Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TrendingNews

Special

കാറിന് നേരെ മുട്ടയേറ്; ലക്ഷ്യം തെറ്റിപ്പോയി മോനേ: കവർച്ചക്കാരെ വാളെടുത്ത് വിരട്ടി പ്രവാസി വനിത

ലൂധിയാനയിലെ വിജനമായ ഒരു റോഡിൽ അരങ്ങേറിയ നാടകീയമായ രംഗങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഓസ്‌ട്രേലിയയിൽ നിന്ന് അടുത്തിടെ പഞ്ചാബിൽ തിരിച്ചെത്തിയ ഹർജിന്ദ് കൗർ എന്ന പ്രവാസി വനിതയാണ് ധീരമായ തന്‍റെ ഇടപെടലിലൂടെ സോഷ്യൽ മീഡിയയുടെ കൈയടി നേടുന്നത്.

തന്‍റെ അമ്മയ്ക്കും അമ്മായിക്കുമൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്ന ഹർജിന്ദിനെ രണ്ട് ബൈക്ക് യാത്രക്കാർ പിന്തുടരുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.

പലതവണ വഴി കൊടുത്തിട്ടും മറികടന്നു പോകാതെ ഈ സംഘം കാറിനെ പിന്തുടരുന്നത് കണ്ടപ്പോൾ തന്നെ എന്തോ അപകടം വരാനിരിക്കുന്നു എന്ന് അവർക്ക് മനസിലായി.

യാത്രയ്ക്കിടെ അപ്രതീക്ഷിതമായി അക്രമികൾ കാറിന്‍റെ മുൻവശത്തെ ഗ്ലാസിലേക്ക് മുട്ടകൾ എറിഞ്ഞു. ഡ്രൈവറുടെ കാഴ്ച മറച്ച് വണ്ടി നിർത്താനായിരുന്നു ഇവരുടെ പദ്ധതി.

ഇതോടെ കാറിനുള്ളിലുണ്ടായിരുന്ന മുതിർന്ന സ്ത്രീകൾ പരിഭ്രാന്തരാകുകയും പുറത്തിറങ്ങരുതെന്ന് ഹർജിന്ദിനോട് നിലവിളിച്ചു പറയുകയും ചെയ്തു. എന്നാൽ പതറിപ്പോകുന്നതിന് പകരം അസാമാന്യമായ ധൈര്യമാണ് ഹർജിന്ദ് പുറത്തെടുത്തത്.

തന്‍റെ പക്കലുണ്ടായിരുന്ന വാളുമായി കാറിൽ നിന്നിറങ്ങിയ അവർ അക്രമികൾക്ക് നേരെ പാഞ്ഞടുത്തു. വാൾ വീശിക്കൊണ്ട് തന്നെ നേരിടാൻ വെല്ലുവിളിച്ച യുവതിയുടെ രൗദ്രഭാവം കണ്ട അക്രമികൾ അക്ഷരാർഥത്തിൽ ഭയന്നുപോയി.

ഒട്ടും പ്രതീക്ഷിക്കാത്ത ഈ തിരിച്ചടിയിൽ പകച്ചുപോയ കവർച്ചാ സംഘം ഉടൻ തന്നെ ബൈക്ക് തിരിച്ച് അവിടെനിന്ന് രക്ഷപെടുകയായിരുന്നു. ഈ സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഹർജിന്ദിന്‍റെ അമ്മായി മൊബൈലിൽ പകർത്തിയിരുന്നു.

വീഡിയോ വൈറലായതോടെ അവർ തിരഞ്ഞെടുത്ത ലക്ഷ്യം തെറ്റിപ്പോയി എന്ന ഹർജിന്ദിന്‍റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി.

