NRI
മെൽബൺ: ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മൊറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ ഫെബ്രുവരിയിൽ ഓസ്ട്രേലിയയിലെ മെൽബണിൽ അപ്പസ്തോലിക സന്ദർശനം നടത്തുന്നു.
ഈ സന്ദർശനം ഓസ്ട്രേലിയയിലെ വിശ്വാസികൾക്ക് ആത്മീയ ഉണർവിന്റെയും ഐക്യത്തിന്റെയും നിമിഷമായിരിക്കുമെന്ന് ഓസ്ട്രേലിയയിലെ മലങ്കര സുറിയാനി ഓർത്തഡോക്സ് ആർച്ച്ഡയസീസ് അറിയിച്ചു.
ഇതിന്റെ ഭാഗമായി മെൽബണിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ബാവ സന്ദർശനം നടത്തും. ശനിയാഴ്ച രാവിലെ 11ന് പരിശുദ്ധ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടും.
Kerala
പല്ലേക്കലെ: ട്വന്റി 20 ലോകകപ്പിൽ നിന്ന് ഓസ്ട്രേലിയ പുറത്ത്. സൂപ്പർ എട്ട് കാണാതെയാണ് ഓസീസ് പുറത്തായത്. ഗ്രൂപ്പ് ബിയിലെ അയർലൻഡ്-സിംബാബ്വെ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് മുൻ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ലോകകപ്പില്‍ നിന്ന് പുറത്തായത്.
സിംബാബ്വെയും അയര്‍ലന്‍ഡും ഓരോ പോയിന്റ് വീതം പങ്കിട്ടതോടെ സിംബാബ്വെ സൂപ്പർ എട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ഏഴാമത്തെ ടീമായി. ഇതാദ്യമായാണ് ഓസ്ട്രേലിയ ടി20 ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്താകുന്നത്.
പല്ലേക്കലെ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ രാവിലെ മുതൽ പെയ്ത കനത്ത മഴ ഒടുവിൽ ഓസ്ട്രേലിയയുടെ ലോകകപ്പ് സ്വപ്നങ്ങൾ തകർക്കുകയായിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ സിംബാബ്വെ അഞ്ച് പോയിന്റോടെ ശ്രീലങ്കയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി സൂപ്പർ എട്ടിൽ ഇടംപിടിച്ചു.
ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രേലിയയെ അട്ടിമറിച്ചതാണ് സിംബാബ്വെയ്ക്ക് തുണയായത്. അവസാന മത്സരത്തില്‍ വെളളിയാഴ്ച ഒമാനെ നേരിടുന്ന ഓസ്ട്രേലിയക്ക് ജയിച്ചാലും പരമാവധി നാലു പോയിന്റ് മാത്രമെ നേടാനാവു.
ഓസ്ട്രേലിയയ്ക്കൊപ്പം അയര്‍ലന്‍ഡും സൂപ്പര്‍ എട്ടിൽ എത്താതെ പുറത്തായി. സിംബാബ്വെയ്ക്കൊപ്പം ഗ്രൂപ്പ് ബിയിൽ നിന്ന് ശ്രീലങ്ക നേരത്തെ യോഗ്യത ഉറപ്പാക്കിയിരുന്നു. ഇതോടെ വ്യഴാഴ്ച നടക്കുന്ന സിംബാബ്വെ-ശ്രീലങ്ക മത്സരഫലം അപ്രസക്തമായി.
Sports
സിഡ്നി: ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. മഴ വില്ലനായ മത്സരത്തിൽ ഡിഎൽഎസ് രീതിയിൽ 21 റൺസിനാണ് ഇന്ത്യ വിജയിച്ചത്.
ഓസ്ട്രേലിയ ഉയർത്തിയ 134 റൺസ് വിജയയലക്ഷ്യം ഇന്ത്യ പിന്തുടരുന്നതിനിടെ മഴ എത്തുകയായിരുന്നു. ഇന്ത്യ 5.1 ഓവറിൽ 50 റൺസ് എന്ന നിലയിലായിരുന്നു. 16 റൺസെടുത്ത സ്മൃതി മന്ദാനയും ഒമ്പത് റൺസെടുത്ത ജെമീമ റോഡ്രിഗയുമായിരുന്നു ക്രീസിൽ. 11 പന്തിൽ 21 റൺസെടുത്ത ഷെഫാലി വർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്.
ഓവർ കുറച്ചെങ്കിലും മത്സരം പൂർത്തിയാക്കാനുള്ള ശ്രമവും മഴ ശമിക്കാത്തതിനെ തുടർന്ന് ഉപേക്ഷിച്ചു. തുടർന്നാണ് ഡിഎൽഎസ് രീതി അനുസരിച്ച് 21 റൺസിന് ഇന്ത്യയെ വിജയി ആയി പ്രഖ്യാപിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 18 ഓവറിൽ 133 റൺസിൽ ഓൾഔട്ടാവുകയായിരുന്നു.30 റൺസെടുത്ത ജോർജിയ വെയർഹാമിന്റെയും 26 റൺസെടുത്ത ഫീബ ലിച്ച്ഫീൽഡിന്റെയും മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. എല്ലിസ് പെറി 20 റൺസെടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി അരുന്ധതി റെഡ്ഢി നാല് വിക്കറ്റെടുത്തു. രേണുക സിംഗ് ഠാക്കൂറും ശ്രീ ചരണിയും രണ്ട് വിക്കറ്റ് വീതവും ക്രാന്തി ഗൗഡും ദീപ്തി ശർമയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
സിഡ്നി: ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 134 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 18 ഓവറിൽ 133 റൺസിൽ ഓൾഔട്ടാവുകയായിരുന്നു.
30 റൺസെടുത്ത ജോർജിയ വെയർഹാമിന്റെയും 26 റൺസെടുത്ത ഫീബ ലിച്ച്ഫീൽഡിന്റെയും മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. എല്ലിസ് പെറി 20 റൺസെടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി അരുന്ധതി റെഡ്ഢി നാല് വിക്കറ്റെടുത്തു. രേണുക സിംഗ് ഠാക്കൂറും ശ്രീ ചരണിയും രണ്ട് വിക്കറ്റ് വീതവും ക്രാന്തി ഗൗഡും ദീപ്തി ശർമയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
കൊളംബോ: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തില്‍ അരങ്ങേറുന്ന 11-ാമത് വമ്പന്‍ അട്ടിമറിയാണ് ഇന്നലെ കൊളംബോയില്‍വച്ച് ഓസ്ട്രേലിയയ്ക്ക് എതിരേ 23 റണ്‍സിനു സിംബാബ്വെ കുറിച്ചത്.
2024 ലോകകപ്പില്‍ അമേരിക്ക സൂപ്പര്‍ ഓവറിലൂടെ പാക്കിസ്ഥാനെ കീഴടക്കിയിരുന്നു. 2022 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സ് 13 റണ്‍സിന് ദക്ഷിണാഫ്രിക്കയെയും സിംബാബ്വെ ഒരു റണ്ണിന് പാക്കിസ്ഥാനെയും അയര്‍ലന്‍ഡ് മഴനിയമത്തിലൂടെ അഞ്ച് റണ്‍സിന് ഇംഗ്ലണ്ടിനെയും നമീബിയ 55 റണ്‍സിന് ശ്രീലങ്കയെയും അട്ടിമറിച്ചു.
2016 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ ആറ് റണ്‍സിന് അഫ്ഗാനിസ്ഥാന് തോല്‍പ്പിച്ചപ്പോള്‍ 2014ല്‍ ഹോങ്കോംഗ് രണ്ട് വിക്കറ്റിന് ബംഗ്ലാദേശിനെയും കീഴടക്കി.
2009ല്‍ നെതര്‍ലന്‍ഡ്സ് നാല് വിക്കറ്റിന് ഇംഗ്ലണ്ടിനെ ഞെട്ടിച്ചപ്പോള്‍ 2007ല്‍ ബംഗ്ലാദേശ് ആറ് വിക്കറ്റിന് വെസ്റ്റ് ഇന്‍ഡീസിനെയും സിംബാബ്വെ അഞ്ച് വിക്കറ്റിന് ഓസ്ട്രേലിയയെയും വീഴ്ത്തി.
Sports
കൊളംബോ: ട്വന്റി-20 ലോകകപ്പിൽ അയർലൻഡിനെ തകർത്ത് ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തിൽ 67 റൺസിനാണ് ഓസീസ് വിജയിച്ചത്.
ഓസ്ട്രേലിയ ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡ് 115 റൺസിൽ ഓൾഔട്ടായി. 41 റൺസെടുത്ത ജോർജ് ഡോക്കറലും 24 റൺസെടുത്ത ലോർക്കൻ ടക്കറും പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
ഓസ്ട്രേലിയയ്ക്ക് വേണ്ടി നതാൻ എല്ലിസും ആദം സാംപയും നാല് വിക്കറ്റ് വീതം എടുത്തു. മാത്യൂ കുനെമാൻ ഒരു വിക്കറ്റ് വീഴ്ത്തി.
Sports
കൊളംബോ: ട്വന്റി 20 ലോകകപ്പിൽ അയർലൻഡിനെതിരായ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് എടുത്തത്.
മാർകസ് സ്റ്റോയിനിസിന്റെയും ജോഷ് ഇംഗ്ലിസിന്റെയും കാമറൂൺ ഗ്രീനിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും മാറ്റ് റെൻഷായുടെ മികച്ച ഇന്നിംഗ്സിന്റെയും മികവിലാണ് ഓസീസ് മികച്ച സ്കോർ പടുത്തുയർത്തിയത്.
അയർലൻഡിന് വേണ്ടി മാർക് അഡയർ രണ്ട് വിക്കറ്റ് എടുത്തു. മാത്യൂ ഹംഫ്രെയ്സ്, ജോർജ് ഡോക്ക്റൽ. ഹാരി ടെക്ടർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Business
മുംബൈ: റിലയൻസ് ഇൻഡ്സ്ട്രീസ് ലിമിറ്റഡിന്റെ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമർ ഗുഡ്സ് വിഭാഗമായ റിലയൻസ് കണ്‍സ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് ഓസ്ട്രേലിയയിലെ പാനീയ കന്പനി ഗുഡ്നസ് ഗ്രൂപ്പ് ഗ്ലോബലിന്റെ ഭൂരിഭാഗ ഓഹരികൾ ഏറ്റെടുത്ത് ഓസ്ട്രേലിയൻ ഉപഭോക്തൃ ഉത്പന്ന വിപണിയിൽ പ്രവേശിച്ചു.
ഈ ഏറ്റെടുക്കലിലൂടെ നെക്സ്ബ, പേസ് എന്നിവയുൾപ്പെടെ ഗുഡ്നെസ് ഗ്രൂപ്പിന്റെ ആരോഗ്യദായകമായ പാനീയ ബ്രാൻഡുകളുടെ നിയന്ത്രണം റിലയൻസ് കണ്‍സ്യൂമർ പ്രോഡക്ട്സിനു ലഭിക്കും. ഓസ്ട്രേലിയൻ ക്രിക്കറ്റ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസുമായി ചേർന്ന് വികസിപ്പിച്ചെടുത്ത ഹൈഡ്രേഷൻ പാനീയമാണ് പേസ്.
ഈ കൂട്ടുകെട്ടിലൂടെ റിലയൻസ് കണ്‍സ്യൂമർ ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിലേക്ക് ഗുഡ്നെസ് ഗ്രൂപ്പിന്റെ ഉത്പന്നങ്ങൾ എത്തിക്കാൻ പദ്ധതിയിടുന്നുണ്ട്. ഈ നീക്കം കുറഞ്ഞ അളവിൽ പഞ്ചസാര അടങ്ങിയ ഫംഗ്ഷണൽ പാനീയങ്ങൾ, ഹൈഡ്രേഷൻ ഡ്രിങ്കുകൾ തുടങ്ങിയ ആരോഗ്യത്തിന് മുൻഗണന നൽകുന്ന പാനീയ വിപണിയിലേക്കുള്ള റിലയൻസ് കണ്സ്യൂമറിന്റെ ചുവടുവയ്പ്പിനു കരുത്തുപകരുന്നു.
സിഡ്നി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുഡ്നെസ് ഗ്രൂപ്പ് ഓസ്ട്രേലിയയിലും ഇരുപതിലധികം അന്താരാഷ്ട്ര വിപണികളിലും ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നു. സസ്യങ്ങളിൽനിന്ന് വേർതിരിച്ചെടുത്ത കലോറി ഇല്ലാത്ത മധുരം ഉപയോഗിച്ച് നിർമിക്കുന്ന ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുന്ന പാനീയങ്ങളിലാണ് കന്പനിയുടെ മുൻനിര ബ്രാൻഡായ നെക്സബ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
റിലൻസ് കണ്‍സ്യൂമർ ഇന്ത്യക്കു പുറമെ യുഎഇ, ഖത്തർ, ഒമാൻ, ബഹറിൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും പ്രവർത്തനം വ്യാപിപ്പിച്ചകൊണ്ട് വിപണി വിപുലീകരിക്കുകയാണ്. പാക്കേജ്ഡ് ഫുഡ്സ്, പാനീയ മേഖലയിൽ വലിയൊരു സാന്നിധ്യമാകാൻ ശ്രമിക്കുന്ന റിലയൻസിന് ഓസ്ട്രേലിയൻ കരാർ മറ്റൊരു വിദേശ വിപണി തുറന്നു നല്‍കിയിരിക്കുകയാണ്.
Sports
കൊളംബോ: 2026 ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ഇന്നാരംഭിക്കുന്നതിനിടെ ഓസ്ട്രേലിയയ്ക്കു കനത്തപ്രഹരം. പരിക്കിനെത്തുടര്‍ന്ന് ഓസീസ് ടീമില്‍നിന്ന് പേസര്‍ ജോഷ് ഹെയ്സല്‍വുഡ് പുറത്തായി.
പരിക്കിനെത്തുടര്‍ന്ന് പാറ്റ് കമ്മിന്‍സും ഓസീസ് സംഘത്തിലില്ല. സൂപ്പര്‍ എട്ട് മത്സരത്തിനു മുമ്പ് ഹെയ്സല്‍വുഡ് തിരിച്ചെത്തുമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പ്രതീക്ഷ.
Sports
ബുലാവായോ: അണ്ടർ 19 ലോകകപ്പ് ഫൈനലിൽ കടന്ന് ഇംഗ്ലണ്ട്. ഇന്ന് നടന്ന സെമിഫൈനലിൽ കരുത്തരായ ഓസ്ട്രേലിയയെ 27 റൺസിന് തകർത്താണ് ഇംഗ്ലീഷ് പട ഫൈനലിലെത്തിയത്.
ഇംഗ്ലണ്ട് ഉയർത്തിയ 278 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 250 റൺസിൽ ഓൾഔട്ടായി. ഓസീസ് ക്യാപ്റ്റൻ ഒലിവർ പീക്ക് തകർപ്പൻ സെഞ്ചുറിയുമായി പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. 88 പന്തിൽ നിന്ന് 100 റൺസാണ് പീക്ക് എടുത്തത്. 10 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു പീക്കിന്റെ ഇന്നിംഗ്സ്.
47 റൺസെടുത്ത നിതേഷ് സാമുവലും 34 റൺസെടുത്ത ആര്യൻ ശർമയും തിളങ്ങി. ഇംഗ്ലണ്ടിന് വേണ്ടി സെബാസ്റ്റ്യൻ മോർഗനും ജെയിംസ് മിന്റോയും മന്നി ലംസ്ഡെനും റാൽഫി ആൽബർട്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അലക്സ് ഫ്രെഞ്ചും ഫർഹാൻ അഹ്മദും ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 277 റൺസെടുത്തത്. സെഞ്ചുറി നേടിയ ക്യാപ്റ്റൻ തോമസ് റൂവിന്റെയും കാലെബ് ഫാൽകോണറിന്റെ ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്കോർ പടുത്തുയർത്തിയത്. 110 റൺസാണ് തോമസ് റൂ എടുത്തത്. 14 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു റൂവിന്റെ ഇന്നിംഗ്സ്.
