National
കോൽക്കത്ത: തെരഞ്ഞെടുപ്പു കമ്മീഷന്റെ കരട് വോട്ടർ പട്ടികയിൽ മരിച്ചുവെന്ന് അടയാളപ്പെടുത്തിയ തൃണമൂൽ കോൺഗ്രസിന്റെ കൗൺസിലർ തന്നെ സംസ്കരിക്കണമെന്ന ആവശ്യവുമായി ഇന്നലെ ശ്മശാനത്തിലെത്തി പ്രതിഷേധിച്ചു.
ദൻകുനി 18-ാം വാർഡിലെ സൂര്യ ഡേയുടെ പേരാണ് കരട് പട്ടികയിൽ മരിച്ചവർക്കൊപ്പമുള്ളക്. ജനപ്രതിനിധിയായ താൻ മരിച്ചതായി കണക്കാക്കിയാൽ മറ്റു സംസ്കാരക്രിയകൾകൂടി ചെയ്തുതരണമെന്നാവശ്യപ്പെട്ട് ബൂത്ത് ലെവൽ ഓഫീസർക്ക് സൂര്യ ഇന്നലെ പരാതി നൽകുകയും ചെയ്തു.
പശ്ചിമബംഗാളിലേക്കു കുടിയേറിയവരുടെയും മറ്റും വിവരങ്ങളടങ്ങിയ കരട് വോട്ടർ പട്ടിക ഇന്നലെയാണ് കമ്മീഷൻ പുറത്തിറക്കിയത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ ഗൂഢാലോചനയാണിതെന്ന് സൂര്യ ഡേ കുറ്റപ്പെടുത്തി.
ശ്മശാനത്തിൽ നിൽക്കുന്ന കൗൺസിലറുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
National
കോൽക്കത്ത: സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ യുവാവ് വെട്ടിക്കൊന്നു. പശ്ചിമബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ഫറാക്ക പോലീസ് സ്റ്റേഷന് കീഴിലുള്ള നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (എൻടിപിസി) ലിമിറ്റഡിന്റെ കെൻഡുവ ആഷ് പോണ്ടിൽ ഞായറാഴ്ച അർധരാത്രിയോടെയാണ് സംഭവം.
ആഷ് പോണ്ടിൽ രാത്രി കാവൽക്കാരനായി ജോലി ചെയ്തിരുന്ന ആലം ഷെയ്ഖ്(48) ആണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതി പന്ന ഷെയ്ഖ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂർച്ചയേറിയ ആയുധം കൊണ്ടാണ് പന്ന ഷെയ്ഖ്, ആലം ഷെയ്ഖിനെ കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് പിടികൂടിയില്ല.
2015ൽ ജോറാപുകുരിയ ഗ്രാമത്തിൽ തർക്കത്തെ തുടർന്ന് കൊലപാതകം നടന്നിരുന്നു. പന്ന ഷെയ്ഖിന്റെ സഹോദരൻ തൗഫീഖ് ഷെയ്ക്കിനെ ആലം ഷെയ്ഖും ഒരുസംഘമാളുകളും വീട്ടിൽ നിന്നും വിളിച്ചിറക്കി തല്ലിക്കൊല്ലുകയായിരുന്നു.
സംഭവത്തിൽ ഫറാക്ക പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ആലം ഷെയ്ക്കിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ദീർഘകാലം ജയിലിൽ കഴിഞ്ഞ ആലം ഷെയ്ഖ് പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി.
തൗഫീഖ് ഷെയ്ഖിന്റെ കൊലപാതകത്തിന് ശേഷം, അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ പന്ന ഷെയ്ക്ക് ഗ്രാമം വിട്ടുപോയിരുന്നു. വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ ശേഷം ഏതാനും മാസങ്ങൾക്ക് മുമ്പ് അദ്ദേഹം ജോറാപുകുരിയയിലേക്ക് മടങ്ങിയെത്തി.
ഞായറാഴ്ച രാത്രി ആലം ഷെയ്ഖ് തന്റെ ജോലിസ്ഥലത്തേക്ക് പോകുമ്പോൾ, പന്ന ഷെയ്ഖും മറ്റ് ചിലരും അദ്ദേഹത്തെ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെട്ടു. ആലം ഷെയ്ഖ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പിന്നീട് പോലീസ് മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ജംഗിപൂർ സബ് ഡിവിഷണൽ ആശുപത്രിയിലേക്ക് അയച്ചു.
പന്ന ഷെയ്ഖ് ഗ്രാമത്തിലേക്ക് മടങ്ങിയതിനുശേഷം കുടുംബത്തിന് ആശങ്ക ഉണ്ടായിരുന്നുവെന്ന് ആലം ഷെയ്ഖിന്റെ മൂത്ത സഹോദരനും തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക നേതാവുമായ നബി ഷെയ്ഖ് പറഞ്ഞു.
