Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RVP

America

രഞ്ജിത് എസ്. പിള്ള കണക്‌ടിക്കട്ട് റീജിയണൽ വൈസ് പ്രസിഡന്‍റായി ചുമതലയേറ്റു

കണക്‌ടിക്കട്ട്: മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസിന്‍റെ (മന്ത്ര) കണക്‌ടിക്കട്ട് റീജിയണൽ വൈസ് പ്രസിഡന്‍റായി രഞ്ജിത് എസ്. പിള്ള ചുമതലയേറ്റതായി സംഘടന ഔദ്യോഗികമായി അറിയിച്ചു.

സംഘടനയുടെ സ്ഥാപകകാലം മുതൽ മന്ത്രയോടൊപ്പം പ്രവർത്തിച്ചു വരുന്ന രഞ്ജിത്, മുൻപ് കണക്‌ടിക്കട്ട് മേഖലയിൽ വിവിധ റീജിയണൽ ഉത്തരവാദിത്വങ്ങൾ വിജയകരമായി ഏറ്റെടുത്തു നിറവേറ്റിയിട്ടുള്ള വ്യക്തിയാണ്.

സംഘടനാപരമായ ദീർഘകാല അനുഭവവും സമൂഹസേവനത്തിലെ സജീവ പങ്കാളിത്തവും അദ്ദേഹത്തിന്‍റെ ശക്തികളാണ്. പ്രാദേശിക സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ രഞ്ജിത്, കണക്‌ടിക്കട്ടിലെ മലയാളി സംഘടനയായ MASCONN-ന്‍റെ നിലവിലെ ട്രഷററായും സേവനം ചെയ്യുന്നു.

കൂടാതെ ഫെയർഫീൽഡ് കൗണ്ടി മേഖലയിലെ മലയാളി ഹിന്ദു സമൂഹ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്. പ്രത്യേകിച്ച് സ്ട്രാറ്റ്‌ഫോർഡ് ഹിന്ദു ക്ഷേത്രത്തിൽ നടക്കുന്ന ആത്മീയ - സാംസ്കാരിക പരിപാടികൾക്ക് പിന്തുണ നൽകിക്കൊണ്ടിരിക്കുന്നു.

ഇരുപത് വർഷത്തിലധികം ഐടി മേഖലയിലെ അനുഭവസമ്പത്തുള്ള ആലപ്പുഴ സ്വദേശിയായ രഞ്ജിത്, ഭാര്യ സബിതയും മക്കളായ നവ്യ, ഇഷ എന്നിവർക്കൊപ്പം സ്റ്റാംഫോർഡിൽ ആണ് താമസിക്കുന്നത്.

കണക്‌ടിക്കട്ട് മേഖലയിലെ മന്ത്രയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശയും ശക്തിയും നൽകാൻ അദ്ദേഹത്തിന്‍റെ നേതൃത്വം സഹായകരമാകുമെന്ന് സംഘടന പ്രത്യാശ പ്രകടിപ്പിച്ചു.

NRI

ഫാന്‍സിമോള്‍ പള്ളാത്തുമഠം ഫൊക്കാന അസോസിയേറ്റ് ട്രഷറര്‍ സ്ഥാനത്തേക്ക്‌ മത്സരിക്കുന്നു

ന്യൂ‌യോർക്ക്: ഫൊക്കാനയുടെ 2026- 28 കാലയളവില്‍ ലീലാ മാരേട്ട് നയിക്കുന്ന പാനലില്‍ അസോസിയേറ്റ് ട്രഷറര്‍ സ്ഥാനത്തേക്ക് ഫാന്‍സിമോള്‍ പള്ളാത്തുമഠം മത്സരിക്കുന്നു.

പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകയും സംരംഭകയും ആരോഗ്യപരിപാലന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഫാന്‍സിമോള്‍ ഇപ്പോള്‍ ടെക്‌സാസ് റീജിയൺ പ്രസിഡന്‍റാണ്.

പൂനെ എഎഫ്എംസിയില്‍ നിന്നും ബിഎസ്എന്‍ ബിരുദം കരസ്ഥമാക്കിയശേഷം എംബിഎയും എടുത്ത് ഹെല്‍ത്ത് കെയര്‍ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. അമേരിക്കയില്‍ എത്തിയശേഷം ഹെല്‍ത്ത് കെയര്‍ അഡ്മിനിസ്‌ട്രേഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്രവര്‍ത്തന മേഖല വിപുലീകരിക്കുകയും ചെയ്തു.

