൻകാലങ്ങളിൽ അത് പരിശോധനയുടെ ഒരു പ്രധാന ഭാഗം ആയിരുന്നു.
ഇപ്പോൾ അൾട്രാസൗണ്ട് സ്കാനിംഗ്, ലിവർ ഫംഗ്ഷൻ പരിശോധന എന്നിവയിലൂടെ രോഗനിർണയം വളരെ വ്യക്തതയോടെയും വേഗത്തിലും സാധിക്കുന്നുണ്ട്.
അൾട്രാസൗണ്ട്
കരളിന് രോഗമുണ്ടോ എന്നു സംശയം തോന്നിയാൽ ആദ്യമേ തന്നെ രോഗിയുടെ രക്തം, മൂത്രം എന്നിവ പരിശോധന നടത്തണം. അതോടൊപ്പം അൾട്രാസൗണ്ട് പരിശോധനയും ആകാവുന്നതാണ്.
മദ്യപാനം ഉപേക്ഷിക്കാം
ചികിത്സയുടെ ആദ്യ ഭാഗമായി, മദ്യം കുടിക്കുന്നവർ ആ ശീലം ഉപേക്ഷിക്കാൻ തയാറാകണം. ആഹാരം, ശരിയായ രീതിയിൽ... ഡോക്ടർ പറയുന്നത് അനുസരിച്ച് ക്രമീകരിക്കുകയും വേണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ. ഫോൺ - 9846073393.
Family Health
സൂര്യാതപം, സൂര്യാഘാതം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവ ചൂടുകാലത്ത് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പുവരുത്തണം.
ജലനഷ്ടം കാരണം നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. ചൂടുമൂലമുള്ള ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ പോലും അവഗണിക്കരുത്.
താപനിയന്ത്രണം തകരാറിലായാൽ...
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശിവലിവ് അനുഭവപ്പെടുകയും ചെയ്യും.
നിര്‍ജലീകരണം മൂലം ശരീരത്തിലെ ലവണാംശം കുറയാന്‍ സാധ്യതയുണ്ട്. ഇതുമൂലം ക്ഷീണവും തളര്‍ച്ചയും ബോധക്ഷയം വരെയും ഉണ്ടാകുകയും ചെയ്യുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ എത്രയും വേഗം ആശുപത്രിയിലെത്തിക്കണം.
ശരീരത്തിലെ താപനില അമിതമായി ഉയരുന്നതിലൂടെ ശരീരത്തിന്റെ ആന്തരിക പ്രവര്‍ത്തനം താളംതെറ്റാം. ചൂടുകാരണം അമിത വിയര്‍പ്പും ചര്‍മരോഗങ്ങളും ഉണ്ടാകാം. ശ്രദ്ധിച്ചില്ലെങ്കില്‍ മരണംവരെ സംഭവിച്ചേക്കാം.
ഇതൊക്കെ ശ്രദ്ധിക്കാം
* തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. യാത്രാവേളയില്‍ വെള്ളം കരുതുന്നത് നല്ലത്.
* കടകളില്‍ നിന്നും പാതയോരങ്ങളില്‍ നിന്നും ജ്യൂസ് കുടിക്കുന്നവര്‍ ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പുവരുത്തുക.
കുടിവെള്ളത്തിന്റെ ശുദ്ധിയും ഉറപ്പുവരുത്തുക.
* വീട്ടിലെ ചടങ്ങുകളിലും ആഘോഷങ്ങളിലും ഭക്ഷണപാനീയങ്ങൾ തയാറാക്കാൻ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പുവരുത്തുക.
* നേരിട്ടുള്ള വെയിലേല്‍ക്കാതിരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക.
* കട്ടി കുറഞ്ഞതും വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.
* 11 മുതല്‍ മൂന്ന് വരെയുള്ള സമയം നേരിട്ടുള്ള വെയില് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
* പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗം ഉള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
* കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക.
* വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.
* ചൂട് പുറത്തു പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനാലകളും തുറന്നിടുക.
* ക്ഷീണമോ സൂര്യാഘാതം ഏറ്റതായോ തോന്നിയാല്‍ തണലിലേക്ക് മാറിയിരുന്ന് വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക.
* വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയും ശരീരം തണുപ്പിക്കുകയും വേണം.
* ഫാന്‍, എസി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക.
* പഴങ്ങളും സാലഡുകളും കഴിക്കുക.
* ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന് വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുക.
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യ കേരളം ആൻഡ് സംസ്ഥാന ആരോഗ്യ വകുപ്പ്.
Family Health
ഏകദേശം പതിനഞ്ച് കോടി ജനങ്ങളാണ് ഇന്ത്യയിൽ കാൽമുട്ടുകളിൽ നീർക്കെട്ടും വേദനയും അതോടനുബന്ധിച്ചുള്ള ദുരിതങ്ങളും അനുഭവിക്കുന്നത്.
ദിനചര്യകൾ ചെയ്യാൻപോലും ബുദ്ധിമുട്ടും അംഗവൈകല്യം ഉൾപ്പെടെയുള്ള പ്രയാസങ്ങളും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളിൽ നാലാം സ്ഥാനത്താണ് ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന പേരിൽ അറിയപ്പെടുന്ന സന്ധിവാതരോഗത്തിന്റെ ഭാഗംകൂടിയായ കാൽമുട്ടുവേദന.
വില്ലൻ അമിതഭാരമോ?
കാൽമുട്ടുകളുടെ പ്രവർത്തനം കൂടുതലാകുന്നത് ഈ രോഗം വരുന്നതിന് ഒരു പ്രധാന കാരണമാണ്. കൂടുതൽ സമയം കാൽമുട്ടിൽ അമിതമായ അധ്വാനഭാരം ചെലുത്തുന്ന സ്വഭാവമാണ് മറ്റൊന്ന്. കൂടുതൽ സമയം കുത്തിയിരിക്കുന്നതും ചമ്രംപടിഞ്ഞിരിക്കുന്നതും കാൽമുട്ടുകളിൽ കൂടുതൽ അധ്വാനഭാരം വരുത്തുന്ന പ്രവർത്തനങ്ങളാണ്.
ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങൾ, പൊണ്ണത്തടി, കാൽമുട്ടിലേൽക്കുന്ന പരിക്കുകൾ, അസ്ഥികളിൽ കാത്സ്യത്തിന്റെ ശേഖരത്തിലുണ്ടാകുന്ന കുറവ് (പ്രത്യേകിച്ച് ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ) എന്നിവയാണ് കാരണങ്ങൾ.
പ്രായം കൂടുന്നതിന്റെ ഭാഗമായി അസ്ഥിസന്ധികളുടെ ധർമങ്ങൾ ക്ഷയിച്ചുകൊണ്ടിരിക്കുന്നത് വേറൊരു പ്രധാന കാരണമാണ്.
ആർത്തവവിരാമം പ്രശ്നമാകുമോ?
ശരിയായ രീതിയിലുള്ള രോഗനിർണയവും ബോധവത്കരണവും മൂലം രോഗവ്യാപനം തടയാനാവും. ഈ പ്രശ്നം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്.
ആർത്തവവിരാമശേഷം അസ്ഥികളിലെ കാത്സ്യം ശേഖരത്തിൽ കാര്യമായ കുറവ് സംഭവിക്കുന്നതാണ് ഇതിനു കാരണം. ഗർഭാശയം നേരത്തേ നീക്കം ചെയ്യുന്നവരിൽ ഇതിന്റെ ഗൗരവം കൂടുതലാകാവുന്നതാണ്.
സ്വയംചികിത്സ അപകടമോ?
കാൽമുട്ടുകളിൽ വേദന ആരംഭിക്കുന്ന അവസരത്തിൽ കൂടുതൽ പേരും അതു വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കാറില്ല. മരുന്നുകടകളിൽ പോയി വിവരം പറഞ്ഞ് മരുന്നുവാങ്ങി കഴിച്ചും തൈലമോ ഓയിന്റ്മെന്റോ പുരട്ടിയും പലരും താത്കാലികാശ്വാസം കണ്ടെത്തുകയാണു ചെയ്യാറുള്ളത്.
എന്നാൽ, അതോടൊപ്പം രോഗം മുന്നോട്ടുസഞ്ചരിക്കുന്നുണ്ടാവും. അക്കാര്യം ഇവരൊന്നും അറിയുകയില്ല. അവസാനം വെറുതെ ഇരിക്കുമ്പോൾപോലും വേദന ബുദ്ധിമുട്ടിക്കുമ്പോഴാവും പലരും ഡോക്ടറെ കാണണോ എന്നുപോലും ചിന്തിക്കാറുള്ളത്.
പടികൾ കയറാനും കൂടുതൽ സമയം നിൽക്കാനും പ്രയാസം നേരിടുന്ന അവസ്ഥയിൽ എത്തുമ്പോൾ മാത്രമാണ് പലരും ഇപ്പോഴും ഡോക്ടർമാരെ കാണാറുള്ളത്.
പരിഹാരമെന്ത്?
അമിത ശരീരഭാരവും പൊണ്ണത്തടിയും ഉണ്ടെങ്കിൽ കുറയ്ക്കുക എന്നതാണ് ചികിത്സയുടെ ഏറ്റവും പ്രധാന ഭാഗം. കുത്തിയിരിക്കുന്ന ശീലം പൂർണമായി ഒഴിവാക്കണം.
കയറ്റം കയറുക, ഓടുക, ഇറക്കം ഇറങ്ങുക, പടികൾ കയറുക, ചമ്രംപടിഞ്ഞിരിക്കുക എന്നിവ പ്രശ്നം സങ്കീർണമാക്കുമെന്ന് രോഗികൾ അറിഞ്ഞിരിക്കണം.
ഡോക്ടർ നിർദേശിക്കുന്ന വ്യായാമങ്ങൾ കൃത്യമായി ചെയ്യണം. ആർത്തവവിരാമശേഷം സ്ത്രീകളിൽ അസ്ഥികളിലെ കാത്സ്യം ശേഖരം കുറയുന്നതിന് കാരണമാകുന്നത് ഈസ്ട്രജൻ എന്ന ഹോർമോണിന്റെ അഭാവമാണ്. മരുന്നുകൾ ഡോക്ടറുടെ നിർദേശം അനുസരിച്ചു മാത്രമേ ആകാവൂ.
ഡോക്ടറുടെ നിർദേശങ്ങൾ രോഗികൾ അനുസരിക്കാൻ തയാറാവുകയാണെങ്കിൽ വളരെ ലളിതമായ ചികിത്സയിലൂടെ കാൽമുട്ടിലെ വേദനയും പ്രശ്നങ്ങളും വളരെ ചെറിയ കാലയളവിനകം പൂർണമായും സുഖമാക്കാനാവും.
ആശുപത്രിയിൽ കിടക്കേണ്ടിവരികയുമില്ല.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം.പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393.
Family Health
ഇടനേരങ്ങളിൽ കുട്ടികൾക്കു കഴിക്കാൻ നട്സ്
ഫാസ്റ്റ് ഫുഡ് തീരെ ഒഴിവാക്കാനാവില്ല. അപ്പോൾ അതിനെ ആരോഗ്യജീവിതത്തിനു സഹായകമായ രീതിയിൽ മാറ്റിയെടുക്കണം. പുറത്തുനിന്നു വാങ്ങുന്ന മിക്ക ഫാസ്റ്റ് ഫുഡ് വിഭവങ്ങളും വീട്ടിൽത്തന്നെ തയാറാക്കാനാകും.
ചീസ് ഒഴിവാക്കി പിസ
പിസ ആരോഗ്യകരമായ രീതിയിൽ വീട്ടിൽ തയാറാക്കാനാകും. പിസബേസ് വാങ്ങി അതിൽ പച്ചക്കറികളും വേവിച്ച ചിക്കനും ചേർത്ത് നമുക്കുതന്നെ തയാറാക്കാം. കൊഴുപ്പു കുറയ്ക്കാൻ പിസയിൽ ചീസ് ഒഴിവാക്കാം.
സ്കൂൾ കുട്ടികൾക്ക്...
ഇടനേരങ്ങളിൽ കഴിക്കാൻ ഫാസ്റ്റ് ഫുഡ് വാങ്ങി കുട്ടികൾക്കു സ്കൂളിൽ കൊടുത്തയയ്ക്കുന്ന ശീലം മാതാപിതാക്കൾ ഉപേക്ഷിക്കണം. ഇത്തരം ഭക്ഷണത്തിൽനിന്നു പോഷകങ്ങൾ കിട്ടുന്നില്ല.
ഇടഭക്ഷണം കൊഴുപ്പു കൂടിയവയായതിനാൽ പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ശരിക്കു കഴിക്കാനുമാവില്ല.
ഇടനേരങ്ങളിൽ നട്സ്...
ഇടനേരങ്ങളിൽ കഴിക്കാൻ അനുയോജ്യം നട്സ് ആണ്. ഏതു തരം നട്സ് ആണെങ്കിലും അതിൽ പ്രോട്ടീന്റെ അളവു കൂടുതലാണ്. ശരീരത്തിനാവശ്യമായ മൈക്രോ ന്യൂട്രിയന്റ്സ് എല്ലാമുണ്ട്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിത മോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Family Health
പല്ലിന്റെ കമ്പിയിടൽ ചികിൽസ രണ്ടു തരത്തിൽ ഉണ്ട്. എടുത്തു മാറ്റുന്ന തരത്തിലുള്ള കന്പിയിടലും ഉറപ്പിച്ചു വയ്ക്കുന്ന തരത്തിലുള്ള ചികിത്സയും. പല്ലിൽ കന്പിയിടാൻ തീരുമാനിക്കുന്പോൾ ഏതു തരത്തിലുള്ള ചികിൽസയാണ് ചെയ്യേണ്ടതെന്ന് ദന്തഡോക്ടറോട് ആലോചിക്കണം.
കമ്പിയിടാൻ വരുന്നവരിൽ കൂടുതലും ഭയപ്പെടുന്നത് പല്ല് എടുത്തിട്ടുള്ള ചികിത്സയെയാണ്.
പല്ലിന് കമ്പി ഇടേണ്ടി വരുന്നത്
1. പല്ലു പൊങ്ങുന്പോൾ
2. പല്ലുകൾക്കിടയിൽ വിടവ് ഉണ്ടാകുന്പോൾ
3. പല്ലുകൾ തിരിഞ്ഞിരിക്കുന്പോൾ
4. പല്ലുകൾ മോണയിൽ നിന്നു പുറത്തേക്ക് വരാതെ നിൽക്കുന്പോൾ
5. പല്ലു നിരതെറ്റി തിങ്ങിഞെരുങ്ങി നിൽക്കുന്പോൾ
പല്ലിൽ കമ്പിയിടാൻ തീരുമാനിക്കുന്ന ഡന്റിസ്റ്റിന് പല്ലിനെ നിരയിൽ എത്തിക്കുന്നതിനും താക്കുന്നതിനും സ്ഥലം ആവശ്യമാണ്. ഇങ്ങനെയുള്ള അവസരങ്ങളിലാണ് അണപ്പല്ലുകളുടെ തൊട്ടു മുന്‍പുള്ള ചെറിയ അണപ്പല്ലുകൾ എടുത്തുകളഞ്ഞ് താക്കുന്നതി നുള്ള സ്ഥലം ഉണ്ടാക്കാൻ ഡോക്ടർ നിർദ്ദേശിക്കുന്നത്.
എക്സറേ പരിശോധന, മോഡൽ പഠനം, ക്ലിനിക്കൽ പരിശോധന - ഇവ പരിഗണിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. ചികിത്സ കഴിയുന്പോൾ പല്ലെടുത്തു കളഞ്ഞ സ്ഥലം പൂർണമായും അടഞ്ഞിരിക്കും. പല്ലിന്റെ കന്പിയിടുന്നതിനും മുന്‍പ് വായ്ക്കുള്ളിൽ പൂർണ്ണമായ പരിശോധന ആവശ്യമാണ്.
1. പല്ലുകൾ ക്ലീൻ ചെയ്യണം.
2. പോടുകൾ അടയ്ക്കണം.
3. മോണരോഗസാധ്യത ഇല്ലാതെയാക്കണം.
4. എല്ലിനുള്ളിൽ കുടുങ്ങി പുറത്തുവരാതിരിക്കുന്ന പല്ലുകൾ പരിശോധിച്ച് ആവശ്യമെങ്കിൽ എടുത്തുമാറ്റണം.
5. നിലവിൽ അണപ്പല്ലുകൾ ഏതെങ്കിലും എടുത്തുകളഞ്ഞിട്ടുണ്ടെങ്കിൽ ഈ സ്ഥലം സംരക്ഷിക്കാൻ പ്രത്യേകം രൂപകൽപന ചെയ്ത രീതിയിലുള്ള ചികിത്സ ആവശ്യമാണ്.
6. പല്ലുകൾ പുറത്തുവരുമ്പോൾ മുതലുള്ള പരിശോധനയും ചികിത്സകളും പല്ലിൽ കന്പിയിടുന്നതിന്റെ സങ്കീർണത കുറയ്ക്കുന്നു.
7. ഡോക്ടറുടെ ട്രീറ്റ്മെന്റ് പ്ലാനിംഗ് പ്രകാരം ഉള്ള ചികിത്സ ചെയ്യാൻ സഹകരിക്കുക. ഉദാ: ചികിത്സ തീർക്കാൻ രണ്ടുവർഷമാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നതെങ്കിൽ ഇതിനു മുമ്പായി തീർക്കണം എന്നു ചികിത്സ തുടങ്ങിയതിനുശേഷം ആവശ്യപ്പെടാതിരിക്കുക.
വിവാഹം, ദൂരയാത്ര, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി ദൂരെ പോകേണ്ടിവരുന്പോൾ ഡോക്ടറുടെ നിർദ്ദേശം സ്വീകരിച്ച് ചികിത്സയ്ക്ക് തീരുമാനം എടുക്കണം.
പല്ലിൽ കമ്പിയിട്ടാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* കമ്പിയിടുന്ന ചികിത്സ തുടങ്ങിക്കഴിഞ്ഞാൽ വായ വളരെ വ്യത്തിയായി സൂക്ഷിക്കണം. പ്രത്യേക ശ്രദ്ധ ഇതിനു നൽകണം. ഭക്ഷണകാര്യത്തിൽ ക്രമീകരണങ്ങൾ ചെയ്യണം.
കട്ടിയുള്ള ഐസ് ചവയ്ക്കുക, മിഠായി കടിച്ചുചവച്ചു കഴിക്കുക, ഒട്ടിപ്പിടിക്കുന്ന ആഹാരം, എല്ല്, ആപ്പിൾ പോലെയുള്ള പഴങ്ങൾ കടിച്ചു ചവയ്ക്കുന്നത്... ഇവ പൂർണമായും ഒഴിവാക്കണം.
* ഭക്ഷണം ചെറിയ ഭാഗങ്ങളായി പുറകിൽ വച്ച് കഴിക്കാം. ഭക്ഷണത്തിനുശേഷം വായ വൃത്തിയാക്കി കഴുകണം. കാലത്തും വൈകിട്ടും പ്രത്യേകം രൂപകല്പന ബ്രഷ് ഉപയോഗിച്ച് പല്ലുതേക്കണം (ഓർത്തോഡോണ്ടിക് ബ്രഷ്). ഡോക്ടറുടെ നിർദ്ദേപ്രകാരമുള്ള മൗത്ത് വാഷ് ഉപയോഗിക്കണം.
* ഏറ്റവും ഗുണമേന്മയുള്ള കമ്പി ഇടുന്ന സംവിധാനം ഉപയോഗപ്പെടുത്തുക. ഇത് വായ്ക്കുള്ളിൽ മുറിവുകളും മറ്റും ഉണ്ടാകാതിരിക്കാൻ സഹായിക്കും.
* കമ്പിയും അനുബന്ധ സാധനങ്ങളും പൊട്ടിച്ചാൽ ഉദ്ദേശിക്കുന്ന സമയത്ത് ചികിത്സ പൂർത്തിയാക്കാൻ കഴിയില്ല. പൊട്ടിക്കാതിരിക്കുവാൻ പ്രത്യേക ശ്രദ്ധിക്കുക.
ഏതെങ്കിലും കാരണത്താൽ പൊട്ടിയാൽ ഉടൻ തന്നെ അത് ഡോക്ടറെ കണ്ട് ഉറപ്പിക്കാൻ ശ്രദ്ധിക്കുക.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല 9447219903.
Family Health
മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപെടുമ്പോൾ ഉണ്ടാ കുന്ന ചെറിയ പോറലുകൾ, മുറിവുകൾ എന്നിവ അവഗണി ക്കരുത്.
മുറിവോ പോറലോ ഉണ്ടായാൽ പ്രതിരോധ കുത്തി വയ്പ് എടുക്കാം. പേവിഷബാധ തടയാം.
പേവിഷ ബാധ- പ്രതിരോധ ചികിത്സാ മാനദണ്ഡങ്ങൾ
കാറ്റഗറി 1
മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക
- കുത്തിവയ്പ് നല്‍കേണ്ടതില്ല. സോപ്പും ധാരാളം വെള്ളവും ഉപയോഗിച്ചു കഴുകുക.
