Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : England

ബ്രൂക്കിന് സെഞ്ചുറി: ആവേശപ്പോരില്‍ പാക്കിസ്ഥാനെ വീഴ്ത്തി; ഇംഗ്ലണ്ട് സെമിയിൽ

പല്ലേക്കല്ലേ: സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ പാക്കിസ്ഥാനെ തകർത്ത് ഇംഗ്ലണ്ട് ടി20 ലോകകപ്പ് സെമിയിൽ പ്രവേശിച്ചു. അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. സ്കോർ: പാക്കിസ്ഥാൻ 164/9 ഇംഗ്ലണ്ട് 166/8 (19.1).

165 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 19.1 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സെഞ്ചുറി നേടിയ ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്‍റെ പ്രകടനമാണ് ഇംഗ്ലണ്ടിന് വിജയമുറപ്പിച്ചത്. 51 പന്തുകളിൽ 100 റൺസ് നേടിയാണ് ബ്രൂക്ക് പുറത്തായത്. തകർച്ചയോടെയാണ് ഇംഗ്ലണ്ട് തുടങ്ങിയത്.

ഇംഗ്ലണ്ടിന് ആദ്യ പന്തിൽ തന്നെ തിരിച്ചടി നേരിട്ടു. ഫിൽ സാൾട്ടിനെ പുറത്താക്കി ഷഹീൻ അഫ്രീദി പാക്കിസ്ഥാന് ഗംഭീര തുടക്കം സമ്മാനിച്ചു. പിന്നാലെ ജോസ് ബട്‌ലറെയും കൂടാരം കയറ്റി ഷഹീൻ ഇംഗ്ലീഷ് നിരയെ പ്രതിരോധത്തിലാക്കി. 17-2 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാൽ വൺഡൗണായിറങ്ങിയ ബ്രൂക്ക് നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചെത്തി.

വന്നവരെല്ലാം നിരനിരയായി മടങ്ങിയപ്പോഴും ബ്രൂക്ക് പിടികൊടുത്തില്ല. ജേക്കബ് ബെത്തൽ (എട്ട്), ടോം ബാന്‍റൺ (രണ്ട്) എന്നിവരും നിരാശപ്പെടുത്തി. ഏറെക്കുറെ ഒറ്റയ്ക്കാണ് ബ്രൂക്ക് ഇംഗ്ലീഷ് ഇന്നിംഗ്സ് മുന്നോട്ടുനയിച്ചത്. 58-4 എന്ന നിലയിൽ നിന്ന് ബ്രൂക്ക് ടീമിനെ കരകയറ്റിയത്.

ബ്രൂക്കിന് പുറമെ 28 റണ്‍സെടുത്ത വില്‍ ജാക്സും 16 റണ്‍സെടുത്ത സം കറനും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നത്. പാക്കിസ്ഥാനുവേണ്ടി ഷഹീൻ അഫ്രീദി നാലു വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 20 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിലാണ് 164 റൺസെടുത്തത്.

അര്‍ധസെഞ്ചുറി നേടിയ ഓപ്പണർ ഷാഹിബ്സാദ ഫര്‍ഹാൻ (45 പന്തില്‍ 63) ആണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍. തോൽവിയോടെ പാക്കിസ്ഥാന്‍റെ സെമി സാധ്യതകൾക്ക് കനത്ത തിരിച്ചടിയേറ്റു. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്‍റ് മാത്രമാണ് അവർക്കുള്ളത്.

Sports

ടി20 ലോകകപ്പ്: ഇറ്റലിക്കെതിരെ ഇംഗ്ലണ്ടിന് ജയം

കോൽക്കത്ത: ട്വന്‍റി 20 ലോകകപ്പിൽ ഇറ്റലിക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. കോൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 24 റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്.

ഇംഗ്ലണ്ട് ഉയർത്തിയ 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇറ്റലി 178 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 60 റൺസെടുത്ത ബെൻ മാനെന്‍റിയും 45 റൺസെടുത്ത ഗ്രാന്‍റ് സ്റ്റിവാർട്ടും 43 റൺസെടുത്ത ജസ്റ്റിൻ മോസ്കയും പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.

ഇംഗ്ലണ്ടിന് വേണ്ടി ജാമി ഓവർടണും സാം കറണും മൂന്ന് വിക്കറ്റ് വീതമെടുത്തു. ജോഫ്ര ആർച്ചർ രണ്ട് വിക്കറ്റും വിൽ ജാക്ക്സും ആദിൽ റഷീദും ഓരോ വിക്കറ്റ് വീതവും എടുത്തു.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 202 റൺസെടുത്തത്. അർധ സെഞ്ചുറി നേടിയ വിൽ ജാക്സിന്‍റെ മികവിലാണ് ഇംഗ്ലണ്ട് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ജാക്സ് 53 റൺസെടുത്ത് പുറത്താകാതെ നിന്നു. 22 പന്തിൽ മൂന്ന് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ജാക്സിന്‍റെ ഇന്നിംഗ്സ്.

ടോം ബാന്‍റൺ 30 റൺസും ഫിൽ സാൾട്ട് 28 റൺസും സാം കരൺ 25 റൺസും സ്കോർ ചെയ്തു. ഇറ്റലിക്ക് വേണ്ടി ഗ്രാന്‍റ് സ്റ്റിവാർട്ടും ക്രിഷൻ കലുഗാമാഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജെ.ജെ. സ്മട്ട്സും അലി ഹസനും ബെൻ മനെന്‍റിയും ഓരോ വിക്കറ്റ് വീതമെടുത്തു.

Sports

അർധ സെഞ്ചുറിയുമായി വിൽ ജാക്സ്; ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ

കോൽക്കത്ത: ട്വന്‍റി 20 ലോകകപ്പിൽ ഇറ്റലിക്കെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 202 റൺസാണെടുത്തത്.

അർധ സെഞ്ചുറി നേടിയ വിൽ ജാക്സിന്‍റെ മികവിലാണ് ഇംഗ്ലണ്ട് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ജാക്സ് 53 റൺസെടുത്ത് പുറത്താകാതെ നിന്നു. 22 പന്തിൽ മൂന്ന് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ജാക്സിന്‍റെ ഇന്നിംഗ്സ്.

ടോം ബാന്‍റൺ 30 റൺസും ഫിൽ സാൾട്ട് 28 റൺസും സാം കരൺ 25 റൺസും സ്കോർ ചെയ്തു. ഇറ്റലിക്ക് വേണ്ടി ഗ്രാന്‍റ് സ്റ്റിവാർട്ടും ക്രിഷൻ കലുഗാമാഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജെ.ജെ. സ്മട്ട്സും അലി ഹസനും ബെൻ മനെന്‍റിയും ഓരോ വിക്കറ്റ് വീതമെടുത്തു.

Sports

ടി20 ലോകകപ്പ്: ഇറ്റലിക്കെതിരെ ടോസ് നേടി ഇംഗ്ലണ്ട്

കോൽക്കത്ത: ട്വന്‍റി 20 ലോകകപ്പിൽ ഇറ്റലിക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്ന് മുതൽ കോൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം.

ടീം ഇംഗ്ലണ്ട്: ഫിലിപ് സാൾട്ട്, ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ), ജേക്കബ് ബേതൽ, ടോം ബാന്‍റൺ, ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), സാം കരൺ, വിൽ ജാക്ക്സ്, ജാമി ഓവർട്ടൺ, ലിയാം ഡോവ്സൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്.

ടീം ഇറ്റലി: ജസ്റ്റിൻ മോസ്ക, ആന്‍റണി മോസ്ക, ജെ.ജെ. സ്മട്ട്സ്, ഹാരി മാനെന്‍റി (ക്യാപ്റ്റൻ), ബെൻ മാനെന്‍റി, മാർകസ് കംപോപിയാനോ, ഗ്രാന്‍റ് സ്റ്റിവാർട്ട്, ജിയാൻ മിയാഡെ (വിക്കറ്റ് കീപ്പർ), ജസ്പ്രീത് സിംഗ്, ക്രിഷൻ കലുഗമാഗെ, അലി ഹസൻ.

Sports

ടി20 ലോകകപ്പ്: സ്കോട്‌ലൻഡിനെതിരെ ഇംഗ്ലണ്ടിന് മിന്നും ജയം

കോൽക്കത്ത: ഐസിസി ടി20 ലോകകപ്പിൽ സ്കോട്‌ലൻഡിനെതിരെ ഇംഗ്ലണ്ടിന് മിന്നും ജയം. ഇന്ന് നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്.

സ്കോട്‌ലൻഡ് ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് പത്ത് പന്ത് ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. അർധ സെഞ്ചുറി നേടിയ ടോം ബാന്‍റണിന്‍റെ മികവിലാണ് ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടന്നത്.

ടോം ബാന്‍റൺ 63 റൺസാണ് എടുത്തത്. ജേക്കബ് ബേതൽ 32 റൺസും സാം കരൺ 28 റൺ‌സും സ്കോർ ചെയ്തു. സ്കോട്‌ലൻഡിന് വേണ്ടി ബ്രാണ്ടൻ മക്മല്ലൻ, ബ്രാഡ് ക്യൂറി, ബ്രാഡ് വീൽ, മൈക്കൽ ലീസ്ക്ക്, ഒലിവർ ഡേവിഡ്സൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത സ്കോട്‌ലൻഡ് 19.4 ഓവറിൽ 152 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. ക്യാപ്റ്റൻ റിച്ചി ബെറിംഗ്ടണിന്‍റെയും മൈക്കൽ ജോൺസിന്‍റെയും ഇന്നിംഗ്സുകളുടെ മികവിലാണ് സ്കോട്‌ലൻഡ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 32 പന്തിൽ 49 റൺസാണ് ബെറിംഗ്ടൺ എടുത്തത്.

മൈക്കൽ ജോൺസ് 33 റൺസാണ് സ്കോർ ചെയ്തത്. ടോം ബ്രൂസ് 24 റൺസും ഒലിവർ ഡേവിഡ്ൺ 20 റൺസും എടുത്തു.

ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റഷീദ് മൂന്ന് വിക്കറ്റെടുത്തു. ജോഫ്ര ആർച്ചറും ലിയാം ഡോവ്സണും രണ്ട് വിക്കറ്റ് വീതവും ജാമി ഓവർടണും സാം കറണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

ടി20 ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ സ്കോട്‌ലൻഡിന് ഭേദപ്പെട്ട സ്കോർ

കോൽക്കത്ത: ഐസിസി ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ സ്കോട്‌ലൻഡിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത സ്കോട്‌ലൻഡ് 19.4 ഓവറിൽ 152 റൺസിൽ ഓൾഔട്ടായി.

ക്യാപ്റ്റൻ റിച്ചി ബെറിംഗ്ടണിന്‍റെയും മൈക്കൽ ജോൺസിന്‍റെയും ഇന്നിംഗ്സുകളുടെ മികവിലാണ് സ്കോട്‌ലൻഡ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 32 പന്തിൽ 49 റൺസാണ് ബെറിംഗ്ടൺ എടുത്തത്.

മൈക്കൽ ജോൺസ് 33 റൺസാണ് സ്കോർ ചെയ്തത്. ടോം ബ്രൂസ് 24 റൺസും ഒലിവർ ഡേവിഡ്ൺ 20 റൺസും എടുത്തു.

ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റഷീദ് മൂന്ന് വിക്കറ്റെടുത്തു. ജോഫ്ര ആർച്ചറും ലിയാം ഡോവ്സണും രണ്ട് വിക്കറ്റ് വീതവും ജാമി ഓവർടണും സാം കറണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

ടി20 ലോകകപ്പ്: ഇംഗ്ലണ്ടിന് ടോസ്; സ്കോട്‌ലൻഡിന് ബാറ്റിംഗ്

കോൽക്കത്ത: ട്വന്‍റി 20 ലോകകപ്പിൽ സ്കോട്‌ലൻഡിനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു. കോൽക്കത്ത ഈഡൻ ഗാർഡൻസിൽ മൂന്ന് മുതലാണ് മത്സരം.

ടീം ഇംഗ്ലണ്ട്: ഫിലിപ് സാൾട്ട്, ജോസ് ബട്ട്‌ലർ (വിക്കറ്റ് കീപ്പർ), ജേക്കബ് ബേതൽ, ടോം ബാന്‍റൺ, ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), സാം കരൺ, വിൽ ജാക്ക്സ്, ലിയാം ഡോവ്സൺ, ജാമി ഓവർടൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്.

