Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spain

International

സ്പെയിനിൽ വീണ്ടും ട്രെയിൻ അപകടം; ലോക്കോ പൈലറ്റിന് ദാരുണാന്ത്യം

ബാർസലോണ: സ്പെയിനിൽ വീണ്ടും ട്രെയിൻ അപകടം. ബാർസലോണയ്ക്ക് സമീപം പാളത്തിലേയ്ക്ക് ഇടിഞ്ഞുവീണ മതിലേയ്ക്ക് ട്രെയിൻ ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ ലോക്കോ പൈലറ്റ് മരിച്ചു.

40 പേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമാണ്. വടക്ക് കിഴക്കൻ സ്പെയിനിലെ കാറ്റലോണിയ മേഖലയിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.

മാഡ്രിഡിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 42 പേർ കൊല്ലപ്പെട്ട് ദിവസങ്ങൾ പിന്നിടും മുൻപാണ് നിലവിലെ അപകടം. 38 അഗ്നിശമനാ വാഹനങ്ങളും 20ലേറെ ആംബുലൻസുകളും മേഖലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതായാണ് അധികൃതർ വിശദമാക്കുന്നത്.

നിലവിൽ മതിലിന് അടിയിൽ ആരും കുടുങ്ങി കിടക്കുന്നില്ലെന്നാണ് അധികൃതർ അറിയിച്ചത്. ആരെങ്കിലും പാളത്തിനും പൊട്ടിവീണ മതിലിനും ഇടയിൽ ഉണ്ടോയെന്ന് കണ്ടെത്താനുള്ള തെരച്ചിലും നടക്കുന്നുണ്ടെന്നാണ് അധികൃതർ വിശദമാക്കുന്നത്. കാറ്റലോണിയ മേഖലയിൽ ഉണ്ടായ കനത്ത മഴയിൽ മതിൽ തകർന്നുവെന്നാണ് സ്പെയിനിലെ റയിൽ ഓപ്പറേറ്റർ വിശദമാക്കുന്നത്.

 

International

സ്പെയിനിലെ ട്രെയിൻ അപകടം: മരണം 40 ആയി

മാഡ്രിഡ്: സ്പെയിനിൽ പാളം തെറ്റിയ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. ചികിത്സയിലുണ്ടായിരുന്ന ഒരാൾ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്.

കോർഡോബ പ്രവിശ്യയിലെ അദാമുസ് പട്ടണത്തിന് അടുത്താണ് അപകടം ഉണ്ടായത്. മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന ഇറിയോ (Iryo) എന്ന സ്വകാര്യ കമ്പനിയുടെ ട്രെയിൻ പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് മറിയുകയും, എതിർദിശയിൽ വന്ന റെൻഫെ (Renfe) ട്രെയിനുമായി കൂട്ടിയിടിക്കുകയുമായിരുന്നു. അപകടത്തിൽ 72 പേർക്ക് പരിക്കേറ്റതായും ഇതിൽ പലരുടെയും നില ഗുരുതരമാണെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

ഞായറാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. രണ്ട് ട്രെയിനുകളിലുമായി ഏകദേശം അഞ്ഞൂറോളം യാത്രക്കാരുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ സൈന്യവും റെഡ് ക്രോസും ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

അപകടത്തെത്തുടർന്ന് മാഡ്രിഡിനും ദക്ഷിണ സ്പെയിനിനും ഇടയിലുള്ള എല്ലാ അതിവേഗ റെയിൽ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചിരുന്നു. സംഭവത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

 

