Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KHNA

America

കെഎച്ച്എൻഎ സാഹിത്യ വിചാരവേദി കമ്മിറ്റി രൂപീകരിച്ചു

ഫ്ലോറിഡ: ഭാരതീയ ദാർശനിക വീക്ഷണങ്ങളുടെ പ്രചാരണത്തിനും സാഹിത്യ സാംസ്കാരിക സംരംഭങ്ങളുടെ സംഘാടനത്തിനുമായി നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) സാഹിത്യ വിചാരവേദി കമ്മിറ്റിയെ രൂപീകരിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ സാഹിത്യകാരന്മാരും സാംസ്കാരിക പ്രവർത്തകരുമാണ് പുതിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കെഎച്ച്എൻഎയുടെ അഭിമാന സംരംഭമായ ആർഷദർശന പുരസ്‌കാരത്തിന്‍റെയും പുതുതായി ആരംഭിക്കുന്ന യുവസാഹിതി സമ്മാനത്തിന്‍റെയും സംഘാടനവും ഭാരതീയ ദാർശനിക വീക്ഷണങ്ങളുടെ പ്രചാരണവും നിർവഹിക്കുന്നതിനുള്ള കെഎച്ച്എൻഎ സാഹിത്യ വിചാരവേദിയിലേക്ക് സുരേന്ദ്രൻ നായർ (ഹൂസ്റ്റൻ), ഡോ. സുശീല രവീന്ദ്രനാഥ്‌ (ഫ്ലോറിഡ), ജയശങ്കർ പിള്ള (കാനഡ), മധു ചെറിയേടത്തു (ന്യൂജഴ്സി)പ്രസാദ് പാലക്കൽ (കാലിഫോർണിയ) എന്നിവരെ ഡയറക്ടർ ബോർഡ് തെരഞ്ഞെടുത്തതായി പ്രസിഡന്‍റ് ഉണ്ണികൃഷ്ണൻ അറിയിച്ചു.

പ്രഥമ ആർഷദർശന പുരസ്കാരത്തിന്‍റെ സംഘാടകനും കെഎച്ച്എൻഎ മുൻ പ്രസിഡന്‍റുമായ സുരേന്ദ്രൻ നായർ ആനുകാലിക മലയാള മാധ്യമങ്ങളിൽ ശ്രദ്ധേയ കോളമിസ്റ്റും വിവിധ ഭാഷാസാഹിത്യ കൂട്ടായ്മകളിലെ സജീവ സാന്നിധ്യവുമാണ്.

30 വർഷത്തിലേറെക്കാലമായി ഫ്ലോറിഡയിലെ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ സജീവമായ അറിയപ്പെടുന്ന കവിയും എഴുത്തുകാരിയുമാണ് ഡോ. സുശീല രവീന്ദ്രനാഥ്. പ്രവാസി മലയാളി സാഹിത്യ രംഗത്ത് ദീർഘകാല പ്രവർത്തന പാടവമുള്ള വ്യക്തിത്വമാണ്.

രണ്ടു പതിറ്റാണ്ടിലേറെക്കാലമായി കാനഡയിലെ സാഹിത്യരംഗത്ത് നിരവധി കഥകളും കവിതകളും ദാർശനിക ലേഖനങ്ങളും എഴുതി പ്രസിദ്ധി കൈവരിച്ച സാഹിത്യകാരനാണ്. പല പ്രാദേശിക മാധ്യമങ്ങളുടെയും എഡിറ്റർ സ്ഥാനത്ത് പ്രവർത്തിച്ച ജയശങ്കർ പിള്ള, സ്വന്തം കവിതാ സമാഹാരങ്ങളും ചെറുകഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ന്യൂജേഴ്‌സിലെ ഹിന്ദു സംഘടനാ നേതൃത്വത്തിൽ സുപരിചിതനായ മധു ചെറിയേടത്ത്, കെഎച്ച്എൻഎ മുൻ ജനറൽ സെക്രട്ടറിയും യുവസാഹിതി പുരസ്‌കാര പ്രയോജകനുമാണ്. ടെക്‌നോളജി പ്രൊഫഷണലായ മധു, ന്യൂയോർക്ക്-ന്യൂജേഴ്‌സി മേഖലകളിലെ വിവിധ ഹിന്ദു ശാക്തീകരണ പ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു.

അമേരിക്കൻ പ്രവാസത്തിനു മുമ്പ് തന്നെ കേരളത്തിലെ വിവിധ മാധ്യമങ്ങളിൽ സാങ്കേതിക വിജ്ഞാനിക പംക്തികൾ കൈകാര്യം ചെയ്തിരുന്ന പത്രപ്രവർത്തകനാണ് പ്രസാദ് പാലക്കൽ. സാഹിത്യ നിരൂപണ രംഗത്തും പരിചിതമായ വ്യക്തിത്വമാണ് അദ്ദേഹം.

കെഎച്ച്എൻഎയുടെ സാഹിത്യ സാംസ്കാരിക സംരംഭങ്ങൾക്ക് സർഗാത്മകമായ ഉണർവും ഊർജസ്വലമായ നേതൃത്വവും നൽകാൻ പുതിയ വിചാരവേദി അംഗങ്ങൾക്ക് കഴിയുമെന്ന പ്രത്യാശയാണ് കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ എന്നിവർ പ്രകടിപ്പിച്ചത്.

പ്രവാസ മലയാളി സമൂഹത്തിൽ സാഹിത്യ സംസ്കാരത്തിനും ഇന്ത്യൻ ദർശനത്തിനും പുതിയ തലമുറയുമായി ബന്ധപ്പെടാനുള്ള സർഗാത്മക വേദികൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാഹിത്യ വിചാരവേദി പ്രവർത്തിക്കുന്നത്.

NRI

കെഎച്ച്എൻഎ കേരള സ്കോളർഷിപ്പ് നിധി സമാഹരണ പ്രവർത്തനങ്ങൾക്ക് ആരംഭം

ന്യൂയോർക്ക്: കേരളത്തിലെ സാമ്പത്തിക പരാധീനതയനുഭവിക്കുന്ന വിദ്യാർഥികൾക്ക് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെക്കാലമായി കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ട്രസ്റ്റി ബോർഡിന്‍റെ നേതൃത്വത്തിൽ വർഷംതോറും നടപ്പാക്കി വരുന്ന പഠന സഹായ പദ്ധതിയുടെ 2026ലെ പ്രവർത്തനങ്ങൾക്ക് വിദൂര ദൃശ്യ മാധ്യമങ്ങളുടെ സഹായത്തോടെ ഔപചാരികമായി ശുഭാരംഭം കുറിച്ചു. 

പ്രഫഷണൽ വിദ്യാഭ്യാസ രംഗത്ത് പഠന മികവ് പുലർത്തുന്നുവെങ്കിലും സാമ്പത്തിക പിന്നോക്കാവസ്ഥ നേരിടുന്ന വിദ്യാർഥികളെ കണ്ടെത്തി സഹായിക്കുക എന്ന ലക്ഷ്യത്തോടെ നാളിതുവരെ ഒന്നര കോടിയിലധികം രൂപയുടെ സാമ്പത്തിക സഹായം കെഎച്ച്എൻഎ കേരളത്തിലെ വിദ്യാർഥികൾക്കായി വിതരണം ചെയ്തിട്ടുണ്ട്.