ടീം സ്കോട്‌ലൻഡ്: ജോർജ് മുൻസെ, മൈക്കൽ ജോൺസ്, ബ്രാണ്ടൻ മക്മുല്ലൻ, റിച്ചി ബെറിംഗ്ടൺ (ക്യാപ്റ്റൻ), ടോം ബ്രൂസ്, മൈക്കൽ ലീസ്ക്ക്, മാത്യൂ ക്രോസ് (വിക്കറ്റ് കീപ്പർ), മാർക്ക് വാട്ട്, ഒലിവർ ഡേവിഡ്സൺ, ബ്രാഡ് ക്യൂറി, ബ്രാഡ് വീൽ.

Sports

ടി20 ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇൻഡീസിന് തകർപ്പൻ ജയം

മുംബൈ: ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇൻഡീസിന് തകർപ്പൻ ജയം. 30 റൺസിനാണ് വെസ്റ്റ് ഇൻഡീസ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 19 ഓവറില്‍ 166 റണ്‍സിന് ഓൾ ഔട്ടായി.

30 പന്തില്‍ 43 റണ്‍സുമായി പുറത്താകാതെ നിന്ന് ടോപ് സ്കോററായ സാം കറന്‍ പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിനായില്ല. 23 പന്തില്‍ 33 റണ്‍സെടുത്ത ജേക്കബ് ബേതലും 14 പന്തില്‍ 21 റണ്‍സെടുത്ത ജോസ് ബട്‌ലറും 14 പന്തില്‍ 30 റണ്‍സടിച്ച ഫില്‍ സാള്‍ട്ടും തിളങ്ങി.
‌‌‌‌‌
മൂന്ന് വിക്കറ്റെടുത്ത ഗുടകേഷ് മോട്ടിയും രണ്ട് വിക്കറ്റെടുത്ത റോസ്റ്റൺ ചേസുമാണ് വിന്‍ഡീസിനായി ബൗളിംഗില്‍ തിളങ്ങിയത്. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 196-6, ഇംഗ്ലണ്ട് 19 ഓവറില്‍ 166ന് ഓള്‍ ഔട്ട്.

വെസ്റ്റ് ഇൻഡീസ് ആറ് വിക്കറ്റ് നഷ്ടത്തിലാണ് 196 റൺസ് എടുത്തത്. അർധ സെഞ്ചുറി നേടിയ ഷെർഫെയ്ൻ റൂതർഫോഡിന്‍റെ വെടിക്കെട്ട് ബാറ്റിംഗിന്‍റെയും റോസ്റ്റൺ ചെയ്‌സിന്‍റെയും ജേസൺ ഹോൽഡറിന്‍റെയും മികച്ച ഇന്നിംഗ്സുകളുടെയും മികവിലാണ് വെസ്റ്റ് ഇൻഡീസ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.

റൂതർഫോഡ് 76 റൺസാണ് എടുത്തത്. രണ്ട് ബൗണ്ടറിയും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിംഗ്സ്. ചെയ്സ് 34 റൺസും ഹോൽ‌ഡർ 33 റൺസുമാണ് എടുത്തത്. ഇംഗ്ലണ്ടിന് വേണ്ടി ജാമി ഓവർട്ടണും ആദിൽ റഷീദും രണ്ട് വിക്കറ്റ് വീതം എടുത്തു. ജോഫ്ര ആർ‌ച്ചറും സാം കരണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

 

Sports

വെടിക്കെട്ട് ബാറ്റിംഗുമായി റൂതർഫോഡ്; വെസ്റ്റ് ഇൻഡീസിന് കൂറ്റൻ സ്കോർ

മുംബൈ: ട്വന്‍റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇൻഡീസിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് എടുത്തത്.

അർധ സെഞ്ചുറി നേടിയ ഷെർഫെയ്ൻ റൂതർഫോഡിന്‍റെ വെടിക്കെട്ട് ബാറ്റിംഗിന്‍റെയും റോസ്റ്റൺ ചെയ്‌സിന്‍റെയും ജേസൺ ഹോൽഡറിന്‍റെയും മികച്ച ഇന്നിംഗ്സുകളുടെയും മികവിലാണ് വെസ്റ്റ് ഇൻഡീസ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. റൂതർഫോഡ് 76 റൺസാണ് എടുത്തത്. രണ്ട് ബൗണ്ടറിയും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിംഗ്സ്.

ചെയ്സ് 34 റൺസും ഹോൽ‌ഡർ 33 റൺസുമാണ് എടുത്തത്. ഇംഗ്ലണ്ടിന് വേണ്ടി ജാമി ഓവർട്ടണും ആദിൽ റഷീദും രണ്ട് വിക്കറ്റ് വീതം എടുത്തു. ജോഫ്ര ആർ‌ച്ചറും സാം കരണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

കൊടുങ്കാറ്റായി വൈഭവ്, അർധ സെഞ്ചുറിയുമായി ആയുഷ്; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ഹരാരെ: അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസാണെടുത്തത്.

ഓപ്പണർ വൈഭവ് സൂര്യവൻഷിയുടെ വെടിക്കെട്ട് ബാറ്റിംഗിന്‍റെയും അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും ഗംഭീര ഇന്നിംഗ്സുകളുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 175 റൺസാണ് വൈഭവ് അടിച്ചെടുത്തത്. 80 പന്തിൽ 15 ബൗണ്ടറിയും 15 സിക്സും അടങ്ങുന്നതായിരുന്നു വൈഭവിന്‍റെ ഇന്നിംഗ്സ്.

ആയുഷ് മാത്രെ 53 റൺസാണെടുത്തത്. ഏഴ് ബൗണ്ടറിയും രണ്ട് സിക്സും ആയുഷ് അടിച്ചു. വിക്കറ്റ് കീപ്പർ അഭിഗ്യാൻ കുണ്ഡു 40 റൺസും കനിഷ്‌ക് ചൗഹാൻ 37 റൺസും വേദാന്ത് ത്രിവേദി 32 റൺസുമെടുത്തു.

ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് മിന്‍റൊ മൂന്ന് വിക്കറ്റ് എടുത്തു. സെബാസ്റ്റ്യൻ മോഗർഗനും അലക്സ് ഗ്രീനും രണ്ട് വിക്കറ്റ് വീതവും മാന്നി ലംസ്ഡെൻ ഒരു വിക്കറ്റും വീഴ്ത്തി.

കൂറ്റൻ സ്കോർ പടുത്തുയർത്തിയതോടെ ചില റിക്കാർഡുകൾ ഇന്ത്യയുടെ പേരിലായി. അണ്ടർ 19 ലോകകപ്പ് പ്ലേഓഫിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന റൺസ് എന്ന ഇന്ത്യയുടെ തന്നെ റിക്കാർഡ് തിരുത്തിക്കുറിച്ചു. മുമ്പ് 2016 ലോകകപ്പ് ക്വാർട്ടറിൽ നേടിയ 349 റൺസായിരുന്നു ഏറ്റവും ഉയർന്ന സ്കോർ.

അണ്ടർ 19 ലോകകപ്പിലെ ഇന്ത്യ മൂന്നാം തവണയാണ് 400 ന് മുകളിൽ റൺസ് എടുക്കുന്നത്. ഗംഭീര പ്രകടനം പുറത്തെടുത്ത വൈഭവ് സൂര്യവൻഷിയുടെ പേരിലും നിരവധി റിക്കാർഡുകൾ കുറിക്കപ്പെട്ടു.

അണ്ടർ 19 ലോകകപ്പിൽ ഏറ്റവും കുറഞ്ഞ പന്തിൽ നിന്ന് സെഞ്ചുറി നേടുന്ന ഇന്ത്യൻ താരം റിക്കാർഡ് വൈഭവിന്‍റെ പേരിലായി. 55 പന്തിലാണ് വൈഭവ് സെഞ്ചുറി നേടിയത്. ഏറ്റവും കുറഞ്ഞ പന്തിൽ നിന്ന് സെഞ്ചുറി നേടിയ താരങ്ങളിൽ രണ്ടാം സ്ഥാനത്തായി. 51 പന്തിൽ സെഞ്ചുറി നേടിയ ഓസ്ട്രേലിയൻ താരം വിൽ മാലാക്ക്സക്ക് മാത്രമാണ് മുന്നിലുള്ളത്.

അണ്ടർ 19 ലോകകപ്പ് ഫൈനലിൽ 150 ന് മുകളിൽ സ്കോർ ചെയ്യുന്ന ആദ്യ താരമാകാനും വൈഭവിന് സാധിച്ചു. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരവും ആയി വൈഭവ്. 30 സിക്സുകളാണ് താരം അടിച്ചെടുത്തത്.

Sports

അണ്ടര്‍ 19 ലോകകപ്പ്: കലാശപ്പോരിൽ നിർണായക ടോസ് ജയിച്ച് ഇന്ത്യ, ബാറ്റിംഗ്

ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ഹരാരെയിൽ നിര്‍ണായക ടോസ് ജയിച്ച ഇന്ത്യൻ നായകൻ ആയുഷ് മാത്രെ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

സെമിയില്‍ അഫ്ഗാനിസ്ഥാനെ തോല്‍പിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ കലാശപ്പോരിനിറങ്ങുന്നത്. മലയാളി ഓപ്പണര്‍ ആരോണ്‍ ജോര്‍ജ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മറ്റൊരു മലയാളി താരം മുഹമ്മദ് ഇനാന് പ്ലേയിംഗ് ഇലവനില്‍ ഇടംകണ്ടെത്താനായില്ല.

അതേസമയം, ഓസ്ട്രേലിയയ്ക്കെതിരേ സെമി ഫൈനല്‍ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. അലക്സ് ഫ്രഞ്ചിനു പകരം അലക്സ് ഗ്രീൻ അന്തിമ ഇലവനിലെത്തി.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: ആരോൺ ജോർജ്, വൈഭവ് സൂര്യവൻഷി, ആയുഷ് മാത്രെ (ക്യാപ്റ്റൻ), വിഹാൻ മൽഹോത്ര, വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുണ്ടു, ആർ.എസ്. അംബരീഷ്, കനിഷ്ക് ചൗഹാൻ, ഖിലാൻ പട്ടേൽ, ഹെനിൽ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: ബെൻ ഡോക്കിൻസ്, ജോസഫ് മൂർസ്, ബെൻ മെയ്സ്, തോമസ് റ്യൂ (ക്യാപ്റ്റൻ), കാലേബ് ഫാൽക്കണർ, റാൽഫി ആൽബർട്ട്, ഫർഹാൻ അഹമ്മദ്, സെബാസ്റ്റ്യൻ മോർഗൻ, ജയിംസ് മിന്‍റോ, മാന്നി ലംസ്‌ഡൻ, അലക്സ് ഗ്രീൻ.

ചാന്പ്യൻ പട്ടത്തിൽ അഞ്ച് കിരീടവുമായി ഒന്നാമതുള്ള ഇന്ത്യയുടെ ലക്ഷ്യം ആറാം കിരീടമാണ്. ടൂർണമെന്‍റിൽ അപരാജിതരായി മുന്നേറുന്ന ഇന്ത്യക്ക് നിലവിലെ ഫോമിൽ അത് അപ്രാപ്യമല്ല. സെമിയിൽ റിക്കാർഡ് റണ്‍ ചേസിലുടെ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി. 311 റണ്‍സ് വിജയലക്ഷ്യം വെറും 41.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. എന്നാൽ, ടൂർണമെന്‍റിൽ അപരാജിതരായി എത്തുന്ന ഇംഗ്ലണ്ട് ശക്തമായ വെല്ലുവിളിയുയർത്തും.

Sports

അണ്ടർ 19 ലോകകപ്പ്; കപ്പിനരികെ ഇംഗ്ലണ്ട്; ഓസ്ട്രേലിയയെ തകർത്ത് ഫൈനലിൽ

ബുലാവായോ: അണ്ടർ 19 ലോകകപ്പ് ഫൈനലിൽ കടന്ന് ഇംഗ്ലണ്ട്. ഇന്ന് നടന്ന സെമിഫൈനലിൽ കരുത്തരായ ഓസ്ട്രേലിയയെ 27 റൺസിന് തകർത്താണ് ഇംഗ്ലീഷ് പട ഫൈനലിലെത്തിയത്.

ഇംഗ്ലണ്ട് ഉയർത്തിയ 278 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 250 റൺസിൽ ഓൾഔട്ടായി. ഓസീസ് ക്യാപ്റ്റൻ ഒലിവർ പീക്ക് തകർപ്പൻ സെഞ്ചുറിയുമായി പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. 88 പന്തിൽ നിന്ന് 100 റൺസാണ് പീക്ക് എടുത്തത്. 10 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു പീക്കിന്‍റെ ഇന്നിംഗ്സ്.

