Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Novel

Other Stories

റെബേക്ക നോവൽ, അധ്യായം- 20

ഡാഫ്നെ ദു മോറിയർ - സ്വതന്ത്ര പരിഭാഷ

കരഞ്ഞു കെട്ടിപ്പിടിച്ച എന്നെ പിടിയിൽനിന്നു വിടർത്തി മാക്സിം എന്‍റെ മുഖത്തേക്കു നോക്കി. കണ്ണുകളിലേക്കു നോക്കി. നനഞ്ഞ കണ്‍പീലികൾ തുടച്ചു. എന്നിട്ട് എന്നെ ആവേശപൂർവം തെരുതെരെ ചുംബിച്ചു. മതിവരുവോളം ഇത്രയും ഗാഢമായ ചുംബനം മാക്സിമിൽനിന്ന് ഇതിനുമുന്പു ലഭിച്ചിട്ടില്ല.
""എന്‍റെ പ്രിയേ! പൊന്നുമോളേ! നിന്നെ ഞാൻ അഗാധമായി സ്നേഹിക്കുന്നു. എന്‍റെ ജീവനെപ്പോലെ സ്നേഹിക്കുന്നു.''

മാക്സിം എന്നും എല്ലാ രാത്രിയിലും ഇതുപോലെ പറഞ്ഞുകേൾക്കാനാണ് ഞാൻ ആഗ്രഹിച്ചത്. സംതൃപ്തിയുടെ പൂർണതയിൽനിന്ന് നിറമനസിന്‍റെ തുടിപ്പോടെ ഇന്ന് എനിക്കതു ലഭിച്ചു. ഞാൻ ഭാഗ്യവതിയാണ്. ഇറ്റലിയിലെ മോണ്ടികാർലോ മുതൽ മാൻഡെർലിവരെ ഞാൻ ഇതുപോലുള്ള സ്നേഹം ഭാവനയിൽ കണ്ടതാണ്. സത്യംപറഞ്ഞാൽ എനിക്കത് ഇന്നാണു ലഭിച്ചത്.
മാക്സിം പറഞ്ഞു: ""വന്നതെല്ലാം വന്നുപോയി. എല്ലാം മറക്കൂ! ഒന്നും ഓർക്കേണ്ട. ഇനി ഇങ്ങനെയൊന്നും സംഭവിക്കില്ല.''

""ഇല്ല. സംഭവിക്കില്ല. സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല. മാക്സിം എന്‍റെയാണ്. എന്‍റെ മാത്രം സ്വന്തം. ഈ ലോകത്തിൽ മറ്റെന്തിനേക്കാളും കൂടുതലായി ഞാൻ മാക്സിമിനെ സ്നേഹിക്കുന്നുണ്ട്. ആ സ്നേഹത്തിന് മങ്ങലേൽക്കാൻ ഞാൻ ഇടവരുത്തില്ല. നമ്മളെന്നും ഒന്നാണ്. നമുക്കിടയിൽ രഹസ്യങ്ങളില്ല, സംശയങ്ങളില്ല, കരിനിഴലുകളില്ല.''

""പക്ഷേ...''
""എന്തു പക്ഷേ?''
""നമുക്കിനി അധികം സമയമില്ല. മുന്പിലുള്ളത് ഏതാനും മണിക്കൂറുകൾ, ഏതാനും ദിവസങ്ങൾ മാത്രം. ഇങ്ങനെയെല്ലാം സംഭവിച്ചുകഴിഞ്ഞിട്ട് നമുക്കെങ്ങനെ ഇനി ഒന്നിച്ചുകഴിയാനാവും?''
""വേദനിപ്പിക്കുന്നതൊന്നും പറയല്ലേ.''

""സത്യമാണ്. ഞാൻ പറഞ്ഞില്ലേ. ബോട്ട് അവർ കണ്ടെത്തി. അതിൽ റെബേക്കയേയും കണ്ടെത്തി...''
""അതുകൊണ്ട്?''
""എല്ലാം തിരിച്ചറിയും. കാബിനിലെ റെബേക്കയുടെ വസ്ത്രങ്ങൾ, വിരലിലെ മോതിരങ്ങൾ എല്ലാം.. അതു മാത്രമല്ല. കല്ലറയിൽ അടക്കം ചെയ്തിരിക്കുന്നത് ആരെ? എല്ലാം അവർ കണ്ടെത്തും.''
""നമുക്കിനി എന്തുചെയ്യാൻ പറ്റും?''

മാക്സിം പറഞ്ഞു: ""എനിക്കറിയില്ല... എനിക്കറിയില്ല... ഒന്നുമാത്രം എനിക്കറിയാം. ഇതു ലോകർ മുഴുവൻ അറിയും. നമ്മുടെ പരിപാടിക്കു വന്ന അതിഥികൾ അറിയും. പത്രങ്ങൾ പൊടിപ്പും തൊങ്ങലുംവച്ച് കഥകൾ ചമയ്ക്കും. അവർ ഇന്‍റർവ്യൂവിനു വരും...''
""ഈ സംഭവം മറ്റാർക്കെങ്കിലും അറിയാമോ?''
""ഇല്ല. അറിയുന്നതു ഞാനും നീയും മാത്രം.''
""നമ്മുടെ ഫ്രാങ്ക്..?''

""ഇല്ല. എങ്ങനെ അറിയാൻ? അന്നു രാത്രി ഞാൻ ഫ്രാങ്കിന്‍റെ വീട്ടിലാണ് ഡിന്നർ കഴിച്ചത്. അതു കഴിഞ്ഞ ഉടനെ ഞാൻ വീട്ടിലേക്കു മടങ്ങി. പിന്നെ പാതിരാത്രിയിൽ പോയതും കൃത്യം നിർവഹിച്ചതും ഞാൻ ഒറ്റയ്ക്ക്.. ആ ഇരുട്ടത്ത്. അതു കഴിഞ്ഞു വേഗം വന്നു ഞാൻ ഉറങ്ങാൻ കിടന്നു. പിന്നെ കുറേസമയംകഴിഞ്ഞ് മിസിസ് ഡാൻവേഴ്സ് വാതിലിൽ മുട്ടി. നൈറ്റ് ഡ്രസണിഞ്ഞു ഞാൻ വാതിൽ തുറന്നപ്പോൾ വല്ലാത്ത വ്യസനത്തോടെ പറഞ്ഞു, കോട്ടേജിൽ പോയിട്ട് റെബേക്ക ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്ന്.

അവൾ അവിടെ കിടന്നുറങ്ങുന്നുണ്ടാവും. അതു പതിവുള്ളതല്ലേ? രാവിലെ വരും. എനിക്കു വല്ലാതെ ഉറക്കംവരുന്നു എന്നുപറഞ്ഞ് ഞാൻ വാതിലടച്ചു. മിസിസ് ഡാൻവേഴ്സ് നിരാശയോടെ തിരിച്ചുപോയി. ഇതാണ് അന്നു സംഭവിച്ചത്. പേടിക്കേണ്ട. ഞാനും നീയും മാത്രമേ ഇതറിഞ്ഞിട്ടുള്ളൂ.''

മാക്സിം അസ്വസ്ഥ മനസോടെ മുറിക്കുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും അല്പം നടന്നശേഷം കസേരയിൽ ഇരുന്നു. കുന്പിട്ട് തലയ്ക്കു കൈകൊടുത്ത് ഇരിക്കുന്ന മാക്സിമിന്‍റെ കൈകളെടുത്തുപിടിച്ച് ഉള്ളിൽത്തട്ടി ഞാൻ പറഞ്ഞു: ""ഒന്നും പേടിക്കേണ്ട. ഞാൻ മാക്സിമിനെ അകമഴിഞ്ഞു സ്നേഹിക്കുന്നു. എന്നെ വിശ്വസിക്കൂ!''

മാക്സിം എന്‍റെ മുഖത്തും കൈകളിലും ചുംബിച്ചു. എന്‍റെ കൈകളിൽ മുറുക്കിപ്പിടിച്ചു- ആത്മവിശ്വാസവും ധൈര്യവും കിട്ടിയ ഒരു കുട്ടിയെപ്പോലെ.

""വരാനിരിക്കുന്ന ഭവിഷ്യത്തുകളും സംഭവങ്ങളും ഓർത്ത് ഓരോ നിമിഷവും ഓരോ ദിവസവും ഞാൻ വിഷമിക്കുന്നു. മനസു തീപിടിച്ചപോലെയാണിപ്പോൾ. തലയ്ക്കുള്ളിൽ തീപ്പൊരി പറക്കുന്നതുപോലെ.''
""ഈ സത്യം ഇത്രനാളായിട്ടും മാക്സിം എന്തുകൊണ്ട് എന്നോടു പറഞ്ഞില്ല? എന്തേ എന്നിൽനിന്നു മറച്ചുവച്ചു?''

""നീ പൂന്തോട്ടത്തിലും ലോണിലും ജാസ്പ്പറുമായി നിന്‍റെ ഇഷ്ടത്തിനു ചുറ്റിനടക്കുന്നു. ഇന്നു വന്നതുപോലെ ഒരിക്കലും നീ വന്നിട്ടില്ല. ഉത്തരവാദിത്വമോ ഗൗരവമോ നിനക്കുള്ളതായി എനിക്കു തോന്നിയില്ല.''
""എപ്പോഴും റെബേക്കയെപ്പറ്റി ചിന്തിക്കുന്നുവെന്നു ഞാൻ മനസിലാക്കിയ മാക്സിമിന്‍റെ അടുത്തേക്ക് ഞാനെങ്ങനെ വരും? റെബേക്കയെ ഇപ്പോഴും സ്നേഹിക്കുന്നുവെന്നു ഞാനറിഞ്ഞ ഒരാളോട് എന്നെ സ്നേഹിക്കാനെങ്ങനെ പറയും?''

