Kerala
കണ്ണൂര്‍ : സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ പയ്യന്നൂർ രക്തസാക്ഷി ഫണ്ട് ക്രമക്കേടുൾപ്പടെയുള്ളവയുടെ കണക്കുകൾ പുറത്തു വിടാൻ പാർട്ടിയെ വെല്ലുവിളിച്ച് വി. കുഞ്ഞികൃഷ്ണൻ. അണികളെ നേതൃത്വം തിരുത്തണമെന്ന പേരിൽ പുറത്തിറങ്ങുന്ന പുസ്തകത്തിൽ ഫണ്ട് വെട്ടിപ്പിന്റെ ക്രമക്കേടുകൾ പ്രതിപാദിക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ പുസ്തകം പുറത്തിറങ്ങുന്നതിന് മുന്‍പ് കണക്കുകൾ വെളിപ്പെടുത്താൻ സിപിഎം നേതൃത്വത്തിന് ആർജവുമുണ്ടോ എന്ന വെല്ലുവിളിയാണ് വി. കുഞ്ഞികൃഷ്ണൻ ഉയർത്തിയിരിക്കുന്നത്.
ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ വിശദീകരിക്കുമെന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെയും പ്രസ്താവനയ്ക്ക് മറുപടിയായാണ് വി. കുഞ്ഞികൃഷ്ണൻ പുസ്തകമിറങ്ങുന്നതിന് മുന്‍പ് കണക്കുകൾ വെളിപ്പെടുത്താനുള്ള വെല്ലുവിളി ഉയർത്തിയത്.
തന്റെ പുസ്തകം പുറത്തിറങ്ങിയാൽ അതിലുള്ള കണക്കുകൾക്കനുസരിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ കള്ളക്കണക്കുകൾ ഉണ്ടാക്കാനാണ് സിപിഎം നീക്കമെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചു. അഞ്ച് വര്‍ഷത്തോളമായി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുന്നു. എന്നാല്‍ ഇതുവരെ തന്നെ പോലും ബോധ്യപ്പെടുത്താന്‍ പാകത്തിലൊരു കണക്ക് പാര്‍ട്ടി കമ്മിറ്റിയില്‍ എവിടെയും പറഞ്ഞിട്ടില്ല. തന്നെ പുറത്താക്കാന്‍ ചേര്‍ന്ന കമ്മിറ്റിക്ക് ശേഷം ചേര്‍ന്ന ഏരിയ കമ്മിറ്റി യോഗത്തിലും രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചിട്ടില്ലെന്നാണ് മനസിലാക്കുന്നത്.
ബുധനാഴ്ച പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിലാണ് വി. കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തെ അണികള്‍ തിരുത്തണം എന്ന പുസ്തകത്തിന്റെ പ്രകാശനം നിശ്ചയിച്ചിരിക്കുന്നത് വി.എസ്. അച്യുതാനന്ദനാണ് വി. കുഞ്ഞിക്കൃഷ്ണന് പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്.
ചിന്തകനും എഴുത്തുകാരനും കമ്യൂണിസ്റ്റ് സൈദ്ധാന്തികനുമായിരുന്ന പ്രഫ. എം.എന്‍. വിജയന്റെ മകന് ഡോ. വി.എസ്. അനില്‍കുമാറിന് കോപ്പി നല്കി ജോസഫ് സി. മാത്യുവാണ് പുസ്തക പ്രകാശനം നിര്‍വഹിക്കുക. കോടതിയുടെ നിര്ദേശമുളള്ളതിനാല് കനത്ത സുരക്ഷയൊരുക്കുമെന്ന് പയ്യന്നൂര്‍ ഡിവൈഎസ്പി കെ. വിനോദ് കുമാര്‍ പറഞ്ഞു.
Kerala
കണ്ണൂര്‍: കുറേക്കാലമായി പയ്യന്നൂരിലെ സിപിഎമ്മിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന വിഷയങ്ങളാണ് താനെഴുതുന്ന " നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്തകത്തിലുള്ളതെന്ന് വി. കുഞ്ഞിക്കൃ ഷ്ണന്‍ പറയുന്നു.