സ്കോളർഷിപ്പുകൾക്ക് പുറമെ അനാഥാലയങ്ങൾ, ബാലസദനങ്ങൾ, ആതുരാലയങ്ങൾ, അവശത അനുഭവിക്കുന്ന കലാകാരന്മാർ, നിർധനരായ രോഗികൾ തുടങ്ങിയവർക്കായി കഴിഞ്ഞ വർഷം മാത്രം ഒരു കോടി രൂപയുടെ സഹായം സംഘടന നൽകി.

ഈ വർഷത്തെ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ശുഭാരംഭം, കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതിയും കലിഫോർണിയയിലെ ശങ്കര അദ്വൈതാശ്രമം ഓഫ് ഗ്ലോബൽ എൻലെെറ്റ്മെന്‍റ് അധ്യക്ഷനുമായ സ്വാമി ചിദാനന്ദപുരിയുടെ അനുഗ്രഹ പ്രഭാഷണത്തോടെ നടന്നു.

പ്രവാസ സംഘടനകൾ പരമ്പരാഗത പ്രവർത്തന ശൈലികളിൽ നിന്ന് മുന്നോട്ട് മാറി, മാറുന്ന തലമുറയുടെ ആവശ്യങ്ങൾ മനസിലാക്കി, നൂതന സാങ്കേതിക വിദ്യകളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സ്വാമി തന്‍റെ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു.

കെഎച്ച്എൻഎ വിഭാവനം ചെയ്യുന്ന ദീർഘ കാല പദ്ധതികളെക്കുറിച്ചും അപേക്ഷിക്കുന്ന എല്ലാ അർഹരായ വിദ്യാർഥികൾക്കും സ്കോളർഷിപ്പ് നൽകാൻ കഴിയുന്ന തരത്തിൽ കൂടുതൽ സംഭാവനകൾ സമാഹരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ സ്വാഗത പ്രസംഗത്തിൽ സൂചിപ്പിച്ചു.

സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും 2027-ൽ ഫ്ലോറിഡയിൽ നടത്തപ്പെടുന്ന ആഗോള ഹൈന്ദവ സംഗമത്തിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ അധ്യക്ഷ പ്രസംഗം നടത്തി.

രജത ജൂബിലി പിന്നിട്ട കെഎച്ച്എൻഎ സനാതന ധർമ്മ പ്രചാരണത്തിലും മൂല്യാധിഷ്ഠിതമായി യുവാക്കളെ ശാക്തീകരിക്കുന്നതിലും പരമ്പരാഗത രീതികൾക്ക് അതീതമായി നിർമ്മിത ബുദ്ധി ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനായുള്ള നവീന പദ്ധതികൾ സംഘടന രൂപപ്പെടുത്തി വരുന്നതായും അദ്ദേഹം അറിയിച്ചു.

ഈ വർഷത്തെ വിദ്യാഭ്യാസ സഹായനിധി സമാഹരണ പ്രവർത്തനങ്ങൾ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് സംസ്‌കൃത വിഭാഗം പ്രഫ.ഡോ. ലക്ഷ്മി ശങ്കർ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നിന്നും സ്കോളർഷിപ്പിന്‍റെ ഗുണഭോക്താക്കളും രക്ഷിതാക്കളും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിൽ ഭാരതീയ പൗരാണിക വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ചും ആർഷ പരമ്പരയിലെ ഗുരുശിഷ്യ ബന്ധത്തെക്കുറിച്ചും സവിസ്തരം പ്രതിപാദിച്ചുകൊണ്ടു നടത്തിയ ഉൽഘാടന പ്രസംഗം വിജ്ഞാനപ്രദമായിരുന്നു.  

സ്വാമി വിവേകാനന്ദന്‍റെ വിശ്വ പ്രസിദ്ധമായ ഷിക്കാഗോ സന്ദർശനത്തിൽ അനുവദിച്ചുകിട്ടിയ ആഡംബര പട്ടുമെത്ത ഉപേക്ഷിച്ചു നിലത്തുറങ്ങിയതിനു വികാര നിർഭരമായി സ്വാമി നൽകിയ വിശദീകരണം ഹൃദയസ്പർശിയായി അവർ പ്രസംഗത്തിൽ പരാമർശിച്ചു.

ദാരിദ്ര്യവും രോഗവും കാരണം കഷ്ടപ്പെടുന്ന സ്വന്തം രാജ്യത്തിലെ നിസ്സഹായരായ ഗ്രാമീണരുടെ മുഖം സ്വാമിയെ പട്ടുമെത്തയിൽ കിടക്കുന്ന സുഖത്തിൽ നിന്നും പിന്തിരിപ്പിച്ചുവെന്നും സഹജീവികളുടെ ദുഃഖം സ്വാമിയേ വല്ലാതെ അലട്ടിയിരുന്നുവെന്നും ലക്ഷ്മി ശങ്കർ വിശദീകരിച്ചു. അമേരിക്കയിലെ ആകർഷക വലയത്തിനുള്ളിലിരുന്നും ജന്മനാടിനെ കുറിച്ചോർക്കുന്ന കെഎച്ച്എൻഎ പ്രവർത്തകരെ അഭിനന്ദിക്കാനും അവർ മറന്നില്ല.

കേരളത്തിൽ കെഎച്ച്എൻഎ കോഓർഡിനേറ്ററായി ആരംഭകാലം മുതൽ പ്രവർത്തിച്ചുവരുന്ന പി. ശ്രീകുമാർ (ജന്മഭൂമി) കേരളത്തിൽ നടത്തിവരുന്ന മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങളെ ശ്ലാഖിച്ചുകൊണ്ടു ആശംസകൾ അർപ്പിച്ചു.

സ്കോളർഷിപ്പിനായി അപേക്ഷിക്കാനുള്ള യോഗ്യതയും ഓൺലൈൻ സംവിധാനങ്ങളെക്കുറിച്ചും ചെയർമാൻ രഘുവരൻ നായർ വിശദമാക്കുകയും സ്കോളർഷിപ് കമ്മിറ്റിയിലെ അംഗങ്ങളായ ഡോ. തങ്കം അരവിന്ദ് (കോ ചെയർ) രമണി പിള്ള, ഡോ. ബിജു പിള്ള, അരവിന്ദ് പിള്ള, ബാബുരാജ് ധരൻ എന്നിവരെ യോഗത്തിനു പരിചയപ്പെടുത്തുകയും ചെയ്തു. മുൻപ്രസിഡന്‍റുമാരായ ടി.എൻ. നായർ, സുരേന്ദ്രൻ നായർ, ട്രഷറർ അശോക് മേനോൻ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.

യോഗനടപടികളുടെ ഇടവേളയിൽ പ്രസിദ്ധ സോപാന സംഗീതജ്ഞ കുമാരി വൈദേഹി സുരേഷ് അവതരിപ്പിച്ച ഗാനാവിരുന്ന്‌ ഹൃദ്യവും ആസ്വാദ്യവുമായിരുന്നു. സെക്രട്ടറി സിനു നായർ നന്ദി രേഖപ്പെടുത്തുകയും ബോർഡ് അംഗങ്ങളായ അനഘ വാര്യർ സുരേഷ് നായർ എന്നിവർ കാര്യക്രമങ്ങൾ നിയന്ത്രിക്കുകയും ചെയ്തു.

