അഡ്ലെയ്ഡ്: പ്രതീക്ഷ നിലനിർത്താൻ ജീവൻമരണ പോരാട്ടത്തിന് ഇംഗ്ലണ്ടും പരന്പര സ്വന്തമാക്കാൻ ഓസ്ട്രേലിയയും നാളെ ആഷസ് മൂന്നാം ടെസ്റ്റ് മത്സരത്തിനിറങ്ങും.
ആദ്യ രണ്ട് മത്സരവും ജയിച്ച ഓസ്ട്രേലിയൻ ടീമിന് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ തിരിച്ചുവരവ് കൂടുതൽ കരുത്തു പകരും. സ്പിന്നർ നഥാൻ ലയോണും നാളത്തെ മത്സരത്തിനിറങ്ങാൻ സാധ്യതയുണ്ട്. അതേസമയം പരന്പരയിൽ പ്രതീക്ഷ പുലർത്തണമെങ്കിൽ ജയിച്ചേ തീരൂ എന്നതിനാൽ ഇംഗ്ലണ്ട് ശക്തമായ മത്സരം കാഴ്ചവയ്ക്കും.
ഫോമിലല്ലാത്ത ഗസ് അറ്റ്കിൻസണ് പകരം പേസർ ജോഷ് ടങ്കിനെ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തി. രണ്ട് മത്സരത്തിൽനിന്ന് മൂന്നു വിക്കറ്റ് മാത്രമാണ് അറ്റ്കിൻസണ് നേടാനായത്. അഡ്ലെയ്ഡിലാണ് മൂന്നാം ടെസ്റ്റ്. അഞ്ച് മത്സര പരന്പരയിൽ ഓസീസ് 2-0ന് മുന്നിലാണ്.
Tags : Ashes England Australia Test Cricket