Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala State School Youth Festival

കല മരുന്നാക്കി സാവിത്രിയമ്മ @90

തൃശൂര്‍: കലയും യാത്രയുമാണ് സാവിത്രിയമ്മയുടെ മരുന്നും ജീവിതവും. കലോത്സവവേദികളിലെത്തിയാല്‍ സാവിത്രിയമ്മ ഉഷാറാകും. രോഗവും രോഗാതുരതകളുമെല്ലാം മറക്കും. സാഹിത്യ അക്കാദമി ഹാളിലെ ഓട്ടന്‍തുള്ളല്‍ വേദിയിലെത്തിയപ്പോഴും സാവിത്രിയമ്മ രോഗവും രോഗം സൃഷ്ടിച്ച ബുദ്ധിമുട്ടുകളും മറന്നു...

ഗുരുവായൂര്‍ ചൂണ്ടല്‍ ഇടവന വീട്ടില്‍ പരതേനായ നാരായണന്‍നായരുടെ ഭാര്യ സാവിത്രിയമ്മയ്ക്ക് 90-ാം വയസില്‍ രോഗത്തെ അതിജീവിക്കാനുള്ള മരുന്നാണ് കലയും കലോത്സവവും. ഭാരത് പെട്രോളിയത്തിലെ ജീവനക്കാരനായിരുന്ന ഭര്‍ത്താവിന്‍റെ വിയോഗം സൃഷ്ടിച്ച വിഷമവുമായി വീട്ടില്‍ കഴിയവേ സാവിത്രിയമ്മയ്ക്കു സ്‌ട്രോക്കുണ്ടായി. ദിവസവും 20ലധികം മരുന്നുമായി കഴിഞ്ഞിരുന്ന സാവിത്രിയമ്മയ്ക്കു മകന്‍ രാജഗോപാല്‍ നല്‍കിയ ആന്‍റിബയോട്ടിക് മരുന്നാണ് കലാസ്വാദനവും യാത്രയും.

ചെറുപ്പം മുതല്‍ കലയെയും കലാകാരന്‍മാരെയുംസ്നേഹിച്ചിരുന്ന അമ്മയെ കലാവേദികളില്‍ ആസ്വാദകയായി എത്തിച്ചു. നല്ല പ്രായത്തില്‍ നേടാന്‍ കഴിയാത്തതൊക്കെയും നേടണം, കാണാതെ പോയ കാഴ്ചകളെല്ലാം കാണണം - ഇതാണ് സാവിത്രയമ്മയുടെ ആഗ്രഹം.

തീര്‍ഥാടനകേന്ദ്രങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും കലാവേദികളുമായി 700ലധികം വേദികള്‍ ഇതിനോടകം പിന്നിട്ടു. 425 അമ്പലങ്ങളില്‍ പോയി. മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നതിനുള്ള ആഗ്രഹം രണ്ടുമാസംമുമ്പ് തൃശൂര്‍ രാമനിലയത്തില്‍ മകന്‍ സാക്ഷാത്കരിച്ചു. ചലച്ചിത്രതാരം മഞ്ജുവാര്യരെയും ഐ.എം. വിജയനെയും നേരില്‍കണ്ടു....

അടുത്തനാളില്‍ വീണ് ഇടുപ്പിന് പരിക്കുപറ്റിയെങ്കിലും കഴിഞ്ഞദിവസം ടെലിവിഷനിലൂടെ കലോത്സവം തൃശൂരാണെന്ന് അറിഞ്ഞപ്പോള്‍മുതല്‍ മകനോട് എങ്ങനെയും പോകണമെന്ന ആഗ്രഹം പറഞ്ഞു. ഓട്ടന്‍തുള്ളല്‍ മത്സരം കാണാന്‍ വീല്‍ചെയറിലാണ് എത്തിയത്. തുള്ളല്‍കലാകാരന്‍മാരെയെല്ലാം അനുഗ്രഹിച്ച് മത്സരം കണ്ടാണ് മടങ്ങിയത്.

വയസ് 90 ആയെങ്കിലും സാവിത്രിയമ്മ നല്ലതുപോലെ പാടും. തുള്ളല്‍പാട്ടുകള്‍ മത്സരാര്‍ഥികള്‍ക്കൊപ്പം പാടിയപ്പോള്‍ എല്ലാവര്‍ക്കും അദ്ഭുതം.

പടം ജോണ്‍ മാത്യു

ഫോട്ടോ..... savithri.....
സാഹിത്യ അക്കാദമിയിലെ ഓട്ടന്‍തുള്ളല്‍ വേദിയിലെത്തിയ സാവിത്രിയമ്മ മത്സരാര്‍ഥിയെ അനുഗ്രഹിക്കുന്നു.