ഇതോടെ തെരഞ്ഞെടുപ്പിനു മുമ്പായി പയ്യന്നൂരില്‍ വീഴുന്ന ബോംബായി പുസ്തകം മാറുമെന്നാണു വിലയിരുത്തല്‍. പയ്യന്നൂരിലെ വിഭാഗീയത, സാമ്പത്തിക ക്രമക്കേടുകള്‍, തദ്ദേശ തെരഞ്ഞെടുപ്പ് തുടങ്ങിയവയാണ് പുസ്തകത്തിലുള്ളതെന്ന് മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഇക്കാര്യങ്ങളെല്ലാം നിഷേധിച്ച പാര്‍ട്ടി നേതൃത്വത്തിന്റെ വായടപ്പിക്കാന്‍ തെളിവുകളുള്‍പ്പെടെയുള്ള കൃത്യമായ കണക്കുകളായിരിക്കും പുസ്തകത്തിലൂടെ പുറത്തുവരുന്നതെന്ന സൂചനയാണ് കുഞ്ഞികൃഷ്ണന് നല്‍കുന്നത്.
അടുത്തയാഴ്ച പുസ്തകം പുറത്തിറങ്ങുമെന്നാണ് അദ്ദേഹം പറയുന്നത്. ഇതോടെ പാര്‍ട്ടിക്കകത്ത് പറഞ്ഞിരുന്ന കാര്യങ്ങള്‍ നേരിട്ട് ജനങ്ങളോട് സംവദിക്കുന്ന അവസ്ഥയാണുണ്ടാകുക.
രക്തസാക്ഷി കുടുംബത്തിന് വീട് നിര്‍മിക്കാനായി ചെലവായതെന്ന കണക്കിലുള്ളത് മുപ്പത്തിനാലേകാല്‍ ലക്ഷം രൂപയാണ്. എന്നാല്‍ കരാറുകാരനു നല്‍കിയത് 29.5 ലക്ഷം രൂപയുടെ ചെക്കാണ്. ബാക്കി പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്കാണ് പോയതെന്ന് അദ്ദേഹം ആരോപിക്കുന്നു.
Kerala
കണ്ണൂര്‍: കുറേക്കാലമായി പയ്യന്നൂരില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന വിഷയങ്ങളാണ് താനെഴുതുന്ന "നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന പുസ്കതത്തിലുള്ളതെന്ന് സിപിഎം ജില്ലാക്കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന്. ഇതോടെ തെരഞ്ഞെടുപ്പിന് മുമ്പായി പയ്യന്നൂരില്‍ വീഴുന്ന ബോംബായി പുസ്തകം മാറുമെന്നാണ് വിലയിരുത്തല്‍.
പയ്യന്നൂരിലെ വിഭാഗീയത, സാമ്പത്തിക ക്രമക്കേടുകള്‍, തദ്ദേശ തെരഞ്ഞെടുപ്പ് തുടങ്ങിയവയാണ് പുസ്തകത്തിലുള്ളതെന്ന് മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ കുഞ്ഞികൃഷ്ണന് പറയുന്നു. മേല്പറഞ്ഞ കാര്യങ്ങളെല്ലാം നിഷേധിച്ച പാര്‍ട്ടി നേതൃത്വത്തിന്റെ വായടപ്പിക്കാന്‍ തെളിവുകളുള്‍പ്പെടെയുള്ള കൃത്യമായ കണക്കുകളായിരിക്കും പുസ്തകത്തിലൂടെ പുറത്ത് വരുന്നതെന്ന സൂചനയാണ് കുഞ്ഞികൃഷ്ണന് നല്‍കുന്നത്. അടുത്തയാഴ്ച പുസ്തകം പുറത്തിറങ്ങുമെന്ന് പറയുന്ന കുഞ്ഞികൃഷ്ണന് ഇതോടെ പാര്‍ട്ടിക്കകത്ത് താന്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ നേരിട്ട് ജനങ്ങളോട് സംവദിക്കുന്ന അവസ്ഥയാണുണ്ടാകുക.