International

വരുന്നൂ, ലോകത്തിലേക്കൊരു ജെൻസി രാജ്ഞി, പിന്നിട്ടത് അതികഠിന മിലിട്ടറി പരിശീലനം

മാഡ്രിഡ്: ചരിത്രമുറങ്ങുന്ന സ്പെയിനിന്‍റെ തലപ്പത്തേക്ക് 150 വർഷത്തിനു ശേഷം ആദ്യമായി ഒരു വനിതയെത്തുന്നു. അതും ഒരു ജെൻസി രാജകുമാരി. ഫിലിപ്പ് ആറാമൻ രാജാവിന്‍റെയും ലെറ്റീഷ്യ രാജ്ഞിയുടെയും മകളായ 20 കാരി ലെയണോർ രാജകുമാരിയാണ് രാജ്യത്തിന്‍റെ രാജ്ഞിയാകാനൊരുങ്ങുന്നത്. അടുത്ത കിരീടാവകാശി എന്നനിലയിൽ ഇക്കാലങ്ങളിൽ കഠിനമായ സൈനികപരിശീലനം, ഉന്നത ആഗോളവിദ്യാഭ്യാസം തുടങ്ങിയ മുന്നൊരുക്കങ്ങൾ നടത്തുകയായിരുന്നു ലെയണോർ. 1700കൾ മുതൽ ആരംഭിച്ച ബർബൺ രാജവംശത്തിന്‍റെ ചരിത്രത്തിൽ പ്രധാന സംഭവമായിരിക്കും ലെയണോറുടെ സ്ഥാനാരോഹണം.

ചരിത്രം തിരുത്താൻ

ഏകദേശം ഒന്നര നൂറ്റാണ്ടായി ഒരു രാജ്ഞി ഒറ്റയ്ക്കു സ്പെയിൻ ഭരിച്ചിട്ടില്ല. ആ ചരിത്രമാണ് ലെയണോർ തിരുത്താൻ പോകുന്നത്. സ്ഥാനാരോഹണം സംബന്ധിച്ച് കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. 57കാരനായ ഫിലിപ്പ് ആറാമൻ രാജാവ് സ്ഥാനത്യാഗം ചെയ്യുമ്പോഴോ അദ്ദേഹത്തിന്‍റെ കാലശേഷമോ ലെയണോർ രാജ്ഞിയാകും. അതുവരെ ഔപചാരിക തയാറെടുപ്പ് തുടരും. ലെയണോർ സിംഹാസനമേറ്റെടുത്താൽ ഒരു രാജാവിനൊപ്പമല്ലാതെ സ്വന്തമായി ഭരിക്കുന്ന ആദ്യത്തെ വനിതയാകും. ആധുനിക സ്പാനിഷ് രാജവാഴ്ചയിൽ അതു ചരിത്രമായി മാറുകയും ചെയ്യും. ഇസബെല്ല -രണ്ട് രാജ്ഞിക്കുശേഷം ആദ്യമായി രാജ്യത്തിന്‍റെ തലപ്പത്തെത്തുന്ന വനിതയായിരിക്കും അസ്തൂറിയസിലെ രാജകുമാരി എന്നറിയപ്പെടുന്ന ലെയണോർ.

നേടിയത് അതിതീവ്ര പരിശീലനം

സ്പാനിഷ് നിയമപ്രകാരം അടുത്തതായി സിംഹാസനത്തിലേറേണ്ടയാൾ നിർബന്ധമായും സൈനികപരിശീലനം നേടണം. കരസേന, നാവികസേന, വ്യോമസേന എന്നിവയുടെയെല്ലാം പരിശീലനം ഭാവി രാജ്ഞിക്ക് ആവശ്യമാണ്. വിദ്യാഭ്യാസത്തിനു ശേഷം ലെയണോർ സമുദ്രയാത്രകൾ നടത്തിയും വ്യോമസേനാവിമാനങ്ങൾ ഒറ്റയ്ക്കു പറത്തിയുമെല്ലാം സൈനിക പരിശീലനം നേടി.
2023 ഓഗസ്റ്റിലാണ് ലെയണോർ കരസേനയിൽ സൈനികപരിശീലനം ആരംഭിക്കുന്നത്. സരഗോസയിൽ വച്ചായിരുന്നു ഇത്. ഇതിനുശേഷം 2024ൽ ലെയണോർ ഗലീഷ്യയിൽ നാവിക പരിശീലനത്തിനായി പോയി. പരിശീലനത്തിനിടെ സ്പെയിനിന്‍റെ പ്രശസ്തമായ പരിശീലനക്കപ്പലായ ജുവാൻ സെബാസ്റ്റ്യൻ ഡി എൽക്കാനോയിൽ 17,000 മൈലുകൾ താണ്ടി അറ്റ്ലാന്‍റിക് സമുദ്രം കടന്ന് തെക്കേ അമേരിക്കയിൽ ചുറ്റി സഞ്ചരിച്ച് ന്യൂയോർക്ക് വരെ 140 ദിവസത്തെ സാഹസിക യാത്ര നടത്തി. യാത്രയ്ക്കിടെ ക്രൂ അംഗമായും ജോലി ചെയ്തു.