""നീ എന്തൊക്കെയാണീ പറയുന്നത്? റെബേക്കയെ ഞാൻ സ്നേഹിച്ചിരുന്നുവെന്നു നീ മനസിലാക്കിയോ? ഞാൻ അവളെ വെറുത്തിരുന്നു. കഠിനമായി വെറുത്തിരുന്നു. ഞങ്ങളുടെ വിവാഹം തുടക്കംമുതലേ വെറുമൊരു നാടകമായിരുന്നു. ഞങ്ങൾ പരസ്പരം സ്നേഹിച്ചിട്ടില്ല. ഞങ്ങൾ ഒന്നിച്ച് ഒരു നിമിഷത്തിന്‍റെ സന്തോഷം അനുഭവിച്ചിട്ടില്ല.

അവൾ സ്നേഹിക്കാൻ കൊള്ളാത്തവളായിരുന്നു. അവൾക്കു മാനവും മര്യാദയുമുണ്ടായിരുന്നില്ല. കടിഞ്ഞാണില്ലാത്ത ഒരു കുതിരയായിരുന്നു അവൾ. ഒരുതരം മനോരോഗിയായിട്ടാണ് ഞാനവളെ കണ്ടത്. എന്നാൽ ഒരു കാര്യത്തിൽ അവൾ സമർഥയായിരുന്നു. വെറും അഭിനയമാണെന്നു തോന്നാത്തമട്ടിൽ മറ്റുള്ളവരെ വശീകരിക്കാനും തരംപോലെ അവരുടെ സ്നേഹം സന്പാദിക്കാനും അവരുടെ മുന്നിൽ വെളുക്കെ ചിരിക്കാനും മിടുക്കിയായിരുന്നു.''

""തെറ്റായി ധരിച്ചതിൽ മാക്സിം എന്നോടു ക്ഷമിക്കണം. സോറി... വെരി സോറി!''
""സുന്ദരിയായ അവളെ ഞാൻ വിവാഹം കഴിച്ചപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാനാണ് നീയെന്ന് അടുത്ത സുഹൃത്തുക്കൾ പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞില്ല, അവളുടെ തനിനിറം പുറത്തുവന്നു. അതു കേൾക്കണോ.. നീ ഇവിടെയിരിക്ക്.''
ഞാൻ കസേരയിലിരുന്നു.

അവളെന്നോടു പറഞ്ഞു- ""മാക്സിം! നിനക്കുവേണ്ടി ഞാൻ ഈ വീട് ഭംഗിയായി നോക്കിക്കൊള്ളാം. മനോഹരമായ ഈ മാൻഡെർലിയെ ഞാൻ നിനക്കുവേണ്ടി പരിപാലിക്കാം. നിനക്കു സമ്മതമാണെങ്കിൽ ഇവിടെ ലോകം അറിയപ്പെടുന്ന ഒരു പ്രദർശനശാല നിർമിക്കാം. ഇത് എനിക്കു വിട്ടുതരൂ! എല്ലാവരും നമ്മളെ സന്ദർശിക്കാനെത്തും. അവർ അസൂയപ്പെടും. സകലരും നമ്മെപ്പറ്റി പറയും- സന്തോഷവും സൗന്ദര്യവും സൗഭാഗ്യവും ഒത്തിണങ്ങിയ ജോടിയെന്ന്!

അവൾ ധരിച്ചത് എന്‍റെ അവകാശവും അധികാരവും അഭിമാനവും പണയംവച്ച് അവളുടെ നീചമായ ആഗ്രഹത്തിന് ഞാൻ വഴങ്ങുമെന്നാണ്. അവൾക്കറിയാം ഞാൻ വിവാഹമോചനത്തിന് കോടതിയിൽ പോവില്ലെന്ന്. അതെനിക്കു നാണക്കേടും മാനഹാനിയും ഉണ്ടാക്കുന്ന കാര്യമാണല്ലോ. റെബേക്ക ആരാണെന്ന് ഇപ്പോൾ മനസിലായില്ലേ?''
""എല്ലാം ഞാൻ മനസിലാക്കുന്നു. മാക്സിമിന്‍റെ മാനസികാവസ്ഥയും ഞാൻ ശരിക്കും ഉൾക്കൊള്ളുന്നുണ്ട്.''

""ഇനിയുമുണ്ട് പറയാൻ. ഞാനറിയാതെ, എന്നോടു പറയാതെ അവൾ ഇടയ്ക്കു ലണ്ടനിലേക്കു പോകും. അവൾക്കവിടെ ഒരു ഫ്ളാറ്റുണ്ട്. ഒരാഴ്ച കഴിഞ്ഞായിരിക്കും മടങ്ങിയെത്തുക. ഇതിങ്ങനെ മാസങ്ങളും വർഷങ്ങളും തുടർന്നു. ചോദ്യംചെയ്യുന്നത് ഇഷ്ടമല്ല. എല്ലാം ഞാൻ സഹിച്ചു- മാൻഡെർലിയെ പ്രതി. അവളുടെ ചില സുഹൃത്തുക്കളെ ഇവിടെ ഈ വീട്ടിൽ ക്ഷണിച്ചു സൽക്കരിച്ചു. കടൽത്തീരത്തെ കോട്ടേജിൽ അവൾ വീക്കെൻഡ് പാർട്ടികളും നിലാവുള്ള രാത്രികളിൽ കൂട്ടുകാരുമൊത്ത് ബോട്ടു സവാരികളും നടത്തി.

ഒരിക്കൽ ഞാൻ സ്കോട്ട്‌ലൻഡിൽപോയി മടങ്ങിയെത്തിയ ദിവസം കോട്ടേജിലേക്കു ചെന്നപ്പോൾ ഞാൻ ഒരിക്കലും മുന്പു കണ്ടിട്ടില്ലാത്ത അവളുടെ അഞ്ചാറു സുഹൃത്തുക്കൾ! ഞാനവൾക്ക് വാണിംഗ് കൊടുത്തു. നിനക്ക് നിന്‍റെ സുഹൃത്തുക്കളെ ലണ്ടനിൽ സ്വീകരിക്കാം. ഇവിടെ പറ്റില്ല. മാൻഡെർലി എന്‍റെയാണ്. പുച്ഛഭാവത്തിൽ അവൾ ഒന്നു പുഞ്ചിരിച്ചു. എതിർത്തൊന്നും പറഞ്ഞില്ല. അതവിടെ നിൽക്കട്ടെ...''

ഒരു സിഗരറ്റെടുത്ത് കത്തിച്ചുകൊണ്ട് മാക്സിം തുടർന്നു. ""അവൾക്കൊരു കസിനുണ്ട്. പേര് ഫാവെൽ. ശരിക്കുള്ള പേര് ജാക്ക് ഫാവെൽ.''
""എനിക്കറിയാം. മാക്സിം ലണ്ടനിൽ പോയദിവസം അവനിവിടെ വന്നിരുന്നു, മിസിസ് ഡാൻവേഴ്സിനെ കാണാൻ.''

""അതെ. അവൻതന്നെ. അവൻ വിദേശത്തായിരുന്നു. ഇപ്പോൾ ഇംഗ്ലണ്ടിൽ താമസിക്കുന്നു. റെബേക്ക അവനെ പലപ്പോഴും കോട്ടേജിലേക്കു ക്ഷണിച്ചുവരുത്താറുണ്ട്. എന്നിട്ട് വീട്ടിലെ വേലക്കാരോടു പറയും- ഞാൻ ബോട്ടുസവാരിക്കു പോകയാണ്. പോയാൽ തിരിച്ചുവരുന്നതു രാവിലെ. രാത്രി മുഴുവൻ അവൾ അവനോടൊത്തു കോട്ടേജിൽ! വീണ്ടും ഞാനവൾക്കു വാണിംഗ് കൊടുത്തു. മേലിൽ ആ ആഭാസനെ ഇവിടെ ഏതെങ്കിലും ഭാഗത്തു കണ്ടാൽ ഞാനവനെ ഷൂട്ടു ചെയ്യും. അവൻ ഈ മാൻഡെർലിയിൽ വരേണ്ട കാര്യമില്ല. ഇത് എന്‍റെയാണ്. ഇങ്ങനെ പറഞ്ഞാലും കൂസലില്ലാത്ത ഭാവം.

മറ്റൊരു ദിവസം ഞാൻ ഈ മുറിയിലിരിക്കുന്പോൾ അവൾ എന്‍റെയടുത്തു വന്നിരുന്നു. എന്നിട്ടു പറഞ്ഞു: മാക്സിം! എനിക്കൊരു കുഞ്ഞുണ്ടായാൽ ആ കുഞ്ഞു നിന്‍റെയല്ല എന്ന് ഈ ലോകത്തിൽ ആരു പറഞ്ഞാലും വിശ്വസിക്കില്ല. ആ കുഞ്ഞ് എന്‍റെ മകനായിട്ട് ഇവിടെ ഈ മാൻഡെർലിയിൽ വളരും. നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ല. നിന്‍റെ കാലശേഷം മാൻഡെർലി എന്‍റെ മകന്‍റെ പേരിലാവും. അവന്‍റെ സ്വന്തമാവും.''

ഇത്രയും പറഞ്ഞിട്ട് മാക്സിം ഒരു നീണ്ട നെടുവീർപ്പിട്ടു. മാക്സിമിന്‍റെ കൈകൾ എടുത്ത് എന്‍റെ ഹൃദയത്തോടു ചേർത്തുപിടിച്ചു. എന്‍റെ സാന്ത്വനസ്വരം ഇങ്ങനെയായിരുന്നു:
""എല്ലാം കഴിഞ്ഞില്ലേ. ആ കഥയും കഴിഞ്ഞില്ലേ? റെബേക്ക ആരായിരുന്നുവെന്ന് ഇത്രയും വിസ്തരിച്ച് എന്നോടു തുറന്നുപറഞ്ഞല്ലോ. നന്ദിയുണ്ട്.''

