District News
ഓയൂർ: പൂയപ്പള്ളി പഞ്ചായത്തിലെ നെല്ലിപ്പറമ്പ് ഏലായിൽ കാട്ടുപന്നികളുടെ കൂട്ട ആക്രമണത്തിൽ കഴിഞ്ഞ ഒദിവസം നശിപ്പിച്ചത് 3000 മൂട് മരച്ചീനിയാണ്. നെല്ലിപ്പറമ്പ് നിർമാല്യത്തിൽ മുരളീധരക്കുറുപ്പിന്റെ മരച്ചീനിക്കൃഷിയാണ് പന്നികൾ നശിപ്പിച്ചത്.
മുരളീധരക്കുറുപ്പിന്റെ ഉടമസ്ഥതയിലുള്ള നിലത്തിനുപുറമേ സമീപത്തെ നിലങ്ങൾ കൂടി പാട്ടത്തിനെടുത്താണ് അദ്ദേഹം കൃഷിയിറക്കിയത്. ഏകദേശം വിളവെടുപ്പിന് പാകമായി വരുന്ന സമയത്താണ് കാട്ടുപന്നികളുടെ അക്രമം ഉണ്ടായത്.
കൃഷി നഷ്ടമായതിനാൽ മറ്റു കർഷകർ നെല്ലിപ്പറമ്പ് ഏലായിലെ ഒട്ടുമിക്ക പാടങ്ങളും തരിശിട്ടിരിക്കുകയായിരുന്നു.സമീപത്തെ ഏലാകളിൽ പന്നിശല്യം ഉണ്ടായിരുന്നെങ്കിലും നെല്ലിപ്പറമ്പ് ഏലായിൽ പന്നികൾ എത്തിയിരുന്നില്ല എന്ന പ്രതീക്ഷയിലാണ് മുരളീധരൻ ഇവിടെ കൃഷിയിറക്കിയത്.
നാട്ടുകാരുടെ പക്കൽ നിന്നും കടം വാങ്ങിയും പലിശയ്ക്ക് എടുത്തുമാണ് അദ്ദേഹം കൃഷി യിറക്കിയത്. ജോലിക്കാരെത്തുന്നതിനുമുൻപ് തന്നെ പാടത്തിറങ്ങുന്ന മുരളീധരൻ ഏറെ വൈകിയാണ് ജോലി അവസാനിപ്പിച്ചിരുന്നത്. പാരമ്പര്യ കർഷകനായ മുരളി കഴിഞ്ഞ വർഷങ്ങളിൽ ചീനി, വാഴ, ചേമ്പ്, ചേന, ഇഞ്ചി, പച്ചക്കറികൾ തുടങ്ങിയ കൃഷികളാണ് ചെയ്ത് വന്നിരുന്നത്. ഇത്തവണ കൂടുതൽ സ്ഥലത്ത് മരച്ചീനി നടുകയായിരുന്നു.
എന്നാൽ മുരളീധരന്റെ സ്വപ്നങ്ങളെയെല്ലാം തച്ചുടയ്ക്കുന്ന രീതിയിലായിരുന്നു കാട്ടുപന്നികളുടെ ആക്രമണം. ഒരു മൂട് മരച്ചീനി പോലും അവശേഷിക്കാത്ത അവസ്ഥയാണ്. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി മുരളീധരക്കുറുപ്പ് പറയുന്ന
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥികളുടെ ഫ്ലെക്സുകൾ നശിപ്പിച്ചെന്ന പരാതി. ളാലം ബ്ലോക്ക് പഞ്ചായത്തിലെ വലവൂർ ഡിവിഷനിൽ നിന്നും മത്സരിക്കുന്ന അലൻ കക്കാട്ടിൽ, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി ലൈസമ്മ എന്നിവരുടെ ഫ്ലെക്സുകളാണ് നശിപ്പിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. പരാജയ ഭീതിയെ തുടർന്ന് എതിർ പാർട്ടിക്കാരാണ് ഫ്ലെക്സുകൾ നശിപ്പിച്ചതെന്ന് സ്ഥാനാർഥികൾ ആരോപിച്ചു. സംഭവത്തിൽ യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
Kerala
കൊല്ലം: കൊല്ലം തങ്കശേരി ആൽത്തറമൂടിലുണ്ടായ വൻ തീപിടിത്തത്തിൽ നാല് വീടുകൾക്ക് നാശം. ഇവ പൂർണമായും കത്തിനശിച്ചു. തീ മറ്റ് കെട്ടിടങ്ങളിലേക്ക് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ തീ ആളിക്കത്തുകയും സമീപത്തെ വീടുകളിലേക്ക് പടരുകയുമായിരുന്നു.
സംഭവം അറിഞ്ഞ ഉടൻതന്നെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണയ്ക്കാൻ തീവ്ര ശ്രമം തുടരുകയാണ്. ആളപായമുണ്ടായതായി ഇതുവരെ റിപ്പോർട്ടുകളില്ല.
Kerala
തൃശൂർ: സംസ്ഥാനപാതയിലെ ഡിവൈഡര്‍ തല്ലിത്തകര്‍ത്ത സംഭവത്തിൽ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരയ്ക്കെതിരെ പോലീസ് കേസെടുത്തു. തൃശൂര്‍- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡറാണ് അനിൽ അക്കര തകർത്തത്.
ബിഎൻഎസ് 324(4) പ്രകാരമാണ് കേസെടുത്തത്. 19160 രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്ന് എഫ്ഐആറിലുണ്ട്. സഞ്ചാരസൗകര്യം തടഞ്ഞുവെന്നാരോപിച്ചാണ് ഡിവൈഡർ തകർത്തത്.
മുതുവറ ക്ഷേത്രത്തിന് മുന്നില്‍ ഉണ്ടായിരുന്ന യു ടേണ്‍ അടച്ചു കെട്ടിയതോടെയാണ് ഡിവൈഡര്‍ തല്ലിപ്പൊളിച്ച് അനില്‍ അക്കരയുടെ പ്രകോപനം. തൃശൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് തിരിയണമെങ്കില്‍ അമല ആശുപത്രി വരെ പോയി യൂടേണ്‍ എടുത്തു വരേണ്ട അവസ്ഥയാണ്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു അനില്‍ അക്കരയുടെ നടപടി.