സാധാരണക്കാരായ സ്ത്രീകളെ ലക്ഷ്യം വെക്കുന്ന ക്രിമിനലുകൾക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ സംഭവമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ലുധിയാന പൊലീസ് ഉടൻ തന്നെ നടപടിയെടുക്കുകയും സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

നിലവിൽ ഇവർക്കെതിരെ കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. പ്രതികൂല സാഹചര്യത്തിലും ഭയത്തിന് കീഴടങ്ങാതെ ആയുധമേന്തി പോരാടിയ ഹർജിന്ദിനെ ഒരു യഥാർഥ പോരാളിയായാണ് ജനങ്ങൾ ഇപ്പോൾ വിശേഷിപ്പിക്കുന്നത്.

Viral

യു-ടേൺ പാളിപ്പോയോ?: കാലിഫോർണിയൻ ഹൈവേയിൽ ട്രക്ക് കുടുങ്ങി

കാലിഫോർണിയയിലെ തിരക്കേറിയ ഹൈവേയിൽ വിചിത്രമായ രീതിയിൽ കുടുങ്ങിക്കിടക്കുന്ന ഒരു ട്രക്കിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്.

പാതയുടെ നടുവിൽ ഗതാഗതം തടസപ്പെടുത്തുന്ന വിധം, വണ്ടിയുടെ മുൻഭാഗം വശത്തേക്ക് തിരിഞ്ഞുനിൽക്കുന്ന നിലയിലാണ് ട്രക്ക് ദൃശ്യങ്ങളിലുള്ളത്. ഈ സമയം വണ്ടിയിൽ നിന്നും തലപ്പാവ് ധരിച്ച ഡ്രൈവർ പുറത്തിറങ്ങി പിന്നിലേക്ക് നടന്നുപോകുന്നത് വീഡിയോയിൽ കാണാം.

അവിടെ പാർക്ക് ചെയ്യാൻ കഴിയില്ലെന്ന് ദൃശ്യങ്ങൾ പകർത്തുന്ന വ്യക്തി പരിഹസിച്ചുകൊണ്ട് സംസാരിക്കുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം. ഹൈവേയിൽ വച്ച് നിയമവിരുദ്ധമായി വണ്ടി തിരിക്കാൻ ശ്രമിച്ചതാണ് ഇത്തരമൊരു പ്രതിസന്ധിക്ക് കാരണമായതെന്ന തരത്തിലുള്ള വിമർശനങ്ങൾ ഓൺലൈനിൽ ശക്തമാണ്.

എന്നാൽ വണ്ടിക്ക് പെട്ടെന്നുണ്ടായ സാങ്കേതിക തകരാറാണോ അതോ മറ്റെന്തെങ്കിലും സാഹചര്യമാണോ ഇതിന് പിന്നിലെന്ന് ഇപ്പോഴും വ്യക്തമല്ല. അധികൃതർ ഈ വിഷയത്തിൽ ഇതുവരെ വിശദീകരണം നൽകാത്തതിനാൽ ഇന്‍റർനെറ്റിൽ പലവിധത്തിലുള്ള ഊഹാപോഹങ്ങൾ പടരുന്നുണ്ട്.

കൃത്യമായ വിവരങ്ങൾ പുറത്തുവരുന്നതിന് മുൻപേ ഡ്രൈവർക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും ഈ വീഡിയോയുടെ പേരിൽ നടക്കുന്നുണ്ട്.

Viral

ഇന്ത്യയ്ക്ക് നാണക്കേടായി മുംബൈയിലെ ആൾക്കൂട്ടം; വിനോദസഞ്ചാരികളുടെ സുരക്ഷ ചോദ്യചിഹ്നമാകുന്നു

മുംബൈയിലെ വിനോദസഞ്ചാര കേന്ദ്രമായ ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപം വിദേശ വനിതകൾ നേരിട്ട ദുരനുഭവം ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയാവുകയാണ്.

അസർബൈജാനിൽ നിന്നുള്ള ടൂറിസ്റ്റുകൾ പ്രശസ്തമായ താജ്മഹൽ പാലസ് ഹോട്ടലിന് മുൻപിൽ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ ഒരു സംഘം പുരുഷന്മാർ ഇവരെ വളയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

സ്ത്രീകളുടെ സ്വകാര്യതയെപ്പോലും മാനിക്കാതെ അനുവാദമില്ലാതെ ചിത്രങ്ങൾ പകർത്തുകയും അശ്ലീലമായ രീതിയിൽ തുറിച്ചുനോക്കുകയും ചെയ്യുന്ന ആൾക്കൂട്ടത്തെ വീഡിയോയിൽ കാണാം.