""നീ എന്‍റെ പ്രാണസഖിയായതുകൊണ്ട്! എന്‍റെ ആശ്രയമാണ് നീ. എന്‍റെ സർവസ്വമാണ് നീ. നാലഞ്ചുമാസംകൊണ്ട് നിന്നെ ഞാൻ ശരിക്കും അളന്നു. നിന്‍റെ മനസു ഞാൻ കണ്ടു. കളങ്കമില്ലാത്ത ഹൃദയം ഞാൻ ദർശിച്ചു. എനിക്ക്... എനിക്ക് ശരിക്കും ഇപ്പോഴാണ് ഒരു ഭാര്യയുണ്ടായത്. ദൈവം നമ്മുടെ ഇടയിൽ വസിക്കട്ടെ.''

വാതിലിൽ മുട്ടുന്ന ശബ്ദംകേട്ട് മാക്സിം വാതിൽ തുറന്നു. വന്ന റോബർട്ട് അറിയിച്ചു: ""സാറിനെ ഫോണിൽ ആരോ വിളിക്കുന്നു.'' മാക്സിമും റോബർട്ടും പോയി. അല്പം കഴിഞ്ഞ് മാക്സിം തിരിച്ചുവന്നിട്ടു പറഞ്ഞു:

""ക്യാപ്റ്റൻ സെറിലാണ് വിളിച്ചത്. നാളെ അതിരാവിലെ അഞ്ചരമണിക്ക് മുങ്ങൽക്കാരൻ എത്തും. ബോട്ട് വെള്ളത്തിനടിയിൽനിന്ന് പൊക്കിയെടുക്കുന്നുണ്ട്. ആ സമയത്ത് ഞാൻകൂടി ഉണ്ടാവണമെന്നു പറഞ്ഞിരിക്കുന്നു. എന്നെ കൊണ്ടുപോകാനുള്ള ഏർപ്പാട് അവർ ചെയ്യുന്നുണ്ട്.''­

(തുടരും)

International

2025-ലെ ബുക്കര്‍ പുരസ്‌കാരം ഡേവിഡ് സൊല്ലോയ്ക്ക്

ലണ്ടന്‍: 2025-ലെ ബുക്കര്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാരനായ ഡേവിഡ് സൊല്ലോയ്ക്ക്.ഇന്ത്യന്‍സമയം ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിന് ലണ്ടനില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചു. ഡേവിഡ് സൊല്ലോയുടെ 'ഫ്‌ളെഷ്' എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

ഇന്ത്യന്‍ സാഹിത്യകാരി കിരണ്‍ ദേശായിയുടേതുള്‍പെടെ ആറു നോവലുകളാണ് ചുരുക്കപ്പട്ടികയില്‍ ഇടംനേടിയത്. 50000 പൗണ്ടാണ്(ഏകദേശം 58 ലക്ഷം രൂപ) പുരസ്‌കാരത്തുക.

കാനഡയില്‍ ജനിച്ച അദ്ദേഹം ലെബനന്‍, യുകെ, ഹംഗറി എന്നിവിടങ്ങളില്‍ ജീവിച്ച ശേഷം ഇപ്പോള്‍ വിയന്നയിലാണ് ഡേവിഡ് സൊല്ലോ താമസിക്കുന്നത്. 20-ല്‍ അധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ആറ് ഫിക്ഷന്‍ കൃതികളുടെയും നിരവധി ബിബിസി റേഡിയോ നാടകങ്ങളുടെയും രചയിതാവാണ് അദ്ദേഹം.

സൊല്ലോയുടെ ആദ്യ നോവലായ 'ലണ്ടന്‍ ആന്‍ഡ് ദി സൗത്ത്-ഈസ്റ്റ്' 2008-ല്‍ ബെറ്റി ട്രാസ്‌ക്, ജെഫ്രി ഫേബര്‍ മെമ്മോറിയല്‍ പുരസ്‌കാരങ്ങള്‍ നേടി. 'ഓള്‍ ദാറ്റ് മാന്‍ ഈസ്' എന്ന കൃതിക്ക് ഗോര്‍ഡന്‍ ബേണ്‍ പ്രൈസും പ്ലിംപ്ടണ്‍ പ്രൈസ് ഫോര്‍ ഫിക്ഷനും ലഭിച്ചു.

2016-ല്‍ ബുക്കര്‍ പ്രൈസിന്റെ ചുരുക്കപ്പട്ടികയിലും ഡേവിഡ് സൊല്ലോ ഇടംനേടി. 2019-ല്‍ 'ടര്‍ബുലന്‍സ്' എന്ന ചെറുകഥാ സമാഹാരത്തിന് എഡ്ജ് ഹില്‍ പ്രൈസ് ലഭിച്ചു. 'ഫ്‌ലെഷ്' അദ്ദേഹത്തിന്റെ ആറാമത്തെ ഫിക്ഷന്‍ കൃതിയാണ്.

NRI

അബ്‌ദുൾ പുന്നയൂർക്കുളത്തിന്‍റെ "പറക്കും പക്ഷിയെ പ്രണയിക്കുന്നവർ' ലാനയിൽ പ്രകാശനം ചെയ്തു

ഡാളസ്: മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന അബ്ദുൾ പുന്നയൂർക്കുളത്തിന്‍റെ "പറക്കും പക്ഷിയെ പ്രണയിക്കുന്നവർ' എന്ന നോവൽ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ലാന) 14-ാം ദ്വൈവാർഷികത്തിൽ പ്രകാശനം ചെയ്തു.

സംഘാടകനും വാഗ്മിയും എഴുത്തുകാരനുമായ ജെ. മാത്യൂസ് പുസ്തകത്തിന്‍റെ കോപ്പി സംഘാടകനും കവിയുമായ ജോസഫ് നമ്പിമഠത്തിനു നൽകി പ്രകാശനകർമം നിർവഹിച്ചു. നിർമ്മല ജോസഫ്, ഷിബു പിള്ള, സജി എബ്രഹാം, ഷാജു ജോൺ, ശങ്കർ മന, സാമുവൽ യോഹന്നാൻ എന്നിവർ സന്നിഹിതരായിരുന്നു.

ഈ നോവൽ ധൃതിപിടിച്ചുള്ള വിവാഹത്തെയും വിവാഹമോചനത്തെയും കുട്ടികളെ അമിതമായി ലാളിച്ചു അവരുടെ ഭാവി വഷളാക്കുന്നതിനെപ്പറ്റിയും പരാമർശിക്കുന്നു. പറക്കും പക്ഷിയെ പ്രണയിക്കുന്നവർ എന്ന ശീർഷകം അർഥമാക്കുന്നത് കൈയിലിരിക്കുന്ന പക്ഷിയെ വിട്ടു പറക്കുന്ന പക്ഷിയെ പിടിക്കുന്നു എന്ന ആപ്തവാക്യമാണ്.

സാഹിത്യകാരൻ സാംസി കൊടുമൺ പുസ്തകo പരിചയപ്പെടുത്തി. അബ്ദുൾ പുന്നയൂർക്കുളം നന്ദിയും പറഞ്ഞു. എച്ച് ആൻഡ് സി പബ്ലിക്കേഷൻ ആണ് പുസ്തകം വിതരണം ചെയ്യുന്നത്.

Leader Page

കണ്ണീർ

“കണ്ണീർ പുറത്തുവരാതിരിക്കാൻവേണ്ടി പയ്യൻ ചിരിച്ചു” എന്ന് ‘പയ്യൻ കഥകളി’ലൊന്നിൽ വി.കെ.എൻ. എഴുതിയിട്ടുണ്ട്. തീയിൽ വിരൽതൊട്ടപ്പോഴെന്നപോലെയാണ് എനിക്കാ വാക്യം അനുഭവപ്പെട്ടത്. ഒരുതരം വീർപ്പുമുട്ടൽ. അന്തർസംഘർഷം. ഉള്ളിലെന്തോ എരിഞ്ഞമരുമ്പോഴുള്ള വിങ്ങൽ. ഈ കണ്ണീര് അടക്കിവച്ചുകൊണ്ടാണ് ബുദ്ധൻ ചിരിച്ചത്.


ഗാന്ധിജിയും സോക്രട്ടീസും ചിരിച്ചത്. അങ്ങനെ ചിരിച്ചവരെ ഞാനോർത്തുനോക്കി. അധികംപേരില്ല. ഗദാധരനിൽനിന്നു യാത്രതിരിച്ച് പരമഹംസരിലെത്തിയശേഷം ചൊരിഞ്ഞ കണ്ണീര് ഒരു ചിരിയിൽ അടക്കിവയ്ക്കാനായില്ല. ജീവന്മുക്തരിൽ അതു കണ്ടെത്താനാവില്ല. സഹസ്രനാമത്തിൽ അതിനെക്കുറിച്ച് ആഴമേറിയൊരു നേരുണ്ട്. അതു സ്വപ്നസദൃശമോ ക്ഷണികമോ അല്ല. നമുക്കജ്ഞാതമായ ഏതോ സാങ്കല്പികാനുഭൂതിയാണത്.

ഒരിക്കൽ ഞാനിത് യതിഗുരുവിനോട് ചോദിച്ചു. അദ്ദേഹം ഞങ്ങളെ സന്ധ്യാംബരം എരിഞ്ഞമരുന്നതു കാണിക്കാൻ കൊണ്ടുപോയി. ദൂരെ ചമതപോലെരിയുന്ന ചക്രവാളം. അതു പതിയെ അണഞ്ഞുകെടുമ്പോൾ, അതിൽനിന്നു പടരുന്ന തീനാമ്പുകൾ മേഘങ്ങൾ വാരിയണിയുന്നു. ചുറ്റിലും അഗ്നി പടർത്തിയശേഷം സങ്കടം പുറത്തുവരാതിരിക്കാൻ ആ തേജോഗോളം അവസാനമായി പുഞ്ചിരിക്കുന്നു. പിന്നെ അനന്തതയിൽ അലിയുന്നു. യതിഗുരു ഒന്നും പറഞ്ഞില്ല.

ആ നിശബ്‌ദതയിൽ വനജ്യോത്സ്ന പൂത്തുനിൽക്കുന്നതുപോലെ തോന്നി. എല്ലാം എരിഞ്ഞടങ്ങുംമുൻപും സാരമായ ചില മുന്തിയ നിമിഷങ്ങളുണ്ടാകും. ആ നിമിഷങ്ങളിലാകണം കണ്ണീർ പുറത്തുവരാതിരിക്കാൻവേണ്ടി നാം ചിരിക്കുന്നത്; അറിയില്ല.