പയ്യന്നൂരിലെ നേതൃത്വം തെറ്റിലേക്കു പോകുന്നു എന്ന ബോധ്യത്തിലാണ് പാര്‍ട്ടിക്കകത്ത് സമരം ചെയ്തിട്ടും ഫലമില്ലാതെ വന്നപ്പോള്‍ മാധ്യമങ്ങളെ കാണാനിടയാക്കിയതെന്ന് സിപിഎം ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന് പറയുന്നു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് താനെഴുതുന്ന പുസ്തകത്തിന്റെ പേരുതന്നെ നേതൃത്വത്തെ അണികള്‍ തിരുത്തണം എന്നാണ്. ഇത് താന്‍ പറഞ്ഞ കാര്യമല്ലെന്നും പാര്‍ട്ടിയുടെ തെറ്റുതിരുത്തല്‍ രേഖയില്‍ പറയുന്ന കാര്യമാണെന്നും കുഞ്ഞികൃഷ്ണന് പറയുന്നു.
രക്തസാക്ഷി കുടുംബത്തിന് വീട് നിര്‍മിക്കാനായി ചെലവായതെന്ന കണക്കിലുള്ളത് മുപ്പത്തിനാലേകാല്‍ ലക്ഷം രൂപയാണ്. എന്നാല്‍, കരാറുകാരന് നല്‍കിയത് 29.5 ലക്ഷം രൂപയുടെ ചെക്കാണ്. ബാക്കി പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്കാണ് പോയത്. ഇത്തരം ഫണ്ട് വെട്ടിപ്പുകളുടെ കഥയുള്‍പ്പെടെയുള്ള പുസ്തകം പുറത്തുവരുമ്പോള്‍ തന്നെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയേക്കുമെന്ന സൂചനയും ഇദ്ദേഹം നല്കുന്നു.
NRI
ദോഹ: പ്രവാസ ലോകത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ സ്പോക്കണ് അറബിക് മെയിഡ് ഈസിയുടെ ഖത്തറിലെ പ്രകാശനം റേഡിയോ മലയാളത്തില്‍ നടന്നു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും റബ് ഹാര് ഇന്റര്‍നാഷണല്‍ ചീഫ് എഡിറ്ററുമായ ഹാറൂണ്‍ റാഷിദ് ഖുറൈശിയാണ് പ്രകാശനം നിര്‍വഹിച്ചത്. വേള്‍ഡ് കെഎംസിസി വൈസ് പ്രസിഡന്റ് എസ്.എ.എം. ബഷീര്‍ ആദ്യ പ്രതി ഏറ്റുവാങ്ങി.
റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന് അധ്യക്ഷത വഹിച്ചു. ഖത്തര്‍ ട്രിബ്യൂണ്‍ സീനിയര്‍ ജര്‍ണലിസ്റ്റ് സത്യേന്ദ്ര പഥക്, ആര്.എസ്.എം സീനിയര്‍ പാര്‍ട്ണര്‍ രാജേഷ് മേനോന്, ഗ്രാന്‍ഡ് മാള്‍ റീജ്യണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍, ക്യാപ്റ്റന്‍ ദീപക് മഹാജന്, കലാപ്രേമി ഗ്രൂപ്പ് ചെയര്മാന് കലാപ്രേമി മാഹീന്, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരായ ഏയ്ഞ്ചല്‍ റോഷന്, സുഭാഷ്, രതീഷ് ഗ്രന്ഥകാരന് ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ സംബന്ധിച്ചു.
എഡ്യൂമാര്‍ട്ട് പ്ലസ് പ്രസിദ്ധീകരിച്ച സ്പോക്കണ് അറബിക് മെയിഡ് ഈസി തുടക്കക്കാര്‍ക്ക് അറബി സംസാരിച്ച് പഠിക്കുന്നതിനുള്ള ഗൈഡാണ്. ഖത്തറില്‍ പുസ്തകത്തിന്റെ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ മീഡിയ പ്ലസ് ഓഫീസുമായി ബന്ധപ്പെടാം.
NRI
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വമായ ഡോ. എം.വി. പിള്ളയുടെ ജീവിതവും പ്രവർത്തനങ്ങളും ആസ്പദമാക്കി രമേശ് ബാബു രചിച്ച "ഡോ. എം.വി. പിള്ള: കൈനിക്കരയിലെ വിശ്വപൗരൻ' എന്ന പുസ്തകം പ്രകാശനം ചെയ്തു.
തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ കെ.വി. പ്രമോദ് പുസ്തകപ്രകാശനം നിർവഹിച്ചു. ഡോ. എം.വി. പിള്ളയുടെ പേരക്കുട്ടികളായ ഓറിയോൺ പിള്ള, അഡ്രിയൻ പിള്ള, മാക്സിമസ് പിള്ള എന്നിവർ ചേർന്ന് പുസ്തകം ഏറ്റുവാങ്ങി.