കാലെബ് ഫാൽകോണർ 40 റൺസാണ് സ്കോർ ചെയ്തത്. നാല് ബൗണ്ടറികളും കാലെബ് അടിച്ചിരുന്നു. ഫർഹാൻ അഹ്മദ് 28 റൺസും ജോസഫ് മൂറസ് 25 റൺസും എടുത്തിരുന്നു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ഹെയ്ഡൻ സില്ലെറും നദേൻ കൂറെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിൽ ബൈറോമും ആര്യൻ ശർമയും ഓരോ വിക്കറ്റ് വീതമെടുത്തു. ഇന്ത്യ-അഫ്ഗാനിസ്ഥാൻ സെമി പോരാട്ടത്തിലെ വിജയി ആയിരിക്കും ഫൈനലിൽ ഇംഗ്ലണ്ടിന്റെ എതിരാളികൾ. വെള്ളിയാഴ്ചയാണ് ഫൈനൽ.
Sports
ബുലാവായോ: അണ്ടർ 19 ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 277 റൺസാണെടുത്തത്.
തകർപ്പൻ സെഞ്ചുറി നേടിയ ക്യാപ്റ്റൻ തോമസ് റൂവിന്റെയും കാലെബ് ഫാൽകോണറിന്റെ ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്കോർ പടുത്തുയർത്തിയത്. 110 റൺസാണ് തോമസ് റൂ എടുത്തത്. 14 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു റൂവിന്റെ ഇന്നിംഗ്സ്.
കാലെബ് ഫാൽകോണർ 40 റൺസാണ് സ്കോർ ചെയ്തത്. നാല് ബൗണ്ടറികളും കാലെബ് അടിച്ചിരുന്നു. ഫർഹാൻ അഹ്മദ് 28 റൺസും ജോസഫ് മൂറസ് 25 റൺസും എടുത്തിരുന്നു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ഹെയ്ഡൻ സില്ലെറും നദേൻ കൂറെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിൽ ബൈറോമും ആര്യൻ ശർമയും ഓരോ വിക്കറ്റ് വീതമെടുത്തു.
Sports
മെൽബൺ: ട്വന്റി 20 ലോകകപ്പിനൊരുങ്ങുന്ന ഓസ്ട്രേലിയയ്ക്ക് കനത്ത തിരിച്ചടി. പരിക്കിനെ തുടർന്ന് ടെസ്-ഏകദിന ക്യാപ്റ്റൻ പാറ്റ് കമിൻസ് ലോകകപ്പ് ടീമിൽ നിന്ന് പുറത്തായി. കമിൻസിന് പകരം ബെൻ ഡ്വാർഷൂയിസിനെ ഓസ്ട്രേലിയ പകരം ടീമിൽ ഉൾപ്പെടുത്തി.
പുറത്തേറ്റ പരിക്ക് ഭേദമാകാത്തതാണ് കമിന്‍സിന് ലോകകപ്പ് നഷ്ടമാക്കിയത്. ആഷസ് പരമ്പരയ്ക്കിടെയാണ് കമിൻസിന് പരിക്കേറ്റത്. ഫെബ്രുവരി ഏഴിന് ഇന്ത്യയിലും ശ്രീലങ്കയിലുമായി ആരംഭിക്കുന്ന ലോകകപ്പിന് മുൻപ് താരം കായികക്ഷമത കൈവരിക്കില്ലെന്ന് ഉറപ്പായതോടെയാണ് സെലക്ടർമാർ പകരക്കാരനെ കണ്ടെത്തിയത്.
കമിൻസിന്റെ അഭാവത്തിൽ ജോഷ് ഹേസൽവുഡാകും ഓസീസ് ബൗളിംഗ് നിരയെ നയിക്കുക. കമിൻസിന് പുറമെ മാത്യു ഷോർട്ടും ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായി. പകരം മാറ്റ് റെൻഷോ ടീമിലെത്തി. ഫെബ്രുവരി 11-ന് അയർലൻഡിനെതിരെയാണ് ലോകകപ്പിൽ ഓസ്ട്രേലിയയുടെ ആദ്യ മത്സരം.
Sports
മെല്‍ബണ്‍: ഓസ്ട്രേലിയയുടെ പേസ് ബൗളർ കെയ്ൻ റിച്ചാർഡ്സണ് പ്രൊഫഷണൽ ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 17 വർഷം നീണ്ട ക്രിക്കറ്റ് കരിയറിനാണ് താരം വിരാമം കുറിച്ചത്.
2021ൽ ട്വന്റി20 ലോകകപ്പ് കിരീടം നേടിയ ഓസ്ട്രേലിയൻ ടീമിൽ അംഗമായിരുന്നു റിച്ചാർഡ്സണ്.
ഓസ്ട്രേലിയയ്ക്ക് വേണ്ടി 25 ഏകദിനത്തിലും 36 ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിലും റിച്ചാർഡ്സണ് കളിച്ചു. 2008-09 സീസണിൽ തന്റെ ലിസ്റ്റ് എ അരങ്ങേറ്റം കുറിച്ച താരം 2013ൽ ഓസ്ട്രേലിയയ്ക്കായി ഏകദിന അരങ്ങേറ്റം കുറിച്ചു.
ഐപിഎൽ, ബിഗ് ബാഷ് തുടങ്ങിയ ഫ്രാഞ്ചൈസി ക്രിക്കറ്റിലും താരം സജീവമായിരുന്നു.
International
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നി ഹാർബറിൽ വച്ച് സ്രാവിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന കൗമാരക്കാരൻ മരിച്ചു. നിക്കോ ആന്റിക്ക് എന്ന 12 വയസുകാരനാണ് മരിച്ചത്.
ഞായറാഴ്ച സിഡ്നി ഹാർബറിൽ വച്ച് പാറകളിൽ നിന്ന് ചാടുന്നതിനിടെയാണ് നിക്കോയെ സ്രവ് ആക്രമിച്ചത്. രണ്ട് കാലുകൾക്കും പരിക്കേറ്റ കുട്ടിയെ കുടെയുണ്ടായിരുന്ന സുഹൃത്തുകൾ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് നിക്കോ മരിച്ചത്
സ്രാവ് ആക്രമണങ്ങളെ തുടർന്ന് സിഡ്നിയിലെ ബീച്ചുകളിലെയ്ക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്. രണ്ട് ദിവസത്തിനിടെയുണ്ടായ നാല് ആക്രമണങ്ങളെ തുടർന്നാണ് ബീച്ചുകൾ അടച്ചിട്ടത്.
International
അഡ്ലെയ്ഡ്: ഓസ്ട്രേലിയയിലെ അഡ്ലെയ്ഡില് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജനായ വിക്രാന്ത് താക്കൂര്‍ (34) കോടതിയില്‍ കുറ്റസമ്മതം നടത്തിയെങ്കിലും നിയമപരമായി കുറ്റം ഏറ്റെടുക്കാന്‍ വിസമ്മതിച്ചു.
നിയമപരമായ അര്‍ത്ഥത്തിലുള്ള 'കൊലപാതകം' എന്ന കുറ്റമാണ് അദ്ദേഹം നിഷേധിച്ചത്. ആസൂത്രിതമായ കൊലപാതകമല്ല നടന്നതെന്ന വാദത്തിലൂന്നിയാണ് അദ്ദേഹം മൊഴി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അഡ്ലെയ്ഡിലെ പാരലോവിയിലുള്ള വസതിയിലാണ് വിക്രാന്ത് താക്കൂറിന്റെ ഭാര്യ സുപ്രിയ താക്കൂര്‍ കൊല്ലപ്പെട്ടത്. അഡ്ലയ്ഡ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഭാര്യയുടെ മരണത്തിന് താനാണ് ഉത്തരവാദിയെന്ന് വിക്രാന്ത് സമ്മതിച്ചത്. എന്നാല്‍, കൊലപാതകക്കുറ്റത്തിന് പകരം 'മനപ്പൂര്‍വമല്ലാത്ത നരഹത്യ' എന്ന ഗണത്തില്‍ പെടുത്താവുന്ന കുറ്റമേ താന്‍ ചെയ്തിട്ടുള്ളൂ എന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്.
വിക്രാന്തിന്റെ ഭാഗികമായ കുറ്റസമ്മതം പ്രോസിക്യൂഷന് അംഗീകരിച്ചിട്ടില്ല. അതിനാല്‍ കേസില്‍ കൂടുതല്‍ വിചാരണ നടത്താന്‍ കോടതി ഉത്തരവിട്ടു. ദമ്പതികള്‍ക്ക് രണ്ട് ചെറിയ കുട്ടികളുണ്ട്. സംഭവസമയത്ത് കുട്ടികള്‍ വീട്ടിലുണ്ടായിരുന്നോ എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. നിലവില്‍ റിമാന്‍ഡിലുള്ള വിക്രാന്ത് താക്കൂറിനെ ഏപ്രിലില്‍ കോടതിയില്‍ ഹാജരാക്കും.
Sports
മെൽബണ്‍: ലോകകപ്പിന് മുന്നോടിയായി പാക്കിസ്ഥാനിൽ നടക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരന്പരയിൽ അഞ്ച് പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ.
പാറ്റ് കമ്മിൻസ്, ഗ്ലെൻ മാക്സ്വെല്, ജോഷ് ഹെയ്സല്‍വുഡ്, ടിം ഡേവിഡ്, നഥാൻ എല്ലിസ് എന്നിവർ പരന്പരയിൽ കളിക്കില്ല.
ഇവരുടെ അഭാവത്തിൽ സീൻ അബോട്ട്, മഹ്ലി ബേർഡ്മാൻ, ബെൻ ഡ്വാർഷൂയിസ്, ജാക്ക് എഡ്വേർഡ്സ്, മിച്ച് ഓവൻ, ജോഷ് ഫിലിപ്പ്, മാറ്റ് റെൻഷാവ് എന്നിവർ 17 അംഗ ടീമിൽ ഇടംപിടിച്ചു.
ലാഹോറിൽ 29 മുതൽ ഫെബ്രുവരി ഒന്നുവരെയാണ് മത്സരങ്ങൾ നടക്കുക.
Sports
മെൽബണ്‍: മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡാമിയൻ മാർട്ടിൻ മെനിഞ്ചൈറ്റിസിൽനിന്ന് മുക്തി നേടി ജീവിതത്തിലേക്ക് തിരിച്ചെത്തി.
മെനിഞ്ചൈറ്റിസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന താരം രോഗത്തെ കീഴടക്കിയ വിവരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചു. ഡോക്ടർമാർക്കു പോലും വിശ്വസിക്കാനാവാത്ത വിധം ജീവിതത്തിലേക്ക് തിരിച്ചുവന്നെന്നും കൂടെ നിന്നവർക്കെല്ലാം നന്ദിയറിയിക്കുന്നുവെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ജീവിതം എത്രമാത്രം വിലപ്പെട്ടതാണെന്ന് ഈ അനുഭവം തന്നെ ഓർമിപ്പിച്ചുവെന്നും 2026ലേക്ക് ശക്തമായി തിരിച്ചുവരികയാണെന്നും അദ്ദേഹം കുറിച്ചു.
ഡിസംബർ 27നാണ് മാർട്ടിന് രോഗബാധയുണ്ടായ വിവരം പുറത്തു വരുന്നത്. രോഗം തലച്ചോറിനെ ബാധിച്ചതോടെ എട്ടുദിവസത്തോളം മാർട്ടിൻ കോമയിലായി. 50 ശതമാനമാണ് ഡോക്ടർമാർ അതിജീവന സാധ്യത പറഞ്ഞിരുന്നത്.
International
മെൽബൺ: കുന്നോളം പ്രായം എന്നു നദികളെക്കുറിച്ചു പറയാറുണ്ടെങ്കിലും പലപ്പോഴും കുന്നുകളെക്കാള്‍ പ്രായം നദികള്ക്കുണ്ടാകാറുണ്ട്. ഭൂമിയിലെ മലനിരകളും സമതലങ്ങളും മാറിക്കൊണ്ടിരിക്കുമ്പോഴും ലക്ഷക്കണക്കിനു വര്‍ഷങ്ങളായി ഒരേ പാതയിലൂടെ ഒഴുകുന്ന ഒരു നദിയുണ്ട്, അങ്ങ് ഓസ്ട്രേലിയയില്‍! ആ പുരാതന നദിയുടെ പേരാണ് ഫിങ്ക് (Finke River)! വെറുമൊരു നദിയല്ലിത്; മനുഷ്യൻ ജനിക്കുന്നതിനുമുന്‍പ്, ദിനോസറുകൾ ജനിക്കുന്നതിനു മുന്‍പ് ഒഴുകിത്തുടങ്ങിയ, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നദി.
പ്രായം 300 ദശലക്ഷം വര്‍ഷം
തദ്ദേശീയമായ അറന്റ് ഭാഷയില്‍ -ലാരപിന്റ- എന്നറിയപ്പെടുന്ന നദിക്ക് ഏകദേശം 300 ദശലക്ഷം മുതല്‍ 400 ദശലക്ഷം വര്‍ഷം വരെ പഴക്കമുണ്ടെന്നാണ് ശാസ്ത്രലോകം കണക്കാക്കുന്നത്. അതായത്, ഭൂമിയിലെ കരഭാഗങ്ങള്‍ ഒന്നായിരുന്ന -പാന്‍ജിയ- കാലഘട്ടത്തില്‍തന്നെ ഈ നദി നിലവിലുണ്ടായിരുന്നു. വടക്കന്‍ ഓസ്ട്രേലിയയില്‍നിന്ന് ദക്ഷിണ ഓസ്ട്രേലിയയിലേക്ക് ഏകദേശം 640 കിലോമീറ്റര്‍ നീളത്തിലാണ് ഈ പുരാതന നദി വ്യാപിച്ചുകിടക്കുന്നത്.
മലകളെ വെട്ടിമാറ്റി ഒഴുകിയ നദി
ഫിങ്ക് നദിയുടെ പ്രായം തെളിയിക്കുന്ന ഏറ്റവും വലിയ സവിശേഷത അതിന്റെ ഒഴുക്കാണ്. സാധാരണയായി നദികള്‍ കഠിനമായ പാറക്കെട്ടുകളെ ചുറ്റിമാറി എളുപ്പവഴികളിലൂടെയാണ് ഒഴുകാറുള്ളത്. എന്നാല്‍ ഫിങ്ക് നദി, മക്ഡൊണല്‍ റേഞ്ചിലെ കഠിനമായ ക്വാര്‍ട്സൈറ്റ് പാറകളെ മുറിച്ചുകടന്നാണ് ഒഴുകുന്നത്.
ഇതിനെ ഭൗമശാസ്ത്രത്തില് -ആന്റിസിഡന്സ് (Antecedence) -എന്ന് വിളിക്കുന്നു. അതായത്, അവിടെ മലനിരകള്‍ രൂപപ്പെടുന്നതിനു മുന്‍പേ നദി ഉണ്ടായിരുന്നു. ഭൂമിക്കടിയിലെ ചലനങ്ങള്‍ മൂലം മലനിരകള്‍ ഉയര്‍ന്നു വന്നപ്പോള്‍, നദി അതിന്റെ ഒഴുക്കിന്റെ ശക്തികൊണ്ട് ആ മലകളെ മുറിച്ചുമാറ്റി സ്വന്തം പാത നിലനിര്‍ത്തി. മലകള്‍ വളരുന്നതിനനുസരിച്ച് നദി താഴേക്ക് മണ്ണ് അരിച്ചെടുത്ത് ആഴം കൂട്ടികൊണ്ടിരുന്നു എന്നര്‍ഥം.
Sports
മെൽബണ്‍: വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അലീസ ഹീലി. ഇന്ത്യക്കെതിരേ അടുത്ത മാസം നടക്കുന്ന പരന്പരയ്ക്ക് ശേഷം 16 വർഷത്തെ കരിയറിന് വിരാമമിടുമെന്ന് അലീസ വ്യക്തമാക്കി.
എട്ട് ലോകകപ്പുകൾ നേടിയ ഓസീസ് ടീമംഗമായ അലീസ ഹീലി 2010ലാണ് ഓസീസ് കുപ്പായത്തിൽ അരങ്ങേറിയത്. ഓസ്ട്രേലിയയുടെ ആറ് ട്വന്റി20 ലോകകപ്പ് വിജയങ്ങളിലും രണ്ട് ഏകദിന ലോകകപ്പ് വിജയങ്ങളിലും നിർണായക സാന്നിധ്യമായിരുന്നു ഹീലി.