മൂന്നു വ്യത്യസ്തങ്ങളായ ലബോറട്ടറികളുടെ സ്ഥാപകയും സിഇഒയായും പ്രവര്‍ത്തിക്കുന്ന അവര്‍ ഹെല്‍ത്ത് കെയര്‍ കമ്പനികള്‍ക്കും ഹെല്‍ത്ത് കെയര്‍ പ്രഫഷണല്‍സുകള്‍ക്കുമായി കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചു.

മലയാളി സമൂഹത്തിനും ഇന്ത്യന്‍ സമൂഹത്തിനാകമാനവും അഭിമാനിക്കാവുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. അമേരിക്കയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമായ ഫാന്‍സിമോള്‍ പള്ളാത്തുമഠത്തിന്‍റെ സാന്നിധ്യം ഫൊക്കാനയ്ക്ക് ഏറെ ഗുണം നല്‍കുമെന്നതില്‍ സംശയമില്ല.

NRI

കെഎച്ച്എൻഎ ട്രൈസ്റ്റേറ്റ് - ന്യൂജഴ്‌സി ആർവിപിയായി മാലിനി നായർ ചുമതലയേൽക്കും

ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) ട്രൈസ്റ്റേറ്റ് - ന്യൂജഴ്സി റീജനൽ വൈസ് പ്രസിഡന്‍റായി (ആർവിപി) പ്രശസ്ത നർത്തകിയും സാമൂഹ്യ പ്രവർത്തകയുമായ മാലിനി നായർ ചുമതലയേൽക്കും.

തിരുവനന്തപുരം സ്വദേശിനിയായ മാലിനി നായർ നിലവിൽ ന്യൂജഴ്സിയിലാണ് താമസം. എൻജിനിയറിംഗ് ബിരുദധാരിയായിരുന്ന അവർ, നൃത്തത്തോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം പ്രഫഷനൽ ജീവിതമായി നൃത്തത്തെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.

പ്രശസ്ത ഭരതനാട്യം, മോഹിനിയാട്ടം നർത്തകിയായ അവർ 2008ൽ സൗപർണിക ഡാൻസ് അക്കാദമി സ്ഥാപിക്കുകയും നിരവധി വിദ്യാർഥികളെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ട്രൈ-സ്റ്റേറ്റ് ഏരിയയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ നേതൃത്വമാണ് മാലിനി നായർ.

കാഞ്ച് (കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്സി), നാമം എന്നിവയുടെ പ്രസിഡന്‍റ് സ്ഥാനങ്ങൾ ഉൾപ്പെടെ പ്രാദേശിക, ദേശീയ തലങ്ങളിലെ വിവിധ സംഘടനകളിൽ അവർ നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ രണ്ടുതവണ "മലയാളി മങ്ക' പട്ടം നേടി.

ഫോമാ മയൂഖം നാഷനൽസിൽ "മിസ് വിവേഷ്യസ്' പട്ടവും സ്വന്തമാക്കി. ദുബായി ഗ്ലോബൽ വില്ലേജ് ഉൾപ്പെടെ നോർത്ത് അമേരിക്കയിലും വിദേശത്തും നിരവധി വേദികളിൽ അവർ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. മാലിനി നായരുടെ ഭർത്താവ് ജയകൃഷ്ണൻ മണിയിൽ ആണ്. അർജുൻ നായർ, അജയ് നായർ എന്നിവരാണ് മക്കൾ.

പ്രഫഷണൽ മികവും സംഘടനാ നേതൃത്വത്തിലെ വിപുലമായ അനുഭവപരിചയവും കലാ സാംസ്കാരിക രംഗത്തെ മാലിനി നായരുടെ പ്രാഗത്ഭ്യവും ട്രൈ-സ്റ്റേറ്റ് മേഖലയിലെ കെഎച്ച്എൻഎയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുമെന്ന് കെഎച്ച്എൻഎ പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.

ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്‍റ സഞ്ജീവ് കുമാർ, ജോയിന്‍റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്‍റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റി ബോർഡ് എന്നിവരും മാലിനി നായർക്ക് ആശംസകൾ നേർന്നു.

NRI

ഫോബി പോൾ ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയൺ ആർവിപി സ്ഥാനത്തേക്ക് മത്സരിക്കുന്നു

ന്യൂ ഇംഗ്ലണ്ട്: സംഘടനാ രംഗത്തും സാമൂഹിക മേഖലയിലും ശക്തമായ പ്രവർത്തനമികവ് കൈമുതലായുള്ള ഫോബി പോൾ ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയൺ ആർവിപി സ്ഥാനത്തേക്ക് ഫിലിപ്പോസ് ഫിലിപ്പിന്‍റെ പാനലിൽ മത്സരിക്കുന്നു

ഐടി പ്രഫഷണലായ ഫോബി പോൾ കേരള അസോസിയേഷൻ ഓഫ് കണക്ടിക്കട്ടിന്‍റെ പ്രസിഡന്‍റാ‌യി (2023) മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുകയുണ്ടായി. ആക്ടിംഗ് ബിഒഡി‌യായും (2024-25) പ്രവർത്തിക്കുന്നു.