ചടങ്ങിൽ ഗ്രന്ഥകർത്താവ് രമേശ് ബാബു പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു. സാംസ്കാരിക പ്രവർത്തകൻ സൂര്യ കൃഷ്ണമൂർത്തി മുഖ്യപ്രഭാഷണം നടത്തി.
NRI
ന്യൂയോർക്ക്: ലോകപ്രശസ്ത പത്രമായ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട ഈ വർഷത്തെ മികച്ച പത്ത് പുസ്തകങ്ങളുടെ പട്ടികയിൽ രണ്ട് ഇന്ത്യൻ എഴുത്തുകാർ ഇടംപിടിച്ചു.
ഫിക്ഷൻ വിഭാഗത്തിൽ കിരൺ ദേശായിയും നോൺ - ഫിക്ഷൻ വിഭാഗത്തിൽ അരുന്ധതി റോയിയുമാണ് ഈ നേട്ടം കൈവരിച്ചത്.
ബുക്കർ സമ്മാന ജേതാവായ കിരൺ ദേശായിയുടെ "The Loneliness of Sonia and Sunny' എന്ന നോവൽ ഏറെക്കാലത്തിന് ശേഷമുള്ള അവരുടെ ശക്തമായ തിരിച്ചുവരവാണ്.
1996-നും 2002-നും ഇടയിൽ നടക്കുന്ന രണ്ട് ഇന്ത്യൻ കുടിയേറ്റക്കാരുടെ കഥ പറയുന്ന ഈ കൃതി, ഏകാന്തതയുടെയും പ്രണയത്തിന്റെയും വ്യത്യസ്ത തലങ്ങളെ ആഴത്തിൽ ആവിഷ്കരിക്കുന്നു.
അരുന്ധതി റോയിയുടെ "Mother Mary Comes to Me' എഴുത്തുകാരിയുടെ ഓർമ്മക്കുറിപ്പാണ്. അന്തരിച്ച തന്റെ മാതാവ് മേരി റോയിയുമായുള്ള സങ്കീർണവും തീക്ഷ്ണവുമായ ബന്ധത്തെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.
ന്യൂയോർക്ക് ടൈംസ് എഡിറ്റർമാർ തെരഞ്ഞെടുക്കുന്ന മികച്ച അഞ്ച് ഫിക്ഷൻ, അഞ്ച് നോൺ-ഫിക്ഷൻ പുസ്തകങ്ങളുടെ പട്ടിക ആഗോള സാഹിത്യരംഗത്ത് വളരെ സ്വാധീനമുള്ള ഒന്നാണ്.
NRI
ദോഹ: ജീവിതത്തില്‍ വിജയമെന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ തീരുമാനമാണെന്നും ആ തീരുമാനമെടുത്താല്‍ വിജയത്തിലേക്കുള്ള വാതിലുകള്‍ തുറക്കപ്പെടുമെന്നും പ്രമുഖ സംരംഭകനും എബിഎന്‍ കോര്പറേഷന്, ഐബിപിസി ഖത്തര്‍ എന്നിവയുടെ ചെയര്‍മാനും നോര്‍ക്ക റൂട്സ് ഡയറക്ടറുമായ ജെ.കെ. മേനോന്.
പ്രവാസി മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകമായ വിജയമന്ത്രങ്ങളുടെ പത്താം ഭാഗം ദോഹയില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ. അമാനുല്ല ഒരു ഗ്രന്ഥകാരന് എന്നതിലുപരി ഒരു മോട്ടിവേറ്ററായും ഗൈഡായും സമൂഹത്തില്‍ തന്റെ നിയോഗം നിര്‍വഹിക്കുന്നുണ്ടെന്നും ജെ.കെ.മേനോന് പറഞ്ഞു. പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്സ് ഡയറക്ടറുമായ സിവി റപ്പായ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.