കാറ്റഗറി 2
തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ - പ്രതിരോധ കുത്തിവയ്പ് എടുക്കണം
കാറ്റഗറി 3
രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്തെ നക്കൽ, ചുണ്ടിലോ വായിലോ നക്കൽ, വന്യമൃഗങ്ങളുടെ കടി
- ഇൻട്രാ ഡെർമൽ റാബിസ് വാക്സിനേഷൻ (ഐഡിആർവി), ഹ്യൂമൻ റാബിസ് ഇമ്യൂണോ ഗ്ലോബുലിൻ(എച്ച്ആർഐജി)
മുറിവിനു ചുറ്റുമായി എടുക്കുന്ന ഇമ്യൂണോ ഗ്ലോബുലിൻ പെട്ടെന്ന് പ്രതിരോധം നല്കുന്നു. ഐഡിആർവി ശരീരത്തിൽ പ്രതിരോധ ആന്റിബോഡികൾ ഉണ്ടാക്കാനെടുക്കുന്ന കാലയളവിൽ ഇമ്യൂണോഗ്ലോബുലിൻ സുരക്ഷ ഉറപ്പാക്കും.
കുട്ടികൾ വളർത്തുമൃഗങ്ങളോട് ഇടപെടുമ്പോൾ
* മൃഗങ്ങളോടു സൗമ്യമായും സഹാനുഭൂതിയോടെയും പെരുമാറുന്നതിനു കുട്ടികളെ ചെറുപ്പത്തിൽ തന്നെ ശീലിപ്പിക്കുക.
* മൃഗങ്ങളുടെ പെരുമാറ്റരീതികൾ അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക. മൃഗങ്ങളോടൊന്നിച്ചു കളിക്കുന്പോഴും അവയെ ഓമനിക്കുന്പോഴും ശ്രദ്ധ പുലർത്താൻ അവരെ പരിശീലിപ്പിക്കുക.
* കടിയോ മാന്തോ കിട്ടിയാൽ എത്രയും പെട്ടെന്നു മാതാപിതാക്കളെ അറിയിക്കാൻ കുട്ടികളെ ശീലിപ്പിക്കുക
നായകടി ഒഴിവാക്കാൻ
നായകൾ നല്ല സുഹൃത്തുക്കളാണ്. എന്നാൽ ദേഷ്യം വരുന്പോഴോ ഭയപ്പെടുന്പോഴോ ആണ് കടിക്കുന്നത്.
* ഉറങ്ങുമ്പോഴും ആഹാരം കഴിക്കുമ്പോഴും കുട്ടികളെ പരിപാലിക്കുന്പോഴും നായകളെ ശല്യപ്പെടുത്തരുത്. നായ ദേഷ്യപ്പെട്ടിരിക്കു ന്പോഴോ ഭയന്നിരിക്കുന്പോഴോ അവയുടെ അടുത്തു പോകരുത്.
ദേഷ്യമുള്ളപ്പോൾ നായകളുടെ പല്ലുകൾ പുറത്തുകാണാം. ഭയന്നിരിക്കുന്പോൾ വാൽ കാലിനിടയിലാക്കി ഓടാൻ നോക്കും.
* നായ അടുത്തുവരികയാ ണെങ്കിൽ ഓടരുത്. മരംപോലെ അനങ്ങാതെ നിൽക്കുക. താഴെ വീഴുകയാണെങ്കിൽ പന്തുപോലെ ഉരുണ്ട് അനങ്ങാതെ കിടക്കുക.
* പതുക്കെ ശാന്തമായി മാത്രം നായകളെ സമീപിക്കുക. ഉടമസ്ഥന്റെയോ രക്ഷാകർത്താ വിന്റെയോ അനുവാദത്തോടെ മാത്രം അവയെ തൊടുക.
തൊടുന്നതിനു മുമ്പായി അവയെ നിങ്ങളുടെ മണം പിടിക്കാൻ അനുവദിക്കുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.
Family Health
ഫില്ലിംഗുകൾ എപ്പോൾ?
ദന്തക്ഷയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചികിത്സാരീതിയാണ് ഫില്ലിംഗുകൾ അഥവാ പോട് അടയ്ക്കൽ. ദന്തക്ഷയത്തിന്റെ ആരംഭഘട്ടം കഴിഞ്ഞ് കുറച്ചുകൂടി പുരോഗമിച്ച പോടുകൾക്ക് ഈ ചികിത്സാരീതിയാണ് ഏറെ ഫലപ്രദം.
പലതരത്തിലുള്ള സിമന്റുകളും പേസ്റ്റുകളുംവച്ച് നഷ്ടപ്പെട്ടുപോയ പല്ലിന്റെ പ്രതലങ്ങളെ പുനഃസൃഷ്ടിക്കുകയാണു ചെയ്യുന്നത്. പല്ലിന്റെ നിറത്തിലും വെള്ളിനിറത്തിലുമൊക്കെ നമ്മൾക്കു പല്ലിന്റെ പ്രതലങ്ങളെ പുനഃസൃഷ്ടിക്കാൻ കഴിയും.
ക്രൗണ്‍ അഥവാ ക്യാപ്
കൂടുതൽ പ്രതലങ്ങളിൽ പടർന്ന ദന്തക്ഷയങ്ങൾ പല്ലിന്റെ ആരോഗ്യത്തെ നല്ല രീതിയിൽ ക്ഷയിപ്പിച്ചിട്ടുണ്ടാവും. അത്തരം പല്ലുകൾക്ക് ക്രൗണ്‍ അഥവാ ക്യാപ് ആവശ്യമാണ്. ചവയ്ക്കുന്പോഴും മറ്റും ഉണ്ടാകുന്ന ബലം ഇത്തരത്തിൽ ദന്തക്ഷയം ഉണ്ടായ പല്ലുകൾക്കു താങ്ങാൻ കഴിയില്ല.
പല്ലുകൾ ഒടിഞ്ഞുപോകുന്നതിനു കാരണമായേക്കാം. ഇതു തടയാൻ വേണ്ടിയാണു ക്യാപ് ഉപയോഗിക്കുന്നത്.
ക്യാപ് ചികിത്സ എങ്ങനെ ?
പല്ലിലെ കേടായ ഭാഗങ്ങൾ എല്ലാം തുരന്നുകളഞ്ഞതിനുശേഷം ക്യാപ്പിടാനായി പല്ലിനെ ഘടനാപരമായി സജ്ജമാക്കുന്നു. പല്ലിന്റെ ഘടനയെ അതേപോലെതന്നെ പുനഃക്രമീകരിക്കുകയാണ് ക്യാപ്പിടുന്നതുവഴി ചെയ്യുന്നത്.
പല്ലിന്റെ നിറത്തിലുള്ളതും മെറ്റൽ ക്രൗണും രണ്ടും ചേർന്ന തരത്തിലുള്ളതുമായ പലതരം ക്യാപ്പുകൾ അഥവാ ക്രൗണുകൾ ലഭ്യമാണ്. രോഗിയുടെ ആവശ്യത്തിന് അനുസരിച്ച് ഇത്തരം ക്രൗണുകൾ നമുക്ക് തെരഞ്ഞെടുക്കാം.
ദന്തക്ഷയം മജ്ജയിലെത്തിയാൽ
ദന്തക്ഷയം പല്ലിന്റെ ഉള്ളിലെ മജ്ജയിലേക്ക് എത്തിയാൽ റൂട്ട് കനാൽ ചികിത്സ ആവശ്യമായിവരാം. നല്ലവണ്ണം ദന്തക്ഷയം പുരോഗമിച്ച പല്ലുകളെ സംരക്ഷിക്കാൻ ഈ ചികിത്സവഴി നമുക്കു സാധിക്കും. ദന്തക്ഷയം പുരോഗമിച്ച് പല്ലിന്റെ ഉള്ളിലെ മജ്ജയിലേക്ക് എത്തിയാൽ വേദന, അണുബാധ തുടങ്ങിയവ ഉണ്ടാകാം.
തത്ഫലമായി പല്ലുകൾ നീക്കംചെയ്യാൻവരെ രോഗികൾ നിർബന്ധിരാകും. ഇത്തരത്തിൽ പല്ലുകൾ നഷ്ടപ്പെടുന്നത് റൂട്ട് കനാൽ ചികിത്സവഴി തടയാനാകും. പല്ലിന്റെ വേരിനുള്ളിലാണ് ഈ മജ്ജ കാണപ്പെടുന്നത്.
ഇത്തരത്തിൽ ദന്തക്ഷയംമൂലം അണുബാധ ഉണ്ടായ മജ്ജ നീക്കംചെയ്യുകയും മറ്റൊരു മരുന്നുവച്ച് വേരുകൾ അടയ്ക്കുകയുംചെയ്യുന്നു. ഇതുവഴി അണുബാധ ഒഴിവാക്കാനും പല്ലുകളുടെ ഘടന അതുപോലെതന്നെ നിലനിർത്താനും സാധിക്കുന്നു.
റൂട്ട് കനാൽ ചെയ്യുമ്പോൾ വേദനിക്കുമോ?
റൂട്ട് കനാൽ ചികിത്സയെക്കുറിച്ച് ധാരാളം മിഥ്യാധാരണകൾ സാധാരണക്കാർക്കിടയിലുണ്ട്. അവയിലൊന്നാണ് റൂട്ട് കനാൽ ചെയ്യുന്നത് വളരെ വേദന ഉളവാക്കുന്നു എന്നുള്ളത്. ഇതു തികച്ചും തെറ്റായ ധാരണയാണ്.
റൂട്ട് കനാൽ ചികിത്സ തുടങ്ങുന്നതിനുമുമ്പുതന്നെ പല്ലുകളും മോണയും മരവിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെ വേദന നമ്മൾ അറിയുകയുമില്ല.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല 9447219903.
Family Health
പല്ല്, ബാക്ടീരിയകൾ, സൂക്രോസ്, ഗ്ലൂക്കോസ് തുടങ്ങിയ പുളിപ്പിക്കാവുന്ന കാർബോഹൈഡ്രേറ്റുകൾ, സമയം എന്നീ നാലു ഘടകങ്ങൾ കൂടിച്ചേരുന്പോഴാണ് ദന്തക്ഷയം സംഭവിക്കുന്നത്.
പല്ലിന്റെ രൂപം, വ്യത്യസ്ത ദന്തശുചീകരണ മാർഗങ്ങളുടെ അവലംബം, ഉമിനീരിൽ അടങ്ങിയ ധാതുക്കളുടെ ശേഖരം തുടങ്ങിയവ ഇതിനെ സ്വാധീനിക്കുന്നു.
ദന്തക്ഷയം സംഭവിക്കുന്നത്
താടിയെല്ലുകൾക്ക് അകത്തുള്ള ഭാഗങ്ങൾ ഒഴികെ പല്ലിന്റെ ഏതൊരു ഭാഗത്തും ദന്തക്ഷയം സംഭവിക്കാം. പല്ലിൽനിന്നു നഷ്ടപ്പെടുന്നത്ര ധാതുക്കൾ ഉമിനീരിൽനിന്നോ കൃത്രിമ മാർഗങ്ങളിലൂടെയോ (ഫ്ളൂറൈഡ് ചികിത്സ) നിക്ഷേപിക്കപ്പെടാത്ത അവസ്ഥയിലാണ് ദന്തക്ഷയം സംഭവിക്കുന്നത്.
കാർബോഹൈഡ്രേറ്റുകൾ പല്ലിൽ അവശേഷിക്കുന്ന ഇടങ്ങളിൽനിന്നാണ് എപ്പോഴും ധാതുക്കൾ അലിഞ്ഞുപോകുന്നത്.
80 ശതമാനം ദന്തക്ഷയവും സംഭവിക്കുന്നത്
80 ശതമാനം ദന്തക്ഷയവും സംഭവിക്കുന്നതു സാധാരണ ദന്തശുചീകരണ മാർഗങ്ങൾക്കും ഉമിനീരിനും എത്താനാകാത്ത സ്ഥലങ്ങളിലാണ്. ഭക്ഷണം ചവച്ചരയ്ക്കുന്ന പ്രതലത്തിലെ പ്രകൃത്യാ ഉള്ള ദ്വാരങ്ങളിലാണ് (പിറ്റുകളും ഫിഷ്യർകളും) കൂടുതലും ദന്തക്ഷയം ഉണ്ടാകുന്നത്.
മറ്റു പ്രതലങ്ങളിൽ ശുചീകരണ മാർഗങ്ങൾ എളുപ്പത്തിൽ എത്തുന്നതിനാൽ അവിടെ ദന്തക്ഷയം താരതമ്യേന കുറവാണ്.
എക്സ്റേ എന്തിന്?
നേരിട്ടുകാണാൻ സാധ്യതയില്ലാത്ത ഭാഗങ്ങളിലും പല്ലുകളുടെ ഉള്ളിലെ നാശം നിർണയിക്കുന്നതിനും എക്സ്റേ പരിശോധന അത്യാവശ്യമാണ്.
ചികിത്സാഘട്ടത്തിൽ പോടിന്റെ വലിപ്പം നിർണയിക്കുന്നതിന് ഡിസ്ക്ലോസിംഗ് സൊല്യൂഷൻ ഉപയോഗിക്കാവുന്നതാണ്.
ലേസർ ഉപയോഗിച്ചാൽ...
അതിനൂതന മാർഗങ്ങളിൽ ഒന്നായ ലേസർ പരിശോധന, എക്സറേയുടെ ദൂഷ്യഫലങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാൻ സഹായിക്കുന്നു.
കൃത്യമായ ഇടവേളകളിൽ ഡെന്റിസ്റ്റിനെ കാണുന്നതുവഴിയും പരിശോധന നടത്തുന്നതുവഴിയും ദന്തക്ഷയം കൂടുതൽ പടരുന്നതിനുമുന്പുതന്നെ തടയാൻ കഴിയും.
കുട്ടികളിൽ...
പിറ്റ് ആൻഡ് ഫിഷർ സീലന്റ് ചികിത്സ കുട്ടികളിൽ ദന്തക്ഷയം തടയുന്നതിനുവേണ്ടിയുള്ള ഒരു പ്രതിരോധ ചികിത്സയാണ്. പല്ലിന്റെ പ്രകൃത്യാ ഉള്ള വിള്ളലുകളെ ഡ്രിൽ ചെയ്യാതെ ഒരു നേരിയ ഫില്ലിംഗ് കൊടുത്ത് അടയ്ക്കുന്ന രീതിയാണിത്.
പാൽപ്പല്ലിലും സ്ഥിര ദന്തങ്ങളിലും ഈ ചികിത്സ ചെയ്യുന്നുണ്ട്. വളരെ ലളിതമായ ചികിത്സാരീതിയാണിത്. കുട്ടികളിൽ ദന്തക്ഷയം തടയുന്ന വളരെ ഫലപ്രദമായ മാർഗമാണിത്.
ഫ്ളൂറൈഡ് ട്രീറ്റ്മെന്റ് എപ്പോൾ?
ആരംഭഘട്ടത്തിൽ ഫ്ളൂറൈഡ് ട്രീറ്റ്മെന്റ് വളരെയധികം ഗുണംചെയ്യും. പല്ലിൽനിന്നു നഷ്ടപ്പെട്ടു തുടങ്ങുന്ന ധാതുക്കൾ കൃത്രിമ മാർഗങ്ങളിലൂടെ തിരിച്ചു നിക്ഷേപിക്കുന്ന പ്രക്രിയയാണ് ഫ്ളൂറൈഡ് ചികിത്സ.
തത്ഫലമായി പല്ലിന്റെ ഘടന പുനക്രമീകരിക്കാനാകും.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല - 9447219903.
Family Health
പല്ലിലെ പോടിനു പ്രായപരിധിയില്ല. ഇതു പ്രശ്നകാരിയുമാണ്. കുട്ടികളിൽ തുടങ്ങി മുതിർന്നവരിൽവരെ ദന്തക്ഷയം ഉണ്ടാകുന്നു. ആരംഭഘട്ടത്തിൽതന്നെ ശ്രദ്ധിച്ചാൽ കൂടുതൽ ഭാഗങ്ങളിലേക്ക് പടരാതെ ഇല്ലാതാക്കാം.
പോടുണ്ടാകുന്നത്...
ഭക്ഷണാവശിഷ്ടങ്ങളെ ബാക്ടീരിയകൾ ദഹിപ്പിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന അമ്ലങ്ങൾ ദന്തോപരിതലത്തിലെ ധാതുക്കളെ അലിയിക്കുകയും ജൈവ തന്മാത്രകളെ നശിപ്പിക്കുകയും ചെയ്യുന്നതു മൂലമുണ്ടാകുന്ന രോഗമാണ് പല്ലിലെ പോട് അഥവാ ദന്തക്ഷയം.
സ്ട്രപ്റ്റോ കോക്കസ്, ലാക്റ്റോബാസിലസ് വംശത്തിൽപ്പെട്ട ജീവാണുക്കളാണ് പൊതുവിൽ ദന്തക്ഷയത്തിനു കാരണമാകുന്നത്. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ അസഹ്യവേദനയ്ക്കും പല്ലുകൾ നഷ്ടപ്പെടുന്നതിനുമിടയാകും.
പുള്ളി വീണു തുടങ്ങുമ്പോൾ..
ആരംഭഘട്ടത്തിൽ ദന്തോപരിതലത്തിൽ നേരിയ നിറവ്യത്യാസമുള്ള പുള്ളികൾ കാണപ്പെടുന്നതാണ് ദന്തക്ഷയത്തിന്റെ തുടക്കം (വെളുത്ത ചോക്കിന്റെ നിറം). ഇതു പുരോഗമിക്കുമ്പോൾ ഉപരിതലം പരുപരുത്തതാവുകയും കാലക്രമേണ അവിടെ സുഷിരങ്ങൾ രൂപപ്പെടുകയുംചെയ്യുന്നു.
ബാക്ടീരിയകൾ ഭക്ഷണാവിഷ്ടങ്ങളെ പ്രത്യേകിച്ച് സുക്രോസ്, ഫ്രക്റ്റോസ്, ഗ്ലൂക്കോസ് മുതലായ കാർബോഹൈഡ്രേറ്റുകളെ പുളിപ്പിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന അമ്ലങ്ങളാണ് ദന്തക്ഷയത്തിനു കാരണം.
ദന്തോപരിതലത്തിലെ ധാതുക്കൾ അലിഞ്ഞ് നേരിയ നിറവ്യത്യാസമുള്ള പുള്ളികൾ കാണപ്പെടുന്നതാണ് ദന്തക്ഷയത്തിന്റെ തുടക്കം. വെളുത്ത ചോക്കിന്റെ നിറത്തിൽ കാണപ്പെടുന്ന ഇത് പ്രാഥമിക ദന്തക്ഷയം (ഇൻസിപ്പിയന്റ് കേരീസ്) എന്ന് അറിയപ്പെടുന്നു.
ധാതുക്കളുടെ അലിഞ്ഞുപോകൽ തുടരുമ്പോൾ പരുപരുത്ത പ്രതലങ്ങൾ തവിട്ടുനിറമാവുകയും ദ്വാരങ്ങളായി രൂപാന്തരപ്പെടുകയുംചെയ്യുന്നു.
ദ്വാരങ്ങൾ രൂപപ്പെടുന്നതിനു മുന്നേ നാം വേണ്ടപോലെ ശുചീകരണമാർഗങ്ങൾ ഉപയോഗിച്ചാൽ ഈ നശീകരണപ്രക്രിയയ്ക്ക് പ്രതിപ്രവർത്തനം സംഭവിച്ചേക്കാം. ദ്വാരങ്ങൾ രൂപപ്പെട്ടശേഷം നഷ്ടപ്പെട്ട ദന്തഘടന പുനർജനിപ്പിക്കാനാവില്ല.
പുളിപ്പും വേദനയും
പ്രതിപ്രവർത്തനം സംഭവിച്ച പ്രാഥമിക ദന്തക്ഷയം തിളങ്ങുന്ന തവിട്ടുനിറത്തിലും സജീവമായ ദന്തക്ഷയം പരുപരുത്ത തവിട്ടുനിറത്തിലും കാണപ്പെടുന്നു. ദന്തക്ഷയം പല്ലിലെ ഇനാമലും ഡെന്റീനും നശിപ്പിച്ചുകഴിയുന്പോഴാണ് പലപ്പോഴും ശ്രദ്ധയിൽപ്പെടുന്നത്.
ദന്തക്ഷയമുള്ള പ്രതലങ്ങൾ നിറവ്യത്യാസത്തിലും മൃദുവായും കാണപ്പെടുന്നു. ദന്തക്ഷയം ഇനാമലും കടന്ന് ഡെന്റീനിലെത്തുമ്പോൾ അതിലുള്ള സൂക്ഷ്മധമനികളെ ഉത്തേജിപ്പിക്കുന്നു. തത്ഫലമായി നമുക്കു പുളിപ്പും വേദനയും അനുഭവപ്പെടുന്നു.