"അവൻ തിരിച്ചെത്തിയതിനുശേഷം കുഴപ്പമുണ്ടാകുമെന്ന് ഞങ്ങൾ ഭയപ്പെട്ടു, പക്ഷേ അവൻ എന്റെ സഹോദരനെ ക്രൂരമായി കൊലപ്പെടുത്തുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല'. നബി ഷെയ്ഖ് പ്രതികരിച്ചു.
കൊലപാതകത്തെത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
Sports
കോല്‍ക്കത്ത: ലോകകപ്പ് ജേതാവായ അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ കാലുകള്‍ നാളെ ഇന്ത്യന്‍ മണ്ണില്‍ തൊടും. ആരാധകരുടെ ഫുട്ബോള്‍ വസന്തമായ മെസിയുടെ ഇന്ത്യയിലേക്കുള്ള രണ്ടാം വരവ്. മെസി കേരളക്കരയില്‍ എത്താത്തതില്‍ മലയാളികള്‍ക്കു നിരാശയുണ്ടെന്നതു വാസ്തവം. എങ്കിലും ഇന്ത്യന്‍ മണ്ണിലേക്കുള്ള മെസിയുടെ രണ്ടാം വരവിനായുള്ള ഒരുക്കത്തിലാണ് രാജ്യത്തെ കാല്‍പ്പന്ത് പ്രേമികള്‍.
ലയണല്‍ മെസിയുടെ ഗോട്ട് ഇന്ത്യ ടൂറിന്റെ ഔദ്യോഗിക തുടക്കം 13നാണ്. എന്നാല്‍, നാളെ രാത്രി (ശനി പുലർച്ചെ) 1.30ന് മെസി ഇന്ത്യയിലെത്തുമെന്നാണ് പരിപാടിയുടെ സംഘാടകര്‍ അറിയിച്ചത്.
മെസിയുടെ ഇന്ത്യ ടൂറിലേക്ക് ഇനിയുള്ളത് രണ്ട് ദിനങ്ങളുടെ അകലം മാത്രം. 13, 14, 15 തീയതികളിലായി കോല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ മെസി പര്യടനം നടത്തും. 14 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് മെസി ഇന്ത്യയില്‍ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍, സച്ചിന് തെണ്ടുല്‍ക്കര്‍ അടക്കമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങള്‍ തുടങ്ങിയ വന്‍നിരയാണ് മെസിയുടെ വരവില്‍ കൈകോര്‍ക്കുന്നത്.
70 അടി പ്രതിമ; സിറ്റി ഓഫ് ജോയ്
സിറ്റി ഓഫ് ജോയ് എന്നറിയപ്പെടുന്ന കോല്‍ക്കത്ത മെസിയെ രണ്ടാം വട്ടവും സ്വീകരിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. 2011ല്‍ വെനസ്വേലയ്ക്കെതിരായ സൗഹൃദ മത്സരത്തിനായി മെസി കോല്‍ക്കത്തിയില്‍ എത്തിയിരുന്നു. 14 വര്‍ഷത്തിനുശേഷം ഫിഫ ലോകകപ്പ് ജേതാവായാണ് മെസിയുടെ കോല്‍ക്കത്തയിലേക്കുള്ള രണ്ടാം വരവ്. മെസിയെ രണ്ടു തവണ സ്വീകരിച്ചതിന്റെ സന്തോഷവും സിറ്റി ഓഫ് ജോയ്ക്ക് ഇനി സ്വന്തം.
വെള്ളി രാത്രി 1.30ന് കോല്‍ക്കത്തയില്‍ മെസി പറന്നിറങ്ങുമെന്നാണ് വിവരം. രാവിലെ 10.30നാണ് കോല്‍ക്കത്തയിലെ ചടങ്ങ്. വെര്‍ച്വല്‍ ചടങ്ങിലൂടെ തന്റെ 70 അടി ഉയരമുള്ള, ഇതുവരെയുള്ള ഏറ്റവും വലിയ ശില്‍പ്പം മെസി അനാവരണം ചെയ്യും. ശ്രീഭൂമിയില്വച്ച് പൊതു ചടങ്ങിലൂടെ അനാവരണമായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, സുരക്ഷാ സംബന്ധമായ ആശങ്ക പോലീസ് അറിയിച്ചതോടെ വെര്‍ച്വല്‍ ചടങ്ങിലേക്കു മാറുകയായിരുന്നു. 25x20 അടി വലുപ്പമുള്ള തന്റെ മ്യൂറല്‍ ചിത്രവും മെസി അന്ന് അനാവരണം ചെയ്യും. സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലെ ചടങ്ങില്‍ 70,000 ആരാധകരെ ഉള്‍ക്കൊള്ളും.