 

International

സ്പെയിനിലെ ട്രെയിൻ അപകടം: മരണം 39 ആയി

മാഡ്രിഡ്: സ്പെയിനിൽ പാളം തെറ്റിയ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. കോർഡോബ പ്രവിശ്യയിലെ അദാമുസ് പട്ടണത്തിന് അടുത്താണ് അപകടം ഉണ്ടായത്.

മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന ഇറിയോ (Iryo) എന്ന സ്വകാര്യ കമ്പനിയുടെ ട്രെയിൻ പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് മറിയുകയും, എതിർദിശയിൽ വന്ന റെൻഫെ (Renfe) ട്രെയിനുമായി കൂട്ടിയിടിക്കുകയുമായിരുന്നു. അപകടത്തിൽ 73 പേർക്ക് പരിക്കേറ്റതായും ഇതിൽ പലരുടെയും നില ഗുരുതരമാണെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

ഞായറാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. രണ്ട് ട്രെയിനുകളിലുമായി ഏകദേശം അഞ്ഞൂറോളം യാത്രക്കാരുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ സൈന്യവും റെഡ് ക്രോസും ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

അപകടത്തെത്തുടർന്ന് മാഡ്രിഡിനും ദക്ഷിണ സ്പെയിനിനും ഇടയിലുള്ള എല്ലാ അതിവേഗ റെയിൽ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു. സംഭവത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

International

സ്പെയ്നിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 21 മരണം

മാഡ്രിഡ്: സ്പെയ്നിൽ പാളം തെറ്റിയ ട്രെയിനുകൾ കൂട്ടിയിടിച്ച് 21 പേർ മരിച്ചു. 25ഓളം പേർക്ക് ഗുരുതര പരിക്കേറ്റു. മലാഗയിൽനിന്ന് മാഡ്രിഡിലേക്ക് പോയ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.

കോർഡോബക്ക് സമീപം അദാമുസ് പട്ടണത്തിന് അടുത്താണ് അപകടം ഉണ്ടായത്. ഇരു ദിശകളിൽനിന്നും വന്ന ട്രെയിനുകൾ പാളം തെറ്റിയതോടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു.

Sports

അൽകരാസ്-ഫെറോറോ സഖ്യം പിരിഞ്ഞു

സ്പെയിൻ: ഏഴ് വർഷത്തെ ഒന്നിച്ചുള്ള പോരാട്ടത്തിനുശേഷം സ്പെയിന്‍റെ ലോക ഒന്നാം നന്പർ പുരുഷ ടെന്നീസ് താരം കാർലോസ് അൽകരാസും പരിശീലകൻ ജുവാൻ കാർലോസ് ഫെറേറോയും വേർപിരിഞ്ഞു.

ഫെറേറോയുമൊന്നിച്ചുള്ള ഇക്കാലയളവിൽ ആറ് ഗ്രാൻഡ് സ്ലാം കിരീടവും ലോക ഒന്നാം നന്പർ സ്ഥാനവും അൽകരാസ് നേടിയിരുന്നു.

പതിനഞ്ചാം വയസിൽ അൽകാരസിനെ പരിശീലിപ്പിക്കാൻ തുടങ്ങിയ ഫെറേറോ ഗ്രാൻഡ് സ്ലാമുകളിൽ ഒരു പ്രധാന ശക്തിയായി അൽകരാസ് മാറുന്നതിന് മുന്പ് എടിപി ടൂറിൽ നിരവധി കിരീടങ്ങൾ നേടിക്കൊടുത്തിരുന്നു. ക്ലേ കോർട്ട് സ്പെഷലിസ്റ്റിൽ നിന്ന് എല്ലാ മേഖലകളിലും ആധിപത്യം പുലർത്തുന്ന കളിക്കാരനായി അൽകാരസിനെ ഇക്കാലയളവിൽ മാറ്റാനും ഫെറേറോയ്ക്ക് സാധിച്ചു.

ഫ്രഞ്ച് ഓപ്പണ്‍, യുഎസ് ഓപ്പണ്‍ കിരീടങ്ങളുമായി വർഷം പൂർത്തിയാക്കിയ അൽകരാസ് എട്ട് കിരീടങ്ങൾ നേടി. കരിയറിൽ രണ്ടാം തവണയും വർഷാവസാനം ഒന്നാം സ്ഥാനം നിലനിർത്തുകയും ചെയ്തു.

