x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വണ്‍ ഡേ മാറ്റുരയ്ക്കാന്‍ ഇന്ത്യ


Published: February 24, 2026 02:37 AM IST | Updated: February 24, 2026 02:37 AM IST

ബ്രിസ്ബെയ്ന്‍: ട്വന്‍റി20 പരന്പര നേട്ടത്തിനുശേഷം ഇന്ത്യൻ വനിതാ ടീം ഓസ്ട്രേലിയയുമായുള്ള ആദ്യ ഏകദിന മത്സരത്തിന് ഇന്നിറങ്ങും.

സ്വന്തം നാട്ടിൽ നഷ്ടമായ ട്വന്‍റി20 പരന്പരയ്ക്ക് പകരംവീട്ടുന്നതോടൊപ്പം കഴിഞ്ഞ ഏകദിന ലോകകപ്പ് സെമിയിലെ ചരിത്ര തോൽവി മറക്കാൻ ഏകദിന പരന്പര സ്വന്തമാക്കുകയാണ് ഓസീസ് ലക്ഷ്യം.

അതേസമയം മൂന്ന് മത്സരമടങ്ങിയ പരന്പര സ്വന്തമാക്കി ഓസീസ് പര്യടനം ആഘോഷമാക്കുകയാണ് ഹർമൻപ്രീത് കൗറിന്‍റെയും സംഘത്തിന്‍റെയും ലക്ഷ്യം.

ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചിൽ ഓപ്പണർ സ്മൃതി മന്ദാന, ഫോമിലുള്ള ജെമീമ റോഡ്രിഗസ് അടക്കമുള്ള താരങ്ങൾ ശോഭിച്ചാൽ ഇന്ത്യൻ ജയം അരികേ. അതേസമയം 61 തവണ ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ 49 ജയം ഓസീസ് നേടി. 12 ജയമാണ് ഇന്ത്യക്കുള്ളത്. എന്നാൽ സമീപകാല ഫോമിൽ ഇന്ത്യക്ക് ഓസീസിനെ പരാജയപ്പെടുത്തുക അസാധ്യമല്ല.

Tags : India Australia women's ODI Cricket

Recent News

Up