കുരുത്തുറ്റ നേതൃത്വം മുഖമുദ്രയായ ഫോബി പോളിന്‍റെ നേതൃത്വം എക്കാലത്തും ഫൊക്കാന‌യ്ക്ക് നേട്ടമായിരിക്കുമെന്ന് ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സ്ഥാനാർഥി സന്തോഷ് നായർ, ട്രഷറർ സ്ഥാനാർഥി ആന്‍റോ വർക്കി എന്നിവർ അഭിപ്രായപ്പെട്ടു.

NRI

ജോജോ മാത്യു ഫൊക്കാന ഷിക്കാഗോ റീജിയൺ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

ഷിക്കാഗോ: വ്യവസായ പ്രമുഖനും സാമൂഹിക പ്രവര്‍ത്തകനുമായ ജോജോ മാത്യു ഫൊക്കാന ഷിക്കാഗോ റീജിയണല്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.

കാല്‍ നൂറ്റാണ്ടില്‍ അധികമായി ഇല്ലിനോയി സ്റ്റേറ്റ് സോഷ്യല്‍ വര്‍ക്കര്‍ ആയി ജോലി ചെയ്യുകയും ഷിക്കാഗോ മലയാളികള്‍ക്കിടയില്‍ സുപരിചിതനും സാമൂഹിക പ്രവര്‍ത്തകനും വ്യവസായ പ്രമുഖനുമാണ് ജോജോ മാത്യു.

ഉമ എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകനും ക്‌നാനായ കുടുംബയോഗ പ്രസിഡന്‍റും ക്‌നാനായ അസോസിയേഷന്‍ ബോര്‍ഡ് മെമ്പറുമായും ജോജോ മാത്യു ചെയ്ത സുദീര്‍ഘമായ പ്രവര്‍ത്തനങ്ങള്‍ മറക്കാനാകുന്നതല്ല.

ഷിക്കാഗോ മലയാളികള്‍ക്ക് മാത്രമല്ല ലോകം എമ്പാടുമുള്ള മലയാളികള്‍ക്ക് ഏതൊരു ആവശ്യത്തിനും സഹായഹസ്തവുമായി വരുന്ന ജോജോ മാത്യുവിന്‍റെ സേവനങ്ങള്‍ എണ്ണമറ്റതാണെന്ന് പറയാതിരിക്കാന്‍ സാധിക്കില്ല.

പ്രസിഡന്‍റ് സ്ഥാനാര്‍ഥി ലീലാ മാരേട്ടിന്‍റെ പാനലിലാണ് ജോജോ മാത്യു മത്സരിക്കുന്നത്.

NRI

കാനഡയിൽ നിന്ന് ആർവിപി സ്ഥാനത്തേക്ക് ലത മേനോൻ മത്സരിക്കുന്നു

ടൊറന്‍റോ: ഫൊക്കാനയുടെ 2026 - 2028 ഭരണസമിതിയിൽ കാനഡയിൽ നിന്ന് ആർവിപിയായി ഫിലിപ്പോസ് ഫിലിപ്പിന്‍റെ പാനലിൽ പ്രമുഖ അഭിഭാഷകയും സാമൂഹ്യ പ്രവർത്തകയുമായ ലത മേനോൻ മത്സരിക്കുന്നു.

കാനഡ മലയാളി സമൂഹത്തിൽ നിറസാന്നിധ്യമായ ലത മേനോൻ ബ്രാംറ്റൺ മലയാളി അസോസിയേഷന്‍റെ സെക്രട്ടറിയായി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കാനഡ മലയാളികളുടെ എല്ലാ ആവശ്യങ്ങൾക്കും മുമ്പിൽ നിന്നു പ്രവർത്തിക്കുന്ന ലത മേനോന് സാമൂഹ്യ രാഷ്ട്രീയ സാമുദായിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നൽകുവാൻ കഴിഞ്ഞിട്ടുണ്ട്‌.

കേരള ലോകകേരള സഭയിൽ അംഗമായ ലത മേനോൻ കേരള സർക്കാരിന്‍റെ പ്രത്യേക ക്ഷണപ്രകാരം ന്യൂയോർക്കിൽ നടന്ന ലോക കേരളസഭയിലും പങ്കെടുത്തിരുന്നു.

