Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tournament

Thiruvananthapuram

ബോൾ ബാഡ്മിന്‍റൺ ടുർണമെന്‍റ്: പത്തനംതിട്ട ജേതാക്കള്‍

നെയ്യാറ്റിന്‍കര: കൈരളി ക്ലബിന്‍റെ നേതൃത്വത്തിൽ പ്രഥമ മിഥു മോഹൻ മെമ്മോറിയൽ അഖില കേരള ബോൾ ബാഡ്മിന്‍റൺ ടുർണമെന്‍റ് നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ചു. വിവിധ ജില്ലകളിൽ നിന്നുമുള്ള 12 ടീമുകള്‍ പങ്കെടുത്തു.

രണ്ടു ദിവസം നീണ്ടുനിന്ന മത്സരത്തിൽ പത്തനംതിട്ട ടീം വിജയികളായി. മികച്ച താരമായി വൈഷ്ണവിനെ തെരഞ്ഞെടുത്തു. കെ. ആൻസലൻ എംഎല്‍എ ഉദ്ഘാടനം ചെയ്ത ടൂർണമെന്‍റിൽ നഗരസഭ വൈസ് ചെയർമാൻ കെ.കെ. ഷിബു, മിഥു മോഹന്‍റെ പിതാവ് മോഹനൻ എന്നിവർ പങ്കെടുത്തു.

District News

ക്രിക്കറ്റ് ടൂർണമെന്‍റ്: കോയമ്പത്തൂർ കോവൈ ലീജിയൻസ് ജേതാക്കൾ

അങ്കമാലി: ഗ്രേറ്റർ റോട്ടറി ക്ലബിന്‍റെ സാമൂഹ്യ സേവന പദ്ധതികളുടെ ധനശേഖരണാർഥം നടത്തിവരുന്ന സ്കറിയ ആന്‍റണി മെമ്മോറിയൽ ട്രോഫിക്കു വേണ്ടിയുള്ള ജെർമെക്ക് വാഗൺവീൽ റോട്ടറി ക്രിക്കറ്റ് ടൂർണമെന്‍റിൽ കോയമ്പത്തൂർ കോവൈ ലീജിയൻസ് ജേതാക്കളായി ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എട്ടു ടീമുകൾ പങ്കെടുത്ത മത്സരത്തിൽ കൊച്ചിൻ ട്രൈസിറ്റി ക്ലബിനെയാണ് അവർ ഫൈനലിൽ പരാജയപ്പെടുത്തിയത്.

റോട്ടറി ഡിസ്ട്രിക്ട് 3205 ഡയറക്ടർ നൈജു ആന്‍റണി പുതുശേരി സമ്മാനദാനം നിർവഹിച്ചു. മുനിസിപ്പൽ കൗൺസിലർ ശ്രീക്കുട്ടൻ, അങ്കമാലി ഗ്രേറ്റർ റോട്ടറി ക്ലബ് പ്രസിഡന്‍റ് ഷൈബു പാലാട്ടി , സെക്രട്ടറി ജോം കയ്യാല, ബിജു ആലുക്ക , ബോബി പോൾ, സതീഷ് പോൾ, തുടങ്ങിയവർ സമാപന ചടങ്ങിൽ പങ്കെടുത്തു.

NRI

ഇംഗ്ലീഷ് ബാഡ്മിന്‍റൺ നാഷണൽസ്: ട്രിപ്പിൾ ചാമ്പ്യൻഷിപ്പ് നേടി കുന്നംകുളത്തുകാരൻ

വാർവിക്ക്ഷയർ: വാർവിക്ക്ഷയർ യൂണിവേഴ്സിറ്റി ഇൻഡോർ സ്പോർട്സ് സെന്‍ററിൽ നടന്ന ഇംഗ്ലീഷ് നാഷണൽ ബാഡ്മിന്‍റൺ അണ്ടർ 15 ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലുകൾ തൂത്തുവാരി മലയാളികൾക്ക് അഭിമാനമായി കുന്നംകുളത്തുകാരൻ നിഖിൽ പുലിക്കോട്ടിൽ.