NRI

അന്നദാനത്തിന് അഞ്ച് ലക്ഷം രൂപ സമർപ്പിച്ച് കെഎച്ച്എൻഎ

ന്യൂയോർക്ക്: തിരുനാവായ നാവാമുകുന്ദ ക്ഷേത്രപരിസരത്ത് ജനുവരി നടന്നു കൊണ്ടിരിക്കുന്ന മഹാമാഘ കുംഭമേളയോടനുബന്ധിച്ചുള്ള അന്നദാന മഹായജ്ഞത്തിന് അഞ്ച് ലക്ഷം രൂപ സമർപ്പിച്ച് കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക.

വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിന്‍റെ ആത്മാർഥമായ സഹകരണത്തിലൂടെയും വ്യക്തമായ ദർശനവും ദൃഢനിശ്ചയവുമുള്ള നേതൃത്വത്തിലൂടെയുമാണ് ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ തുക സമാഹരിക്കാൻ സാധിച്ചതെന്ന് സംഘടനാ നേതൃത്വം അറിയിച്ചു.

ഈ ദൗത്യത്തിൽ ആദ്യ ഘട്ടമായി അഞ്ച് ലക്ഷം രൂപ സമർപ്പിക്കാൻ കഴിഞ്ഞതിൽ കെഎച്ച്എൻഎ അഭിമാനിക്കുന്നതായും കൂടുതൽ സംഭാവനകൾ സമാഹരിച്ച് കൂടുതൽ അംഗങ്ങളെയും അനുഭാവികളെയും ഈ പുണ്യകർമത്തിൽ പങ്കാളികളാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും

മഹാമാഘ അന്നദാനം സനാതന ധർമ്മത്തിന്‍റെ സേവന പാരമ്പര്യത്തിന്‍റെ ഭാഗമാണെന്നും ഈ മഹാദൗത്യത്തിലേക്ക് ആദ്യ സമർപ്പണം നടത്താൻ കഴിഞ്ഞതിൽ കെഎച്ച്എൻഎയ്ക്ക് വലിയ അഭിമാനമുണ്ടെന്നും ട്രസ്റ്റി ബോർഡ് ചെയർപഴ്സൻ വനജ നായർ അഭിപ്രായപ്പെട്ടു.

ധർമ്മപരവും സാമൂഹികവുമായ എല്ലാ സേവന പ്രവർത്തനങ്ങൾക്കും കെഎച്ച്എൻഎ ശക്തമായ പിന്തുണ നൽകുമെന്നും ജനറൽ സെക്രട്ടറി സിനു നായർ അറിയിച്ചു. അന്നദാനം മഹാദാനം തന്നെയാണ്. ഈ പുണ്യകർമത്തിന്‍റെ ഭാഗമാകാൻ കൂടുതൽ പേർ മുന്നോട്ട് വരണം എന്ന് ട്രഷറർ അശോക് മേനോൻ അഭ്യർഥിച്ചു.

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഇത്തരം ധാർമ്മിക പ്രവർത്തനങ്ങൾ സമൂഹത്തിൽ ദീർഘകാല മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാമാഘവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയുമായി ചേർന്ന് കെഎച്ച്എൻഎ സംഘടിപ്പിച്ച വെബിനാറിലാണ് അന്നദാന പദ്ധതിയിലെ സംഘടനയുടെ പങ്കാളിത്തവും ആദ്യ സംഭാവനയും ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

NRI

ജയമുരളി നായർ കെഎച്ച്എൻഎ ഗ്രേറ്റ് ലേക്സ് റീജണൽ വൈസ് പ്രസിഡന്‍റ

മിഷിഗൺ: മിഷിഗണിലെ മലയാളി സമൂഹത്തിൽ സാംസ്കാരികവും ആത്മീയവുമായ രംഗങ്ങളിൽ സജീവ സാന്നിധ്യമായ ജയമുരളി നായരെ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) ഗ്രേറ്റ് ലേക്സ് റീജണൽ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു.

മിഷിഗൺ, ഈസ്റ്റ് കാനഡ എന്നിവ ഉൾപ്പെടുന്ന മേഖലകളുടെ സംഘടനാപരമായ ഏകോപന ചുമതലയാണ് അദ്ദേഹം വഹിക്കുക. മിഷിഗൺ ഘടകത്തിൽ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സെക്രട്ടറി എന്നീ നിലകളിൽ മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചത്.

കേരള സർക്കാരിന്‍റെ മലയാളം മിഷൻ മിഷിഗൺ ചാപ്റ്ററിന്‍റെ കോഓർഡിനേറ്ററായും അധ്യാപകനായും സേവനമനുഷ്ഠിക്കുന്ന അദ്ദേഹം, കഴിഞ്ഞ അഞ്ച് വർഷമായി ഇരുന്നൂറ്റമ്പതോളം കുട്ടികൾക്ക് മലയാള ഭാഷ അഭ്യസിപ്പിച്ചു വരുന്നു.

മിഷിഗണിലെ മലയാളി സമൂഹത്തിനിടയിൽ വർഷങ്ങളായി സാംസ്കാരിക, ആത്മീയ, ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിച്ച അനുഭവസമ്പത്തുള്ള വ്യക്തിയാണ് ജയമുരളി നായർ. അദ്ദേഹത്തിന്‍റെ പ്രവർത്തന പരിചയവും കലയോടുള്ള അഭിനിവേശവും കെഎച്ച്എൻഎ ഗ്രേറ്റ് ലേക്സ് റീജണ് വലിയ കരുത്താകും.

സംഘടനയുടെ ദർശനവും ലക്ഷ്യങ്ങളും മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് പൂർണ വിശ്വാസമുണ്ടെന്നും കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഭാര്യ മായ. മക്കൾ: അനഘ, അനന്തു. ജയമുരളിയുടെ പുതിയ പദവിയിലേക്ക് കെഎച്ച്എൻഎ ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ എന്നിവർ ഉൾപ്പെടെയുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളും ആശംസകൾ നേർന്നു.

NRI

കെഎച്ച്എൻഎ മുഖാമുഖം: വിശേഷങ്ങൾ പങ്കുവച്ച് കൃഷ്ണകുമാർ

ന്യൂയോർക്ക്: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) സംഘടിപ്പിച്ച "മുഖാമുഖം' പരിപാടിയിൽ സിനിമാ താരവും ബിജെപി നേതാവുമായ കൃഷ്ണകുമാർ അതിഥിയായി പങ്കെടുത്തു.

ഫേസ്ബുക്ക് ലൈവ് മുഖേന നടന്ന പരിപാടിയിൽ അമേരിക്കയിലുടനീളമുള്ള അംഗങ്ങളുടെ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു. പരിപാടി ആത്മീയതയും സാമൂഹിക ബോധവത്കരണവും ചേർന്ന ഒരു അർഥവത്തായ വേദിയായി മാറി.

കെഎച്ച്എൻഎ കണക്ടിക്കട്ട് ആർവിപി ശ്രീലക്ഷ്മി അജയ് പ്രാർഥനാഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി സിനു നായർ അതിഥികളെ സ്വാഗതം ചെയ്ത് കൃഷ്ണകുമാറിനെ പരിചയപ്പെടുത്തി.

കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ അധ്യക്ഷപ്രസംഗത്തിൽ സംഘടനയുടെ ദർശനവും വളർച്ചയും വിശദീകരിച്ചു. ആഗോള ഹിന്ദു സമൂഹത്തെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കെഎച്ച്എൻഎ നടത്തുന്ന ധാർമിക-സേവന പ്രവർത്തനങ്ങൾ, യുവജന പദ്ധതികൾ, സ്കോളർഷിപ്പ് പരിപാടികൾ, കേരള കൺവെൻഷൻ, 2027ലെ അമേരിക്കൻ കൺവെൻഷൻ തുടങ്ങിയ വിഷയങ്ങളും അദ്ദേഹം അവതരിപ്പിച്ചു.

സമൂഹത്തിന് പ്രചോദനമായ വ്യക്തികളെ പരിചയപ്പെടുത്തുന്ന വേദിയാണ് മുഖാമുഖം എന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് കൃഷ്ണകുമാർ തന്‍റെ 37 വർഷത്തിലധികം നീണ്ട സിനിമാ ജീവിതം, തിരുവനന്തപുരം കേന്ദ്രമായ കുടുംബ ജീവിതം, പൊതുപ്രവർത്തന യാത്ര എന്നിവയെക്കുറിച്ച് സംസാരിച്ചു.

 

NRI

കെഎച്ച്എൻഎ ടെന്നസി ആർവിപിയായി ആശാ പതിയേരിയെ നാമനിർദേശം ചെയ്തു

നാഷ്‌വിൽ: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ കേന്ദ്ര സംഘടനയായ കെഎച്ച്എൻഎയുടെ ടെന്നസി റീജിയണൽ വൈസ് പ്രസിഡന്‍റായി ആശാ പതിയേരിയെ നാമനിർദേശം ചെയ്തു.

സംഘടനയുടെ പ്രവർത്തനങ്ങൾ ടെന്നസി മേഖലയിൽ കൂടുതൽ കരുത്തുറ്റതാക്കുന്നതിന്‍റെ ഭാഗമായാണ് സാംസ്കാരിക - സാമൂഹിക രംഗത്തെ സജീവ സാന്നിധ്യമായ ആശയെ ഈ ഉത്തരവാദിത്തം ഏൽപ്പിച്ചത്.

നാഷ്‌വില്ലിലെ "നിർമാല്യം' സത്സംഗ ഗ്രൂപ്പിന്‍റെ സ്ഥാപക അംഗങ്ങളിൽ ഒരാളായ അവർ, ടെന്നസിയിലെ മലയാളി ഹിന്ദുക്കളുടെ കൂട്ടായ്മയായ "അത്മ' (All Tennessee Hindu Malayalee Association) രൂപീകരിക്കുന്നതിലും നിർണായക പങ്കുവഹിച്ചു.

2024ൽ അന്നത്തെ കെഎച്ച്എൻഎ പ്രസിഡന്‍റായിരുന്ന ഡോ. നിഷ പിള്ളയാണ് അത്മയുടെ ഉദ്ഘാടനം നിർവഹിച്ചത്. മുൻപ് 2021-2023 കാലയളവിൽ കെഎച്ച്എൻഎ നാഷ്‌വിൽ ആർവിപിയായും 2023-2025 കാലയളവിൽ ടെന്നസി സ്റ്റേറ്റ് വൈസ് പ്രസിഡന്‍റായും ആശാ പതിയേരി സേവനം കാഴ്ചവച്ചിട്ടുണ്ട്.

കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയായ ആശാ പതിയേരി നിലവിൽ നാഷ്‌വില്ലിലാണ് താമസം. വെറ്ററൻസ് അഫയേഴ്‌സിൽ ഗാസ്‌ട്രോ എന്‍ററോളജി നഴ്‌സായി ജോലി ചെയ്യുന്ന അവർ ഔദ്യോഗിക രംഗത്തും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു.

അനിൽ പതിയേരിയാണ് ഭർത്താവ്. മകൾ കല്ല്യാണി പതിയേരി. സനാതന ധർമവും സാംസ്കാരിക പൈതൃകവും വരുംതലമുറകളിലേക്ക് പകർന്നു നൽകുക എന്നതും ആ മൂല്യങ്ങൾ സമൂഹത്തിന് വഴികാട്ടിയാവുക എന്നതുമാണ് തന്‍റെ ലക്ഷ്യമെന്ന് അവർ വ്യക്തമാക്കി.

ആശാ പതിയേരിയുടെ സംഘാടക മികവും അനുഭവസമ്പത്തും സംഘടനയുടെ വരുംകാല പ്രവർത്തനങ്ങൾക്ക് വലിയ ഊർജമാകുമെന്ന് കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

"സംഘടനയുടെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചുള്ള ആശയുടെ പരിചയസമ്പത്ത് കെഎച്ച്എൻഎയ്ക്ക് വലിയൊരു കരുത്താണ്. ടെന്നസി മേഖലയിൽ നമ്മുടെ സാംസ്കാരിക പ്രവർത്തനങ്ങളെ പുതിയ തലങ്ങളിലേക്ക് എത്തിക്കാൻ അവരുടെ നേതൃത്വത്തിന് സാധിക്കും എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്‍റ് സഞ്ജീവ് കുമാർ, ജോയിന്‍റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്‍റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റീ ബോർഡ് എന്നിവരും ആശാ പതിയേരിക്ക് ആശംസകൾ നേർന്നു.

NRI

കെഎച്ച്എൻഎ മസാച്യുസെറ്റ്‌സ് ആർവിപിയായി ശ്രീലക്ഷ്മി അജയിനെ നാമനിർദേശം ചെയ്തു

കണക്‌‌ടിക്കട്ട്: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ കേന്ദ്ര സംഘടനയായ കെഎച്ച്എൻഎയുടെ കണക്‌ടിക്കട്ട് മസാച്യുസെറ്റ്‌സ് റീജിയണൽ വൈസ് പ്രസിഡന്‍റായി ശ്രീലക്ഷ്മി അജയിനെ നാമനിർദേശം ചെയ്തു.

കഴിഞ്ഞ രണ്ട് വർഷമായി ഈ മേഖലയിൽ സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ആർവിപി എന്ന നിലയിൽ ശ്രീലക്ഷ്മി സ്തുത്യർഹമായ സേവനമാണ് കാഴ്ചവയ്ക്കുന്നത്. ചങ്ങനാശേരി സ്വദേശിനിയായ ശ്രീലക്ഷ്മി തൊഴിൽപരമായി ഡാറ്റാ സയന്‍റിസ്റ്റാണ്.

മികച്ച ഒരു ഗായിക കൂടിയായ അവർ കെഎച്ച്എൻഎയുടെ സാംസ്കാരിക - സാമൂഹിക വേദികളിലെ സജീവ സാന്നിധ്യമാണ്. മുൻപ് കേരള അസോസിയേഷൻ ഓഫ് കണക്‌ടിക്കട്ടിന്‍റെ ബോർഡ് ഓഫ് ഡയറക്ടറായും ആർട്‌സ് ക്ലബ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള അവർക്ക് കലാ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിലും അവ പ്രോത്സാഹിപ്പിക്കുന്നതിലും മികച്ച നേതൃപാടവമുണ്ട്.

