x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കായിക @ 2026


Published: January 1, 2026 02:31 AM IST | Updated: January 1, 2026 02:32 AM IST

പ്രതീക്ഷയുടെ ആരവവും സ്വപ്നങ്ങളുടെ പൂമരവുമായി കായികലോകം പുതുവർഷത്തിലേക്ക്... താരസന്പന്ന പോരാട്ടങ്ങളിലൂടെ ചരിത്രം സാക്ഷിയാക്കുന്ന നേട്ടങ്ങളെന്തൊക്കെ പിറക്കുമെന്നാണ് 2026 വർഷം കായികലോകത്ത് കാത്തിരിക്കുന്നത്. പുരുഷ- വനിതാ ക്രിക്കറ്റ് ലോകകപ്പ്, ബിഡബ്ല്യുഎഫ് ലോക ബാഡ്മിന്‍റണ്‍ ചാന്പ്യൻഷിപ്പ്, ഫിഫ ഫുട്ബോൾ ലോകകപ്പ്, ഏഷ്യൻ ഗെയിംസ്, കോമണ്‍വെൽത്ത് ഗെയിംസ് തുടങ്ങി 2026 കായിക ലോകം ശ്രദ്ധേയ പോരാട്ടങ്ങളിൽ സന്പന്നം... നാല് ക്വാർട്ടറുകളിലായി പ്രധാന പോരാട്ടങ്ങൾ...

ജനുവരി- ഫെബ്രുവരി- മാർച്ച്

കായിക കലണ്ടറിലെ ആദ്യ ക്വാർട്ടർ പ്രധാനമായും ക്രിക്കറ്റിനെ ചുറ്റിപ്പറ്റിയാണ്. രണ്ട് മാസത്തിനുള്ളിൽ ലോകകപ്പുകൾ. ഐസിസി അണ്ടർ19 ഏകദിന ലോകകപ്പ് ജനുവരി 15 മുതൽ ഫെബ്രുവരി ആറ് വരെ സിംബാബ്‌വെയിൽ. ഫൈനൽ ആവേശം അവസാനിക്കും മുന്പ് ഫെബ്രുവരി ഏഴിന് പുരുഷ ട്വന്‍റി20 ലോകകപ്പിന് തുടക്കം. ക്രിക്കറ്റ് ആരാധകർക്കായി വനിതാ പ്രീമിയർ ലീഗ് (ജനുവരി 9), ഇന്ത്യ ന്യൂസിലൻഡ് ഏകദിന പരന്പര (ജനുവരി (11), ഇന്ത്യ ന്യൂസിലൻഡ് ട്വന്‍റി20 പരന്പര (ജനുവരി 21), ഐപിഎൽ ക്രിക്കറ്റ് കൊടിയേറ്റം (മാർച്ച് 26).

ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് സീസണ്‍ ജനുവരി 12 മുതൽ ഫെബ്രുവരി ഒന്നു വരെ. ഇന്ത്യൻ സാന്നിധ്യം പ്രധാനമല്ലാത്ത ടൂർണമെന്‍റാണെങ്കിലും ടെന്നീസ് ആരാധകർക്ക് വീര്യം നിറഞ്ഞ പോരാട്ടം കാണാം.

പി.വി. സിന്ധു അടക്കമുള്ള താരങ്ങൾക്ക് ബാഡ്മിന്‍റണിൽ പുതിയ തുടക്കം കുറിക്കാൻ മാർച്ച് മൂന്നിന് ഓൾ ഇംഗ്ലണ്ട് ചാന്പ്യൻഷിപ്പ് ആരംഭിക്കും. നിരാശാജനകമായ 2025 സീസണിനു ശേഷം സിന്ധു അടങ്ങുന്ന ഇന്ത്യൻ സംഘം തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയിലാണ്. ഇന്ത്യൻ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ (ജനുവരി 13- 18) വരെ നടക്കും.

