Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chess

Sports

വ്ലാഡിസ്ലാവ് ഒന്നാം സ്ഥാനത്ത്

ദോഹ: 2025 ഫിഡെ ലോക റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ചാമ്പ്യന്‍ഷിപ്പിന്‍റെ ആദ്യ ഏഴ് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ റഷ്യയുടെ വ്ളാഡിസ്ലാവ് ആര്‍ട്ടെമീവ് 5.5 പോയിന്‍റുമായി ഒന്നാം സ്ഥാനത്ത്. ലോക ഒന്നാം നമ്പറായ നോര്‍വെയുടെ മാഗ്നസ് കാള്‍സന്‍, ക്ലാസിക്കല്‍ ലോക ചാമ്പ്യന്‍ ഇന്ത്യയുടെ ഡി. ഗുകേഷ്, ഫ്രാന്‍സിന്‍റെ മാക്‌സിം വാച്ചിയര്‍ ലാഗ്രേവ് തുടങ്ങിയവര്‍ അഞ്ച് പോയിന്‍റുമായി തൊട്ടുപിന്നിലുണ്ട്.

ഇന്ത്യയുടെ അര്‍ജുന്‍ എറിഗയ്‌സി, മലയാളി താരം നിഹാല്‍ സരിന്‍ എന്നിവര്‍ 4.5 പോയിന്‍റുമായി പട്ടികയില്‍ യഥാക്രമം 10, 13 സ്ഥാനങ്ങളിലാണ്. മറ്റൊരു ഇന്ത്യന്‍ താരമായ ആര്‍. പ്രഗ്നാനന്ദ നാല് പോയിന്‍റുമായി 56-ാം സ്ഥാനത്താണുള്ളത്.

റാപ്പിഡ് വനിതാ വിഭാഗത്തില്‍ 2025 ലോകകപ്പ് ജേതാവായ ഇന്ത്യയുടെ ദിവ്യ ദേശ്മുഖ്, ഫൈനലിസ്റ്റായ കൊനേരു ഹംപി എന്നിവര്‍ അഞ്ച് പോയിന്‍റുമായി മുന്‍നിരക്കാര്‍ക്കൊപ്പമുണ്ട്.

ഇന്ത്യയുടെ ഹരിക ദ്രോണവല്ലി 4.5 പോയിന്‍റുമായി 10-ാം സ്ഥാനത്തും ആര്‍. വൈശാലി നാല് പോയിന്‍റുമായി 18-ാമതുമാണ്. റാപ്പിഡ് വനിതാ വിഭാഗത്തില്‍ 11 റൗണ്ടുകളും ഓപ്പണ്‍ വിഭാഗത്തില്‍ 13 റൗണ്ടുകളുമാണുള്ളത്. വനിതാ വിഭാഗത്തില്‍ കൊനേരു ഹംപിയാണ് നിലവിലെ ചാമ്പ്യന്‍.

Sports

ടാറ്റ സ്റ്റീൽ ചെസ് 2026: വിശ്വനാഥൻ ആനന്ദ് തിരിച്ചെത്തുന്നു

കോൽക്കത്ത: ടാറ്റ സ്റ്റീൽ ചെസ് 2026ൽ ആറ് വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ് തിരിച്ചെത്തുന്നു.

2019ൽ അവസാനമായി ടൂർണമെന്‍റില്‍ പങ്കെടുത്ത ആനന്ദ് പുതുതലമുറയിലെ ലോക ചാന്പ്യൻ ഡി. ഗുകേഷടങ്ങുന്ന താരങ്ങൾക്കെതിരേ മത്സരിക്കും.

അടുത്ത മാസം കോൽക്കത്തയിൽ നടക്കുന്ന ടൂർണമെന്‍റിലെ ശ്രദ്ധാകേന്ദ്രം പത്തൊന്പതുകാരനായ ഡി. ഗുകേഷാണ്.

Sports

കാള്‍സനെ വീഴ്ത്തി അര്‍ജുന്‍

ജൊഹന്നാസ്ബര്‍ഗ്: ഫ്രീ സ്റ്റൈല്‍ ചെസ് ഗ്രാന്‍ഡ്‌സ്‌ലാം ഫൈനല്‍സില്‍ നോര്‍വെയുടെ സൂപ്പര്‍ താരം മാഗ്നസ് കാള്‍സനെ വീഴ്ത്തി ഇന്ത്യയുടെ അര്‍ജുന്‍ എറിഗയ്‌സി. കാൾസനെ അട്ടിമറിച്ചതോടെ ലീഗ് റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും അര്‍ജുനു സാധിച്ചു.