ലത ലോ പ്രഫഷണൽ കോർപറേഷന്‍റെ സ്ഥാപകയാണ്. ഇന്ത്യയിലെയും അമേരിക്കൻ നാടുകളിലെയും സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ലത ഐസിഡബ്ല്യു എന്ന സംഘടനയുടെ സഹസ്ഥാപക കൂടിയാണ്.

പ്രഫഷണലായ ആയിരത്തിൽ അധികം സ്ത്രീകൾ അംഗങ്ങളായ സംഘടനയാണിത്. എംപവർ, എൻഗേജ്, എൻകറേജ്, എന്‍റർപ്രൈസ്‌ എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം. കർണാടകയിൽ വിമൻസ് ഡേയ്ക്ക് 125 പേരെ തെരഞ്ഞെടുത്ത് ആദരിച്ചപ്പോൾ അതിൽ ഒരാളായിരുന്നു ലത മേനോൻ.

ബാരിസ്റ്ററും സോളിസിറ്ററും സജീവ കമ്യൂണിറ്റി പ്രവർത്തകയുമായ ലത ഒന്‍റാറിയോയിലെയും കാനഡയിലേക്ക് കുടിയേറുന്നതിനു മുമ്പ് മഹാരാഷ്ട്ര, കർണാടക, കേരളം എന്നിവിടങ്ങളിളെയും അഭിഭാഷകയായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്.

ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ലോയിൽ ഉപരി പഠനം പൂർത്തിയാക്കി. ബംഗളൂരുവിൽ വളർന്ന ലത മേനോന്‍റെ ഭർത്താവ് ജയ്മോഹൻ മേനോൻ. മക്കൾ: ഡോ. ത്രിശാല മേനോൻ, അർജുൻ മേനോൻ.

ലതയുടെ സ്ഥാനാർഥിത്വം ഫൊക്കാനയ്ക്കും മലയാളി സമൂഹത്തിനും വലിയ നേട്ടമായിരിക്കുമെന്ന് ഫിലിപ്പോസ് ഫിലിപ്പ്, സന്തോഷ് നായർ എന്നിവർ അഭിപ്രായപ്പെട്ടു.

NRI

ഉഷ ജോർജ്‌ ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജൻ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഉഷ ജോർജ്‌ മത്സരിക്കുന്നു. ലീല മാരേട്ട്‌ നയിക്കുന്ന പാനലിൽ നിന്നാണ് ഉഷ ജോർജ് മത്സരിക്കുന്നത്.

40 വർഷത്തിലധികം ക്ലിനിക്കൽ കെയർ, മാനസികാരോഗ്യ സേവനങ്ങൾ, നഴ്സിംഗ് മേഖലയിൽ പ്രവർത്തിച്ച പരിചയമുള്ള വ്യക്തിയാണ് ഉഷാ ജോർജ്‌.

രണ്ട് തവണ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്കിന്‍റെ പ്രസിഡന്‍റായി പ്രവർത്തിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഉഷ സജീവമാണ്.

2018ലെ ഫൊക്കാന നാഷണൽ കൺവൻഷനിൽ, ഉഷ ജോർജ് സജീവമായി പ്രവർത്തിച്ചിരുന്നു. 2018 മലയാളി മങ്ക മത്സരം, പുഷ്പ അലങ്കാര മത്സരം, ഗാന മത്സരങ്ങൾ തുടങ്ങിയ കമ്മിറ്റികൾക്ക് നേതൃത്വം കൊടുക്കുകയും വിധികർത്താവായി പ്രവർത്തിക്കുകയും ചെയ്തു.

നിലവിൽ, ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ വനിതാ ഫോറം ചെയർപഴ്സൺ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ന്യൂയോർക്ക് മഹിളാ കോൺഗ്രസ് ചെയർ, കേരള ചാപ്റ്ററിന്‍റെ നാഷണൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ്.

NRI

അഭിലാഷ് പുളിക്കത്തൊടി ഫൊക്കാന ആർവിപി സ്ഥാനത്തേക്ക് മത്സരിക്കുന്നു

ന്യൂയോർക്ക്: ആൽബനി മലയാളി സമൂഹത്തിൽ ഒരു ദശകത്തിലേറെ‌‌യായി സജീവ സാന്നിധ്യമായ അഭിലാഷ് പുളിക്കത്തൊടി ഫൊക്കാന അപ്പ്‌സ്റ്റെറ്റ് റീജിയൺ ആർവിപിയായി ഫിലിപ്പോസ് ഫിലിപ്പ് നേതൃത്വം നൽകുന്ന ടീം ഇന്‍റഗ്രിറ്റി പാനലിൽ മത്സരിക്കുന്നു.