ഡെയ്‌ലി ടർക്കിക് എന്ന എക്സ് ഹാൻഡിലിലൂടെ ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ രാജ്യത്തിന്‍റെ വിനോദസഞ്ചാര സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകളാണ് ഉയരുന്നത്.

വിദേശികളായ വെളുത്ത വർഗക്കാരോടുള്ള ഒരു വിഭാഗം ആളുകളുടെ അമിതമായ ഭ്രമമാണ് ഇത്തരം മോശം പെരുമാറ്റത്തിന് പിന്നിലെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

വെളുത്ത തൊലിനിറത്തോടുള്ള ഈ മനോഭാവം പലപ്പോഴും അതിരുവിടുന്നതായും വിദേശ സഞ്ചാരികൾക്ക് ഇന്ത്യയിൽ പേടിയും അസ്വസ്ഥതയും ഉണ്ടാക്കുന്നുണ്ടെന്നും വിമർശകർ തുറന്നടിക്കുന്നു.

അതേസമയം ഈ സംഭവത്തെ ചൊല്ലി സൈബർ ഇടങ്ങളിൽ വലിയ തർക്കങ്ങളും ഉടലെടുത്തിട്ടുണ്ട്. വീഡിയോയിലുള്ളത് ഇന്ത്യൻ പൗരന്മാരല്ലെന്നും മറിച്ച് മുംബൈയിലും പരിസരപ്രദേശങ്ങളിലും ഉള്ള അനധികൃത കുടിയേറ്റക്കാരാണെന്നും ചിലർ വാദിക്കുന്നു.

വിനോദസഞ്ചാര മേഖലകളിൽ വിദേശികളെ ഉപദ്രവിക്കാൻ വേണ്ടി മാത്രം ചില സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇത്തരക്കാർ രാജ്യത്തിന്‍റെ പ്രതിച്ഛായ ലോകത്തിന് മുൻപിൽ തകർക്കുകയാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആരോപിക്കുന്നുണ്ട്.

പാകിസ്ഥാനുമായി അടുത്ത ബന്ധം പുലർത്തുന്ന അസർബൈജാൻ പോലുള്ള രാജ്യങ്ങളുമായുള്ള ഭൗമരാഷ്ട്രീയ തർക്കങ്ങളും ഈ ചർച്ചകളിൽ കടന്നുവരുന്നുണ്ട്.

എന്തുതന്നെയായാലും വിദേശ സഞ്ചാരികൾക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങൾ തടയുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ച ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുന്നു.

Viral

പണം നൽകില്ലെന്ന് യാത്രക്കാരി; മദ്യപിച്ചും പുകവലിച്ചും ബുദ്ധിമുട്ടിച്ചെന്ന് ഡ്രൈവർ: സോഷ്യൽ മീഡിയയിൽ പുകയുന്ന തർക്കം

ടാക്സി യാത്രക്കിടെ യാത്രക്കാരിയും ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.

സേവനം ഉപയോഗപ്പെടുത്തിയ ശേഷം പണം നൽകാൻ വിസമ്മതിക്കുന്ന യാത്രക്കാരിയോട് ഡ്രൈവർ തന്‍റെ കൂലി ആവശ്യപ്പെടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

തനിക്ക് അർഹതപ്പെട്ട പണം നൽകണമെന്ന് ഡ്രൈവർ ആവർത്തിച്ചു ആവശ്യപ്പെടുമ്പോഴും ഒരു രൂപ പോലും നൽകില്ലെന്ന നിലപാടിലായിരുന്നു യുവതി.

ഡ്രൈവറുടെ വാദങ്ങൾ അനുസരിച്ച്, യാത്രയ്ക്കിടയിൽ യുവതി കാറിനുള്ളിലിരുന്ന് പുകവലിക്കുകയും മദ്യം വാങ്ങാനായി വാഹനം വഴിയിൽ നിർത്താൻ നിർബന്ധിക്കുകയും ചെയ്തു.