47 റൺസെടുത്ത നിതേഷ് സാമുവലും 34 റൺസെടുത്ത ആര്യൻ ശർമയും തിളങ്ങി. ഇംഗ്ലണ്ടിന് വേണ്ടി സെബാസ്റ്റ്യൻ മോർഗനും ജെയിംസ് മിന്‍റോയും മന്നി ലംസ്ഡെനും റാൽഫി ആൽബർട്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അലക്സ് ഫ്രെഞ്ചും ഫർഹാൻ അഹ്മദും ഓരോ വിക്കറ്റ് വീതമെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 277 റൺസെടുത്തത്. സെ‌ഞ്ചുറി നേടിയ ക്യാപ്റ്റൻ തോമസ് റൂവിന്‍റെയും കാലെബ് ഫാൽകോണറിന്‍റെ ഇന്നിംഗ്സിന്‍റെയും ബലത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്കോർ പടുത്തുയർത്തിയത്. 110 റൺസാണ് തോമസ് റൂ എടുത്തത്. 14 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു റൂവിന്‍റെ ഇന്നിംഗ്സ്.

കാലെബ് ഫാൽകോണർ 40 റൺസാണ് സ്കോർ ചെയ്തത്. നാല് ബൗണ്ടറികളും കാലെബ് അടിച്ചിരുന്നു. ഫർഹാൻ അഹ്‌മദ് 28 റൺസും ജോസഫ് മൂറസ് 25 റൺസും എടുത്തിരുന്നു.

ഓസ്ട്രേലിയയ്ക്ക് വേണ്ടി ഹെയ്ഡൻ സില്ലെറും നദേൻ കൂറെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിൽ ബൈറോമും ആര്യൻ ശർമയും ഓരോ വിക്കറ്റ് വീതമെടുത്തു. ഇന്ത്യ-അഫ്ഗാനിസ്ഥാൻ സെമി പോരാട്ടത്തിലെ വിജയി ആയിരിക്കും ഫൈനലിൽ ഇംഗ്ലണ്ടിന്‍റെ എതിരാളികൾ. വെള്ളിയാഴ്ചയാണ് ഫൈനൽ.

 

 

 

 

Sports

അണ്ടർ 19 ലോകകപ്പ് സെമി: ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന് മികച്ച സ്കോർ

ബുലാവായോ: അണ്ടർ 19 ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 277 റൺസാണെടുത്തത്.

തകർപ്പൻ സെ‌ഞ്ചുറി നേടിയ ക്യാപ്റ്റൻ തോമസ് റൂവിന്‍റെയും കാലെബ് ഫാൽകോണറിന്‍റെ ഇന്നിംഗ്സിന്‍റെയും ബലത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്കോർ പടുത്തുയർത്തിയത്. 110 റൺസാണ് തോമസ് റൂ എടുത്തത്. 14 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു റൂവിന്‍റെ ഇന്നിംഗ്സ്.

കാലെബ് ഫാൽകോണർ 40 റൺസാണ് സ്കോർ ചെയ്തത്. നാല് ബൗണ്ടറികളും കാലെബ് അടിച്ചിരുന്നു. ഫർഹാൻ അഹ്‌മദ് 28 റൺസും ജോസഫ് മൂറസ് 25 റൺസും എടുത്തിരുന്നു.

ഓസ്ട്രേലിയയ്ക്ക് വേണ്ടി ഹെയ്ഡൻ സില്ലെറും നദേൻ കൂറെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിൽ ബൈറോമും ആര്യൻ ശർമയും ഓരോ വിക്കറ്റ് വീതമെടുത്തു.

Sports

ലങ്കയെ മുക്കി; ഇംഗ്ലണ്ടിന് പരമ്പര

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ടിന്. നിർണായകമായ മൂന്നാം മത്സരത്തിൽ 53 റൺസിന്‍റെ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇതോടെ 2 -1 പരമ്പരയും അവർ സ്വന്തമാക്കി. സ്കോർ: ഇംഗ്ലണ്ട് 357/3 ശ്രീലങ്ക 304 (46.4).

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി ജോ റൂട്ടും (111) ഹാരി ബ്രൂക്കും (66 ബോളിൽ 136) സെഞ്ചുറിയും ജേക്കബ് ബെഥേൽ (65) അർധ സെഞ്ചുറിയും നേടി. ഒമ്പതു സിക്സും പതിനൊന്ന് ഫോറും ഉൾപ്പെടുന്നതായിരുന്നു ബ്രൂക്കിന്‍റെ ഇന്നിംഗ്സ്.

മറുപടി ബാറ്റിംഗിൽ മികച്ച തുടക്കം ലങ്കയ്ക്ക് ലഭിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതാണ് അവർക്ക് തിരിച്ചടിയായത്. 121 റൺസ് നേടിയ പവൻ രത്നായകെയാണ് അവരുടെ ടോപ് സ്കോറർ. പതും നിസാങ്ക (50) അർധസെഞ്ചുറി നേടി.

ഇംഗ്ലണ്ടിനായി വിൽ ജാക്ക്സും ജാമി ഓവർട്ടണും ലിയാം ഡോസണും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ഹാരി ബ്രൂക്കിനെ കളിയിലെ താരമായും ജോ റൂട്ടിനെ പരമ്പരയുടെ താരമായും തെരഞ്ഞെടുത്തു.

NRI

ടോണ്ടൻ മലയാളി അസോസിയേഷന് നവനേതൃത്വം

ടോണ്ടൻ: സോമർസെറ്റിലെ ചെറുപട്ടണമായ ടോണ്ടനിൽ നിലവിലുള്ള ഏറ്റവും വല്ല്യ മലയാളിക്കൂട്ടായ്മയായ ടോണ്ടൻ മലയാളി അസോസിയേഷനെ മുന്നോട്ട് നയിക്കുവാൻ 2026-28 കാലയളവിലേക്ക് പുതിയ വർക്കിംഗ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

ക്രിസ്മസ് - പുതുവത്സര ആഘോഷപരിപാടികളോട് അനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ വച്ച് ടോണ്ടൻ മലയാളികൾക്ക് ഏറെ സുപരിചിതനായ ജതീഷ് പണിക്കർ പ്രസിഡന്‍റായും വിനു വി. നായർ സെക്രട്ടറിയായും തുടരെ രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.

മഞ്ജുള സിജാൻ (വൈസ് പ്രസിഡന്‍റ്), ബിജു മാത്യു (ജോയിന്‍റ് സെക്രട്ടറി), അരുൺ ധനപാലൻ (ട്രഷറർ) എന്നിവരാണ് മറ്റ് കമ്മിറ്റി ഭാരവാഹികൾ.

യുവത്വവും അനുഭവസമ്പത്തും കൂടിച്ചേർന്ന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി മോബിൻ മോൻസി, ഡെന്നിസ് വി. ജോസ്, അജി തോമസ്, ബി.എസ്. പ്രവീൺ, ബെറ്റി മാത്യു, ഷൈജു വലമ്പൂർ, ജിജി ജോർജ്, മെജോ ഫിലിപ്പ്, ലിനു പി. വർഗീസ്, നിമിഷ റോബിൻ, ജിജോ ജോർജ്, എൻ.എസ്. വിശാഖ് എന്നിവരും ചുമതലയേറ്റു.

ടോണ്ടണിലെ മലയാളിക്കൂട്ടായ്മകളിൽ നിറസാന്നിധ്യമായി വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ‌ടിഎംഎ നിരവധി കലാസാംസ്കാരിക പ്രവർത്തനങ്ങളും ചാരിറ്റി പ്രവർത്തനകളും നടത്തിവരുന്നു. കൂടാതെ കുട്ടികൾക്കായി നൃത്തപരിശീലനം മറ്റ് കായിക പരിശീലനങ്ങൾ എന്നിവയും നടന്നുവരുന്നു.

മുൻകാലങ്ങളിൽ ഉപരിയായി സന്നദ്ധപ്രവർത്തനങ്ങളിലും കലാസംസ്കാരിക മേഖലകളിലും കാലത്തിനനുയോജ്യമായ നവീന പ്രവർത്തനരീതികൾ ആണ് പുതിയ കമ്മിറ്റി വിഭാവനം ചെയ്യുന്നത്.

കമ്മിറ്റിയുടെ സമൂഹമാധ്യമ ഇടപെടലുകൾ ശക്തമാക്കുന്നതോടൊപ്പം യുകെയിൽ എവിടെയുമെന്നത് പോലെ ടോണ്ടണിലും പുതുതായി എത്തിച്ചേർന്നിട്ടുള്ള മലയാളികുടുംബങ്ങളെ കൂടെനിർത്തുവാനും ടിഎംഎയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ അവരുടെ സാന്നിധ്യസേവനങ്ങൾ ഉറപ്പാകുവാനും പുതുനേതൃത്വം തീരുമാനിച്ചിരിക്കുകയാണ്.

Sports

ഓൾ റൗണ്ട് പ്രകടനവുമായി റൂട്ട് ; ഇംഗ്ലണ്ടിന് ജയം

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. ടോസ്നേടി ആദ്യം ബാറ്റ് ചെയ്ത ലങ്ക 49.3 ഓവറിൽ 219 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് 22 ബോളും അഞ്ചുവിക്കറ്റും കൈയിലിരിക്കെ ലക്ഷ്യത്തിലെത്തി.

സ്കോർ: ശ്രീലങ്ക 219/10 (49.3) ഇംഗ്ലണ്ട് 223/5 (46.2). ഓൾ റൗണ്ട് പ്രകടനം പുറത്തെടുത്ത ജോ റൂട്ടാണ് (75 റൺസ്, രണ്ട് വിക്കറ്റ്, രണ്ട് ക്യാച്ച് ) ഇംഗ്ലണ്ടിന്‍റെ ജയം എളുപ്പമാക്കിയത്. റൂട്ടിനെ കളിയിലെ താരവും തെരഞ്ഞെടുത്തു. ഹാരി ബ്രൂക്ക് (42) ജോസ് ബട്‌ലർ (33) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.

ലങ്കയ്ക്കായി ധനഞ്ജയ ഡി സിൽവയും ജെഫ്രി വാൻഡർസും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ടോസ്നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കയെ ഇംഗ്ലീഷ് ബൗളർമാർ വരിഞ്ഞു മുറുക്കി. 45 റൺസ് നേടിയ ക്യാപ്റ്റൻ ചരിത് അസലങ്കയാണ് അവരുടെ ടോപ് സ്കോറർ.

ധനഞ്ജയ ഡി സിൽവ (40) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും മറ്റാർക്കും പിടിച്ചു നിൽക്കാനായില്ല. ഇംഗണ്ടിനായി ജാമി ഓവർട്ടണും ആദിൽ റഷീദും ജോ റൂട്ടും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ഇതോ‌ടെ മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും 1 -1 ഒപ്പത്തിനൊപ്പമായി.

 

 

NRI

നോർത്താംപ്ടണിൽ അന്തരിച്ച ഡോ. ഷാജി ജോസഫിന്‍റെ സംസ്കാരം തിങ്കളാഴ്ച

നോർത്താംപ്ടൺ: പുതുവർഷ പുലരിയിൽ നോര്‍ത്താംപ്ടണില്‍ അന്തരിച്ച ഡോ. ഷാജി ജോസഫിന് (68) തിങ്കളാഴ്ച യാത്രാമൊഴിയേകും. പരേതൻ കോട്ടയം കൂത്രപ്പള്ളി പടിഞ്ഞാറേ വീട്ടില്‍ കുടുംബാംഗമാണ്.

നോർത്താംപ്ടണിലെ മലയാളികളുടെ പ്രിയങ്കരനായിരുന്ന ഷാജി ജോസഫ്, മികച്ച സാമൂഹ്യ പ്രവർത്തകനും സംഘാടകനുമായിരുന്നു. ഹോമിയോപ്പതിയിൽ ബിരുദധാരിയായ ഡോ. ഷാജി നാട്ടിലും യുകെയിലുമായി ഹോമിയോ പ്രാക്‌ടീസ് നടത്തിയിരുന്നു.

നോർത്താംപ്ടണിലെ ദ കാത്തോലിക് കത്തീഡ്രൽ ഓഫ് ഔർ ലേഡി ഇമ്മാക്കുലേറ്റ് & സെന്‍റ് തോമസ് ഓഫ് കാന്റർബറി കത്തീഡ്രലിൽ തിങ്കളാഴ്ച രാവിലെ 11ന് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.

