Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ashes

സിഡ്നിയിലും ഇംഗ്ലണ്ട് ചാരമായി; ഓസീസിന് അഞ്ചുവിക്കറ്റ് ജയം

സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലും ഇംഗ്ലണ്ടിന് തോല്‍വി. സിഡ്നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ അഞ്ച് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. ഇതോടെ, ഓസ്ട്രേലിയ അഞ്ച് മത്സര പരമ്പര 4-1ന് സ്വന്തമാക്കി. ഓസ്ട്രേലിയയുടെ തുടര്‍ച്ചയായ അഞ്ചാം ആഷസ് പരമ്പര ജയമാണിത്. സ്കോര്‍ ഇംഗ്ലണ്ട് 384, 342, ഓസ്ട്രേലിയ 567, 161/5.

അവസാന ദിനം എട്ടിന് 302 റൺ‌സെന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 342 റണ്‍സിന് പുറത്തായി. ഇതോടെ, 160 റണ്‍സിന്‍റെ കുഞ്ഞൻ‌ വിജയലക്ഷ്യം ഓസ്ട്രേലിയ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

ഓസീസിനായി ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡാണ് കളിയിലെ താരം. അഞ്ച് ടെസ്റ്റില്‍ നിന്ന് 31 വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് പരമ്പരയുടെ താരം.

Sports

ആഷസ്: മൂന്നാം അങ്കം നാളെ

അഡ്‌ലെയ്‌ഡ്: പ്രതീക്ഷ നിലനിർത്താൻ ജീവൻമരണ പോരാട്ടത്തിന് ഇംഗ്ലണ്ടും പരന്പര സ്വന്തമാക്കാൻ ഓസ്ട്രേലിയയും നാളെ ആഷസ് മൂന്നാം ടെസ്റ്റ് മത്സരത്തിനിറങ്ങും.

ആദ്യ രണ്ട് മത്സരവും ജയിച്ച ഓസ്ട്രേലിയൻ ടീമിന് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്‍റെ തിരിച്ചുവരവ് കൂടുതൽ കരുത്തു പകരും. സ്പിന്നർ നഥാൻ ലയോണും നാളത്തെ മത്സരത്തിനിറങ്ങാൻ സാധ്യതയുണ്ട്. അതേസമയം പരന്പരയിൽ പ്രതീക്ഷ പുലർത്തണമെങ്കിൽ ജയിച്ചേ തീരൂ എന്നതിനാൽ ഇംഗ്ലണ്ട് ശക്തമായ മത്സരം കാഴ്ചവയ്ക്കും.

ഫോമിലല്ലാത്ത ഗസ് അറ്റ്കിൻസണ് പകരം പേസർ ജോഷ് ടങ്കിനെ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തി. രണ്ട് മത്സരത്തിൽനിന്ന് മൂന്നു വിക്കറ്റ് മാത്രമാണ് അറ്റ്കിൻസണ് നേടാനായത്. അഡ്‌ലെയ്‌ഡിലാണ് മൂന്നാം ടെസ്റ്റ്. അഞ്ച് മത്സര പരന്പരയിൽ ഓസീസ് 2-0ന് മുന്നിലാണ്.

Sports

ആഷസിൽ ഓസീസിന് എട്ട് വിക്കറ്റ് ജയം

ബ്രിസ്ബേൻ: ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് എട്ട് വിക്കറ്റ് ജയം. സ്കോർ: ഇംഗ്ലണ്ട് 334 & 241, ഓസ്ട്രേലിയ 511 & 69/2.

നാലാം ദിനം ആറ് വിക്കറ്റ് നഷ്ടത്തിൽ 134 റണ്‍സിന് രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 107 റണ്‍സാണ് ഇന്ന് കൂട്ടിച്ചേർക്കാനായത്.

ബെൻ സ്റ്റോക്സും വിൽ ജാക്ക്സും പ്രതിരോധം തീർത്തെങ്കിലും മൈക്കിൽ നിസെർ ഇരുവരെയും വീഴ്ത്തി ഓസ്ട്രേലിയൻ ആധിപത്യം സ്ഥാപിച്ചു. സ്റ്റോക്സ് 152 പന്തിൽ 50 റണ്‍സും ജാക്സ് 92 പന്തിൽ 41 റണ്‍സും നേടി. പിന്നീട് ആർക്കും രണ്ടക്കം പോലും കണ്ടെത്താനായില്ല.

ഓസീസിനായി മൈക്കിൽ നിസെർ അഞ്ച് വിക്കറ്റ് വീഴ്ത്തി. മിച്ചൽ സ്റ്റാർക്കും സ്കോട്ട് ബോലണ്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

64 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഓസീസിനായി ട്രാവിസ് ഹെഡ് 22 റണ്‍സും മാർനസ് ലാബുഷൈൻ മൂന്ന് റണ്‍സും നേടി.

പുറത്താകാതെ ജെയ്ക്ക് വെതറാൾഡും (17) സ്റ്റീവ് സ്മിത്തും (23) ചേർന്ന് ഓസീസിനെ വിജയത്തിലെത്തിച്ചു.

Sports

ആഷസ് പരമ്പര; ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ലണ്ടന്‍: ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ബെന്‍ സ്റ്റോക്സ് നായകനായ 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഹാരി ബ്രൂക്കിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. മാത്യു പോട്ട്സും വില്‍ ജാക്സും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

പേസറായ പോട്ട്‌സ് 2024 ഡിസംബറില്‍ ന്യൂസിലന്‍ഡിനെതിരെയാണ് അവസാനമായി കളിച്ചത്. ജാക്‌സ് 2022 ഡിസംബറില്‍ പാക്കിസ്ഥാനെതിരെയും ഒരു ടെസ്റ്റ് കളിച്ചു. ഇടത് കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മാര്‍ക്ക് വുഡ് ടീമില്‍ തിരിച്ചെത്തി.

ഇന്ത്യയ്ക്കെതിരായ പരമ്പരയില്‍ വിരലിന് പരിക്കേറ്റ ഷോയിബ് ബഷീറിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കെതിരായ ഓവല്‍ ടെസ്റ്റിനിടെ തോളിന് പരിക്കേറ്റ ക്രിസ് വോക്സിനെ ആഷസിലേക്ക് തെരഞ്ഞെടുത്തിട്ടില്ല.

ടീം ഇംഗ്ലണ്ട് : ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, ഗസ് ആറ്റ്കിന്‍സണ്‍, ഷോയിബ് ബഷീര്‍, ജേക്കബ് ബെഥേല്‍, ഹാരി ബ്രൂക്ക് (വൈസ് ക്യാപ്റ്റന്‍), ബ്രൈഡണ്‍ കാര്‍സെ, സാക്ക് ക്രൗളി, ബെന്‍ ഡക്കറ്റ്, വില്‍ ജാക്‌സ്, ഒല്ലി പോപ്പ്, മാത്യു പോട്ട്‌സ്, ജോ റൂട്ട്, ജാമി സ്മിത്ത്, ജോഷ് ടോംഗ്, മാര്‍ക്ക് വുഡ്.

Latest News

Up