Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sudan

സുഡാനിലെ ആര്‍എസ്എഫിനായി എത്യോപ്യ രഹസ്യ പരിശീലന ക്യാമ്പുകള്‍ സജ്ജമാക്കി

നയ്‌റോബി: സുഡാനിലെ ആര്‍എസ്എഫ് (റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ്) പാരാമിലിട്ടറി സംഘത്തിനായി എത്യോപ്യ രഹസ്യ പരിശീലന ക്യാമ്പുകള്‍ സജ്ജമാക്കിയെന്ന് റിപ്പോര്‍ട്ട്. സുഡാനിലെ ആഭ്യന്തരയുദ്ധത്തില്‍ എത്യോപ്യയുടെ ഇടപെടലുണ്ടായെന്നതിന്‍റെ തെളിവാണിത്. റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ക്യാമ്പുകളുടെ നിര്‍മാണത്തിനു സാമ്പത്തിക സഹായം നല്കിയത് യുഎഇ ആണെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, യുഎഇ ഇതു നിഷേധിച്ചു.

2023ലാണ് സുഡാനിലെ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടത്. സുഡാനീസ് സൈന്യവും ആര്‍എസ്എഫും തമ്മില്‍ ആരംഭിച്ച സംഘര്‍ഷത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടു. ഈജിപ്റ്റ്, ചാഡ്, ലിബിയ, സൗത്ത് സുഡാന്‍ എന്നീ രാജ്യങ്ങളിലേക്കു ലക്ഷക്കണക്കിനു പേര്‍ പാലായനം ചെയ്തു.

എത്യോപ്യയില്‍ ആര്‍എസ്എഫ് പരിശീലനം നേടിയതിനെക്കുറിച്ച് സുഡാനീസ് സൈന്യം പ്രതികരിച്ചിട്ടില്ല. ജനുവരിവരെ 4,300 ആര്‍എസ്എഫ് പോരാളികള്‍ എത്യോപ്യയില്‍ പരിശീലനം നേടിയെന്നാണു റിപ്പോര്‍ട്ട്.

ആര്‍എഎസ്എഫിന് യുഎഇ ആയുധങ്ങള്‍ നല്കുന്നുവെന്ന് സുഡാന്‍ സൈന്യം ആരോപിച്ചിരുന്നു. എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദുമായി യുഎഇയ്ക്ക് ഉറ്റ ബന്ധമാണുള്ളത്. പരിശീലന ക്യാമ്പിലുള്ളവരിലേറെയും എത്യോപ്യക്കാരാണ്.

എന്നാല്‍, സൗത്ത് സുഡാന്‍, സുഡാന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരും പരിശീലനം നേടിയതായി റിപ്പോര്‍ട്ടുണ്ട്. വനത്തിനു നടുവിലാണ് ക്യാമ്പ് സ്ഥാപിച്ചിരിക്കുന്നത്. എത്യോപ്യ-സുഡാന്‍-സൗത്ത് സുഡാന്‍ അതിര്‍ത്തിയിലാണ് ക്യാമ്പുകളുള്ളത്.

International

സുഡാനിൽ ആഭ്യന്തര കലാപം വ്യാപിക്കുന്നു; ആർഎസ്എഫ് സേന 40 പേരെ വധിച്ചു

കയ്റോ: സുഡാനിൽ വടക്കൻ കൊർഡോഫൻ പ്രവിശ്യയിലെ എൽ-ഉബെയ്ദിൽ അർധ സൈനിക ആർഎസ്എഫ് സേന 40 പേരെ വധിച്ചെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്‌തു. നിരവധിപ്പേർക്കു പരിക്കേറ്റു.

ഭക്ഷണവും വെള്ളവുമില്ലാതെ ജനം അതിരൂക്ഷമായ പ്രതിസന്ധി നേരിടുമ്പോഴാണ് ആർഎസ്എഫ് ഡ്രോൺ ആക്രമണം നടത്തി സാധാരണക്കാരെ കൂട്ടക്കൊല ചെയ്തത്. കൊർഡോഫൻ, ദാർഫൂർ മേഖലകളാണ് ഏതാനും മാസങ്ങളായി സംഘർഷത്തിന്‍റെ പ്രഭവകേന്ദ്രം. കൊർഡോഫൻ പ്രവിശ്യയിൽ ഏതാനും ദിവസങ്ങളായി സാഹചര്യം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് യുഎൻ അറിയിച്ചു.