വിശുദ്ധ കുർബാനയ്ക്ക് ശേഷം അന്ത്യാഞ്ജലി അര്‍പ്പിക്കുവാനും പൊതുദർശനത്തിനുമുള്ള അവസരം ക്രമീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് മൃതദേഹം കിംഗ്സ്തോര്‍പ്പ് സെമിത്തരിയില്‍ എത്തിച്ച് ഉച്ചയ്ക്ക് രണ്ടിന് സംസ്കരിക്കും.

ഭാര്യ മിനി ഷാജി (ഇലഞ്ഞി ഊര്‍വ്വച്ചാലില്‍ കുടുംബാംഗം, നോർത്താംപ്ടൺ ഹോസ്പിറ്റൽ സീനിയര്‍ നോനാറ്റല്‍ സ്റ്റാഫ് നഴ്‌സ്). ഷെല്‍വിന്‍, ഷോല്‍സിന്‍ എന്നിവർ മക്കളും ഹെലന ഷെല്‍വിന്‍ മരുമകളുമാണ്.

കുടുംബനാഥന്‍റെ ആകസ്മിക മരണം ദു8ഖത്തിലാഴ്ത്തിയ കുടുംബത്തിനു സാന്ത്വനവും സഹായവുമായി വൈദികരായ ഫാ. സെബാസ്റ്റ്യന്‍, ഫാ. ബെന്നി, മലയാളി സമൂഹം, ബന്ധുമിത്രാദികള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയർ ഒപ്പമുണ്ട്.  
 
ഷാജി ജോസഫിന് വിടചൊല്ലുവാനും പ്രാർഥനകൾ നേരുവാനും കുടുംബാംഗങ്ങൾക്ക് സാന്ത്വനമേകുവാനും യുകെയുടെ നാനാഭാഗങ്ങളിൽ നിന്നും വലിയൊരു സമൂഹം എത്തിച്ചേരുമെന്നതിനാൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
 
Cathedral Address: The Catholic Cathedral of Our Lady Immaculate & St Thomas of Canterbury, Kingsthorpe Rd, Primrose Hill, Northampton NN2 6AG. ( Time 11 AM). 

Cemetery Address: Kingsthorpe Cemetery, NN2 8LU (Time 2 PM ).

Sports

സിഡ്നി ടെസ്റ്റ്: സെഞ്ചുറിയുമായി ബെഥൽ; ഇംഗ്ലണ്ട് പൊരുതുന്നു

സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇംഗ്ലണ്ട് പൊരുതുന്നു. രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് നാലാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 302 എന്ന നിലയിലാണ്. ഓസീസിനെക്കാൾ 119 റൺസിന് മുന്നിലാണ് നിലവിൽ ഇംഗ്ലണ്ട്.

സെഞ്ചുറി നേടിയ ജേക്കബ് ബെഥലും മാത്യൂ പോട്ട്സുമാണ് ക്രീസിൽ. ബെഥൽ 142 റൺസ് എടുത്തിട്ടുണ്ട്. 15 ബൗണ്ടറിയാണ് താരം ഇതുവരെ അടിച്ചത്. കരിയറിലെ കന്നിസെഞ്ചുറിയാണ് ബെഥൽ ഇന്ന് സ്വന്തമാക്കിയത്. പോട്ട്സിന് റൺസൊന്നും എടുക്കാൻ സാധിച്ചിട്ടില്ല.

ഹാരി ബ്രൂക്കും ബെൻ ഡക്കറ്റ് ഡക്കറും 42 റൺസ് വീതമെടുത്ത് പുറത്തായി. ജാമി സ്മിത്ത് 26 റൺസും സ്കോർ ചെയ്തു.

ഓസ്ട്രേലിയയ്ക്ക് വേണ്ടി ബ്യൂ വെബ്സ്റ്റർ മൂന്ന് വിക്കറ്റെടുത്തു. സ്കോട്ട് ബോളണ്ട് രണ്ട് വിക്കറ്റും മൈക്കൽ നെസെറും മിച്ചൽ സ്റ്റാർക്കും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 567 റൺസിൽ അവസാനിച്ചിരുന്നു. ഏഴിന് 518 എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് 49 റൺസ് മാത്രമാണ് ഇന്ന് കൂട്ടിച്ചേർക്കാനായത്. 183 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഓസീസിനുണ്ടായിരുന്നത്.

ട്രാവിസ് ഹെഡിന്‍റെയും സ്റ്റീവ് സ്മിത്തിന്‍റെയും സെഞ്ചുറികളുടെയും അർധ സെഞ്ചുറി നേടിയ ബ്യൂ വെബ്സ്റ്ററിന്‍റെയും മികവിലാണ് ഓസ്ട്രേലിയ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഹെഡ് 163 റൺസും സ്മിത്ത് 138 റൺസും വെബ്സ്റ്റർ 71 റൺസുമാണെടുത്തത്.

48 റൺസെടുത്ത മാർനസ് ലബുഷെയ്നും മികച്ച പ്രകടനമാണ് പുറത്തെടുത്ത്. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 384 റൺസാണ് എടുത്തത്.

 

 

 

Sports

സിഡ്നി ടെസ്റ്റ്: ഹെഡിന് പിന്നാലെ സ്മിത്തിനും സെഞ്ചുറി; ഓസ്ട്രേലിയ ശക്തമായ നിലയിൽ

സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ ശക്തമായ നിലയിൽ. ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയ ഓസീസ് മൂന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 518 എന്ന നിലയിലാണ്. 134 റൺസ് ലീഡാണ് ഓസ്ട്രേലിയയ്ക്ക് നിലവിലുള്ളത്.

തകർപ്പൻ സെഞ്ചുറി നേടിയ നായകൻ സ്മിത്തും ബ്യൂ വെബ്സ്റ്ററുമാണ് ക്രീസിൽ. സ്മിത്ത് 129 റൺസും ബെബ്സ്റ്റർ 42 റൺസും എടുത്തിട്ടുണ്ട്. ടെസ്റ്റ് കരിയറിലെ 37-ാം സെഞ്ചുറിയാണ് സ്മിത്ത് ഇന്ന് നേടിയത്.

രണ്ടിന് 166 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് വേണ്ടി ഇന്നും മികച്ച പ്രകടനമാണ് ഹെഡ് പുറത്തെടുത്തത്. 105 പന്തിൽ സെഞ്ചുറി നേടിയ ഹെഡ് 163 റൺസ് എടുത്താണ് പുറത്തായത്. ടെസ്റ്റ് കരിയറിലെ 12-ാം സെഞ്ചുറിയാണ് ഹെഡ് ഇന്ന് സ്വന്തമാക്കിയത്.

ടീം സ്കോർ 234ൽ നിൽക്കെ മൈക്കൽ നെസെർ ആണ് ആദ്യം പുറത്തായത്. നെസെർ 24 റൺസാണ് സ്കോർ ചെയ്തത്. പിന്നാലെയെത്തിയ നായകൻ സ്മിത്തുമായി ചേർന്ന് ഹെഡ് ഓസീസിനെ മികച്ച സ്കോറിലേയ്ക്ക് നയിച്ചു. നാലാം വിക്കറ്റിൽ സ്മിത്തുമായി ചേർന്ന് 54 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് ഹെഡ് മടങ്ങിയത്.

പിന്നീടെത്തിയ ഉസ്മാൻ കവാജ 17 റൺസെടുത്ത് മടങ്ങി. പിന്നാലെ 16 റൺസെടുത്ത അലക്സ് ക്യാരിയും പുറത്തായി. ഇതോടെ ഓസ്ട്രേലിയ ആറിന് 366 എന്ന നിലയിലായി. ക്യാരിക്ക് ശേഷമെത്തിയ കാമറൂൺ ഗ്രീനുമായി ചേർന്ന് 71 റൺസാണ് സ്മിത്ത് കൂട്ടിച്ചേർത്തത്.

ടീം സ്കോർ 437ൽ നിൽക്കെയാണ് ഗ്രീൻ പുറത്തായത്. 37 റൺസെടുത്താണ് ഗ്രീൻ മടങ്ങിയത്. ഇതോടെ ഓസ്ട്രേലിയ ഏഴിന് 437 എന്ന നിലയിലായി. പിന്നാലെയെത്തിയ ബ്യൂ വെബ്സ്റ്റർ സ്മിത്തിന് മികച്ച പിന്തുണയാണ് നൽകിയത്. ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ 81 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൻ കാർസ് മൂന്ന് വിക്കറ്റെടുത്തു. നായകൻ ബെൻ സ്റ്റോക്ക്സ് രണ്ട് വിക്കറ്റും ജോഷ് ടംഗും ജേക്കബ് ബെതലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Sports

സിഡ്നി ടെസ്റ്റ്: ഹെഡിന് സെഞ്ചുറി, സ്മിത്തിന് അർധ സെഞ്ചുറി; ഓസ്ട്രേലിയ മികച്ച നിലയിൽ

സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്കോർ പിന്തുടരുന്ന ഓസ്ട്രേലിയ മികച്ച നിലയിൽ. മൂന്നാം ദിനം ചായയ്ക്ക് പിരിയുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 377 എന്ന നില‍യിലാണ് ഓസീസ്. ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിംഗ്‌സ് സ്കോറിനേക്കാൾ ഏഴ് റൺസ് മാത്രം പുറകിലാണ് ഓസ്ട്രേലിയ.

സ്റ്റീവ് സ്മിത്തും കാമറൂൺ ഗ്രീനുമാണ് ക്രീസിൽ. സ്മിത്ത് 65 റൺസും ഗ്രീൻ എട്ട് റൺസും എടുത്തിട്ടുണ്ട്. രണ്ടിന് 166 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് വേണ്ടി ഇന്നും മികച്ച പ്രകടനമാണ് ഹെഡ് പുറത്തെടുത്തത്. 105 പന്തിൽ സെഞ്ചുറി നേടിയ ഹെഡ് 163 റൺസ് എടുത്താണ് പുറത്തായത്. ടെസ്റ്റ് കരിയറിലെ 12-ാം സെഞ്ചുറിയാണ് ഹെഡ് ഇന്ന് സ്വന്തമാക്കിയത്.

ടീം സ്കോർ 234ൽ നിൽക്കെ മൈക്കൽ നെസെർ ആണ് ആദ്യം പുറത്തായത്. നെസെർ 24 റൺസാണ് സ്കോർ ചെയ്തത്. പിന്നാലെയെത്തിയ നായകൻ സ്മിത്തുമായി ചേർന്ന് ഹെഡ് ഓസീസിനെ മികച്ച സ്കോറിലേയ്ക്ക് നയിച്ചു. നാലാം വിക്കറ്റിൽ സ്മിത്തുമായി ചേർന്ന് 54 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് ഹെഡ് മടങ്ങിയത്.

പിന്നീടെത്തിയ ഉസ്മാൻ കവാജ 17 റൺസെടുത്ത് മടങ്ങി. പിന്നാലെ 16 റൺസെടുത്ത അലക്സ് ക്യാരിയും പുറത്തായി. ഇതോടെ ഓസ്ട്രേലിയ ആറിന് 366 എന്ന നിലയിലായി. ഇതിനിടയിൽ സ്മിത്ത് ടെസ്റ്റ് കരിയറിലെ 45-ാം അർധ സെഞ്ചുറി സ്വന്തമാക്കി. ചായയ്ക്ക് പിരിയുമ്പോൾ ക്യാരിക്ക് ശേഷമെത്തിയ കാമറൂൺ ഗ്രീനുമായി ചേർന്ന് 15 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട് സ്മിത്ത്.

ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൻ കാർസും നായകൻ ബെൻ സ്റ്റോക്ക്സും രണ്ട് വിക്കറ്റ് വീതമെടുത്തു. ജോഷ് ടംഗും ജേക്കബ് ബെതലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

 

 

Sports

സിഡ്നി ടെസ്റ്റ്: ഇംഗ്ലണ്ടിന് മികച്ച സ്കോർ; തിരിച്ചടിച്ച് ഓസ്ട്രേലിയ

സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനെ പിന്തുടരുന്ന ഓസ്ട്രേലിയ മികച്ച നിലയിൽ. രണ്ടാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 166 എന്ന നിലയിലാണ് ഓസ്ട്രേലിയ.

ട്രാവിസ് ഹെഡും മൈക്കൽ നെസെറും ആണ് ക്രീസിൽ. ഹെഡ് 91 റൺ‌സും നെസർ ഒരു റണും എടുത്തിട്ടുണ്ട്. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 384 റൺസ് പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ട്രാവിസ് ഹെഡും ജെയ്ക്ക് വെതറാൾഡും ചേർന്ന് ആദ്യ വിക്കറ്റിൽ 57 റൺസാണ് കൂട്ടിച്ചേർത്തത്.