കരിയർ ഗ്രാഫ്
35കാരിയായ ഹീലി 10 ടെസ്റ്റിലും 123 ഏകദിനങ്ങളിലും 162 ട്വന്റി20യിലും ഓസ്ട്രേലിയയ്ക്കായി കളിച്ചു. ഏകദിനത്തിൽ 3,563 റണ്‍സും ട്വന്റി20-യിൽ 3,054 റണ്‍സും ടെസ്റ്റിൽ 489 റണ്‍സും നേടി. വിക്കറ്റിന് പിന്നിൽ 275 പുറത്താക്കലുകളിലും പങ്കാളിയായി. 2023ൽ മുഴുവൻ സമയ ക്യാപ്റ്റനായി ചുമതലയേറ്റു.
International
മെൽബൺ: ഓസ്ട്രേലിയയിൽ പടരുന്ന കാട്ടുതീകളിൽ ഒരാൾ മരിച്ചു. 300 വീടുകളും കെട്ടിടങ്ങളും നശിച്ചു. വിക്ടോറിയ, ന്യൂ സൗത്ത് വേൽസ് സംസ്ഥാനങ്ങളാണു ദുരന്തം നേരിടുന്നത്.
വിക്ടോറിയയിൽ 30 കാട്ടുതീകളാണു പടരുന്നത്. മൂന്നര ലക്ഷം ഹെക്ടർ പ്രദേശം ചാന്പലായി. സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് അഗ്നിശമന സേനാംഗങ്ങൾ 70 വിമാനങ്ങളുമായി തീ അണയ്ക്കാൻ ശ്രമിക്കുന്നു. വരണ്ട കാലാവസ്ഥയും കാറ്റും നിലനിൽക്കുന്നതിനാൽ തീ അണയ്ക്കാൻ ആഴ്ചകളെടുക്കുമെന്നാണ് അനുമാനം
NRI
സിഡ്നി: പ്രമുഖ മാധ്യമ പ്രവർത്തകനും പ്രവാസി എഴുത്തുകാരനുമായ സന്തോഷ് കരിമ്പുഴയെ ലോക കേരളസഭാംഗമായി കേരള സർക്കാർ വീണ്ടും നാമനിർദേശം ചെയ്തു. തുടർച്ചയായി ഇത് മൂന്നാം തവണയാണ് സന്തോഷ് കരിമ്പുഴ ലോക കേരളസഭ അംഗമാകുന്നത്.
മലയാളത്തിലെ മുഖ്യധാര പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും നിരവധി ലേഖനങ്ങൾ സന്തോഷ് കരിമ്പുഴ എഴുതിയിട്ടുണ്ട്. പത്തിലധികം ഡോക്യൂമെന്ററി ഫിലിമുകൾക്ക് രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. കൂടാതെ രണ്ടു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളസർക്കാരിൽ നിന്നും ലഭിച്ച അവാർഡുകൾക്ക് പുറമെ ഭാരതീയ വിദ്യാഭവൻ അവാർഡ്, കേരള കലാമണ്ഡലം അവാർഡ്, അഴിക്കോട് ഭാഷ സമന്വയവേദി അവാർഡ്, ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ അവാർഡ്, കണ്ണൂർ രാജൻ അവാർഡ്, പ്രവാസി ഭാരതി അവാർഡ്, മീഡിയ സിറ്റി അവാർഡ് തുടങ്ങി കേരളത്തിൽ നിന്നും വിദേശത്തു നിന്നുമായി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയിൽ നിന്നുമുള്ള പ്രതിനിധിയാണ് സന്തോഷ് കരിമ്പുഴ. കേരളത്തിലെ മന്ത്രിസഭാ അംഗങ്ങളും പാർലമെന്റ് - നിയമസഭാ അംഗങ്ങളും കേരള സർക്കാർ നാമനിർദേശം ചെയ്യുന്ന വിദേശത്തുള്ള ഇന്ത്യക്കാരായ പ്രതിനിധികളും ഉൾപ്പെടുന്നതാണ് ലോകകേരള സഭ.
ഈ മാസം 29, 30, 31 തീയതികളിൽ നിയമസഭ മന്ദിരത്തിലാണ് ലോകകേരള സഭ സമ്മേളനം നടക്കുന്നത്.
Sports
സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇംഗ്ലണ്ട് പൊരുതുന്നു. രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് നാലാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 302 എന്ന നിലയിലാണ്. ഓസീസിനെക്കാൾ 119 റൺസിന് മുന്നിലാണ് നിലവിൽ ഇംഗ്ലണ്ട്.
സെഞ്ചുറി നേടിയ ജേക്കബ് ബെഥലും മാത്യൂ പോട്ട്സുമാണ് ക്രീസിൽ. ബെഥൽ 142 റൺസ് എടുത്തിട്ടുണ്ട്. 15 ബൗണ്ടറിയാണ് താരം ഇതുവരെ അടിച്ചത്. കരിയറിലെ കന്നിസെഞ്ചുറിയാണ് ബെഥൽ ഇന്ന് സ്വന്തമാക്കിയത്. പോട്ട്സിന് റൺസൊന്നും എടുക്കാൻ സാധിച്ചിട്ടില്ല.
ഹാരി ബ്രൂക്കും ബെൻ ഡക്കറ്റ് ഡക്കറും 42 റൺസ് വീതമെടുത്ത് പുറത്തായി. ജാമി സ്മിത്ത് 26 റൺസും സ്കോർ ചെയ്തു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ബ്യൂ വെബ്സ്റ്റർ മൂന്ന് വിക്കറ്റെടുത്തു. സ്കോട്ട് ബോളണ്ട് രണ്ട് വിക്കറ്റും മൈക്കൽ നെസെറും മിച്ചൽ സ്റ്റാർക്കും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 567 റൺസിൽ അവസാനിച്ചിരുന്നു. ഏഴിന് 518 എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് 49 റൺസ് മാത്രമാണ് ഇന്ന് കൂട്ടിച്ചേർക്കാനായത്. 183 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഓസീസിനുണ്ടായിരുന്നത്.
ട്രാവിസ് ഹെഡിന്റെയും സ്റ്റീവ് സ്മിത്തിന്റെയും സെഞ്ചുറികളുടെയും അർധ സെഞ്ചുറി നേടിയ ബ്യൂ വെബ്സ്റ്ററിന്റെയും മികവിലാണ് ഓസ്ട്രേലിയ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഹെഡ് 163 റൺസും സ്മിത്ത് 138 റൺസും വെബ്സ്റ്റർ 71 റൺസുമാണെടുത്തത്.
48 റൺസെടുത്ത മാർനസ് ലബുഷെയ്നും മികച്ച പ്രകടനമാണ് പുറത്തെടുത്ത്. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 384 റൺസാണ് എടുത്തത്.
Sports
സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ ശക്തമായ നിലയിൽ. ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയ ഓസീസ് മൂന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 518 എന്ന നിലയിലാണ്. 134 റൺസ് ലീഡാണ് ഓസ്ട്രേലിയയ്ക്ക് നിലവിലുള്ളത്.
തകർപ്പൻ സെഞ്ചുറി നേടിയ നായകൻ സ്മിത്തും ബ്യൂ വെബ്സ്റ്ററുമാണ് ക്രീസിൽ. സ്മിത്ത് 129 റൺസും ബെബ്സ്റ്റർ 42 റൺസും എടുത്തിട്ടുണ്ട്. ടെസ്റ്റ് കരിയറിലെ 37-ാം സെഞ്ചുറിയാണ് സ്മിത്ത് ഇന്ന് നേടിയത്.
രണ്ടിന് 166 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് വേണ്ടി ഇന്നും മികച്ച പ്രകടനമാണ് ഹെഡ് പുറത്തെടുത്തത്. 105 പന്തിൽ സെഞ്ചുറി നേടിയ ഹെഡ് 163 റൺസ് എടുത്താണ് പുറത്തായത്. ടെസ്റ്റ് കരിയറിലെ 12-ാം സെഞ്ചുറിയാണ് ഹെഡ് ഇന്ന് സ്വന്തമാക്കിയത്.
ടീം സ്കോർ 234ൽ നിൽക്കെ മൈക്കൽ നെസെർ ആണ് ആദ്യം പുറത്തായത്. നെസെർ 24 റൺസാണ് സ്കോർ ചെയ്തത്. പിന്നാലെയെത്തിയ നായകൻ സ്മിത്തുമായി ചേർന്ന് ഹെഡ് ഓസീസിനെ മികച്ച സ്കോറിലേയ്ക്ക് നയിച്ചു. നാലാം വിക്കറ്റിൽ സ്മിത്തുമായി ചേർന്ന് 54 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് ഹെഡ് മടങ്ങിയത്.
പിന്നീടെത്തിയ ഉസ്മാൻ കവാജ 17 റൺസെടുത്ത് മടങ്ങി. പിന്നാലെ 16 റൺസെടുത്ത അലക്സ് ക്യാരിയും പുറത്തായി. ഇതോടെ ഓസ്ട്രേലിയ ആറിന് 366 എന്ന നിലയിലായി. ക്യാരിക്ക് ശേഷമെത്തിയ കാമറൂൺ ഗ്രീനുമായി ചേർന്ന് 71 റൺസാണ് സ്മിത്ത് കൂട്ടിച്ചേർത്തത്.
ടീം സ്കോർ 437ൽ നിൽക്കെയാണ് ഗ്രീൻ പുറത്തായത്. 37 റൺസെടുത്താണ് ഗ്രീൻ മടങ്ങിയത്. ഇതോടെ ഓസ്ട്രേലിയ ഏഴിന് 437 എന്ന നിലയിലായി. പിന്നാലെയെത്തിയ ബ്യൂ വെബ്സ്റ്റർ സ്മിത്തിന് മികച്ച പിന്തുണയാണ് നൽകിയത്. ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ 81 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൻ കാർസ് മൂന്ന് വിക്കറ്റെടുത്തു. നായകൻ ബെൻ സ്റ്റോക്ക്സ് രണ്ട് വിക്കറ്റും ജോഷ് ടംഗും ജേക്കബ് ബെതലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
NRI
ബ്രിസ്ബെൻ: വർഷങ്ങളായി ഓസ്ട്രേലിയൻ സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ജോയ് കെ. മാത്യുവിന്റെ ആന്തോളജി ചിത്രമായ ടുമോറോയിലെ ആറ് കഥകളിലെ നാലാമത്തെ ചിത്രമായ സ്റ്റോറീസ് ഓണ്‍ ദ കാന്‍വാസിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
മാനവികതയുടെയും സഹകരണത്തിന്റെയും സ്നേഹത്തിന്റെയും സഹായത്തിന്റെയും ഉജ്വല മുഹൂര്‍ത്തങ്ങളാകുന്ന മനുഷ്യ സാന്നിധ്യങ്ങളുടെ കഥ പറയുന്ന ടുമോറോയില്‍ ബഹുഭാഷാ നടീനടന്മാരാണ് അഭിനേതാക്കളായി എത്തുന്നത്.
ജീവിതാനുഭവങ്ങളുടെ വ്യത്യസ്ത പാതകളിലൂടെ പ്രേക്ഷകരെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ടുമോറോ, അണ്ബ്രേക്കബിള്, വാലറ്റ്, സ്റ്റോറീസ് ഓണ്‍ ദ കാന്‍വാസ് എന്നിങ്ങനെ നാല് വ്യത്യസ്ത കഥകളുടെ ചിത്രീകരണമാണ് പൂര്‍ത്തിയായത്.
ജോയ് കെ. മാത്യു കേന്ദ്ര കഥാപാത്രമായി എത്തുന്ന ടുമോറോ പ്രേക്ഷകര്‍ക്ക് ഒരു സാംസ്കാരിക ദൃശ്യ വിരുന്നാകും സമ്മാനിക്കുക. ടുമോറോയിലെ അവശേഷിക്കുന്ന രണ്ട് കഥകളുടെ ചിത്രീകരണം ഉടനെ ആരംഭിക്കുമെന്നും ഡിസംബറിൽ ടുമോറോ റിലീസ് ചെയ്യുമെന്നും പ്രൊഡക്ഷന്‍ കോഓര്‍ഡിനേറ്റര്‍ ജോസ് വര്‍ഗീസ് അറിയിച്ചു.
ജോയ് കെ. മാത്യുവിന്റെ 21-ാമത്തെ പ്രൊജക്റ്റാണ് സ്റ്റോറീസ് ഓണ്‍ ദ കാന്‍വാസ്. 1992ല്‍ ദൂരദര്ശന് സംപ്രേഷണം ചെയ്ത നൊമ്പരവീണയില് നായക കഥാപാത്രം അവതരിപ്പിച്ച് കൊണ്ടാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് എത്തിയത്.
തുടര്‍ന്ന് വിവിധ ചാനലുകള്‍ക്കും ചലച്ചിത്രോത്സവങ്ങള്‍ക്കുമായി നിര്‍മിച്ച അഭയം, സഹനം, ദാനം, മരണാനന്തരം, കാണാക്കാഴ്ചകള്‍, ആത്മാക്കളുടെ നൊമ്പരം, വിശ്വാസം, വറുതിക്കാലത്തെ വസന്തം, ജലസ്പര്‍ശം കൊതിക്കുന്ന വേരുകള്‍, ഡിപ്പെന്‍ഡന്‍സ്, ടുമോറോ, അണ്ബ്രേക്കബിള്, വാലറ്റ്, ഗോസ്റ്റ്പാരഡെയ്സ്, സ്റ്റോറീസ് ഓണ്‍ ദ കാന്‍വാസ് എന്നീ 15 ചിത്രങ്ങളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും രചനയും സംവിധാനം നിര്‍വഹിക്കുകയും ചെയ്തു.
ഇതില്‍ നൊമ്പരവീണ - ബെന്നി കുര്യന്, സഹനം - കൃഷ്ണജിത്ത്, ആത്മാക്കളുടെ നൊമ്പരം - സാബു വിശ്വത്തില്‍, അഭയം, ദാനം എന്നീ രണ്ട് ചിത്രങ്ങള്‍ നാസര്‍ കല്ലറയ്ക്കലും സംവിധാനം ചെയ്തു. ഡിപ്പെന്‍ഡന്‍സിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് ജോയ് കെ. മാത്യു ആണ്.
ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന പൗച്ച് ഓഫ് ലൈഫ് എന്ന ഡോക്യുഫിക്ഷനിലും ജോയ് കെ. മാത്യു ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സേവ്യര്‍ ഓഫ് ട്രീസ്, പുനര്‍ജ്ജനി തേടുന്ന പാര്‍വതി പുത്തനാര്‍, മദര്‍ തെരേസയുമായുള്ള നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ദ എയ്ഞ്ചല്‍ ഓഫ് ടെണ്ടര്‍നെസ്, സല്യൂട്ട് ദ നേഷന്‍സ് എന്നീ ഡോക്യുമെന്ററികള്‍ ജോയ് കെ. മാത്യു എഴുതുകയും സംവിധാനം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്.
Sports
സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടരുന്ന ഓസ്ട്രേലിയ മികച്ച നിലയിൽ. മൂന്നാം ദിനം ചായയ്ക്ക് പിരിയുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 377 എന്ന നിലയിലാണ് ഓസീസ്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറിനേക്കാൾ ഏഴ് റൺസ് മാത്രം പുറകിലാണ് ഓസ്ട്രേലിയ.
സ്റ്റീവ് സ്മിത്തും കാമറൂൺ ഗ്രീനുമാണ് ക്രീസിൽ. സ്മിത്ത് 65 റൺസും ഗ്രീൻ എട്ട് റൺസും എടുത്തിട്ടുണ്ട്. രണ്ടിന് 166 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് വേണ്ടി ഇന്നും മികച്ച പ്രകടനമാണ് ഹെഡ് പുറത്തെടുത്തത്. 105 പന്തിൽ സെഞ്ചുറി നേടിയ ഹെഡ് 163 റൺസ് എടുത്താണ് പുറത്തായത്. ടെസ്റ്റ് കരിയറിലെ 12-ാം സെഞ്ചുറിയാണ് ഹെഡ് ഇന്ന് സ്വന്തമാക്കിയത്.
