Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ranni

Pathanamthitta

റാന്നിയിലെ മലയോര മേഖലയിലൂടെ പുതിയ ബസ് സർവീസ്

റാന്നി: പുതമൺ, അന്ത്യാളൻകാവ്, പുതുശേരിമല, തലച്ചിറ റൂട്ടുകളിൽ കെഎസ്ആർടിസി പുതിയ സർവീസ് തുടങ്ങി.

റാന്നി നിയോജകമണ്ഡലത്തിലെ യാത്രാക്ലേശം നേരിടുന്ന പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്നതിനു വേണ്ടി ഒരു കെഎസ്ആർടിസി ബസ് വിട്ടുനിൽക്കണമെന്ന പ്രമോദ് നാരായൺ എംഎൽഎയുടെ അഭ്യർഥനയേ തുടർന്ന് മന്ത്രി കെ. ബി. ഗണേഷ് കുമാർ ഇടപെട്ട് റാന്നി ഡിപ്പോയ്ക്ക് അനുവദിച്ച ബസ് ഉപയോഗിച്ചാണ് പുതിയ ഷെഡ്യൂൾ ആരംഭിച്ചത്.

പ്രമോദ് നാരായൺ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. ബസ് സർവീസുകൾ ഇല്ലാതെ ജനങ്ങൾ വലയുന്ന പ്രദേശങ്ങളിലാണ് പുതിയ ബസിന്‍റെ സർവീസ് ആരംഭിച്ചത്. രാവിലെ 7.30 ന് റാന്നിയിൽ നിന്ന് ആരംഭിച്ച് അന്ത്യാളൻകാവ്, കടമ്മനിട്ട വഴി പത്തനംതിട്ടയ്ക്കും 8.55 ന് പത്തനംതിട്ടയിൽ നിന്നു തിരികെ റാന്നി വഴി വെച്ചൂച്ചിറ നവോദയയിലേക്കാണ് സർവീസ്. 11.10 ന് നവോദയയിൽ നിന്നു റാന്നിക്കും 12.15 ന് റാന്നി - പുതുശേരിമല - വടശേരിക്കര വഴി തലച്ചിറ. 1.30 ന് തലച്ചിറയിൽ നിന്നും വടശേരിക്കര പുതുശേരിമല വഴി റാന്നി. 2.20ന് റാന്നി - നവോദയ - 70 ഏക്കർ , 3.45 ന് തിരികെ പുറപ്പെടും. 5.45 ന് റാന്നിയിൽ നിന്ന് ചിറക്കൽപ്പടി വഴി വലിയകാവ്. 6.05 ന് വലിയ കാവിൽ നിന്നു റാന്നിക്കും സർവീസ് നടത്തും. 187 കിലോമീറ്റർ ദൂരമാണ് ഒരു ദിവസം ബസ് സഞ്ചരിക്കുക.

അന്ത്യാളൻകാവിൽ ബസിനു സ്വീകരണം നൽകി. പ്രമോദ് നാരായൺ എംഎൽഎ, ചെറുകോൽ പഞ്ചായത്ത് പ്രസിഡന്‍റ് അജീന നജീബ്, വൈസ് പ്രസിഡന്‍റ് സാം പി. തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ വർഗീസ്, പഞ്ചായത്ത് അംഗങ്ങളായ എം. ടി. ജെസി, അജിത് കുമാർ, ലോക്കൽ സെക്രട്ടറി ജോസ് ബെൻ ജോർജ്, അസി. ഡിടിഒ അജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു

District News

റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വീണ്ടും സംവരണം; തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

പത്തനംതിട്ട: റാന്നി ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനം തുടർച്ചയായ മൂന്നാം തവണയും സംവരണ പട്ടികയിലായതിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. 2015ൽ വനിതാ സംവരണവും 2020ൽ പട്ടികജാതി സംവരണവുമായിരുന്നു അധ്യക്ഷ സ്ഥാനം. ഇത്തവണ വീണ്ടും വനിതാ സംവരണമായതോടെയാണ് പരാതി. പെരുനാട് സ്വദേശി അഹമ്മദ് ഷായാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്.

തുടർച്ചയായ രണ്ടുതവണ സംവരണ പട്ടികയിലായിരുന്ന പ്രസിഡന്‍റു സ്ഥാനം ഇക്കുറി ജനറലാകുമെന്നായിരുന്നു പ്രതീക്ഷ. റാന്നി ബ്ലോക്ക് പഞ്ചായത്തിന്‍റെ രൂപീകരണത്തിനുശേഷം ഏറെക്കാലവും അധ്യക്ഷ പദവി വനിതാ സംവരണമായിരുന്നു. 2010ൽ ജനറൽ വിഭാഗത്തിനായിരുന്നുവെങ്കിലും ഇടയ്ക്കുവച്ച് ഭരണം വനിതയിൽത്തന്നെയെത്തി.