15 വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ സിംഗൾസിൽ ചാമ്പ്യനാവുകയും ഡബിൾസിൽ യോർക്‌ഷെയർ, ഹാലിഫാക്സിൽ നിന്നുള്ള ഫിൽ ഡാനിയേലുമായി കൂട്ടുചേർന്ന് സ്വർണം നേടുകയും മിക്സഡ് ഡബിൾസിൽ ഇന്തോനേഷ്യൻ മുൻ നാഷണൽ താരത്തിന്‍റെ മകളും ലൗഗ്ബോറോ, ലെസ്റ്ററിൽ നിന്നുള്ള മുത്തിയാര മണ്ഡേലയുമായി ചേർന്ന് പ്രസ്തുത ഇനത്തിലും ചാമ്പ്യൻഷിപ്പ് നേടിക്കൊണ്ട് ട്രിപ്പിൾ ഗോൾഡ് മെഡലുകൾ ഉയർത്തി നിഖിൽ ടൂർണമെന്‍റിലെ സുവർണ താരമാവുകയായിരുന്നു.

2023ൽ നിഖിൽ അണ്ടർ 13 ഇംഗ്ലീഷ് ബാഡ്മിന്‍റൺ ദേശീയ ചാമ്പ്യൻഷിപ്പിൽ സിംഗിൾസ്, ഡബിൾസ്, മിക്‌സഡ് ഡബിൾസിൽ ട്രിപ്പിൾ സ്വർണം നേടിക്കൊണ്ടാണ് അന്ന് തന്‍റെ നാമം ഇംഗ്ലീഷ് നാഷണൽസിൽ എഴുതിച്ചേർത്തത്. നാലുവർഷമായി തുടർച്ചയായി നാഷണൽ ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയമായി ഉയർന്നുവരുന്ന നിഖിലിന് ഈ വിജയം തന്‍റെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽക്കൂടി ചാർത്തിയിരിക്കുകയാണ്.

സിംഗിൾസ് ഫൈനൽ മത്സരത്തിൽ നിഖിൽ അനായാസേന 21 -14, 21 -16 എന്നീ സ്കോറുകൾക്കു എതിരാളിയായ വാർവിക്ഷയറിൽ നിന്നുള്ള ശുചിർ കൃഷ്ണ അദ്ദഗോണ്ടലയെ നേരിട്ടുള്ള സെറ്റുകളിൽ തളക്കുകയായിരുന്നു.

 

NRI

നായനാർ ഫുട്ബോൾ ടൂർണമെന്‍റ് സ്വാഗത സംഘം രൂപീകരിച്ചു

ഫുജൈറ: കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ സ്മരണാർഥം കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് "നായനാർ സ്മാരക സെവൻസ് ഫുട്ബോൾ ടൂർണമെന്‍റ്' ഫെബ്രുവരിയിൽ ഫുജൈറയിൽ നടക്കും.

ടൂർണമെന്‍റിന്‍റെ വിജയത്തിനായി ടിറ്റോ തോമസ് ചെയർമാനും പ്രിൻസ് തെക്കുട്ടയിൽ ജനറൽ കൺവീനറുമായ 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. വിവിധ സബ് കമ്മറ്റി കൺവീനർമാരെയും യോഗം തെരഞ്ഞെടുത്തു.

കൈരളി ഫുജൈറ ഓഫീസിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം കൈരളി സെൻട്രൽ കമ്മറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ ഉദ്ഘാടനം ചെയ്തു കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് വിൽസൺ പട്ടാഴി അധ്യക്ഷത വഹിച്ചു.

സെൻട്രൽ കമ്മറ്റി ആക്ടിംഗ് സെക്രട്ടറി സുധീർ തെക്കേക്കര, സെൻട്രൽ കമ്മറ്റി സ്പോർട്ട്സ് കൺവീനർ പ്രിൻസ് തെക്കുട്ടയിൽ, കൈരളി ഫുജൈറ യൂണിറ്റ് പ്രസിഡന്‍റ് ടി.എ. ഹഖ്, ഫുജൈറ യൂണിറ്റ് ട്രഷറർ ടിറ്റോ തോമസ് എന്നിവർ സംസാരിച്ചു.

ഫുജൈറ യൂണിറ്റ് സെക്രട്ടറി ഹരിഹരൻ സ്വാഗതവും സെൻട്രൽ കമ്മിറ്റി കൾച്ചറൽ കൺവീനർ നമിതാ പ്രമോദ് നന്ദിയും പറഞ്ഞു.