ഉസ്ബക്കിസ്ഥാന്‍റെ 20കാരന്‍ ജാവോഖിര്‍ സിന്‍ഡറോവാണ് 5.5 പോയിന്‍റുമായി ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഗോവയില്‍ സമാപിച്ച 2025 ഫിഡെ ലോകകപ്പില്‍ ജേതാവായി ചരിത്രം കുറിച്ച താരമാണ് ജാവോഖിര്‍.

ഫിഡെ ലോകകപ്പ് കിരീടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാര്‍ഡ് 19 വയസും 11 മാസവും 18 ദിനവും പ്രായമുള്ള ജാവോഖിര്‍ കുറിച്ചിരുന്നു. അമേരിക്കയുടെ ലെവോണ്‍ അരോണിയനാണ് (5 പോയിന്‍റ്) രണ്ടാം സ്ഥാനം. 4.5 പോയിന്‍റുമായാണ് അര്‍ജുന്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.

Sports

ചെസ്: അര്‍ജുന്‍, ഹരികൃഷ്ണ സമനിലയില്‍

മഡ്ഗാവ്: ഫിഡെ 2025 ചെസ് ലോകകപ്പിന്‍റെ അഞ്ചാം റൗണ്ടിലെ ആദ്യ ക്ലാസിക്കല്‍ മത്സരത്തില്‍ ഇന്ത്യയുടെ അര്‍ജുന്‍ എറിഗയ്‌സിക്കും പി. ഹരികൃഷ്ണയ്ക്കും സമനില.

അമേരിക്കയുടെ ആരോണിയന്‍ ലെവോണുമായി 41 നീക്കത്തിനുശേഷം അര്‍ജുന്‍ പോയിന്‍റ് പങ്കുവയ്ക്കുകയായിരുന്നു.

മെക്‌സിക്കോയുടെ മാര്‍ട്ടിനെസ് അല്‍കാന്‍ട്ര ഹൊസെ എഡ്വാര്‍ഡോയാണ് പി. ഹരികൃഷ്ണയുടെ എതിരാളി. ആദ്യഗെയിമില്‍ സമനില സമ്മതിച്ച് ഇരുവരും കൈകൊടുത്തു പിരിഞ്ഞു.

Sports

അര്‍ജുന്‍, ഹരികൃഷ്ണ പ്രീക്വാര്‍ട്ടറില്‍

മഡ്ഗാവ്: ഫിഡെ 2025 ലോകകപ്പ് ചെസില്‍ ഇന്ത്യയുടെ അര്‍ജുന്‍ എറിഗയ്‌സി, പി. ഹരികൃഷ്ണ എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍ (അഞ്ചാം റൗണ്ടില്‍).

അതേസമയം, കഴിഞ്ഞ തവണയത്തെ റണ്ണറപ്പായ ആര്‍. പ്രഗ്നാനന്ദ നാലാം റൗണ്ടില്‍ ടൈബ്രേക്കറിലൂടെ പരാജയപ്പെട്ട് പുറത്തായി. ഇതോടെ ടൂര്‍ണമെന്‍റില്‍ ശേഷിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ എണ്ണം രണ്ടിലേക്കു ചുരുങ്ങി.

മൂന്നാം സീഡായ അര്‍ജുന്‍ ഹംഗേറിയന്‍ ഗ്രാന്‍ഡ്മാസ്റ്ററായ പീറ്റര്‍ ലെക്കോയെ ടൈബ്രേക്കറിലൂടെ കീഴടക്കിയാണ് അവസാന 16ല്‍ ഇടംപിടിച്ചത്. ഇരുവരും തമ്മിലുള്ള നാലാം റൗണ്ടിലെ ആദ്യ രണ്ടു ക്ലാസിക്കല്‍ ഗെയിമും സമനിലയില്‍ കലാശിച്ചിരുന്നു. ഇതോടെ ജേതാവിനെ നിശ്ചയിക്കാന്‍ ടൈബ്രേക്കര്‍ അരങ്ങേറി. ടൈബ്രേക്കറിലെ രണ്ടു മത്സരത്തിലും അര്‍ജുന്‍ ജയം സ്വന്തമാക്കി.