അമാനുല്ല വടക്കാങ്ങരയുടെ സര്‍ഗസഞ്ചാരം വിസ്മയകരമാണെന്നും പ്രവാസ ലോകത്തിന് മാതൃകയാണെന്നും പുസ്തകം സ്വീകരിച്ച് സംസാരിച്ച റപ്പായ് പറഞ്ഞു. ഐസിസി അഡ്വെെസറി ബോര്‍ഡ് ചെയര്മാന് പി.എന്‍. ബാബുരാജന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ഐസിസി പ്രസിഡന്റ് എ.പി.മണികണ്ഠന്, ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ്, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് ഇ.പി. അബ്ദുറഹിമാന്, ഐസിബിഎഫ് വൈസ് പ്രസിഡന്റ് റഷീദ് അഹ് മദ് , ഖ്യുഎഫ്എം റേഡിയോ നെറ്റ് വര്‍ക് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ.സി. അബ്ദുല്‍ ലത്തീഫ്, സത്യേന്ദ്ര പതക്, സീനിയര്‍ ജര്‍ണലിസ്റ്റ്, ഖത്തര്‍ ട്രിബ്യൂണ്‍, അംജദ് വാണിമേല്‍, എഡിറ്റര്‍, ഗള്‍ഫ് ടൈംസ്, എസ്.എ.എം. ബഷീര്‍ ( വൈസ് പ്രസിഡന്റ്, ഗ്ലോബല്‍ കെഎംസിസി,
ഡോ. കെ.സി.സാബു (പ്രസിഡന്റ്, ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം), ഡോ. ഷീല ഫിലിപ്പ് ( മാനേജിംഗ് ഡയറക്ടര്‍ ദോഹ ബ്യൂട്ടി സെന്റര്‍), അബ്ദുല്‍ റഊഫ് കൊണ്ടോട്ടി (മെമ്പര്‍ ലോക കേരള സഭ), മശ്ഹൂദ് തിരുത്തിയാട് (ഗ്ലോബല്‍ സെക്രട്ടറി ജനറല്‍), മൈന്‍ഡ്ട്യൂണ്‍ എക്കോ വേവ്സ്, മുത്തലിബ് മട്ടന്നൂര്‍ (ചെയര്മാന് മൈന്‍ഡ്ട്യൂണ്‍ എക്കോ വേവ്സ് ഖത്തര്‍ ചാപ്റ്റര്‍), സുബൈര്‍ പാണ്ഡവത്ത് (മുന്‍ പ്രസിഡന്റ്, കാക് ), ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, അനൂജ് എം. ജോസ്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സെപ്രോടെക് തുടങ്ങിയവര്‍ സംസാരിച്ചു.
വിജയമന്ത്രങ്ങള്‍ പോഡ് കാസ്റ്റിന്റെ പ്രസിഡന്റായ റാഫി പാറക്കാട്ടിലായിരുന്നു പരിപാടിയുടെ അവതാരകന്.
SUNDAY DEEPIKA
എക്സ്പ്രസ് വഴികാട്ടിയ കനൽ
ബാബു വെളപ്പായ
പേജ്: 232 വില: ₹ 350
പ്രണത ബുക്സ്, കൊച്ചി
ഫോൺ: 9349494919
എക്സ്പ്രസ് പത്രത്തോടൊപ്പം ജീവിച്ചവരും അടുത്തറിഞ്ഞവരും അനുഭവിച്ചവരും ഓർമകൾ പങ്കുവയ്ക്കുന്നു. 44 ലേഖനങ്ങളി ലൂടെ അഞ്ചു പതിറ്റാണ്ടിന്റെ ചരിത്രവും വായിച്ചറിയാം.
വാക്കുകൾ പാർക്കുന്ന ദേശങ്ങൾ
ജോജോ ആന്റണി
പേജ്: 247 വില: ₹ 320
ഡിസി ബുക്സ്, കോട്ടയം
ഫോൺ: 7290092216
കഥകളെക്കാൾ അവിശ്വസനീയവും മരണത്തെക്കാൾ അസഹനീയവും സ്വപ്നങ്ങളെക്കാൾ അന്പരപ്പിക്കു ന്നതുമായ ഒന്നുണ്ടെങ്കിൽ അതു ജീവിതമാണെന്നു തെളിയിക്കുന്ന കുറിപ്പുകളുടെ സമാഹാരം.