District News

എംഎൽഎ കപ്പ് ടൂർണമെന്‍റ്; പെരിയാർ റൈസ് ജേതാക്കൾ

അങ്കമാലി: റോജി എം.ജോണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ആരംഭിച്ച എംഎല്‍എ കപ്പ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് സീസണ്‍-3ല്‍ കാലടി പെരിയാര്‍ റൈസ് ജേതാക്കളായി. ഫൈനലില്‍ മഞ്ഞപ്ര ബാഡ് ബോയ്‌സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പെരിയാര്‍ റൈസ് തോല്‍പ്പിച്ചത്.

പാറക്കടവ് വിക്ടോറിയന്‍സ് മൂന്നാം സ്ഥാനം നേടി. വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 25,000 രൂപയും രണ്ടാം സമ്മാനമായി 15,000 രൂപയും മൂന്നാം സമ്മാനമായി 10,000 രൂപയും കാഷ് പ്രൈസ് നല്‍കി.

സമാപന സമ്മേളനത്തില്‍ ബെന്നി ബെഹനാന്‍ എംപി, റോജി എം.ജോണ്‍ എംഎല്‍എ, സിനിമാതാരം സിജു വില്‍സണ്‍, പിന്നണി ഗായിക രശ്മി സതീശന്‍. ജില്ലാ പഞ്ചായത്തംഗങ്ങളായ ഷൈജോ പറമ്പി, ജിന്‍റോ ജോണ്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സീന ദേവസിക്കുട്ടി, ജയ ഫ്രാന്‍സിസ്, വാര്‍ഡംഗം പ്രിന്‍സി ഡൊമിനി എന്നിവര്‍ പങ്കെടുത്തു.

NRI

അജപാക്ക് ട്രാവൻകൂർ ബാഡ്മിന്‍റൺ ടൂർണമെന്‍റ് ആവേശകരമായി

കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍റെ നേതൃത്വത്തിൽ അഹമ്മദി ഐസ്മാഷ് ബാഡ്മിന്‍റൺ കോർട്ടിൽ നടന്ന അജ്പാക്ക് ട്രാവൻകൂർ ട്രോഫി മത്സരങ്ങൾക്ക് ആയിരങ്ങൾ സാക്ഷിയായി.

പ്രസിഡന്‍റ് കുര്യൻ തോമസ് പൈനും മൂട്ടിലിന്‍റെയും സ്പോർട്സ് വിംഗ് ജനറൽ കൺവീനർ ലിബു പായിപ്പാടിന്‍റെയും നേതൃത്വത്തിൽ നടന്ന അജ്പാക്ക് എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്ക് ബിഇസി ഏരിയ ഹെഡ് ഷഫീക് ട്രോഫികൾ സമ്മാനിച്ചു.

ആവേശകരമായ മത്സരത്തിൽ ലോവർ ഇന്‍റർമിഡിയറ്റ് വിഭാഗത്തിൽ മുഹമ്മദ് മനോളി - വെങ്കട്ട റെഡി എന്നിവർ വിജയികളായി. ഇസ്മയിൽ - ശ്രീഹരി എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഹയർ ഇന്‍റർമിഡിയറ്റ് വിഭാഗത്തിൽ സിദ്ധാർഥ് കെ. ശ്രീജിത്ത്‌ & ശ്രുതി വഗയിലാ എന്നിവർ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ ജോബിൻ & ഷജീർ എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

അഡ്വാൻസ് വിഭാഗത്തിൽ വിഷ്ണു ചന്ദ്രനും വരുൺ ശിവായും വിജയികളായപ്പോൾ നവിൽ റെൻസൺ - രതീഷ് കുമാർ സഖ്യം രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ലേഡീസ് ഫൈനലിൽ രജനി - രോഹിണി ഗാനെസ്കർ എന്നിവർ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ പി.പി. നയന, ആനി ജോർജ് രണ്ടാം സ്ഥാനം നേടി.