നാലാം റൗണ്ടിന്‍റെ ടൈബ്രേക്കറില്‍ സ്വീഡന്‍റെ ഗ്രാന്‍ഡെലിയസ് നില്‍സിനെ മറികടന്നാണ് പി. ഹരികൃഷ്ണ അഞ്ചാം റൗണ്ടിലെത്തിയത്. രണ്ടു ക്ലാസിക്കല്‍ ഗെയിമും സമനിലയില്‍ കലാശിച്ചശേഷം, ഇന്നലെ നടന്ന ആദ്യ റാപ്പിഡ് ഗെയിമിലും സമനിലയായിരുന്നു ഫലം. എന്നാല്‍, രണ്ടാം റാപ്പിഡ് ഗെയിമില്‍ ജയം സ്വന്തമാക്കി ഹരികൃഷ്ണന്‍ മുന്നേറി.

ആര്‍. പ്രഗ്നാനന്ദയ്ക്ക് ക്ലാസിക്കല്‍ ഗെയിമിലെ ഭാഗ്യം റാപ്പിഡില്‍ ലഭിച്ചില്ല. ഡുബോവ് ഡാനിലിനെതിരായ ടൈബ്രേക്കറിലെ ആദ്യ റാപ്പിഡ് പോരാട്ടത്തില്‍ പ്രഗ്നാനന്ദ സമനില നേടി. എന്നാല്‍, രണ്ടാം മത്സരത്തില്‍ ഡുബോവ് ജയിച്ചു.

Sports

നിഹാല്‍ ഔട്ട്, നാരായണന്‍ മുന്നോട്ട്

മഡ്ഗാവ്: ഫിഡെ ചെസ് ലോകകപ്പില്‍ മലയാളികളായ നിഹാല്‍ സരിനും എസ്.എല്‍. നായണനും രണ്ടാം റൗണ്ടില്‍ സമ്മിശ്ര ഫലം.

ഗ്രീക്ക് ഗ്രാന്‍ഡ്മാസ്റ്റര്‍ സ്റ്റാമാറ്റിസ് ആര്‍ഡിറ്റിസിനോട് 2.5-1.5നു പരാജയപ്പെട്ട് നിഹാല്‍ പുറത്തായി. അതേസമയം, മുന്‍ലോക 15-ാം നമ്പറായ റഷ്യയുടെ നികിത വിറ്റുഗോവിനെ 3-5നു കീഴടക്കി നാരായണന്‍ മൂന്നാം റൗണ്ടിലേക്കു മുന്നേറി. ചൈനീസ് ഗ്രാന്‍ഡ്മാസ്റ്റര്‍ യു യാങ് യിയാണ് നാരായണന്‍റെ എതിരാളി.

Todays Story

നൂറ്റാണ്ടിന്‍റെ ശോഭയിൽ ഫിഡെ

ഇരുപതാം നൂറ്റാണ്ടോടെ ചെസ് ലോകത്തെല്ലായിടത്തും വ്യാപിച്ചു. അതോടെ ചെസ്കളി നിയന്ത്രിക്കാന്‍ ഒരു രാജ്യാന്തര സംഘടനയില്ലാതെ പറ്റില്ലെന്നായി. അങ്ങനെ രൂപംകൊണ്ടതാണു രാജ്യാന്തര ചെസ് ഫെഡറേഷന്‍ (ഫിഡെ).

1924 ജൂലൈയില്‍ പാരീസിലാണു ഫിഡെയുടെ ജനനം. ഫിഡെ രൂപീകൃതമായിട്ട് ഒരു നൂറ്റാണ്ടു തികയുന്നു. ഫിഡെ രൂപംകൊള്ളുന്നതിനുമുമ്പുതന്നെ ലോക ചാമ്പ്യന്‍ഷിപ്പ് ചെസ് മത്സരങ്ങള്‍ നടക്കാറുണ്ടായിരുന്നു.

എന്നാല്‍, 1946ല്‍ ഫിഡെ ഏറ്റെടുത്തതോടെയാണു ലോക ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്കു കൂടുതല്‍ ആധികാരികത കൈവന്നത്. ചാമ്പ്യന്‍ഷിപ്പ് നടത്തിപ്പില്‍ ശ്രദ്ധേയമായ ചില മാറ്റങ്ങള്‍ ഫിഡെ വരുത്തുകയുണ്ടായി.