ടീം സ്കോർ 234ൽ നിൽക്കെ മൈക്കൽ നെസെർ ആണ് ആദ്യം പുറത്തായത്. നെസെർ 24 റൺസാണ് സ്കോർ ചെയ്തത്. പിന്നാലെയെത്തിയ നായകൻ സ്മിത്തുമായി ചേർന്ന് ഹെഡ് ഓസീസിനെ മികച്ച സ്കോറിലേയ്ക്ക് നയിച്ചു. നാലാം വിക്കറ്റിൽ സ്മിത്തുമായി ചേർന്ന് 54 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് ഹെഡ് മടങ്ങിയത്.
പിന്നീടെത്തിയ ഉസ്മാൻ കവാജ 17 റൺസെടുത്ത് മടങ്ങി. പിന്നാലെ 16 റൺസെടുത്ത അലക്സ് ക്യാരിയും പുറത്തായി. ഇതോടെ ഓസ്ട്രേലിയ ആറിന് 366 എന്ന നിലയിലായി. ഇതിനിടയിൽ സ്മിത്ത് ടെസ്റ്റ് കരിയറിലെ 45-ാം അർധ സെഞ്ചുറി സ്വന്തമാക്കി. ചായയ്ക്ക് പിരിയുമ്പോൾ ക്യാരിക്ക് ശേഷമെത്തിയ കാമറൂൺ ഗ്രീനുമായി ചേർന്ന് 15 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട് സ്മിത്ത്.
ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൻ കാർസും നായകൻ ബെൻ സ്റ്റോക്ക്സും രണ്ട് വിക്കറ്റ് വീതമെടുത്തു. ജോഷ് ടംഗും ജേക്കബ് ബെതലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
സിഡ്നി: ആഷസ് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന് മികച്ച സ്കോർ. ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 384 റൺസാണ് എടുത്തത്.
സെഞ്ചുറി നേടിയ ജോ റൂട്ടിന്റെയും അർധ സെഞ്ചുറി നേടിയ ഹാരി ബ്രൂക്കിന്റെയും ഇന്നിംഗ്സുകളുടെ ബലത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്കോർ പടുത്തുയർത്തിയത്. 160 റൺസാണ് റൂട്ട് എടുത്തത്. 242 പന്തിൽ 15 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു റൂട്ടിന്റെ ഇന്നിംഗ്സ്.
ബ്രൂക്ക് 84 റൺസെടുത്താണ് പുറത്തായത്. ആറ് ബാണ്ടറിയും ഒരു സിക്സും ബ്രൂക്ക് അടിച്ചെടുത്തു. 46 റൺസെടുത്ത ജാമി സ്മിത്തിന്റെ ഇന്നിംഗ്സും നിർണായകമായി.
ഓസ്ട്രേലിയയക്ക് വേണ്ടി മൈക്കൽ നെസെർ നാല് വിക്കറ്റെടുത്തു. മിച്ചൽ സ്റ്റാർക്കും സ്കോട്ട് ബോളണ്ടും രണ്ട് വിക്കറ്റ് വീതവും കാമറൂൺ ഗ്രീനും മാർനസ് ലബുഷെയ്നും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
രണ്ടാം ദിനത്തിൽ 173 റൺസാണ് ഇംഗ്ലണ്ട് എടുത്തത്. ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് അവസാനിച്ചതിന്റെ പിന്നാലെ മത്സരം ചായയ്ക്ക് പിരിഞ്ഞു.
Sports
സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ട് മികച്ച നിലയിൽ. ഒന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 211 എന്ന നിലയിലാണ് ഇംഗ്ലണ്ട്. മഴയും വെളിച്ചക്കുറവും മൂലം ഒന്നാം ദിനത്തിലെ മത്സരം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.
ജോ റൂട്ടൂം ഹാരി ബ്രൂക്കുമാണ് ക്രീസിൽ. റൂട്ട് 72 റൺസും ബ്രൂക്ക് 78 റൺസും എടുത്തിട്ടുണ്ട്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 57 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ റൂട്ടൂം ബ്രൂക്കും ചേർന്ന് കരകയറ്റുകയായിരുന്നു.
ബെൻ ഡക്കറ്റ്, സാക്ക് ക്രൗളി, ജേക്കബ് ബെതൽ എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടത്. ക്രൗളി 16 റൺസും ഡക്കറ്റ് 27 റൺസും ബെതൽ 10 റൺസും എടുത്താണ് പുറത്തായത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക്, മൈക്കൽ നെസെർ, സ്കോട്ട് ബോളണ്ട് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
സിഡ്നി: 2025-26 സീസണ് ആഷസ് ടെസ്റ്റ് ക്രിക്കറ്റിന്റെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ചുരുങ്ങിയത് മൂന്നുദിനമെങ്കിലും കളിക്കണമെന്ന അഭ്യര്‍ഥനയുമായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്.
സിഡ്നിയില്‍ നാളെ ആരംഭിക്കാനിരിക്കുന്ന അഞ്ചാം ടെസ്റ്റിനു മുന്നോടിയായി ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും കളിക്കാര്‍ക്കു നല്കിയ വിരുന്നിനിടെയാണ് ആല്‍ബനീസിന്റെ ഈ അഭ്യര്‍ഥന. പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളിലെ രണ്ട് എണ്ണം രണ്ടാംദിനം അവസാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിഡ്നിയിലെ അഞ്ചാം ടെസ്റ്റ് ചുരുങ്ങിയത് മൂന്നുദിവസമെങ്കിലും കളിക്കാന്‍ ശ്രമിക്കണമെന്ന് ഇരുടീമിനോടും ആല്‍ബനീസ് സരസമായ രീതിയില്‍ ആവശ്യപ്പെട്ടത്. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ അഞ്ചിനാണ് സിഡ്നി ടെസ്റ്റ്.
11 മത്സരദിനങ്ങളില്‍ ആദ്യ മൂന്നു ടെസ്റ്റ് അവസാനിക്കുകയും ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കുകയും ചെയ്തു. ഓസ്ട്രേലിയ എട്ടു വിക്കറ്റിനു ജയിച്ച പെര്‍ത്തിലെ ഒന്നാം ടെസ്റ്റും ഇംഗ്ലണ്ട് നാല് വിക്കറ്റിനു വിജയിച്ച മെല്‍ബണിലെ നാലാം മത്സരവുമാണ് രണ്ട് ദിനത്തിനുള്ളില്‍ അവസാനിച്ചത്. അഡ്ലെയ്ഡില് അരങ്ങേറിയ മൂന്നാം ആഷസ് മാത്രമേ അഞ്ച് ദിനം നീണ്ടുള്ളൂ.
ജെയ്ന്‍ മഗ്രാത്ത് ഡേ
ചുരുങ്ങിയത് മൂന്നുദിനം സിഡ്നി ടെസ്റ്റ് കളിക്കണമെന്ന് ആല്‍ബനീസ് പറയാന്‍ ഒരു കാരണം മാത്രം; എല്ലാ വര്‍ഷത്തിലെയും ആദ്യ സിഡ്നി ടെസ്റ്റിന്റെ മൂന്നാംദിനം ജെയ്ന്‍ മഗ്രാത്ത് ഡേ ആയി ഓസ്ട്രേലിയ കൊണ്ടാടുന്നു. ബ്രെസ്റ്റ് കാന്‍സറിനെതിരേ പോരാടുന്ന മഗ്രാത്ത് ഫൗണ്ടേഷനുവേണ്ടിയുള്ള സാമ്പത്തിക സമാഹരണദിനമാണിത്. ഇക്കാരണത്താലാണ് മൂന്നുദിനമെങ്കിലും സിഡ്നി ടെസ്റ്റ് നീണ്ടുപോകാന്‍ അനുവദിക്കണമെന്ന് ആല്‍ബനീസ് സൂചിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരി മൂന്നിന് ആരംഭിച്ച, ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സിഡ്നി ടെസ്റ്റ് രണ്ടരദിനംമാത്രമേ നീണ്ടുള്ളൂ.
വര്‍ഷാരംഭത്തിലെ സിഡ്നി ടെസ്റ്റിനായി മൂന്നാംദിനം ഗാലറിയിലെത്തുന്ന കാണികള്‍ പിങ്ക് നിറമണിയും. മാത്രമല്ല, വര്‍ഷാരംഭത്തിലെ സിഡ്നി ടെസ്റ്റില്‍ മത്സരിക്കുന്ന ഇരുടീം അംഗങ്ങളുടെയും പേരും നമ്പറും പിങ്ക് നിറത്തിലാണ്. പിങ്ക് ക്യാപ്പാണ് ഇരു ടീമിലെയും കളിക്കാര്‍ അണിയുക. ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റര്‍ ഗ്ലെന്‍ മഗ്രാത്തും ഭാര്യയായ ജെയ്നും ചേര്‍ന്ന് 2005ലാണ് മഗ്രാത്ത് ഫൗണ്ടേഷന് രൂപീകരിച്ചത്. ബ്രെസ്റ്റ് കാന്‍സറിനെത്തുടര്‍ന്ന് 2008ല്‍ തന്റെ 42-ാം വയസില്‍ ജെയ്ന്‍ അന്തരിച്ചു.
90.55 കോടി നഷ്ടം
2025-26 ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളില്‍ രണ്ട് എണ്ണം രണ്ടാംദിനം അവസാനിച്ചതിലൂടെ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ സാമ്പത്തിക നഷ്ടം ഏകദേശം 90.55 കോടി രൂപയാണ്. ഒരു ടെസ്റ്റ് പരമ്പരയിലെ രണ്ടു മത്സരങ്ങള്‍ രണ്ട് ദിനത്തില്‍ അവസാനിക്കുന്നത് ചരിത്രത്തില്‍ അഞ്ചാം തവണ മാത്രമാണ്. 1888ലാണ് ആഷസില്‍ സമാന സംഭവം ഇതിനു മുമ്പ് നടന്നത്.
നീണ്ട 15 വര്‍ഷത്തിനുശേഷം ഓസ്ട്രേലിയന്‍ മണ്ണില്‍ ഇംഗ്ലണ്ട് ജയിച്ച നാലാം ടെസ്റ്റിലെ പിച്ചിനെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഐസിസി മോശം പിച്ചെന്നാണ് നാലാം ടെസ്റ്റ് അരങ്ങേറിയ മെല്‍ബണിലെ പിച്ചിനെ വിശേഷിപ്പിച്ചത്. അതേസമയം, സിഡ്നിയിലെ പിച്ചിലുള്ള പച്ചപ്പ് കണ്ട് ആശങ്കപ്പെടേണ്ടെന്നാണ് ക്യൂരേറ്റര്‍ ഇന്നലെ അറിയിച്ചത്. മത്സരം തുറങ്ങുമ്പോഴേക്കും നിലവിലുള്ള പുല്ല് കരിയുമെന്നും പച്ചപ്പ് മാറുമെന്നും ക്യൂരേറ്റര്‍ വ്യക്തമാക്കി.
Sports
സിഡ്നി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസീസ് താരം ഉസ്മാൻ ഖവാജ. ഇംഗ്ലണ്ടിനെതിരെയുള്ള ആഷസ് പരമ്പരയിലെ സിഡ്നിയിൽ നടക്കുന്ന അവസാനത്തെ ടെസ്റ്റായിരിക്കും തന്റെ കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരമായിരിക്കുമെന്ന് താരം പറഞ്ഞു.
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു ഖവാജയുടെ ഫസ്റ്റ് ക്ലാസ് കരിയർ തുടക്കവും. 2011 ൽ ടെസ്റ്റ് ക്രിക്കറ്റിലേക്ക് എത്തിയ ഉസ്മാൻ ഖവാജ 15 വർഷം നീണ്ട കരിയറിൽ ഇതുവരെ 87 ടെസ്റ്റുകളിൽ നിന്നായി 6000ലധികം റൺസ് സ്വന്തമാക്കി. ഇതിൽ 16 സെഞ്ചുറികളും 28 അർധ സെഞ്ചുറികളുമുണ്ട്. കൂടാതെ, 40 ഏകദിനങ്ങളിൽ നിന്നായി 1500 ലധികം റൺസ് നേടിയിട്ടുണ്ട്.
NRI
സിഡ്നി: 2025നു വിടചൊല്ലിയും 2026നെ സ്വാഗതം ചെയ്തും ഓസ്ട്രേലിയ. സിഡ്നി നഗരത്തിന്റെ തീരപ്രദേശങ്ങളിലെ ആഘോഷത്തിൽ പത്തു ലക്ഷത്തിനടുത്തു പേർ പങ്കെടുത്തു.
ബോണ്ടിബീച്ച് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പുതുവത്സരാഘോഷം ഉപേക്ഷിക്കരുതെന്ന് ഓസ്ട്രേലിയൻ അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. സിഡ്നിയിൽ ഇക്കുറി കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
പുതുവത്സരത്തോടനുബന്ധിച്ച് നഗരത്തിലെ ഓപ്പറ ഹൗസിലും സമീപത്തെ പാലത്തിനും മുകളിൽ പതിവുള്ള വർണാഭമായ വെടിക്കെട്ട് ഇത്തവണയും ശ്രദ്ധേയമായി.
പസഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ കിരിബാസിലാണ് ഏറ്റവുമാദ്യം പുതുവത്സരം പിറന്നത്. പിന്നാലെ ന്യൂസിലൻഡിലെ ഓക്ലൻഡ് നഗരവും 2026നെ സ്വാഗതം ചെയ്തു.
Sports
മെൽബൺ: ആഷസ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. വിക്കറ്റ് മഴ പെയ്ത മെൽബണിൽ നാല് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഓസ്ട്രേലിയയെ തോൽപ്പിച്ചത്. ഓസ്ട്രേലിയ ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു.
ബൗളിംഗിന് അനുകൂലമായ മെൽബണിലെ പിച്ചിൽ രണ്ടാം ഇന്നിംഗ്സിൽ പിടിച്ചുനിന്ന് ഇംഗ്ലീഷ് ബാറ്റർമാരാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ജേക്കബ് ബെതലിന്റെയും ബെൻ ഡക്കറ്റിന്റെയും സാക്ക് ക്രൗളിയുടെയും ഇന്നിംഗ്സുകൾ നിർണായകമായി. 40 റൺസെടുത്ത ബെതൽ ആണ് ഇംഗ്ലണ്ടിന്റെ ടോപ്സ്കോറർ.
ക്രൗളി 37 റൺസും ഡക്കറ്റ് 34 റൺസും എടുത്തു. 18 റൺസെടുത്ത ഹാരി ബ്രൂക്കിന്റെയും 15 റൺസെടുത്ത ജോ റൂട്ടിന്റെയും ഇന്നിംഗ്സുകളും ഇംഗ്ലീഷ് വിജയത്തിൽ നിർണായകമായി. തകർച്ച നേരിട്ടെങ്കിലും കരുതലോടെ കളിച്ച് വിജയം പിടിച്ചെടുക്കുകയായിരുന്നു ഇംഗ്ലണ്ട്.
ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചൽ സ്റ്റാർക്കും സ്കോട്ട് ബോളണ്ടും റിച്ചാർഡ്സണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 132 റൺസിൽ അവസാനിച്ചിരുന്നു.
46 റൺസെടുത്ത ട്രാവിസ് ഹെഡാണ് രണ്ടാം ഇന്നിംഗ്സിൽ ഓസീസിന്റെ ടോപ്സകോറർ. നായകൻ സ്റ്റീവ് സ്മിത്ത് 24 റൺസും കാമറൂൺ ഗ്രീൻ 19 റൺസും എടുത്തു. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൻ കാർസ് നാല് വിക്കറ്റെടുത്തു. നായകൻ ബെൻ സ്റ്റോക്ക്സ് മൂന്ന് വിക്കറ്റും ജോഷ് ടംഗ് രണ്ട് വിക്കറ്റും ഗസ് അറ്റ്ക്കിൻസൺ ഒരു വിക്കറ്റും വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ നാല് റൺസ് എന്ന നിലയിൽ രണ്ടാം ദിനത്തിൽ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേയിയയ്ക്ക് സ്കോർ 22ൽ നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. ആറ് റൺസെടുത്ത സ്കോട്ട് ബോളണ്ടാണ് ആദ്യം പുറത്തായത്. പിന്നാലെ അഞ്ച് റൺസെടുത്ത ജെയ്ക്ക് വെതറാൾഡുമ മടങ്ങി.
