നാദാപുരം: വിലങ്ങാട് മലയങ്ങാട് കൃഷിയിടത്തിൽ തമ്പടിച്ച കാട്ടാനക്കൂട്ടം കാട് കയറിയില്ല. വീണ്ടും കൃഷി നാശം. തിങ്കളാഴ്ച്ച രാവിലെ കൃഷിയിടത്തിലെത്തിയ കർഷകരാണ് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചത് കണ്ടത്. കർഷകർ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് വാച്ചർമാരും ആർആർടി സംഘവും സ്ഥലത്തെത്തി രാത്രി പന്ത്രണ്ടരയോടെ ആനകളെ കണ്ണവം വനത്തിലേക്ക് തുരത്തിയെങ്കിലും ചൊവ്വാഴ്ച്ച പുലർച്ചയോടെ കാട്ടാനക്കൂട്ടം തിരിച്ചെത്തി.
കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം തെങ്ങ്, കമുങ്ങ്, റബർ തുടങ്ങിയവ നശിപ്പിച്ചു. എഴുകുന്നേൽ ബാബു, വാഴയിൽ അമ്മത് എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്. വനാതിർത്തിയോട് ചേർന്ന് വൈദ്യുതി കമ്പിവേലിയില്ലാത്ത പൂവ്വത്താം കണ്ടിവഴിയാണ് കാട്ടാനകൾ കൂട്ടമായി മലയങ്ങാട് കൃഷി ഭൂമിയിലെത്തുന്നത്.
സമീപ പ്രദേശമായ ചിറ്റാരി, കുറ്റലോ്ലൂർ, പറക്കാട് ഭാഗങ്ങളിലും കുറച്ച് ദിവസമായി കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. വിവിധ ഭാഗങ്ങളിലായി ഇരുപതിലധികം കാട്ടാനകൾ കൃഷിയിടത്തിലിറങ്ങുന്നതായി പ്രദേശവാസികൾ പറഞ്ഞ