നിയമങ്ങൾ പുതുക്കുന്നു

1950 മുതല്‍ ചെസില്‍ രാജ്യാന്തര പദവികള്‍ നല്‍കുന്ന ചുമതലയും ഫിഡെ ഏറ്റെടുത്തു. അങ്ങനെ ചെസ് മത്സരങ്ങള്‍ക്കു കൂടുതല്‍ ശ്രദ്ധയും അംഗീകാരവും ലഭിച്ചു. അതു ദേശീയ മത്സരങ്ങളെയും പ്രാദേശിക മത്സരങ്ങളെയും കൂടുതല്‍ ഊര്‍ജസ്വലമാക്കി.

ഫിഡെയാണ് ചെസ് മത്സരങ്ങളുടെ നിയമങ്ങളും മറ്റും പുതുക്കി നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര മത്സരങ്ങളുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതും ഫിഡെ തന്നെ. വര്‍ഷംതോറുമോ കാലാകാലങ്ങളിലോ ഫിഡെ അംഗങ്ങള്‍ ഇതിനായി സമ്മേളിക്കും.

ഫിഡെയില്‍ ഇപ്പോള്‍ ഇരുനൂറോളം അംഗങ്ങളുണ്ട്. അറുപതു ലക്ഷത്തിലധികം കളിക്കാരും ഈ ലോകസംഘടനയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓരോ വര്‍ഷവും ലോകത്തിന്‍റെ നാനാഭാഗങ്ങളിൽ നടക്കുന്ന അയ്യായിരത്തിലധികം ടൂര്‍ണമെന്‍റുകളില്‍ ഇതേ കളിക്കാര്‍ പങ്കെടുക്കുന്നു.

ചെസ് ഒളിമ്പ്യാഡ്

ചെസ് ഒളിമ്പ്യാഡ് ആരംഭിച്ചത് 1927ലാണ്. ലണ്ടനില്‍ നടന്ന ആദ്യ ടൂര്‍ണമെന്‍റില്‍ ഹംഗറിയായിരുന്നു ജേതാക്കള്‍. രണ്ടാം സ്ഥാനം ഡെന്മാര്‍ക്കും മൂന്നാം സ്ഥാനം ബ്രിട്ടനും നേടി. ചെസില്‍ കളി തുടങ്ങുന്നതിന് ഓപ്പണിംഗ് എന്നാണു പറയുക. ഓപ്പണിംഗുകളില്‍ വളരെ പ്രാധാന്യമുണ്ട്.

ചെസില്‍ ആറുതരം കരുക്കളാണുള്ളത്. തേര് (റൂക്), ആന (ബിഷപ്), കുതിര (നൈറ്റ്), രാജ്ഞി (ക്യൂന്‍), രാജാവ് (കിംഗ്), കാലാള്‍ എന്നിവ. ഒരു കളിക്കാരന്‍ ഒരു കരുവില്‍ തൊട്ടാല്‍ ആ കരുതന്നെ നീക്കണമെന്നാണു ചെസിലെ നിയമം. ടച്ച് മൂവ് റൂള്‍ എന്നാണ് ഇതറിയപ്പെടുക.

കളിക്കാരുടെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ പോയിന്‍റ് ലഭിക്കുന്നതിനെക്കുറിക്കുന്ന പ്രതിപാദ്യമാണ് എലോ റേറ്റിംഗ്. ഈ സംവിധാനത്തിനു രൂപംകൊടുത്തതു ഹംഗറിക്കാരനായ അര്‍പ്പാദ് എലോ ആണ്. എലോറേറ്റിംഗ് എന്നു പേരുണ്ടായതിന്‍റെ കാരണവും അതുതന്നെ.

ഗ്രാന്‍ഡ് മാസ്റ്റര്‍

ലോക ചെസ് ചാമ്പ്യന്‍ പട്ടമാണ് ചെസ് മത്സരരംഗത്തെ പരമോന്നത ബഹുമതി. ഒരു സമയം ഒരാള്‍ക്കു മാത്രം അവകാശപ്പെടാന്‍കഴിയുന്ന സിംഹാസനം. എന്നാല്‍, ലോക ചാമ്പ്യനോടു കിടപിടിക്കുന്ന രാജ്യാന്തര നിലവാരമുള്ള കളിക്കാര്‍ക്കൊരു പദവി ലഭിക്കും- ഗ്രാന്‍ഡ് മാസ്റ്റര്‍.