ചൂടും തണുപ്പമുള്ള ഭക്ഷണ പദാർഥങ്ങൾ, മധുരം, പുളി എന്നിവ ചിലപ്പോൾ ഈ വേദനയുടെ ആക്കം കൂട്ടാം. ദന്തക്ഷയം വായ്നാറ്റത്തിനും വായിൽ ദുഷിച്ച രുചിക്കും കാരണമാകുന്നു. തീവ്രമാകുമ്പോൾ പഴുപ്പിനും കാരണമാകുന്നു.
ശ്രദ്ധിക്കാതെയിരുന്നാൽ അതു സമീപ ശരീരഭാഗങ്ങളിലേക്കു പടരുകയും ജീവനുതന്നെ ഭീഷണിയാകുന്ന ലുഡ്വിഗ്സ് ആഞ്ജെന(Ludwig's angina) പോലുള്ള സങ്കീർണ അവസ്ഥകളായും രൂപാന്തരപ്പെടാം.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല
9447219903
Family Health
ഹൃദയാരോഗ്യം-1
സന്തോഷം കണ്ടെത്താം,ഹൃദയത്തിനു കാവലാകാം
വർഷം തോറും 18.6 ദശലക്ഷം ആളുകളുടെ ജീവനപഹരിച്ച് നമ്പര്‍ വൺ നിശബ്ദ കൊലയാളിയായി ഹൃദ്രോഗം തുടരുന്നു. ഇതില്‍ 80 ശതമാനത്തിലേറെയും തടയാനാകും എന്നതാണു വസ്തുത. പുകവലി ഉപേക്ഷിക്കുകയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും ചെയ്താൽ നല്ലൊരു പരിധി വരെ ഹൃദ്രോഗം തടയാം.
ആരോഗ്യകരമായ ജീവിതശൈലി
ആരോഗ്യകരമായ ജീവിതശൈലി എന്നാല്‍ പ്രധാനമായും ആരോഗ്യകരമായ ഭക്ഷണ രീതി, കൃത്യമായ വ്യായാമം, മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനായി യോഗ, ധ്യാനം, വിനോദം തുടങ്ങിയവ സ്വീകരിക്കുക എന്നതാണ്.
ആരോഗ്യകരമായ ഭക്ഷണരീതി
പച്ചക്കറി, പഴങ്ങള്‍ എന്നിവ ധാരാളമായി കഴിക്കുക.
ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
പൂരിത കൊഴുപ്പ് കുറയ്ക്കുക, കൃത്രിമ കൊഴുപ്പ്, ജങ്ക് ഫുഡ് എന്നിവയുടെ ഉപയോഗം ഒഴിവാക്കുക.
വ്യായാമം
ജീവിതം ചലനാത്മകമാവട്ടെ... ഒറ്റയ്ക്കോ സുഹൃത്തുക്കള്‍ക്കൊപ്പമോ ആയിക്കോട്ടെ - ഓട്ടമോ, നടത്തമോ, കളികളോ ആവാം. അവനവനായി സമയം കണ്ടെത്തുക. മനസിന് സന്തോഷം തരുന്ന കാര്യത്തില്‍ ദിവസത്തില്‍ കുറച്ചു സമയമെങ്കിലും ഏര്‍പ്പെടുക. മാനസിക സമ്മര്‍ദം കുറയട്ടെ.
വിവരങ്ങൾ: ഡോ. രാജലക്ഷ്മി എസ്.
MD DM FACC FESC FICC
സീനിയർ കൺസൾട്ടന്റ്, കാർഡിയോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Family Health
പല വട്ടം ഉപ്പ് ചേർക്കരുത്
പാകം ചെയ്യുമ്പോൾ മിതമായി ചേർക്കുന്നതിനു പുറമേ വിളമ്പുമ്പോൾ കൂടുതൽ അളവിൽ ഉപ്പു ചേർത്തു കഴിക്കരുത്.
തൈരിലും സാലഡിലും..?
തൈര്, സാലഡ് എന്നിവ കഴിക്കുമ്പോൾ രുചിക്കുവേണ്ടി പലരും ധാരാളം ഉപ്പു ചേർത്തു കഴിക്കാറുണ്ട്. സാലഡിൽ ഉപ്പിനു പകരം നാരങ്ങാനീര്, വിനാഗിരി എന്നിവയിൽ ഏതെങ്കിലുമൊന്നു ചേർത്താലും രുചികരമാക്കാം.
അത്തരത്തിൽ പ്രത്യേകമായി ഉപ്പു ചേർത്തു കഴിക്കുന്ന രീതി ഒഴിവാക്കുക.
മിതമായി
വിഭവങ്ങൾ തയാറാക്കു ന്പോൾ ഉപ്പ് മിതമായി ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഉപ്പ് കൂടുതലായി ഉപയോഗിക്കുന്നവർ അതു കുറയ്ക്കണം.
അയഡിൻ ചേർത്ത കറിയുപ്പ്
അയഡിൻ ചേർത്ത ഉപ്പ് വർഷങ്ങളായി ഉപയോഗിച്ചതിനാൽ പ്രായമുള്ളവരിൽ തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ കൂടുന്നതായി ചിലർ അടുത്തിടെ പ്രചരിപ്പിച്ചു വരുന്നുണ്ട്.
വാസ്തവത്തിൽ അയഡിൻ ശരീരത്തിൽ അടിഞ്ഞുകൂടുന്നതു തീരെ കുറഞ്ഞ അളവിൽ മാത്രം. അധികമുള്ളതു മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയാണ്.
പ്രായമാകുന്നവരിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങൾ അയഡിൻ കൊണ്ടു മാത്രമല്ല. സർവേ നടത്തി അയഡിൻ കുറവുള്ള 10 വയസിനു താഴെയുള്ള കുട്ടികളെ കണ്ടെത്തി അതു നികത്തുന്നതിനുള്ള പദ്ധതിയാണ് നാഷണൽ അയഡിൻ ഡെഫിഷ്യൻസി ഡിസോഡർ കണ്ട്രോൾ പ്രോഗ്രാം.
അയഡിൻ ചേർത്ത കറിയുപ്പ് ഉപയോഗിക്കണമെന്നു നിർദേശിച്ചത് അതിന്റെ ഭാഗമായാണ്. അയഡൈസ്ഡ് ഉപ്പ് കഴിച്ചാൽ കൊച്ചുകുട്ടികളിൽ ഓർമശക്തി മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങൾ.
ഉപ്പുചേർത്തു വറുത്ത വിഭവങ്ങൾ..?
എരിവും പുളിയും ഉപ്പും എണ്ണയും ധാരാളമുള്ള സ്നാക്സ്, ചിപ്സ് എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ഉപ്പു ചേർത്തു വറുത്ത വിഭവങ്ങളുടെ ഉപയോഗം കുറയ്ക്കണം.
അത്തരം വിഭവങ്ങൾ പതിവായി കഴിക്കരുത്. ഉപ്പു ചേർത്തു വറുത്ത നിലക്കടല, കടല എന്നിവ ദിവസവും കഴിക്കരുത്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Family Health
പലപ്പോഴും ഉയർന്ന അളവിൽ ഉപ്പ് നാം ശീലിക്കുന്നതാണ്. ചോറിനൊപ്പം ഉപ്പ്, ചോറു വാർക്കുന്പോൾ ഉപ്പ്... എന്നിങ്ങനെ ഉപ്പിന്റെ ഉപയോഗം വർഷങ്ങളായി പലരും ശീലിക്കുന്നതാണ്. ചിപ്സ്, കോണ്‍ഫ്ളേക്സ് തുടങ്ങിയവയിലും ഉപ്പ് ധാരാളം.
അച്ചാറിലും മറ്റും പ്രിസർവേറ്റീവ് ആയും ധാരാളം ഉപ്പ് ചേർക്കുന്നുണ്ട്.
ബിപി കൂട്ടുന്ന സോഡിയം
ശരീരത്തിലെത്തുന്ന സോഡിയത്തിന്റെ തോത് ബാലൻസ് ചെയ്യുന്നതു പൊട്ടാസ്യമാണ്. പൊട്ടാസ്യം കിട്ടുന്നതു പച്ചക്കറികളിൽ നിന്നും പഴവർഗങ്ങളിൽ നിന്നുമാണ്. മിക്ക പച്ചക്കറികളിലും സോഡിയവും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്.
പച്ചക്കറികൾ ഒഴിവാക്കി പ്രോസസ്ഡ് ഫുഡ്സ് ശീലമാക്കുന്നവരാണ് നമ്മളിൽ പലരും. പച്ചക്കറികൾ കഴിക്കാത്തവർ ഉപ്പ് കൂടുതലായി കഴിക്കുന്പോൾ ശരീരത്തിൽ സോഡിയത്തിന്റെ അളവു ക്രമാതീതമായി കൂടുന്നു.
സോഡിയം ശരീരത്തിൽ വെള്ളം പിടിച്ചുനിർത്തും. അതായത് രക്തത്തിലെ വെള്ളത്തിന്റെ അളവു കൂടും. രക്തത്തിന്റെ വ്യാപ്തം കൂടും. അപ്പോൾ രക്തസമ്മർദം(ബിപി) കൂടും.
ഉപ്പും കൊളസ്ട്രോളും
ഉപ്പും കൊളസ്ട്രോളും തമ്മിൽ ബന്ധമില്ല. ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നതിനു പുറമേ നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് ശരീരത്തിൽ കൊളസ്ട്രോൾ കൂടുതലായി എത്തുന്നത്.
പക്ഷേ, ബിപിയുള്ളവർക്കു മിക്കപ്പോഴും കൊളസ്ട്രോളും കൂടുതലായിരിക്കും. സ്ട്രോക്കും ഉപ്പും സർവേകൾ പ്രകാരം സ്ട്രോക്ക് ഇപ്പോൾ സ്ത്രീകളിലാണ് പുരുഷന്മാരേക്കാൾ കൂടുതലായി കാണുന്നത്.
സ്ട്രസ്, നിയന്ത്രിതമല്ലാത്ത രക്തസമ്മർദം, അമിതവണ്ണം, മരുന്നുകൾ കൃത്യസമയത്തു കഴിക്കാത്ത അവസ്ഥ... ഇതെല്ലാം അടുത്തകാലത്തായി സ്ത്രീകളിൽ സ്ട്രോക്സാധ്യത വർധിപ്പിച്ചിരിക്കുന്നു.
ഉപ്പ് അധികമായാൽ ബിപി കൂടും. ബിപിയും സ്ട്രോക്കും തമ്മിൽ ബന്ധമുണ്ട്. അതിനാൽ എല്ലാവരും ഉപ്പ് മിതമായി മാത്രം ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.
ഉണക്കമീൻ ശീലമാക്കരുത്
ഉണക്കമീൻ പതിവായി കഴിക്കുന്നവരുടെ ആമാശയത്തിൽ കാൻസറിനു മുന്നോടിയായുള്ള ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്. ഉണക്കമീനിൽ ഉപ്പിന്റെ അംശം കൂടുതലാണ്.
അതിനാൽ ഉണക്കമീൻ (ഡ്രൈ ഫിഷ്) പതിവായി കഴിക്കരുത്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്.
Family Health
നാം ദിവസവും അകത്താക്കുന്ന ഉപ്പിന്റെ അളവ് ഏറെ കൂടുതലാണ്. 15 മുതൽ 20 ഗ്രാം വരെ ഉപ്പാണ് ദിവസവും നമ്മളിൽ പലരുടെയും ശരീരത്തിലെത്തുന്നത്. ബേക്കറി വിഭവങ്ങൾ, അച്ചാറുകൾ, വറുത്ത വിഭവങ്ങൾ എന്നിവ പതിവായും അമിതമായും കഴിക്കുന്നതിലൂടെയാണ് ഉപ്പ് ഉയർന്ന അളവിൽ ശരീരത്തിലെത്തുന്നത്.
പ്രോസസ്ഡ് ഫുഡ്സിൽ(സംസ്കരിച്ചു പായ്ക്ക് ചെയ്ത) ഉപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ചിപ്സ്, പപ്പടം എന്നിവയിൽ നിന്നെല്ലാം ധാരാളം ഉപ്പ് ശരീരത്തിനു കിട്ടുന്നുണ്ട്. മിക്കപ്പോഴും കറികളിലും ഉപ്പിന്റെ തോതു കൂടുതലായിരിക്കും.
ദിവസം ഒരാൾക്ക് അഞ്ച് ഗ്രാം ഉപ്പ്
ലോകാരോഗ്യസംഘടന പറയുന്നതു പ്രകാരം ഒരു ടീ സ്പൂണ്‍ ഉപ്പുമാത്രമാണ് ഒരാൾക്കു ദിവസം ആവശ്യമുള്ളത്. അതായത് അഞ്ച് ഗ്രാം. ഒരു സ്പൂണ്‍ ഉപ്പിൽ നിന്ന് 2.3 ഗ്രാം സോഡിയം ശരീരത്തിനു ലഭ്യമാകും. ഒരു വയസുള്ള കുട്ടിക്ക് ദിവസം ഒരു ഗ്രാം ഉപ്പു മതി. 2- 3 വയസാകുന്പോൾ രണ്ടു ഗ്രാം ഉപ്പ്.
6-7 വയസാകുമ്പോൾ മൂന്നു ഗ്രാം ഉപ്പ്. കൗമാരപ്രായം മുതൽ അഞ്ചുഗ്രാം ഉപ്പ്. നന്നായി അദ്ധ്വാനിച്ചു വിയർക്കുന്നവർക്കുപോലും ദിവസവും ആറു ഗ്രാമിൽ താഴെ ഉപ്പു മതി. അത് ലറ്റുകൾ, കായികതാരങ്ങൾ എന്നിവർക്ക് ഉപ്പ് കുറച്ചുകൂടി ആകാം; അവർ ധാരാളം വിയർക്കുന്നവരാണ്.
ബിപി കൂടും, കാൽസ്യം നഷ്ടമാകും
രക്തസമ്മർദവും(ബിപിയും) ഉപ്പുമായി ഏറെ ബന്ധമുണ്ട്. ഉപ്പ് കഴിച്ചാൽ രക്തസമ്മർദം പെട്ടെന്നു കൂടും. ഉപ്പ് കൂടുതൽ കഴിച്ചാൽ ശരീരത്തിൽ നിന്ന് കാൽസ്യം കൂടുതൽ അളവിൽ നഷ്ടമാകും.
സോഡിയം വേണം, പക്ഷേ...
സോഡിയം ശരീരത്തിന് അവശ്യം വേണ്ട ധാതുവാണ്. ഉപ്പിലൂടെയാണ് സോഡിയം മുഖ്യമായും ശരീരത്തിലെത്തുന്നത്. എല്ലാ ഭക്ഷ്യവസ്തുക്കളിലും സോഡിയമുണ്ട്. പലപ്പോഴും നാം കഴിക്കുന്ന പല മരുന്നുകളിലും സോഡിയമുണ്ട്.
സോയാസോസിലും സോഡിയം കൂടുതൽ
അജിനോമോട്ടോ, സോയാസോസ്, ടൊമാറ്റോ സോസ് എന്നിവയിലൊക്കെ സോഡിയം അടങ്ങിയിട്ടുണ്ട്. കാൻഡ്ഫുഡ്, പ്രോസസ്ഡ് ഫുഡ്, പായ്ക്ക്ഡ് ഫുഡ് എന്നിവയിലൊക്കെ സോഡിയം ധാരാളം. ഇതിലൂടെയെല്ലം ശരീരത്തിൽ ധാരാളം സോഡിയം എത്തുന്നുണ്ട്.
സോയാസോസിൽ ഉപ്പ് ധാരാളമുണ്ട്. അതിനും പുറമേയാണ് കറികളിൽ അമിതമായി ചേർക്കുന്ന ഉപ്പിലൂടെ എത്തുന്ന സോഡിയത്തിന്റെ തോത്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Family Health
ഇന്റർ ഡെന്റൽ ബ്രഷ് എന്തിന്?
ബോട്ടിൽ ബ്രഷിന്റെ ആകൃതിയിലുള്ള വളരെ ചെറിയ ബ്രഷ്. ഇതിന്റെ അറ്റത്തുള്ള ഭാഗം മാറ്റാവുന്നതാണ്. പല്ലുകൾക്കിടയിൽ വിടവുകളുണ്ടെങ്കിൽ ഈ ബ്രഷ് ഉപയോഗിച്ച് ക്ലീൻ ചെയ്യാൻ സാധിക്കും.
അമിതമായി ഭക്ഷണസാധനങ്ങൾ കയറുന്ന വിടവുകൾ ഉണ്ടെങ്കിൽ എല്ലാ ദിവസവും ഇന്റർ ഡെന്റൽ ബ്രഷ് കൂടി ഉപയോഗിച്ച് ക്ലീൻ ചെയ്യണം.
ഒരറ്റത്ത് ഒറ്റ ബ്രിസിൽസ് മാത്രമുള്ള ബ്രഷുകൾ പല്ലുകൾക്കിടയിലെ അഴുക്കുകൾ നീക്കം ചെയ്യുന്നതിന് ഫലപ്രദമാണ്.
ടങ് ക്ലീനിംഗ് എങ്ങനെ?
ടങ് ക്ലീനിംഗ് അഥവാ നാക്കു വൃത്തിയാക്കുന്നത് നാക്കിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ നീക്കം ചെയ്യാൻ സഹായിക്കും. എന്നാൽ ടങ് ക്ലീനർ ഉപയോഗിക്കുന്ന രീതി, അതിന് ഉപയോഗിക്കുന്ന ഉപകരണം.... അത് വളരെ പ്രാധാന്യമുള്ളതാണ്.
വളരെ ഷാർപ്പ് ആയിട്ടുള്ള ടങ് ക്ലീനർ ഉപയോഗിക്കുന്നത് നാക്കിൽ സ്ഥിരമായി ചെറിയ മുറിവുകൾ ഉണ്ടാകാൻ കാരണമാകുന്നു. ടൂത്ത് ബ്രഷ് കൊണ്ട് വളരെ മൃദുവായി ക്ലീൻ ചെയ്താൽ മതിയാകും. ഇതിനായി പ്രത്യേകം ഡിസൈൻ ചെയ്ത ക്ലീനറുകളും ലഭ്യമാണ്.
വാട്ടർ പിക്ക് എപ്പോൾ?
ഇത് ഒരു ദന്ത ശുചീകരണ ഉപാധിയാണ്. കൂടുതൽ ശക്തിയിൽ ഒരു സ്ഥലത്തേക്ക് വെള്ളം ചീറ്റുന്നതു മൂലം അഴുക്കുകളും രോഗാണുക്കളും പല്ലിൽ നിന്നും മോണയിൽ നിന്നും നീക്കം ചെയ്യപ്പെടുന്നത് വളരെ ഉപയോഗപ്രദമാണ്.
ഇംപ്ലാന്റ് ബ്രിഡ്ജ് എന്ന ചികിൽസ നടത്തിയാൽ ഇതു മോണയുമായി ചേരുന്ന ഭാഗം സ്വന്തമായി ക്ലീൻ ചെയ്യുന്നതിനും പ്ലാക്കിന്റെ അംശം ക്ലീൻ ചെയ്യുന്നതിനും വാട്ടർ പിക്ക് വളരെ നല്ലതാണ്.
വാട്ടർ പിക്കിന്റെ അറ്റത്തുള്ള ട്യൂബ് മാറ്റി ഇടാൻ പറ്റുന്നതാണ്. ഇതിൽ വെള്ളത്തിനു പകരം മൗത്ത് വാഷുകൾ ഉപയോഗിക്കാനും സാധിക്കും.
ഡെൻജർ ക്ലീനിംഗ് എങ്ങനെ?
പല്ലു സെറ്റുകൾ വച്ചിട്ടുള്ളവർ എങ്ങനെ അത് ക്ലീൻ ചെയ്യണം എന്ന് കൃത്യമായി അറിഞ്ഞിരിക്കണം. രോഗിക്ക് എടുത്തു മാറ്റാൻ സാധിക്കുന്നതോ മുഴുവനായുള്ളതോ ഭാഗികമായുള്ളതോ ആയ പല്ല് സെറ്റുകൾ എല്ലാ ദിവസവും രണ്ടുനേരം കഴുകി വൃത്തിയാക്കേണ്ടതാണ്.
പല്ല് സെറ്റ് അടപ്പുള്ള ഒരു പാത്രത്തിൽ വെള്ളത്തിൻ ഇട്ടു വയ്ക്കണം. കൂടുതൽ അഴുക്ക് ഉണ്ടാകാതിരിക്കാൻ ഡെൻജർ ക്ലീനിംഗ് ടാബ്ലറ്റ് വെള്ളത്തിൽ ലയിപ്പിച്ചു തയാറാക്കുന്ന ലായനിയിൽ ഇട്ടുവയ്ക്കാൻ ശ്രദ്ധിക്കണം.
ഇത് പൂപ്പലും രോഗാണുബാധയും തടയും. തിരിച്ചു വായിൽ വയ്ക്കുമ്പോൾ നന്നായി കഴുകാനും ആവശ്യമെങ്കിൽ സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് ബ്രഷ് ചെയ്യാനും ഓർമിക്കണം.