കരയുന്ന പുരുഷന്മാരെ ഞാനധികം കണ്ടിട്ടില്ല. ഒരിക്കൽ ഓച്ചിറ പടനിലത്തുവച്ച് ഒരു ചെറുപ്പക്കാരൻ പൊട്ടിക്കരയുന്നതു കണ്ടിട്ടുണ്ട്. ജീവിതത്തിന്‍റെ നിരർഥകതയെക്കുറിച്ചുള്ള സങ്കടമായിരിക്കുമെന്നാണ് എനിക്കാദ്യം തോന്നിയത്. പിന്നീടുതോന്നി അതു പ്രണയഭംഗത്താലുണ്ടായ സങ്കടപ്പെയ്ത്തായിരിക്കുമെന്ന്. പക്ഷേ, അതൊന്നുമായിരുന്നില്ല എന്ന് പിന്നീടാണു ബോദ്ധ്യപ്പെട്ടത്. അത് അമ്മ നഷ്‌ടപ്പെട്ടതിന്‍റെ തീരാവ്യഥയായിരുന്നു. അമ്മ നഷ്‌ടപ്പെട്ടവർക്ക് ഒരിക്കലും പഴയതുപോലെ ചിരിക്കാൻ കഴിയില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കണ്ണീര് പുറത്തുവരാതിരിക്കാനാണ് അവർ ചിരിക്കുന്നതെന്നും, അവരെ നിശബ്‌ദരാക്കാൻ അമ്മയെക്കുറിച്ചു പറഞ്ഞാൽ മതിയെന്നും എനിക്ക് തോന്നിയിട്ടുണ്ട്. അവരുടെ ചിരിയിലെങ്ങോ ഘനീഭൂതബാഷ്പത്തിന്‍റെ ഒരു നനവു പടർന്നുകിടപ്പുണ്ട്. “കണ്ണുനീർക്കുത്തിൽ ചിരിയുടെ വെള്ളിമീൻചാട്ടം തേടുന്നു” എന്ന് വൈലോപ്പിള്ളി എഴുതിയിട്ടുണ്ട്. അതു വായിക്കുമ്പോൾ ഉള്ളിലെ കടലുകളെല്ലാം വറ്റി ഒടുവിൽ ഉപ്പുപരലുകൾ മാത്രമായി ശേഷിക്കുന്ന ഒരനുഭവം ഉണ്ടാകുന്നു. ഒടുവിൽ മഴത്തുള്ളികളായി പുനർജനിക്കുംവരെ ആ മഹാവ്യഥ ഘനീഭൂതമായി നിൽക്കും. അതുവരെയും ആ കനം ഉള്ളിൽ ചുമന്നേ മതിയാകൂ.

ഉള്ളിലെ സങ്കടങ്ങളെല്ലാം കരഞ്ഞുതീർത്തിട്ട് ഒരു മന്ദസ്മിതത്തോടെ മൃതലോകത്തേക്ക് പോകുന്ന പൂവുകളെ ഞാൻ നോക്കിനിന്നിട്ടുണ്ട്. ഓരോ പൂവിലും സൂര്യചന്ദ്രന്മാർ പ്രകാശിക്കുന്നുവെന്നൊരു കബീർവാണിയുണ്ട്. എന്നാൽ, നമ്മുടെ നഗ്നനേത്രങ്ങളാൽ അതു കാണാനാകുന്നില്ല എന്നേയുള്ളൂ. നമ്മൾ പൂവുകളിൽ കാണുന്നതു പ്രകാശത്തിന്‍റെ ഒരു തുള്ളിയാണ്.

എന്നാൽ, ആ തുള്ളികളുടെ അനന്തകോടി അടരുകൾക്കുള്ളിൽ ഒരു കണ്ണീർത്തുള്ളിയുണ്ട്. ആ കണ്ണീർത്തുള്ളിയിൽ പ്രകാശം തൊടുമ്പോഴാണ് അതു മന്ദഹസിക്കുന്നതായി നമുക്ക് തോന്നുന്നത്. ആ ചാരുസ്മിതത്തിൽ എല്ലാമുണ്ട്. ജഗദ്ഭക്ഷകനായ കാലത്തിന്‍റെ വരവിൽ പിടയ്ക്കുന്ന നീൾമിഴിയിതളുകളുണ്ട്. കാണക്കാണെ തിടംവച്ചുണരുന്ന തീക്ഷ്ണസൗരഭ്യമുണ്ട്. മണ്ണിൽ വേരുകളാഴ്ത്തി നിൽക്കുമ്പോഴുള്ള ആദിമമായ അഭിമാനബോധമുണ്ട്. എല്ലാമുണ്ട്.

എത്ര സങ്കടം വന്നാലും കരയാത്ത ചിലരുണ്ട്. സ്ഥിതപ്രജ്ഞർ. ഓളപ്പാത്തിയിൽവീണ ഒരാലിലപോലെയാണ് അവർ. സങ്കടം വരുമ്പോൾ കരയുകയോ സന്തോഷം വരുമ്പോൾ ചിരിക്കുകയോ ചെയ്യാത്തവർ. അവർ അവരിൽത്തന്നെയാണു രമിക്കുന്നതും മദിക്കുന്നതും എരിഞ്ഞടങ്ങുന്നതും. എല്ലാ പുഴയും സമുദ്രോന്മുഖമായി ഒഴുകുന്നതുപോലെ അവരും ഒടുവിൽ അനന്തമായ ജലരാശിയിലെത്തും.

പക്ഷേ, അതിലവർക്കു വ്യഥയില്ല. കാരണം, അവർ ശരീരം മാത്രമാണ് ജലധിയിൽ അലിയിച്ചുകളയുന്നത്. മരണത്തിൽ മാത്രമല്ല, പ്രണയത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. മനോജ്ഞമാണ് ഈ അനുഭവം. പക്ഷേ, ദുർബലരും ഭോഗതത്പരരും ആനന്ദവാദികളുമായ നമുക്കെങ്ങനെ ഇതനുഭവിക്കാനാകും. നമുക്കു കാവ്യാത്മകമായ ഒരു ജീവിതമല്ല ഉള്ളത്. നമ്മുടെ ജീവിതം രഹസ്യാത്മകമാണ്. എല്ലാ രഹസ്യങ്ങൾക്കുള്ളിലും ഒരു മഹാസങ്കടം ഒളിഞ്ഞിരിപ്പുണ്ട്. അതൊളിപ്പിച്ചുവച്ചു ചിരിച്ചാൽ മാത്രമേ കപടലോകത്ത് ജീവിക്കാനാകൂ. നെഞ്ചുകീറി നേരിനെ കാട്ടുമ്പോഴും നമുക്ക് ചിരിച്ചേ മതിയാകൂ. കാരണം നമുക്കുള്ളത് ആത്മാർഥമായൊരു ഹൃദയമാണ്.

Leader Page

വർക്കിച്ചൻ അച്ചാർ വിൽക്കുന്നില്ല

വർക്കിച്ചന്‍റെ ഭാര്യ മേരിക്കുട്ടിക്ക് ഒരാഗ്രഹം. പലവിധ അച്ചാറുകൾ തയാറാക്കി വിൽക്കുന്ന ഒരു ബിസിനസ് തുടങ്ങണം! മകൾ ഏലിയും ഇക്കാര്യത്തിൽ അമ്മയോടൊപ്പമാണ്. അച്ചാറുകളുണ്ടാക്കി വൻവിജയം നേടിയ ഒരു വീട്ടമ്മയുടെ യുട്യൂബ് ചാനൽ മേരിക്കുട്ടി കണ്ടതാണ് എല്ലാത്തിനും കാരണമായത്. ഒരാഴ്ചയിൽ ലക്ഷക്കണക്കിനു രൂപയുടെ അച്ചാറാണത്രെ ആ സ്ത്രീ വിറ്റു കാശാക്കുന്നത്! യുട്യൂബ് പരിപാടിയിൽനിന്നു കിട്ടുന്ന വരുമാനം വേറെയും!

വർക്കിച്ചന് ഇതു കേട്ടപ്പോൾ ചിരിയാണുവന്നത്. കാര്യങ്ങൾ അത്ര എളുപ്പമല്ല, പലരും പരീക്ഷിച്ച് കൈപൊള്ളിയ ബിസിനസ് മേഖലയാണിത്. മകൾ ഏലിക്കുട്ടി ഇതിനൊന്നും നിൽക്കാതെ ബാംഗളൂരിലോ മറ്റോ ഉപരിപഠനത്തിന് പോകുകയാണ് ഉചിതം, ഗൃഹനാഥൻ അഭിപ്രായപ്പെട്ടു.

പക്ഷേ, വർക്കിച്ചൻ പറയുന്നത് ആരു കേൾക്കാനാണ്?

“സ്ത്രീശക്തീകരണത്തിന് അപ്പൻ എതിരു നിൽക്കരുത്. മുതലാളിത്തസമൂഹത്തിന്‍റെ പുരുഷാധിപത്യഘടനയെ അട്ടിമറിക്കാൻ ഞങ്ങൾ തീരുമാനിച്ചുകഴിഞ്ഞു.’’ മകൾ താക്കീതു നൽകി.
“നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ!’’ വർക്കിച്ചൻ നിസഹായനായി ആശംസിച്ചു.