ഇരുവരും ഇംഗ്ലീഷ് ബൗളർമാരെ കരുതലോടെ നേരിട്ടു. ടീം സ്കോർ 57 ൽ നിൽക്കെ 21 റൺസെടുത്ത വെതറാൾഡ് വീണു. പിന്നീടെത്തിയ മാർനസ് ലെബുഷെയ്നും ഹെഡിന് മികച്ച പിന്തുണ നൽകി. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഹെഡ് അർധ സെഞ്ചുറി നേടി.

ഹെഡും ലെബുഷെയ്നും ചേർന്ന് രണ്ടാം വിക്കറ്റിൽ 105 റൺസ് കൂട്ടിച്ചേർത്തു. ടീം സ്കോർ 162ൽ നിൽക്കെ ലെബുഷെയ്ൻ പുറത്തായി. 48 റൺസാണ് ലെബുഷെയ്ൻ എടുത്തത്. മൈക്കൽ നെസെറാണ് പിന്നീട് ഹെഡിന് കൂട്ടായെത്തിയത്.

രണ്ടാം ദിനത്തിലെ മത്സരം നിർത്തുന്പോൾ സെഞ്ചുറിക്ക് ഒമ്പത് റൺ‌സ് മാത്രം അകലെയാണ് ഹെഡ്. ഇംഗ്ലണ്ടിന് വേണ്ടി ബെൻ സ്റ്റോക്ക്സ് രണ്ട് വിക്കറ്റ് എടുത്തു.

Sports

സിഡ്നി ടെസ്റ്റ്: സെഞ്ചുറിയുമായി റൂട്ട്; ഇംഗ്ലണ്ടിന് മികച്ച സ്കോർ

സിഡ്നി: ആഷസ് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന് മികച്ച സ്കോർ. ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 384 റൺസാണ് എടുത്തത്.

സെഞ്ചുറി നേടിയ ജോ റൂട്ടിന്‍റെയും അർധ സെഞ്ചുറി നേടിയ ഹാരി ബ്രൂക്കിന്‍റെയും ഇന്നിംഗ്സുകളുടെ ബലത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്കോർ പടുത്തുയർത്തിയത്. 160 റൺ‌സാണ് റൂട്ട് എടുത്തത്. 242 പന്തിൽ 15 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു റൂട്ടിന്‍റെ ഇന്നിംഗ്സ്.

ബ്രൂക്ക് 84 റൺസെടുത്താണ് പുറത്തായത്. ആറ് ബാണ്ടറിയും ഒരു സിക്സും ബ്രൂക്ക് അടിച്ചെടുത്തു. 46 റൺസെടുത്ത ജാമി സ്മിത്തിന്‍റെ ഇന്നിംഗ്സും നിർണായകമായി.

ഓസ്ട്രേലിയയക്ക് വേണ്ടി മൈക്കൽ നെസെർ നാല് വിക്കറ്റെടുത്തു. മിച്ചൽ സ്റ്റാർക്കും സ്കോട്ട് ബോളണ്ടും രണ്ട് വിക്കറ്റ് വീതവും കാമറൂൺ ഗ്രീനും മാർനസ് ലബുഷെയ്നും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

രണ്ടാം ദിനത്തിൽ 173 റൺസാണ് ഇംഗ്ലണ്ട് എടുത്തത്. ഇംഗ്ലണ്ടിന്‍റെ ഇന്നിംഗ്സ് അവസാനിച്ചതിന്‍റെ പിന്നാലെ മത്സരം ചായയ്ക്ക് പിരിഞ്ഞു.

Sports

സിഡ്നി ടെസ്റ്റ്: റൂട്ടിനും ബ്രൂക്കിനും അർധ സെഞ്ചുറി; ഇംഗ്ലണ്ട് മികച്ച നിലയിൽ

സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ട് മികച്ച നിലയിൽ. ഒന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 211 എന്ന നിലയിലാണ് ഇംഗ്ലണ്ട്. മഴയും വെളിച്ചക്കുറവും മൂലം ഒന്നാം ദിനത്തിലെ മത്സരം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.

ജോ റൂട്ടൂം ഹാരി ബ്രൂക്കുമാണ് ക്രീസിൽ. റൂട്ട് 72 റൺസും ബ്രൂക്ക് 78 റൺസും എടുത്തിട്ടുണ്ട്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന്‍റെ തുടക്കം തകർച്ചയോടെയായിരുന്നു. 57 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ റൂട്ടൂം ബ്രൂക്കും ചേർന്ന് കരകയറ്റുകയായിരുന്നു.

ബെൻ ഡക്കറ്റ്, സാക്ക് ക്രൗളി, ജേക്കബ് ബെതൽ എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടത്. ക്രൗളി 16 റൺസും ഡക്കറ്റ് 27 റൺസും ബെതൽ 10 റൺസും എടുത്താണ് പുറത്തായത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക്, മൈക്കൽ നെസെർ, സ്കോട്ട് ബോളണ്ട് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

'3 ഡെയ്സ് പ്ലീസ്!' ആഷസില്‍ ഓസീസ് പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന

സിഡ്‌നി: 2025-26 സീസണ്‍ ആഷസ് ടെസ്റ്റ് ക്രിക്കറ്റിന്‍റെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ചുരുങ്ങിയത് മൂന്നുദിനമെങ്കിലും കളിക്കണമെന്ന അഭ്യര്‍ഥനയുമായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്.

സിഡ്‌നിയില്‍ നാളെ ആരംഭിക്കാനിരിക്കുന്ന അഞ്ചാം ടെസ്റ്റിനു മുന്നോടിയായി ഇംഗ്ലണ്ടിന്‍റെയും ഓസ്‌ട്രേലിയയുടെയും കളിക്കാര്‍ക്കു നല്‍കിയ വിരുന്നിനിടെയാണ് ആല്‍ബനീസിന്‍റെ ഈ അഭ്യര്‍ഥന. പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളിലെ രണ്ട് എണ്ണം രണ്ടാംദിനം അവസാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിഡ്‌നിയിലെ അഞ്ചാം ടെസ്റ്റ് ചുരുങ്ങിയത് മൂന്നുദിവസമെങ്കിലും കളിക്കാന്‍ ശ്രമിക്കണമെന്ന് ഇരുടീമിനോടും ആല്‍ബനീസ് സരസമായ രീതിയില്‍ ആവശ്യപ്പെട്ടത്. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ അഞ്ചിനാണ് സിഡ്‌നി ടെസ്റ്റ്.

11 മത്സരദിനങ്ങളില്‍ ആദ്യ മൂന്നു ടെസ്റ്റ് അവസാനിക്കുകയും ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കുകയും ചെയ്തു. ഓസ്‌ട്രേലിയ എട്ടു വിക്കറ്റിനു ജയിച്ച പെര്‍ത്തിലെ ഒന്നാം ടെസ്റ്റും ഇംഗ്ലണ്ട് നാല് വിക്കറ്റിനു വിജയിച്ച മെല്‍ബണിലെ നാലാം മത്സരവുമാണ് രണ്ട് ദിനത്തിനുള്ളില്‍ അവസാനിച്ചത്. അഡ്‌ലെയ്ഡില്‍ അരങ്ങേറിയ മൂന്നാം ആഷസ് മാത്രമേ അഞ്ച് ദിനം നീണ്ടുള്ളൂ.

ജെയ്ന്‍ മഗ്രാത്ത് ഡേ

ചുരുങ്ങിയത് മൂന്നുദിനം സിഡ്‌നി ടെസ്റ്റ് കളിക്കണമെന്ന് ആല്‍ബനീസ് പറയാന്‍ ഒരു കാരണം മാത്രം; എല്ലാ വര്‍ഷത്തിലെയും ആദ്യ സിഡ്‌നി ടെസ്റ്റിന്‍റെ മൂന്നാംദിനം ജെയ്ന്‍ മഗ്രാത്ത് ഡേ ആയി ഓസ്‌ട്രേലിയ കൊണ്ടാടുന്നു. ബ്രെസ്റ്റ് കാന്‍സറിനെതിരേ പോരാടുന്ന മഗ്രാത്ത് ഫൗണ്ടേഷനുവേണ്ടിയുള്ള സാമ്പത്തിക സമാഹരണദിനമാണിത്. ഇക്കാരണത്താലാണ് മൂന്നുദിനമെങ്കിലും സിഡ്‌നി ടെസ്റ്റ് നീണ്ടുപോകാന്‍ അനുവദിക്കണമെന്ന് ആല്‍ബനീസ് സൂചിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരി മൂന്നിന് ആരംഭിച്ച, ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സിഡ്‌നി ടെസ്റ്റ് രണ്ടരദിനംമാത്രമേ നീണ്ടുള്ളൂ.

വര്‍ഷാരംഭത്തിലെ സിഡ്‌നി ടെസ്റ്റിനായി മൂന്നാംദിനം ഗാലറിയിലെത്തുന്ന കാണികള്‍ പിങ്ക് നിറമണിയും. മാത്രമല്ല, വര്‍ഷാരംഭത്തിലെ സിഡ്‌നി ടെസ്റ്റില്‍ മത്സരിക്കുന്ന ഇരുടീം അംഗങ്ങളുടെയും പേരും നമ്പറും പിങ്ക് നിറത്തിലാണ്. പിങ്ക് ക്യാപ്പാണ് ഇരു ടീമിലെയും കളിക്കാര്‍ അണിയുക. ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റര്‍ ഗ്ലെന്‍ മഗ്രാത്തും ഭാര്യയായ ജെയ്‌നും ചേര്‍ന്ന് 2005ലാണ് മഗ്രാത്ത് ഫൗണ്ടേഷന്‍ രൂപീകരിച്ചത്. ബ്രെസ്റ്റ് കാന്‍സറിനെത്തുടര്‍ന്ന് 2008ല്‍ തന്‍റെ 42-ാം വയസില്‍ ജെയ്ന്‍ അന്തരിച്ചു.

90.55 കോടി നഷ്ടം

2025-26 ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളില്‍ രണ്ട് എണ്ണം രണ്ടാംദിനം അവസാനിച്ചതിലൂടെ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സാമ്പത്തിക നഷ്ടം ഏകദേശം 90.55 കോടി രൂപയാണ്. ഒരു ടെസ്റ്റ് പരമ്പരയിലെ രണ്ടു മത്സരങ്ങള്‍ രണ്ട് ദിനത്തില്‍ അവസാനിക്കുന്നത് ചരിത്രത്തില്‍ അഞ്ചാം തവണ മാത്രമാണ്. 1888ലാണ് ആഷസില്‍ സമാന സംഭവം ഇതിനു മുമ്പ് നടന്നത്.

നീണ്ട 15 വര്‍ഷത്തിനുശേഷം ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇംഗ്ലണ്ട് ജയിച്ച നാലാം ടെസ്റ്റിലെ പിച്ചിനെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഐസിസി മോശം പിച്ചെന്നാണ് നാലാം ടെസ്റ്റ് അരങ്ങേറിയ മെല്‍ബണിലെ പിച്ചിനെ വിശേഷിപ്പിച്ചത്. അതേസമയം, സിഡ്‌നിയിലെ പിച്ചിലുള്ള പച്ചപ്പ് കണ്ട് ആശങ്കപ്പെടേണ്ടെന്നാണ് ക്യൂരേറ്റര്‍ ഇന്നലെ അറിയിച്ചത്. മത്സരം തുറങ്ങുമ്പോഴേക്കും നിലവിലുള്ള പുല്ല് കരിയുമെന്നും പച്ചപ്പ് മാറുമെന്നും ക്യൂരേറ്റര്‍ വ്യക്തമാക്കി.

Sports

നിലയുറപ്പിച്ച് ബെതലും ക്രൗളിയും; മെൽബണിൽ ഇംഗ്ലണ്ട് വിജയത്തിലേയ്ക്ക്

മെൽബൺ: ഓസ്ട്രേലിയയ്ക്കെതിരായ ആഷസ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇംഗ്ലണ്ട് വിജയത്തിലേയ്ക്ക്. ഓസ്ട്രേലിയ ഉ‍യർത്തിയ 175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് എന്ന നിലയിലാണ്.

ജേക്കബ് ബെതലും സാക്ക് ക്രൗളിലും നിലയുറപ്പിച്ചതോടെയാണ് ഇംഗ്ലണ്ട് വിജയത്തിലേയ്ക്ക് നീങ്ങുന്നത്. ക്രീസിലുള്ള ഇരുവരും മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. ക്രൗളി 37 റൺസും ബെതൽ 27 റൺസും എടുത്തിട്ടുണ്ട്.