ഡെൻജറിൽ (പല്ലു സെറ്റ്)ബ്രഷ് ഉപയോഗിക്കുമ്പോൾ കൂടുതൽ ശക്തി കൊടുക്കാതിരിക്കുക.
പ്രഫഷണൽ ക്ലീനിംഗ് എപ്പോൾ?
വർഷത്തിൽ ഒരിക്കൽ ദന്ത ഡോക്റുടെ അടുത്ത് എത്തിയുള്ള പ്രഫഷണൽ ക്ലീനിംഗ് ആവശ്യമാണ്. ഇത് മോണയുടെയും പല്ലുകളുടെയും ആരോഗ്യത്തിന് പ്രധാനമാണ്.
മോണയു ടെയും പല്ലുകളുടെയും ഇടയിൽ പറ്റിയിരിക്കുന്ന എല്ലാ അഴുക്കുകളും നീക്കം ചെയ്യുകയും തുടർന്ന് അഴുക്ക് വീണ്ടും ഉണ്ടാകാതിരിക്കാൻ പോളിഷിംഗും റൂട്ട് പ്ലെനിങ്ങും നടത്തുന്നു.
ക്ലീൻ ചെയ്യുമ്പോൾ എല്ലാ പല്ലുകളുടെയും എല്ലാ വശങ്ങളിലും ഇൻസ്ട്രുമെന്റ് എത്തുകയും പോടോ മറ്റു പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അത് നിർണയിക്കാൻ ദന്തഡോക്ടർക്കു സഹായകമാവുകയും ചെയ്യും.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല - 9447219903.
Family Health
പല്ല് ക്ലീൻ ചെയ്യണം എന്ന് ചിന്തിക്കുമ്പോൾ ആദ്യം മനസിൽ തെളിയുന്നത് ഒരു ദന്ത ചികിത്സകനെയാണ്. എന്നാൽ, പല്ല് ക്ലീനിംഗിന്റെ അവസാനഭാഗം മാത്രമായിരിക്കണം ദന്താശുപത്രിയിൽ ചെയ്യേണ്ടത്.
ആദ്യഭാഗം ശുചീകരണം സ്വന്തമായി ദിനവും ചെയ്യേണ്ടതാണ്.
1. ഹോം ദന്തൽ ക്ലീനിംഗ്, 2. പ്രൊഫഷണൽ ദന്തൽ ക്ലീനിംഗ്
ഹോം ദന്തൽ ക്ലീനിംഗ്
ഇത് ദിവസവും നാം ചെയ്യുന്ന ബ്രഷിംഗിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല. വിവിധതരത്തിലുള്ള ബ്രഷുകൾ ഇന്ന് നമുക്ക് ലഭ്യമാണ്.
സൂപ്പർമാർക്കറ്റിൽ നിന്നു ലഭിക്കുന്ന ബ്രഷുകൾ മാത്രമല്ല ദന്ത ചികിത്സകൻ നിർദേശിക്കുന്ന ബ്രഷുകൾ(ഉദാ: ഇന്റർ ഡെന്റർ ബ്രഷ്, ഇന്റർ പ്രോക്സിമൽ ബ്രഷ്, ഫ്ലോസ്...ഇത്തരത്തിലുള്ള ശുചീകരണ ഉപാധികൾ) വാങ്ങി ഉപയോഗിക്കേണ്ടതാണ്.
ആദ്യമായി ഒരു സ്വയം അവലോകനം
ആവശ്യമാണ്. നമ്മൾ ശരിയായ രീതിയിലാണോ ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നത് എന്നതാണ് അവലോകനം ചെയ്യേണ്ടത്. ഒരു ഡോക്ടറുടെ സഹായം ആവശ്യമെങ്കിൽ തേടാം.
1. ഏതുതരത്തിലാണ് പല്ലു തേക്കേണ്ടത് എന്ന് മാതാപിതാക്കൾ നമ്മെ പഠിപ്പിച്ചിട്ടുണ്ടോ?
2. പഠിപ്പിച്ചിട്ടുണ്ടെങ്കിൽ ആ രീതികൾ ശരിയാണോ എന്ന് ഉറപ്പു വരുത്തണം.
ഡെന്റൽ ഫ്ലോസ്
പല്ലു തേക്കുന്നതിനൊപ്പം തന്നെ പ്രാധാന്യം നൽകേണ്ട കാര്യമാണ് ഫ്ലോസിംഗ്. ഫ്ലോസ് ഒരു നൂലാണ്. ഇത് പല്ലുകൾക്കിടയിലുള്ള സ്ഥലത്ത് കടത്തി ക്ലീൻ ചെയ്യേണ്ടതാണ്.
പലതരത്തിലുള്ള ഫ്ലോസുകൾ പല രീതിയിൽ ലഭ്യമാണ്. ഇത് ഡെന്റൽ പ്ലാക്കിനെയും ഭക്ഷണ അവശിഷ്ടങ്ങളെയും പൂർണമായും നീക്കം ചെയ്യുന്നു.
പ്രത്യേകിച്ച് നാരുകൾ, മാംസ അവശിഷ്ടങ്ങൾ... ഇവ എടുത്തു മാറ്റാൻ ഏറ്റവും ഫലപ്രദമായ മാർഗമാണ് ഫ്ലോസിംഗ്.
പല്ലുകളുടെ 30% ത്തോളം ഭാഗം അടുത്ത പല്ലുകളോടു ചേർന്നാണ് ഇരിക്കുന്നത്. ഈ ഭാഗത്തു ബ്രഷുകൾ എത്തുന്നില്ല,
ഫ്ലോസിംഗും ബ്രഷിംഗും കൂടെ ചേരുമ്പോൾ സമ്പൂർണ ഹോം ക്ലീനിംഗ് ആകുന്നു.
ഫ്ലോസ് പിക്
ഡെന്റൽ ഫ്ലോസിനോടൊപ്പം ടൂത്ത്പിക്ക് ഉള്ള ഡിസ്പോസിബിൾ ഫ്ലോസുകൾ ലഭ്യമാണ്. ഇത്തരത്തിലുള്ള ഫ്ലോസുകൾ ഒരു പ്രാവശ്യം ഉപയോഗത്തിനുശേഷം കളയേണ്ടതാണ്.
പല്ലിന്റെ ഇട കുത്തുന്ന രീതി ശരിയല്ല എങ്കിൽ പല്ലുകൾക്കിടയിലെ എല്ല് നഷ്ടപ്പെടുത്താനും അവിടെ സ്ഥിരമായി ഒരു ഇടം ഉണ്ടാകാനും കാരണമാകും.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല 9447219903.
Family Health
ഗർഭിണികളുടെ പല്ലുകൾക്കും മോണകൾക്കും ആരോഗ്യമില്ലെങ്കിൽ അത് മാസം തികയാതെയുള്ള പ്രസവത്തിനു സാധ്യത കൂട്ടും. കുഞ്ഞുങ്ങൾക്കു ഭാരക്കുറവും ഉണ്ടാവാം.
മുഖാസ്ഥികളുടെയും പല്ലുകളുടെയും ശരിയായ രൂപീകരണത്തിന്
ഭ്രൂണാവസ്ഥയിൽ കുഞ്ഞുങ്ങളുടെ മുഖാസ്ഥികളുടെയും പല്ലുകളുടെയും ശരിയായ രൂപീകരണത്തിന് ഗർഭിണികൾ പോഷകാഹാരവും വിറ്റാമിനുകളും ലവണങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതും കൃത്യമായ ആന്റി നേറ്റൽ പരിശോധനയ്ക്ക് വിധേയരാകേണ്ടതുമാണ്.
ആദ്യ പല്ല് മുളയ്ക്കുമ്പോൾ...
കുഞ്ഞുങ്ങളിൽ ആദ്യപല്ല് മുളയ്ക്കുന്പോൾ മുതൽ തന്നെ ദന്തപരിചരണം ആവശ്യമാണ്. പ്രാരംഭ ശൈശവകാല ദന്തക്ഷയം ഫലപ്രദമായി തടയേണ്ടതും ചികിത്സിക്കേണ്ടതുമാണ്.
പോടുകൾ അടയ്ക്കാം
കുഞ്ഞുങ്ങൾക്ക് ദന്തക്ഷയപ്രതിരോധത്തിന്റെ ഭാഗമായി ഉപരിതല ഫ്ളൂറൈഡ് ലേപനങ്ങൾ നല്‍കുകയും പിറ്റ് ആൻഡ് ഫിഷർ പോടുകൾ നീക്കി അടച്ചു സംരക്ഷിക്കേണ്ടതുമാണ്.
പല്ലുകളുടെ ആരോഗ്യം ഉറപ്പാക്കൂ. ജീവിതത്തിൽ പുഞ്ചിരി നിറയ്ക്കൂ.
ദന്തരോഗികളിൽ മറ്റു രോഗങ്ങൾക്കു സാധ്യത
ദന്തരോഗങ്ങൾ ചിലപ്പോൾ പ്രമേഹം, പക്ഷാഘാതം, ഹൃദ്രോഗം, ശ്വാസകോശരോഗങ്ങൾ, കരൾ, വൃക്കരോഗങ്ങൾ, ചർമരോഗങ്ങൾ, രക്തക്കുഴലുകളുടെ ചുരുങ്ങൾ തുടങ്ങിയ ഗുരുതര ശാരീരിക പ്രശ്നങ്ങൾക്കു കാരണമാവും.
ശ്രദ്ധിക്കുക...
രണ്ടാഴ്ചയിലധികം ഉണങ്ങാതെയുള്ള വേദനയില്ലാത്ത മുറിവുകൾ
വായിൽ രണ്ടാഴ്ചയിലധികം ഉണങ്ങാതെയുള്ള വേദനയില്ലാത്ത മുറിവുകൾ, വ്രണങ്ങൾ, വിള്ളലുകൾ, നീർവീഴ്ച, പഴുപ്പ് എന്നിവ ഉണ്ടെങ്കിൽ പരിശോധനയ്ക്കു വിധേയമാക്കുക.
ഓറൽ കാൻസറും മറ്റു കാൻസറുകൾക്കു മുന്നോടിയായ രോഗങ്ങളും ഇല്ലെന്ന് ഉറപ്പു വരുത്തുക.
പല്ല് കൊഴിഞ്ഞു പോയാൽ...
പല്ല് കൊഴിഞ്ഞുപോയ ഇടങ്ങളിൽ പല്ലുവച്ചു സംരക്ഷിച്ചാൽ അതു ഫലപ്രദവും മറ്റു പ്രയാസങ്ങളിൽ നിന്നുള്ള സംരക്ഷണവുമാണ്. ദന്തരോഗങ്ങൾ മൂർധന്യാവസ്ഥയിലേക്കു പോകാതെ നേരത്തേ തന്നെ ചികിത്സിച്ചു മാറ്റുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.
Family Health
പ്രമേഹരോഗികളുടെ എണ്ണം കേരളത്തിൽ ആശങ്കാജനകമായ രീതിയിൽ കൂടി വരികയാണ്. അതിന്റെ പ്രധാന കാരണം പ്രമേഹത്തെ ക്കുറിച്ചുള്ള ഏറ്റവും പുതിയ ശാസ്ത്രീയ അറിവുകൾ ജനങ്ങളിൽ എത്തുന്നില്ല എന്നുള്ളതാണ്. സത്യത്തിൽ ബോധവൽക്കരണമാണ് ഈ വിഷയത്തിൽ ആദ്യമായി ശ്രദ്ധിക്കേണ്ടത്.
പ്രാദേശിക ഭരണകൂടങ്ങൾ, സന്നദ്ധ ബഹുജന സംഘടനകൾ, ശാസ്ത്ര പ്രസ്ഥാനങ്ങൾ എന്നിവർക്ക് ഈ മേഖലയിൽ ഏറെ ഫലവ ത്തായ കാര്യങ്ങൾ ചെയ്യാവുന്നതാണ്.
എന്തൊക്കെ ശ്രദ്ധിക്കണം?
ആഹാരം ക്രമീകരിക്കുക, പതിവായി വ്യായാമം ശീലിക്കുക, മാനസിക സംഘർഷം ഉണ്ടാകുമ്പോൾ അത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് മനസിലാക്കുക, അണുബാധകൾ ഉണ്ടാകാതിരിക്കാനും ഉണ്ടാവുകയാണ് എങ്കിൽ അത് ശരിയായ രീതിയിൽ കൈകാര്യം ചെയ്യുകയും ചെയ്യുക എന്നിവയാണ് പ്രമേഹത്തെ പ്രതിരോധിക്കുവാനും കൈകാര്യം ചെയ്യുവാനും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.
ഇവയ്ക്കുശേഷമാണ് മരുന്നുകളുടെ സ്ഥാനം. മരുന്നുകൾ ആവശ്യമാണ് എന്ന് ഡോക്ടർ പറയുകയാണെങ്കിൽ അത് ഡോക്ടർ പറയുന്നത് അനുസരിച്ച് കൃത്യമായി കഴിക്കുകയും വേണം.
രക്തപരിശോധന
രോഗികളുടെ സ്വഭാവം, താൽപര്യങ്ങൾ എന്നിവയ്ക്ക് അനുസരിച്ച് ആഹാരശീലങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടി വരും. നല്ല ആരോഗ്യത്തിനു സഹായിക്കുന്നതും സമീകൃതവുമായ ആഹാരക്രമമാണ്
ഡോക്ടർമാർ പ്രമേഹം
ഉള്ളവർക്ക് നിർദേശിക്കാറുള്ളത്. വൃക്കകളുടെ ആരോഗ്യനില ഇടയ്ക്കിടെ പരിശോധിക്കണം.
ഉപ്പ് കുറഞ്ഞ അളവിൽ
വ്യായാമം എന്തിന്?
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393
Family Health
തിരക്കിട്ട ഡയാലിസിസ് യൂണിറ്റിൽ, കസേരകളിൽ ചാരിയിരിക്കുന്ന ഓരോ മുഖത്തും ഞാൻ ഒരു ചോദ്യം വായിക്കാറുണ്ട്. നാല് മണിക്കൂർ നീളുന്ന ഈ പ്രക്രിയ, ശരീരത്തിലെ മാലിന്യം നീക്കി താത്കാലിക ആശ്വാസം നൽകുമെങ്കിലും ഓരോ രോഗിയുടെയും മനസിൽ ഒരേയൊരു ചിന്ത എപ്പോഴും അലയടിക്കുന്നുണ്ടാകും.
ഒരു ഡോക്ടർ എന്ന നിലയിൽ അവർ എന്നോട് നേരിട്ട് ചോദിക്കുന്നതും ചിലർ കണ്ണുകളിലൂടെ പറയാൻ ശ്രമിക്കുന്നതുമായ ചോദ്യം "ഡോക്ടർ, എത്രകാലം ഇത് തുടരണം? ഈ പ്രയാസങ്ങൾക്കൊടുവിൽ ഇനിയൊരു സാധാരണ ജീവിതം എനിക്ക് സാധ്യമാകുമോ?'.
ഇതൊരാളുടെ മാത്രം ആശങ്കയല്ല. വൃക്കരോഗത്തിന്റെ ആദ്യ സൂചനകൾ പലപ്പോഴും നിശബ്ദമായി അവഗണിച്ചുപോകുന്ന ഒരു സമൂഹത്തിൽ, രോഗം മൂർച്ഛിച്ച് ഡയാലിസിസിനെ ആശ്രയിക്കേണ്ടി വരുന്നതോ, അല്ലെങ്കിൽ വൃക്ക മാറ്റിവയ്ക്കൽ എന്ന നിർണായക തീരുമാനത്തിലേക്ക് എത്തേണ്ടി വരുന്നതോ ആയ ആയിരക്കണക്കിന് ആളുകളുടെ പ്രതീക്ഷയും ഭയവുമാണ് ഈ ചോദ്യത്തിൽ നിറഞ്ഞുനിൽക്കുന്നത്.
നിശബ്ദമായ വൃക്കരോഗ ലക്ഷണങ്ങൾ അവഗണിക്കരുത്
വൃക്കരോഗം പലപ്പോഴും ഒരു നിശബ്ദ കൊലയാളിയായിട്ടാണ് അറിയപ്പെടുന്നത്. 80 ശതമാനം വരെ വൃക്കയുടെ പ്രവർത്തനം നഷ്ടപ്പെട്ടാൽ പോലും കാര്യമായ രോഗലക്ഷണങ്ങൾ പ്രകടമാകാതിരിക്കാം. അതുകൊണ്ടാണ് പ്രതിരോധം ഏറ്റവും പ്രധാനമാകുന്നത്.
ഏറ്റവും സാധാരണയായി ശ്രദ്ധിക്കാതെ പോകുന്ന ചില മുൻകൂർ ലക്ഷണങ്ങൾ:
ഇവ നിയന്ത്രിക്കാൻ കഴിഞ്ഞാൽ തന്നെ വൃക്കരോഗം ഒരു പരിധി വരെ തടയാൻ സാധിക്കും.
വൃക്ക മാറ്റിവയ്ക്കൽ: രണ്ടാമതൊരു ജീവിതം
വൃക്ക തകരാറിന്റെ അവസാന ഘട്ടത്തിൽ (ESRD - End-Stage Renal Disease), വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താൻ രോഗികളെ സഹായിക്കുന്ന ഏറ്റവും മികച്ച ചികിത്സാരീതി.
ഇത് ഡയാലിസിസിനേക്കാൾ മെച്ചപ്പെട്ട ജീവിതനിലവാരം, കൂടുതൽ ഊർജ്ജസ്വലത, ഭക്ഷണത്തിലെ നിയന്ത്രണങ്ങളിൽ അയവ്, ആയുർദൈർഘ്യം എന്നിവ നൽകും .
റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ:
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ ലോകത്ത് അടുത്ത കാലത്തായി ഉണ്ടായ ഏറ്റവും വലിയ മുന്നേറ്റമാണ് റോബോട്ട് സഹായത്തോടെയുള്ള വൃക്ക മാറ്റിവയ്ക്കൽ (Robot-Assisted Kidney Transplantation).
ഈ മിനിമലി ഇൻവേസിവ് (Minimally Invasive) സാങ്കേതികവിദ്യ, പരമ്പരാഗതമായി വലിയ മുറിവുകളിലൂടെ നടത്തിയിരുന്ന ശസ്ത്രക്രിയയെ കൂടുതൽ ലളിതവും കൃത്യതയുള്ളതുമാക്കുന്നു.
എന്താണ് റോബോട്ടിക് ട്രാൻസ്പ്ലാന്റ്?
ഒരു സർജൻ റോബോട്ടിക് കൺസോളിന്റെ സഹായത്തോടെ റോബോട്ടിക് കൈകളെ നിയന്ത്രിച്ച് ശസ്ത്രക്രിയ ചെയ്യുന്ന രീതിയാണിത്.
ചെറിയ മുറിവുകൾ: വയറിലെ വളരെ ചെറിയ ദ്വാരങ്ങളിലൂടെയാണ് (ചെറിയ മുറിവുകൾ) ശസ്ത്രക്രിയ ചെയ്യുന്നത്.
ഇതിലൂടെ വൃക്ക സ്ഥാപിക്കുകയും രക്തക്കുഴലുകളും മൂത്രനാളിയും യോജിപ്പിക്കുകയും ചെയ്യുന്നു.
വർധിച്ച കൃത്യത: റോബോട്ടിക് സംവിധാനം ശസ്ത്രക്രിയ ചെയ്യുന്ന ഭാഗത്തിന്റെ 10-20 മടങ്ങ് വരെ വലുതാക്കിയ 3ഡി ദൃശ്യം സർജന് നൽകുന്നു.
കൂടാതെ, റോബോട്ടിക് ഉപകരണങ്ങൾക്ക് മനുഷ്യന്റെ കൈകൾക്ക് സാധിക്കാത്തത്ര സൂക്ഷ്മമായ ചലനങ്ങൾ സാധ്യമാക്കുകയും കൈ വിറയലുകൾ പൂർണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.
പരമ്പരാഗത തുറന്ന ശസ്ത്രക്രിയകളെ അപേക്ഷിച്ച് റോബോട്ടിക് ശസ്ത്രക്രിയയ്ക്ക് നിരവധി ഗുണങ്ങളുണ്ട്.
വേഗത്തിലുള്ള രോഗമുക്തി: മുറിവുകൾ ചെറുതായതിനാൽ വേദന കുറവായിരിക്കും. അതിനാൽ, രോഗികൾക്ക് ആശുപത്രിവാസം കുറയ്ക്കാനും സാധാരണ ജീവിതത്തിലേക്ക് വേഗത്തിൽ മടങ്ങിയെത്താനും സാധിക്കുന്നു.
രക്തസ്രാവം കുറവ്: ശസ്ത്രക്രിയയ്ക്കിടെ ഉണ്ടാകുന്ന രക്തനഷ്ടം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നു.
ചെറിയ മുറിവുകൾ ആയതിനാൽ ശസ്ത്രക്രിയാ സ്ഥലത്തെ അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
മുറിപ്പാടുകൾ വളരെ ചെറുതായിരിക്കും അമിതവണ്ണമുള്ള രോഗികൾക്ക് റോബോട്ടിക് ട്രാൻസ്പ്ലാന്റ് കൂടുതൽ സുരക്ഷിതവുമാണ്.