ഒന്നാം വാരം

സ്ത്രീരംഭകളുടെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനായി പഞ്ചായത്തുകളിൽ ഒരു റിസോഴ്സ് പേഴ്സണെ സർക്കാർ നിയോഗിച്ചിട്ടുണ്ടെന്നറിഞ്ഞ മേരിക്കുട്ടിയും മകളുംകൂടി നേരേ പഞ്ചായത്ത് പ്രസിഡന്‍റിനെ കാണാൻ പോയി. അവരുടെ വരവിന്‍റെ ഉദ്ദേശ്യമറിഞ്ഞപ്പോൾ പ്രസിഡന്‍റിന് സഹതാപം മുളപൊട്ടി. ഒരു തെങ്ങിൽ കയറാൻ നൂറും നൂറ്റിയിരുപതും രൂപ കൂലി ആവശ്യപ്പെടുന്നവരുടെ നാട്ടിൽ വ്യവസായം തുടങ്ങാൻ കച്ചകെട്ടി വരുന്നവരോട് എന്തു പറയാനാണ്! പത്തു വാഴ കുഴിച്ചുവയ്ക്കണമെങ്കിൽ പണിക്കൂലി മാത്രം ആയിരം രൂപ ചെലവാകും!

“സർക്കാരുകൾക്ക് സംരംഭകരെ സഹായിക്കാൻ പല പദ്ധതികളുമുണ്ട്. ഇതിനായി പല വകുപ്പുകളുമുണ്ട്. ഇവിടെ റിസോഴ്സ് പേഴ്സൺ എന്ന പേരിൽ ഒരു പയ്യനെ നിയമിച്ചിട്ടുമുണ്ട്. അയാളെ പോയിക്കണ്ടാൽ കാര്യം നടന്നേക്കും. എനിക്ക് അതേക്കുറിച്ച് ഒന്നുമറിഞ്ഞുകൂടാ.’’ പ്രസിഡന്‍റ് തലയൂരി.

മേരിക്കുട്ടിയും മകളും റിസോഴ്സ്‌ പേഴ്സൺ എന്ന പയ്യനെ അന്വേഷിച്ച് രണ്ടു ദിവസം പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങി. മൂന്നാം ദിവസമാണ് കക്ഷിയെ കണ്ടുകിട്ടിയത്. അയാൾ ആഴ്ചയിൽ ഒരു ദിവസം മാത്രമേ പഞ്ചായത്തിൽ വരികയുള്ളൂ. ബാക്കി ദിവസം മറ്റിടങ്ങളിൽ പോകണമത്രെ!

അച്ചാറിന്‍റെ നിർമാണവും വിതരണവും നടത്തണമെങ്കിൽ കെട്ടിടനമ്പറുള്ള പ്രത്യേക ഷെഡ് വേണമെന്നും ഫുഡ് ആൻഡ് സേഫ്റ്റി രജിസ്ട്രേഷൻ ആവശ്യമാണെന്നും ലോണിന് വേറെ നടപടിക്രമങ്ങൾ പാലിക്കണമെന്നും പയ്യൻ പറഞ്ഞു.

ഒടുവിൽ, വീടിന്‍റെ കാർഷെഡ് അച്ചാർഫാക്ടറിയായി കണക്കാക്കാമെന്നു കരുതി കെട്ടിടനമ്പരിന് അപേക്ഷിച്ചു. സർക്കാരിന്‍റെ മറ്റു രജിസ്ട്രേഷനുകൾക്കും അപേക്ഷകൾ നൽകി.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ പയ്യന്‍റെ ഫോൺ വന്നു. “രജിസ്ട്രേഷൻ ശരിയാകണമെങ്കിൽ സംരംഭത്തിന് ഒരു പേരിടണം. പേരിട്ടശേഷം രജിസ്റ്റർ ചെയ്താൽ നിങ്ങൾക്ക് ഫുഡ് ആൻഡ് സേഫ്റ്റി ലൈസൻസും അളവുതൂക്ക സർട്ടിഫിക്കറ്റും കിട്ടും. തുടർന്ന് എരിവുംപുളിയുമുള്ള അച്ചാറുകൾ ഉണ്ടാക്കിത്തുടങ്ങാം. ബാക്കി കാര്യങ്ങളൊക്കെ പിന്നീട് ചെയ്യാം.’’ പയ്യൻ പറഞ്ഞു.

രണ്ടാം വാരം

അതോടെ അച്ചാർ കമ്പനിക്ക് ഒരു പേരന്വേഷിച്ചുള്ള പരക്കംപാച്ചിലായി. അനേകം പാചകപ്പുസ്തകങ്ങളും നിഘണ്ടുവും താളിയോലകളും ചെപ്പേടുകളും നോക്കി, പരസ്യങ്ങൾ പഠിച്ചു, പല സ്ഥലങ്ങളിലെ അടുക്കളക്കാരികളുമായി ചർച്ചചെയ്തു. നല്ല പേരുകളൊന്നും ഒത്തുവന്നില്ല. ഒടുവിൽ മേരിക്കുട്ടി ഒരു വഴി കണ്ടെത്തി. സ്വന്തം അമ്മയുടെ പേരും തന്‍റെ പേരും കൂടി ചേർത്ത് ഒരു ബ്രാൻഡ്നെയിം ഉണ്ടാക്കുക! അന്നക്കുട്ടി എന്നാണ് അമ്മയുടെ പേര്. അതായത് ‘അന്നാമേരി!’
“ഈ പേര് ഉഗ്രനാണ്. കുറഞ്ഞപക്ഷം ആ പേരുള്ളവരെങ്കിലും സാധനം ഒരിക്കലെങ്കിലും മേടിക്കും!’’ വർക്കിച്ചൻ ഒന്നു താങ്ങി, പിൻതാങ്ങി, പിൻവാങ്ങി.

ഉത്പന്നങ്ങൾക്ക് പേരിട്ടവിവരം റിസോഴ്സ് പേഴ്സൺ എന്ന പയ്യനെ മേരിക്കുട്ടി ഫോണിലൂടെ അറിയിച്ചു. പേര് രജിസ്റ്റർ ചെയ്യാമെന്നും പക്ഷേ, ഓൺലൈൻ വഴിയുള്ള രജിസ്ട്രേഷന് കുറച്ചു സമയമെടുക്കുമെന്നും രജിസ്ടേഷന്‍റെ സൈറ്റ് കിട്ടുന്നില്ലെന്നും പയ്യൻ അറിയിച്ചു.എന്തായാലും മേരിക്കുട്ടി തന്‍റെ കൂട്ടുകാരെ വിളിച്ച് ‘അന്നാമേരി’ എന്ന അച്ചാർ കമ്പനി തുടങ്ങുന്നതായി വിളംബരം ചെയ്തു.

“പേരും മറ്റും രജിസ്റ്റർ ചെയ്തതിന്‍റെ സർട്ടിഫിക്കറ്റുകൾ കിട്ടിയിട്ടു പോരേ, ഇത്തരം നടപടികൾ? ഇരിക്കുന്നതിനു മുമ്പേ കാലുനീട്ടണോ?”വർക്കിച്ചൻ വിനയപുരസരം ചോദിച്ചു.

അതു കേട്ടപ്പോൾ മേരിക്കുട്ടിയും മകളും കോപിച്ചു. “പെണ്ണുങ്ങൾ എന്തെങ്കിലുമൊരു നല്ലകാര്യം ചെയ്യാൻ തീരുമാനിച്ചാൽ ഉടനെ ആണുങ്ങൾക്ക് അസുഖം തുടങ്ങും! നിങ്ങളോടു ചോദിച്ചാൽ മാത്രം അഭിപ്രായം പറഞ്ഞാൽ മതി.” മേരിക്കുട്ടി ശാസിച്ചു. “അല്ലെങ്കിലും അപ്പൻ നമുക്കെതിരാണ്. ഇതാണ് പുരുഷഫാസിസം!” മകളും ഇടഞ്ഞു.

വർക്കിച്ചൻ മുറിക്കകത്തു കയറി കതകടച്ചു.

മൂന്നാം വാരം

അധികം വൈകാതെ അച്ചാറുകൾ നിർമിച്ച് ശേഖരിച്ചു വയ്ക്കാൻ മേരിക്കുട്ടിയും മകളും തീരുമാനിച്ചു. സർക്കാരിൽനിന്ന് കടലാസുകൾ ശരിയാകുന്ന പിറ്റേദിവസം അച്ചാറുകൾ വിറ്റു കാശാക്കാനാണ് പരിപാടി. അപ്പോഴാണ് നാടൻ മാങ്ങയും നെല്ലിക്കയും നാരങ്ങയും വയനാട്ടിലെ ഒരു ഫാമിൽ കുറഞ്ഞ വിലയ്ക്ക് കിട്ടുമെന്നറിഞ്ഞത്. ഉടൻതന്നെ അവർ വർക്കിച്ചനെയും കൂട്ടി കാറിൽ വയനാട്ടിലേക്ക് വണ്ടിയോടിച്ചു. അവിടെ സാധനങ്ങളെല്ലാം ഉണ്ടായിരുന്നു. പക്ഷേ, നാട്ടിലേക്കാളും ഇരട്ടി വിലയാണ്!

മേരിക്കുട്ടി എല്ലാ സാധനങ്ങളും പത്തിരുപതു കിലോവീതം വാങ്ങി. വയനാടുവരെ വന്നതല്ലേ? ഉത്പന്നങ്ങൾ കൊണ്ടുവരുന്ന വഴി റോഡരുകിൽ വിൽപ്പനയ്ക്കുവച്ചിരുന്ന കുറെ വലിയ ഭരണികളും വാങ്ങി. എന്തായാലും വയനാട് യാത്രയിൽ ആയിരങ്ങൾ ചെലവായി. വണ്ടിക്കൂലി വേറെയും!

“അച്ചാറുകൾ വിറ്റ് കാശു കിട്ടുമ്പോൾ നമുക്ക് കുറെ വണ്ടികൾ വാങ്ങണം!’’ മകൾ ഏലിക്കുട്ടി പറഞ്ഞു. “അതെ! ബിസിനസ് നന്നാകുമ്പോൾ വലിയ ലോറികൾ വാങ്ങണം. അച്ചാറിന്‍റെ കുപ്പികൾ നിറച്ച ലോറികൾ റാലികളായി റോഡിലൂടെ ഒഴുകണം!” മേരിക്കുട്ടി ഒരു സ്വപ്നത്തിലെന്നോണം മന്ത്രിച്ചു.