ഫുട്ബോൾ ആരാധകർക്ക് സന്തോഷം പകർന്ന് മാർച്ച് ഒന്ന് മുതൽ ഓസ്ട്രേലിയിൽ എഎഫ്സി വനിതാ ഏഷ്യൻ കപ്പിന് തുടക്കം കുറിക്കും. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യ ടൂർണമെന്‍റിലേക്ക് തിരിച്ചുവരവ് നടത്തുന്നത് ഏറെ ആവേശം പകരും.
ഓസ്ട്രേലിയൻ ഗ്രാൻപ്രി (ഫോർമുല വണ്‍ തുടക്കം) മാർച്ച് ഒന്നിന് കുറിക്കും.
മാർച്ച് 28ന് കാൻഡിഡേറ്റ് ടൂർണമെന്‍റ് ഓഫ് ചെസിന് തുടക്കം. ഇതേ ദിവസം മംഗോളിയയിൽ ഏഷ്യൻ ബോക്സിംഗ് ചാന്പ്യൻഷിപ്പിന് തുടക്കമാകും.

ഏപ്രിൽ- മേയ്- ജൂണ്‍

രണ്ടാം ക്വാർട്ടറിൽ ഫുട്ബോൾ, ക്രിക്കറ്റ് ലോകകപ്പുകളാണ് ആരാധകരെ കാത്തിരിക്കുന്നത്. ജൂണ്‍ 11 ഫിഫ ഫുട്ബോൾ ലോകകപ്പിന് തുടക്കം. ജൂണ്‍ 12ന് ഐസിസി വനിതാ ട്വന്‍റി20 ലോകകപ്പിന് തുടക്കം.

യൂറോപ്പ ലീഗ് നോക്കൗട്ട് റൗണ്ട് (ഏപ്രിൽ 9-16), ചാന്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ട് (ഏപ്രിൽ 7-15), എഫ്‌വണ്‍‍ ബഹ്റിൻ ഗ്രാൻപ്രി (ഏപ്രിൽ 10-12), എഫ്‌വണ്‍‍ സൗദി അറേബ്യൻ ഗ്രാൻപ്രി (ഏപ്രിൽ 17-19).

മേയ് ഫൈനൽ മത്സരങ്ങളുടെ മാസമാണ്. ബുണ്ടസ്‌ലിഗ, ലീഗ് വണ്‍, എഫ്എഎ കപ്പ് ഫൈനലുകൾ മേയ് 16ന് നടക്കും. 20ന് യുറോപ്പ ലീഗ് ഫുട്ബോൾ ഫൈനൽ. 21ന് യുവേഫ വനിതാ ചാന്പ്യൻസ് ലീഗ് ഫൈനൽ, 24ന് പ്രീമിയർ ലീഗ്, ലാ ലിഗ, സീരി എ ഫൈനൽ, 27ന് യുവേഫ കോണ്‍ഫറൻസ് ലീഗ് ഫുട്ബോൾ ഫൈനൽ. 30ന് യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനൽ, 30ന് കോണ്‍കകാഫ് ചാന്പയൻസ് കപ്പ് ഫൈനൽ, 31ന് ഐപിഎൽ ഫൈനൽ.

ഏപ്രിൽ 28 മുതൽ മേയ്‌ 10 വരെ ലണ്ടനിൽ ഐടിടിഎഫ് വേൾഡ് ടീം ചാന്പ്യൻഷിപ്പ് ഫൈനലിലൂടെ ടേബിൾ ടെന്നീസ് ആരംഭിക്കും.പുരുഷ- വനിതാ ഇന്ത്യൻ ടീമുകൾ മത്സരിക്കും.

മേയ് എട്ടിന് ഡയമണ്ട് ലീനിന് തുടക്കം. മേയ് 24 ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന് തുടക്കം. ജൂണ്‍ ഏഴിന് ഫൈനൽ. ജൂണ്‍ 11 ഫിഫ ലോകകപ്പിന് തുടക്കം. ജൂണ്‍ 29ന് വിംബിൾഡണ്‍ ടെന്നീസിന് തുടക്കം.