ശാരീരികവും വൈകാരികവുമായ വെല്ലുവിളികൾ
ട്രാൻസ്പ്ലാന്റ് വിജയകരമായി പൂർത്തിയാക്കിയ ശേഷം, ശാരീരികമായ വീണ്ടെടുക്കൽ ഒരു യാത്രയാണ്.
പ്രതിരോധ മരുന്നുകൾ (Immunosuppressants): മാറ്റിവെച്ച വൃക്കയെ ശരീരം അന്യമായി കണ്ട് തള്ളിക്കളയാതിരിക്കാൻ ഈ മരുന്നുകൾ ജീവിതകാലം മുഴുവൻ കഴിക്കേണ്ടി വരും. ഇവ കൃത്യസമയത്ത് കഴിക്കുകയും ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുന്നത് പ്രധാനമാണ്.
ഈ മരുന്നുകൾക്ക് ചിലപ്പോൾ മറ്റ് അസുഖങ്ങൾ വരാനുള്ള സാധ്യത കൂട്ടാം, എങ്കിലും വൃക്ക നിലനിർത്താൻ ഇത് അത്യാവശ്യമാണ്.
മുറിവുണങ്ങൽ: ആദ്യത്തെ കുറച്ച് മാസങ്ങളിൽ ശസ്ത്രക്രിയയുടെ മുറിവുണങ്ങുന്നതിലും പതിവായി പരിശോധനകൾ നടത്തുന്നതിലും ശ്രദ്ധിക്കണം.
ക്രമമായ പരിശോധനകൾ: ട്രാൻസ്പ്ലാന്റിന് ശേഷം, വൃക്കയുടെ പ്രവർത്തനക്ഷമത ഉറപ്പാക്കാൻ പതിവായി രക്തപരിശോധനകളും ഫോളോ-അപ്പുകളും ആവശ്യമാണ്.
ശാരീരിക വെല്ലുവിളികൾക്കൊപ്പം വൈകാരികമായ പിന്തുണയും ട്രാൻസ്പ്ലാന്റ് രോഗികൾക്ക് അത്യാവശ്യമാണ്.
ദാതാവിനോടുള്ള കടപ്പാട്, മരുന്നുകളുടെ ചെലവ്, രോഗം വീണ്ടും വരുമോ എന്നുള്ള ആശങ്കകൾ എന്നിവയെല്ലാം ഒരു രോഗിക്ക് മാനസിക പിരിമുറുക്കം ഉണ്ടാക്കാം.
കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സ്നേഹവും പിന്തുണയും ഈ ഘട്ടത്തിൽ ഒരുപാട് സഹായകരമാകും.
ദീർഘകാല പരിചരണവും ജീവിതശൈലിയും
വൃക്ക മാറ്റിവച്ച ശേഷം ഒരു പുതിയ ജീവിതശൈലി സ്വീകരിക്കേണ്ടത് വിജയകരമായ ദീർഘകാല പരിചരണത്തിന് അത്യന്താപേക്ഷിതമാണ്.
ആരോഗ്യകരമായ ഭക്ഷണം: ഡോക്ടർ നിർദ്ദേശിക്കുന്നതുപോലെ സമീകൃതാഹാരം കഴിക്കുക. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക, ശുദ്ധജലം ആവശ്യത്തിന് കുടിക്കുക.
വ്യായാമം: പതിവായി ലഘുവായ വ്യായാമങ്ങൾ ചെയ്യുന്നത് ശരീരത്തിന് ഊർജം നൽകാനും ഭാരം നിയന്ത്രിക്കാനും സഹായിക്കും.
മദ്യവും പുകവലിയും ഒഴിവാക്കുക: ഇവ പൂർണ്ണമായും ഒഴിവാക്കുന്നത് മാറ്റിവെച്ച വൃക്കയുടെ ആരോഗ്യത്തിന് നിർബന്ധമാണ്.
മാനസികാരോഗ്യം: നല്ല ഉറക്കം, സ്ട്രെസ്സ് നിയന്ത്രണം എന്നിവ പ്രധാനമാണ്.
വൃക്ക മാറ്റിവയ്ക്കൽ എന്നത് ഒരു രോഗചികിത്സ മാത്രമല്ല, രണ്ടാമതൊരു അവസരം ലഭിക്കുന്നതിന് തുല്യമാണ്.
കൃത്യമായ പ്രതിരോധത്തിലൂടെയും സമയബന്ധിതമായ ചികിത്സയിലൂടെയും ട്രാൻസ്പ്ലാന്റിന് ശേഷമുള്ള ശ്രദ്ധാപൂർവമുള്ള പരിചരണത്തിലൂടെയും ആർക്കും സാധാരണ നിലയിലുള്ള, സന്തോഷകരമായ ഒരു ജീവിതം തിരികെ നേടാനാകും.
നിങ്ങളുടെ വൃക്കകളുടെ ആരോഗ്യം ശ്രദ്ധിക്കുക. സംശയങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ഒരു യൂറോളജിസ്റ്റ്/നെഫ്രോളജിസ്റ്റിനെ സമീപിക്കുക.
ഡോ. റോയി പി. ജോൺ
സീനിയർ കൺസൾട്ടന്റ്, യൂറോളജി & കിഡ്നി ട്രാൻസ്പ്ലാന്റേഷൻ, അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ, അങ്കമാലി
Family Health
കറികളിലും മരുന്നുകളിലും ഇവകളിൽ അല്ലാതെയും വെളുത്തുള്ളി തലമുറകളായി ഉപയോഗിച്ചുവരുന്നു. വെളുത്തുള്ളിയെക്കുറിച്ച് ആയുർവേദത്തിൽ നല്ല വിവരണങ്ങളുണ്ട്.
തേളോ അതുപോലുള്ള മറ്റ് ജീവികളോ കീടങ്ങളോ കടിച്ചാൽ കടിച്ച സ്ഥലത്ത് വെളുത്തുള്ളിനീരു തേച്ചുപിടിപ്പിക്കുന്ന ശീലം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്.
വേദന കുറയുന്നതിനും വിഷം നിർവീര്യമാക്കുന്നതിനും വെളുത്തുള്ളിക്കു കഴിവുള്ളതായി നമ്മുടെ പൂർവികർ വിശ്വസിച്ചിരുന്നു.
ജലദോഷം കുറയും
അർശസ്, ജലദോഷം, അപസ്മാരം എന്നീ രോഗങ്ങൾ അനുഭവിക്കുന്നവരിൽ വെളുത്തുള്ളി നല്ല ഫലം ചെയ്യും എന്നു ചില വിവരണങ്ങളിൽ പറയുന്നുണ്ട്.
പ്രമേഹ പ്രതിരോധം
ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പുശേഖരം കുറയ്ക്കാൻ വെളുത്തുള്ളിക്കു കഴിവുണ്ട്. ശരീരത്തിൽ അമിതമായി ശേഖരിച്ചുവയ്ക്കുന്ന കൊഴുപ്പാണു പ്രമേഹം ഉണ്ടാകുന്നതിന് ഒരു പ്രധാന കാരണമായി വൈദ്യശാസ്ത്രരംഗത്തെ ഏറ്റവും പുതിയ അറിവുകളിൽ പറയുന്നത്.
അതുപ്രകാരം പ്രമേഹം ഉണ്ടാകുന്നതു പ്രതിരോധിക്കാനും വെളുത്തുള്ളിക്കു കഴിയണം.
ഫംഗസിനെതിരേ
വെളുത്തുള്ളിയിൽ നിരവധി രാസയൗഗികങ്ങൾ അടങ്ങിയിരിക്കുന്നു. ബാക്ടീരിയ, ഫംഗസ് എന്നീ രോഗാണുക്കൾ, കുടലിലെ വിരകൾ, കൃമികൾ എന്നിവയുടെ ശല്യം ഇല്ലാതാക്കാനും വെളുത്തുള്ളിക്കു കഴിയും.
വെളുത്തുള്ളി വായിലിട്ടു ചവയ്ക്കുമ്പോൾ അതിന്റെ നീരിലുള്ള ഫൈറ്റോൺസൈഡ്സ് എന്ന ഔഷധവീര്യമുള്ള രാസഘടകം പുറത്ത് എത്തുകയും വായ്ക്കകത്തെ രോഗാണുക്കളുടെ വളർച്ച തടയുകയും ചെയ്യുന്നു. ഫംഗസ് വളർച്ചയും തടയും.
ഹൃദയസംരക്ഷണം
വയറിനകത്തും കുടലിലും ഉണ്ടാകുന്ന അണുബാധകൾ, സന്ധിവാത രോഗങ്ങൾ, വിശപ്പില്ലായ്മ, ദഹനക്ഷയം, ഹൃദ്രോഗങ്ങൾ, വൃക്കയിലെ കല്ല് എന്നീ പ്രശ്നങ്ങളിലെല്ലാം വെളുത്തുള്ളി ഔഷധമായി ഉപയോഗിക്കാവുന്നതാണ്.
നാട്ടറിവുകളിൽ...
വയറ്റുവേദനയും വയറുവീർപ്പും ഉണ്ടാകുമ്പോൾ വെളുത്തുള്ളിയും ഇന്തുപ്പും കൂടി ചവച്ചിറക്കിയാൽ ആശ്വാസം കിട്ടുമെന്നു നാട്ടറിവുണ്ട്. പൊണ്ണത്തടി കുറയ്ക്കാൻ രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി ചതച്ച് അൽപം പാലിൽ ചേർത്തു കഴിക്കുന്നതു ഫലപ്രദം.
കഫക്കെട്ടിനും ചുമയ്ക്കും വെളുത്തുള്ളി പരിഹാരമാണ്. കാൽ ടീസ്പൂൺ വെളുത്തുള്ളിനീര് രണ്ട് ടേബിൾ സ്പൂൺ പാലിൽ ചേർത്തു കഴിക്കാനാണു നിർദേശം.
ചെവിവേദന ഉണ്ടാകുമ്പോൾ രണ്ടുതുള്ളി വെളുത്തുള്ളിനീര് ചെവിയിൽ ഒഴിച്ചാൽ വേദന കുറയും. വെളുത്തുള്ളി ഔഷധമായി ഉപയോഗിക്കുന്നതു ഡോക്ടറുടെ ഉപദേശം അനുസരിച്ചായിരിക്കണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ. ഫോൺ - 9846073393
Family Health
ഫാസ്റ്റ് ഫുഡ് തീരെ ഒഴിവാക്കാനാവില്ല. അപ്പോൾ അതിനെ ആരോഗ്യജീവിതത്തിനു സഹായകമായ രീതിയിൽ മാറ്റിയെടുക്കണം.
പുറത്തു നിന്നു വാങ്ങുന്ന മിക്ക ഫാസ്റ്റ് ഫുഡ് വിഭവങ്ങളും വീട്ടിൽത്തന്നെ തയാറാക്കാനാകും എന്നതാണു വാസ്തവം.
ചീസ് ഒഴിവാക്കി പിസ
പിസ ആരോഗ്യകരമായ രീതിയിൽ വീട്ടിൽ തയാറാക്കാനാകും. പിസബേസ് വാങ്ങി അതിൽ പച്ചക്കറികളും വേവിച്ച ചിക്കനും ചേർത്ത് നമുക്കു തന്നെ തയാറാക്കാം.
കൊഴുപ്പു കുറയ്ക്കാൻ പിസയിൽ ചീസ് ഒഴിവാക്കാം.
സ്കൂൾ കുട്ടികൾക്ക്...
ഇടനേരങ്ങളിൽ കഴിക്കാൻ ഫാസ്റ്റ് ഫുഡ് വാങ്ങി കുട്ടികൾക്കു സ്കൂളിൽ കൊടുത്തയയ്ക്കുന്ന ശീലം മാതാപിതാക്കൾ ഉപേക്ഷിക്കണം. ഇത്തരം ഭക്ഷണത്തിൽ നിന്നു പോഷകങ്ങൾ കിട്ടുന്നില്ല.
ഇടഭക്ഷണം കൊഴുപ്പുകൂടിയവയായതിനാൽ പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ശരിക്കു കഴിക്കാനുമാവില്ല.
ഇടനേരങ്ങളിൽ നട്സ്...
ഇടനേരങ്ങളിൽ കഴിക്കാൻ അനുയോജ്യം നട്സ് ആണ്. ഏതുതരം നട്സ് ആണെങ്കിലും അതിൽ പ്രോട്ടീന്റെ അളവു കൂടുതലാണ്.
ശരീരത്തിനാവശ്യമായ മൈക്രോ ന്യൂട്രിയന്റ്സ് എല്ലാമുണ്ട്.
ബ്രഡ് സാൻഡ് വിച്ച്
മല്ലിയില, പുതിനയില മുതലായവ കൊണ്ടു തയാറാക്കിയ ചട്നി ഉപയോഗിച്ചു പച്ചക്കറികൾ നിറച്ച ബ്രഡ് സാൻഡ് വിച്ച് കൊടുത്തയയ്ക്കാം.
ഏത്തപ്പഴമോ മറ്റു പഴങ്ങളോ കൊടുത്തയയ്ക്കാം.
പഴങ്ങൾ, സ്വാഭാവിക പഴച്ചാറുകൾ
പഴങ്ങളും സ്വാഭാവിക പഴച്ചാറുകളും കൊടുത്തയയ്ക്കാം. എണ്ണയിൽ വറുത്ത വിഭവങ്ങൾ പതിവാക്കരുത്. തടി കൂട്ടും.
ഉരുളക്കിഴങ്ങ് ഫ്രൈ പതിവാക്കരുത്
വറുത്ത സാധനങ്ങൾ, കേക്ക്, പഫ്സ്, ഏത്തയ്ക്ക ചിപ്സ് എന്നിവയും ഇടനേരങ്ങളിൽ കഴിക്കാൻ കുട്ടികൾക്കു പതിവായി കൊടുത്തയയ്ക്കരുത്.
ഫാസ്റ്റ് ഫുഡെന്നോ ജങ്ക് ഫുഡ് എന്നോ വിശേഷിപ്പിക്കാവുന്ന ഇത്തരം ബേക്കറി വിഭവങ്ങളിൽ ശരീരത്തിനാവശ്യമായ പോഷകങ്ങൾ ഇല്ല.
ഉരുളക്കിഴങ്ങ് ഫ്രൈ, മെഴുക്കുപുരട്ടി എന്നിവയും പതിവായി കഴിക്കരുത്. ഉരുളക്കിഴങ്ങ് ചേർത്ത ഫാസ്റ്റ് ഫുഡും പതിവാക്കരുത്.
സുരക്ഷിതമാവണം ഭക്ഷണം
വീട്ടിൽ തയാറാക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ പുറത്തു നിന്നു ഭക്ഷണം വാങ്ങുന്നതു സ്വാഭാവികം.
പക്ഷേ, അത്തരം ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Family Health
വർഷം തോറും 18.6 ദശലക്ഷം ആളുകളുടെ ജീവനപഹരിച്ച് നമ്പര്‍ വൺ നിശബ്ദ കൊലയാളിയായി ഹൃദ്രോഗം തുടരുന്നു. ഇതില്‍ 80 ശതമാനത്തിലേറെയും തടയാനാകും എന്നതാണു വസ്തുത.
പുകവലി ഉപേക്ഷിക്കുകയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും ചെയ്താൽ നല്ലൊരു പരിധി വരെ ഹൃദ്രോഗം തടയാം.
ആരോഗ്യകരമായ ജീവിതശൈലി എന്നാല്‍ പ്രധാനമായും ആരോഗ്യകരമായ ഭക്ഷണ രീതി, കൃത്യമായ വ്യായാമം, മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനായി യോഗ, ധ്യാനം, വിനോദം തുടങ്ങിയവ സ്വീകരിക്കുക എന്നതാണ്.
ആരോഗ്യകരമായ ഭക്ഷണരീതി
വ്യായാമം
ജീവിതം ചലനാത്മകമാവട്ടെ.. ഒറ്റയ്ക്കോ സുഹൃത്തുക്കള്‍ക്കൊപ്പമോ ആയിക്കോട്ടെ - ഓട്ടമോ, നടത്തമോ, കളികളോ ആവാം. അവനവനായി സമയം കണ്ടെത്തുക. മനസിന് സന്തോഷം തരുന്ന കാര്യത്തില്‍ ദിവസത്തില്‍ കുറച്ചു സമയമെങ്കിലും ഏര്‍പ്പെടുക. മാനസിക സമ്മര്‍ദം കുറയട്ടെ.
ഐടി മേഖലയില്‍ വാശിയോടെ മത്സരിച്ച് ജോലി ചെയ്യുന്നവര്‍ കുത്തിയിരുന്ന് രോഗം വിലയ്ക്കു വാങ്ങുന്ന സ്ഥിതിയാണ്. ജിം, സൂംബ ഡാന്‍സ്, വ്യായാമം ചെയ്യാനുള്ള സൗകര്യം എന്നിവ പല തൊഴിലിടങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്.
ജീവിതശൈലീരോഗങ്ങള്‍ കടന്നുവരുന്ന പ്രായം ഗണ്യമായി കുറഞ്ഞു വരികയാണ്. ഹൃദ്രോഗ കാരണങ്ങളായ പ്രമേഹം, അമിത രക്തസമ്മര്‍ദം, അമിത കൊളസ്ട്രോള്‍ എന്നിവ ആഹാരക്രമം, വ്യായാമം, ഡോക്ടറുടെ നിര്‍ദേശാനുസരണമുള്ള മരുന്നുകള്‍ എന്നിവയിലൂടെ നിയന്ത്രിക്കുക.
നെഞ്ചുവേദന അനുഭവപ്പെട്ടാൽ...
നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ സംശയം തീര്‍ക്കാന്‍ നിര്‍ദേശപ്രകാരം പരിശോധനകള്‍ക്ക് വിധേയമാവുക - ഇസിജി, ട്രോപോനിന്‍ ടെസ്റ്റ് എന്നിവ ആദ്യഘട്ടത്തിലും ആവശ്യമെങ്കില്‍ ട്രെഡ്മില് ടെസ്റ്റ്, എക്കോ കാര്‍ഡിയോഗ്രാഫി, ആന്‍ജിയോഗ്രാം മുതലായ പരിശോധനകളിലൂടെയും രോഗം കണ്ടുപിടിക്കാനാവും.
രോഗമുള്ളവര്‍ക്ക് ചികിത്സാ സംവിധാനങ്ങളെല്ലാം സര്‍വസാധാരണമായി ലഭ്യമാണ്. മരുന്നുകള്‍ കൂടാതെ ചിലര്‍ക്ക് ആന്‍ജിയോപ്ലാസ്റ്റി, ബൈപാസ് സര്‍ജറി എന്നിവയും ആവശ്യമായി വന്നേക്കാം.
ഇതു കൂടാതെ അതിനൂതനമായ ചില ചികിത്സാ രീതികള്‍ - അതായത് ശസ്ത്രക്രിയ കൂടാതെ വാല്‍വ് മാറ്റിവയ്ക്കുന്നത് (TAVI), മുറിവില്ലാതെ പേസ്മേക്കര്‍ വയ്ക്കുന്നത് (Leadless pacemaker) തുടങ്ങിയവ വരെ ഇപ്പോള്‍ ലഭ്യമാണ്.
എന്നിരുന്നാലും അസുഖം വരാതെയുള്ള ഹൃദയസംരക്ഷണം തന്നെയാണ് ഏറ്റവും ഉചിതം.
വിവരങ്ങൾ: ഡോ. രാജലക്ഷ്മി എസ്.
MD DM FACC FESC FICC
സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്, എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Family Health
തണുപ്പുകാലം ചര്‍മ്മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം നല്‍കേണ്ട സമയമാണ്. ഭക്ഷണ രീതിയില്‍ വളരെ നല്ല ശ്രദ്ധയുണ്ടാകണം.
ചായ തയാറാക്കുമ്പോൾ
ചുക്ക് കാപ്പി, ഗ്രീന്‍ടീ, ഇഞ്ചി, പുതിന, തേന്‍ എന്നിവ ചേര്‍ത്ത ചായ വളരെ നല്ലതാണ്.
സൂപ്പ് കഴിക്കാം
മാംസം, പച്ചക്കറികള്‍ എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന സൂപ്പുകള്‍ മഞ്ഞുകാലത്ത് മികച്ച ഭക്ഷണമാണ്.
ഇറച്ചി വാങ്ങുമ്പോൾ...
ഏത് പഴകിയ ഇറച്ചിയും മഞ്ഞുകാലത്ത് ഫ്രഷായി തോന്നാം. അതിനാല്‍ ഇറച്ചിവര്‍ഗങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണം.
എല്ലുകളുടെ ആരോഗ്യത്തിന്
തണുപ്പുകാലാവസ്ഥ അസ്ഥിസംബന്ധമായ പ്രശ്നങ്ങളിലേയ്ക്ക് നയിക്കാം. കാല്‍സ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അസ്ഥിയുടെ സാന്ദ്രത നിലനിര്‍ത്താന്‍ സഹായിക്കുന്നു.