ബെൻ ഡക്കറ്റിന്‍റെയും ബ്രൈഡൻ കാർസിന്‍റെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഡക്കറ്റ് 34 റൺസും കാർസ് ആറ് റൺസുമെടുത്താണ് പുറത്തായത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി സ്റ്റാർക്കും റിച്ചാർഡ്സണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

മെൽബണിൽ വിക്കറ്റ് മഴ; ഓസീസ് ബാറ്റർമാർ കൂടാരം കയറി, ഇംഗ്ലണ്ടിന് 175 റൺസ് വിജയലക്ഷ്യം

മെൽബൺ: ഓസ്ട്രേലിയയ്ക്കെതിരായ ആഷസ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇംഗ്ലണ്ടിന് 175 റൺസ് വിജയലക്ഷ്യം. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 132 റൺസിൽ അവസാനിച്ചു.

46 റൺസെടുത്ത ട്രാവിസ് ഹെഡാണ് രണ്ടാം ഇന്നിംഗ്സിൽ ഓസീസിന്‍റെ ടോപ്സകോറർ. നായകൻ സ്റ്റീവ് സ്മിത്ത് 24 റൺസും കാമറൂൺ ഗ്രീൻ 19 റൺസും എടുത്തു. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.

ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൻ കാർസ് നാല് വിക്കറ്റെടുത്തു. നായകൻ ബെൻ സ്റ്റോക്ക്സ് മൂന്ന് വിക്കറ്റും ജോഷ് ടംഗ് രണ്ട് വിക്കറ്റും ഗസ് അറ്റ്ക്കിൻസൺ ഒരു വിക്കറ്റും വീഴ്ത്തി.

രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ നാല് റൺസ് എന്ന നിലയിൽ രണ്ടാം ദിനത്തിൽ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേയിയയ്ക്ക് സ്കോർ 22ൽ നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. ആറ് റൺസെടുത്ത സ്കോട്ട് ബോളണ്ടാണ് ആദ്യം പുറത്തായത്. പിന്നാലെ അഞ്ച് റൺസെടുത്ത ജെയ്ക്ക് വെതറാൾഡുമ മടങ്ങി.

മാർനസ് ലെബുഷെയ്ൻ ടീം സ്കോർ 61ൽ നിൽക്കെ പുറത്തായി. എട്ട് റൺസാണ് താരം എടുത്തത്. ഒരു വശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്ന സമയത്തും ട്രാവിസ് മികച്ച രീതിയിൽ ബാറ്റ് വീശി. നായകൻ സ്മിത്തുമായി ചേർന്ന് ടീം സ്കോറിനെ മുന്നോട്ട് കൊണ്ടുപൊകാൻ ശ്രമിച്ചെങ്കിലും ടീം സ്കോർ 82 ൽ നിൽക്കെ ഔട്ടായി. ഇതോടെ ഓസീസ് നാലിന് 82 എന്ന നിലയിലായി.

പിന്നാലെ വന്ന ഒസ്മാൻ കവാജ, അലക്സ് കാരി എന്നിവർ പെട്ടെന്ന് തന്നെ മടങ്ങി. 88 റൺസ് എടുക്കുന്നതിനിടെ ആറ് ഓസ്ട്രേലിയൻ ബാറ്റർമാരാണ് പുറത്തായത്. പിന്നീട് സ്മിത്ത് കാമറൂൺ ഗ്രീനുമായി ചേർന്ന് ടീം സ്കോര്ഡ് ഉയർത്തികൊണ്ടിരുന്നു. ഇരുവരും ഇംഗ്ലീഷ് ബൗളർമാരെ കരുതലോടെ നേരിട്ടു. എന്നാൽ ടീം സ്കോർ 119ൽ നിൽക്കെ ഗ്രീൻ വീണു. പിന്നാലെ നെസറും സ്റ്റാർക്കും മടങ്ങി.

പതിനൊന്നാമനായി ക്രീസിലെത്തിയ റിച്ചാർഡ്സണെ ഒപ്പം നിർത്തി നായകൻ സ്മിത്ത് ചെറുത്തുനിന്നു. എന്നാൽ ഓസീസിന്‍റെ സ്കോർ 132ൽ നിൽക്കെ റിച്ചാർഡ്സണും പുറത്തായി. സ്മിത്ത് പുറത്താകാതെ നിന്നു.

ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 152 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 110 റൺസിൽ ഓൾഔട്ടായിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഓസ്ട്രേലിയ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.

 

 

 

Sports

ആഷസ്: മൂന്നാം ടെസ്റ്റിലും ഓസ്ട്രേലിയ വിജയത്തിലേയ്ക്ക്; ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിലും ഓസ്ട്രേലിയ വിജയത്തിലേയ്ക്ക് നീങ്ങുന്നു. ഓസ്ട്രേലിയക്കെതിരെ 429 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെന്ന നിലയിലാണ്.

രണ്ട് റണ്‍സോടെ വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്തും 11 റൺസുമായി വില്‍ ജാക്സും ആണ് ക്രീസില്‍. നാലു വിക്കറ്റും ഒരു ദിവസവും ശേഷിക്കെ ജയത്തിലേക്ക് ഇംഗ്ലണ്ടിന് ഇനിയും 228 റണ്‍സ് കൂടി വേണം.

429 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ(4) നഷ്ടമായി. ഒല്ലി പോപ്പിനും(17) വൈകാതെ പുറത്തായി. പാറ്റ് കമിന്‍സായിരുന്നു ഇരുവരെയും മടക്കിയത്.

എന്നാല്‍ സാക്ക് ക്രോളിയും ജോ റൂട്ടും പിടിച്ചു നിന്നതോടെ ഇംഗ്ലണ്ടിന് ചെറിയ പ്രതീക്ഷയായി. ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 100 കടത്തി. എന്നാല്‍ നാലം ദിനം ചായക്ക് ശേഷം ജോ റൂട്ടിനെ(39) കൂടി മടക്കി പാറ്റ് കമിന്‍സ് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷ തകര്‍ത്തു.

ഹാരി ബ്രൂക്ക് പിടിച്ചു നിന്നെങ്കിലും നഥാന്‍ ലിയോണിനെ റിവേഴ്സ് സ്വീപ്പ് ചെയ്യാനുള്ള ശ്രമം വിനയായി. 30 റണ്‍സെടുത്ത ഹാരി ബ്രൂക്ക് പുറത്തായതിന് പിന്നാലെ ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ്(5), സാക് ക്രോളി(85) എന്നിവരെ കൂടി ലിയോണ്‍ മടക്കിയതോടെ1 177-3ല്‍ നിന്ന് ഇംഗ്ലണ്ട് 194-6ലേക്ക് കൂപ്പുകുത്തി. ഓസീസിനായി പാറ്റ് കമിൻസും നഥാന്‍ ലിയോണും മൂന്വ് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ 271-4 എന്ന ശക്തമായ നിലയിലാണ് ഓസീസ് നാലാം ദിനം ക്രീസിലിറങ്ങിയത്. 170 റണ്‍സടിച്ച ട്രാവിസ് ഹെഡും 72 റണ്‍സടിച്ച അലക്സ് ക്യാരിയും ചേര്‍ന്ന് ഓസീസ് ലീഡ് 400 കടത്തിയെങ്കിലും പിന്നീടാര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല.

 

 

 

 

 

 

 

 

Sports

സെഞ്ചുറിയോടെ ഹെഡ്; അഡ്‌ലെയ്ഡിൽ ലീഡുയർത്തി ഓസീസ്

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരേ ഓസ്ട്രേലിയയ്ക്ക് മികച്ച ലീഡ്. മൂന്നാംദിനം കളിയവസാനിക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 271 റൺസെന്ന നിലയിലാണ് ആതിഥേയർ. ഇതോടെ, ഓസ്ട്രേലിയയ്ക്ക് നിലവിൽ 356 റൺസിന്‍റെ ആകെ ലീഡുണ്ട്.

സെഞ്ചുറിയോടെ ക്രീസിലുള്ള ട്രാവിസ് ഹെഡിന്‍റെ കരുത്തിലാണ് ഓസ്ട്രേലിയ കൂറ്റൻ ലീഡിലേക്ക് നീങ്ങുന്നത്. 196 പന്തിൽ 13 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 142 റൺസാണ് ഹെഡിന്‍റെ സമ്പാദ്യം. അർധസെഞ്ചുറിയോടെ അലക്സ് ക്യാരി (52) ഹെഡിനൊപ്പം ക്രീസിലുണ്ട്.

ജെയ്ക് വെതറാൾഡ് (ഒന്ന്), മാർനസ് ലബുഷെയ്ൻ (13), ഉസ്മാൻ ഖവാജ (40), കാമറൂൺ ഗ്രീൻ (ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയർക്കു നഷ്ടമായത്. ഇംഗ്ലണ്ടിനു വേണ്ടി ജോഷ് ടംഗ് രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ ബ്രൈഡൺ കഴ്സ്, വിൽ ജാക്സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഓസീസിന്‍റെ ഒന്നാമിന്നിംഗ്സ് സ്കോറായ 371 റൺസിനെതിരേ ഇംഗ്ലണ്ട് 286 ന് പുറത്തായിരുന്നു. 83 റൺസെടുത്ത നായകൻ ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. ജോഫ്ര ആർച്ചർ (51), ഹാരി ബ്രൂക്ക് (45), ബെൻ ഡക്കറ്റ് (29) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ഓസീസിനു വേണ്ടി പാറ്റ് കമ്മിൻസ്, സ്കോട്ട് ബോളണ്ട് എന്നിവർ മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ നഥാൻ ലിയോൺ രണ്ടും മിച്ചൽ സ്റ്റാർക്ക്, കാമറോൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Sports

പിടിച്ചുനിന്ന് സ്റ്റോക്സും ആർച്ചറും; തകർച്ചയിൽനിന്നു കരകയറി ഇംഗ്ലണ്ട്

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ വൻ തകർച്ചയ്ക്കു ശേഷം പിടിച്ചുനിന്ന് ഇംഗ്ലണ്ട്. രണ്ടാംദിനം കളിയവസാനിപ്പിക്കുമ്പോൾ ഒന്നാമിന്നിംഗ്സിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 213 റൺസെന്ന നിലയിലാണ് സന്ദർശകർ.

45 റൺസുമായി നായകൻ ബെൻ സ്റ്റോക്സും 30 റൺസുമായി ജോഫ്ര ആർച്ചറുമാണ് ക്രീസിൽ. ഇരുവർക്കും പുറമേ ബെൻ ഡക്കറ്റ് (29), ജോ റൂട്ട് (19), ഹാരി ബ്രൂക്ക് (45), ജാമി സ്മിത്ത് (22) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.

ഒരു ഘട്ടത്തിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 168 റൺസെന്ന നിലയിൽ വീണ ഇംഗ്ലണ്ടിനെ ബെൻ സ്റ്റോക്സും ജോഫ്ര ആർച്ചറും ചേർന്നാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് ഇതുവരെ 45 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

ഓസ്ട്രേലിയയ്ക്കു വേണ്ടി പാറ്റ് കമ്മിൻസ് 54 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ സ്കോട്ട് ബോളണ്ട്, നഥാൻ ലയോൺ എന്നിവർ രണ്ടുവിക്കറ്റ് വീതവും കാമറോൺ ഗ്രീൻ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ, എട്ടിന് 326 റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയ 371 റൺസിനു പുറത്തായിരുന്നു. വാലറ്റത്ത് അർധസെഞ്ചുറി നേടിയ മിച്ചൽ സ്റ്റാർക്ക് (54) ആണ് ഓസീസ് സ്കോർ 350 കടത്തിയത്.

ഇംഗ്ലണ്ടിനു വേണ്ടി ജോഫ്ര ആർച്ചർ 53 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തി. ബ്രൈഡൺ കഴ്സ്, വിൽ ജാക്സ് എന്നിവർ രണ്ടുവിക്കറ്റ് വീതവും ജോഷ് ടംഗ് ഒരു വിക്കറ്റും വീഴ്ത്തി.

Sports

ആഷസ്: മൂന്നാം അങ്കം നാളെ

അഡ്‌ലെയ്‌ഡ്: പ്രതീക്ഷ നിലനിർത്താൻ ജീവൻമരണ പോരാട്ടത്തിന് ഇംഗ്ലണ്ടും പരന്പര സ്വന്തമാക്കാൻ ഓസ്ട്രേലിയയും നാളെ ആഷസ് മൂന്നാം ടെസ്റ്റ് മത്സരത്തിനിറങ്ങും.