District News

രാഷ്‌ട്രീയ കരുനീക്കങ്ങളിൽ ശ്രദ്ധിക്കപ്പെട്ട് റാന്നി

റാന്നി പഞ്ചായത്ത്

റാന്നി: രാഷ്‌ട്രീയമായി ഏറെ ശ്രദ്ധിക്കപ്പെട്ട അഞ്ചുവർഷമാണ് റാന്നി പഞ്ചായത്തിൽ കടന്നുപോയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം വ്യക്തമായ ഭൂരിപക്ഷം ഇരുമുന്നണികൾക്കും ഇല്ലാതിരുന്ന സാഹചര്യത്തിൽ നടന്ന കരുനീക്കങ്ങളാണ് റാന്നിയെ ശ്രദ്ധേയമാക്കിയത്. ബിജെപി പിന്തുണയോടെ എൽഡിഎഫ് അധികാരത്തിലെത്തിയെന്നതിന്‍റെ പേരിൽ പഞ്ചായത്തിലെ രാഷ്‌ട്രീയനീക്കം ഏറെ ശക്തിപ്പെട്ടു.

കേരള കോൺഗ്രസ് -എമ്മിലെ ശോഭ ചാർളിയായിരുന്നു ആദ്യഘട്ടത്തിൽ പ്രസിഡന്‍റ്. യുഡിഎഫിന് വൈസ് പ്രസിഡന്‍റു സ്ഥാനവും ലഭിച്ചു. സ്വതന്ത്രനായ കെ.ആർ. പ്രകാശിനെ മുൻനിർത്തി യുഡിഎഫ് നടത്തിയ നീക്കത്തെ അട്ടിമറിച്ചാണ് ശോഭ ചാർളി പ്രസിഡന്‍റായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ഏറെ ചർച്ച ചെയ്യപ്പെട്ട ബന്ധം എൽഡിഎഫിലും അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതിനിടെ വന്ന അവിശ്വാസങ്ങളെയും അതിജീവിച്ച് ഭരണത്തിൽ തുടർന്നെങ്കിലും മുന്നണി തീരുമാനപ്രകാരം പ്രസിഡന്‍റ് രാജിവച്ചു.

വീണ്ടും രാഷ്‌ട്രീയ നീക്കങ്ങൾ സജീവമായപ്പോൾ സ്വതന്ത്രനായ കെ.ആർ. പ്രകാശിനെ പിന്തുണച്ച് എൽഡിഎഫും രംഗത്തെത്തി. പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കെ.ആർ. പ്രകാശ് സ്വതന്ത്രനായി ഭരണം തുടരുന്നു. എൽഡിഎഫിന്‍റെ പിന്തുണയുമുണ്ട്. പ്രകാശിനെ പിന്തുണയ്ക്കാൻ ആദ്യം നിർദേശിച്ച കോൺഗ്രസ് രാഷ്‌ട്രീയ കരുനീക്കം തങ്ങൾക്കെതിരാണെന്നറിഞ്ഞപ്പോൾ മെംബർമാർക്കെതിരേ നടപടിയെടുത്ത സാഹചര്യവുമുണ്ടായി. ഉപതെരഞ്ഞെടുപ്പിലൂടെ എൽഡിഎഫ് ഭൂരിപക്ഷം ഉറപ്പിച്ചെങ്കിലും പ്രസിഡന്‍റു സ്ഥാനത്ത് കെ.ആർ. പ്രകാശ് തുടർന്നു. വൈസ് പ്രസിഡന്‍റു സ്ഥാനം എൽഡിഎഫിനുമായി.

നേട്ടങ്ങൾ

രാഷ്‌ട്രീയത്തിനതീതമായി വികസന പ്രവർത്തനങ്ങളെ സമീപിച്ചു.
ആധുനിക സൗകര്യങ്ങളോടെ ടേക്ക് എ ബ്രേക്ക് സംവിധാനം. ജില്ലയിലെ ഒന്നാം സ്ഥാനം.
18 അങ്കണവാടികൾ പൂർത്തീകരിച്ചു. മൂന്ന് അങ്കണവാടികൾക്ക് സ്ഥലം വാങ്ങി കെട്ടിട നിർമാണം ആരംഭിച്ചു.
റാന്നി പഞ്ചായത്തിലെ സർക്കാർ സ്കൂളുകളിൽ നാലിടത്ത് പഞ്ചായത്ത് സ്വന്തം നിലയിൽ വർണാഭമാക്കി.
പിഎച്ച്സിക്ക് സൗജന്യമായി സ്ഥലം ലഭ്യമാക്കി. കെട്ടിടം നിർമിക്കാൻ അനുമതിയായി.
ജലജീവൻ മിഷൻ പദ്ധതി പ്രകാരം ആ‍യിരത്തിലധികം വാട്ടർ കണക്‌ഷനുകൾ നൽകി. വാട്ടർടാങ്ക് നിർമാണത്തിനു സ്ഥലം ഏറ്റെടുത്ത് ജലഅഥോറിറ്റിക്ക് കൈമാറി.
കുത്തുങ്കൽപ്പടിയിലെ തിരുവാഭരണ പാതയിൽ ഹാപ്പിനെസ് പാർക്ക് നിർമാണം പുരോഗമിക്കുന്നു.
നിലവിലെ നീർച്ചാലുകൾ പുനരുജ്ജീവിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കി.
തരിശുനിലങ്ങളിൽ കരിന്പു കൃഷിക്കുവേണ്ടി പദ്ധതികൾ നടപ്പാക്കി.
മാലിന്യസംസ്കരണത്തിനായി മിനി എംസിഎഫ് ബൂത്തുകൾ സ്ഥാപിച്ചു.
 കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ 105ൽപരം ജെഎൽജി ഗ്രൂപ്പുകൾ രജിസ്റ്റർ ചെയ്തു വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ സഹായം നൽകി.
ഹരിതകർമ സേന പ്രവർത്തനങ്ങളിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്തു രണ്ടാം സ്ഥാനവും
വൃത്തി കോൺക്ലേവിൽ മാലിന്യമുക്ത പ്രവർത്തനത്തിന്‍റെ മികവിൽ അംഗീകാരം.
പച്ചത്തുരുത്ത് അംഗീകാരം.
കയർ ഭൂവസ്ത്രം അംഗീകാരം.