നിലവിൽ ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം കണക്‌ടിക്കട്ടിൽ താമസിക്കുന്ന ശ്രീലക്ഷ്മി, നമ്മുടെ സാംസ്കാരിക പൈതൃകം മുറുകെ പിടിച്ചുകൊണ്ട് സമൂഹത്തിന് ഗുണകരമായ പ്രവർത്തനങ്ങൾ വരുംതലമുറകളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

ശ്രീലക്ഷ്മി അജയിന്‍റെ നിയമനത്തെ കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ സ്വാഗതം ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി കണക്‌ടിക്കട്ട് റീജിയണിൽ വീണാ പിള്ളയോടൊപ്പം ചേർന്ന് കെഎച്ച്എൻഎയ്ക്ക് വേണ്ടി ശ്രീലക്ഷ്മി നടത്തിവരുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്.

അവരുടെ പ്രഫഷണൽ മികവും കലാപരമായ കഴിവും സംഘടനയുടെ ഭാവി പരിപാടികൾക്ക് വലിയ കരുത്താകും എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്‍റ് സഞ്ജീവ് കുമാർ, ജോയിന്‍റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്‍റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റീ ബോർഡ് എന്നിവരും ശ്രീലക്ഷ്മി അജയിന് ആശംസകൾ നേർന്നു.

NRI

കെഎച്ച്എൻഎ മണ്ഡലകാല അയ്യപ്പ ഭജന ഇന്ന് മുതൽ

ഫ്ലോറിഡ: മണ്ഡല - മകരവിളക്ക് തീർഥാടന കാലത്തോടനുബന്ധിച്ച് വടക്കേ അമേരിക്കയിലെ അയ്യപ്പ ഭക്തർക്കായി കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) എല്ലാ ബുധനാഴ്ചയും ഓൺലൈൻ "മണ്ഡലകാല അയ്യപ്പ ഭജന' നടത്തുന്നു.

കേരളത്തിന്‍റെ തനത് ആചാരങ്ങൾ അമേരിക്കയിൽ നിലനിർത്തുന്നതിന്‍റെ ഭാഗമായാണ് കെഎച്ച്എൻഎ എല്ലാ ബുധനാഴ്ചയും മകരവിളക്ക് വരെ ഭജന സംഘടിപ്പിക്കുന്നത്. ഈ ആഴ്ചത്തെ ഭജനയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് അസോസിയേഷൻ ഓഫ് ടാമ്പ ഹിന്ദു മലയാളി ആണ്.

ഇന്ന് വൈകുന്നേരം ഈസ്റ്റേൺ സമയം രാത്രി ഏഴ് മുതൽ 8.30 വരെയാണ് സൂമിൽ കൂടിയുള്ള ഭജന. മീറ്റിംഗ് ഐഡി: 882 7522 4714.

മണ്ഡലകാലത്ത് അയ്യപ്പഭക്തർക്ക് ഒരുമിച്ച് ഭജനയിൽ പങ്കെടുക്കാനും ആത്മീയമായി ഒത്തുചേരാനും ഈ ഓൺലൈൻ സംരംഭം സഹായകമാകും.

കൂടുതൽ വിവരങ്ങൾക്ക്: ജയപ്രകാശ് നായർ - 845 507 2621 , റീത്ത അനിൽ (ടാമ്പ) - 813 326 7737.

NRI

കെഎച്ച്എൻഎ സൗത്ത് വെസ്റ്റ് - സതേൺ കലിഫോർണിയ ആർവിപിയായി വിനോദ് ബാഹുലേയനെ നാമനിർദേശം ചെയ്തു

ലോസ് ആഞ്ചലസ്: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ കേന്ദ്ര സംഘടനയായ കെഎച്ച്എൻഎയുടെ സൗത്ത് വെസ്റ്റ് (സതേൺ കാലിഫോർണിയ) റീജിയണൽ വൈസ് പ്രസിഡന്‍റായി സതേൺ കലിഫോർണിയയിൽ നിന്നുള്ള വിനോദ് ബാഹുലേയനെ നാമനിർദേശം ചെയ്തു.

ദീർഘകാലമായുള്ള സംഘടനാ രംഗത്തെ അനുഭവസമ്പത്തും സാമൂഹിക സേവന രംഗത്തെ പ്രതിബദ്ധതയും കണക്കിലെടുത്താണ് സംഘടനയുടെ ഈ തീരുമാനം. വിവിധ ഘട്ടങ്ങളിൽ കെഎച്ച്എൻഎയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് എന്നീ പദവികളിൽ പ്രവർത്തിച്ച മികച്ച സംഘാടകനാണ് അദ്ദേഹം.

നിലവിൽ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് ബോർഡ് അംഗമായും പ്രവർത്തിച്ചു വരുന്നു. സംഘടനയുടെ കീഴിൽ വർഷം തോറും നടക്കുന്ന നിരവധി പരിപാടികൾക്ക് അദ്ദേഹം നേതൃത്വം നൽകുന്നു.

കേരളത്തിലെ നിർധനരായ വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന് സഹായം നൽകുന്ന "എഡ്യൂക്കേറ്റ് എ കിഡ്' പദ്ധതിയുടെ ഇരുപതാം വാർഷികം അടുത്തിടെ വിപുലമായി ആഘോഷിക്കുന്നതിൽ അദ്ദേഹം മുഖ്യ പങ്കുവഹിച്ചു.

ചെന്നൈയിൽ ജനിച്ചുവളർന്ന വിനോദിന്‍റെ സ്വദേശം എറണാകുളമാണ്. ഇപ്പോൾ കുടുംബസമേതം ലോസ് ആഞ്ചലസിലാണ് താമസം. ഭാര്യ വിജി. ന്യൂയോർക്കിലുള്ള വിവേക്, ലോസ് ആഞ്ചലസിലുള്ള വിശാൽ എന്നിവർ മക്കളാണ്.

ശ്രീ നാരായണ ഗുരുദേവന്റെ "മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന ദർശനമാണ് തന്‍റെ സാമൂഹിക പ്രവർത്തനങ്ങൾക്ക് വഴികാട്ടിയായി അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.

വിനോദ് ബാഹുലേയന്‍റെ നിയമനത്തെ കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ സ്വാഗതം ചെയ്തു. അദ്ദേഹത്തിന്‍റെ അനുഭവസമ്പത്തും സേവനസന്നദ്ധതയും സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തുപകരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്‍റ് സഞ്ജീവ് കുമാർ, ജോയിന്‍റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്‍റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റീ ബോർഡ് എന്നിവരും വിനോദ് ബാഹുലേയന് ആശംസകൾ നേർന്നു.

NRI

കെഎച്ച്എൻഎ ഡാളസ് റീജിയണൽ വൈസ് പ്രസിഡന്‍റായി രേഷ്മ രഞ്ജൻ ചുമതലയേറ്റു

ടെക്സസ്: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) ഡാളസ് റീജിയണൽ വൈസ് പ്രസിഡന്‍റായി (ആർവിപി) പാലക്കാട് സ്വദേശിനിയായ രേഷ്മ രഞ്ജൻ നിയമിതയായി.

നിലവിൽ ഡാളസിനടുത്തുള്ള ഫേറ്റിൽ താമസിക്കുന്ന രേഷ്മ, സേവനപരതയും ക്രിയാത്മകതയും കൊണ്ട് അമേരിക്കയിലെ മലയാളി സമൂഹത്തിൽ ശ്രദ്ധേയമായ വ്യക്തിത്വമാണ്. ഡാളസ് മലയാളി അസോസിയേഷനിലെ (ഡിഎംഎ) സജീവ സാന്നിധ്യമാണ് രേഷ്മ രഞ്ജൻ.