മാർനസ് ലെബുഷെയ്ൻ ടീം സ്കോർ 61ൽ നിൽക്കെ പുറത്തായി. എട്ട് റൺസാണ് താരം എടുത്തത്. ഒരു വശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്ന സമയത്തും ട്രാവിസ് മികച്ച രീതിയിൽ ബാറ്റ് വീശി. നായകൻ സ്മിത്തുമായി ചേർന്ന് ടീം സ്കോറിനെ മുന്നോട്ട് കൊണ്ടുപൊകാൻ ശ്രമിച്ചെങ്കിലും ടീം സ്കോർ 82 ൽ നിൽക്കെ ഔട്ടായി. ഇതോടെ ഓസീസ് നാലിന് 82 എന്ന നിലയിലായി.
പിന്നാലെ വന്ന ഒസ്മാൻ കവാജ, അലക്സ് കാരി എന്നിവർ പെട്ടെന്ന് തന്നെ മടങ്ങി. 88 റൺസ് എടുക്കുന്നതിനിടെ ആറ് ഓസ്ട്രേലിയൻ ബാറ്റർമാരാണ് പുറത്തായത്. പിന്നീട് സ്മിത്ത് കാമറൂൺ ഗ്രീനുമായി ചേർന്ന് ടീം സ്കോര്‍ഡ് ഉയർത്തികൊണ്ടിരുന്നു. ഇരുവരും ഇംഗ്ലീഷ് ബൗളർമാരെ കരുതലോടെ നേരിട്ടു. എന്നാൽ ടീം സ്കോർ 119ൽ നിൽക്കെ ഗ്രീൻ വീണു. പിന്നാലെ നെസറും സ്റ്റാർക്കും മടങ്ങി.
പതിനൊന്നാമനായി ക്രീസിലെത്തിയ റിച്ചാർഡ്സണെ ഒപ്പം നിർത്തി നായകൻ സ്മിത്ത് ചെറുത്തുനിന്നു. എന്നാൽ ഓസീസിന്റെ സ്കോർ 132ൽ നിൽക്കെ റിച്ചാർഡ്സണും പുറത്തായി. സ്മിത്ത് പുറത്താകാതെ നിന്നു.
ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 152 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 110 റൺസിൽ ഓൾഔട്ടായിരുന്നു. ഇന്നത്തെ വിജയത്തോടെ പരമ്പര 3-1 എന്ന നിലയിലായി. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഓസ്ട്രേലിയ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.
Sports
മെൽബൺ: ഓസ്ട്രേലിയയ്ക്കെതിരായ ആഷസ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇംഗ്ലണ്ടിന് 175 റൺസ് വിജയലക്ഷ്യം. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 132 റൺസിൽ അവസാനിച്ചു.
46 റൺസെടുത്ത ട്രാവിസ് ഹെഡാണ് രണ്ടാം ഇന്നിംഗ്സിൽ ഓസീസിന്റെ ടോപ്സകോറർ. നായകൻ സ്റ്റീവ് സ്മിത്ത് 24 റൺസും കാമറൂൺ ഗ്രീൻ 19 റൺസും എടുത്തു. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൻ കാർസ് നാല് വിക്കറ്റെടുത്തു. നായകൻ ബെൻ സ്റ്റോക്ക്സ് മൂന്ന് വിക്കറ്റും ജോഷ് ടംഗ് രണ്ട് വിക്കറ്റും ഗസ് അറ്റ്ക്കിൻസൺ ഒരു വിക്കറ്റും വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ നാല് റൺസ് എന്ന നിലയിൽ രണ്ടാം ദിനത്തിൽ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേയിയയ്ക്ക് സ്കോർ 22ൽ നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. ആറ് റൺസെടുത്ത സ്കോട്ട് ബോളണ്ടാണ് ആദ്യം പുറത്തായത്. പിന്നാലെ അഞ്ച് റൺസെടുത്ത ജെയ്ക്ക് വെതറാൾഡുമ മടങ്ങി.
മാർനസ് ലെബുഷെയ്ൻ ടീം സ്കോർ 61ൽ നിൽക്കെ പുറത്തായി. എട്ട് റൺസാണ് താരം എടുത്തത്. ഒരു വശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്ന സമയത്തും ട്രാവിസ് മികച്ച രീതിയിൽ ബാറ്റ് വീശി. നായകൻ സ്മിത്തുമായി ചേർന്ന് ടീം സ്കോറിനെ മുന്നോട്ട് കൊണ്ടുപൊകാൻ ശ്രമിച്ചെങ്കിലും ടീം സ്കോർ 82 ൽ നിൽക്കെ ഔട്ടായി. ഇതോടെ ഓസീസ് നാലിന് 82 എന്ന നിലയിലായി.
പിന്നാലെ വന്ന ഒസ്മാൻ കവാജ, അലക്സ് കാരി എന്നിവർ പെട്ടെന്ന് തന്നെ മടങ്ങി. 88 റൺസ് എടുക്കുന്നതിനിടെ ആറ് ഓസ്ട്രേലിയൻ ബാറ്റർമാരാണ് പുറത്തായത്. പിന്നീട് സ്മിത്ത് കാമറൂൺ ഗ്രീനുമായി ചേർന്ന് ടീം സ്കോര്‍ഡ് ഉയർത്തികൊണ്ടിരുന്നു. ഇരുവരും ഇംഗ്ലീഷ് ബൗളർമാരെ കരുതലോടെ നേരിട്ടു. എന്നാൽ ടീം സ്കോർ 119ൽ നിൽക്കെ ഗ്രീൻ വീണു. പിന്നാലെ നെസറും സ്റ്റാർക്കും മടങ്ങി.
പതിനൊന്നാമനായി ക്രീസിലെത്തിയ റിച്ചാർഡ്സണെ ഒപ്പം നിർത്തി നായകൻ സ്മിത്ത് ചെറുത്തുനിന്നു. എന്നാൽ ഓസീസിന്റെ സ്കോർ 132ൽ നിൽക്കെ റിച്ചാർഡ്സണും പുറത്തായി. സ്മിത്ത് പുറത്താകാതെ നിന്നു.
ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 152 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 110 റൺസിൽ ഓൾഔട്ടായിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഓസ്ട്രേലിയ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.
International
സിഡ്നി: ബോണ്ടി ബീച്ച് ഭീകരാക്രമണത്തിന്റെ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസിനു കൂക്കിവിളി.
ഭീകരാക്രമണം നടന്ന് ഒരാഴ്ച പൂർത്തിയായ ഇന്നലെ ബോണ്ടി ബീച്ചിൽ നടന്ന പരിപാടിയിലായിരുന്നു സംഭവം. പങ്കെടുക്കുന്ന പ്രമുഖ വ്യക്തികളെ പരിചയപ്പെടുത്തുന്ന വേളയിൽ ആൽബനീസിന്റെ പേരു വിളിച്ചുപറഞ്ഞപ്പോഴും കൂക്കിവിളികൾ ഉയർന്നു.
14ാം തീയതി ഞായറാഴ്ച ബീച്ചിൽ യഹൂദരുടെ ആഘോഷം നടക്കുന്നതിനിടെ ഇന്ത്യൻ പൗരനായ സാജിദ് അക്രവും ഓസ്ട്രേലിയൻ പൗരനായ മകൻ നവീദ് ആക്രവും നടത്തിയ വെടിവയ്പിൽ 15 പേരാണു കൊല്ലപ്പെട്ടത്. സാജിദിനെ പോലീസ് വധിച്ചു.നവീദിനെ വെടിവച്ചുവീഴ്ത്തി അറസ്റ്റ് ചെയ്തു.
ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയയിൽ യഹൂദവിരുദ്ധ വികാരം വർധിക്കുന്നതു തടയാൻ ആൽബനീസ് നടപടികളെടുത്തില്ലെന്ന വിമർശനം ശക്തമാണ്.
ഇന്നലത്തെ അനുസ്മരണത്തിൽ പതിനായിരങ്ങളാണു പങ്കെടുത്തത്. ഒരു മിനിറ്റ് മൗനാചരണത്തിൽ ഓസ്ട്രേലിയയിലെ ടവി, റേഡിയോ ചാനലുകളും പങ്കാളികളായി.
Sports
അഡ്ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിലും ഓസ്ട്രേലിയ വിജയത്തിലേയ്ക്ക് നീങ്ങുന്നു. ഓസ്ട്രേലിയക്കെതിരെ 429 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെന്ന നിലയിലാണ്.
രണ്ട് റണ്‍സോടെ വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്തും 11 റൺസുമായി വില്‍ ജാക്സും ആണ് ക്രീസില്‍. നാലു വിക്കറ്റും ഒരു ദിവസവും ശേഷിക്കെ ജയത്തിലേക്ക് ഇംഗ്ലണ്ടിന് ഇനിയും 228 റണ്‍സ് കൂടി വേണം.
429 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ(4) നഷ്ടമായി. ഒല്ലി പോപ്പിനും(17) വൈകാതെ പുറത്തായി. പാറ്റ് കമിന്‍സായിരുന്നു ഇരുവരെയും മടക്കിയത്.
എന്നാല്‍ സാക്ക് ക്രോളിയും ജോ റൂട്ടും പിടിച്ചു നിന്നതോടെ ഇംഗ്ലണ്ടിന് ചെറിയ പ്രതീക്ഷയായി. ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 100 കടത്തി. എന്നാല്‍ നാലം ദിനം ചായക്ക് ശേഷം ജോ റൂട്ടിനെ(39) കൂടി മടക്കി പാറ്റ് കമിന്‍സ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ തകര്‍ത്തു.
ഹാരി ബ്രൂക്ക് പിടിച്ചു നിന്നെങ്കിലും നഥാന്‍ ലിയോണിനെ റിവേഴ്സ് സ്വീപ്പ് ചെയ്യാനുള്ള ശ്രമം വിനയായി. 30 റണ്‍സെടുത്ത ഹാരി ബ്രൂക്ക് പുറത്തായതിന് പിന്നാലെ ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ്(5), സാക് ക്രോളി(85) എന്നിവരെ കൂടി ലിയോണ്‍ മടക്കിയതോടെ1 177-3ല്‍ നിന്ന് ഇംഗ്ലണ്ട് 194-6ലേക്ക് കൂപ്പുകുത്തി. ഓസീസിനായി പാറ്റ് കമിൻസും നഥാന്‍ ലിയോണും മൂന്വ് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ 271-4 എന്ന ശക്തമായ നിലയിലാണ് ഓസീസ് നാലാം ദിനം ക്രീസിലിറങ്ങിയത്. 170 റണ്‍സടിച്ച ട്രാവിസ് ഹെഡും 72 റണ്‍സടിച്ച അലക്സ് ക്യാരിയും ചേര്‍ന്ന് ഓസീസ് ലീഡ് 400 കടത്തിയെങ്കിലും പിന്നീടാര്‍ക്കും പിടിച്ചു നില്ക്കാനായില്ല.
NRI
മെൽബൺ: മലയാളിയെ ഓസ്ട്രേലിയയിൽ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പിറവം ഓണക്കൂർ പള്ളിപ്പടി മോളേൽ ചാണ്ടിയുടെയും മറിയാമ്മയുടെയും മകൻ സുനിലാണു (52) മരിച്ചത്.
മെൽബണിലെ ഒരു ഹോട്ടലിൽ താമസിച്ചിരുന്ന സുനിലിനെ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഇവിടത്തെ പാർക്കിംഗ് ഏരിയയിൽ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സുനിലിന്റെ ബന്ധുക്കൾ ഓസ്ട്രേലിയയിൽ ഉള്ളതിനാൽ സംസ്കാരം അവിടെ നടത്താനാണു സാധ്യതയെന്ന് ബന്ധുക്കൾ പറഞ്ഞു.
NRI
കാൻബറ: ബോണ്ടി ബീച്ച് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ കൈവശമുള്ള തോക്കുകൾ തിരികെ വാങ്ങാൻ പദ്ധതി അവതരിപ്പിച്ച് ഓസ്ട്രേലിയൻ സർക്കാർ.
അധികമായി കൈവശം വച്ചിരിക്കുന്നത്, പുതുതായി നിരോധിച്ചവ, നിയമവിരുദ്ധം എന്നീ ഗണത്തിൽപ്പെടുന്ന തോക്കുകൾ തിരികെ വാങ്ങി നശിപ്പിച്ചുകളയാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
40 ലക്ഷത്തിലധികം തോക്കുകളാണ് ഓസ്ട്രേലിയയിലുള്ളതെന്നു പ്രധാനമന്ത്രി ആന്റണി ആൽബനീസ് പറഞ്ഞു. ജനങ്ങൾ ഇത്രയധികം തോക്കുകൾ കൈവശം വയ്ക്കേണ്ട കാര്യമില്ലെന്ന് ആൽബനീസ് പറഞ്ഞു.
ബോണ്ടി ബീച്ചിൽ യഹൂദരുടെ ആഘോഷത്തിനു നേർക്കു വെടിയുതിർത്ത ഭീകരരിൽ സാജിദ് അക്രം ലൈസൻസ് ഉപയോഗിച്ച് ആറു തോക്കുകളാണു കൈവശം വച്ചിരുന്നത്.
ഭീകരാക്രമണത്തിനു പിന്നാലെ ചേർന്ന നാഷണൽ കാബിനറ്റ് യോഗത്തിൽ തോക്കുനിയമങ്ങൾ കർശനമാക്കാൻ തീരുമാനിച്ചിരുന്നു.
തോക്ക് ലൈസൻസുള്ള ഏകദേശം 41 ശതമാനം പേരും സിഡ്നി, ന്യൂകാസിൽ, വോല്ലൊൻഗോംഗ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ താമസിക്കുന്നവരാണ് എന്നാണ് റിപ്പോർട്ട്.
35 പേർ മരിച്ച 1996ലെ പോർട്ട് ആർതർ കൂട്ടക്കൊലയ്ക്കു പിന്നാലെ ഓസ്ട്രേലിയൻ സർക്കാർ തോക്ക് തിരികെ വാങ്ങൽ പദ്ധതി നടപ്പാക്കിയിരുന്നു.
6.4 ലക്ഷം തോക്കുകളാണ് അന്ന് ജനങ്ങളിൽനിന്നു തിരികെ വാങ്ങിയത്.
Sports
അഡ്ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരേ ഓസ്ട്രേലിയയ്ക്ക് മികച്ച ലീഡ്. മൂന്നാംദിനം കളിയവസാനിക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 271 റൺസെന്ന നിലയിലാണ് ആതിഥേയർ. ഇതോടെ, ഓസ്ട്രേലിയയ്ക്ക് നിലവിൽ 356 റൺസിന്റെ ആകെ ലീഡുണ്ട്.
സെഞ്ചുറിയോടെ ക്രീസിലുള്ള ട്രാവിസ് ഹെഡിന്റെ കരുത്തിലാണ് ഓസ്ട്രേലിയ കൂറ്റൻ ലീഡിലേക്ക് നീങ്ങുന്നത്. 196 പന്തിൽ 13 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 142 റൺസാണ് ഹെഡിന്റെ സമ്പാദ്യം. അർധസെഞ്ചുറിയോടെ അലക്സ് ക്യാരി (52) ഹെഡിനൊപ്പം ക്രീസിലുണ്ട്.