ദാർഫൂറിലെ സൈനിക കേന്ദ്രം ആർഎസ്എഫ് പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം വടക്കൻ കൊർഡോഫനിലെ ബാര പട്ടണത്തിൽ ആർഎസ്എഫ് ഒൻപത് സ്ത്രീകളുൾപ്പെടെ 47 പേരെ വധിച്ചു. രണ്ടു വർഷമായി സുഡാനിൽ സർക്കാർ സേനയും ആർഎസ്എഫും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിൽ നാൽപതിനായിരത്തിലേറെപ്പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

International

സുഡാനിൽ ആർഎസ്എഫ് 40 പേരെ കൊലപ്പെടുത്തി

കയ്റോ: സുഡാനിൽ പാരാമിലിട്ടറി സേനയായ ആർഎസ്എഫ് 40 പേരെ കൊലപ്പെടുത്തി. നോർത്ത് കോർദോഫാൻ പ്രവിശ്യയുടെ തലസ്ഥാനമായ എൽ-ഒബേയ്ദിൽ തിങ്കളാഴ്ചയാണ് കൂട്ടക്കൊല അരങ്ങേറിയത്. നൂറുകണക്കിനു പേർക്കു പരിക്കേറ്റു.

സംസ്കാരച്ചടങ്ങിനിടെ ആർഎസ്എഫ് ഡ്രോൺ ആക്രമണം നടത്തുകയായിരുന്നുവെന്ന് സുഡാൻ ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.

കോർദോഫാനിലും സമീപത്തുള്ള ഡാർഫുർ മേഖലയിലുമാണ് സുഡാനിലെ ആഭ്യന്തര യുദ്ധം രൂക്ഷമായിട്ടുള്ളത്. 2019ൽ ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 40,000 പേർ കൊല്ലപ്പെട്ടു.

NRI

സുഡാനില്‍ വിമതസേന ഒഡിഷ സ്വദേശിയെ ബന്ദിയാക്കി

കയ്റോ: ആഭ്യന്തരയുദ്ധം തുടരുന്ന ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ വിമതസേന ഒഡിഷ സ്വദേശിയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി.

2023 മുതല്‍ സുഡാന്‍ സായുധ സേനക്കെതിരേ (എസ്എഎഫ്) യുദ്ധം തുടരുന്ന റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് (ആര്‍എസ്എഫ്) ആണ് ജഗത് സിംഗ്പുര്‍ സ്വദേശി ആദര്‍ശ് ബെഹ്‌റ എന്ന 36കാരനെ തട്ടിക്കൊണ്ടുപോയത്.    

രണ്ട് ആര്‍എസ്എഫ് ഭടന്മാര്‍ക്കു നടുവില്‍ ആദര്‍ശ് ഇരിക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ബോളിവുഡ് താരം ഷാരൂഖ് ഖാനെ അറിയുമോയെന്ന് ഇതിലൊരാള്‍ ആദര്‍ശിനോട് ചോദിക്കുന്നുണ്ട്.

2022ലാണ് ആദര്‍ശ് ജോലിക്കായി സുഡാനിലെത്തിയതെന്ന് ഒഡിഷയിലെ കുടുംബം അറിയിച്ചു.

International

സുഡാനിൽ ഉടൻ വെടിനിർത്തൽ വേണമെന്ന് മാർപാപ്പ

വത്തിക്കാൻ സിറ്റി: സുഡാനിൽ ഉടൻ വെടിനിർത്തൽ വേണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഞായറാഴ്ച സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാല ജപത്തിനുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

“സുഡാനിൽനിന്നുള്ള ദുരന്ത വാർത്ത അതീവ ദുഃഖത്തോടെയാണ് കേട്ടത് .സ്ത്രീകൾക്കും കുട്ടികൾക്കും നിരായുധർക്കും നേർക്കുള്ള ആക്രമണത്തെ അപലപിക്കുന്നു. ഉടൻ വെടിനിർത്തലിനു തയാറാകണം.