അതേസമയം ഫെറേറോയുമായി വേർപിരിയാനുള്ള കാരണം അൽകരാസ് വ്യക്തമാക്കിയില്ല.

Sports

ഫിഫ ലോകകപ്പ് 2026; ഗ്രൂപ്പ്ഘട്ട മത്സരക്രമമായി

വാഷിംഗ്ടൺ: 2026 ഫിഫ ലോകകപ്പിന്‍റെ ഗ്രൂപ്പ്ഘട്ട മത്സരങ്ങളുടെ നറുക്കെടുപ്പ് നടന്നു. വാഷിംഗ്ടണിലെ കെന്നഡി സെന്‍ററിൽ നടന്ന ചടങ്ങിലാണ് നറുക്കെടുപ്പ് നടന്നത്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ഫിഫയുടെ സമാധാന സമ്മാനം ചടങ്ങിൽ പ്രഖ്യാപിച്ചു.

‌ചടങ്ങിൽ ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാൻ്റിനോ, അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, മെക്സിക്കൻ പ്രസിഡന്‍റ് ക്ലോഡിയ ഷെയിൻബോം, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർ പങ്കെടുത്തു.

ആതിഥേയരായ മെക്സിക്കോ ഗ്രൂപ്പ് എയിലും സഹആതിഥേയരായ കാനഡ ഗ്രൂപ്പ് ബിയിലും അമേരിക്ക ഗ്രൂപ്പ് ഡിയിലും ഇടംനേടിയിട്ടുണ്ട്. നിലവിലെ ചാമ്പ്യൻമാരായ അർജന്‍റീന ഗ്രൂപ്പ് ജെയിലാണുള്ളത്.

ബ്രസീൽ ഗ്രൂപ്പ് സിയിലും സ്പെയിൻ ഗ്രൂപ്പ് എച്ചിലും ഫ്രാൻസ് ഗ്രൂപ്പ് ഐയിലും ഇടംപിടിച്ചു. 2026 ജൂൺ 11 മുതൽ ജൂലൈ 19വരെ അമേരിക്കയും മെക്സിക്കോയും കാനഡയും സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

12 ഗ്രൂപ്പുകളിലായി 48 ടീമുകളാണ് ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. ജൂൺ 11ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. 

ഗ്രൂപ്പ് എ

മെക്സിക്കോ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, പ്ലേ ഓഫ് ഡി വിജയി.

ഗ്രൂപ്പ് ബി

കാനഡ, പ്ലേ ഓഫ് എ വിജയി, ഖത്തർ, സ്വിറ്റ്സർലൻഡ്.

ഗ്രൂപ്പ് സി

ബ്രസീൽ, മൊറോക്കോ, ഹെയ്ത്തി, സ്കോട്ട്ലൻഡ്.

ഗ്രൂപ്പ് ഡി

അമേരിക്ക, പരാഗ്വേ, ഓസ്ട്രേലിയ, പ്ലേ ഓഫ് സി വിജയി.

ഗ്രൂപ്പ് ഇ

ജർമനി, കുരാകാവോ, ഐവറി കോസ്റ്റ്, ഇക്വഡോർ.

ഗ്രൂപ്പ് എഫ്

നെതർലൻഡ്സ്, ജപ്പാൻ, പ്ലേ ഓഫ് ബി വിജയി, ടുണീഷ്യ.

ഗ്രൂപ്പ് ജി

ബെൽജിയം, ഈജിപ്ത്, ഇറാൻ, ന്യൂസിലൻഡ്.

ഗ്രൂപ്പ് എച്ച്

സ്പെയ്ൻ, കേപ് വെർഡെ, സൗദി അറേബ്യ, യുറുഗ്വേ.

ഗ്രൂപ്പ് ഐ

ഫ്രാൻസ്, സെനഗൽ, നോർവെ, പ്ലേ ഓഫ് രണ്ട് വിജയി.

ഗ്രൂപ്പ് ജെ

അർജന്‍റീന, അൽജീരിയ, ഓസ്ട്രിയ, ജോർദാൻ.

ഗ്രൂപ്പ് കെ

പോർച്ചുഗൽ, പ്ലേ ഓഫ് ഒന്ന് വിജയി, ഉസ്ബെക്കിസ്ഥാൻ, കൊളംബിയ.

ഗ്രൂപ്പ് എൽ

ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന, പനാമ.