കൂടാതെ ദീർഘനേരം തന്നെ കാത്തുനിർത്തിച്ച് സമയം കളഞ്ഞതായും ഡ്രൈവർ ആരോപിക്കുന്നുണ്ട്. എന്നാൽ ഈ ആരോപണങ്ങളെയെല്ലാം പുച്ഛിച്ചു തള്ളുന്ന രീതിയിലാണ് യുവതി പെരുമാറുന്നത്.

സംഭവം വല്ലാതെ വഷളായതോടെ ഡ്രൈവർ നിയന്ത്രണം വിട്ട് സംസാരിക്കുന്നതും വീഡിയോയിൽ കേൾക്കാം. തർക്കം രൂക്ഷമായതോടെ അവിടെയുണ്ടായിരുന്ന ഒരാളോട് യുവതി തന്‍റെ ഭാഗം വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അതിന് മുൻപേ വീഡിയോ അവസാനിക്കുകയാണ്.

ഈ അപൂർണത തന്നെയാണ് സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള അഭിപ്രായ വ്യത്യാസങ്ങൾക്ക് കാരണമായത്.

യുവതിയുടെ പെരുമാറ്റം വളരെ മോശമാണെന്നും അധ്വാനിക്കുന്നവന്‍റെ പണം നൽകാതിരിക്കുന്നത് അനീതിയാണെന്നും ഒരു വിഭാഗം വാദിക്കുമ്പോൾ, വീഡിയോയിൽ കാണുന്ന കാര്യങ്ങൾ മാത്രം വെച്ച് ഒരാളെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നു.

 പലപ്പോഴും ഡ്രൈവർമാർ അമിത കൂലി ആവശ്യപ്പെടാറുണ്ടെന്നും അത്തരത്തിലുള്ള എന്തെങ്കിലും പ്രശ്നമാണോ യുവതിയെ ചൊടിപ്പിച്ചതെന്ന് വ്യക്തമല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്ന ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്.

വീഡിയോയിലെ ഡ്രൈവറുടെ ഭാഷാപ്രയോഗങ്ങൾ അല്പം കടുപ്പമേറിയതായതിനാൽ പലയിടത്തും ഇത് സെൻസർ ചെയ്താണ് പ്രചരിക്കുന്നത്.

എന്നിരുന്നാലും, വീഡിയോയുടെ വിശ്വാസ്യതയോ ഡ്രൈവർ ഉന്നയിച്ച ആരോപണങ്ങളിലെ സത്യമോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഒരു വശത്തെ വിവരങ്ങൾ മാത്രം ലഭ്യമായ സാഹചര്യത്തിൽ ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന കാര്യത്തിൽ ഇന്‍റർനെറ്റ് ലോകം ഇപ്പോഴും രണ്ട് തട്ടിലാണ്.

Viral

സീറ്റിൽ കാൽ വെച്ചതിന് മുഖത്തടി; മുംബൈ ട്രെയിനിലെ 'സദാചാര' ഗുണ്ടായിസം സോഷ്യൽ മീഡിയയിൽ കത്തുന്നു

മുംബൈയിലെ ലോക്കൽ ട്രെയിനുകൾ പലപ്പോഴും തിരക്കിന്‍റെയും തർക്കങ്ങളുടെയും വേദിയാകാറുണ്ട്. എന്നാൽ അടുത്തിടെ പുറത്തുവന്ന ഒരു ദൃശ്യം കേവലം ഒരു തർക്കത്തിനപ്പുറം വലിയൊരു സാമൂഹിക ചർച്ചയ്ക്കാണ് വഴിതെളിച്ചിരിക്കുന്നത്.

ട്രെയിനിലെ സീറ്റിൽ കാൽ വെച്ച് ഇരുന്ന ഒരു യാത്രക്കാരനെ മറാത്തി സംസാരിക്കുന്ന മറ്റൊരു വ്യക്തി ക്രൂരമായി ശകാരിക്കുകയും മർദ്ദിക്കുകയും ചെയ്യുന്നതാണ് ഈ വീഡിയോയുടെ ഉള്ളടക്കം.