മനുഷ്യത്വ ഇടനാഴി തുറക്കണം. ദുരിതാശ്വാസ പ്രവർത്തനത്തിന് അന്താരാഷ്‌ട്ര സമൂഹം നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കണം”- മാർപാപ്പ പറഞ്ഞു. സുഡാനിൽ വിമതർ നിയന്ത്രണം ഏറ്റെടുത്ത എൽ-ഫാഷർ നഗരത്തിലെ സൗദി മറ്റേണിറ്റി ആശുപത്രിയിൽ രോഗികളും ബന്ധുക്കളും ഉൾപ്പെടെ 460 പേർ കൊല്ലപ്പെട്ടിരുന്നു.

ടാൻസാനിയയിൽ തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമങ്ങളിൽ മാർപാപ്പ ദുഃഖം രേഖപ്പെടുത്തി.

NRI

സുഡാനിലെ ആശുപത്രിയിൽ 460 പേർ കൊല്ലപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന

കയ്റോ: സുഡാനിൽ അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് പിടിച്ചെടുത്ത എൽ-ഫാഷർ നഗരത്തിലെ ആശുപത്രിയിൽ 460 പേർ കൊല്ലപ്പെട്ടു, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രയേസസ് ആണ് ഇക്കാര്യം അറിയിച്ചത്.

സൗദി മറ്റേണിറ്റി ആശുപത്രിയിൽ രോഗികളും കൂട്ടിരിപ്പുകാരുമാണ് കൊല്ലപ്പെട്ടത്. എൽ-ഫാഷർ നഗരം റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് പിടിച്ചെടുത്തതോടെ സൈന്യം പിന്മാറിയിരുന്നു.

NRI

പിരമിഡുകളുടെ എണ്ണത്തിൽ മുമ്പൻ സുഡാൻ

ഖാര്‍ത്തൂം: പിരമിഡുകളെക്കുറിച്ചു കേൾക്കുന്പോൾ, മനസിൽ ആദ്യം കടന്നുവരുന്ന രാജ്യം ഈജിപ്റ്റായിരിക്കും, കൂറ്റൻ പിരമിഡുകൾക്കു പേരുകേട്ട രാജ്യം! എന്നാൽ ഏറ്റവും കൂടുതൽ പിരമിഡുകൾ ഉള്ള രാജ്യം ഈജിപ്റ്റല്ല.

അത് സുഡാൻ ആണ്. 118 പിരമിഡുകളാണ് ഈജിപ്റ്റിൽ കണ്ടെത്തിയിട്ടുള്ളതെങ്കിൽ സുഡാന്‍റെ വിശാലമായ മരുപ്രദേശങ്ങളിൽ അവയുടെ എണ്ണം 220-240 വരും. നൈൽ നദിയുടെ കിഴക്കൻ തീരത്തു സുഡാനിൽ കാണപ്പെടുന്ന നുബിയൻ മെറോ പിരമിഡുകൾ താരതമ്യേനെ ചെറുതാണ്.

ബിസി 2500-എഡി 300 കാലഘട്ടത്തിൽ കുഷൈറ്റ് ഭരണകാലത്താണ് നുബിയൻ പിരമിഡുകൾ നിർമിച്ചത്. കുത്തനെയുള്ള വശങ്ങളും മൂർച്ചയുള്ള കോണുകളും ഉൾക്കൊള്ളുന്നതാണ് നുബിയൻ മെറോ പിരമിഡ്.

ഈജിപ്റ്റിലെന്നപോലെ സുഡാനിലും രാജകീയ ശവകുടീരങ്ങളാണ് പിരമിഡുകൾ. കുഷൈറ്റ് ഭരണാധികാരികളുടെ ജീവിതത്തിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്ക് ഇവ വെളിച്ചം വീശുന്നു.

Latest News

Up