ഖർത്തൂം: സൈന്യവും അർധസൈനിക വിഭാഗവും തമ്മിൽ പോരടിക്കുന്ന സുഡാനിൽ കുട്ടികൾക്കുനേരേയും കൂട്ടക്കുരുതി.
സൗത്ത് കോര്ഡോഫാന് സംസ്ഥാനത്തെ കലോജിയിൽ നഴ്സറി സ്കൂളിനുനേരേയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 33 കുട്ടികളും ആറു സ്ത്രീകളും ഉള്‍പ്പെടെ 50 പേർ കൊല്ലപ്പെട്ടു.
വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. സൈന്യത്തിനെതിരേ പോരാടുന്ന അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസ് (ആര്‍എസ്എഫ്) ആണ് ആക്രമണത്തിനു പിന്നിലെന്ന് സുഡാന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
43 കുട്ടികളടക്കം 79 പേർ മരിച്ചെന്നും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരെ സഹായിക്കാന്‍ സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ അവരെയും ആക്രമിച്ചതായും റിപ്പോർട്ടുണ്ട്. ആക്രമണത്തെ യൂണിസെഫ് അപലപിച്ചു. ഇരുപക്ഷവും അടിയന്തരമായി യുദ്ധം അവസാനിപ്പിച്ച് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായമെത്തിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും യൂണിസെഫ് ആവശ്യപ്പെട്ടു.
അധികാരത്തർക്കത്തെത്തുടർന്ന് സായുധ സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുള്ള ആഭ്യന്തര യുദ്ധത്തിൽ ഒരുലക്ഷത്തിലേറെ പേരാണു കൊല്ലപ്പെട്ടത്.
Tags : Drone attack massacre nursery school Sudan death RSF