അജപാക്ക് ട്രാവൻകൂർ ഇന്‍റർ ആലപ്പുഴ ലില്ലിയമ്മ അലക്സാണ്ടർ, കുന്നിൽ വലിയവീട്ടിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കായിയുള്ള മത്സരത്തിൽ ജെഷ് ജോസഫ് - അജിൻ മാമൻ സഖ്യം വിജയികളായി.

ജെഷ് ജോസഫ് - അജിൻ മാമൻ സഖ്യം വിജയികളായി. തോമസ് - ഗ്ളൻ ഫിലിപ്പ് സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 40 + വിഭാഗം മത്സരത്തിൽ ജെറിൻ ജേക്കബ് - മഹേശ്വരൻ സഖ്യം ഒന്നാമതും ജ്യോതി രാജ് - ജാബർ ഫറൂഖ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

45 + വെർടെൻസ് വിഭാഗത്തിൽ ടി.വി. രാജേഷ് - ആന്‍റണി പോൾറാജ് ഒന്നാമതും മാത്യു കെ. എബ്രഹാം - ദിലീപ് കുമാർ രണ്ടാം സ്ഥാനത്തു വിജയികളായി.

വിജയികൾക്ക്  അജ്പാക് രക്ഷാധികാരി ബാബു പനമ്പള്ളി  ചെയർമാൻ രാജീവ് നടുവിലെമുറി, ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം, സ്പോർട്സ് വിംഗ് ജനറൽ കൺവീനർ ലിബു പായിപ്പാടൻ, പ്രോഗ്രാം കൺവീനർ, മനോജ് പരിമണം, ജനറൽ കോഓർഡിനേറ്റർ അനിൽ വള്ളികുന്നം,

അഡ്വൈസറി ബോർഡ് ചെയർമാൻ മാത്യു ചെന്നിത്തല, അജ്പാക്ക് സംഘടന ചുമതലയുള്ള സെക്രട്ടറി രാഹുൽദേവ്, സെക്രട്ടറിമാരായ സിബി പുരുഷോത്തമൻ, സജീവ് കായംകുളം, സുമേഷ് കൃഷ്ണൻ,  ഏരിയ കൺവീനർമാരായ ലിനോജ്‌ വർഗീസ്, ഷിഞ്ചു ഫ്രാൻസിസ്, വനിതാവേദി ഭാരവാഹികളായ അനിത അനിൽ, കീർത്തി സുമേഷ്, ആനി മാത്യു എന്നിവർ ട്രോഫികൾ വിജയികൾക്ക് സമ്മാനിച്ചു.

NRI

ഫൊക്കാന മിഡ് വെസ്റ്റ് റീജിയൺ വോളിബോൾ ടൂർണമെന്‍റ്: പഞ്ചാബിന് ഒന്നാം സ്ഥാനം

ഷിക്കാഗോ: ഫൊക്കാന മിഡ് വെസ്റ്റ് റീജിയണിന്‍റെ ആഭിമുഖ്യത്തിൽ കൈരളി ലയൺസ് ക്ലബിന്‍റെ സഹകരണത്തോടു കൂടി നടത്തിയ ഷിക്കാഗോ വോളിബോൾ ടൂർണമെന്‍റ് വൻ വിജയമായി. നൈൽസിലുള്ള 8800 ഡബ്ല്യു കാത്തി ലെയ്നിലുള്ള ഫെൽഡ്‌മാൻ കോർട്ടിൽ നടന്ന മത്സരം ഒന്നിന് ആരംഭിച്ചു.

ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് പ്രവീൺ തോമസ് ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ മാത്യു കടമറ്റം ഏവരെയും സ്വാഗതം ചെയ്തു. കൈരളി ലയൺസ് ക്ലബിന്‍റെ മുൻ പ്രസിഡന്‍റ് സിബി കബിലമറ്റത്തിന്‍റെ അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ കോഓർഡിനേറ്റർ റിന്‍റു ഫിലിപ്പ് മത്സരത്തിന്‍റെ നിയമവശങ്ങൾ വിവരിച്ചു.

പ്രതികൂല കാലാവസ്ഥയായിട്ടും ധാരാളം പേർ ടൂർണമെന്‍റിൽ പങ്കെടുത്തു. സമാപന സമ്മേളനം ഫൊക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണി ഉദ്ഘാടനം ചെയ്തു. റീജിയണൽ വൈസ് പ്രസിഡന്‍റ് സന്തോഷ് നായർ അധ്യക്ഷനായിരുന്നു.