ഒരു വർഷത്തിനുള്ളിൽ തന്നെ റീജിയൺ ഉദ്ഘാടനം, ബാഡ്മിന്‍റൺ ടൂർണമെന്‍റ്, ഓണം ആഘോഷങ്ങൾ എന്നിവയുടെ വിജയത്തിന് പിന്നിൽ രേഷ്മയുടെ പങ്ക് വളരെ വലുതായിരുന്നു.

ഫോമയുടെ വിമൻസ് ഫോറം സെക്രട്ടറിയായി (2022-2024) പ്രവർത്തിച്ച കാലയളവിൽ കാൻസർ സ്ക്രീനിംഗ്, വിദ്യാ വാഹിനി സ്കോളർഷിപ്പ് പ്രോഗ്രാം തുടങ്ങിയ ശ്രദ്ധേയമായ പദ്ധതികൾക്ക് അവർ നേതൃത്വം നൽകി.

കേരള അസോസിയേഷൻ ഓഫ് കൊളറാഡോയുടെ (കെഎഒസി) ലിറ്ററേച്ചർ സെക്രട്ടറിയായും യുവയുടെ സെക്രട്ടറിയായും (2019–2021) അവർ പ്രവർത്തിച്ചിട്ടുണ്ട്. ഒരു എഴുത്തുകാരിയും പ്രഭാഷണ കലയുടെ പ്രചാരകയുമായ രേഷ്മ, കെഎച്ച്എൻഎയുടെ പുതിയ യുവജന സംരംഭമായ "കഥാ വാക് ചാതുര്യം - ദി ആർട്ട് ഓഫ് എലക്വന്‍റ് സ്പീക്കിംഗ്’ എന്ന പദ്ധതിക്ക് നേതൃത്വം നൽകും.

കഥാകഥനത്തിലൂടെ യുവജനങ്ങളുടെ ആത്മവിശ്വാസം, ക്രിയാത്മകത, സംസാര വൈദഗ്ധ്യം എന്നിവ വികസിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഡാളസിലെ അർക്ക എനർജിയിൽ വെയർഹൗസ് മാനേജരായി സേവനമനുഷ്ഠിക്കുന്ന രേഷ്മ, 13 ഇംഗ്ലീഷ് പുസ്തകങ്ങൾ രചിച്ചിട്ടുള്ള ഒരു എഴുത്തുകാരി കൂടിയാണ്.

രേഷ്മ രഞ്ജൻ കൃഷ്ണ രഞ്ജന്‍റെയും രതി രഞ്ജന്‍റെയും മകളാണ്. ഐടി പ്രഫഷണലായ ജയൻ കോടിയത്ത് മനോൾ ആണ് ഭർത്താവ്. നന്ദ, വേദ എന്നിവരാണ് മക്കൾ. വിവിധ സംഘടനകളിലെ ദീർഘകാല പ്രവർത്തന പരിചയവും യുവജന ശാക്തീകരണത്തിലും സാമൂഹിക സേവനത്തിലുമുള്ള രേഷ്മ രഞ്ജന്‍റെ അചഞ്ചലമായ പ്രതിബദ്ധതയും കെഎച്ച്എൻഎയ്ക്ക് വലിയ മുതൽക്കൂട്ടാകും.

ഡാളസ് മേഖലയിലെ കെഎച്ച്എൻഎയുടെ പ്രവർത്തനങ്ങൾക്ക് രേഷ്മയുടെ നേതൃത്വം നിർണായകമാകും എന്ന് കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്‍റ് സഞ്ജീവ് കുമാർ, ജോയിന്‍റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്‍റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റീ ബോർഡ് എന്നിവരും രേഷ്മ രഞ്ജന് ആശംസകൾ നേർന്നു.

NRI

കെഎച്ച്എൻഎ 2026 കലണ്ടർ പ്രകാശനത്തിനൊരുങ്ങുന്നു

വാഷിംഗ്ടൺ ഡിസി: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) 2026 വാർഷിക കലണ്ടർ പ്രസിദ്ധീകരിക്കാൻ ഒരുങ്ങുന്നു. വടക്കേ അമേരിക്കയിലെ ആയിരക്കണക്കിന് മലയാളി ഹിന്ദു കുടുംബങ്ങളിലേക്ക് പ്രസിദ്ധീകരണം എത്തിച്ചേരും.

ഇന്ത്യൻ, അമേരിക്കൻ വിശേഷ ദിവസങ്ങൾ ഉൾപ്പെടുത്തിയാണ് കലണ്ടർ തയാറാക്കുന്നത്. ഓരോ മാസത്തിന്‍റെയും താഴെയുള്ള ഇടം കോംപ്ലിമെന്‍റ്സുകൾ നൽകുവാനായി ഉപയോഗിച്ചിട്ടുണ്ട്. ബിസിനസുകൾക്കും സംഘടനകൾക്കും വ്യക്തികൾക്കും കുടുംബങ്ങൾക്കും ചെറിയ ആശംസാ പരസ്യങ്ങൾ നൽകാൻ ഇതൊരു മികച്ച അവസരമാണ്.

കെഎച്ച്എൻഎയുടെ പരിപാടികളിൽ സഹകരിക്കുന്ന എല്ലാവർക്കും പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്‍റ് സഞ്ജീവ് കുമാർ, ജോയിന്‍റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്‍റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റീ ബോർഡ് എന്നിവർ നന്ദി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: സിനു നായർ - 215 668 2367, സഞ്ജീവ് കുമാർ - 732 306 7406, അനഘ വാര്യർ - 727 871 3918, അരവിന്ദ് പിള്ള - 847 769 0519.

NRI

കെഎച്ച്എൻഎ സൗത്ത് ഈസ്റ്റ് റീജണൽ വൈസ് പ്രസിഡന്‍റായി ഷജീവ് പത്മനിവാസ് ചുമതലയേറ്റു

അറ്റ്ലാന്‍റാ (ജോർജിയ): കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) സൗത്ത് ഈസ്റ്റ് റീജണൽ വൈസ് പ്രസിഡന്‍റായി (ആർവിപി) ഷജീവ് പത്മനിവാസ് ചുമതലയേറ്റു. ജോർജിയ, അലബാമ, മിസിസിപ്പി (ജിഎ, എഎൽ, എംഎസ്) സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന മേഖലയെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.

എറണാകുളം സ്വദേശിയായ ഷജീവ് നിലവിൽ അറ്റ്ലാന്‍റയിലാണ് താമസം. കേരള ഹിന്ദൂസ് ഓഫ് ജോർജിയയുടെസ്ഥാപകാംഗവും നിലവിലെ ബോർഡ് ഓഫ് ട്രസ്റ്റി മെമ്പറുമാണ് ഷജീവ്.

ഗ്രേറ്റർ അറ്റ്ലാന്‍റാ മലയാളി അസോസിയേഷന്‍റെ (ഗാമ) മുൻ പ്രസിഡന്‍റായും (2022) നിലവിൽ ബോർഡ് ഓഫ് ട്രസ്റ്റിയായും അദ്ദേഹം പ്രവർത്തിക്കുന്നു. കെഎച്ച്എൻഎയുടെ 2023-25 കാലയളവിലും സൗത്ത് ഈസ്റ്റ് റീജിയൺ വൈസ് പ്രസിഡന്റ് പദവി അദ്ദേഹം വഹിച്ചിരുന്നു.