കോട്ടങ്ങൾ

രാഷ്‌ട്രീയമായ അനിശ്ചിതത്വം കാരണം റാന്നിക്കു നഷ്ടപ്പെട്ടത് അഞ്ചുവർഷം.
പിഎച്ച്സിക്കു സ്ഥലം സൗജന്യമായി ലഭിച്ചിട്ടും കെട്ടിടം പണി തുടങ്ങാനായില്ല.
കെഎസ്ഇബി തെരുവുവിളക്കുകൾക്കായി പുതിയ ലൈൻ വലിക്കാൻ 2023 - 24 സാന്പത്തിക വർഷം പണം അടച്ചിട്ടും നടപടികളുണ്ടായില്ല.
ഗ്രാമപഞ്ചായത്തിനു പുതിയ കെട്ടിടം പണിയാൻ ഡിപിആർ തയാറാക്കാൻ അഞ്ചു ലക്ഷം രൂപ വകയിരുത്തിയിട്ടും തുടർ നടപടികൾ മുന്നോട്ടു പോയില്ല.
ജലജീവൻ മിഷൻ പദ്ധതിയിലൂടെ കുടിവെള്ള വിതരണം നടത്താനായില്ല.
തരിശുഭൂമി കൃഷിയോഗ്യമാക്കുമെന്ന പ്രഖ്യാപനവും നടപ്പിലായില്ല.
അങ്കണവാടികൾക്കായി സ്ഥലം കണ്ടെത്തിയിട്ടും പലയിടത്തും കെട്ടിടം പണിയാനായില്ല.
ഗ്രാമീണ റോഡുകൾ പലതും ശോച്യാവസ്ഥയിലാണ്.
2018ലെ പ്രളയത്തിൽ പഞ്ചായത്ത് വാഹനത്തിനു കേടുപാടുകളുണ്ടായ സാഹചര്യത്തിൽ എല്ലാവർഷവും അറ്റകുറ്റപ്പണികൾക്കുവേണ്ടി വൻ തുക ചെലവഴിക്കേണ്ടി വരുന്നു. പുതിയ വാഹനം വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടില്ല.

District News

പൈപ്പ് കുഴിയിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരിക്ക് പരിക്ക്

റാന്നി: ജല അഥോറിറ്റി പൈപ്പ് മാറ്റലിനായി എടുത്തിരുന്ന കുഴി ശരിയായി മൂടാത്തതിനേത്തുടര്‍ന്ന് കുഴിയില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ഗുരുതര പരിക്ക്. ചെറുകുളഞ്ഞി സ്വദേശിനി അനൂപ സുകുമാരനാണ് പരിക്കേ്റത്. മുന്‍നിരയിലെ നാലു പല്ലുകള്‍ നഷ്ടമായ അനൂപയെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.


ഇട്ടിയപ്പാറ - ഒഴുവന്‍ പാറ - വടശേരിക്കര റോഡിന്‍റെ ഭാഗമായ ഇട്ടിയപ്പാറ - കോളജ് റോഡില്‍ ഇന്നലെ രാവിലെ 9.40 ഓടെയാണ് അപകടം. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ രാവിലെ ജോലിക്കായി സ്‌കൂട്ടറില്‍ വരുമ്പോള്‍ സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി കുഴിയിലേക്ക് മറിയുകയായിരുന്നു. അതേ സമയം റോഡ് പണിയുമായി ബന്ധപ്പെട്ട് ജല അഥോറിറ്റി പൈപ്പുകള്‍ മാറ്റുന്ന ജോലിയില്‍ നടന്നു വരികയായിരുന്നെന്ന് പറയുന്നു.


ഇതിനായി റോഡിനു കുറുകെ ഇന്നലെ എടുത്തിരുന്ന കുഴി നന്നായി മൂടാത്തതു മൂലം മഴയില്‍ മണ്ണൊലിപ്പുണ്ടാവുകയും കുഴി വീണ്ടും രൂപപ്പെടുകയും ചെയ്തതാണ് അപകടത്തിന് കാരണമായതെന്നും പറയപ്പെടുന്നു.

Latest News

Up