ജെയ്ക് വെതറാൾഡ് (ഒന്ന്), മാർനസ് ലബുഷെയ്ൻ (13), ഉസ്മാൻ ഖവാജ (40), കാമറൂൺ ഗ്രീൻ (ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയർക്കു നഷ്ടമായത്. ഇംഗ്ലണ്ടിനു വേണ്ടി ജോഷ് ടംഗ് രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ ബ്രൈഡൺ കഴ്സ്, വിൽ ജാക്സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഓസീസിന്റെ ഒന്നാമിന്നിംഗ്സ് സ്കോറായ 371 റൺസിനെതിരേ ഇംഗ്ലണ്ട് 286 ന് പുറത്തായിരുന്നു. 83 റൺസെടുത്ത നായകൻ ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. ജോഫ്ര ആർച്ചർ (51), ഹാരി ബ്രൂക്ക് (45), ബെൻ ഡക്കറ്റ് (29) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ഓസീസിനു വേണ്ടി പാറ്റ് കമ്മിൻസ്, സ്കോട്ട് ബോളണ്ട് എന്നിവർ മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ നഥാൻ ലിയോൺ രണ്ടും മിച്ചൽ സ്റ്റാർക്ക്, കാമറോൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
അഡ്ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ വൻ തകർച്ചയ്ക്കു ശേഷം പിടിച്ചുനിന്ന് ഇംഗ്ലണ്ട്. രണ്ടാംദിനം കളിയവസാനിപ്പിക്കുമ്പോൾ ഒന്നാമിന്നിംഗ്സിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 213 റൺസെന്ന നിലയിലാണ് സന്ദർശകർ.
45 റൺസുമായി നായകൻ ബെൻ സ്റ്റോക്സും 30 റൺസുമായി ജോഫ്ര ആർച്ചറുമാണ് ക്രീസിൽ. ഇരുവർക്കും പുറമേ ബെൻ ഡക്കറ്റ് (29), ജോ റൂട്ട് (19), ഹാരി ബ്രൂക്ക് (45), ജാമി സ്മിത്ത് (22) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
ഒരു ഘട്ടത്തിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 168 റൺസെന്ന നിലയിൽ വീണ ഇംഗ്ലണ്ടിനെ ബെൻ സ്റ്റോക്സും ജോഫ്ര ആർച്ചറും ചേർന്നാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് ഇതുവരെ 45 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
ഓസ്ട്രേലിയയ്ക്കു വേണ്ടി പാറ്റ് കമ്മിൻസ് 54 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ സ്കോട്ട് ബോളണ്ട്, നഥാൻ ലയോൺ എന്നിവർ രണ്ടുവിക്കറ്റ് വീതവും കാമറോൺ ഗ്രീൻ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ, എട്ടിന് 326 റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയ 371 റൺസിനു പുറത്തായിരുന്നു. വാലറ്റത്ത് അർധസെഞ്ചുറി നേടിയ മിച്ചൽ സ്റ്റാർക്ക് (54) ആണ് ഓസീസ് സ്കോർ 350 കടത്തിയത്.
ഇംഗ്ലണ്ടിനു വേണ്ടി ജോഫ്ര ആർച്ചർ 53 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തി. ബ്രൈഡൺ കഴ്സ്, വിൽ ജാക്സ് എന്നിവർ രണ്ടുവിക്കറ്റ് വീതവും ജോഷ് ടംഗ് ഒരു വിക്കറ്റും വീഴ്ത്തി.
International
സിഡ്നി: ഒാസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ 16 പേരെ വെടിവച്ചു കൊന്ന ഭീകരരെ കീഴ്പ്പെടുത്താൻ ശ്രമിച്ച അഹമ്മദ് അൽ അഹമ്മദിനെ ഒാസ്ട്രേലിയ ഹീറോയായി വാഴ്ത്തുമ്പോൾ അതേ ധീരകൃത്യം ചെയ്യാൻ ശ്രമിച്ചു ജീവൻ നഷ്ടപ്പെടുത്തിയ മറ്റു രണ്ടു പേരുടെ കഥയും ഇപ്പോൾ വാർത്തകളിൽ നിറയുന്നു. ബോറിസ് ഗുർമൻ (69), ഭാര്യ സോഫി ജൂതദമ്പതികളാണ് ധീരരക്തസാക്ഷികളായി മാറിയത്. ഭീകരനെ തടയാൻ ശ്രമിക്കുന്നതിനിടയിൽ ഇരുവരെയും അയാൾ കൊലപ്പെടുത്തുകയായിരുന്നു.
ബീച്ചിലൂടെ കടന്നുപോയ ഒരു കാറിന്റെ ഡാഷ് കാമറയിലാണ് ഇവർ ജീവൻ പണയപ്പെടുത്തിയ നടത്തിയ ശ്രമങ്ങളുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ബീച്ചിൽ പാർക്കിംഗ് ഏരിയയിൽ കാർ നിർത്തിയിട്ട് തോക്കുകളുമായി ആക്രമണത്തിന് ഇറങ്ങിയ സാജിദ് അക്രം എന്ന ഭീകരനെ കയറിപ്പിടിച്ച് വഴിയിലേക്കു തള്ളിയിട്ട ശേഷം തോക്കുകളിലൊന്നു പിടിച്ചെടുക്കുന്ന ബോറിസിനെ ദൃശ്യങ്ങളിൽ കാണാം.
സഹായിക്കാൻ ഭാര്യയും
ബോറിസിനെ സഹായിക്കാൻ ഭാര്യ സോഫിയും ഒാടിയെത്തി. എന്നാൽ, ഭീകരനെ കീഴ്പ്പെടുത്താൻ ഇവർക്ക് ആയില്ല. കൈയിൽ അവശേഷിച്ചിരുന്ന തോക്ക് ഉപയോഗിച്ച് ഭീകരൻ ഇരുവരെയും വെടിവച്ചുവീഴ്ത്തി. പിന്നീട് പുറത്തുവന്ന ഡ്രോൺ വീഡിയോ ദൃശ്യങ്ങളിൽ ഇരുവരും വെടിയേറ്റു റോഡിൽ മരിച്ചുകിടക്കുന്നത് കാണാം. ജനുവരിയിൽ 35-ാം വിവാഹവാർഷകം ആഘോഷിക്കാനിരിക്കെയാണ് ഇരുവരുടെയും ധീരരക്തസാക്ഷിത്വം.
കാറുടമ ചൈനീസ് സാമൂഹിക മാധ്യമമായ റോഡ് നോട്ടിൽ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തതതോടെയാണ് ഇവരുടെ ധീരകൃത്യം പുറംലോകം അറിഞ്ഞത്. ഇതു തങ്ങൾക്കു ഹൃദയം തകർന്ന അനുഭവമായി. പ്രിയപ്പെട്ട ബോറിസും സോഫിയും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ സ്വന്തം ജീവൻ നഷ്ടപ്പെടുത്തി... അവരുടെ വേർപാട് ഇനിയും ഉൾക്കൊള്ളാനാവുന്നില്ലെന്നു ബന്ധുക്കൾ പ്രതികരിച്ചു. റഷ്യയിൽനിന്നു കുടിയേറിയ ദമ്പതികളിൽ ബോറിസ് മുൻ മെക്കാനിക് ആണ്. സോഫിയ ഒാസ്ട്രേലിയൻ പോസ്റ്റൽ വകുപ്പിൽ ജോലിക്കാരിയായിരുന്നു.
International
സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ യഹൂദ ആഘോഷത്തിനിടെയുണ്ടായ വെടിവയ്പ് ഭീകരാക്രമണമാണെന്ന് ഓസ്ട്രേലിയൻ ഫെഡറൽ പോലീസ്. ഐഎസിൽനിന്നു പ്രചോദനമുൾക്കൊണ്ട് നടത്തിയ ഭീകരാക്രമണമായിരുന്നെന്ന് ഫെഡറൽ പോലീസ് കമ്മീഷണർ ക്രിസി ബാരറ്റ് പറഞ്ഞു.
പ്രദേശത്തുനിന്നും പിടിച്ചെടുത്ത വാഹനത്തിൽ കണ്ടെത്തിയ ഇസ്ലാമിക് സ്റ്റേറ്റ് പതാകയുടെ സാന്നിധ്യമുൾപ്പെടെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഭീകരാക്രമണമെന്ന നിഗമനത്തിലെത്തിയതെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസ് പറഞ്ഞു.
ആക്രമണത്തിൽ പരിക്കേറ്റ 25 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ മൂന്നു പേർ കുട്ടികളാണ്. പ്രതികൾ കഴിഞ്ഞ മാസം ഫിലിപ്പീൻസിലേക്ക് യാത്ര ചെയ്തതായി ന്യൂ സൗത്ത് വെയിൽസ് സംസ്ഥാന പോലീസ് കമ്മീഷണർ മാൽ ലാൻയോൺ പറഞ്ഞു.
അവരുടെ യാത്രയ്ക്കുള്ള കാരണങ്ങളും ഫിലിപ്പീൻസിൽ അവർ എവിടേക്ക് പോയി എന്നതും അന്വേഷിക്കുമെന്ന് ലാൻയോൺ പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് പിടിച്ചെടുത്ത പ്രതിയുടെ പേരിൽ രജിസ്റ്റർ ചെയ്ത വാഹനത്തിൽ സ്ഫോടകവസ്തുക്കളുണ്ടായിരുന്നു. ഐഎസ് പതാകകളും വാഹനത്തിലുണ്ടായിരുന്നതായി ലാൻയോൺ കൂട്ടിച്ചേർത്തു.
സിഡ്നി: ഭീകരരിലൊരാളെ മൽപ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തിയ അഹമ്മദ് അൽ അഹമ്മദിനെ (42) പ്രധാനമന്ത്രി ആന്തണി ആൽബനീസ് ആശുപത്രിയിൽ സന്ദർശിച്ചു. സിറിയയിൽ ജനിച്ച പഴക്കച്ചവടക്കാരനായ അഹമ്മദിന് ഇന്ന് കൂടുതൽ ശസ്ത്രക്രിയ നടത്തുമെന്ന് ആൽബനീസ് അറിയിച്ചു. അഹമ്മദ് ഓസ്ട്രേലിയയുടെ യഥാർഥ ഹീറോയാണെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു.
അഹമ്മദിനെ കാണാൻ സാധിച്ചത് വലിയ ബഹുമതിയാണ്. അദ്ദേഹം യഥാർഥ ഓസ്ട്രേലിയൻ ഹീറോയാണ്. ഓസ്ട്രേലിയ ധീരരാജ്യമാണ്. രാജ്യത്തിന്റെ ഏറ്റവും മികച്ച പ്രതിനിധാനമാണ് അൽ അഹമ്മദ്. ഈ രാജ്യത്തെ വിഭജിക്കാൻ നമ്മൾ അനുവദിക്കില്ല. ഭീകരർ ആഗ്രഹിക്കുന്നത് അതാണ്. ഞങ്ങൾ പരസ്പരം ആശ്ലേഷിക്കുകയും ഇതിനെ മറികടക്കുകയും ചെയ്യുമെന്ന് ആൽബനീസ് കൂട്ടിച്ചേർത്തു.
അഹമ്മദിനും അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കും ഒപ്പം പ്രധാനമന്ത്രി 30 മിനിറ്റ് നേരമാണ് ആശുപത്രിയിൽ ചെലവഴിച്ചത്. ആക്രമണത്തിനിടെ രക്ഷാപ്രവർത്തനം നടത്തിയ ബോണ്ടി ബീച്ചിലെ ലൈഫ് ഗാർഡുകളും അഭിനന്ദനങ്ങൾക്ക് അർഹരായി. വെടിവയ്പിനിടെ കടലിലേക്ക് ഓടിയിറങ്ങിയ ആളുകളെ രക്ഷപ്പെടുത്തിയാണ് ഇവർ ഹീറോകളായത്.
International
സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഭീകരാക്രമണം നടത്തിയ ആക്രമികളിൽ ഒരാൾക്ക് ഇന്ത്യൻ ബന്ധം. വെടിവയ്പ്പ് നടത്തിയവരിൽ ഒരാളായ സാജിദ് അക്രം ഇന്ത്യൻ പൗരനായിരുന്നുവെന്ന് അധികൃതർ കണ്ടെത്തി.
മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ഹൈദരാബാദ് സ്വദേശിയാണ് സാജിദ് അക്രമെന്ന് തെലങ്കാന പോലീസ് അറിയിച്ചു. ആക്രമണത്തിനിടെ ഇയാൾ ഓസ്ട്രേലിയൻ പോലീസിന്റെ വെടിയേറ്റ് മരിച്ചിരുന്നു.
സാജിദ് അക്രം(50) ഹൈദരാബാദ് സ്വദേശിയാണെന്നും 1998 നവംബറിൽ സ്റ്റുഡന്റ് വീസയിലാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയതെന്നും തെലങ്കാന ഡയറക്ടർ ജനറൽ ഓഫ് പോലീസ് പറഞ്ഞു. ഏകദേശം 27 വർഷമായി ഇയാൾ ഓസ്ട്രേലിയയിൽ താമസിച്ചുവരികയായിരുന്നു.
2022 ലാണ് അക്രം അവസാനമായി ഇന്ത്യയിലെത്തിയത്. ഇന്ത്യൻ പാസ്പോർട്ട് ആണ് ഇദ്ദേഹം ഉപയോഗിക്കുന്നത്. ഇയാളുടെ മകനും ഭീകരക്രമണത്തിൽ പങ്കെടുത്തിരുന്നു.
Sports
അബുദാബി: ഐപിഎൽ താരലേലത്തിൽ 25.20 കോടിക്ക് ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ സ്വന്തമാക്കി കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ വാശിയേറിയ ലേലത്തിനൊടുവിലാണ് വൻ തുകയ്ക്ക് കോൽക്കത്ത പാളയത്തിലെത്തിച്ചത്.
രാജസ്ഥാന് റോയല്‍സാണ് ആദ്യം താരത്തിനു വേണ്ടി കോൽക്കത്തയ്ക്കൊപ്പം ലേലം വിളിച്ചത്. 13.60 കോടിയിൽ രാജസ്ഥാൻ പിന്മാറിയതോടെ, ചെന്നൈ സൂപ്പർ കിംഗ്സും കോൽക്കത്തയും തമ്മിലായി പോരാട്ടം. വാശിയേറിയ ലേലത്തിനൊടുവിൽ ചെന്നൈ പിന്മാറിയതോടെ ഗ്രീൻ കോൽക്കത്തയ്ക്ക് സ്വന്തമായി.
International
സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ യഹൂദ ആഘോഷത്തിനിടെ ഭീകരാക്രമണം നടത്തിയത് പിതാവും മകനും. സാജിദ് അക്രം (50), മകൻ നവീദ് അക്രം (24) എന്നിവരാണു വെടിവയ്പ് നടത്തിയതെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനിടെ, ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. പത്തു വയസുള്ള പെൺകുട്ടി, രണ്ട് യഹൂദ റബ്ബിമാർ, നാസിപീഡനത്തെ അതിജീവിച്ച വ്യക്തി എന്നിവർ മരിച്ചവരിൽ ഉൾപ്പെടുന്നു.
യഹൂദരുടെ ഹനൂക്ക ഉത്സവത്തോടനുബന്ധിച്ച ആഘോഷം ബീച്ചിൽ നടക്കുന്നതിനിടെ പിതാവും മകനും സമീപത്തെ പാലത്തിൽനിന്നു വെടിയുതിർക്കുകയായിരുന്നു. പിതാവ് സാജിദിനെ പോലീസ് വധിച്ചു. വെടിയേറ്റ മകൻ നവീദ് ഗുരുതരാവസ്ഥയിൽ കസ്റ്റഡിയിലാണ്.
നായാട്ടിനുള്ള തോക്ക് ലൈസൻസ് സാജിദിന് ഉണ്ടായിരുന്നു. ഇയാൾ ആറു തോക്കുകൾ കൈവശം വച്ചിരുന്നു. ആറും ഭീകരാക്രമണത്തിന് ഉപയോഗിച്ചതായി കരുതുന്നു.
1998ൽ വിദ്യാർഥിവീസയിലാണു സാജിദ് ഓസ്ട്രേലിയയിൽ എത്തിയതെന്ന് ആഭ്യന്തരമന്ത്രി ടോനി ബുർക്കെ അറിയിച്ചു. എന്നാൽ, ഏതു രാജ്യത്തുനിന്നാണു വന്നതെന്നു മന്ത്രി വ്യക്തമാക്കിയില്ല. നവീദിന് ഓസ്ട്രേലിയൻ പൗരത്വമുണ്ട്. ഭീകരരുടെ വാഹനത്തിൽനിന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ രണ്ടു കൊടികൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.