ഭാര്യ ശാലിനി. മക്കൾ: അക്ഷജ്, അൻവിത. ഷജീവിന്‍റെ സംഘടനാ വൈദഗ്ധ്യവും സാംസ്കാരിക പ്രതിബദ്ധതയും സൗത്ത് ഈസ്റ്റ് മേഖലയിലെ കെഎച്ച്എൻഎയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം പകരുമെന്ന് കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്‍റ് സഞ്ജീവ് കുമാർ, ജോയിന്‍റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്‍റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റീ ബോർഡ് എന്നിവർ ഷജീവ് പത്മനിവാസിന് ആശംസകൾ നേർന്നു.

NRI

കെഎച്ച്എൻഎ ലോൺ സ്റ്റാർ - ഹൂസ്റ്റൺ ആർവിപിയായി സൂര്യജിത്ത് സുഭാഷ് ചുമതലയേറ്റു

ഹൂസ്റ്റൺ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) ലോൺ സ്റ്റാർ - ഹൂസ്റ്റൺ റീജിയണൽ വൈസ് പ്രസിഡന്‍റായി തിരുവനന്തപുരം സ്വദേശി സൂര്യജിത്ത് സുഭാഷ് സ്ഥാനമേറ്റു. നിലവിൽ ടെക്സസിലെ ഹൂസ്റ്റണിൽ താമസിക്കുന്ന അദ്ദേഹം ഒരു ഇക്വിറ്റി ട്രേഡർ കൂടിയാണ്.

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ യൂത്ത് പ്രസിഡന്‍റ് (2021-2022), ഫോക്കാന റീജിയണൽ യൂത്ത് പ്രതിനിധി (2022), കെഎച്ച്എൻഎ യുവ പ്രതിനിധി (2021 -2023 ) എന്നീ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

കലാമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം സംസ്ഥാന യുവജനോത്സവങ്ങളിലും റിയാലിറ്റി ഷോകളിലും പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഒരു ഗായകൻ കൂടിയാണ്.

സൂര്യജിത്തിന്‍റെ നേതൃത്വവും കലാപരമായ സംഭാവനകളും ആഗോള ഹൈന്ദവ സമൂഹത്തെ സാംസ്കാരിക ഉണർവിലേക്കും ദേശീയ അഭിമാനത്തിലേക്കും നയിക്കാൻ സഹായിക്കുമെന്ന് കെഎച്ച്എൻഎയുടെ പ്രസിഡന്‍റ ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്‍റ് സഞ്ജീവ് കുമാർ, ജോയിന്‍റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്‍റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റി ബോർഡ് എന്നിവർ പറഞ്ഞു.

NRI

ശബരിമല തീർഥാടകര്‍ക്കായി സൗജന്യ ബസ് സർവീസ് ഒരുക്കി കെഎച്ച്എൻഎ

ഫ്ലോറിഡ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) മണ്ഡല കാലത്ത് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ഭക്തർക്കായി സൗജന്യ ബസ് സർവീസ് ഒരുക്കുന്നു. അമേരിക്കൻ മലയാളി ഹിന്ദുക്കളുടെ വിശ്വാസവും ഐക്യവും പ്രതിഫലിപ്പിക്കുന്ന ഈ "ശബരീ യാത്ര' ഭക്തിയുടെയും സമർപ്പണത്തിന്‍റെയും പ്രതീകമായി മാറുകയാണ്.

ഉദാരമനസ്കരായ സ്‌പോൺസർമാരുടെ പിന്തുണയോടെ നടപ്പിലാക്കുന്ന "ശബരീ യാത്ര' ഈ മാസം 17 മുതൽ ജനുവരി 13 വരെയുള്ള കാലയളവിൽ ലഭ്യമാകും. ഈ പദ്ധതിയുടെ സൗജന്യ സേവനം കെഎച്ച്എൻഎ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും അറുപതു വയസിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്കും സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഭക്തർക്കും വേണ്ടിയാണു ഒരുക്കിയിട്ടുള്ളത്.

ബസുകൾ പുറപ്പെടുന്ന സ്ഥലങ്ങളും സമയക്രമവും ഷെഡ്യൂൾ ചെയ്യുന്ന മുറയ്ക്ക് പ്രസിദ്ധീകരിക്കും. കെഎച്ച്എൻഎ ട്രഷറർ അശോക് മേനോൻ സ്പോൺസർ ചെയ്യുന്ന ബസ് 20ന് രാവിലെ എട്ടിന് ചോറ്റാനിക്കര ക്ഷേത്രപരിസരത്തുനിന്ന് പുറപ്പെടും.

ഇരുമുടി കെട്ടു നിറച്ചു, ശബരിമലയുടെ എല്ലാ ആചാരക്രമങ്ങളും പാലിച്ചു മാത്രമാകും ഈ പദ്ധതിയുടെ ഭാഗമാകാൻ ഭക്തർക്ക് സാധ്യമാകുക എന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.

ശബരീ യാത്ര കെഎച്ച്എൻഎയുടെ ആത്മീയ മൂല്യങ്ങൾക്ക് ആക്കം കൂടുന്നൊരു പദ്ധതിയാണെന്നും ഇത് വഴി കൂടുതൽ ആളുകളിലേക്ക് ഈ സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയും മൂല്യവും എത്തിക്കാൻ സാധിക്കുമെന്നുമാണ് കരുതുന്നതെന്നും കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.

ഇത്തരത്തിലുള്ള സേവന പ്രവർത്തനങ്ങളിൽ കൂടുതൽ ഭക്തർ പങ്കാളികൾ ആവണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ബസ് സ്പോൺസർ ചെയ്തു കൊണ്ട് നിങ്ങൾക്കും ഈ പുണ്യയാത്രയുടെ ഭാഗമാവാം. കൂടുതൽ വിവരങ്ങൾക്ക് അശോക് മേനോൻ (407 446 6408), മധു ചെറിയേടത് (848 202 0101), പ്രദീപ് നായർ (203 260 1356) എന്നിവരുമായി ബന്ധപെടുക.

NRI

കെഎച്ച്എൻഎയുടെ 'മൈഥിലി മാ' പദ്ധതിക്ക് ഔദ്യോഗിക തുടക്കം

ഫ്ലോറിഡ: കേരള ഹിന്ദുസ്‌ ഓഫ് നോർത്ത് അമേരിക്കയുടെ വനിതാ സംരംഭമായ മൈഥിലി മാ 2025-27യുടെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച സൂം മീറ്റിംഗിലൂടെ നടന്നു. വൈകുന്നേരം ഏഴിന് (ഇഎസ്ടി) ആരംഭിച്ച പരിപാടിയിൽ അമേരിക്കയിലെയും ഇന്ത്യയിലെയും അംഗങ്ങൾ പങ്കുചേർന്നു.

ദുർഗാ ലക്ഷ്മിയുടെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ കെഎച്ച്എൻഎ ജനറൽ സെക്രട്ടറി സിനു നായർ സ്വാഗതം ആശംസിച്ചു. കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ അധ്യക്ഷ പ്രസംഗം നടത്തി.