പൊതുവിടങ്ങളിൽ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും വാചാലനാകുന്ന അക്രമി, സീറ്റ് കാൽ വെക്കാനുള്ള സ്ഥലമാണോ എന്ന് ആക്രോശിച്ചുകൊണ്ട് സഹയാത്രക്കാരന്‍റെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

മർദ്ദനമേറ്റ വ്യക്തി നിശബ്ദനായി ഇരിക്കുമ്പോഴും ഇയാൾ അസഭ്യവർഷം തുടരുന്നതും മാപ്പ് പറയാൻ നിർബന്ധിക്കുന്നതും വീഡിയോയിൽ കാണാം. ഈ സംഭവം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് ഉയരുന്നത്.

പൊതുമുതൽ വൃത്തികേടാക്കുന്നവർക്ക് ഇത്തരത്തിലുള്ള 'ചികിത്സ' തന്നെ നൽകണമെന്നും ഇതിനെ ഒരു പാഠമായി കാണണമെന്നും ഒരു വിഭാഗം വാദിക്കുന്നു. പൊതുബോധമില്ലാത്തവർക്കെതിരെ കർക്കശമായ നിലപാട് സ്വീകരിച്ച മറാത്തി യുവാവിനെ ഇവർ പിന്തുണയ്ക്കുന്നു.

എന്നാൽ, ഇതിന് മറുഭാഗത്ത് വലിയൊരു പ്രതിഷേധം ആഞ്ഞടിക്കുന്നുണ്ട്. വൃത്തി പാലിക്കണമെന്ന് പറയുന്ന വ്യക്തി തന്നെ ഒരാളെ തല്ലിക്കൊണ്ട് നിയമം കൈയ്യിലെടുക്കുന്നത് എന്ത് മര്യാദയാണെന്ന് ഇവർ ചോദിക്കുന്നു.

സ്വന്തം ഉള്ളിലെ ദേഷ്യവും നിരാശയും തീർക്കാൻ ദുർബലനായ ഒരാളെ കണ്ടെത്തി ആക്രമിക്കുകയാണ് ഇയാൾ ചെയ്തതെന്നാണ് വിമർശകരുടെ പക്ഷം. സംഭവത്തിന് പിന്നിൽ പ്രാദേശികവാദമുണ്ടെന്ന ആരോപണവും ശക്തമാണ്.

മർദ്ദനമേറ്റയാൾ ഉത്തരേന്ത്യക്കാരനാണെന്ന് അനുമാനിക്കുന്ന പലരും, മുംബൈയിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരോട് ചിലർ കാട്ടുന്ന അമിത അധികാരത്തിന്‍റെ ഉദാഹരണമാണിതെന്ന് ചൂണ്ടിക്കാട്ടുന്നു.

വെറുതെ ഒരാളെ തല്ലുന്നത് ഹീറോയിസമല്ലെന്നും ശാരീരിക ഉപദ്രവം ഒരു നിയമ വ്യവസ്ഥയിലും അംഗീകരിക്കാനാവില്ലെന്നും ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നു.

അച്ചടക്കം പഠിപ്പിക്കാൻ ശ്രമിച്ചയാൾ തന്നെ അച്ചടക്കമില്ലാതെ പെരുമാറിയത് വൈരുദ്ധ്യമാണെന്ന് ചൂണ്ടിക്കാട്ടുന്ന സോഷ്യൽ മീഡിയ ഉപയോക്താക്കൾ, ഇത്തരം പ്രവണതകൾ സമൂഹത്തിൽ അക്രമം വർദ്ധിപ്പിക്കാൻ മാത്രമേ സഹായിക്കൂ എന്ന് മുന്നറിയിപ്പ് നൽകുന്നു.