ജൂലൈ- ഓഗസ്റ്റ്- സെപ്റ്റംബർ

വർഷം പാതിയിൽ നിൽക്കേ ജൂലൈ 23 മുതൽ ഓഗസ്റ്റ് രണ്ട് വരെ നടക്കുന്ന കോമണ്‍വെൽത്ത് ഗെയിംസ് പ്രധാന ആകർഷണമായിരിക്കും. ജൂലൈ അഞ്ചിന് വനിതാ ട്വന്‍റി20 ലോകകപ്പ് പൂരം ഫൈനലോടെ വിടപറയും.

ജൂലൈ 12ന് വിംബിൾഡണ്‍ ടെന്നീസ് ഫൈനൽ, 19ന് ഫിഫ ലോകകപ്പ് ഫൈനൽ. 23ന് കോമണ്‍വെൽത്ത് ഗെയിംസിന് തുടക്കം.

ഓഗസ്റ്റ് രണ്ടിന് കോമണ്‍വെത്ത് ഗയിംസ് സമാപനം. ഓഗസ്റ്റ് 14ന് ലാ ലിഗ ഫുട്ബോൾ സീസണിന് തുടക്കം. ഓഗസ്റ്റ് 15-30 പുരുഷ- വനിതാ ഹോക്കി ലോകകപ്പി നടക്കും. ഓഗസ്റ്റ് 17 മുതൽ ഡൽഹിയിൽ ലോക ബാഡ്മിന്‍റണ്‍ ചാന്പ്യൻഷിപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഓഗസ്റ്റ് 22ന് പ്രീമിയർ ലീഗിന് തുടക്കം. ഇതേ ദിവസം വേൾഡ് അത്‌ലറ്റിക്സ് കോണ്ടിനെന്‍റൽ ടൂർ, 31ന് ആവേശം പകരുന്ന യുഎസ് ഓപ്പണ്‍ ടെന്നീസിന് തുടക്കം.

സെപ്റ്റംബർ ഒന്നിന് എഫ്‌വണ്‍ ഇറ്റാലിയൻ ഗ്രാൻപ്രി, 11ന് എഫ്‌വണ്‍‍ മാഡ്രിഡ് ഗ്രാൻപ്രി, 13ന് യുഎസ് ഓപ്പണ്‍ ഫൈനൽ. 19ന് ഏഷ്യൻ ഗയിംസിന് ആരവമുയരും. 24ന് യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ആരംഭം.

 ഒക്ടോബർ- നവംബർ- ഡിസംബർ

വർഷത്തിലെ അവസാന പാദത്തിൽ നിരവധി ലോക ചാന്പ്യൻഷിപ്പുകൾ നടക്കും. ഒക്ടോബർ നാലിന് ഏഷ്യൻ ഗെയിംസ് സമാപിക്കും. 23ന് എഫ്‌വണ്‍‍ യുഎസ് ഗ്രാൻപ്രി, 30ന് എഫ്‌വണ്‍‍ മെക്സിക്കോ ഗ്രാൻപ്രി.

ഒക്ടോബർ 24 മുതൽ ബഹ്റനിൽ ലോക ഗുസ്തി ചാന്പ്യൻഷിപ്പ് നടക്കും. ഒക്ടോബർ 27 മുതൽ നവംബർ എട്ട് വരെ ചൈനയിൽ ലോക ഭാരോദ്വഹന ചാന്പ്യൻഷിപ്പ്.

നവംബർ 6-8 ബ്രസീലിയൻ ഗ്രാൻപ്രി, ഒക്ടോബർ 15-22 എടിപി ടെന്നീസ് ഫൈനൽ.19-21 എഫ്‌വണ്‍‍ ലാസ് വേഗസ്

ഗ്രാൻപ്രി, 27-29 എഫ്‌വണ്‍‍ ഖത്തർ ഗ്രാൻപ്രി, ഡിസംബർ 4-6 എഫ്വണ്‍ അബുദാാബി ഗ്രാൻപ്രി (ഫോർമുല വണ്‍ സീസണ്‍ അവസാനിക്കും). ഡിസംബറിൽ ലോക ചെസ് ചാന്പ്യൻഷിപ്പോടെ വർഷം അവസാനിക്കും. എന്നിരുന്നാലും മത്സരത്തിന്‍റെ തീയതിയും വേദിയും ഇതുവരെ അന്തിമമായിട്ടില്ല.