ഹൈദരാബാദ് @ 7.00 pm
കോല്‍ക്കത്തയിലെ പരിപാടിക്കുശേഷം 13ന് വൈകുന്നേരം ഏഴിന് ഹൈദരാബാദില്‍ ആരാധകര്‍ക്കു മുന്നിലെത്തും. സെലിബ്രിറ്റികള്‍ പങ്കെടുക്കുന്ന സെവന്‍സ് ഫുട്ബോളില്‍ മെസി പങ്കെടുക്കും. തുടര്‍ന്ന് 14-ാം തീയതിയാണ് മുംബൈയിലെ പരിപാടി.
മുംബൈ ഫാഷന്‍ ഷോ
മുംബൈയില്‍, ഉറുഗ്വെന്‍ താരം ലൂയിസ് സുവാരസ്, മെസിയുടെ സഹതാരം റോഡ്രിഗോ ഡി പോള്‍, ബോളിവുഡ് താരങ്ങളായ ജോണ്‍ ഏബ്രഹാം, ടൈഗര്‍ ഷെഫോഫ്, ജാക്കി ഷെറോഫ് തുടങ്ങിയ വന്‍താരങ്ങള്‍ അണിനിരക്കുന്ന ഫാഷന്‍ ഷോ അരങ്ങേറും. ചാരിറ്റിക്കുവേണ്ടിയുള്ള ഈ ഫാഷന്‍ ഷോ 45 മിനിറ്റ് നീളുമെന്നാണ് വിവരം. 2022 ലോകകപ്പ് ഓര്മക്കുറിപ്പെന്ന രീതിയിലാണ് ചടങ്ങ്.
മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ വൈകുന്നേരം 5.30ന് ആരംഭിക്കുന്ന ചടങ്ങില്‍ ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍, എം.എസ്. ധോണി തുടങ്ങിയ വന്‍നിരയും മെസിക്കൊപ്പം അണിചേരുമെന്നാണ് വിവരം.
ഡല്‍ഹിയില്‍ മോദിക്കൊപ്പം
പര്യടനത്തിന്റെ അവസാനദിനമായ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹത്തിന്റെ വസതയില്വച്ച് മെസി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് ഒരു മണി മുതലാണ് 15-ാം തീയതിയിലെ മെസിയുടെ ചടങ്ങുകള്‍. ഈ വര്‍ഷം മൂന്ന് യൂറോപ്യന്‍ ട്രോഫികള്‍ (ഗോദിയ കപ്പ്, ദന കപ്പ്, നോര്‍വെ കപ്പ്) സ്വന്തമാക്കിയ മിനര്‍വ അക്കാദമിയിലെ യൂത്ത് ഫുട്ബോള്‍ താരങ്ങളുമായും മെസി കൂടിക്കാഴ്ച നടത്തും. ഓഗസ്റ്റില്‍ ഹെല്‍സിങ്കി കപ്പിന്റെ ഫൈനലിലും മിനര്‍വയുടെ ചുണക്കുട്ടികള്‍ എത്തിയിരുന്നു. സെലിബ്രിറ്റി മത്സരത്തോടെ ഡല്‍ഹിയിലെ പര്യടനം പൂര്‍ത്തിയാക്കി മെസി തിരികെ മടങ്ങും.
National
കോൽക്കത്ത: പ്രശസ്ത ബംഗാളി നടൻ കല്യാൺ ചാറ്റർജി (81) അന്തരിച്ചു. ടൈഫോയ്ഡ് ബാധിച്ച് കോൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നാനൂറിലേറെ ചലച്ചിത്രങ്ങളിൽ ചാറ്റർജി അഭിനയിച്ചിട്ടുണ്ട്. 1968ലാണ് ഇദ്ദേഹം അഭിനയരംഗത്തെത്തിയത്.
സത്യജിത് റേയുടെ പ്രതിദ്വന്ദിയിലും സുജോയ് ഘോഷിന്റെ ഹിന്ദി സിനിമ കഹാനിയിലും ചാറ്റർജി അഭിനയിച്ചിട്ടുണ്ട്. സൗമിത്ര ചാറ്റർജി, സാബിത്രി ചട്ടോപാധ്യായ, ദീപാങ്കർ ഡേ എന്നിവരുടെ സമകാലികനായിരുന്നു കല്യാൺ ചാറ്റർജി.
National
കോൽക്കത്ത: പഞ്ചിമ ബംഗാളിൽ പെൺകുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു. കോൽക്കത്തയിൽ എഞ്ചിനിയറിംഗ് രണ്ടാം വർഷ വിദ്യാർഥിനിയെ സഹപാഠി പീഡിപ്പിച്ചു.
മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി സഹപാഠി തന്നെ പീഡിപ്പിച്ചുവെന്ന് ആനന്ദപുർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പെൺകുട്ടി ആരോപിക്കുന്നു. സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി.
മറ്റൊരു സംസ്ഥാനത്ത് നിന്നും പഠനാവശ്യത്തിനായാണ് പെൺകുട്ടി പഞ്ചിമ ബംഗാളിൽ എത്തിയത്. താൻ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തിയാണ് പ്രതി മയക്കുമരുന്ന് നൽകി അതിക്രമം നടത്തിയതെന്നും പെൺകുട്ടി പോലീസിനോടു പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ മെഡിക്കൽ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു.
National
ന്യൂഡൽഹി: കോൽക്കത്ത ലോ കോളജ് പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. ജൂൺ 25ന് സൗത്ത് കോൽക്കത്ത ലോ കോളജിൽ നടന്ന ബലാത്സംഗ കേസിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
മുഖ്യപ്രതി മനോജിത് മിശ്ര, വിദ്യാർഥിനിയുടെ ഒന്നിലധികം വിഡിയോകൾ ചിത്രീകരിച്ചെന്നും അതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നെന്നും 650 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.
പെൺകുട്ടിയുടെ വൈദ്യപരിശോധനയിൽ പീഡനം സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രതിയുടെ ഡിഎൻഎ, ഫൊറൻസിക് സാംപിളുകളുമായി പൊരുത്തപ്പെടുന്നുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഒന്നാം വർഷ വിദ്യാർഥിനിയായ പെൺകുട്ടിയെ കോളജിലെ പൂർവ വിദ്യാർഥികളായ മനോജിത് മിശ്ര, സൈബ് അഹമ്മദ്, പ്രമിത് മുഖർജി എന്നിവർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തെന്നാണ് കേസ്.
കേസിൽ നാല് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പൂർവ വിദ്യാർഥികളായ മൂന്നു പേർക്ക് പുറമെ സുരക്ഷാ ജീവനക്കാരനും കേസിൽ പ്രതിയാണ്. പ്രതികൾ ചേർന്നു പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യം അന്വേഷണത്തിനിടെ പോലീസ് കണ്ടെടുത്തിരുന്നു. പ്രതികൾ പെൺകുട്ടിയെ ബന്ദിയാക്കി വലിച്ചിഴയ്ക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്ന് ഇരയെ ലൈംഗീക പീഡനത്തിന് ഇരയാക്കുന്ന വിഡിയോകൾ കണ്ടെടുത്തിരുന്നു. ചുമരിൽ സ്ഥാപിച്ചിരുന്ന എക്സ്ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തിലൂടെയാണ് പ്രതികൾ ഈ വിഡിയോകൾ ചിത്രീകരിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.
വീഡിയോയിലുള്ള ശബ്ദവും പ്രതികളുടെ ശബ്ദവും ഒന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് പ്രതിയുടെ മൊബൈൽ ലൊക്കേഷൻ കണ്ടെത്തിയിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.
പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്ന് ഇരയെ ലൈംഗീക പീഡനത്തിന് ഇരയാക്കുന്ന വിഡിയോകൾ കണ്ടെടുത്തിരുന്നു. ചുമരിൽ സ്ഥാപിച്ചിരുന്ന എക്സ്ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തിലൂടെയാണ് പ്രതികൾ ഈ വിഡിയോകൾ ചിത്രീകരിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.
വീഡിയോയിലുള്ള ശബ്ദവും പ്രതികളുടെ ശബ്ദവും ഒന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് പ്രതിയുടെ മൊബൈൽ ലൊക്കേഷൻ കണ്ടെത്തിയിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.
Kerala
കോൽക്കത്ത: കോളജ് കാമ്പസിൽവച്ച് നിയമവിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി. കോല്‍ക്കത്ത കസ്ബയിലുളള ലോ കോളേജിലാണ് സംഭവം. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികളില്‍ രണ്ടുപേര്‍ ലോ കോളേജിലെ വിദ്യാര്‍ഥികളും ഒരാള്‍ പൂര്‍വ വിദ്യാര്‍ഥിയുമാണ്. കോളജിന്റെ മുന്‍ യൂണിറ്റ് പ്രസിഡന്റായ മന്‍ജോഹിത് മിശ്ര (31), ബെയ്ബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യായ (20) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. കോളജ് കെട്ടിടത്തിനുളളില്വച്ചാണ് പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിന് ഇരയായത്. അതിജീവിതയുടെ പരാതിയിലാണ് കസ്ബ പോലീസ് കേസെടുത്തത്.
മൂന്ന് പ്രതികളും നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ജൂലൈ ഒന്നുവരെയാണ് ഇവരെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.