 

Viral

ഈ ക്രൂരത വെറുമൊരു അസൂയയല്ല, വലിയൊരു മാനസിക വൈകൃതമാണ്: സോഷ്യൽ മീഡിയയിൽ രോഷം പുകയുന്നു

മറ്റൊരാളുടെ വളർച്ചയിലോ നേട്ടങ്ങളിലോ തോന്നുന്ന അസൂയ ഒരു മനുഷ്യനെ എത്രത്തോളം തരംതാഴ്ന്ന പ്രവൃത്തികളിലേക്ക് നയിക്കാം എന്നതിന്‍റെ ഞെട്ടിക്കുന്ന ഉദാഹരണമായി മാറിയിരിക്കുകയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോ.

തിരിച്ചറിയാൻ പോലും കഴിയാത്ത വിധം ആഴത്തിലുള്ള പോറലുകൾ വീഴ്ത്തി ഒരു കാർ പൂർണമായും നശിപ്പിക്കപ്പെട്ട ദൃശ്യങ്ങൾ വലിയ തോതിലുള്ള ജനരോഷത്തിനാണ് വഴിതെളിച്ചിരിക്കുന്നത്.

ഇതൊരു യാദൃശ്ചികമായ അപകടമോ അല്ലെങ്കിൽ ചെറിയ തർക്കത്തിന്‍റെ ഭാഗമായുണ്ടായതോ അല്ലെന്ന് വീഡിയോ കാണുന്ന ആർക്കും ബോധ്യപ്പെടും. വളരെ ബോധപൂർവ്വം, കൃത്യമായ സമയമെടുത്ത് ചെയ്ത ഒരു പ്രതികാര നടപടിയായാണ് ഇതിനെ കാണുന്നത്.

'അസൂയ ഉപദ്രവമായി മാറുമ്പോൾ സംഭവിക്കുന്നത്' എന്ന കുറിപ്പോടെ ഉടമ പങ്കുവെച്ച ഈ ദൃശ്യങ്ങൾ നമ്മുടെ ഇടയിൽ വളരുന്ന അസഹിഷ്ണുതയുടെയും മാനസിക വൈകൃതങ്ങളുടെയും നേർചിത്രമാണ് നൽകുന്നത്.

ഈ സംഭവത്തോട് വൈകാരികമായാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിക്കുന്നത്. പൊതുമുതലിനോ സ്വകാര്യ സ്വത്തിനോ യാതൊരു വിലയും നൽകാത്ത ഒരു വിഭാഗം ആളുകൾക്കിടയിൽ പൗരബോധം എന്നത് വെറും വാക്കുകളിൽ മാത്രമായി ഒതുങ്ങുകയാണെന്ന് പലരും അഭിപ്രായപ്പെടുന്നു.

നിയമങ്ങൾ എത്ര കർക്കശമാക്കിയാലും മറ്റുള്ളവരുടെ അധ്വാനത്തെ ബഹുമാനിക്കാനുള്ള മാനസികാവസ്ഥ ജനങ്ങളിൽ ഉണ്ടാകാത്തിടത്തോളം കാലം ഇത്തരം ക്രൂരതകൾ ആവർത്തിക്കപ്പെടുമെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും ഭാവിയിൽ മറ്റൊരാളും ഇത്തരമൊരു പ്രവൃത്തിക്ക് മുതിരാത്ത വിധം വലിയ തുക പിഴയായി ഈടാക്കണമെന്നുമുള്ള ആവശ്യങ്ങൾ ശക്തമാണ്.

വെറുമൊരു വാഹനത്തിന് ഏറ്റ കേടുപാടുകൾ എന്നതിലുപരി, ആധുനിക നഗരജീവിതത്തിലെ മത്സരബുദ്ധിയും വ്യക്തിപരമായ വിദ്വേഷങ്ങളും മനുഷ്യനെ എത്രത്തോളം അന്ധനാക്കുന്നു എന്ന ഗൗരവകരമായ ചർച്ചയ്ക്കാണ് ഈ വീഡിയോ തുടക്കമിട്ടിരിക്കുന്നത്.