വയനാട്ടിലെയും ഇടുക്കിയിലെയും മലകളിറങ്ങിവരുന്ന സ്വന്തം ലോറികളെ മനസിൽക്കണ്ട് അവർ നിർവൃതികൊണ്ടു. അച്ചാർ ഭരണികൾ കാനഡയിലേക്കും അമേരിക്കയിലേക്കും കപ്പൽ കയറിപ്പോകുന്ന സ്വപ്നം മകളും മനോമുകുരത്തിൽ ദർശിച്ചു.

നാലാം വാരം

അച്ചാറിനാവശ്യമായ സാധനങ്ങളും ഭരണികളും ഉപ്പും മുളകും മറ്റും തയ്യാറായപ്പോഴാണ് മറ്റൊരു കാര്യം മേരിക്കുട്ടി ഓർത്തത്. നേരത്തേ കണ്ട വീട്ടമ്മയെപ്പോലെ ഒരു യുട്യൂബ് ചാനൽ തുടങ്ങണം! വാട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി അതിൽ ചാനൽ ഷെയർ ചെയ്യണം! സാധനങ്ങൾ വിറ്റുപോകാൻ അതാണ് ഏറ്റവും എളുപ്പമുള്ള വഴി. അതോടെ പണവും പബ്ലിസിറ്റിയും ഇൻഫ്ളുവൻസും പുറകെ വരും!

അമ്മയും മകളും ആശാവേശത്താൽ പുളകിതരായി. ഉടൻതന്നെ സ്റ്റുഡിയോയ്ക്ക് സമാനമായ ഒരു അടുക്കളമുറി വീട്ടിൽ തയാറായി. മേരിക്കുട്ടിയും മകളും ചേർന്ന് അച്ചാർ നിർമാണപരിപാടിയുടെ തിരക്കഥയും സംഭാഷണവും റെഡിയാക്കി. അമ്മയും മകളും പാട്ടുപാടി, കളിയും കാര്യവും പറഞ്ഞ് അച്ചാറുകൾ ഉണ്ടാക്കുന്നതിന്‍റെ ചിത്രങ്ങൾ യുട്യൂബിലേക്ക് പകർത്തപ്പെട്ടു. വീട്ടിലെ ഒരു വേലക്കാരനായി വർക്കിച്ചനും അഭിനയിക്കേണ്ടിവന്നു. സ്റ്റോർറൂമിലെ ഭരണികളിൽ പലതരം അച്ചാറുകൾ പതഞ്ഞ്, നിറഞ്ഞ്, നുരയുന്ന രംഗങ്ങൾ യുട്യൂബിലും ഫേസ്ബുക്കിലും വാട്സാപ്പ് ഗ്രൂപ്പുകളിലും ‘അന്നാമേരി’യുടെ പേരിൽ നിറഞ്ഞുകവിഞ്ഞു.

“ഇതൊക്കെ ഇപ്പോഴേ വേണോ? ഇരിക്കുന്നതിനു മുമ്പേ കാലുനീട്ടണോ?” വർക്കിച്ചൻ വിനയപുരസരം വീണ്ടും ചോദിച്ചു.
കിം ഫലം?

അഞ്ചാം വാരം

ഒരു ദിവസം റിസോഴ് പേഴ്സൺ പയ്യന്‍റെ ഫോൺ വന്നു. തൊടുത്ത പട്ടണത്തിൽ ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ വലിയൊരു വ്യവസായ സംരംഭകത്വ സെമിനാർ നടത്തുന്നു. അതിൽ പങ്കെടുക്കണം. ഇതായിരുന്നു സന്ദേശം.

വർക്കിച്ചനും കുടുബവും രാവിലെ പത്തുമണിയായപ്പോൾ യോഗസ്ഥലത്തെത്തി. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ എസി ഹാളിലാണ് പരിപാടി. അവിടെ വലിയൊരു ബാനർ പ്രദർശിപ്പിച്ചിട്ടുണ്ട്. മന്ത്രി, എംഎൽഎ, ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് പ്രസിഡന്‍റുമാർ തുടങ്ങിയവരുടെ ചിത്രങ്ങളും പേരും നാളുമൊക്കെ ബാനറിൽ കാണാം.

ആളുകൾ വന്നുതുടങ്ങിയിട്ടില്ല.

തെല്ലുകഴിഞ്ഞപ്പോൾ ബൈക്കിൽ ഒരാൾ വന്നിറങ്ങി പ്രധാന വാതിൽ തുറന്നു. പിന്നെ വൈകിയില്ല, ആനയും അമ്പാരിയും മന്ത്രിയും ഉദ്യോഗസ്ഥരും പ്രസിഡന്‍റുമാരും മറ്റാളുകളും എത്തി. മന്ത്രിക്കുവേണ്ടി പൂമാലകളും വെടിയും പടക്കവും പാലും പഴവും റെഡിയായിരുന്നു.

പക്ഷേ, യോഗത്തിൽ പങ്കെടുക്കേണ്ട സംരംഭകരെന്ന നിലയിൽ വർക്കിച്ചന്‍റെ കുടുംബമടക്കം പത്തുപന്ത്രണ്ടു പേർ മാത്രം! അതിന്‍റെ പത്തിരട്ടി ആളുകൾ പ്രസംഗിക്കാനും മന്ത്രിയെ പരിചരിക്കാനുമുണ്ട്. ഉദ്ഘാടനം മന്ത്രിയാണ്. മുഖ്യപ്രഭാഷണം എംഎൽഎ നിർവഹിക്കും. അനുഗ്രഹപ്രഭാഷണം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, അധ്യക്ഷപ്രസംഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്. പിന്നെ പതിനഞ്ച് പൗരപ്രധാനികളുടെ ആശംസകൾ. അതു കഴിഞ്ഞ് രജിസ്ട്രേഷനും ഉദ്യോഗസ്ഥരുടെ ക്ലാസും!

പതിനൊന്നരയോടെ വേദി നിറഞ്ഞു.
പരിപാടികൾ തുടങ്ങി.
മന്ത്രിയുടെ രാഷ്‌ട്രീയപ്രസംഗവും എംഎൽഎയുടെ മറുപടിയും ആശംസാപ്രസംഗങ്ങളും പഴയ സംരംഭകരുടെ തിരുവാതിരകളിയും കഴിഞ്ഞപ്പോൾ രണ്ടുമണിയോളമായി. ഉച്ചകഴിഞ്ഞ് മൂന്നിന് പുതിയ സംരംഭകരുടെ പേരുകൾ രജിസ്റ്റർ ചെയ്ത് പരിപാടി അവസാനിപ്പിച്ചു. മന്ത്രിയും കൂട്ടരും പ്രസംഗം കഴിഞ്ഞപ്പോൾത്തന്നെ സ്ഥലംവിട്ടിരുന്നു. ഉച്ചയ്ക്ക് ഭക്ഷണംപോലും കഴിക്കാതെ, കെടാത്ത ആവേശത്തോടെയും ആശയോടെയും നിന്ന മേരിക്കുട്ടിയും മകളും തളർന്നുപോയി. കാറിൽ പെട്രോളടിച്ച്, സമയം ചെലവാക്കി വന്ന് പട്ടിണികിടന്നതു മാത്രം മിച്ചം!

വർക്കിച്ചന്‍റെ കുടുംബത്തിന്‍റെ പ്രയാസം കണ്ട് അലിവുതോന്നിയ ഓഫീസിലെ പ്യൂൺ ചിരിച്ചുകൊണ്ടു ചോദിച്ചു: “നിങ്ങളല്ലാതെ മാറ്റാരെങ്കിലും ഇത്രയും ദൂരം വണ്ടിയോടിച്ച് ഇത്തരമൊരു പരിപാടിക്ക് വരുമോ? ഏട്ടിലെ പശു പുല്ലു തിന്നില്ല!’’

വാൽക്കഷണം

തിരിച്ചുപോകുന്നതിനിടയിൽ റിസോഴ്സ് പേഴ്സണായ പയ്യന്‍റെ ഫോൺ വന്നു. “അച്ചാറുകമ്പനിക്ക് ‘അന്നാമേരി’ എന്ന പേർ സാധ്യമല്ല. അതേപേരിൽ വേറെയും കമ്പനിയുണ്ട്. അതുകൊണ്ടു ഭയപ്പെടാനില്ല, പേരിൽ എന്തെങ്കിലും ചെറിയ മാറ്റം വരുത്തിയാൽ മതി.’’ പയ്യൻ അറിയിച്ചു.
കാറോടിച്ചിരുന്ന വർക്കിച്ചന് പെട്ടെന്നൊരു ബുദ്ധിതോന്നി: “ആനമേരി എന്നാക്കാം. അതേ വഴിയുള്ളൂ!’’

ഫോണിലൂടെ പ്രശ്നം പരിഹരിച്ചശേഷം മൂപ്പർ മേരിക്കുട്ടിയെ നോക്കി ആശ്വസിപ്പിച്ചു: “സാരമില്ല! ഇംഗ്ലീഷിലെഴുതുമ്പോൾ ‘ആൻമേരി’ എന്നു തോന്നിക്കോള്ളും! ഒരക്ഷരം ചെറുതാക്കിയിൽ മതി.’’ മേരിക്കുട്ടിയും മകളും ഒന്നും പറഞ്ഞില്ല. കാർ മെല്ലെ നീങ്ങിക്കൊണ്ടിരുന്നു.

തെല്ലുനേരം കഴിഞ്ഞപ്പോൾ പഞ്ചായത്തിൽനിന്ന് മറ്റൊരു ഫോൺ വന്നു. അച്ചാർ ഫാക്ടറിക്കായി കാണിച്ചിരിക്കുന്ന കാർഷെഡ്, സ്റ്റേറ്റ് ഹൈവേയുടെ സമീപമായതിനാൽ കെട്ടിടനമ്പർ കിട്ടില്ലെന്നായിരുന്നു സന്ദേശം. ഫാക്ടറിക്ക് വേറെ സ്ഥലവും കെട്ടിടവും നോക്കണം.