 

K-Rail Survey

ക്രിസ്റ്റ്യാനോ @ 1000?

ആയിരത്തിലേക്ക് അധികം ദൂരമില്ല! കരിയറിലെ 957-ാം ഗോളുമായി പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വർഷത്തിലെ അവസാന മത്സരത്തിലും ഗോൾ വേട്ട തുടരുകയാണ്. 2026 വർഷം ആയിരം ഗോളിലേക്കെത്താൻ താരത്തിന് വേണ്ടത് 43 ഗോളുകൾ മാത്രം.

ഈ വർഷം 41 ഗോളുകൾ നാൽപതുകാരൻ ക്രിസ്റ്റ്യാനോ തികച്ചു. കരിയറിൽ 14-ാം തവണയാണ് ഒരു വർഷം 40ൽ അധികം ഗോളുകൾ ക്രിസ്റ്റ്യാനോ നേടുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമെന്ന റിക്കാർഡും പോർച്ചുഗൽ ഇതിഹാസത്തിന് സ്വന്തം. ഈ യാത്ര തുടർന്നാൽ 2026 ക്രിസ്റ്റ്യാനോയുടെ സ്വപ്നം പൂവണിയുമെന്നുറപ്പ്.

കരിയറിൽ 1000 ഗോളുകൾ എന്ന നേട്ടം അകലെയല്ലെന്നും വൈകാതെ ആ ലക്ഷ്യം നേടാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നതായും ക്രിസ്റ്റ്യാനോ പ്രതീക്ഷ പങ്കുവച്ചു. “പരിക്ക്‌ ഏൽക്കാതെ മുന്നോട്ടുപോകാനായാൽ ഞാൻ ആഗ്രഹിക്കുന്ന ആ സ്വപ്ന സംഖ്യയിൽ എത്തുമെന്നാണ് പ്രതീക്ഷ”- ദുബായിൽ നടന്ന ഗ്ലോബ് സോക്കർ അവാർഡ് ചടങ്ങിൽ പോർച്ചുഗീസ് താരം വ്യക്തമാക്കി. അതേസമയം അടുത്തവർഷം നടക്കുന്ന ഫുട്ബോൾ ലോകകപ്പ് തന്‍റെ അവസാന ലോകകപ്പായിരിക്കുമെന്ന് ക്രിസ്റ്റ്യാനോ നേരത്തേ വ്യക്തമാക്കിയിരുന്നു.

ക്രിസ്റ്റ്യാനോ 40 ഗോളുകൾ നേടിയ വർഷങ്ങൾ

2010: 48
2011: 60
2012: 63
2013: 69
2014: 61
2015: 57
2016: 55
2017: 53
2018: 49
2020: 44
2021: 47
2023: 54
2024: 43
2025: 41

 

K-Rail Survey

മെസി @ 900!

പ്രായത്തെ വെല്ലുന്ന മികവുമായി അർജന്‍റൈൻ ഇതിഹാസം ലയണൽ മെസി ഫുട്ബോൾ ലോകത്ത് നിറഞ്ഞുനിന്ന കാഴ്ചയാണ് 2025 വർഷത്തെ അവസാന മത്സരം വരെ കണ്ടത്.

ഇന്‍റർ മയാമിയെ എംഎൽഎസ് കപ്പ് ജേതാക്കളാക്കി ലയണൽ മെസി വിജയാരവം മുഴക്കിയത് പോയ വർഷമാണ്. കരിയറിൽ ഇതുവരെ 896 ഗോളുകൾ സ്വന്തമാക്കിയ മെസി പോയ വർഷം 54 മത്സരത്തിൽനിന്ന് 46 ഗോളുകളാണ് നേടിയത്. മേജർ ലീഗ് സോക്കറിലെ ഗോൾഡണ്‍ ബൂട്ടും മികച്ചതാരത്തിനുള്ള പുരസ്കാരവും മെസി സ്വന്തമാക്കിയിരുന്നു.

Tags : Sports Foodball Tennis Chess Cricket

Recent News

Up