സാമ്പത്തികമായ ഉന്നതി കൈവരിക്കുമ്പോഴും സാംസ്കാരികമായി നാം എത്രത്തോളം പിന്നിലാണെന്ന് ഇത്തരം സംഭവങ്ങൾ ഓർമ്മിപ്പിക്കുന്നു.

വീഡിയോ കാലക്രമേണ വിസ്മരിക്കപ്പെട്ടേക്കാം, എങ്കിലും അത് ഉയർത്തുന്ന ചോദ്യങ്ങൾക്കും ജനങ്ങളുടെ പ്രതിഷേധത്തിനും വരുംദിവസങ്ങളിൽ വലിയ പ്രാധാന്യമുണ്ടാകും.

Viral

മദ്യപിച്ച് വാഹനമോടിച്ച ഭർത്താവ്, പ്രസവവേദനയോടെ ഭാര്യ; വൈറൽ വീഡിയോയുടെ അണിയറക്കഥ

ഗർഭിണിയായ ഭാര്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മദ്യപിച്ചതിന്‍റെ പേരിൽ പോലീസ് തടഞ്ഞ യുവാവിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.

രാത്രി വൈകി നടന്നതെന്ന് കരുതപ്പെടുന്ന ഈ സംഭവത്തിൽ, മദ്യപിച്ച അവസ്ഥയിലാണെങ്കിലും അത്യാവശ്യഘട്ടമായതിനാൽ തന്നെ പോകാൻ അനുവദിക്കണമെന്ന് യുവാവ് പോലീസിനോട് തർക്കിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

എന്നാൽ സുരക്ഷാ നിയമങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത ഉദ്യോഗസ്ഥൻ, മദ്യപിച്ച ഒരാളെ വാഹനം ഓടിക്കാൻ അനുവദിക്കില്ലെന്ന് കർശനമായി പറയുകയും പിന്നീട് സ്വയം ഡ്രൈവിംഗ് സീറ്റിലിരുന്ന് ദമ്പതികളെ ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കുകയും ചെയ്തു.

മഹാരാഷ്ട്ര പോലീസിന്‍റെ ബാഡ്ജ് ധരിച്ച ഉദ്യോഗസ്ഥന്‍റെ ഈ മാതൃകാപരമായ ഇടപെടലിനെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയെങ്കിലും ഇതിന്‍റെ സത്യാവസ്ഥയെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല.

ആരവ് മാവി എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെയാണ് ഈ വീഡിയോ ആദ്യം പുറത്തുവന്നത്. മുൻപും സമാനമായ രീതിയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകൾ ഇതേ അക്കൗണ്ടിൽ നിന്ന് പ്രചരിച്ചിട്ടുണ്ട്.

വധു വിവാഹത്തിന് മുൻപ് മുൻകാമുകനെ കാണാൻ പോകുന്നതായി കാണിച്ച് മുൻപ് വൈറലായ വീഡിയോ സ്ക്രിപ്റ്റഡ് ആണെന്ന് പിന്നീട് വെളിപ്പെടുത്തലുകൾ വന്നിരുന്നു.

സമാനമായ രീതിയിൽ, റോഡ് സുരക്ഷയെക്കുറിച്ച് ബോധവൽക്കരണം നൽകാൻ വേണ്ടി മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം ചിത്രീകരിച്ച ദൃശ്യങ്ങളാകാം ഇതെന്നാണ് സൂചന.

ഈ സംഭവത്തിന് ഔദ്യോഗികമായ സ്ഥിരീകരണങ്ങൾ ഒന്നുമില്ലെങ്കിലും പോലീസിന്‍റെ നന്മയും ഉത്തരവാദിത്തവും ഓർമ്മിപ്പിക്കുന്ന ഒരു സന്ദേശമെന്ന നിലയിൽ വീഡിയോ ഇപ്പോഴും പ്രചരിക്കുകയാണ്.