കഴിഞ്ഞ നാലു വർഷമായി വിജയകരമായി നടന്നുവരുന്ന മൈഥിലി മാ ലളിതാ സഹസ്രനാമം പരിപാടിക്ക് പിന്തുണ നൽകിയ അമ്മമാരോട് അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു. വരുന്ന മണ്ഡലകാലത്തെ ശബരിമല സൗജന്യ ബസ് സർവീസ്, മാർച്ചിലെ ആറ്റുകാൽ പൊങ്കാല തുടങ്ങിയ കെഎച്ച്എൻഎയുടെ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുകയും സംഘടനയുടെ ദീർഘകാല ലക്ഷ്യങ്ങൾക്കായി സമൂഹത്തിന്‍റെ അനുഗ്രഹവും പിന്തുണയും അഭ്യർഥിക്കുകയും ചെയ്തു.

തൃപ്പൂണിത്തുറ ഗവ. സംസ്കൃത കോളേജിലെ സംസ്കൃത പ്രൊഫസറും പ്രമുഖ പണ്ഡിതയുമായ ഡോ. സരിത മഹേശ്വരൻ ആയിരുന്നു മുഖ്യാതിഥി. ശാന്താ പിള്ള മുഖ്യാതിഥിയെ സദസിന് പരിചയപ്പെടുത്തി.

സ്ത്രീകളുടെ ആത്മീയ ഊർജം, പ്രാർഥനയുടെ പ്രാധാന്യം, കുടുംബത്തിൽ ഐക്യം നിലനിർത്തുന്നതിലുള്ള അവരുടെ പങ്ക് എന്നിവയെക്കുറിച്ച് ഡോ. സരിത മഹേശ്വരൻ സംസാരിച്ചു. മൈഥിലി മാ പോലുള്ള കൂട്ടായ്മകൾ ഹിന്ദു ഐക്യത്തിനും യുവതലമുറയിലേക്ക് ആത്മീയ പാരമ്പര്യം കൈമാറ്റം ചെയ്യുന്നതിനും നിർണായകമാണെന്നും അവർ ചൂണ്ടിക്കാട്ടി.

യോഗക്ഷേമ സഭയുടെ സംസ്ഥാന വനിതാ വിഭാഗം പ്രസിഡന്‍റായ മല്ലിക നമ്പൂതിരി പ്രത്യേക അതിഥിയായി പങ്കെടുത്തു. കെഎച്ച്എൻഎയുടെ ചാരിറ്റി പ്രവർത്തനങ്ങളെയും ലളിതാ സഹസ്രനാമം പാരായണത്തെയും അവർ പ്രശംസിച്ചു.

തുടർന്ന് യോഗക്ഷേമ സഭാ സംസ്ഥാന സെക്രട്ടറി വത്സലാ പണിക്കത്ത് ലളിതാ സഹസ്രനാമം പാരായണത്തിന് നേതൃത്വം നൽകുകയും, നിരവധി വനിതകൾ പ്രാർഥനയിൽ പങ്കുചേരുകയും ചെയ്തു.

ശാന്താ പിള്ളൈ, രാധാമണി നായർ, ഗീതാ ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവരാണ് മൈഥിലി മായുടെ 2025-2027 കാലയളവിലെ നേതൃത്വം വഹിക്കുന്നത്. രാധാമണി നായർ, മൈഥിലി മാ പരിപാടിയുടെ പുരോഗതിയും ലളിതാ സഹസ്രനാമം കുടുംബ സമാധാനത്തിനും ഐശ്വര്യത്തിനും എങ്ങനെ സഹായകമാകുമെന്നും വിശദീകരിച്ചു.

 

NRI

കെഎച്ച്എൻഎയുടെ "മൈഥിലി മാ' ലളിതാസഹസ്രനാമാർച്ചന അഞ്ചാം വർഷത്തിലേക്ക്

ഫ്ലോറിഡ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) അഭിമാനകരമായ ആത്മീയ സംരംഭമായ "മൈഥിലി മാ' ലളിതാസഹസ്രനാമാർച്ചന അഞ്ചാം വർഷത്തിലേക്ക് കടക്കുന്നു. കോടി സഹസ്രനാമങ്ങളുടെ പുണ്യപ്രഭയിൽ, പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് വെള്ളിയാഴ്ച പരിപാടിക്ക് ഔദ്യോഗികമായി തുടക്കമാകും.

ഗവൺമെന്‍റ് സംസ്കൃത കോളേജ് സംസ്കൃത സാഹിത്യ വിഭാഗം മേധാവി പ്രഫ. സരിത മഹേശ്വർ 2025 - 2027 കാലയളവിലെ മൈഥിലി മാ പരിപാടി ഉദ്ഘാടനം ചെയ്യും. യോഗക്ഷേമ സഭ വനിതാ വിഭാഗം കേരളാ സ്റ്റേറ്റ് പ്രസിഡന്‍റ് മല്ലിക മഹേശ്വർ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും.

ഈ വർഷത്തെ പുണ്യയാത്രയ്ക്ക് തുടക്കമിട്ടുകൊണ്ട്, യോഗക്ഷേമ സഭയിലെ വനിതാ അംഗങ്ങൾ ലളിതാസഹസ്രനാമാർച്ചന നടത്തും.

ആരംഭകാലം മുതൽ മൈഥിലി മാ കൂട്ടായ്മയുടെ സഹയാത്രികരായ ശാന്ത പിള്ള, രാധാമണി നായർ, ഗീത ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവർ എല്ലാ വെള്ളിയാഴ്ചകളിലും നടക്കുന്ന ലളിതാസഹസ്രനാമാർച്ചനയ്ക്ക് നേതൃത്വം നൽകും.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ വ്യാപിച്ചുനിൽക്കുന്ന ഈ ആത്മീയ കൂട്ടായ്മ, കഴിഞ്ഞ നാല് വർഷങ്ങളിലായി പ്രാർത്ഥനയുടെയും സമർപ്പണത്തിന്റെയും മാർഗങ്ങളിലൂടെ കെഎച്ച്എൻഎയ്ക്ക് പകർന്ന ആത്മബലം ചെറുതല്ല. ‌‌‌

സംഘടനയിലെ ഓരോ കുടുംബത്തിനും പുണ്യമായും അനുഗ്രഹമായും മാറിയ ഈ കൂട്ടായ്മയുടെ ശക്തിക്ക് എല്ലാവരും സാക്ഷികളാണെന്നും കെഎച്ച്എൻഎ മുന്നോട്ടുവയ്ക്കുന്ന ഉന്നതമായ ആശയങ്ങളുടെയും സംസ്കാരത്തിന്‍റെയും പ്രതിഫലനമാണ് മൈഥിലി മാ കൂട്ടായ്മയെന്നും പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.

വരും തലമുറയ്ക്ക് നമ്മൾ പകർന്നു നൽകുന്ന സംസ്കാരത്തിന്‍റെ അടയാളം കൂടിയാണ് ഈ പരിപാടിയെന്ന് സെക്രട്ടറി സിനു നായർ അറിയിച്ചു. മൈഥിലി മാ കൂട്ടായ്മയുടെ അഞ്ചാം വർഷാരംഭം പ്രവാസി ഹൈന്ദവ സമൂഹത്തിന് കൂടുതൽ ആത്മീയ ഊർജം നൽകുമെന്നാണ് പ്രതീക്ഷ.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ലോകമെമ്പാടുമുള്ള ഭക്തർക്ക് ഈ പുണ്യ കർമത്തിൽ പങ്കുചേരാവുന്നതാണ്.

സൂം മീറ്റിംഗ് ഐഡി: 882 7522 4714

Latest News

Up