Sports

ഫൈനലിസിമ മാർച്ച് 27ന്; അർജന്‍റീന സ്പെയ്നിനെ നേരിടും

ദോഹ: അർജന്‍റീനയും സ്പെയ്നും തമ്മിലുള്ള ഫൈനലിസിമ പോരാട്ടം 2026 മാർച്ച് 27 ന് നടക്കും. ഖത്തറിന്‍റെ തലസ്ഥാനമായ ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. 2022 ലെ ഫിഫ ലോകകപ്പിന്‍റെ ഫൈനൽ നടന്ന സ്റ്റേഡിയമാണ് ലുസൈൽ.

കോപ്പ അമേരിക്കയിലെ ചാമ്പ്യൻമാരും യുവേഫ യൂറോ ജേതാക്കളും തമ്മിലാണ് ഫൈനലിസിമ പോരാട്ടം. നിലവിൽ അർജന്‍റീനയാണ് ഫൈനലിസിമ ജേതാക്കൾ. കഴിഞ്ഞ ഫൈനലിസിമയിൽ ഇറ്റലിയെ തോൽപ്പിച്ചാണ് അർജന്‍റീന ചാമ്പ്യൻമാരായത്.

ഫിഫയാണ് തീയതിയും മത്സരവേദിയും പ്രഖ്യാപിച്ചത്. ആദ്യം മാർച്ച് 28ന് മത്സരം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് 27ലേയ്ക്ക് മാറ്റുകയായിരുന്നു.

NRI

ചൂടിൽ വെന്ത് യൂറോപ്പ്; സ്പെയിനിൽ രേഖപ്പെടുത്തിയത് 46 ഡിഗ്രി സെൽഷസ്

മാഡ്രിഡ്: ഉഷ്ണതരംഗം ശക്തമായതോടെ യൂറോപ്യൻ രാജ്യങ്ങൾ വെന്തുരുകുന്നു. ശനിയാഴ്ച സ്പെയിനിലെ സെവിയ്യ മേഖലയിൽ 40 ഡിഗ്രി സെൽഷസിനു മുകളിൽ ചൂടാണ് അനുഭവപ്പെട്ടത്. എൽ ഗ്രനഡോ പട്ടണത്തിൽ 46 ഡിഗ്രി ചൂട് രേഖപ്പെടുത്തി.

പോർച്ചുഗൽ, ഇറ്റലി, ക്രൊയേഷ്യ, ഫ്രാൻസ്, ഓസ്ട്രിയ, ബെൽജിയം, ബോസ്നിയ ആൻഡ് ഹെർസിഗോവിന, ഹംഗറി, സെർബിയ, സ്ലൊവേനിയ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ ഉഷ്ണതരംഗത്തിനെതിരേ ജാഗ്രത പുലർത്തണമെന്ന് ജനങ്ങളോടു നിർദേശിച്ചിരിക്കുകയാണ്.

സ്പെയിനിലെ ബാഴ്സലോണ നഗരത്തിൽ നിരത്തുകൾ തൂത്തു വൃത്തിയാക്കുന്ന ഒരു വനിതാ തൊഴിലാളി മരിച്ചത് ഉഷ്ണതരംഗം മൂലമാണോ എന്ന് സ്ഥിരീകരിക്കാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇറ്റലിയിൽ ഒട്ടേറെപ്പേർക്കു സൂര്യാഘാതം ഏറ്റെന്നും ഇതിൽ ഭൂരിഭാഗവും വയോധികർ, കാൻസർ രോഗികൾ, ഭവനരഹിതർ എന്നിവരാണെന്നും അധികൃതർ പറഞ്ഞു.

പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിലും ജനങ്ങൾക്കു സൂര്യാഘാതം ഏറ്റുവെന്നാണു റിപ്പോർട്ട്. സാധാരണ തണുപ്പുനിറഞ്ഞ കാലാവസ്ഥയുള്ള ബാൾക്കൻ രാജ്യങ്ങളിലടക്കം 40 ഡിഗ്രി സെൽഷസിനടുത്തേക്കു താപനില ഉർന്നിട്ടുണ്ട്.

ഗ്രീസിന്‍റെ അയൽരാജ്യമായ നോർത്ത് മാസിഡോണിയയിൽ വെള്ളിയാഴ്ച 42 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ലണ്ടനിൽ ഈയാഴ്ച 35 ഡിഗ്രിയിലേക്കു ചൂട് ഉയരുമെന്നാണു മുന്നറിയിപ്പ്.

Latest News

Up