ആദ്യ രണ്ട് മത്സരവും ജയിച്ച ഓസ്ട്രേലിയൻ ടീമിന് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്‍റെ തിരിച്ചുവരവ് കൂടുതൽ കരുത്തു പകരും. സ്പിന്നർ നഥാൻ ലയോണും നാളത്തെ മത്സരത്തിനിറങ്ങാൻ സാധ്യതയുണ്ട്. അതേസമയം പരന്പരയിൽ പ്രതീക്ഷ പുലർത്തണമെങ്കിൽ ജയിച്ചേ തീരൂ എന്നതിനാൽ ഇംഗ്ലണ്ട് ശക്തമായ മത്സരം കാഴ്ചവയ്ക്കും.

ഫോമിലല്ലാത്ത ഗസ് അറ്റ്കിൻസണ് പകരം പേസർ ജോഷ് ടങ്കിനെ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തി. രണ്ട് മത്സരത്തിൽനിന്ന് മൂന്നു വിക്കറ്റ് മാത്രമാണ് അറ്റ്കിൻസണ് നേടാനായത്. അഡ്‌ലെയ്‌ഡിലാണ് മൂന്നാം ടെസ്റ്റ്. അഞ്ച് മത്സര പരന്പരയിൽ ഓസീസ് 2-0ന് മുന്നിലാണ്.

Sports

ആഷസ്: ഓസീസ് ശക്തമായ നിലയിൽ; തകർന്നടിഞ്ഞ് ഇംഗ്ലീഷ് നിര

ബ്രിസ്ബേൻ: ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ മികച്ച നിലയിൽ. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 334 നെതിരെ ബാറ്റ് ചെയ്ത ഓസ്ട്രേലിയ 511 റൺസെടുത്താണ് പുറത്തായത്. 177 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇതോടെ ഓസീസിന് ലഭിച്ചത്.

രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ട് ബാറ്റിംഗ് നിര വൻ തകർച്ചയാണ് നേരിട്ടത്. മൂന്നാം ദിനത്തിലെ മത്സരം നിർത്തുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 134 എന്ന നിലയിലാണ് ഇംഗ്ലണ്ട്. നാല് റൺസ് വീതം നേടിയ ബെൻ സ്റ്റോക്ക്സും വിൽ ജാക്ക്‌സുമാണ് ക്രീസിലുള്ളത്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 43 റൺസ് പുറകിലാണ് നിലവിൽ ഇംഗ്ലണ്ട്.

44 റൺസ് നേടിയ ഓപ്പണർ സാക്ക് ക്രൗളിക്കും 26 റൺസെടുത്ത ഒലി പോപ്പിനും മാത്രമാണ് രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലീഷ് നിരയിൽ തിളങ്ങാനായത്. രണ്ട് വിക്കറ്റ് വീതം നേടിയ മിച്ചൽ സ്റ്റാർക്കും മൈക്കൽ നെസറും സ്കോട്ട് ബോളണ്ടും ചേർന്നാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ തകർത്തത്.

നേരത്തെ ആദ്യ ഇന്നിംഗ്സിൽ 511 റൺസാണ് ഓസ്ട്രേലിയ എടുത്തത്. മിച്ചൽ സ്റ്റാർക്ക്, ജെയ്ക്ക് വെതറാൾഡ്, മാർനസ് ലെബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, അലക്സ് കാരി എന്നിവരുടെ അർധ സെഞ്ചുറികളുടെ മികവിലാണ് ഓസീസ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.

77 റൺസെടുത്ത മിച്ചൽ സ്റ്റാർക്കാണ് ഓസ്ട്രേലിയയുടെ ടോപ്സ്കോറർ. വെതറാൾഡ് 72 റൺസും ലെബുഷെയ്ൻ 65 റൺസും സ്റ്റീവ് സ്മിത്ത് 61 റൺസും അലക്സ് കാരി 63 റൺസും എടുത്തു. 45 റൺസെടുത്ത കാമറൂൺ ഗ്രീനും ഓസ്ട്രേലിയയ്ക്ക് വേണ്ടി തിളങ്ങി.

ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൻ കാർസ് നാല് വിക്കറ്റെടുത്തു. ബെൻ സ്റ്റോക്ക്സ് മൂന്ന് വിക്കറ്റും ജോഫ്ര ആർച്ചർ, ഗസ് അറ്റ്കിൻസൻ, വിൽ ജാക്ക്സ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

 

Sports

കമ്മിന്‍സ്, ജോഷ് ഇല്ല

ബ്രിസ്‌ബെ‌യ്‌ന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ ടീമിലും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ജോഷ് ഹെയ്‌സല്‍വുഡും ഇല്ല.

പരിക്കേറ്റു വിശ്രമത്തിലായിരുന്നു ഇരു പേസ് ബൗളര്‍മാരും പൂര്‍ണമായി ആരോഗ്യം വീണ്ടെടുക്കാത്ത സാഹചര്യത്തിലാണ് ടീമില്‍ ഉള്‍പ്പെടുത്താത്തത്. പെര്‍ത്തില്‍ നടന്ന ഒന്നാം ടെസ്റ്റിലും ഇരുവരും ഓസീസിനായി കളിച്ചില്ല.

ഡിസംബര്‍ നാലിന് ബ്രിസ്‌ബെ‌യ്‌‌നിലാണ് രണ്ടാം ആഷസ്. മത്സരം ഡേ-നൈറ്റ് (പിങ്ക് ബോള്‍) ആണ്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റിന് ഓസ്‌ട്രേലിയ ജയിച്ചിരുന്നു.

NRI

പ്രഫ. ശ്രീവാസ് സഹസ്രനാമത്തിന് ഇംഗ്ലണ്ടിൽ ആദരം

ന്യൂഡൽഹി: പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും ഗ്ലാസ്ഗോ യൂണിവേഴ്സിറ്റി പ്രഫസറുമായ തിരുവനന്തപുരം സ്വദേശി ഡോ. ശ്രീവാസ് സഹസ്രനാമത്തിന് ഇംഗ്ലണ്ടിൽ ആദരം.

നാൽപതു വയസിൽ താഴെയുള്ളവരിലെ ഏറ്റവും മികച്ച സംഭാവനകൾക്കാണ് 40 അണ്ടർ 40 യുകെ അവാർഡിന് മലയാളിയായ ശ്രീവാസ് അർഹനായത്.

വിദ്യാഭ്യാസ അവാർഡിനു പുറമെ പീപ്പിൾ ചോയ്സ് ഓവറോൾ പുരസ്കാരവും ശ്രീവാസിനു ലഭിച്ചു.
തിരുവനന്തപുരത്തെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി മുൻ ഡയറക്‌ടർ ഡോ. വി. സഹ്രസ്രനാമത്തിന്‍റെ മകനാണ് ശ്രീവാസ്.

NRI

മലയാളി യുവാവ് ഇംഗ്ലണ്ടിൽ മരിച്ചനിലയിൽ

നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിലെ നോട്ടിംഗാമിനടുത്ത് മാന്‍സ്ഫീല്‍ഡില്‍ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. സെബിന്‍ രാജ് വര്‍ഗീസ് (42) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെത്തിയ ഭാര്യ വാതില്‍ തുറന്നപ്പോഴാണ് സെബിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

സെബിനും കുടുംബവും താമസിച്ചിരുന്ന വീടിന്‍റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഭാര്യയും രണ്ടു മക്കളും മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. 2009ലാണ് സെബിന്‍ യുകെയിലെത്തിയത്.

ഭാര്യ റെയ്സ. മക്കള്‍: അനേയ, അലോസ. സഹോദരങ്ങള്‍: ഫാ. പോള്‍ കൊടിയന്‍, ട്രീസ വര്‍ഗീസ്.

Sports

ഇംഗ്ലണ്ടിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക ഫൈനലിൽ

ഗോഹട്ടി: ഐസിസി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ കടന്ന് ദക്ഷിണാഫ്രിക്ക. ഒന്നാം സെമിയിൽ ഇംഗ്ലണ്ടിനെ 125 റണ്‍സിനു തകർത്താണ് ദക്ഷിണാഫ്രിക്കയുടെ ഫൈനൽ പ്രവേശം

ദക്ഷിണാഫ്രിക്ക ഉയർത്തിയ 320 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 42.3 ഓവറിൽ 194 റണ്‍സിന് ഓൾഔട്ടായി. ഇതോടെ വ്യാഴാഴ്ച നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ സെമിഫൈനലിലെ വിജയികളെ ഫൈനലിൽ ദക്ഷിണാഫ്രിക്ക നേരിടും.

 വലിയ വിജയലക്ഷ്യം പിന്തുടർന്ന ഇംഗണ്ടിന് തുടക്കത്തിൽ തന്നെ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ആദ്യ മൂന്ന് ബാറ്റർമാർ പൂജ്യത്തിന് പുറത്തായി. ക്യാപ്റ്റൻ നാറ്റ് സ്കൈവർ ബ്രണ്ടും ആലീസ് കാപ്സിയും ചേർന്നാണ് ഇംഗ്ലണ്ടിനെ വലിയ നാണക്കേടിൽനിന്നും രക്ഷിച്ചത്.

നാറ്റ് സ്കൈവർ 76 പന്തിൽ 64 റണ്‍സും കാപ്സി 71 പന്തിൽ 50 റണ്‍സും നേടി. ഇരുവരും ചേർന്ന് 107 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തത്. ഡാനിയേൽ വ്യാറ്റ് ഹോഡ്ജ് 34 റണ്‍സും ലിൻസ് സ്മിത്ത് 27 റണ്‍സും നേടി. മറ്റാർക്കും രണ്ടക്കം പോലും കാണാൻ കഴിഞ്ഞില്ല.

ദക്ഷിണാഫ്രിക്കയ്ക്കായി മാരിസാൻ കാപ് അഞ്ച് വിക്കറ്റ് വീഴ്ത്തി. നദീൻ ഡി ക്ലെർക്ക് രണ്ട് വിക്കറ്റും നേടി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 319 റണ്‍സാണ് നേടിയത്. ഓപ്പണറായി കളത്തിലിറങ്ങിയ ലോറ തകർപ്പൻ സെഞ്ചുറിയുമായി കളം നിറഞ്ഞു. 143 പന്തുകൾ നേരിട്ട ലോറ നാല് സിക്സും 20 ഫോറും ഉൾപ്പെടെ 169 റണ്‍സെടുത്താണ് മടങ്ങിയത്.

ഓപ്പണറായ തസ്മിൻ ബ്രിട്ട്സും മികച്ച പ്രകടനം കാഴ്ചവച്ചു. 65 പന്തിൽ 45 റണ്‍സെടുത്താണ് ബ്രിട്ട്സ് കളംവിട്ടത്. ഇരുവരും ചേർന്ന് 116 റണ്‍സിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് പടുത്തുയർത്തത്. മരിസാൻ കാപ് 42 റണ്‍സും ക്ലോ ട്രയോണ്‍ പുറത്താകാതെ 33 റണ്‍സും നേടി.

ഇംഗ്ലണ്ടിനായി സോഫി എക്ലെസ്റ്റോണ്‍ നാല് വിക്കറ്റ് വീഴ്ത്തി. ലോറൻ ബെൽ രണ്ട് വിക്കറ്റും നേടി.

NRI

ഇംഗ്ലണ്ടിൽ ഇന്ത്യൻ വംശജ മാനഭംഗത്തിനിരയായി

ലണ്ടൻ: ഇംഗ്ലണ്ടിൽ ഇരുപതു വയസുള്ള ഇന്ത്യൻ വംശജ മാനഭംഗത്തിനിരയായ കേസിൽ ഒരാൾ അറസ്റ്റിൽ. വെസ്റ്റ് മിഡ്‌ലാൻഡിൽ ശനിയാഴ്ച നടന്ന സംഭവത്തിനു പിന്നിൽ വംശീയ വിദ്വേഷം ആയിരിക്കാമെന്ന് ഇന്ത്യൻ സമൂഹം സൂചിപ്പിച്ചു.

മാനഭംഗത്തിനിരയായ യുവതിയെക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അക്രമി വാതിൽ തകർത്ത് പെൺകുട്ടിയുടെ വീട്ടിൽ കടക്കുകയായിരുന്നു. പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസിടിവി ചിത്രം പോലീസ് ഞായറാഴ്ച പുറത്തു വിട്ടിരുന്നു.

