ജൊഹന്നാസ്ബര്‍ഗ്: ഫ്രീ സ്റ്റൈല്‍ ചെസ് ഗ്രാന്‍ഡ്സ്ലാം ഫൈനല്‍സില്‍ നോര്‍വെയുടെ സൂപ്പര്‍ താരം മാഗ്നസ് കാള്‍സനെ വീഴ്ത്തി ഇന്ത്യയുടെ അര്ജുന് എറിഗയ്സി. കാൾസനെ അട്ടിമറിച്ചതോടെ ലീഗ് റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും അര്‍ജുനു സാധിച്ചു.
ഉസ്ബക്കിസ്ഥാന്റെ 20കാരന് ജാവോഖിര്‍ സിന്ഡറോവാണ് 5.5 പോയിന്റുമായി ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഗോവയില്‍ സമാപിച്ച 2025 ഫിഡെ ലോകകപ്പില്‍ ജേതാവായി ചരിത്രം കുറിച്ച താരമാണ് ജാവോഖിര്‍.
ഫിഡെ ലോകകപ്പ് കിരീടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാര്‍ഡ് 19 വയസും 11 മാസവും 18 ദിനവും പ്രായമുള്ള ജാവോഖിര്‍ കുറിച്ചിരുന്നു. അമേരിക്കയുടെ ലെവോണ്‍ അരോണിയനാണ് (5 പോയിന്റ്) രണ്ടാം സ്ഥാനം. 4.5 പോയിന്റുമായാണ് അര്ജുന് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.