മുള്ളോടുകൂടിയ മത്സ്യം, മുട്ട, ഇലക്കറികള്‍, എള്ള് എന്നിവ നല്ലത്.
തൈരിലെ ബാക്ടീരിയ
തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക് ബാക്ടീരിയകള്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഒന്നോ രണ്ടോ കപ്പ് തൈരോ മോരോ ദിവസേനയുള്ള ആഹാരത്തില്‍ ഉള്‍പ്പെടുത്താം.
വറുത്തതും പൊരിച്ചതും കുറയ്ക്കണം
വറുത്തുപൊരിച്ച ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, പഞ്ചസാര കൂടുതലായി ചേര്‍ന്ന ആഹാരങ്ങള്‍ കഴിവതും കുറയ്ക്കണം.
ശീതള പാനീയങ്ങള്‍, കാര്‍ബണേറ്റഡ് ഡ്രിങ്ക്സ് ഒഴിവാക്കി നിര്‍ത്തണം.
വ്യായാമം പ്രധാനം
ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം വ്യായാമവും പ്രധാനമാണ്.
വിവരങ്ങൾ: പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം തിരുവനന്തപുരം.
Family Health
വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും ഡോക്ടറെ കാണാൻ വൈകരുത്. ചികിത്സ വൈകിയാൽ വലിയ ആരോഗ്യപ്രശ്നങ്ങളിലേക്കു വഴിവച്ചേക്കാം.
ശാരീരത്തിനേറ്റ പരിക്കുകള്‍, അണുബാധകള്‍, വീക്കം, ആരോഗ്യപരമായ അവസ്ഥകള്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം ഘടകങ്ങള്‍ വൃഷണ വേദനയ്ക്കു കാരണമാകാം.
വൃഷണങ്ങള്‍ക്കു നേരിട്ടുള്ള പരിക്കുകള്‍ ഉടനടി വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും.
നേരിട്ടുള്ള പ്രഹരം, സ്പോര്‍ട്സുമായി ബന്ധപ്പെട്ട അപകടങ്ങള്‍, അല്ലെങ്കില്‍ ഗ്രോയിന്‍ ഏരിയ ഉള്‍പ്പെടുന്ന അപകടങ്ങള്‍ എന്നിവ പോലെ വൃഷണങ്ങള്‍ക്കുണ്ടാകുന്ന ആഘാതം അല്ലെങ്കില്‍ പരിക്കുകള്‍ വൃഷണ വേദനയിലേക്കു നയിച്ചേക്കാം.
വൃഷ്ണങ്ങൾക്കു വേദന അനുഭവപ്പെട്ടാൽ നിസാരമായി കാണരുത്. ഉടൻതന്നെ ഡോക്ടറെ ഉപദേശം തേടണം.
അണുബാധകള്‍
എപ്പിഡിഡൈമിറ്റിസ് അല്ലെങ്കില്‍ ഓര്‍ക്കിറ്റിസ് പോലെയുള്ള വൃഷണങ്ങളിലോ ചുറ്റുമുള്ള ഘടനകളിലോ ഉണ്ടാകുന്ന അണുബാധകള്‍ കടുത്ത അസ്വാസ്ഥ്യവും വേദനയും സൃഷ്ടിക്കും.
വൃഷണത്തിലേക്കുള്ള രക്തവിതരണം തടസപ്പെടുന്ന, ബീജകോശം വളയുന്ന ഒരു മെഡിക്കല്‍ എമര്ജന്സിയാണിത്. ടെസ്റ്റിക്യുലാര്‍ ടോര്‍ഷന്‍ കഠിനവും പെട്ടെന്നുള്ളതുമായ വേദനയ്ക്കു കാരണമാകുന്നു.
ചിലപ്പോള്‍, വൃക്കയിലെ കല്ലുകള്‍ വൃഷണ മേഖലയിലേക്കു പ്രസരിക്കുന്ന വേദനയിലേക്കു നയിച്ചേക്കാം, ഇത് അസ്വസ്ഥത ഉണ്ടാക്കുന്നു. വൃഷണത്തിനു പിന്നിലെ ചുരുണ്ട കുഴലായ എപ്പിഡിഡൈമിസിലെ സിസ്റ്റുകള്‍ വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും.
വൃഷണത്തിനു ചുറ്റും ദ്രാവകം അടിഞ്ഞുകൂടുന്നത് വൃഷണസഞ്ചി വീര്‍ക്കുന്നതിനും വേദനാജനകമായതിനും കാരണമാകും. ഹെര്‍ണിയ വൃഷണ വേദനയ്ക്കു കാരണമായേക്കാം, പ്രത്യേകിച്ച് ഹെര്‍ണിയ വൃഷണസഞ്ചിയിലേക്കു നീണ്ടുനില്‍ക്കുമ്പോള്‍.
ലൈംഗികമായി പകരുന്ന അണുബാധകള്‍-ഗൊണോറിയ അല്ലെങ്കില്‍ ക്ലമീഡിയ പോലുള്ളവ ചികിത്സിച്ചില്ലങ്കില്‍ വൃഷണ വേദനയ്ക്കു കാരണമാകും.
ഒരേസമയം രണ്ട് വൃഷണങ്ങളെയും ബാധിക്കാം.
എളുപ്പത്തിൽ കണ്ടുപിടിക്കാം
നിലവിലുള്ള അസുഖങ്ങള്‍, പരിക്കുകളുടെ ചരിത്രം, ലക്ഷണങ്ങള്‍ എന്നിവയെക്കുറിച്ചു ഡോക്ടര്‍ ചോദിക്കും. വൃഷണസഞ്ചി, വൃഷണം, ഉദരം എന്നിവയുടെ സൂക്ഷ്മപരിശോധന, വീക്കം, ആര്‍ദ്രത, അല്ലെങ്കില്‍ അസാധാരണതകള്‍ എന്നിവ വിലയിരുത്തുന്നു.
അള്‍ട്രാസൗണ്ട് ഇമേജിംഗ് സാധാരണയായി വൃഷണങ്ങളും ചുറ്റുമുള്ള ഘടനകളും ദൃശ്യവത്കരിക്കാന്‍ ഉപയോഗിക്കുന്നു, ഇത് അണുബാധകള്‍, ഹെര്ണിയകള് അല്ലെങ്കില്‍ വൃഷണങ്ങളുടെ ടോര്‍ഷന്‍ പോലുള്ള പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നു.
അണുബാധയുടെയോ വീക്കത്തിന്റെയോ ലക്ഷണങ്ങള്‍ പരിശോധിക്കാന്‍ മൂത്രപരിശോധന നടത്താം. മറ്റ് അടിസ്ഥാന പരിശോധനകള്‍ക്കൊപ്പം രക്തപരിശോധനയും നടത്താം.
Family Health
മഞ്ഞുകാലം രോഗങ്ങള്‍ കൂടുതല്‍ വരാന്‍ സാധ്യതയുള്ള സമയമാണ്. തണുപ്പുകാലം ചര്‍മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം നല്‍കേണ്ട സമയമാണ്. ഭക്ഷണ രീതിയില്‍ വളരെ നല്ല ശ്രദ്ധയുണ്ടാകണം.
വിറ്റാമിന്‍ എ, സി, ഇ, ഇരുമ്പ്
വിറ്റാമിന്‍ എ, സി, ഇ, ഇരുമ്പ്, ആന്റിഓക്സിഡന്റുകള്‍ ഇവ അടങ്ങിയ ഭക്ഷണം കഴിക്കണം.
കടുംനിറത്തിലുള്ള പഴങ്ങൾ
കടും നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമാണ്.
ഓറഞ്ച്, സ്ട്രോബറി, മാമ്പഴം
വിറ്റാമിന്‍ സി കൂടുതലടങ്ങിയ പഴങ്ങള്‍ ഓറഞ്ച്, സ്ട്രോബറി, മാമ്പഴം. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ഫലവര്‍ഗങ്ങള്‍ വിറ്റാമിന്‍ എ, കരോട്ടീന്‍ എന്നിവയാല്‍ സമ്പന്നമാണ്.
കിഴങ്ങുവർഗങ്ങൾ
തണുപ്പുകാലത്ത് ശരീരതാപനില ഉയര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണമാണ് മണ്ണിനടിയില്‍ വിളയുന്ന കിഴങ്ങുവര്‍ഗങ്ങള്‍.
ജലദോഷം കുറയ്ക്കാൻ
കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, ഉലുവ, ചുവന്നുള്ളി എന്നിവ പാചകത്തിന് ഉപയോഗിക്കുന്നത് ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയുടെ കാഠിന്യം കുറയ്ക്കും.
ഉണങ്ങിയ പഴങ്ങൾ
ഉണങ്ങിയ പഴങ്ങള്‍ മഞ്ഞുകാലത്ത് അനുയോജ്യമായ ഭക്ഷണമാണ്. കടല്‍ വിഭവങ്ങള്‍, ചീര, വയലറ്റ് കാബേജ്, മത്തങ്ങ, നാരങ്ങ എന്നിവ കഴിക്കാം.
എട്ടു ഗ്ലാസ് വെള്ളം
ദിവസവും 8 ഗ്ലാസ് വെള്ളം കുടിക്കണം.
വിവരങ്ങൾ: പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം തിരുവനന്തപുരം.
Family Health
സോറിയാസിസ്
മോയിസ്ചുറൈസർ (moisturiser) ഉപയോഗിക്കുക. ശല്ക്കങ്ങള് പോലെയുള്ള മൊരിച്ചില്‍ ചുരണ്ടിയിളക്കാതിരിക്കുക.
ശീതകാലത്ത് ഉണ്ടാകുന്ന അപ്പർ റെസ്പിറേറ്ററി ട്രാക്റ്റ് ഇൻഫക്ഷൻ (Upper respiratory tract infection) സോറിയാസിസിനെ പ്രതികൂലമായി ബാധിക്കാം.
ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സിക്കുക.
അറ്റോപിക് ഡെർമൈറ്റിസ്
കരപ്പന് കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ കാണപ്പെടുന്നു. രോഗം വഷളാക്കുന്ന കാര്യങ്ങൾ കണ്ടുപിടിച്ച് ഒഴിവാക്കുക. ചൊറിച്ചില്‍ തുടങ്ങുമ്പോള്‍ തന്നെ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള മരുന്നുകള്‍ കഴിക്കുക.
ഈസ്റ്റിയടോട്ടിക് എക്സീമ ( Asteatotic eczema)
- വയസായവരില്‍ കാണുന്ന വരണ്ട ചര്‍മ്മം / എക്സീമ (Eczema). സോപ്പ് ഒഴിവാക്കുക, മോയിസ്ചുറൈസിംഗ് ലോഷൻ (moistur ising lotion- ഈർപ്പം നിnനിർത്തുന്നതിന്) ഇടുക, കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
ഹാൻഡ് എക്സീമ
പാത്രം കഴുകുക, തുണി നനയ്ക്കുക, മീന്‍ വെട്ടുക, ഉള്ളി അരിയുക എന്നിങ്ങനെ കൈകള്‍ കൊണ്ട് ചെയ്യുന്ന ജോലികള്‍ക്ക് ഗ്ലൗസ് ധരിക്കുക.
സെബോറിയക് ഡെർമറ്റൈറ്റിസ്
താരന് പോലെയുള്ള രോഗം തലയില്‍ മാത്രമല്ല, മുഖം, നെഞ്ച്, മടക്കുകള്‍ എന്നീ ഭാഗത്തും പ്രത്യക്ഷപ്പെടാം. കൃത്യമായ ചികിത്സയിലൂടെ ഇത് നിയന്ത്രിക്കാവുന്നതാണ്.
ഫോർഫൂട്ട് എക്സീമ
കാലുകളില്‍ ഉണ്ടാകുന്ന ചൊറിച്ചിലും പൊട്ടിയൊലിച്ച അല്ലെങ്കില്‍ മൊരിച്ചിലോടു കൂടിയ പാടുകള്‍. സോപ്പ്, പാദരക്ഷകൾ(footwear) എന്നിവ മൂലം അധികരിക്കാം.
ചൊറിച്ചിലിനുള്ള മരുന്നുകള്‍, മോയിസ്ചുറൈസിംഗ് ലോഷൻ, നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ലേപനങ്ങള്‍ എന്നിവ സമയാസമയങ്ങളില്‍ ഉപയോഗിക്കുക. കാലുകളെ സംരക്ഷിക്കുക.
കോൾഡ് യുടികേറിയ (Cold urticaria)
പുഴു ആട്ടിയ പോലുള്ള ചൊറിച്ചിലോടു കൂടിയ ചുമന്ന പാടുകള്‍. അലര്‍ജിക്ക് കൊടുക്കുന്ന മരുന്നുകള്‍ കൊണ്ട് പ്രതിരോധിക്കാം.
പോളിമോർഫസ് ലൈറ്റ് ഇറപ്ഷൻ (PMLE)
വെയിലിന്റെ അലര്‍ജി, സൂര്യതാപം ഏല്ക്കുന്ന ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ചൊറിച്ചിലോടു കൂടി വരുന്ന തിണര്‍പ്പ് മാറിയാലും വെളുത്ത നിറമുള്ള അടയാളങ്ങള്‍ മായാതെ കിടക്കാം. സണ്‍സ്ക്രീന്‍ ഉപയോഗിക്കുക.
ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ച് കൃത്യസമയത്ത് ചികിത്സ തേടിയാല്‍ ശീതകാല ചര്‍മരോഗങ്ങളില്‍ നിന്നു പൂര്‍ണമുക്തി നേടാവുന്നതാണ്.
വിവരങ്ങൾ: ഡോ. ശാലിനി വി. ആർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ,പട്ടം തിരുവനന്തപുരം.
Fitness
ഏറ്റവുമധികം സ്വാദ് കിട്ടുന്നതു കൊഴുപ്പിൽ നിന്നും ഉപ്പിൽ നിന്നുമാണ്. ഫാസ്റ്റ് ഫുഡിൽ ഇവയുടെ തോത് വളരെക്കൂടുതലാണ്. ഇത്തരം ഭക്ഷണം കഴിക്കുന്നവർ പച്ചക്കറികൾ അടങ്ങിയ മറ്റു വിഭവങ്ങൾ കഴിക്കുന്നതും കുറവാണ്.
ചുരുക്കത്തിൽ സാധാരണ ഭക്ഷണത്തിനു പകരം പതിവായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരിൽ കൊഴുപ്പിന്റെ അളവു കൂടുതലാകുന്നു. നാരിന്റെ തോതു കുറയുന്നു. ഉളളിലെത്തുന്നതു പോഷകാംശം തീരെക്കുറഞ്ഞ സംസ്കരിച്ച ഭക്ഷണമായിരിക്കും.
ഇതു വിവിധ ജീവിതശൈലീരോഗങ്ങൾക്കുളള സാധ്യത കൂട്ടുന്നു.
വിറ്റാമിനുകളും ധാതുക്കളുമില്ല
ഫാസ്റ്റ് ഫുഡിൽ നിന്നു ശരീരത്തിനു കിട്ടുന്നതു കാർബോഹൈഡ്രേറ്റും കൊഴുപ്പിൽ നിന്നുളള ഊർജവുമാണ്. മറ്റു വിറ്റാമിനുകളും ധാതുക്കളും തീരെയില്ല. ഇതിൽ നിന്നു കിട്ടുന്നത് വെറും ഊർജം മാത്രം.
ചോറു കഴിച്ചാലും നമുക്കു കിട്ടുന്നത് ഈ കാർബോ ഹൈഡ്രറ്റ് തന്നെ. എന്നാൽ ആരോഗ്യജീവിതത്തിനു വിറ്റാമിനുകളും ആൻറി ഓക്സിഡൻറുകളും ധാതുക്കളും അടങ്ങിയ വിഭവങ്ങൾ കൂടി കഴിക്കണം. പച്ചക്കറികളും പഴങ്ങളും കഴിക്കണം.
മറ്റു ഭക്ഷണം ഒഴിവാക്കിയാണല്ലോ ഫാസ്റ്റ് ഫുഡ് പ്രേമികൾ അതു തെരഞ്ഞെടുക്കുന്നത്. പക്ഷേ, അതിൽ പോഷകങ്ങളില്ല. അതാണ് ഫാസ്റ്റ് ഫുഡ് ശീലമാക്കുന്നതിലെ അപകടം.
എണ്ണയുടെ ആറാട്ട്!
പൊറോട്ട കഴിക്കുന്നവർ അതിനൊപ്പം എണ്ണ കൂടുതലുളള ചില്ലി ചിക്കൻ പോലെയുളള വിഭവങ്ങളാണു മിക്കവരും തെരഞ്ഞെടുക്കുന്നത്. പോഷകങ്ങൾ ഇല്ല എന്നു മാത്രമല്ല അതിൽ അഡിറ്റീവ്സ് എന്നറിയപ്പെടുന്ന ചില രാസപദാർഥങ്ങൾ ചേർത്തിരിക്കുന്നു.
നിറത്തിനും മണത്തിനും രുചിക്കും വേണ്ടിയാണ് ഇവ ചേർക്കുന്നത്. ഇത്തരം വസ്തുക്കളും എണ്ണയുമാണ് ഫാസ്റ്റ് ഫുഡിൽ ഏറെയും. അതിൽനിന്നൊക്കെ കിട്ടുന്ന ഊർജം മാത്രമാണു ഫാസ്റ്റ് ഫുഡ് നല്‍കുന്നത്.
ഫാസ്റ്റ് ഫുഡിൽ ഏറെയും വറുത്ത വിഭവങ്ങളാണ്. വറുക്കുന്പോൾ കൂടുതൽ എണ്ണ ചേരുന്നതിനാൽ അത്തരം വിഭവങ്ങളിൽ ഉയർന്ന കലോറി ഊർജം അടങ്ങിയിരിക്കുന്നു. എണ്ണയുളള വിഭവങ്ങളിലെല്ലാം ഊർജം കൂടുതലാണ്.
ആ രുചിക്കു പിന്നിൽ...
ഫാസ്റ്റ് ഫുഡിലെ മറ്റൊരപകടകാരി ഉപ്പാണ്. ചിലതരം ചൈനീസ് വിഭവങ്ങളിൽ രുചിക്കു വേണ്ടി സോയാസോസ് ചേർക്കാറുണ്ട്. അതിൽ ഉപ്പു കൂടുതലാണ്. ഉപ്പു കുറച്ചുപയോഗിക്കുക എന്നതാണ് ലോകാരോഗ്യസംഘടന മുന്നോട്ടു വയ്ക്കുന്ന നിർദേശം.
എത്രത്തോളം ഉപ്പ് കുറച്ചുപയോഗിക്കുന്നുവോ അത്രത്തോളം സ്ട്രോക്കും ഉയർന്ന രക്തസമ്മർദവും തടയാനാകും എന്നതാണു വാസ്തവം. അതുപോലെ തന്നെ ചൈനീസ് വിഭവങ്ങളിൽ രുചിക്കുവേണ്ടി ചേർക്കുന്ന അജിനോമോട്ടോയിലും സോഡിയം ഉണ്ട്.
അജിനോമോട്ടോ ചേർത്ത വിഭവം ഒരിക്കൽ കഴിച്ചാൽ വീണ്ടും കഴിക്കാൻ പ്രേരണ ഉണ്ടാകുന്നു.
കുട്ടികൾക്കു കൊടുക്കാമോ?
രണ്ടു വയസുവരെ പ്രായമുളള കുട്ടികൾക്ക് ഇത്തരം ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ കൊടുക്കരുതെന്നു വിദഗ്ധർ നിർദേശിക്കുന്നു. ഈ പ്രായത്തിലാണു തലച്ചോറിന്റെ വളർച്ച നടക്കുന്നത്.
ആ സമയത്ത് അജിനോമോട്ടോ പോലെയുളള അഡിറ്റീവ്സ് ചേർത്ത വിഭവങ്ങളോ ഡ്രിംഗ്സോ കുട്ടികളെക്കൊണ്ടു കഴിപ്പിക്കരുത്. വലിയ കുട്ടികൾ ഇത്തരം അഡിറ്റീവ്സ് ചേർത്ത വിഭവങ്ങൾ അപൂർവമായി കഴിക്കുന്നതിൽ തെറ്റില്ല.
എന്നാൽ ശീലമാക്കരുത്. അത് ആരോഗ്യകരമല്ല.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിത മോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Fitness
ഫാസ്റ്റ് ഫുഡ് എന്നാൽ പെട്ടെന്നു തയാറാക്കി കൊടുക്കാവുന്ന ഭക്ഷണം; ജീവിതത്തിരക്കിനിടയിൽ സൗകര്യപ്രദമായി കഴിക്കാവുന്ന ഭക്ഷണം(കണ്‍വീനിയന്റ് ഫുഡ്)എന്നർഥം; പത്തു മിനിറ്റിനകം തയാറാക്കി കൊടുക്കാവുന്ന ഭക്ഷണം. ഉദാഹരണത്തിനു പൊറോട്ട ഫാസ്റ്റ് ഫുഡാണ്.