മുപ്പതിനു മുകളിൽ പ്രായമുള്ള ഇയാൾ വെള്ളക്കാരനാണ്. മാനഭംഗം ചെയ്യപ്പെട്ട പെൺകുട്ടി പഞ്ചാബി വംശജയാണെന്ന് ഇന്ത്യൻ സമൂഹം അറിയിച്ചു. ഏതാനും ആഴ്ച മുന്പ് ഒരു സിക്ക് വംശജയും ഇതേ മേഖലയിൽ മാനഭംഗം ചെയ്യപ്പെട്ടിരുന്നു.

International

ഇംഗ്ലണ്ടിൽ ഇന്ത്യൻ വംശജ മാനഭംഗത്തിനിരയായി

ലണ്ടൻ: ഇംഗ്ലണ്ടിൽ ഇരുപതു വയസുള്ള ഇന്ത്യൻ വംശജ മാനഭംഗത്തിനിരയായ കേസിൽ ഒരാൾ അറസ്റ്റിൽ. വെസ്റ്റ് മിഡ്‌ലാൻഡിൽ ശനിയാഴ്ച നടന്ന സംഭവത്തിനു പിന്നിൽ വംശീയ വിദ്വേഷം ആയിരിക്കാമെന്ന് ഇന്ത്യൻ സമൂഹം സൂചിപ്പിച്ചു.

മാനഭംഗത്തിനിരയായ യുവതിയെക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അക്രമി വാതിൽ തകർത്ത് പെൺകുട്ടിയുടെ വീട്ടിൽ കടക്കുകയായിരുന്നു. പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസിടിവി ചിത്രം പോലീസ് ഞായറാഴ്ച പുറത്തു വിട്ടിരുന്നു.

മുപ്പതിനു മുകളിൽ പ്രായമുള്ള ഇയാൾ വെള്ളക്കാരനാണ്. മാനഭംഗം ചെയ്യപ്പെട്ട പെൺകുട്ടി പഞ്ചാബി വംശജയാണെന്ന് ഇന്ത്യൻ സമൂഹം അറിയിച്ചു. ഏതാനും ആഴ്ച മുന്പ് ഒരു സിക്ക് വംശജയും ഇതേ മേഖലയിൽ മാനഭംഗം ചെയ്യപ്പെട്ടിരുന്നു.

Sports

വനിതാ ലോകകപ്പ്: സെമിഫൈനൽ ലൈനപ്പായി

മുംബൈ: 2025 ഐസിസി വനിതാ ലോകകപ്പിന്‍റെ സെമിഫൈനൽ ലൈനപ്പായി. ഒക്ടോബർ 29ന് നടക്കുന്ന ആദ്യ സെമിയിൽ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. ഗോഹട്ടിയിലെ ബർസാപാര സ്റ്റേഡിയമാണ് വേദി.

ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലാണ് രണ്ടാം സെമിഫൈനൽ. ഒക്ടോബർ 30ന് നവീ മുംബൈയിലെ ഡി. വൈ. പാട്ടീൽ സ്പോർട്സ് അക്കാദമി സ്റ്റേഡിയമാണ് വേദി. രണ്ട് മത്സരങ്ങളും വൈകുന്നേരം മൂന്നിനാണ് ആരംഭിക്കുക.

ഇന്ന് നടന്ന ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചതോടെയാണ് സെമി ലൈനപ്പ് വ്യക്തമായത്. വിജയത്തോടെ 13 പോയിന്‍റുമായി പ്രാഥമിക റൗണ്ടിലെ പോയിന്‍റ് പട്ടികയിൽ ഓസീസ് ഒന്നാംസ്ഥാനം ഉറപ്പിച്ചു. ഇതോടെയാണ് നാലാം സ്ഥാനത്തുള്ള ഇന്ത്യയുമായി ഓസീസ് സെമിയിൽ ഏറ്റുമുട്ടുന്ന കാര്യം തീരുമാനമായത്.

ആറ് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്‍റാണ് ഇന്ത്യയ്ക്കുള്ളത്. ഞായറാഴ്ച ബംഗ്ലാദേശുമായി ഒരു മത്സരം കൂടി ബാക്കിയുണ്ട് ഇന്ത്യയ്ക്ക്. നിലവിൽ പത്ത് പോയിന്‍റുള്ള ദക്ഷിണാഫ്രിക്കയാണ് രണ്ടാം. മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് ഒൻപത് പോയിന്‍റാണുള്ളതെങ്കിലും അവർക്ക് ന്യൂസിലൻഡുമായി ഒരു മത്സരം ബാക്കിയുണ്ട്.

അതിനാൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ആര് ഫിനിഷ് ചെയ്യുമെന്ന് ആ മത്സരത്തിന് ശേഷമെ തീരുമാനമാകുള്ളു. എന്നാൽ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിയാലിരിക്കും ഒന്നാം സെമി എന്ന കാര്യം ഉറപ്പായി. നവംബർ രണ്ടിന് നവീ മുംബൈയിലെ ഡി. വൈ. പാട്ടീൽ സ്പോർട്സ് അക്കാദമി സ്റ്റേഡിയത്തിലാണ് ഫൈനൽ.

Sports

ഒപ്പമെത്താന്‍

ലണ്ടൻ: ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് നാളെ മാഞ്ചസ്റ്ററില്‍ തുടക്കം. മഴ രസംകൊല്ലിയാകാൻ സാധ്യതയുള്ള മത്സരത്തില്‍ പരന്പരയിൽ 2-1ന് മുന്നിൽ നിൽക്കുന്ന ഇംഗ്ലണ്ടിന് ഒപ്പമെത്താനുള്ള ജീവൻമരണ പേരാട്ടമായതിനാൽ ശുഭ്മാൻ ഗില്ലിനും സംഘത്തിനും അത്ര രസമുള്ളതാവില്ല മാഞ്ചസ്റ്ററിലെ പോരാട്ടം.


ലോഡ്സിലെ ട്വന്‍റി20യെ വെല്ലുന്ന ത്രില്ലർ ക്ലൈമാക്സിൽ 22 റണ്‍സ് ജയം നേടിയാണ് ഇംഗ്ലണ്ട് പരന്പരയിൽ മുൻതൂക്കം നേടിയത്. എട്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം ഇരു ടീമും നാളെ മത്സരത്തിനിറങ്ങുന്പോൾ ജയിച്ച് പരന്പര സ്വന്തമാക്കുകയാകും ബെൻ സ്റ്റോക്സിന്‍റെ ലക്ഷ്യം. എന്നാൽ ആദ്യ മത്സരത്തിൽ അപ്രതീക്ഷിതമായി കളി കൈവിട്ടും രണ്ടാം മത്സരത്തിൽ ആധിപത്യത്തോടെ ജയം സ്വന്തമാക്കിയും മൂന്നാം മത്സരത്തിൽ പൊരുതി വീണും ഇന്ത്യ കണക്കിലെ മുൻതൂക്കത്തിനപ്പുറം പോരാട്ടത്തിന്‍റെ ആത്മവിശ്വാസവുമായാണ് ഇറങ്ങുന്നത്.


പരിക്ക് വില്ലൻ
പരിക്ക് വില്ലനായി ഇന്ത്യക്കു മുന്നിലുണ്ട്. പേസർ നിതീഷ് കുമാർ റെഡ്ഢി പരിക്കിനെ തുടർന്ന് ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കില്ല. അർഷ്ദീപ് സിംഗും നാലാം ടെസ്റ്റ് കളിക്കില്ല. പരിക്കിന്‍റെ പിടിയിലായ ആകാശ് ദീപിന്‍റെ കാര്യവും സംശയത്തിന്‍റെ നിഴലിലാണ്. പേസാക്രമണം ഇതോടെ ഇന്ത്യക്കു തലവേദനയാകും. അതേസമയം സ്റ്റാർ പേസർ ജസ്പ്രീത് ബുംറ നാലാം ടെസ്റ്റിൽ കളിക്കുമെന്ന് പേസർ മുഹമ്മദ് സിറാജ് വ്യക്തമാക്കി.


മഴ രസംകൊല്ലി
മഴ വിധിനിർണയത്തിൽ പ്രധാനിയാകും. മത്സരത്തിന്‍റെ വിവിധ ദിവസങ്ങളിൽ മഴ സാധ്യതയുള്ളതായാണ് കാലാവസ്ഥാ പ്രവചനം. ആദ്യ ദിവസം മഴയ്ക്ക് 59 ശതമാനം സാധ്യതയുള്ളപ്പോൾ രണ്ടാം ദിനം 55 ശതമാനവും മൂന്നാം ദിനം 25 ശതമാനവും നാല്, അഞ്ച് ദിനങ്ങളിൽ 58 ശതമാനവും മഴയ്ക്ക് സാധ്യതയുണ്ട്.


പരന്പരയിൽ 1-2ന് പിന്നിലുള്ള ഇന്ത്യക്ക് പരന്പരയിൽ പ്രതീക്ഷ പുലർത്താൻ നാലാം ടെസ്റ്റ് വിജയിച്ചേ തീരൂ.

Sports

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ്‌: ബുംറ കളിക്കില്ല

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ കളിക്കില്ലെന്ന് റിപ്പോർട്ട്. പരന്പരയിലെ ആദ്യ ടെസ്റ്റ് പരാജയപ്പെട്ട ഇന്ത്യക്ക് കനത്ത തിരിച്ചടിയാണിത്. ജൂലൈ രണ്ടു മുതൽ എഡ്ജ്ബാസ്റ്റണിലെ ബർമിങ്ഹാം സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ്. ലീഡ്സ് ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്‌സിൽ ബുംറയുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് ആറു റണ്‍സിന്‍റെ ലീഡ് നേടിക്കൊടുത്തത്. ടീമിലെ മറ്റു പേസർമാര്‍ക്ക്‌ ഒന്നാം ടെസ്റ്റിൽ കാര്യമായൊന്നും ചെയ്യാനായിരുന്നില്ല.


അതേസമയം വർക്ക് ലോഡ് മാനേജ്മെന്‍റിന്‍റെ ഭാഗമായാണ് ബുംറയ്ക്ക് രണ്ടാം ടെസ്റ്റിൽ വിശ്രമം നൽകുന്നതെന്നാണ് പുറത്തുവരുന്ന വിവരം.


ഒന്നാം ടെസ്റ്റിലെ രണ്ടു ഇന്നിംഗ്‌സുകളിലുമായി 43.4 ഓവർ എറിഞ്ഞ ബുംറ 140 റണ്‍സ് വഴങ്ങിയാണ് അഞ്ചു വിക്കറ്റെടുത്തത്. 3.20 ആണ് ഇക്കണോമി. ജൂലൈ പത്തിന് ലോഡ്സിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ബുംറ ടീമിനൊപ്പം ചേരും. ബുംറയ്ക്കു പകരം അർഷ്ദീപ് കളിക്കാനാണ് സാധ്യത.

Sports

പിച്ച് സ്പിന്നിന് അനുകൂലം: കുല്‍ദീപ്

 

ലണ്ടന്‍: ഇംഗ്ലണ്ടിലെ പിച്ച് സ്പിന്നിനെ തുണയ്ക്കുമെന്ന വിശ്വാസം പങ്കുവച്ച് ഇന്ത്യന്‍ ബൗളര്‍ കുല്‍ദീപ് യാദവ്. ഇംഗ്ലണ്ടിന് എതിരേ 20ന് ആരംഭിക്കാനിരിക്കുന്ന അഞ്ച് മത്സര ടെസ്റ്റ് ക്രിക്കറ്റിനു മുന്നോടിയായി നടത്തിയ ഇന്‍ട്രാ സ്‌ക്വാഡ് പോരാട്ടത്തിനുശേഷമാണ് കുല്‍ദീപിന്‍റെ പ്രതികരണം.

“സ്പിന്നേഴ്‌സിനെ തുണയ്ക്കുന്ന പിച്ചാണെന്നു തോന്നുന്നു. അതുപോലെ ബാറ്റിംഗിനും അനുകൂലമാണ്. ആദ്യദിനം ഈര്‍പ്പം ഉണ്ടാകും. അത് പേസര്‍മാര്‍ക്കു ഗുണമാണ്. എന്നാല്‍, മത്സരം പുരോഗമിക്കുമ്പോള്‍ സ്പിന്നേഴ്‌സിനും അനുകൂലമായി മാറും’’- കുല്‍ദീപ് യാദവ് പറഞ്ഞു.

ഇംഗ്ലണ്ട് പര്യടനത്തിനായുള്ള ഇന്ത്യന്‍ ടീമിലെ ഏക സ്‌പെഷലിസ്റ്റ് സ്പിന്നറാണ് കുല്‍ദീപ് യാദവ്. കുല്‍ദീപും സ്പിന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുമായിരിക്കും ഇന്ത്യയുടെ സ്പിന്‍ ആക്രമണം നയിക്കുക.

Latest News

Up