സംഘടനാ പ്രവർത്തനത്തിലും സാമൂഹ്യസേവനത്തിലും ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുള്ള വ്യക്തിയാണ് അഭിലാഷ് പുളിക്കത്തൊടി. കഴിഞ്ഞ നാല് വർഷമായി അദ്ദേഹം ആൽബനി കാപ്പിറ്റൽ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷൻ ട്രസ്റ്റി ബോർഡിൽ അംഗമായി പ്രവർത്തിക്കുന്നു.

2018-19ൽ സെക്രട്ടറിയായും 2016-17, 2020-21 വർഷങ്ങളിൽ എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ച അദ്ദേഹം, കമ്യൂണിറ്റി പ്രവർത്തനങ്ങളെ കൂടുതൽ സജീവമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഇന്ത്യയിലെ ചാരിറ്റി പ്രവർത്തനങ്ങളിലും അഭിലാഷ് സജീവമാണ്.

ബംഗളൂരുവിലെ പ്രശസ്ത എൻജിഒയായ പരിക്രമയുമായി ചേർന്ന് പിന്നാക്ക സാഹചര്യങ്ങളിലുള്ള ഇരുപതിലധികം കുട്ടികളെ ഒന്നാം ക്ലാസ് മുതൽ ഹൈസ്കൂൾ വരെ ഗുണമേന്മയുള്ള സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുന്ന പദ്ധതിക്ക് അദ്ദേഹം നേതൃത്വം നൽകി.

തൊഴിൽരംഗത്ത് ഒരു മുൻനിര മൾട്ടിനാഷണൽ ഐടി കമ്പനിയിലെ വൈസ് പ്രസിഡന്‍റാണ്. പതിനായിരത്തിലധികം ജീവനക്കാരുള്ള കോർപ്പറേറ്റ് ക്ലബിന്‍റെ പ്രസിഡന്‍റായും പ്രവർത്തിച്ച അദ്ദേഹം രൂപപ്പെടുത്തിയ "കോർപ്പറേറ്റ് ഒളിമ്പ്യാഡ്' ആശയം കമ്പനി വിജയകരമായി നടപ്പാക്കി.

2010-ൽ ലഭിച്ച "ബെസ്റ്റ് എമ്പ്ലോയർ' അവാർഡിൽ ഈ പദ്ധതിക്ക് വലിയ പങ്ക് ഉണ്ടായി. പ്രഫഷണൽ രംഗത്തിനപ്പുറം കലയും സാങ്കേതികതയും അഭിലാഷിന്‍റെ പ്രിയ മേഖലകളാണ്. മികച്ച ഫോട്ടോഗ്രാഫറും വീഡിയോ എഡിറ്ററുമാണ് അദ്ദേഹം.

അഭിലാഷിന്‍റെ നേതൃത്വം ഫൊക്കാനയ്ക്ക് മുതൽക്കൂട്ടായിരിക്കുമെന്ന് പ്രസിഡന്‍റ് സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.

NRI

സന്തോഷ് എബ്രഹാം ഫൊക്കാന പെൻസിൽവേനിയ റീജിയൺ ആർവിപി സ്ഥാനത്തേക്ക് മത്സരിക്കുന്നു

ഫിലാഡൽഫിയ: വ്യത്യസ്ത രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച സന്തോഷ് എബ്രഹാം ഫൊക്കാനയുടെ പെൻസിൽവേനിയ റീജിയൺ ആർവിപി സ്ഥാനത്തേക്ക് മത്സരിക്കുന്നു

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ ചാരിറ്റി കോഓർഡിനേറ്റർ, ഫൊക്കാന ന്യൂസ് ടീം മെമ്പർ എന്നീ നിലകളിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച സന്തോഷ് എബ്രഹാം സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമാണ്.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള യുഎസ്എയുടെ വൈസ് പ്രസിഡന്‍റുമായിരുന്നു. തിരുവല്ല മാർത്തോമ്മാ കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്ന സന്തോഷ് മാർത്തോമാ സഭ കൗൺസിൽ മെമ്പർ, മാർത്തോമ്മാ യുവജനസഖ്യം ഭദ്രാസന സെക്രട്ടറി എന്നീ നിലകളിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്‌ചവച്ചു.

ഫൊക്കാന പ്രസിഡന്‍റായി മത്സരിക്കുന്ന ഫിലിപ്പോസ് ഫിലിപ്പിന്‍റെ പാനലിൽ മത്സരിക്കുമെന്ന് സന്തോഷ് എബ്രഹാം അറിയിച്ചു.

 

Latest News

Up