Kerala

പാട്ടുവേദിയിൽ ഹാട്രിക് തിളക്കം; ലളിതഗാനത്തിൽ ഷിൻസി

തൃശൂർ: റിയാലിറ്റി ഷോയുടെ വെള്ളിവെളിച്ചത്തിൽനിന്ന് കലോത്സവത്തിന്‍റെ ലളിതഗാനവേദിയിലേക്കെത്തുമ്പോഴും ഷിൻസി ഷിജുവിനു വിജയതാളം. ഹയർസെക്കൻഡറി വിഭാഗം ലളിതഗാനത്തിലാണ് എറണാകുളം കടവൂർ ജിവിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥി എ ഗ്രേഡ് തിളക്കം മൂന്നാംവർഷവും നിലനിർത്തിയത്.

ഒരു വർഷത്തെ ഇടവേളയ്ക്കുശേഷമായിരുന്നു ലളിതഗാനവേദിയിലേക്കുള്ള മടങ്ങിവരവ്. കഴിഞ്ഞ വർഷം കവിതാലാപനത്തിലും എ ഗ്രേഡ് നേടി.

വിവിധ സ്റ്റേജ് ഷോകളിലും റിയാലിറ്റി ഷോകളിലും സജീവമായ ഈ കൊച്ചുഗായികയെ സംഗീതത്തിന്‍റെ വഴികളിൽ നയിക്കുന്നത് ഗുരു കോതമംഗലം ആർഎൽവി ബാബുരാജാണ്. കടവൂർ ഷിജു വി. ചാക്കോയുടെയും ജാൻസിയുടെയും മകളാണ്.

Kerala

ഗിറ്റാറിൽ ഹാട്രിക് നിഖിത

തൃശൂർ: വെസ്റ്റേൺ ഗിറ്റാർ തന്ത്രികളിൽ വിസ്മയംതീർത്ത് ഹാട്രിക് വിജയവുമായി കൊല്ലം വിമലഹൃദയ എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥി നിഖിത എസ്. കൃഷ്ണൻ.

കോവിഡ് കാലത്തെ ഒഴിവുസമയങ്ങളിൽ സ്വയം നടത്തിയ പരിശീലനത്തിലൂടെയാണ് നിഖിത തുടർച്ചയായ മൂന്നാംവർഷവും ഈ സുവർണനേട്ടം കൈവരിച്ചത്.

ക്ലാസിക്കൽ ഗിറ്റാറിൽ ഫിഫ്ത് ഗ്രേഡ് നേടിയിട്ടുള്ള നിഖിത, സംഗീതത്തിനൊപ്പം എഴുത്തിലും സജീവമാണ്. ഇതിനോടകം മൂന്നു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കൊല്ലം പട്ടത്താനം രാജ് വികാസിൽ സജീവ് കൃഷ്ണന്‍റെയും ലളിതഗാനരംഗത്തു ശ്രദ്ധേയയായ മഞ്ജുവിന്‍റെയും മകളാണ് ഈ കൊച്ചുപ്രതിഭ.

Kerala

അച്ഛൻ ഈണമിട്ടു; മകൻ പാടി: ഗസലിൽ സാൻഗിന് എ ഗ്രേഡ്

തൃശൂർ: അച്ഛൻ ഈണംനൽകിയ ഗസൽവരികൾക്കു കൈയടി നേടി സാൻഗിൻ ബിജേഷ്. ഉറുദു ഗസലിൽ എളയാവൂർ സിഎച്ച്എം എച്ച്എസ്എസിലെ സാൻഗിൻ എ ഗ്രേഡ് നേടിയതു ഗുരു കൂടിയായ അച്ഛന്‍റെ ശിക്ഷണത്തിലാണ്.

ആഗ ബിസ്മിലിന്‍റെ വരികൾക്കു സ്കൂളിലെ സംഗീത അധ്യാപകൻകൂടിയായ അച്ഛൻ ടി.പി. വിനയകൃഷ്ണനാണ് സംഗീതം നൽകിയത്.

ഒരുപാടു ശിഷ്യരെ സംസ്ഥാനതലത്തിൽ എത്തിച്ചിട്ടുണ്ടെങ്കിലും മകന്‍റെ കന്നിയങ്കത്തിലെ നേട്ടം വിനയകൃഷ്ണന് ഇരട്ടിമധുരമായി. ഗായികയായ ചൈതന്യയാണ് അമ്മ.

Latest News

Up