അച്ചാർ കമ്പനിയുടെ തുടക്കത്തിൽത്തന്നെ കല്ലുകടി വന്നല്ലോയെന്നോർത്ത്, ഭരണികളിൽ നിറഞ്ഞുകിടക്കുന്ന അച്ചാറുകളെയോർത്ത്, അസൂയക്കാരായ നാട്ടുകാരെയോർത്ത്, സ്വന്തം യുട്യൂബിനെയോർത്ത് മേരിക്കുട്ടി തേങ്ങിക്കരഞ്ഞു. മകൾ ഏലിക്കുട്ടിക്ക് ആരോടെന്നില്ലാതെ കോപം വന്നു.

“ഞാനിനി ഈ പരിപാടിക്കില്ല. ബാംഗളൂരിൽപ്പോയി നഴ്സിംഗ് പഠിക്കാൻ പോകുവാ!’’ ഏലിപ്പെണ്ണ് ഖേദത്തോടെ മൊഴിഞ്ഞു.

വർക്കിച്ചൻ ഇതുകേട്ട് ആനന്ദം പുറത്തുകാട്ടാതെ ദൈവത്തിന് സ്തോത്രം മൂളി കാറിന്‍റെ സ്റ്റിയറിംഗ് തിരിച്ചു.


Leader Page

തസ്ക‌രം
“താങ്കളിലൊരു പുസ്തകമോഷ്ടാവില്ലേ?” അപ്രതീക്ഷിതമായ ആ ചോദ്യത്തെ നേരിടാൻ എനിക്കായില്ല. ഞാൻ നിന്നു പരുങ്ങി. “ഏയ്, ഇല്ല” ഞാൻ പറഞ്ഞു. “സുഹൃത്തേ, താങ്കൾ നുണ പറയുകയാണ്. താങ്കളിലും എന്നിലും നമുക്കു ചുറ്റുമിരിക്കുന്ന എല്ലാവരിലും ആ മോഷ്ടാവുണ്ട്.” അയാൾ ചിരിച്ചു. പരുങ്ങിനിന്ന ഞാനും ചിരിച്ചു. ഞങ്ങളൊരുമിച്ച് ചിരിച്ചപ്പോൾ കംപാർട്ട്മെന്‍റിലെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങി. ഞങ്ങൾ ചിരിയടക്കി. അയാളൊരു പുസ്തകം എനിക്കു നേരേ നീട്ടി. ‘The Man who Loved Books Too Much’. പുസ്തകങ്ങളെ അതിരുവിട്ടു സ്നേഹിച്ചവൻ. എനിക്കാ ശീർഷകം ഏറെ കൗതുകമായി തോന്നി. ആ പുസ്തകം ആദ്യമായി കാണുകയാണ്.

കൗതുകത്തേക്കാളേറെ അദ്ഭുതത്തോടെയാണ് ഞാനത് തുറന്നുനോക്കിയത്. പത്രപ്രവർത്തകയായ ആലിസൺ ഹൂവർ ബാർട്‌ലൈറ്റ് എഴുതിയ പുസ്തകമാണത്. അപൂർവ പുസ്തകങ്ങളെ ഇഷ്ടപ്പെടുന്ന, അവ മോഷ്ടിക്കുന്ന, ഒരപൂർവ മനുഷ്യന്‍റെ കഥയാണ് ആ പുസ്തകം.

എന്നോട് മിണ്ടിപ്പറഞ്ഞ ആൾ തീവണ്ടികളിൽ പുസ്തകം വിൽക്കുന്ന ഒരാളാണ്. മൂകാംബിക യാത്ര കഴിഞ്ഞ് പരശുറാമിൽ കൊല്ലത്തേക്കു മടങ്ങുന്ന വഴിക്കാണ് ഞാനയാളെ പരിചയപ്പെടുന്നത്. കാഞ്ഞങ്ങാട്ടുനിന്നാണ് അയാൾ വണ്ടിയിൽ കയറിയത്. കൈയിൽ ഒരുചുമട് പുസ്തകങ്ങളുണ്ട്.

എല്ലാം ശ്രദ്ധേയങ്ങളായ പുസ്തകങ്ങൾ. കുറച്ചേറെ ഇംഗ്ലീഷ് പുസ്തകങ്ങളുമുണ്ട്. ഒന്നുരണ്ടു പുസ്തകങ്ങൾ ഞാൻ വാങ്ങി. സി.വി. ശ്രീരാമന്‍റെ കഥകൾ, നിക്കോസ് കസൻദ്സാക്കീസിന്‍റെ സെന്‍റ് ഫ്രാൻസിസ്, ശൂദ്രകന്‍റെ ‘മൃച്ഛകടികം’ നാടകം. അങ്ങനെ ഞാനുമായി അയാൾ പെട്ടെന്ന് അടുത്തു. ഞങ്ങളൊരുപാട് മിണ്ടിപ്പറഞ്ഞു. അതിനിടയിലാണ് എന്നോടാ ചോദ്യം അയാൾ ചോദിച്ചത്. അതിനുത്തരമാണ് എന്‍റെ കൈയിലിരിക്കുന്ന പുസ്തകം എന്ന് പിന്നീടാണ് ഞാനോർത്തത്. ആദ്യത്തെ കുറച്ചേറെ പേജുകൾ വായിച്ചുനോക്കിയശേഷം ഞാനത് തിരികെ കൊടുത്തു.

മറ്റൊരവസരത്തിൽ വാങ്ങാം എന്നുപറഞ്ഞപ്പോൾ അയാൾ ചിരിച്ചു. ഷൊർണൂരെത്തിയപ്പോൾ അയാൾ ഇറങ്ങാൻ തയാറായി. വാതിൽക്കലോളം ഞാനും ചെന്നു. പ്ലാറ്റ്ഫോമിൽ നിന്നുകൊണ്ട് അയാൾ ചോദിച്ചു. “ഞാനാ ചോദ്യം ചോദിച്ചതിൽ സാറിനു വിഷമമായില്ലല്ലോ” എന്ന്. “ഏയ്, ഇല്ല” ഞാൻ പറഞ്ഞു. ചിരിച്ചുകൊണ്ട് അയാൾ തിരക്കുകൾക്കിടയിൽ പതിയെ മറഞ്ഞു.

മടങ്ങിവന്നിരുന്നപ്പോൾ ഞാനോർത്തതു മുഴുവൻ ഞാനെത്ര പുസ്തകങ്ങൾ കുട്ടിക്കാലത്ത് മോഷ്ടിച്ചിട്ടുണ്ടാകും എന്നാണ്. ഞാനെണ്ണിനോക്കി. നാലഞ്ചു പുസ്തകങ്ങൾ കാണും. അതെല്ലാം നിശബ്ദ സാക്ഷികളായി ഇപ്പോഴും എന്‍റെ കൂടെയുണ്ട്. അതെല്ലാം ബന്ധുവീടുകളിൽനിന്ന് കൈക്കലാക്കിയവയായിരുന്നു. പുസ്തകങ്ങൾ ഏതാണെന്നോ, അതെഴുതിയത് ആരാണെന്നോ നോക്കിയല്ല അതൊന്നും കവരുന്നത്. പുസ്തകങ്ങളുടെ ഭംഗിയോ വലിപ്പമോ ഒക്കെയാകും അതു സ്വന്തമാക്കാനുള്ള മാനദണ്ഡം.

പുസ്തകങ്ങൾ മോഷ്ടിക്കാനുള്ളതുംകൂടിയാണെന്ന ചിന്ത എങ്ങനെ ഉള്ളിൽ കടന്നുകൂടിയെന്ന് എത്ര ആലോചിച്ചിട്ടും ഇപ്പോഴും പിടികിട്ടിയിട്ടില്ല. കട്ടുതിന്നുന്പോൾ രുചി കൂടും എന്ന നാട്ടിൻപുറത്തെ ചൊല്ലാണോ കട്ടു വായിക്കുന്പോൾ കൂട്ടുവരുന്നത് എന്നെനിക്കറിയില്ല. സീതയെ അപഹരിച്ച് ശിംശിപാ വൃക്ഷച്ചുവട്ടിൽ കൊണ്ടിരുത്തിയതുപോലെയാണ് ആ പുസ്തകങ്ങൾ ഇന്നും മറ്റു പുസ്തകങ്ങൾക്കിടയിൽ ഇരിക്കുന്നത്. ഇത്രകാലം കഴിഞ്ഞിട്ടും രാവണനായ എന്നോട് ഒരിത്തിരി അനുസരണയോ കരുണയോ ഒരിഷ്ടമോ കാണിച്ചിട്ടില്ല. എന്‍റെ കുറ്റബോധം കാണുന്പോൾ അവ ഉള്ളാലുറഞ്ഞു ചിരിക്കുന്നുണ്ടോ എന്നുപോലും തോന്നിയിട്ടുണ്ട്.

കുട്ടിക്കാലത്തു കവർന്ന പുസ്തകങ്ങളിലൊന്ന് ബിമൽ മിത്രയുടെ ‘വിലയ്ക്കു വാങ്ങാം’ എന്ന നോവലായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്പോഴാണ് ഞാനതു കവർന്നത്. ഇരുപത്തിരണ്ടാം വയസിലാണ് വായിച്ചത്. നീണ്ട ഒന്പതു വർഷങ്ങളാണ് ഞാനത് വായിക്കാതെ പാഴാക്കിക്കളഞ്ഞത്. നോവലിലെ ദീപാങ്കുരനെ എനിക്കേറെ ഇഷ്ടപ്പെട്ടു. അതിലേറെ ഇഷ്ടപ്പെട്ടത് ഈ ലോകം ഇങ്ങനെ ആയിപ്പോയതിന്‍റെ പ്രധാന കാരണം താനാണെന്ന് ‘ദീപാങ്കുരൻ’ പറയുന്നു എന്നുള്ളതായിരുന്നു.