തോക്ക് നിയമം കർശനമാക്കും
ബോണ്ടി ബീച്ച് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയയിലെ തോക്ക് നിയമങ്ങൾ കൂടുതൽ കർശനമാക്കുമെന്നു പ്രധാനമന്ത്രി ആന്തണി ആൽബനീസ് അറിയിച്ചു. ലൈസൻസ് ഉള്ളവരുടെ തോക്കുപയോഗത്തെക്കുറിച്ച് വ്യക്തത ലഭിക്കാൻ തോക്ക് രജിസ്റ്റർ ഉണ്ടാക്കുന്നതിന്റെ സാധ്യത മന്ത്രിസഭ പരിഗണിച്ചതായും ആൽബനീസ് പറഞ്ഞു. ലോകത്തെ ഏറ്റവും കടുപ്പമേറിയ തോക്കു നിയമങ്ങളുള്ള രാജ്യമാണ് ഓസ്ട്രേലിയ. ബോണ്ടി ബീച്ചിൽ വെടിയുതിർത്ത ഭീകരരിൽ ഒരാൾക്ക് 2015 മുതൽ തോക്ക് ലൈസൻസ് ഉണ്ടായിരുന്നു.
ഭീകരരിലൊരാളെ മൽപ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തിയത് അഹമ്മദ് അൽ അഹമ്മദ് എന്ന വ്യക്തിയാണെന്നു തിരിച്ചറിഞ്ഞു. പാലത്തിൽനിന്ന് യഹൂദർക്കു നേർക്ക് വെടിയുതിർത്ത ഭീകരിലൊരാളെ ഇദ്ദേഹം നേരിടുന്ന വീഡിയോ നേരത്തേ പുറത്തുവന്നിരുന്നു. ഭീകരന്റെ തോക്ക് അഹമ്മദ് പിടിച്ചെടുക്കുകയും ഭീകരനു നേർക്ക് ചൂണ്ടുകയുമുണ്ടായി. ഇതേത്തുടർന്ന് ഇയാൾ ഓടിക്കളഞ്ഞു.
മൽപ്പിടിത്തത്തിനിടെ കൈയിൽ വെടിയേറ്റ അഹമ്മദ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനായി എന്ന് കുടുംബം അറിയിച്ചു. പഴക്കച്ചവടം നടത്തുന്ന അഹമ്മദ് രണ്ടു കുട്ടികളുടെ പിതാവാണെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അഹമ്മദാണ് യഥാർഥ ഹീറോയെന്ന് ബോണ്ടി ബീച്ച് ഉൾപ്പെടുന്ന ന്യൂ സൗത്ത് വെയിൽസ് സംസ്ഥാന മുഖ്യമന്ത്രി ക്രിസ് മിൻസ് പറഞ്ഞു. അദ്ദേഹത്തിന്റെ ധീരത കാരണമാണ് ഇന്നു പലരും ജീവനോടെയുള്ളത് എന്നതിൽ ഒരു സംശയവുമില്ലെന്നും മിൻസ് കൂട്ടിച്ചേർത്തു.
Sports
അഡ്ലെയ്ഡ്: പ്രതീക്ഷ നിലനിർത്താൻ ജീവൻമരണ പോരാട്ടത്തിന് ഇംഗ്ലണ്ടും പരന്പര സ്വന്തമാക്കാൻ ഓസ്ട്രേലിയയും നാളെ ആഷസ് മൂന്നാം ടെസ്റ്റ് മത്സരത്തിനിറങ്ങും.
ആദ്യ രണ്ട് മത്സരവും ജയിച്ച ഓസ്ട്രേലിയൻ ടീമിന് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ തിരിച്ചുവരവ് കൂടുതൽ കരുത്തു പകരും. സ്പിന്നർ നഥാൻ ലയോണും നാളത്തെ മത്സരത്തിനിറങ്ങാൻ സാധ്യതയുണ്ട്. അതേസമയം പരന്പരയിൽ പ്രതീക്ഷ പുലർത്തണമെങ്കിൽ ജയിച്ചേ തീരൂ എന്നതിനാൽ ഇംഗ്ലണ്ട് ശക്തമായ മത്സരം കാഴ്ചവയ്ക്കും.
ഫോമിലല്ലാത്ത ഗസ് അറ്റ്കിൻസണ് പകരം പേസർ ജോഷ് ടങ്കിനെ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തി. രണ്ട് മത്സരത്തിൽനിന്ന് മൂന്നു വിക്കറ്റ് മാത്രമാണ് അറ്റ്കിൻസണ് നേടാനായത്. അഡ്ലെയ്ഡിലാണ് മൂന്നാം ടെസ്റ്റ്. അഞ്ച് മത്സര പരന്പരയിൽ ഓസീസ് 2-0ന് മുന്നിലാണ്.
International
സിഡ്നി: സിഡ്നി നഗരത്തിനു സമീപം ബോണ്ടി ബീച്ചിൽ യഹൂദരെ ലക്ഷ്യമിട്ട ആക്രമണത്തിനു പിന്നിൽ പിതാവും മകനുമാണെന്ന് റിപ്പോർട്ട്. തോക്കുധാരികളായ പിതാവും മകനുമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. മറ്റാരും ഉൾപ്പെട്ടിട്ടില്ലെന്നാണ് ഇതുവരെയുള്ള നിഗമനം.
ആക്രമണത്തിൽ 15 പേർ കൊല്ലപ്പെടുകയും നാൽപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയായ 50 വയസുള്ള ആൾ പോലീസിന്റെ വെടിയേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. അതേസമയം 24 വയസുള്ള മകനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ച 50 വയസുകാരൻ ലൈസൻസുള്ള തോക്കുകളുടെ ഉടമയാണെന്നും അദ്ദേഹത്തിന്റെ പേരിൽ ആറ് തോക്കുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
യഹൂദരുടെ എട്ടു ദിവസം നീളുന്ന ഹനൂക്ക ഉത്സവത്തിന്റെ ഒന്നാം ദിനം ആഘോഷിക്കാൻ ബീച്ചിൽ ഒത്തുകൂടിയ ആയിരത്തോളം പേർക്കു നേരേ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു.
സിഡ്നിയിലെ യഹൂദരെ ലക്ഷ്യമിട്ട ഭീകരാക്രമണമാണു നടന്നതെന്നു ന്യൂ സൗത്ത് വെയിൽസ് സംസ്ഥാന പോലീസ് വ്യക്തമാക്കിയിരുന്നു. ബീച്ചിലും സമീപത്തെ പാർക്കിലുമായി ഒത്തുകൂടിയ യഹൂദർക്കു നേർക്ക് പത്തു മിനിറ്റ് വെടിവയ്പ്പുണ്ടായി.
ഭീകരർ സമീപത്തെ നടപ്പാലത്തിൽനിന്നു വെടിയുതിർത്തുവെന്നാണു റിപ്പോർട്ട്. കറുത്ത വസ്ത്രംധരിച്ച രണ്ടുപേർ പാലത്തിൽ നിന്ന് വെടിയുതിർക്കുന്ന വീഡിയോ പുറത്തുവന്നു. വെള്ളവസ്ത്രം ധരിച്ച ഒരാൾ ഇതിലൊരാളെ മൽപ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തുന്നതും വീഡിയോയിലുണ്ട്.
അക്രമികളിൽ ഒരാളുടെ വാഹനത്തിൽനിന്നു കണ്ടെത്തിയ സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കിയതായി പോലീസ് അറിയിച്ചു. ആക്രമണത്തെ അപലപിച്ച ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് ദേശീയ സുരക്ഷാസമിതി യോഗം വിളിച്ചുചേർത്തു.
ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള യഹൂദ സമുദായത്തിനു നേർക്കുണ്ടാക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. താരതമ്യേന സുരക്ഷിത രാജ്യമായ ഓസ്ട്രേലിയയിൽ ഇത്തരം വെടിവയ്പു സംഭവങ്ങൾ അപൂർവമാണ്. ഇസ്രേലി പ്രസിഡന്റ് ഐസക് ഹെർസോഗ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ തുടങ്ങിയവർ ഭീകരാക്രമണത്തെ അപലപിച്ചു.
International
ടെൽ അവീവ്: ഓസ്ട്രേലിയയിലെ സിഡ്നിയിൽ യഹൂദരരെ ലക്ഷ്യമിട്ട ഭീകരാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഓസ്ട്രേലിയൻ ഭരണകൂടം ജൂതവിരുദ്ധത ആളിക്കത്തിച്ചതായി നെതന്യാഹു ആരോപിച്ചു.
ഓസ്ട്രേലിയ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നുവെന്ന പ്രഖ്യാപനത്തെ തുടർന്ന് മൂന്ന് മാസം മുൻപ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസിന് അയച്ച കത്തിനെക്കുറിച്ച് നെതന്യാഹു പരാമർശിച്ചു. നിങ്ങളുടെ നയം ജൂതവിരുദ്ധതയുടെ തീയിൽ എണ്ണ ഒഴിക്കുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
നേതാക്കൾ നിശബ്ദരായിരിക്കുകയും നടപടിയെടുക്കാതിരിക്കുകയും ചെയ്യുമ്പോൾ പടരുന്ന അർബുദമാണ് ജൂത വിരുദ്ധതയെന്നും നെതന്യാഹു വിമർശിച്ചു.
ആക്രമണത്തിൽ 29 പേർക്ക് പരിക്കേറ്റിരുന്നു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.17ഓടെയാണ് സംഭവം. ജൂത ആഘോഷമായ ഹനൂക്ക ആരംഭിച്ച ആദ്യ ദിവസമാണ് വെടിവയ്പുണ്ടായത്.
International
സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ് നടത്തിയ അക്രമികളിൽ ഒരാളെ കീഴ്പ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.
മരത്തിന് മറഞ്ഞിരുന്ന ആളുകളെ വെടിവയ്ക്കുകയായിരുന്ന അക്രമിയുടെ പിന്നിൽ കൂടിയെത്തിയ നിരായുധനായ ആൾ ഇയാളെ കീഴ്പ്പെടുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ആക്രമിയുടെ കൈവശമുണ്ടായിരുന്ന തോക്ക് തട്ടിപ്പറിച്ചെടുത്ത ഇയാൾ തോക്ക് ചൂണ്ടി അക്രമിയെ ഭയപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. സമീപത്തുണ്ടായിരുന്ന ഒരാൾ പകർത്തിയ വീഡിയോ വ്യാപകമായി പ്രചരിക്കുന്നണ്ട്.
BREAKING: Video shows how bystander disarmed one of the Bondi Beach gunmen pic.twitter.com/YN9lM1Tzls
— The Spectator Index (@spectatorindex) December 14, 2025
അതേസമയം, വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു അക്രമിയും ഉൾപ്പെടുന്നു. രണ്ടുപേരാണ് വെടിവയ്പ്പ് നടത്തിയത്. 11പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേർ പോലീസുകാരാണ്. പരിക്കേറ്റവരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് സൂചന.
സിഡ്നി ബോണ്ടി ബീച്ചിൽ എട്ട് ദിവസം നീണ്ടുനിൽക്കുന്ന ജൂത ഉത്സവമായ ഹനുക്കയുടെ ആദ്യ ദിനത്തിലാണ് വെടിവയ്പ്പുണ്ടായത്. സംഭവ സമയം നൂറു കണക്കിന് ആളുകൾ ബീച്ചിലുണ്ടായിരുന്നു. ആക്രമികൾ കുട്ടികളെയും പ്രായമായവരെയുമാണ് ലക്ഷ്യം വച്ചതെന്ന് ഒരു ദൃസാക്ഷി ദ് ഹെറാൾഡിനോടു പ്രതികരിച്ചു.
ബോണ്ടിയിലെ സംഭവങ്ങൾ "ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന്' ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് പ്രതികരിച്ചു.
International
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നി ബോണ്ടി ബീച്ചിൽ ആയുധധാരികൾ നടത്തിയ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.17(ഓസ്ട്രേലിയൻ സമയം വൈകുന്നേരം 6.30)ഓടെ, രണ്ടുപേരാണ് വെടിവയ്പ്പ് നടത്തിയത്.
രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. എട്ട് ദിവസം നീണ്ടുനിൽക്കുന്ന ജൂത ഉത്സവമായ ഹനുക്കയുടെ ആദ്യ ദിനത്തിലാണ് വെടിവയ്പ്പുണ്ടായത്. സംഭവ സമയം നൂറു കണക്കിന് ആളുകൾ ബീച്ചിലുണ്ടായിരുന്നു.
ആക്രമികൾ കുട്ടികളെയും പ്രായമായവരെയുമാണ് ലക്ഷ്യം വച്ചതെന്ന് ഒരു ദൃസാക്ഷി ദ് ഹെറാൾഡിനോടു പ്രതികരിച്ചു.
ബോണ്ടിയിലെ സംഭവങ്ങൾ "ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന്' ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് പ്രതികരിച്ചു.
Sports
അഡ്ലെയ്ഡ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ആഷസ് ടെസ്റ്റ് ക്രിക്കറ്റിനുള്ള ഓസ്ട്രേലിയൻ ടീമിൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് തിരിച്ചെത്തി.
പരിക്കിനെത്തുടർന്ന് ആദ്യ രണ്ട് ടെസ്റ്റിലും കമ്മിൻസ് കളിച്ചിരുന്നില്ല. അഞ്ച് മത്സര പരന്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയ 2-0ന് മുന്നിലാണ്.
17 മുതൽ അഡ്ലെയ്ഡ് ഓവലിലാണ് മൂന്നാം മത്സരം. പരിക്കേറ്റു വിശ്രമത്തിലുള്ള പേസർ ജോഷ് ഹെയ്സൽവുഡ് തിരിച്ചെത്തിയില്ല.
Sports
ബ്രിസ്ബേൻ: ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ മികച്ച നിലയിൽ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 334 നെതിരെ ബാറ്റ് ചെയ്ത ഓസ്ട്രേലിയ 511 റൺസെടുത്താണ് പുറത്തായത്. 177 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇതോടെ ഓസീസിന് ലഭിച്ചത്.
രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ട് ബാറ്റിംഗ് നിര വൻ തകർച്ചയാണ് നേരിട്ടത്. മൂന്നാം ദിനത്തിലെ മത്സരം നിർത്തുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 134 എന്ന നിലയിലാണ് ഇംഗ്ലണ്ട്. നാല് റൺസ് വീതം നേടിയ ബെൻ സ്റ്റോക്ക്സും വിൽ ജാക്ക്സുമാണ് ക്രീസിലുള്ളത്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 43 റൺസ് പുറകിലാണ് നിലവിൽ ഇംഗ്ലണ്ട്.
44 റൺസ് നേടിയ ഓപ്പണർ സാക്ക് ക്രൗളിക്കും 26 റൺസെടുത്ത ഒലി പോപ്പിനും മാത്രമാണ് രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലീഷ് നിരയിൽ തിളങ്ങാനായത്. രണ്ട് വിക്കറ്റ് വീതം നേടിയ മിച്ചൽ സ്റ്റാർക്കും മൈക്കൽ നെസറും സ്കോട്ട് ബോളണ്ടും ചേർന്നാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ തകർത്തത്.
നേരത്തെ ആദ്യ ഇന്നിംഗ്സിൽ 511 റൺസാണ് ഓസ്ട്രേലിയ എടുത്തത്. മിച്ചൽ സ്റ്റാർക്ക്, ജെയ്ക്ക് വെതറാൾഡ്, മാർനസ് ലെബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, അലക്സ് കാരി എന്നിവരുടെ അർധ സെഞ്ചുറികളുടെ മികവിലാണ് ഓസീസ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
77 റൺസെടുത്ത മിച്ചൽ സ്റ്റാർക്കാണ് ഓസ്ട്രേലിയയുടെ ടോപ്സ്കോറർ. വെതറാൾഡ് 72 റൺസും ലെബുഷെയ്ൻ 65 റൺസും സ്റ്റീവ് സ്മിത്ത് 61 റൺസും അലക്സ് കാരി 63 റൺസും എടുത്തു. 45 റൺസെടുത്ത കാമറൂൺ ഗ്രീനും ഓസ്ട്രേലിയയ്ക്ക് വേണ്ടി തിളങ്ങി.
ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൻ കാർസ് നാല് വിക്കറ്റെടുത്തു. ബെൻ സ്റ്റോക്ക്സ് മൂന്ന് വിക്കറ്റും ജോഫ്ര ആർച്ചർ, ഗസ് അറ്റ്കിൻസൻ, വിൽ ജാക്ക്സ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയന്‍ ഓപ്പണിംഗ് ബാറ്റര്‍ ഉസ്മാന് ഖ്വാജ രണ്ടാം ആഷസ് ടെസ്റ്റിനുള്ള ടീമില്‍നിന്നു പുറത്ത്. പുറംവേദനയെത്തുടര്‍ന്നാണ് ഖ്വാജയെ ഒഴിവാക്കിയത്. ഖ്വാജയുടെ ഒഴിവിലേക്ക് ട്രാവിസ് ഹെഡ് ഓപ്പണറായി എത്തും.
ജാക്സ് ടീമില്‍
രണ്ടാം ആഷസ് ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. പരിക്കേറ്റ പേസര്‍ മാര്‍ക്ക് വുഡിനു പകരം സ്പിന്‍ ഓള്‍റൗണ്ടര്‍ വില്‍ ജാക്സ് ടീമില്‍ ഉള്‍പ്പെട്ടു.
International
കാൻബറ: ഓസ്ട്രേലിയൻ പ്രധാനമന്ത്രി അന്തണി ആൻബനീസും ദീർഘകാല പങ്കാളി ജൂഡി ഹെയ്ഡനും തമ്മിലുള്ള വിവാഹം ഇന്നലെ നടന്നു.
കാൻബറയിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തിലായിരുന്നു വിവാഹം.
124 വർഷം മുന്‍പ് രൂപീകൃതമായ ഓസ്ട്രേലിയയിൽ ഭരണത്തിലിരിക്കുന്ന പ്രധാനമന്ത്രി വിവാഹിതനാകുന്നത് ഇതാദ്യമാണ്.
ആൽബനീസിന് 62ഉം ജൂഡിക്ക് 46ഉം വയസുണ്ട്. വിവാഹമോചിതനായ ആൽബനീസ് 2019ലാണ് ജൂഡിയെ പരിചയപ്പെടുന്നത്. തുടർന്നിങ്ങോട്ട് ആൽബനീസിന്റെ പല രാഷ്ട്രീയ പരിപാടികളിലും ജൂഡി ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ വർഷത്തെ വാലന്റൈൻസ് ദിനത്തിലാണ് ആൽബനീസ് ജൂഡിയോട് വിവാഹാഭ്യർഥന നടത്തിയത്.
ദന്പതികളുടെ വീഡിയോയും ‘വിവാഹിതർ’ എന്ന പ്രഖ്യാപനവും ആൽബനീസ് ഇന്നലെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
ദന്പതികൾ ഒരാഴ്ച ഓസ്ട്രേലിയയിൽ തന്നെ മധുവിധു ആഘോഷിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പിന്നീടറിയിച്ചു.
International
ജോഹന്നാസ്ബർഗ്: ഓസ്ട്രേലിയ-കാനഡ-ഇന്ത്യ കൂട്ടായ്മ പ്രഖ്യാപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു രാജ്യങ്ങളും ചേർന്നുള്ള സാങ്കേതിക സഹകരണ കൂട്ടായ്മയാണ് പ്രഖ്യാപിച്ചത്.
ജി20 ഉച്ചകോടിക്കിടെ മൂന്നു നേതാക്കളും തമ്മിൽ ചർച്ച നടത്തി. ഇന്ത്യ- കാനഡ ബന്ധം മെച്ചപ്പെടുന്ന സാഹചര്യത്തിൽ കൂടിയാണ് പുതിയ പ്രഖ്യാപനം. മയക്കുമരുന്ന് ശൃംഘലയ്ക്കെതിരെ ജി20 ഒറ്റെക്കെട്ടായി നീങ്ങണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മയക്കു മരുന്ന് ശൃംഘലയും ഭീകരവാദവും ബന്ധപ്പെട്ട് കിടക്കുന്നു. ഇവയെ ദുർബലപ്പെടുത്താൻ ജി20 കൂട്ടായ സംവിധാനം രൂപപ്പെടുത്തണം. പ്രകൃതി ദുരന്തങ്ങൾ നേരിടാനുള്ള സംയുക്ത സംവിധാനം വേണമെന്നും മോദി ആവശ്യപ്പെട്ടു. ഉച്ചകോടിയിലെ പ്രസംഗത്തിലാണ് മോദിയുടെ നിർദ്ദേശം.
Sports
പെർത്ത്: പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ നടക്കുന്ന ആഷസ് ടെസ്റ്റിൽ ഇഗ്ലണ്ട് ടോസ് നേടി. അങ്ങനെ പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ വേദി ഒരുങ്ങിയിരിക്കുന്നു - ഇതുവരെയുള്ള എല്ലാ ടെസ്റ്റുകളും ആദ്യം ബാറ്റ് ചെയ്ത ടീം വിജയിച്ച വേദിയിൽ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു.
2021-22ൽ ഇംഗ്ലണ്ട് അവസാനമായി ആഷസിനായി ഓസ്ട്രേലിയയിൽ പര്യടനം നടത്തിയപ്പോൾ അവർ 4-0 ന് പരാജയപ്പെട്ടിരുന്നു.
International
സിഡ്നി: ഓസ്ട്രേലിയയും ഇന്തോനേഷ്യയും സുരക്ഷാ സഹകരണം വർധിപ്പിക്കാൻ ധാരണയിലെത്തി.
ഓസ്ട്രേലിയ സന്ദർശിച്ച ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബവോ സുബിയാന്തോ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായി നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം.
ഓസ്ട്രേലിയയോ ഇന്തോനേഷ്യയോ സുരക്ഷാ ഭീഷണി നേരിടുന്ന സാഹചര്യമുണ്ടായാൽ കൂടിയാലോചനകളിലൂടെയോ സംയോജിത നടപടികളിലൂടെയോ അതു മറികടക്കാനാണു ധാരണയെന്ന് ആൽബനീസ് വിശദീകരിച്ചു.
ഇരു രാജ്യങ്ങളും അടുത്ത വർഷം ധാരണയിൽ ഒപ്പുവയ്ക്കുമെന്ന് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗ് അറിയിച്ചു.
NRI
ഗോൾഡ് കോസ്റ്റ്: പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാമത് ഓർമപ്പെരുന്നാൾ ആഘോഷമാക്കി ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവലയം.
വികാരി ഫാ. മാത്യു കെ. മാത്യു, ഫാ. അജിൻ കോശി ജോൺ, ഫാ. അനീഷ് മാത്യു എന്നിവർ നേതൃത്വം നൽകി. വിശുദ്ധ കുർബാനയെ തുടർന്ന് നടന്ന ധൂപ പ്രാർഥനയിലും പ്രദക്ഷിണത്തിലും അനേകം വിശ്വാസികൾ പങ്കെടുത്തു.
പരുമല തിരുമേനിയുടെ സഹനവും പ്രാർഥനയും മാതൃകയാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളെ ഇന്ന് ലോകത്തിന്റെ മുൻപിൽ ഉള്ളൂവെന്ന് അനുസ്മരണ സന്ദേശത്തിൽ ഫാ. അജിൻ കോശി ജോൺ പറഞ്ഞു.
NRI
മെല്‍ബൺ: വിപഞ്ചിക ഗ്രന്ഥശാല മെല്‍ബണില്‍ നടത്തുന്ന രണ്ടാമത് ഓസ്ട്രേലിയന്‍ മലയാളി ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിന് (എഎംഎല്എഫ് രണ്ടാം എഡിഷന്) 15നു തുടക്കം. എം.ടി സ്മൃതിയെന്ന പേരിലൊരുക്കുന്ന ഈ വര്‍ഷത്തെ സാഹിത്യോത്സവത്തില്‍ എം.ടി, എം. കൃഷ്ണന്‍നായര്‍, വി.കെ.എന്‍ അനുസ്മരണങ്ങള്‍, ക്ലാസുകള്‍ എന്നിവ നടക്കും.
വി.കെ എന്നിനെക്കുറിച്ച് "വി.കെ.എന്‍ ചിരിയും ചിന്തകളും' എന്ന വിഷയത്തില്‍ കഥാകൃത്ത് വി.കെ.കെ. രമേഷും എം. കൃഷ്ണന് നായരുടെ സാഹിത്യ സംഭാവനകളെക്കുറിച്ച് "വിശ്വജാലകം തുറന്ന തൂലിക'എന്ന വിഷയത്തില്‍ ഡോ. ആല്‍ബി ഏലിയാസും സംസാരിക്കും.
2016ല്‍ രൂപീകരിച്ച വിപഞ്ചിക ഗ്രന്ഥശാല ഓണ്‍ലൈനില്‍ നിരവധി സാഹിത്യ പരിപാടികള്‍ക്കു നേതൃത്വം വഹിക്കുന്നു. തുറന്ന പുസ്തകം, മധുരം മലയാളം, കേരള പിറവി ദിനാഘോഷം എന്നീ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഏകോപിപ്പിച്ച് കഴിഞ്ഞവര്‍ഷം മുതലാണ് ഓസ്ട്രേലിയന്‍ മലയാളി ലിറ്ററേച്ചര്‍ ഫെസ്റ്റ് എന്ന പേരില്‍ സാഹിത്യോത്സവം ആരംഭിച്ചത്.
15ന് വൈകുന്നേരം അഞ്ചുമുതല്‍ ക്ലേറ്റണ്‍ ഹാളിലാണ് എം.ടി സ്മൃതി അരങ്ങേറുകയെന്നു സംഘാടകന്‍ സഞ്ജയ് അറിയിച്ചു.
Sports
ഹൊബാർട്ട്: ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യയ്ക്ക് 187 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടി.
മാർക്കസ് സ്റ്റോയിനസ് (64), ടിം ഡേവിഡ് (74) എന്നിവരുടെ മിന്നും അർധ സെഞ്ചുറികളാണ് ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്. എട്ട് ഫോറും അഞ്ച് സിക്സും പറത്തിയ ഡേവിഡ് 38 പന്തിലാണ് 74 റൺസ് അടിച്ചുകൂട്ടിയത്. സ്റ്റോയിനസ് എട്ട് ഫോറും രണ്ട് സിക്സും ഉൾപ്പടെ 39 പന്തുകൾ നേരിട്ട് 64 റൺസ് നേടി. 15 പന്തിൽ 26 റൺസ് നേടി പുറത്താകാതെ നിന്ന മാത്യൂ ഷോട്ടും തിളങ്ങി.
ഓപ്പണർ ട്രാവിസ് ഹെഡ് (6), വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഇംഗ്ലിഷ് (1), മിച്ചൽ ഓവൻ (0), മിച്ചൽ മാർഷ് (11) എന്നിവർക്ക് തിളങ്ങാനായില്ല. ഇന്ത്യയ്ക്കായി അർഷദീപ് സിംഗ് മൂന്നും വരുൺ ചക്രവർത്തി രണ്ടും വിക്കറ്റുകൾ നേടി.
സഞ്ജു സാംസൺ ഉൾപ്പടെ മൂന്ന് പേരെ അന്തിമ ഇലവനിൽ നിന്നും ഒഴിവാക്കിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. കുൽദീപ് യാദവ്, ഹർഷിദ് റാണ എന്നിവർക്കും ടീമിലെ സ്ഥാനം നഷ്ടമായി.
വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയാണ് ഇന്ന് കളിക്കുന്നത്. അർഷദീപ് സിംഗും വാഷിംഗ്ടൺ സുന്ദറും അന്തിമ ഇലവനിൽ തിരിച്ചെത്തി. ഓസീസ് നിരയിലും ഒരു മാറ്റമുണ്ട്. പേസർ ജോഷ് ഹേസിൽവുഡിന് പകരം സീൻ അബോട്ട് ടിമിലെത്തി.
പരമ്പരയിലെ രണ്ടാം മത്സരം ജയിച്ച ഓസീസ് 1-0 എന്ന നിലയിൽ മുന്നിലാണ്. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
Sports
കാന്‍ബെറ: ഐസിസി ട്വന്റി-20 ലോക റാങ്കിംഗില്‍ ഒന്നും രണ്ടും സ്ഥാനക്കാരായ ഇന്ത്യയും ഓസ്ട്രേലിയയുടെ തമ്മിലുള്ള ടോപ് ഫൈറ്റിന് ഇന്നാരംഭം. ഇന്ത്യ x ഓസ്ട്രേലിയ അഞ്ച് മത്സര ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്നു കാന്‍ബറയില്‍. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.45 മുതലാണ് മത്സരം.
2026 ലോകകപ്പ് ഒരുക്കം
അടുത്ത വര്‍ഷം ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ട്വന്റി-20 ലോകകപ്പിലേക്കുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണ് ഈ പരമ്പര. നിലവിലെ ലോക ചാമ്പ്യന്മാരായ ഇന്ത്യ, ഏഷ്യ കപ്പ് എതിരില്ലാതെ സ്വന്തമാക്കിയാണ് ഓസ്ട്രേലിയയില്‍ എത്തിയിരിക്കുന്നത്. 2024 ലോകകപ്പ് നേടിയശേഷം ഇതുവരെയായി വെറും മൂന്നു മത്സരങ്ങളില്‍ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്.
ബുംറ റിട്ടേണ്‍സ്
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നു മത്സര ഏകദിന പരമ്പര 2-1നു പരാജയപ്പെട്ടശേഷമാണ് ഇന്ത്യ ട്വന്റി-20 പോരാട്ടത്തിന് ഇറങ്ങുന്നത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ പേസര്‍ ജസ്പ്രീത് ബുംറ, മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് തുടങ്ങിയവരുണ്ട്. ഏകദിന പരമ്പരയില്‍നിന്നു ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു.
ഓസ്ട്രേലിയന്‍ സംഘത്തിലേക്ക് ജോഷ് ഇംഗ്ലിസ് മടങ്ങിയെത്തി എന്നതാണ് ശ്രദ്ധേയം. അതേസമയം, സ്പിന്നര്‍ ആദം സാംപ കുടുംബപരമായ കാരണങ്ങളാല്‍ ടീമിലില്ല.
NRI
ഗോൾഡ് കോസ്റ്റ്: ഈ മാസം 18ന് നടന്ന വാർഷിക പൊതുയോഗത്തിൽ വച്ച് ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ 2026 - 2028 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ നേതൃത്വത്തെ ഐകകണ്ഠേന തെരഞ്ഞെടുത്തു.
പ്രസിഡന്റ് - സി.പി. സാജു, വൈസ് പ്രസിഡന്റ് - ജോൺ ജോൺസൺ, സെക്രട്ടറി - പ്രശാന്ത് ഗോപകുമാർ, ജോയിന്റ് സെക്രട്ടറി - ഡോ. ക്ലെമന്റ് ടോം സ്കറിയ, ട്രഷറർ - മനോജ് തോമസ്, മീഡിയ കോഓർഡിനേറ്റർമാർ - വിപിൻ ജോസഫ്, ലക്ഷ്മി പ്രശാന്ത്, പ്രോഗ്രാം കോഓർഡിനേറ്റർ - സിബി മാത്യു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ - ആന്റണി ഫിലിപ്പ്, അരുൺ കൃഷ്ണ, ബിബിൻ മാർക്, ട്രീസൺ ജോസഫ്.
വരണാധികാരി ജോ ജോസ് പാലക്കുഴി തെരഞ്ഞെടുപ്പ് പ്രക്രിയകൾക്കു നേതൃത്വം വഹിച്ചു. ഗോൾഡ് കോസ്റ്റ് മലയാളി സമൂഹത്തിന്റെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ ക്രിയാത്മകമായ പ്രവർത്തങ്ങൾക്ക് സംഘടന ശക്തമായ നേതൃത്വം വഹിക്കുമെന്ന് നിയുക്ത പ്രസിഡന്റ് സി.പി. സാജു അറിയിച്ചു. എല്ലാവരുടെയും സഹകരണം അദ്ദേഹം അഭ്യർഥിക്കുകയും ചെയ്തു.