Viral

'ഞാൻ റെയിൽവേ ജീവനക്കാരനാണ്, എനിക്കിഷ്ടമുള്ളത് ചെയ്യും'; ട്രെയിനുള്ളിൽ പുകവലി ചോദ്യം ചെയ്തവരോട് ഉദ്യോഗസ്ഥന്‍റെ വെല്ലുവിളി

ട്രെയിൻ യാത്രയ്ക്കിടെ സഹയാത്രക്കാരെയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ചുകൊണ്ട് പരസ്യമായി പുകവലിച്ച റെയിൽവേ ജീവനക്കാരന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ ഇന്‍റർനെറ്റിൽ വൻ പ്രതിഷേധത്തിന് വഴിതെളിച്ചിരിക്കുകയാണ്.

'കർണാടക പോർട്ട്‌ഫോളിയോ' എന്ന എക്സ് ഹാൻഡിൽ വഴിയാണ് ഈ ദൃശ്യങ്ങൾ പുറംലോകമറിഞ്ഞത്. ട്രെയിനിനുള്ളിലിരുന്ന് യാതൊരു നിയന്ത്രണവുമില്ലാതെ പുകവലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സഹയാത്രക്കാർ മാന്യമായ രീതിയിൽ ഇതിനെ ചോദ്യം ചെയ്തെങ്കിലും, തികച്ചും ധിക്കാരപരമായ മറുപടിയാണ് ഇയാളിൽ നിന്നുണ്ടായത്.

താൻ റെയിൽവേയിലെ ഉദ്യോഗസ്ഥനാണെന്നും അതിനാൽ തന്നെ തനിക്ക് എന്ത് ചെയ്യാനും അധികാരമുണ്ടെന്നും ഇയാൾ ആക്രോശിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.

പുകവലി തടയാൻ ശ്രമിച്ചവരോട് 'നിങ്ങൾക്കിഷ്ടമുള്ളത് ചെയ്തോളൂ' എന്ന ഭീഷണി കലർന്ന സ്വരത്തിലാണ് ഇയാൾ സംസാരിച്ചത്. പൊതുഗതാഗത സംവിധാനങ്ങളിൽ പുകവലിക്കുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ, നിയമം സംരക്ഷിക്കാൻ ബാധ്യസ്ഥനായ ഒരു സർക്കാർ ഉദ്യോഗസ്ഥൻ തന്നെ ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നത് വലിയ സുരക്ഷാ ആശങ്കകളാണ് ഉയർത്തുന്നത്.

ട്രെയിൻ പോലുള്ള അടഞ്ഞ സ്ഥലങ്ങളിൽ പുകവലിക്കുന്നത് സഹയാത്രക്കാരായ കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് മാത്രമല്ല, തീപിടുത്തം പോലുള്ള വൻ ദുരന്തങ്ങൾക്ക് വരെ കാരണമായേക്കാം.

ഒരു റെയിൽവേ ജീവനക്കാരൻ എന്ന നിലയിൽ യാത്രക്കാർക്ക് മാതൃകയാകേണ്ട വ്യക്തി, സ്വന്തം പദവി ദുരുപയോഗം ചെയ്ത് യാത്രക്കാരെ ഭയപ്പെടുത്താൻ ശ്രമിച്ചത് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനത്തിന് കാരണമായി. സംഭവം വിവാദമായതോടെ റെയിൽവേ അധികൃതർ ഇതിൽ നേരിട്ട് ഇടപെട്ടിട്ടുണ്ട്.

റെയിൽവേ സേവാ വിഭാഗം തങ്ങളുടെ ഔദ്യോഗിക പേജിലൂടെ പരാതിക്കാരനോട് സംഭവത്തിന്‍റെ തീയതി, ട്രെയിൻ നമ്പർ, പിഎൻആർ നമ്പർ തുടങ്ങിയ കൃത്യമായ വിവരങ്ങൾ ആവശ്യപ്പെട്ടു.

കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. ബംഗളൂരു പോലീസും ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പൊതുമുതൽ ഉപയോഗിക്കുമ്പോൾ പുലർത്തേണ്ട സാമാന്യ മര്യാദകളും ചട്ടങ്ങളും ആർക്കും ലംഘിക്കാനാവില്ലെന്നും, നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും തെളിയിക്കുന്ന നടപടികളുണ്ടാകണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

Latest News

Up