അമ്മച്ചൂണ്ട
വിനായക് നിർമൽ
പേജ്: 103 വില: ₹ 150
സൈൻ ബുക്സ്, തിരുവനന്തപുരം
ഫോൺ: 7736259374
യഥാർഥ ജീവിതത്തിന്റെ വൈകാരിക ആവിഷ്കാരമെന്നു വിശേഷിപ്പിക്കാവുന്ന 11 കഥകളുടെ സമാഹാരം. ലളിതവും സുന്ദരവുമായ ആവിഷ്കാരം വായന അനായാസമാക്കുന്നു.
ഭ്രാതൃഹത്യകൾ
നിക്കോസ് കസാൻദ്സാക്കിസ്
പേജ്: 334 വില: ₹ 500
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്
ഫോൺ: 9778141567
1940കളുടെ അവസാനം ഗ്രീക്ക് ആഭ്യന്തരയുദ്ധകാലത്ത് എപ്പിറസിലെ ഒരു ഗ്രാമത്തിൽ നടന്ന കലഹം പ്രമേയമാക്കുന്ന നോവൽ. ഗ്രീക്ക് സാഹിത്യത്തിന് പുത്തൻ ഉണർവു നൽകിയ എഴുത്തുകാരന്റെ കൃതി.
Kerala
കൊച്ചി: അരുന്ധതി റോയ് രചിച്ച "മദര്‍ മേരി കംസ് റ്റു മി' എന്ന പുസ്തകത്തിന്റെ വില്പന തടയണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. പുസ്തകത്തിന്റെ പിന്നില്‍ പുകവലിക്കെതിരേയുള്ള മുന്നറിയിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസാധകര് കോടതിയെ അറിയിച്ചു.
പുറംചട്ടയില്‍ ഒരു ചിത്രീകരണം എന്ന നിലയില്‍ മാത്രമാണ് എഴുത്തുകാരി പുകവലിക്കുന്ന ചിത്രം നല്‍കിയതെന്നും പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതല്ലെന്നുള്ള നിഷേധക്കുറിപ്പ് ശ്രദ്ധിക്കാതെയാണു മുഖചിത്രത്തിനെതിരേ ഹര്‍ജി നല്‍കിയതെന്നും പ്രസാധകര് കോടതിയെ ബോധിപ്പിച്ചു. ഇക്കാരണത്താല്‍ ഹര്ജിക്കാരന് പിഴ ചുമത്തണമെന്നും ആവശ്യപ്പെട്ടു.
പുറംചട്ടയിലെ നിഷേധക്കുറിപ്പ് കണ്ടില്ലേയെന്നു ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഹര്‍ജിക്കാരനോട് ചോദിച്ചു. ഹര്‍ജിയുമായി മുന്നോട്ടുപോകുന്നുണ്ടോ അതോ സിഗരറ്റ്സ് ആന്‍ഡ് ടുബാക്കോ പ്രോഡക്ട്സ് നിയന്ത്രണ നിയമ പ്രകാരമുള്ള അഥോറിറ്റിയെ സമീപിക്കുകയാണോയെന്നും ഹര്‍ജിക്കാരനോട് ചോദിച്ചു.
ഹര്‍ജിയുമായി മുന്നോട്ടുപോകുകയാണെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകൻ അറിയിച്ചു. തുടര്‍ന്ന് വിഷയം ഒക്ടോബര്‍ ഏഴിനു പരിഗണിക്കാന്‍ മാറ്റി.
NRI
ഡാർവിൻ: റവ.ഡോ. ജോൺ പുതുവ രചിച്ച പുസ്തകം "ദൈവത്തിന്റെ വെളിച്ചം' പ്രകാശനം ചെയ്തു. ഡാർവിൻ സെന്റ് അൽഫോൻസാ പള്ളിയിൽ നടന്ന ചടങ്ങിൽ ഡാർവിൻ രൂപത മെത്രാൻ ബിഷപ് ചാൾസ് ഗൗച്ചിക്കിന് നൽകി അപ്പസ്തോലിക് നൺസിയോ ആർച്ച്ബിഷപ് ചാൾസ് ബാൽവോയാണ് പുസ്തകം പ്രകാശനം ചെയ്തത്.