അതിന്റെ കൂടെ കഴിക്കുന്ന ചില്ലി ബീഫ്, ചിക്കൻ ഫ്രൈ എന്നിവയും ഫാസ്റ്റ് ഫുഡാണ്. ചപ്പാത്തി ഫാസ്റ്റ് ഫുഡ് അല്ല. എന്നാൽ അതിനൊപ്പം കഴിക്കുന്ന ബട്ടർ ചിക്കൻ, ചില്ലി ചിക്കൻ തുടങ്ങിയവ ചൈനീസ് വിഭവങ്ങളാണെങ്കിലും അവയെയും ഫാസ്റ്റ് ഫുഡ് വിഭാഗത്തിൽ ഉൾപ്പെടുത്താം.
മധുരം, കൊഴുപ്പ്
ബർഗർ, പിസ തുടങ്ങിയവയും കോള ഡ്രിംഗ്സും ഫാസ്റ്റ് ഫുഡ് പരിധിയിൽ വരുന്നു. ഒരു കപ്പ് കോള കുടിച്ചാൽ 200 കലോറി ഊർജം കിട്ടുന്നു. അതിനെ എംറ്റി കാലറി എന്നു പറയുന്നു. അതിൽ ഊർജം മാത്രമേയുളളു.
ശരീരത്തിനാവശ്യമായ യാതൊരുവിധ പോഷകങ്ങളുമില്ല. മധുരം അധികമായാൽ ശരീരത്തിൽ കൊഴുപ്പായി അടിഞ്ഞുകൂടും. ഫലത്തിൽ തടി കൂടും. അരക്കെട്ടിന്റെ വണ്ണം കൂടും. വയറിൽ കൊഴുപ്പടിയുന്നത് അമിതഭാരത്തിന്റെ സൂചനയാണ്.
അതാണു ക്രമേണ പ്രമേഹത്തിനിടയാക്കുന്നത്. പുരുഷൻമാർക്ക് അരക്കെട്ടിന്റെ ചുറ്റളവ് 90 സെന്റി മീറ്ററിൽ കൂടാൻ പാടില്ല. സ്ത്രീകളിൽ അത് 80 സെന്റിമീറ്ററിൽ കൂടുതലാകരുത്.
ആവർത്തിച്ച് ചൂടാക്കിയ എണ്ണ
ഫാസ്റ്റ് ഫുഡിൽ കൊഴുപ്പിന്റെ അളവു കൂടുതലാണ്. അതാണു പ്രധാന പ്രശ്നം. മിക്കപ്പോഴും ആവർത്തിച്ചുപയോഗിച്ച എണ്ണയിലാകും മിക്കവരും ഫാസ്റ്റ് ഫുഡ് തയാറാക്കുന്നത്. ഫാസ്റ്റ് ഫുഡിൽ മായം ചേർക്കാനുളള സാധ്യതയും കൂടുതലാണ്.
പഴകിയ ഭക്ഷ്യവസ്തുക്കൾ ചൂടാക്കി മസാലക്കൂട്ടും അജിനോമോട്ടോയും ചേർത്തു പത്തു മിനിട്ടിനുളളിൽ പുതിയ ഭക്ഷണമാക്കി കൊടുക്കുന്ന രീതിയാണു മിക്കപ്പോഴും ഫാസ്റ്റ് ഫുഡ് ശാലകളിൽ നടക്കുന്നത്.
മിക്കവാറും ഫാസ്റ്റ് ഫുഡ് വിഭവങ്ങളിൽ ഗ്രേവി ഇല്ല. ഏറെയും ഡ്രൈ ആണ്. ചിക്കൻ പോലെ എണ്ണയിൽ പാകം ചെയ്യുന്ന വിഭവങ്ങൾ.
ചെറുപ്പക്കാരിൽ
സംസ്കരിച്ച ഭക്ഷ്യധാന്യങ്ങളാണു ഫാസ്റ്റ് ഫുഡ് നിർമാണത്തിന് ഉപയോഗിക്കുന്നത്്. പച്ചക്കറികളുടെ തോതും തീരെ കുറവാണ്. അതിനാൽ ഫാസ്റ്റ് ഫുഡ് വിഭവങ്ങളിൽ നാരിന്റെ അംശം തീരെ കുറവാണ്.
ഇത്തരം വിഭവങ്ങൾ ഉപയോഗിക്കുന്ന ചെറുപ്പക്കാർ നേരിടുന്ന പ്രധാനം പ്രശ്നം അമിതഭാരമാണ്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഭാരം കൂടും. ചെറുപ്പക്കാരിൽ കൊളസ്ട്രോൾ ലെവലും ബിപിയും കൂടുന്നതായി റിപ്പോർട്ടുണ്ട്.
പലപ്പോഴും മറ്റ് ആവശ്യങ്ങൾക്കായി രക്തപരിശോധന നടത്തുന്പോഴാണ് അധിക കൊളസ്ട്രോൾ ഉളളതായി തിരിച്ചറിയുന്നത്. അരക്കെട്ടിന്റെ വണ്ണം കൂടുന്നതും ഇതിന്റെ സൂചനയാണ്. അത് അബ്ഡമൻ ഒബീസിറ്റി എന്നറിയപ്പെടുന്നു.
കൂടുതൽ നടക്കുന്പോൾ ക്ഷീണം, തലകറക്കം എന്നിവയുണ്ടാകുന്നു. ആരോഗ്യജീവിതത്തിന് അവശ്യമായ മറ്റു വിറ്റാമിനുകളുടെ കുറവും ഇവരിൽ കാണപ്പെടുന്നു.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Fitness
25 വയസു കഴിയുമ്പോഴേക്കും ശരീരവളർച്ച പൂർണമായിരിക്കും. അതു കഴിഞ്ഞാൽ എല്ലാ കാര്യത്തിലും കുറച്ചു നിയന്ത്രണങ്ങൾ വേണം. വ്യായാമം ചെയ്യണം.
അമിതഭാരത്തിനു പിന്നിൽ
ആഹാരകാര്യങ്ങളിൽ നിയന്ത്രണം വേണം. ചെറുപ്പക്കാർ എണ്ണ അധികമായി ഉപയോഗിക്കാൻ പാടില്ല. അമിതഭാരത്തിനുളള പ്രധാന കാരണം എണ്ണയാണ്. വറുത്തതും പൊരിച്ചതും എന്നും കഴിക്കരുത്.
അത്തരം ചില നിയന്ത്രണങ്ങൾ ജീവിതശൈലീരോഗങ്ങൾ ചെറുപ്പത്തിലേ പിടികൂടാതിരിക്കാൻ സഹായകം.
ശുദ്ധീകരിച്ച എണ്ണ
ടെക്നോളജി(സാങ്കേതികത) മെച്ചപ്പെടുന്നതനുസരിച്ചും ആവശ്യം കൂടുന്നതിനനുസരിച്ചും ആധുനികവത്കരണം വരുന്നതിനനുസരിച്ചും പുതിയ പുതിയ ഉത്പന്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും.
റിഫൈൻഡ് (ശുദ്ധീകരിച്ച) ഫുഡ്, പ്രോസസ് ഫുഡ് എന്നിങ്ങനെ. എണ്ണയുടെ കാര്യത്തിലും അതുതന്നെ സംഭവിക്കുന്നു.
ചിലതരം എണ്ണയുടെ ഗന്ധം പലപ്പോഴും നാം ഇഷ്ടപ്പെടുന്നതാവില്ല. അപ്പോൾ അതുമാറ്റാൻ നാം അതു ശുദ്ധീകരിക്കുന്നു. എണ്ണയിൽ വിറ്റാമിനുകളുണ്ട്. റിഫൈൻ ചെയ്യുന്പോൾ ചിലതൊക്കെ നഷ്ടപ്പെടും.
നെയ് റോസ്റ്റ് പതിവാക്കിയാൽ ?
നെയ്യ് സാച്ചുറേറ്റഡ് ഫാറ്റാണ്. പാലിൽ നിന്നുളള കൊഴുപ്പ് സാച്ചുറേറ്റഡ് ഫാറ്റാണ്(പൂരിതകൊഴുപ്പ്). അതിനാൽ ബട്ടറും നെയ്യും സാച്ചുറേറ്റഡാണ്. ഇവയെല്ലാം കൊഴുപ്പിന്റെ വിഭാഗത്തിൽ വരുന്നു.
അതിനാൽ ദിവസവും നെയ് റോസ്റ്റ് കഴിക്കുന്നത് ആരോഗ്യകരമല്ല. രക്തത്തിലെ കൊളസ്ട്രോൾ നില കൂടുന്നതിനു പൂരിതകൊഴുപ്പു കാരണമാകുന്നു. പൂരിതകൊഴുപ്പ് പ്രായമായവർക്കാണു ദോഷകരം.
വിവരങ്ങൾ: ഡോ. അനിത മോഹൻ
നുട്രീഷൻ സ്പെഷലിസ്റ്റ് & ഡയറ്റ് കൺസൾട്ടന്റ്
Fitness
വരുണിനു പരീക്ഷ എങ്ങനെയെങ്കിലും തീർന്നാൽ മതിയെന്നായിരുന്നു. പരീക്ഷയുടെ ക്ഷീണം തീർക്കാൻ രണ്ടു മാസത്തെ നീണ്ട അവധികാലം എങ്ങനെയൊക്കെ അടിപൊളിയാക്കാം എന്ന ചിന്തയായിരുന്നു മനസു നിറയെ.
കളിക്കാനുള്ള വീഡിയോ ഗെയിംസിന്റെയും വെബ് സീരിസിന്റെയും ഒക്കെ ചിന്തയായിരുന്നു ദിവസവും കുഞ്ഞു മനസിൽ നിറഞ്ഞിരുന്നത്. അപ്പോഴാണ് സമ്മർ വെക്കേഷന് പുതിയ പരിപാടികളുമായി ചേട്ടൻ വിജയ് വരുന്നത്.
അവരുടെ ഹൗസിങ് കോളനിയുടെ അടുത്തുതന്നെയുള്ള ഫുട്ബോൾ ഗ്രൗണ്ടിൽ ഫുട്ബോൾ കോച്ചിംഗ് ആരംഭിച്ചിരിക്കുന്നു! ഫുട്ബോൾ കമ്പമുള്ള വരുണിനു പിന്നെ വേറെ ഒന്നും ആലോചിക്കേണ്ടി വന്നില്ല ഇത് തന്നെ മതിയെന്ന് അവൻ തീരുമാനിച്ചു.
അങ്ങനെ രണ്ട് മാസം കൊണ്ട് നല്ലരീതിയിൽ തന്നെ ഫുട്ബോൾ പ്രാക്ടീസ് ചെയ്യാൻ അവനു സാധിക്കുകയും ചെയ്തു.
രസിച്ചു വളരാം
കുട്ടികൾക്ക് വേനൽ അവധിയാണ് ഏറ്റവും നല്ല വിശ്രമസമയം. ഇത് സാധാരണയായി അവർക്ക് പഠനത്തിൽ നിന്നുള്ള ഒരു നീണ്ട അവധിക്കാലമാണ്. അതിനാൽ വിദ്യാർഥിയുടെ ജീവിതത്തിലെ സന്തോഷകരമായ സമയങ്ങളിൽ ഒന്നാണ്, അവിടെ അവർക്ക് പഠിക്കാൻ ഒന്നുമില്ല.
എന്നാൽ നീണ്ട വേനൽ അവധി പല കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്താം. ദൈനംദിന ഷെഡ്യൂളിൽ നിന്ന് ചില പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. വേനൽ അവധിക്കാലത്ത് ഒരു കുട്ടിയും പഠിക്കാൻ ആഗ്രഹിക്കുന്നില്ല. നീണ്ട വേനൽഅവധിക്കാലം ആസ്വദിക്കാൻ അവർ ആഗ്രഹിക്കുന്നു.
എന്നാൽ അതുല്യമായ കഴിവുകളുടെ സഹായത്തോടെ പഠിക്കാനും സ്വയം ഉയർത്താനുമുള്ള ഒരു പ്രധാന സമയമാണിത്. പുതിയ കഴിവുകൾ നേടാനും നിങ്ങളുടെ പ്രിയപ്പെട്ട ഹോബികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള നല്ല സമയമാണിത്.
മാനസിക-ശാരീരിക ആരോഗ്യം
അവധിക്കാലത്ത് കുട്ടികൾക്ക് കായിക-കലകളിൽ പരിശീലനം നൽകുന്നത് മാനസികമായും ശാരീരികമായും മെച്ചപ്പെട്ട ആരോഗ്യം നേടാനും അവരുടെ അക്കാദമിക് പ്രകടനം കൂടുതൽ മെച്ചപ്പെടുത്താനും സഹായിക്കും.
പണ്ടുകാലങ്ങളിൽ സ്കൂൾ അടച്ചു കഴിഞ്ഞാൽ വീടിനടുത്തുള്ള കൂട്ടുകാരുമായോ ബന്ധുവീടുകളിലോ ആയിരിക്കും കുട്ടികൾ സമയം ചിലവഴിക്കുക. അവിടെ അവരുടേതായ ഒരു ലോകം തന്നെ അവർ സൃഷ്ടിച്ചെടുക്കുമായിരുന്നു.
എന്നാൽ ഇന്ന് നമ്മുടെയൊക്കെ ജീവിത സാഹചര്യങ്ങളിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നതിനാൽ പണ്ടത്തെ കുട്ടികാലം എന്നത് ഒരു സ്വപ്നം മാത്രമായി തീർന്നിരിക്കുകയാണ്. നമ്മുടെ കുട്ടികളുടെ വേനലവധിക്കാലം കളിച്ചും ചിരിച്ചും നല്ല ഓർമകൾ അവർക്കു നൽകുന്ന തരത്തിലുള്ളതാവട്ടെ.
Fitness
വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ സുലഭമായ പഴവര്ഗങ്ങളില് ഒന്നാണ് തണ്ണിമത്തന്. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തല്‍ മുതല്‍ നിരവധി ഗുണങ്ങള്‍ തണ്ണിമത്തനുണ്ട്.
കുക്കുര്‍ബിറ്റേസീ കുടുംബത്തില്‍പ്പെട്ട പഴമാണ് തണ്ണിമത്തന്. തണ്ണിമത്തനില്‍ ഏകദേശം 92 ശതമാനം വെള്ളമാണ്. അതുപോലെ കലോറി കുറവും. വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പന്നമാണ് തണ്ണിമത്തന്.
ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ തണ്ണിമത്തന് വളരെ ഉപകാരപ്രദമാണ്. തണ്ണിമത്തന്റെ പ്രത്യേകതയും ഗുണങ്ങളും എന്തെല്ലാമെന്ന് നോക്കാം...
92 ശതമാനം ജലാംശം
തണ്ണിമത്തനില്‍ 92 ശതമാനത്തോളം ജലാംശമാണ്. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഒപ്പം ചര്‍മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുന്നതിനും വരള്‍ച്ച തടയുന്നതിനും ഇത് ഉപകാരപ്രദമാണ്.
തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജന്‍ സിന്തസിസ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ ചര്‍മത്തിന്റെ കണക്റ്റീവ് ടിഷ്യുകളെ ശക്തിപ്പെടുത്തും. ഇത് മുറിവ് ഉണങ്ങാന്‍ സഹായികമാണ്.
തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന സിട്രുലിന്‍, അര്‍ജിനൈന്‍ എന്നിവയ്ക്ക് ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കാനും ചര്‍മ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
കൊളാജന്‍, ആന്റിഓക്സിഡന്റ് സമ്പന്നം
ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കുന്ന ലൈക്കോപീന്‍, വിറ്റാമിന്‍ സി തുടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. ചുളിവുകള്‍, വരകള്‍ തുടങ്ങിയ വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ഇതിന് കഴിയും.
ചര്‍മത്തിന്റെ ഘടനയും ഇലാസ്തികതയും നിലനിര്‍ത്താന്‍ സഹായിക്കുന്ന കൊളാജന്‍ ഉത്പാദനത്തിന് സഹായിക്കുന്ന വിറ്റാമിന്‍ സി ധാരാളം തണ്ണിമത്തനിലുണ്ട്.
തണ്ണിമത്തനില്‍ കുക്കുര്‍ബിറ്റാസിന്‍ ഇ, ല്യൂട്ടോലിന്‍ എന്നീ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവ ചര്‍മത്തിലെ വീക്കം, ചുവന്നു തടിക്കല്‍ എന്നിവയ്ക്ക് പ്രതിവിധിയാണ്.
അള്‍ട്രാവയലറ്റ് സംരക്ഷണം
തണ്ണിമത്തനില്‍ അടങ്ങിയിട്ടുള്ള ലൈക്കോപീന്‍ അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് ശരീരത്തിനു സംരക്ഷണം നല്‍കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തണ്ണിമത്തന് പതിവായി കഴിക്കുന്നത് സൂര്യപ്രകാശം മൂലമുള്ള പ്രശ്നങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ ശരീരത്തെ സഹായിക്കും.
മാത്രമല്ല, തണ്ണിമത്തന് ഒരു പ്രകൃതിദത്ത ഡൈയൂററ്റിക് ആണ്. ഇത് മൂത്രത്തിന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു.
തണ്ണിമത്തനില്‍ സിട്രുലിന്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം വര്‍ധിപ്പിക്കും. മെച്ചപ്പെട്ട രക്തചംക്രമണം ചര്‍മകോശങ്ങളിലേക്ക് അവശ്യ പോഷകങ്ങള്‍ എത്തിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.
ശരീരഭാരം നിയന്ത്രിക്കാന്‍
തണ്ണിമത്തനില്‍ കലോറി കുറവാണ്. നാരുകളാല്‍ സമ്പന്നവും. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ജലാംശം, മെച്ചപ്പെട്ട കൊളാജന്‍ ഉത്പാദനം, നീര് കുറയ്ക്കല്‍, പോഷണം തുടങ്ങിയവ നല്‍കിക്കൊണ്ട് ചര്‍മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് തണ്ണിമത്തന് ഉപകാരപ്രദമാണ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും തണ്ണിമത്തന് മാത്രം ഒന്നിനും പ്രതിവിധിയല്ല. മൊത്തത്തിലുള്ള ഭക്ഷണക്രമം, ജീവിതശൈലി, ചര്‍മസംരക്ഷണ ദിനചര്യ തുടങ്ങിയവയെല്ലാം സുപ്രധാനമാണ്. മാത്രമല്ല, ആവശ്യമെങ്കില്‍ ഡോക്ടറുമായി കൂടിക്കാഴ്ച നടത്തേണ്ടതുമുണ്ട്.
Fitness
തേങ്ങ വെള്ളത്തിനും കരിക്കിന് വെള്ളത്തിനും നമ്മുടെ ആരോഗ്യത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയും എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഹൃദയാരോഗ്യം മുതല്‍ കിഡ്നി പ്രശ്നങ്ങള്‍ക്കുവരെ തേങ്ങ വെള്ളവും കരിക്കിന് വെള്ളവും അത്യുത്തമമാണ്.
വേനല്ക്കാലത്തില് മാത്രമല്ല, ഏത് കാലാവസ്ഥയിലും തേങ്ങാ വെള്ളവും കരിക്കിന് വെള്ളവും നമ്മുടെ ശരീരത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നു.
വേനല്‍ക്കാലത്തെ നിര്‍ജലീകരണം ഉള്‍പ്പെടെ തടയാന്‍ തേങ്ങ/കരിക്കിന് വെള്ളത്തിനു സാധിക്കും. തേങ്ങ/കരിക്കിന് വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്...
ഇലക്ട്രോലൈറ്റുകള്‍ നല്കുന്നു
തേങ്ങ/കരിക്കിന് വെള്ളത്തില്‍ ഇലക്ട്രോലൈറ്റുകള്‍ ധാരളമുണ്ട്. വ്യായാമം അല്ലെങ്കില്‍ എന്തെങ്കിലും കഠിന ജോലി ചെയ്തതിന് ശേഷം സ്പോര്‍ട്സ് ഡ്രിങ്കുകള്‍ക്ക് പകരം തേങ്ങ/കരിക്കിന് വെള്ളം കുടിക്കുന്നത് ഉത്തമമാണ്.
ശരീരത്തെ റീഹൈഡ്രേറ്റ് ചെയ്യാന്‍ ഏറ്റവും ലഘുവും സൈഡ് ഇഫക്ടുകള്‍ ഇല്ലാത്തതുമായ പാനിയമാണ് തേങ്ങ/കരിക്കിന് വെള്ളം.
കുറഞ്ഞ കലോറി ജലാംശം
തേങ്ങ/കരിക്കിന് വെള്ളത്തില്‍ കലോറി കുറവാണ്. അതേസമയം, ലഘു പാനിയങ്ങളായി നമുക്കു മുന്നിലെത്തുന്ന മറ്റുള്ളവയില്‍ അധിക കലോറി അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വര്‍ധിപ്പിക്കാന്‍ കാരണമാകും.