ഗ്രാന്‍ഡ് മാസ്റ്റര്‍മാരുടെ തൊട്ടുതാഴെയുള്ള നിരയിലെ കളിക്കാര്‍ അറിയപ്പെടുക ഇന്‍റര്‍നാഷണല്‍ മാസ്റ്റര്‍ എന്നാണ്. വനിതാ ചെസിലും ഇതേപോലുള്ള വനിതാ സ്ഥാനമാനങ്ങളുണ്ട്. രാജ്യാന്തരതലത്തില്‍ മുന്‍നിരക്കാരായ ചെസ് കളിക്കാര്‍ക്കു ലഭിക്കുന്ന ബഹുമതിയാണു ഗ്രാന്‍ഡ് മാസ്റ്റര്‍.

റഷ്യയിലെ സാര്‍ ചക്രവര്‍ത്തിയായിരുന്ന നിക്കോളാസ് രണ്ടാമനാണ് ഈ പദവി ഏര്‍പ്പെടുത്തിയത്.

ചെസിന്‍റെ തുടക്കം

നൂറു കണക്കിനു വര്‍ഷം പഴക്കമുള്ള വിനോദമാണു ചെസ്. ഭാരതമാണ് ചെസിന്‍റെ ജന്മദേശം. ഇവിടെ പണ്ടുകാലംമുതലേ നിലവിലുണ്ടായിരുന്ന ചതുരംഗമാണ് ചെസിന്‍റെ ആദിമരൂപം. ഈജിപ്റ്റ്, ഗ്രീസ്, റോം എന്നിവിടങ്ങളിലും ചെസ് വളരെ പണ്ടുമുതല്‍ക്കേ നിലനിന്നിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.

ചൈനക്കാരും പേര്‍ഷ്യക്കാരും അയര്‍ലൻഡുകാരും തങ്ങളുടെ രാജ്യത്താണ് ചെസ് ജന്മമെടുത്തതെന്നു സമര്‍ഥിക്കുന്ന ഐതിഹ്യങ്ങള്‍ നിരത്തുന്നുമുണ്ട്. ഷാ എന്ന പേര്‍ഷ്യന്‍ വാക്കില്‍നിന്നാണു ചെസ് എന്ന വാക്കുണ്ടായത്.

രാജാവ് എന്നാണ് ഷാ എന്ന വാക്കിനര്‍ഥം. ചെസില്‍ എതിരാളിയുടെ രാജാവിനെ അനങ്ങാന്‍ വയ്യാതാക്കുന്നതിനു ചെക്‌മേറ്റ് എന്നാണു പറയുക. ഷാ മാറ്റ് എന്ന പേര്‍ഷ്യന്‍ വാക്കില്‍നിന്നാണ് ഈ പദമുണ്ടായത്. രാജാവ് മരിച്ചു എന്നാണ് ഷാമാറ്റിന്‍റെ അര്‍ഥം.

കരുനീക്കം

ചെസ് കളിയില്‍ ഓരോ കളിക്കാരനും നിശ്ചിത സമയത്തിനുള്ളില്‍ കരു നീക്കിയിരിക്കണമെന്നു വ്യവസ്ഥയുണ്ട്. ഓരോ കളിക്കാരനും കരു നീക്കാനെടുക്കുന്ന സമയം കണക്കാക്കാന്‍ സഹായിക്കുന്ന പ്രത്യേക ക്രമീകരണമുള്ള ക്ലോക്കാണ് ചെസ് ക്ലോക്ക്.

ഓരോ കളിക്കാരനും തന്‍റെ നീക്കത്തിനുശേഷം ക്ലോക്കിലെ സ്വിച്ചമര്‍ത്തുന്നു. അതോടെ അടുത്തയാളുടെ ഊഴമായി. ഇന്ത്യന്‍ ചെസിനെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് ഓള്‍ ഇന്ത്യ ചെസ് ഫെഡറേഷന്‍ എന്ന സംഘടനയാണ്. മുംബൈ ആസ്ഥാനമായാണ് ഇതു പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ചെസ് താരമാണ് തമിഴ്‌നാട്ടില്‍നിന്നുള്ള വിശ്വനാഥന്‍ ആനന്ദ്.

തയാറാക്കിയത് - മാത്യൂസ് ആർപ്പൂക്കര

Latest News

Up