 

NRI

കെഇസിഎഫ് ഡാളസ് ബാസ്കറ്റ്ബോൾ ടൂർണമെന്‍റ് 22ന്

ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ് (കെഇസിഎഫ്) ഡാളസ് സംഘടിപ്പിക്കുന്ന അഞ്ചാമത് 5 vs 5 ബാസ്കറ്റ്ബോൾ ടൂർണമെന്‍റ് 22ന് നടക്കും. ഡാളസിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളെയും സമൂഹങ്ങളെയും ഒന്നിപ്പിക്കുന്ന ഈ കായിക മാമാങ്കം ലൂയിസ്‌വില്ലിലുള്ള ദ മാക് സ്പോർട്സ് എന്ന സ്ഥലത്താണ് നടക്കുക.

രാവിലെ 10ന് ആരംഭിച്ച് വൈകുന്നേരം അഞ്ചിന് സമാപിക്കുന്ന രീതിയിലാണ് ടൂർണമെന്‍റ് ക്രമീകരിച്ചിരിക്കുന്നത്. കാർറോൾട്ടണിലെ സെന്‍റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യൻ കത്തീഡ്രൽ ചർച്ചാണ് ഈ വർഷത്തെ പരിപാടിയുടെ ആതിഥേയർ.

ടൂർണമെന്‍റിന്‍റെ വിജയത്തിനായി കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ് സ്പോർട്സ് കമ്മിറ്റി അംഗങ്ങൾ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.

ഫാ. ബേസിൽ ഏബ്രഹാം (പ്രസിഡന്‍റ്), അലക്സ് അലക്സാണ്ടർ (ജനറൽ സെക്രട്ടറി), ജോസഫ് ജോർജ് (ട്രഷറർ), ഫാ. മാർട്ടിൻ ബാബു (കോഓർഡിനേറ്റർ), മനോജ് ഡാനിയേൽ (കോഓർഡിനേറ്റർ), ഷാജി എസ്. രാമപുരം, എബി ജോർജ്, സോണി ജേക്കബ്, ഫിലിപ്പ് മാത്യു, പ്രിൻസ് സാമുവൽ, സോനു വർക്കി എന്നിവരടങ്ങുന്ന സംഘമാണ് ടൂർണമെന്‍റിന് നേതൃത്വം നൽകുന്നത്.

NRI

ഓൾ യുകെ ക്രിക്കറ്റ് ടൂർണമെന്‍റ് സ്റ്റീവനേജിൽ 21ന്

സ്റ്റീവനേജ്: മലയാളി ക്രിക്കറ്റ് ക്ലബും സ്റ്റീവനേജ് കൊമ്പൻസും ലൂട്ടൻ മലയാളികളുടെ ക്രിക്കറ്റ് ക്ലബായ ഹോക്സ് എലൈറ്റും സംയുക്തമായി ഓൾ യുകെ ക്രിക്കറ്റ് ടൂർണമെന്‍റ് സ്റ്റീവനേജിൽ സംഘടിപ്പിക്കുന്നു.

ഈ മാസം 21ന് സ്റ്റീവനേജ് നെബ് വർത്ത് പാർക്ക് ക്രിക്കറ്റ് ക്ലബ് സ്റ്റേഡിയലാണ് ടൂർണമെന്‍റ് നടക്കുക. മത്സരങ്ങൾ നോക്കൗട്ട് അടിസ്ഥാനത്തിലാണ് നടക്കുന്നത്.

വിജയികൾക്ക് കാഷ് പ്രൈസും ട്രോഫിയും ലഭിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 1001 പൗണ്ടും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 501 പൗണ്ടും ട്രോഫിയും സമ്മാനമായി നൽകും.

കൂടാതെ ടൂർണമെന്‍റിലെ മികച്ച ബാറ്റർ, ബൗളർ, പ്ലെയർ ഓഫ് ദ സീരീസ് എന്നിവർക്കായി 100 പൗണ്ട് വീതം കാഷ് പ്രൈസും നൽകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: ലൈജോൺ ഇട്ടീര - 07883226679, മെൽവിൻ അഗസ്റ്റിൻ - 07456281428

Latest News

Up