കവർന്ന മറ്റൊരു പുസ്തകം രാഗിണി എന്ന യക്ഷിയുടെ കഥപറയുന്ന മലയാറ്റൂരിന്‍റെ ‘യക്ഷി’ എന്ന നോവലായിരുന്നു. ശ്രീനിവാസൻ എന്ന കോളജ് അധ്യാപകനോട് ഒരിഷ്ടം തോന്നിയില്ല. മറ്റൊരു പുസ്തകം ‘മെഡൂസ’ എന്ന തീരെ മെലിഞ്ഞൊരു പുസ്തകമായിരുന്നു. ഗ്രീക്ക് പുരാണത്തിലെ ഒരു രാക്ഷസിയാണ് മെഡൂസ. അവളെ പരാജയപ്പെടുത്താൻ പോയ പേർസൂസ് എന്ന യോദ്ധാവ് അവളുടെ മുഖത്തിനു നേരേ ഒരു കണ്ണാടി കാട്ടുകയും തന്‍റെ മുഖത്തിന്‍റെ ഭയാനകത കണ്ണാടിയിൽക്കണ്ട മെഡൂസ ഭയന്നു മരിച്ചുവീഴുകയും ചെയ്യുന്നതാണ് പുസ്തകത്തിന്‍റെ ഇതിവൃത്തം. ഒന്നുരണ്ടു പുസ്തകങ്ങൾകൂടിയുണ്ട്. വിസ്താരഭാരത്താൽ അവ പാതിവഴിവരെ വന്നു മടങ്ങിപ്പോയി.

കാലങ്ങൾക്കുശേഷം കൊല്ലം പബ്ലിക് ലൈബ്രറിയിൽ പുസ്തകങ്ങൾ തിരഞ്ഞുനടക്കുന്നതിനിടയിൽ ഒരു പുസ്തകം കൈയിൽ തടഞ്ഞു. ‘The Man Who Loved Books Too Much’. ഇതിൽപ്പരം സന്തോഷമില്ല. തീവണ്ടിയിൽവച്ച് പുസ്തകമാദ്യം പരിചയപ്പെടുത്തിയ സുഹൃത്തിനെ പെട്ടെന്നോർമവന്നു. അയാൾ എന്നോട് ചോദിച്ച ചോദ്യത്തെ പിന്നാലെ ഞാനോർത്തു. ഒരു രാത്രിയും അടുത്ത പകലിന്‍റെ പാതിയിലുമായി ഞാനാ പുസ്തകം വായിച്ചുതീർത്തു. ഒരാൾക്ക് പുസ്തകങ്ങളോട് തോന്നുന്ന പ്രണയമോ കൊതിയോ ഒന്നുമല്ല ആ പുസ്തകം എന്ന് വായിച്ചുകഴിഞ്ഞപ്പോൾ എനിക്കു തോന്നി. ഒരുതരം ആർത്തി. ആ ആർത്തിയുടെ മറവിലാണ് അയാൾ പുസ്തകങ്ങൾ മോഷ്ടിക്കുന്നത്. മോഷണം കുറ്റകരമാണെങ്കിലും അയാളുടെ ആർത്തിക്കെതിരേ നീങ്ങാൻ നിയമത്തിനു കഴിയില്ല. അതുകൊണ്ട് അയാൾ ഇപ്പോഴും പുസ്തകങ്ങൾ മോഷ്ടിച്ചുകൊണ്ടേയിരിക്കുന്നുവെന്നാണ് ആലിസൺ പറയുന്നത്.

ഈ പുസ്തകത്തിലെ അനുഭവം ആലിസണിന്‍റെ ഭാവനയല്ല. സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതുമാണ്. അപൂർവ പുസ്തകങ്ങൾ മോഷ്ടിക്കുന്ന ആളുടെ പേര് ജോൺ ഗിൽക്കി എന്നാണ്. അയാൾ ഈ ഭൂമിയിലെവിടെയോ ജീവിച്ചിരിപ്പുണ്ടെന്ന് ആലിസൺ വെളിപ്പെടുത്തുന്നുണ്ട്. അപകടകരമാംവിധം പുസ്തകങ്ങളെ സ്വന്തമാക്കുന്ന ആളാണ് ഗിൽക്കി. അതയാൾക്ക് ഒരാവേശമാണ്. അതിലയാൾക്ക് കുറ്റബോധമില്ല. ഓരോ പുസ്തകവും മോഷ്ടിച്ചുകഴിഞ്ഞാലുടൻ അയാൾ അടുത്ത പുസ്തകം മോഷ്ടിക്കാനുള്ള വഴികൾ തേടും. ഇതിന്‍റെ മനഃശാസ്ത്രം തേടുകയാണ് ആലിസൺ. തന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയ ഒരു ചോദ്യമാണ് ആലിസണിനെ ഗിൽക്കിയെ തേടിയിറങ്ങാൻ ധൈര്യപ്പെടുത്തിയത്. എന്തുകൊണ്ടാണ് ഗിൽക്കി അപൂർവപുസ്തകങ്ങൾ മോഷ്ടിക്കുന്നത്? ഈ ചോദ്യം ഒരുപാട് ഉത്തരങ്ങളിലേക്ക് ആലിസണിനെ വഴിനടത്തി. പുസ്തകം വായിച്ചു മടക്കുമ്പോൾ ഉത്തരങ്ങളുടെ ഘോഷയാത്ര നമ്മെ കടന്നുപോകുന്നതായി കാണാം. എന്നാൽ, ആ ഉത്തരങ്ങൾക്കിടയിലൊന്നും ജോൺ ഗിൽക്കിയെ നമുക്ക് കണ്ടെത്താനാവില്ല. നമ്മൾ ഘോഷയാത്ര കണ്ടുനിൽക്കുമ്പോൾ ഗിൽക്കി ഏതെങ്കിലുമൊരു രാജ്യത്ത് അപൂർവ പുസ്തകങ്ങളിലൊന്ന് കൈവശപ്പെടുത്താനുള്ള ഗൂഢാലോചനയിലായിരിക്കും.

ന്യൂയോർക്കിൽ നടന്ന ഒരു പുസ്തകമേളയിൽവച്ചാണ് ആലിസൺ അപൂർവഗ്രന്ഥ വ്യാപാരിയായ കെൻ സാൻഡേഴ്സനെ പരിചയപ്പെടുന്നത്. അയാളൊരു പുസ്തക കച്ചവടക്കാരൻ മാത്രമായിരുന്നില്ല. പുസ്തകമോഷ്ടാക്കളെ പിടികൂടാൻ തക്കംപാർത്തിരിക്കുന്ന ഒരാളും ആ വിവരം യഥാസമയം പോലീസിൽ അറിയിക്കുന്ന കുറ്റാന്വേഷണ തത്പരനുമായിരുന്നു. അയാളാണ് ഗിൽക്കിയെക്കുറിച്ച് ആലിസണിന് പ്രാഥമിക വിവരങ്ങൾ നൽകുന്നത്. അയാൾ പറഞ്ഞപ്രകാരം ഗിൽക്കിയെ നേരിട്ടു കാണാൻ ആലിസൺ സാൻഫ്രാൻസിസ്കോയിലേക്ക് പോകുന്നു. അവിടെവച്ച് വളരെ സാഹസികമായി ആലിസൺ, ജോൺ ഗിൽക്കിയെ കണ്ടുപിടിക്കുന്നു.

ഗിൽക്കിയോട് ആദ്യംതന്നെ ആലിസൺ ചോദിക്കുന്നത് മോഷ്ടിച്ച പുസ്തകങ്ങൾ താങ്കൾ എവിടെയാണു ഭദ്രമായി സൂക്ഷിക്കുന്നത് എന്നാണ്. ഒരു സങ്കോചവും കൂടാതെ ഗിൽക്കി അതവർക്കു കാട്ടിക്കൊടുക്കുന്നു. പതിയെ ഗിൽക്കി മനസ് തുറക്കുന്നു. ആദ്യ പുസ്തകമോഷണം നടത്തിയത് തൊണ്ണൂറുകളിലാണെന്ന് ഗിൽക്കി സാക്ഷ്യപ്പെടുത്തുന്നു. ലോസ് ആഞ്ചലസിലെ ഹെറിറ്റേജ് സ്റ്റോറിൽനിന്ന് അവിടുത്തെ ലൈബ്രറിയിലെ അപൂർവ പുസ്തകങ്ങളും ഭംഗിയുള്ള മേശയും കസേരയും മോഷ്ടിക്കുന്നു.

പുസ്തകങ്ങളിലെത്തുംമുന്പ് ഗിൽക്കി തസ്കരജീവിതത്തിന്‍റെ ആരംഭത്തിൽ മുപ്പത്തിയൊൻപത് സെന്‍റ് വിലയുള്ള ഒരു കളിപ്പാട്ട കാർ മോഷ്ടിക്കുന്നുണ്ട്. പിന്നീട് സാക്സ് എന്ന സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്പോൾ ആരുടെയോ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ചെറുതും വലുതുമായ തട്ടിപ്പുകൾ നടത്തിയിരുന്നു. ആ തട്ടിപ്പുകൾ ഗിൽക്കി നടത്തിയിരുന്നതു പുസ്തകങ്ങൾ വാങ്ങാൻ മാത്രമായിരുന്നു എന്നതാണ് രസമുള്ള കാര്യം.

ഒറ്റപ്പുസ്തകത്തിലൊതുക്കാൻ കഴിയാത്ത ഒരു ജീവിതമാണ് ജോൺ ഗിൽക്കിയുടേത്. അഴുകാതെ കിടക്കുന്ന അനുഭവങ്ങളാണ് അതിലെ അധ്യായങ്ങൾ. അതിൽ നിറയെ പുസ്തകങ്ങൾ തേടിനടന്ന പ്രദക്ഷിണപഥങ്ങൾ. ഞാനയാളെ ഒരിക്കലും ഒരു പുസ്തകക്കള്ളൻ എന്നു വിളിക്കില്ല. വെറുമൊരു മോഷ്ടാവായ ഒരാളെ കള്ളനെന്നു വിളിക്കാൻ പാടില്ല എന്ന് അയ്യപ്പപ്പണിക്കരുടെ ഒരു വചനധാരയുണ്ട്.
 
Up