തേങ്ങ/കരിക്കിന് വെള്ളം രുചിയുള്ളതും കുറവ് മാത്രം കലോറി അടങ്ങിയതും ആണ്. അനാവശ്യമായി കലോറി ഉപഭോഗം വര്‍ധിപ്പിക്കാതെ ജലാംശം നിലനിര്‍ത്താനുള്ള എളുപ്പ മാര്‍ഗമാണ് തേങ്ങ/കരിക്കിന് വെള്ളം.
ഹൃദയാരോഗ്യം മെച്ചപ്പെടും
ഫ്രീ റാഡിക്കലുകള്‍ക്കെതിരേ പോരാടാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് തേങ്ങ/കരിക്കിന് വെള്ളം. രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദയാരോഗ്യം വര്‍ധിപ്പിക്കാനും സഹായിക്കുന്ന പൊട്ടാസ്യത്തിന്റെ നല്ല ഉറവിടം കൂടിയാണിത്.
പൊട്ടാസ്യത്തിനൊപ്പം മഗ്നീഷ്യം, കാല്‍സ്യം എന്നിവയുള്‍പ്പെടെയുള്ള അവശ്യ പോഷകങ്ങളും തെങ്ങ/കരിക്കിന് വെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്.
പ്രമേഹം, വൃക്ക സംരക്ഷണം
പ്രമേഹരോഗികള്‍ക്ക് മറ്റ് ഏതൊരു പാനിയങ്ങളേക്കാളും സുരക്ഷിതമാണ് തേങ്ങ/കരിക്ക് വെള്ളം. കാരണം, തേങ്ങ/കരിക്കിന് വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ സഹായിക്കും.
മാത്രമല്ല, തേങ്ങാവെള്ളം കുടിക്കുന്നത് വൃക്കകളില്‍ ക്രിസ്റ്റലിന്റെ രൂപീകരണം കുറയ്ക്കും. വൃക്കയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും തേങ്ങ/കരിക്കിന് വെള്ളം സഹായകമാണ്.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നതിലൂടെ വൃക്കയിലെ കല്ല് രൂപപ്പെടാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു.
Fitness
ബാക്ടീരിയ, എന്‍സൈമുകള്‍ എന്നിവ ചേര്‍ത്ത് പാലില്‍നിന്ന് നിര്‍മിക്കുന്ന പോഷകസമൃദ്ധമായ ഒരു ഉത്പന്നമാണ് ചീസ്. കാല്‍സ്യം, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ചീസ്.
നിരവധി ആരോഗ്യഗുണങ്ങള്‍ ചീസിലൂടെ ലഭിക്കും. അത്തരം ആരോഗ്യഗുണങ്ങളില്‍ ചിലത് ഇവയാണ്...
കാല്‍സ്യം, പ്രോട്ടീന്‍ ഉറവിടം
കാല്‍സ്യത്തിന്റെയും പ്രോട്ടീന്റെയും മികച്ച ഉറവിടമാണ് ചീസ്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് കാല്‍സ്യം. അസ്ഥികളുടെ സാന്ദ്രതയും ശക്തിയും നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.
സ്ഥിരമായ കാല്‍സ്യം ഉപഭോഗം ഓസ്റ്റിയോപൊറോസിസ്, ദന്തപ്രശ്നങ്ങള്‍ എന്നിവ തടയുകയും ആജീവനാന്ത അസ്ഥിആരോഗ്യം സംരക്ഷിക്കപ്പെടുകയും ചെയ്യും. ശരീരത്തില്‍ ടിഷ്യൂകള്‍ നിര്‍മിക്കുന്നതിനും നന്നാക്കുന്നതിനും അത്യാവശ്യമായ പ്രോട്ടീന്‍ ചീസില്നിന്ന് ലഭിക്കുന്നു.
മതിയായ പ്രോട്ടീന്‍ ഉപഭോഗം പേശികളുടെ കരുത്ത്, മെറ്റബോളിസം, ശരീരഭാരം നിയന്ത്രിക്കല്‍ തുടങ്ങിയവയ്ക്ക് സഹായകമാണ്.
വിറ്റാമിന്‍, കൊഴുപ്പ്, സിങ്ക്
ചീസില്‍ കാണപ്പെടുന്ന വിറ്റാമിന്‍ ബി 12 ന്യൂറോളജിക്കല്‍ പ്രവര്‍ത്തനത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും ആവശ്യമാണ്. പതിവായി ചീസ് കഴിക്കുന്നത് വിളര്‍ച്ച തടയുകയും തലച്ചോറിന്റെ സജീവ പ്രവര്‍ത്തനം ഉറപ്പാക്കുകയും ചെയ്യും.
കാഴ്ച, രോഗപ്രതിരോധ പ്രവര്‍ത്തനം, ചര്‍മത്തിന്റെ ആരോഗ്യം എന്നിവയ്ക്ക് ചീസിലെ വിറ്റാമിന്‍ എ പ്രധാനമാണ്. ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്ന ചീസ് വിറ്റാമിനുകള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കും.
കൊഴുപ്പുകള്‍ സുസ്ഥിരമായ ഊര്‍ജ നിലവാരത്തെയും മൊത്തത്തിലുള്ള പോഷക സന്തുലിതാവസ്ഥയെയും പരിപോഷിപ്പിക്കുന്നു. ഇത് മെച്ചപ്പെട്ട ഉപാപചയം നല്‍കും.
രോഗപ്രതിരോധ പ്രവര്‍ത്തനം, ഡിഎന്‍എ സിന്തസിസ്, കോശവിഭജനം എന്നിവയ്ക്ക് ചീസ് അടങ്ങിയിരിക്കുന്ന സിങ്ക് അത്യാവശ്യമാണ്. പതിവായി കഴിക്കുന്നത് ശക്തമായ രോഗപ്രതിരോധവും മുറിവ് ഉണക്കുന്നതിനും ഉപകരിക്കും.
കുടലിന്റെ ആരോഗ്യം, ഫോസ്ഫറസ്
ചീസുകളില്‍ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇത് ദഹനം വര്‍ധിപ്പിക്കും. അതുപോലെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ദഹനനാളരോഗങ്ങള്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
ചീസില്‍ ഫോസ്ഫറസ് ധാരാളമായി അടങ്ങിയിരിക്കുന്നു. അസ്ഥി, പല്ല് എന്നിവയുടെ കരുത്തിന് ഫോസ്ഫറസ് കാല്‍സ്യവുമായി പ്രവര്‍ത്തിക്കുന്നു.
എല്ലുകളുടെയും പല്ലുകളുടെയും ഘടനാപരമായ സമഗ്രത ഉറപ്പാക്കുകയും ഒടിവുകളും ക്ഷയവും തടയുകയും ചെയ്യാനും ഫോസ്ഫറസ് സഹായകമാണ്.
ശരീരഭാരം നിയന്ത്രിക്കാം
ചീസിലെ ഉയര്‍ന്ന പ്രോട്ടീനും കൊഴുപ്പും വിശപ്പ് നിയന്ത്രിക്കുകയും കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിനെ പിന്തുണയ്ക്കുകയും ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ അമിതവണ്ണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തടയുകയും ചെയ്യും.
അതുപോലെ ഭക്ഷണത്ത ഊര്‍ജമാക്കി മാറ്റാന്‍ സഹായിക്കുകയും ആന്റിഓക്സിഡന്റായും ചീസ് പ്രവര്‍ത്തിക്കുന്നു. ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കും.
Fitness
പെട്ടെന്നു ഭാരം കുറയ്ക്കുക... ട്രെന്‍ഡിംഗായി നടക്കുന്ന ഒരു പരിപാടിയായി ഇതുമാറിയിരിക്കുന്നു. എന്നാല്‍, ദ്രുതഗതിയില്‍ ശരീരഭാരം കുറയ്ക്കല്‍ രീതികള്‍ ശരീരത്തിനു ഗുണകരമല്ല എന്നതാണ് വാസ്തവം
തീവ്രമായ വ്യായാമം, കുറഞ്ഞ കലോറി ഭക്ഷണം, ദൈനംദിന ഉപഭോഗം 800 കലോറിയില്‍ കുറവ് എന്നിങ്ങനെയുള്ള മുറകളാണ് അതിവേഗം ശരീരഭാരം കുറയ്ക്കാന്‍ മിക്കപ്പോഴും ചെയ്യുന്നത്. ഇത് പലപ്പോഴും പോഷകക്കുറവിനു കാരണമാകും.
കീറ്റോ, ജ്യൂസ് ക്ലീന്‍സ് അല്ലെങ്കില്‍ ഡിറ്റോക്സ് ഡയറ്റുകള്‍ പോലുള്ളത് ശരീരത്തിനു ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
ഭക്ഷണം കഴിക്കുന്നത് ചില മണിക്കൂറുകളോ ദിവസങ്ങളോ ആയി പരിമിതപ്പെടുത്തിയിരിക്കുന്ന ഇടവിട്ടുള്ള ഉപവാസം പോലുള്ള രീതികള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു.
ദ്രുതഗതിയില്‍ ഭാരം കുറയ്ക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇവയാണ്...
പോഷകക്കുറവ്, പേശി ചുരുങ്ങല്‍
ദ്രുതഗതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ കലോറി നിയന്ത്രണം നടത്തുകയാണ് ചെയ്യുന്നത്. ഇത് അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തതയിലേക്ക് നയിച്ചേക്കും. ആരോഗ്യത്തെ ഇതു പ്രതികൂലമായി ബാധിക്കും.
പോഷകാഹാരം കുറയുമ്പോള്‍ ശരീരത്തിന്റെ ഊര്‍ജ നില താളം തെറ്റും. അതോടെ തലച്ചോറിന്റെ പ്രവര്‍ത്തനം, മൊത്തത്തിലുള്ള ആരോഗ്യക്ഷേമം എന്നിവ അസന്തുലിതാവസ്ഥയിലാകും.
അതുപോലെ പെട്ടെന്നുള്ള ശരീരഭാരം കുറയ്ക്കല്‍ കൊഴുപ്പ് മാത്രമല്ല, പേശികളുടെ പിണ്ഡം നഷ്ടപ്പെടാന്‍ ഇടയാക്കും. ഇത് നിങ്ങളുടെ ശക്തി, മെറ്റബോളിസം, മൊത്തത്തിലുള്ള ശാരീരിക പ്രവര്‍ത്തനം എന്നിവ കുറയ്ക്കും.
പിത്തസഞ്ചി, ചര്‍മം ചുരുങ്ങല്‍
വേഗത്തില്‍ ശരീരഭാരം കുറയുന്നത് പിത്തസഞ്ചിക്കു കേടുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. വേദന തുടങ്ങുന്നതോടെ പിത്തസഞ്ചി നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.
ശരീരം ഊര്‍ജം സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ മെറ്റബോളിസം ഗണ്യമായി മന്ദഗതിയിലായേക്കും. ദ്രുതഗതിയിലുള്ള ശരീരഭാരം കുറയുമ്പോള്‍ ചര്‍മ്മത്തിന് പുതിയ ശരീര വലുപ്പവുമായി പൊരുത്തപ്പെടാന്‍ മതിയായ സമയം നല്‍കുന്നില്ല, ഇത് ചര്‍മത്തിന് അമിതമായ ചുളിവുണ്ടാക്കും.
നിര്‍ജലീകരണം, ഹോര്‍മോണ്‍
ദ്രുതഗതിയില്‍ ശരീരഭാരം കുറയുന്നത് നിര്‍ജലീകരണത്തിനു കാരണമായേക്കും. പ്രത്യേകിച്ച് വേണ്ടത്ര വെള്ളം കഴിക്കുന്നില്ലെങ്കില്‍. ഭാരത്തിലെ കാര്യമായ മാറ്റങ്ങള്‍ ഹോര്‍മോണ്‍ ബാലന്‍സിനെ തടസപ്പെടുത്തും.
ഇത് സ്ത്രീകളില്‍ ആര്‍ത്തവ ക്രമക്കേട്, പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണ്‍ കുറയല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കു കാരണമാകും.
അതുപോലെ ദ്രുതഗതിയില്‍ ശരീരഭാരം കുറയ്ക്കുന്നത് സമ്മര്‍ദ്ദവും ഉത്കണ്ഠയും ചിലപ്പോള്‍ വിഷാദംവരെ ഉണ്ടാകാന്‍ കാരണമായേക്കും.
ശരീരഭാരം കുറയ്ക്കുന്നത് പലപ്പോഴും സുസ്ഥിരമല്ല. ശരീരഭാരം കുറയ്ക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്ന ഒരു ചക്രത്തിലേക്ക് ഇതു നയിച്ചേക്കും.
അതോടെ മെറ്റബോളിസത്തെ ദോഷകരമായി ബാധിക്കുകയും ഭാവിയില്‍ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാകുകയും ചെയ്യും.
Fitness
അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് (Fad Diet) അഥവാ "യോ-യോ" ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.
പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ
അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:
1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.
ഡയറ്റിംഗിനെക്കുറിച്ചു നമ്മൾ അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:
ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ 5 വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.
അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?
1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.
2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.
3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.
‘പട്ടിണി’ മോഡ്!
ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.
ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.
പോഷകക്കുറവ്
ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.
ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]
Ayurveda
ഗ്രീഷ്മത്തിന്റെ ചൂടിൽ നിന്നു പെട്ടെന്നു തന്നെ വർഷത്തിന്റെ തണുപ്പിലേക്കു പ്രവേശിക്കുമ്പോൾ രോഗങ്ങൾ പണ്ടത്തേക്കാൾ സജീവമായി നമ്മളിൽ പിടി മുറുക്കുന്നതായി കാണാം.
പ്രതിരോധശക്തി കുറയുമ്പോൾ
മനുഷ്യരിലുള്ള സഹജമായ ബലം അല്ലെങ്കിൽ പ്രതിരോധശക്തി ഇക്കാലത്തു കുറയുന്നതാണ് ഒരു കാരണം.
ദുഷിച്ച അന്തരീക്ഷത്തിൽ പെരുകുന്ന രോഗാണുക്കൾ, കൊതുക് മുതലായവയുടെ ആക്രമണമാണ് മറ്റൊരു പ്രധാന കാരണം.
ചുരുക്കത്തിൽ വെള്ളക്കെട്ട്, കൊതുകുകൾ പെരുകൽ തുടങ്ങിയവ തടയുന്നതിനുള്ള മഴക്കാലപൂർവ ശുചീകരണം പോലെ നമ്മുടെ ശരീരത്തിലും ശുചീകരണം നടത്തേണ്ട സമയമാണ് വർഷകാലം.
ആഹാരം ഔഷധമായി...
ആഹാരം ഔഷധമായി കണ്ടിരുന്ന കാലം കൂടിയാണു കർക്കടകം. പത്തിലയും ദശപുഷ്പവുമൊക്കെ ഔഷധമാക്കുന്ന കാലം.
പഞ്ഞമാസത്തെ രോഗപ്രതിരോധത്തിനും ശരീരശക്തിക്കുമായി പ്രയോജനകരമാക്കിയായിരുന്നു ജീവിതചര്യ.
ഔഷധക്കഞ്ഞി
അവയിൽ പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ പൂർവികർ അനുവർത്തിച്ചു പോന്നിരുന്ന ഔഷധക്കഞ്ഞിയുടെ സേവ.
ദശമൂലവും ത്രികടുവും ശതകുപ്പയും ഉലുവയും ജീരകവും ചേർത്ത ഔഷധക്കഞ്ഞി സേവിക്കുന്നതുമൂലം ദേഹപോഷണവും ദഹനവും രോഗപ്രതിരോധ ശേഷിയും മാത്രമല്ല വർഷകാലത്ത് സജീവമാകുന്ന വാതകഫരോഗങ്ങളെ ശമിപ്പിക്കുന്നതിനും സഹായിക്കുന്നു.
നുറുക്കു ഗോതമ്പ്, ബാർലി, പൊടിയരി
എല്ലാവർക്കും കഞ്ഞിക്ക് നവരയരി അനുയോജ്യമാകാത്തതിനാൽ നുറുക്കു ഗോതമ്പ്, ബാർലി, പൊടിയരി ഇവയിലേതെങ്കിലും പ്രയോജനപ്പെടുത്താവുന്നതാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ബി. ഹേമചന്ദ്രൻ
ചീഫ് മെഡിക്കൽ ഓഫീസർ
കോട്ടയ്ക്കൽ ആര്യവൈദ്യശാല, കോട്ടയം ബ്രാഞ്ച്.
Ayurveda
പ്രപഞ്ചത്തിൽ നിന്നു വ്യത്യസ്തനല്ല വ്യക്തി. പ്രപഞ്ചത്തിലെ എല്ലാ പ്രകൃതി പ്രതിഭാസങ്ങളും വ്യക്തിയിൽ നിലനിൽക്കുന്നു. എല്ലാ പ്രതിഭാസങ്ങളെയും ഈ രീതിയിൽ മനസിലാക്കാൻ വിവേകശാലികൾ ആഗ്രഹിക്കുന്നു’.(ചരകസംഹിത-ശരീരസ്ഥാനം അധ്യായം 4, ശ്ലോകം 13)
വർഷകാലം വായുവും ജലവും അടങ്ങുന്ന അന്തരീക്ഷത്തെ മാത്രമല്ല ദുഷിപ്പിക്കുന്നതെന്നും മറിച്ച് മനുഷ്യരടക്കം സകല ജീവജാലങ്ങളുടെയും ശരീരത്തെയും മനസിനെയും കൂടി പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും മനസിലാക്കിയതിനാലാവാം നമ്മുടെ പൂർവികർ ഈ കാലത്ത് ആയുർവേദത്തിലൂന്നിയ ആരോഗ്യ രക്ഷാമാർഗങ്ങൾക്കു കൂടുതൽ പ്രാധാന്യം നല്‍കിയത്.
കാലവർഷമെന്നാൽ കേരളത്തിനു ഭയമാണ്. മഴക്കെടുതിയുണ്ടാക്കുന്ന ബാഹ്യ സാഹചര്യങ്ങൾ കൊണ്ടു മാത്രമല്ല, കാലാവസ്ഥ മാറുമ്പോൾ നമ്മുടെ ശരീരത്തിലുണ്ടാകുന്ന ആന്തരിക മാറ്റങ്ങൾ കൊണ്ടു രോഗപ്രതിരോധശേഷി കുറയുന്നതു മൂലമുള്ള വ്യാധികളും നമ്മളെ കൂടുതൽ സമ്മർദത്തിലാക്കുന്നു.
ഔഷധം, ജീവിതരീതി
ആയുർവേദം ഔഷധത്തോടൊപ്പം പ്രാധാന്യം നൽകുന്നതു ജീവിതരീതിക്കാണ്. അതുപോലെ രോഗചികിത്സയിൽ നിദാന പരിവർജ്ജനം (രോഗകാരണങ്ങൾ കണ്ടെത്തി ഉപേക്ഷിക്കുക) എന്ന ഘടകത്തെ വളരെ പ്രാധാന്യത്തോടെ കാണുന്നു. അതുകൊണ്ടുതന്നെയാണ് ആയുർവേദ ചികിത്സാശാസ്ത്രം കാലാതിവർത്തിയായി നിലനില്ക്കുന്നതും.
പകർച്ചവ്യാധികളുടെ കാലം
വർഷകാലം പകർച്ചവ്യാധികളുടെ കാലം കൂടിയാണ്. കുറച്ചുകാലം മുമ്പു വരെ സമൂഹത്തെ രോഗാതുരമാക്കിയതു കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, ചിക്കുൻഗുനിയ, ഡെങ്കി മുതലായവയാണെങ്കിൽ ഇപ്പോൾ ഇവ കൂടാതെ കോവിഡ്, നിപ്പ മുതലായവ കൂടി നമ്മുടെ രോഗാതുരതയുടെ ആക്കം കൂട്ടിയിരിക്കുന്നു.
കാലാവസ്ഥാവ്യതിയാനം
യഥാർഥത്തിൽ കാലാവസ്ഥാവ്യതിയാനം കർക്കടകചര്യയെന്ന ചിട്ടയെ കുറച്ചുകൂടി വ്യാപ്തിയോടെയും ഗൗരവത്തോടെയും സ്വീകരിക്കാൻ നമ്മളെ നിർബന്ധിതരാക്കുന്നു. അച്ചിട്ട പോലെയുള്ള ഇടവപ്പാതിയും തിരുവാതിര ഞാറ്റുവേലയും കർക്കടകത്തിലെ പതിനെട്ടാം പെരുക്കവുമൊക്കെ ആഗോളതാപനത്താൽ ഇനി അങ്ങനെ വരണമെന്നില്ല.
ഗ്രീഷ്മത്തിന്റെ ചൂടിൽ നിന്നും പെട്ടെന്നു തന്നെ വർഷത്തിന്റെ തണുപ്പിലേക്കു പ്രവേശിക്കുമ്പോൾ രോഗങ്ങൾ പണ്ടത്തേക്കാൾ സജീവമായി നമ്മളിൽ പിടിമുറുക്കുന്നതായി കാണാം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ബി. ഹേമചന്ദ്രൻ
ചീഫ് മെഡിക്കൽ ഓഫീസർ
കോട്ടയ്ക്കൽ ആര്യവൈദ്യശാല, കോട്ടയം ബ്രാഞ്ച്.