ഇറ്റലിയിലെ സസെല്ലോ ഇടവകാംഗമായ വാഴ്ത്തപ്പെട്ട കാരാ ബദനോയുടെ ജീവചരിത്രമാണ് ഈ പുസ്തകം. 17-ാം വയസിൽ അർബുദം വന്നു മരിച്ച വാഴ്ത്തപ്പെട്ട കാരായുടെ ഭവനം കഴിഞ്ഞ നവംബറിൽ ഫാ. പുതുവ സന്ദർശിക്കുകയും അമ്മയെ കണ്ടു സംസാരിക്കുകയും ചെയ്തിരുന്നു.
വിശുദ്ധയായ കാരാ ബദനോയെക്കുറിച്ചുള്ള ഫാ. പുതുവയുടെ രണ്ടാമത്തെ പുസ്തകമാണിത്. സോഫിയ ബുക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
NRI
വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയെക്കുറിച്ചുള്ള ആദ്യ ഔദ്യോഗിക ഗ്രന്ഥം പുറത്തിറങ്ങി. മാർപാപ്പയായശേഷം നടത്തിയ പ്രഭാഷണങ്ങളും മാർപാപ്പയെക്കുറിച്ചുള്ള വിവരണങ്ങളും ഉൾപ്പെടുന്ന ‘Let There Be Peace! Words to the Church and the World’ (സമാധാനം ഉണ്ടാകട്ടെ! സഭയ്ക്കും ലോകത്തിനും വേണ്ടിയുള്ള വാക്കുകൾ) എന്നപേരിലുള്ള പുസ്തകമാണ് വത്തിക്കാൻ പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയത്.
160 പേജുള്ള ഗ്രന്ഥം ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലാണു പുറത്തിറക്കിയിരിക്കുന്നത്. മേയ് എട്ടിന് പത്രോസിന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടതുമുതൽ ആയുധരഹിത ലോകത്തിനും സമാധാനത്തിനും വേണ്ടിയാണ് ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തത്.
ദൈവത്തിന്റെ സജീവ സാന്നിധ്യം, സഭയിലെ കൂട്ടായ്മ, സമാധാനത്തിനുവേണ്ടിയുള്ള ആഹ്വാനം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ സന്ദേശങ്ങളിലെ കേന്ദ്രബിന്ദു. ഇത്തരത്തില്‍ ആദ്യ പൊതു പ്രസംഗങ്ങൾ ഉള്‍ക്കൊള്ളിച്ചാണ് വത്തിക്കാൻ പബ്ലിഷിംഗ് ഹൗസ് മാർപാപ്പയുടെ പേരില്‍ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
NRI
മെൽബണ്‍: സെപ്റ്റംബർ ഏഴിന് ലെയോ പതിനാലാമൻ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുന്ന കാർലോ അക്കുത്തിസിനെ കുറിച്ച് റവ. ഡോ. ജോണ്‍ പുതുവ രചിച്ച ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് റാഫേൽ തട്ടിൽ നിർവഹിച്ചു.
ഡോ. ജോ തോമസിന് പുസ്തകം നൽകി കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്. റവ. ഡോ. ജോണ്‍ പുതുവ, ഫാ. എബ്രഹാം നാടുകുന്നേൽ എന്നിവർ സന്നിഹിതരായി.
കാർലോ അക്കൂത്തിസിനെ കുറിച്ചുള്ള റവ.ഡോ. ജോണ്‍ പുതുവ എഴുതിയ നാലാമത്തെ പുസ്തകമാണ് ഇപ്പോൾ ഇംഗ്ലീഷിൽ ഭാഷയിൽ ലഭ്യമായിരിക്കുന്നത്.
NRI
ദോഹ: ഖത്തർ പ്രവാസിയും മാധ്യമ പ്രവര്‍ത്തകനും ഗവേഷകനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങള്‍ ഒമ്പതാം ഭാഗം കവര്‍ റിലീസിംഗ് തിങ്കളാഴ്ച തൃത്താല ആസ്പയര് കോളജില്‍ നടക്കും.
ഗ്രീന്‍ ജോബ്സ് ഫൗണ്ടറും ചെയര്‍മാനുമായ ഷാനു ഗ്രീന്‍ ജോബ്സ് ആസ്പയര് കോളജ് മാനേജിംഗ് ഡയറക്ടര്‍ പി.ടി. മൊയ്തീന് കുട്ടിക്ക് നല്‍കിയാണ് കവര്‍ പ്രകാശനം ചെയ്യുക.
ലിപി പബ്ലിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ലിപി അക്ബര്‍, ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.